<?xml version="1.0" encoding="UTF-8"?>
<rss xmlns:atom="http://www.w3.org/2005/Atom" 
     xmlns:content="http://purl.org/rss/1.0/modules/content/" 
     xmlns:dc="http://purl.org/dc/elements/1.1/" 
     xmlns:slash="http://purl.org/rss/1.0/modules/slash/" 
     xmlns:sy="http://purl.org/rss/1.0/modules/syndication/" 
     xmlns:wfw="http://wellformedweb.org/CommentAPI/" 
     xmlns:media="http://search.yahoo.com/mrss/"
     version="2.0">
   <channel>
      <title>Mangalam News</title>
      <atom:link href="https://mangalam.com/api/rss" rel="self" type="application/rss+xml" />
      <link>https://mangalam.com</link>
      <description>Latest news from Mangalam</description>
      <lastBuildDate>Thu, 09 Jul 2026 03:01:00 +0000</lastBuildDate>
      <language>ml</language>
      <sy:updatePeriod>hourly</sy:updatePeriod>
      <sy:updateFrequency>1</sy:updateFrequency>
      
      <item>
         <title><![CDATA[ഇറാന് മേല്‍ വീണ്ടും യുഎസ് വ്യോമാക്രമണം ; കപ്പലുകളെ ആക്രമണിച്ചതിന് മറുപടിയെന്ന് അമേരിക്ക]]></title>
         <link>https://mangalam.com/news/detail/854455-latest-news-us-conducts-fresh-strikes-against-iran.html</link>
         <pubDate>Thu, 09 Jul 2026 02:42:52 +0000</pubDate>
         <modifiedDate>Thu, 09 Jul 2026 02:42:52 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854455/iran-1-attack.jpg" />
         <content:encoded><![CDATA[<p></p>ടെഹ്‌റാന്‍ : മദ്ധ്യേഷ്യയില്‍ സംഘര്‍ഷസാധ്യത കുട്ടിക്കൊണ്ട് ഇറാനില്‍ അമേരിക്കയുടെ വ്യോമാക്രമണം. ഹോര്‍മുസ് കടലിടുക്ക് മുതല്‍ ഒമാന്‍ ഉള്‍ക്കടല്‍ വരെയുള്ള ഇറാന്റെ തെക്കന്‍ തീരപ്രദേശങ്ങളിലാണ് പ്രധാനമായും ആക്രമണങ്ങള്‍ ഉണ്ടായതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് ചരക്കുകപ്പലുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തിന് മറുപടിയായാണ് തങ്ങള്‍ പുതിയ ആക്രമണങ്ങള്‍ എന്നാണ് അമേരിക്കയുടെ ന്യായീകരണം.   

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള താല്‍ക്കാലിക കരാര്‍ 'അവസാനിച്ചു' എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ഈ നീക്കം. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ഏറ്റവും വലിയ തുറമുഖവും പ്രധാന നാവികസേന-റെവല്യൂഷണറി ഗാര്‍ഡ്‌സ് താവളങ്ങളുമുള്ള ബന്ദര്‍ അബ്ബാസ്, പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തീരദേശ നഗരങ്ങളായ കൊനാരക്, ചാബഹാര്‍ എന്നിവ ആക്രമിക്കപ്പെട്ട സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതേത്തുടര്‍ന്ന് ഇറാന്റെ തെക്കന്‍ തീരപ്രദേശങ്ങളിലെ പല നഗരങ്ങളും വിറയ്ക്കുകയും ചിലയിടങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു.

ചാബഹാറിലെ ചില ഭാഗങ്ങളില്‍ ആക്രമണത്തെ തുടര്‍ന്ന് വൈദ്യുതി തടസ്സപ്പെട്ടിരുന്നെങ്കിലും, ഇപ്പോള്‍ നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചതായി പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചാബഹാറിലെ ഒരു മാരിടൈം ട്രാഫിക് കണ്‍ട്രോള്‍ ടവറിന് നേരെയും ആക്രമണമുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കുകിഴക്കന്‍ നഗരമായ ഇറാന്‍ഷഹറിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു അഗ്‌നിശമന സേനാംഗം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. വടക്കന്‍ ഇറാനിലെ അഖ്ഖല നഗരത്തിന് സമീപമുള്ള ഒരു റെയില്‍വേ പാലത്തിന് നേരെയും യുഎസ് ആക്രമണം ഉണ്ടായതായി പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു. 

'ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ തീരുമാനിക്കാനുള്ള ഉത്തരവാദിത്തം ഇറാനാണെന്ന് വ്യക്തമാക്കുന്ന ധാരണാപത്രത്തിലെ വ്യവസ്ഥയെ യുഎസ് ആക്രമണങ്ങള്‍ ലംഘിച്ചുവെന്ന് ഇറാന്‍ അധികൃതര്‍ കുറ്റപ്പെടുത്തി. പ്രതികാരമായി, ആണവ വ്യാപന നിരോധന കരാറില്‍ നിന്ന് പിന്മാറും. ഇതിന് പുറമേ ചെങ്കടലിന്റെ പ്രവേശന കവാടത്തിലെ പ്രധാന കപ്പല്‍ ചാനലായ ബാബ്-അല്‍-മന്ദേബ് കടലിടുക്ക് അടച്ചുപൂട്ടുക തുടങ്ങിയ ഓപ്ഷനുകള്‍ പരിഗണനയിലുണ്ടെന്ന് പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മീഷന്‍ വക്താവ് അറിയിച്ചു.

പ്രധാനപ്പെട്ട ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സമില്ലാതെ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇറാന് മേല്‍ യുഎസ് സൈന്യം ബുധനാഴ്ച വീണ്ടും ആക്രമണം ആരംഭിച്ചു. ചൊവ്വാഴ്ച മൂന്ന് ചരക്കുകപ്പലുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തിന് മറുപടിയായാണ് പുതിയ ആക്രമണമെന്ന് അമേരിക്ക വ്യക്തമാക്കി. ഇത് ഇറാന്റെ തെക്കന്‍ തീരത്തെ നിരവധി നഗരങ്ങളെ പരിഭ്രാന്തിയിലാക്കുകയും ചില ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങാന്‍ കാരണമാവുകയും ചെയ്തു.

'ഇന്നലെ ഇറാന്‍ കപ്പലുകള്‍ക്ക് നേരെ നടത്തിയ ബോംബാക്രമണത്തിനുള്ള പ്രതികാരമാണിത്. ഇത് വീണ്ടും ആവര്‍ത്തിച്ചാല്‍ കാര്യങ്ങള്‍ ഇതിലും മോശമാകും!' ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമില്‍ എഴുതി. ബുധനാഴ്ചത്തെ ആക്രമണങ്ങളെ തുടര്‍ന്ന് എണ്ണവില ബാരലിന് 1 ഡോളറിലധികം വര്‍ദ്ധിച്ചു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് വില ബാരലിന് 79.28 ഡോളറിലെത്തി. എങ്കിലും, ഏപ്രില്‍ അവസാനം രേഖപ്പെടുത്തിയ ബാരലിന് 120 ഡോളറിലധികം എന്ന ഉയര്‍ന്ന നിരക്കിനേക്കാള്‍ വളരെ താഴെയാണ് ഇപ്പോഴത്തെ വില.

]]></content:encoded>
      </item>
      <item>
         <title><![CDATA[കള്ളാടി ദുരന്തം: അനാസ്‌ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന്‌ മനുഷ്യവകാശ കമ്മിഷന്‍]]></title>
         <link>https://mangalam.com/news/detail/854451-news-details.html</link>
         <pubDate>Wed, 08 Jul 2026 23:21:39 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:21:39 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854451/1.jpg" />
         <content:encoded><![CDATA[<p></p>കല്‍പ്പറ്റ: ആനക്കാംപൊയില്‍  കള്ളാടി തുരങ്കപ്പാതയ്‌ക്ക് സമീപമുണ്ടായ അപകടത്തില്‍ പദ്ധതി നടത്തിപ്പുകാരുടെയും കരാറുകാരുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഭാഗത്ത്‌ ഗുരുതര അനാസ്‌ഥയുണ്ടെന്ന ആരോപണത്തെ കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. 
വയനാട്‌ ജില്ലാ കളക്‌ടര്‍, പൊതുമരാമത്ത്‌ സൂപ്രണ്ടിംഗ്‌ എഞ്ചിനീയര്‍ (റോഡ്‌സ്) എന്നിവര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം സമഗ്രമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്‌ ആവശ്യപ്പെട്ടു. 
ഓഗസ്‌റ്റ് 14ന്‌ ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ്‌ പരിഗണിക്കും. കാലവര്‍ഷം ശക്‌തി പ്രാപിക്കുന്ന വേളയില്‍  മുന്നറിയിപ്പുകള്‍ അവഗണിച്ച്‌ നിര്‍മ്മാണം തുടര്‍ന്നതാണ്‌ അപകടത്തിന്‌ കാരണമെന്ന്‌ പൊതുപ്രവര്‍ത്തകനായ അഡ്വ. വി. ദേവദാസ്‌ സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു.അപകടത്തിന്റെ പശ്‌ചാത്തലത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ ക്രിമിനല്‍ നിയമപ്രകാരം നടപടിയെടുക്കണമെന്നും അപകടത്തിന്‌ ഇരയായവരുടെ അവകാശികള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.  പ്രദേശത്ത്‌ പ്രതികൂല കാലാവസ്‌ഥയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും ഇരകള്‍ക്ക്‌ പുനരധിവാസം ഉറപ്പാക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.  ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്‌ഥാന അടിസ്‌ഥാനത്തില്‍ സുരക്ഷാ പ്രോട്ടോക്കോളിന്‌ രൂപം നല്‍കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
]]></content:encoded>
      </item>
      <item>
         <title><![CDATA[കള്ളാടി മണ്ണിടിച്ചില്‍: ദുരിതാശ്വാസ ക്യാമ്പില്‍ സഹായവുമായി കുടുംബശ്രീയും ഹരിതകര്‍മ സേനയും]]></title>
         <link>https://mangalam.com/news/detail/854452-news-details.html</link>
         <pubDate>Wed, 08 Jul 2026 23:21:39 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:21:39 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854452/2.jpg" />
         <content:encoded><![CDATA[<p></p>കല്‍പ്പറ്റ: കള്ളാടി മണ്ണിടിച്ചിലിനെ തുടര്‍ന്ന്‌ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റിയവര്‍ക്ക്‌ സഹായമായി കുടുംബശ്രീയും ഹരിതകര്‍മസേനയും.  മേപ്പാടി ഗവ പോളിടെക്‌നിക്‌ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ സജ്‌ജമാക്കിയ കമ്മ്യൂണിറ്റി കിച്ചണില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യമുണ്ട്‌.
 കുടുംബശ്രീ സി.ഡി.എസിന്റെയും എ.ഡി.എസിന്റെയും നേതൃത്വത്തില്‍ ക്യാമ്പില്‍ പുനരധിവസിപ്പിച്ചവര്‍ക്ക്‌ അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിന്‌ കൃത്യമായ ഇടപെടലാണ്‌ നടത്തുന്നതെന്ന്‌ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍ അറിയിച്ചു. ക്യാമ്പിലെ ഭക്ഷണ പാചകം ചെയ്യല്‍, വിതരണം ചെയ്യുന്നതിന്‌ സി.ഡി.എസ്‌ പ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്‌. ക്യാമ്പിലുള്ളവര്‍ക്ക്‌ മാനസിക പിന്തുണ നല്‍കി ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കാന്‍  കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്‌.

ദുരിതാശ്വാസ ക്യാമ്പില്‍ 33 കുടുംബങ്ങള്‍

 കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന്‌ സമീപപ്രദേശങ്ങളില്‍നിന്നു 33 കുടുംബങ്ങളിലെ 93 പേരെ മേപ്പാടി പോളിടെക്‌നിക്‌ കോളജിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റി. 27 പുരുഷന്‍മാരും 32 സ്‌ത്രീകളും 34 കുട്ടികളും ക്യാമ്പിലുണ്ട്‌.
കള്ളാടി മീനാക്ഷി പാലത്തിന്‌ സമീപം മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന്‌ ചൂരല്‍മല, മുണ്ടക്കൈ, പുത്തുമല പ്രദേശങ്ങളില്‍ കുടുങ്ങിയവര്‍ക്ക്‌ അവശ്യ വസ്‌തുക്കള്‍ ഉറപ്പാക്കാന്‍ മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, ടി സിദ്ദീഖ്‌ എന്നിവര്‍ റവന്യു വകുപ്പിനെയും മേപ്പാടി പഞ്ചായത്തിനെയും ചുമതലപ്പെടുത്തി. ഏറാട്ടുകുണ്ട്‌, കുപ്പച്ചി, പുഞ്ചിരിമട്ടം, താന്നിലോട്‌, താഴെ അരണമല, അയ്യപ്പന്‍ ഉന്നതികളിലെ താമസക്കാരെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക്‌ മാറ്റാന്‍ വനം, പോലീസ്‌, പട്ടികവര്‍ഗ വികസന വകുപ്പ്‌ അധികൃരോട്‌ അവര്‍ ആവശ്യപ്പെട്ടു.
ചൂരല്‍മലയില്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്ക്‌ ആരോഗ്യസേവനം ലഭ്യമാക്കാന്‍ ഡോക്‌ടര്‍, നഴ്‌സ്, മരുന്ന്‌ ഉള്‍പ്പെടെ സംവിധാനങ്ങളോടെ ഹെല്‍ത്ത്‌ സബ്‌ സെന്റര്‍ അടിയന്തരമായി സജ്‌ജമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്‌ മന്ത്രിമാര്‍ നിര്‍ദശം നല്‍കി. അന്തേവാസികളുടെ സ്വകാര്യത പരിഗണിച്ച്‌ ദുരിതാശ്വാസ ക്യാമ്പുളിലേക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിക്കും. മണ്ണിടിച്ചില്‍ മേഖലയില്‍ പ്രവേശനത്തിന്‌ കര്‍ശന നിയന്ത്രണം ഉണ്ടെങ്കിലും മേപ്പാടിയില്‍നിന്നു ചൂരല്‍മല ഭാഗത്തേക്ക്‌ പോകേണ്ട പ്രദേശവാസികളെ കടത്തിവിടും. മേപ്പാടി പഞ്ചായത്തിലെ ദുര്‍ബല പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍നിന്നും മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ വിവരം ശേഖരിക്കും.
 ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും. വൈത്തിരി, പൊഴുതന പഞ്ചായത്തുകളില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവശ്യമെങ്കില്‍ സുരക്ഷാനടപടികള്‍ സ്വീകരിക്കും. മേപ്പാടി പോളി ടെക്‌നിക്‌ കോളജില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ അവലോകന യോഗം ചേര്‍ന്നു. ഷാഫി പറമ്പില്‍ എംപി, ഐ.സി. ബാലകൃഷ്‌ണന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്‌ണന്‍, വൈസ്‌ പ്രസിഡന്റ്‌ ടി. ഹംസ, മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ റംല ഹംസ, വൈസ്‌ പ്രസിഡന്റ്‌ ജോണ്‍ മാതാ തുടങ്ങിയവര്‍ പങ്കെടുത്തു.
]]></content:encoded>
      </item>
      <item>
         <title><![CDATA[ ദുരന്തഭൂമിയില്‍ കരുതലായി വിഖായയും]]></title>
         <link>https://mangalam.com/news/detail/854453-news-details.html</link>
         <pubDate>Wed, 08 Jul 2026 23:21:39 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:21:39 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854453/3.jpg" />
         <content:encoded><![CDATA[<p></p>കല്‍പ്പറ്റ: മേപ്പാടി കള്ളാടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഓടിയെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം സജീവമായി വിഖായ പ്രവര്‍ത്തകരും കര്‍മ്മരംഗത്ത്‌ നിറഞ്ഞുനിന്നു. ദുരന്ത വാര്‍ത്ത കേട്ടയുടന്‍ വിഖായാ വയനാട്‌ ജില്ലാ ചെയര്‍മാന്‍ ഫൈസല്‍ മുട്ടിലിന്റെയും ജില്ലാ കണ്‍വീനര്‍ ഇബ്രാഹിം തരുവണയുടേയും നേതൃത്വത്തില്‍ മുപ്പതോളം വിഖായ പ്രവര്‍ത്തകര്‍ സ്‌ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 
ഇന്നലെയും മുപ്പതോളം വിഖായാ പ്രവര്‍ത്തകര്‍ അതിരാവിലെ സ്‌ഥലത്തെത്തുകയും മണ്ണിടിച്ചിലില്‍ തകര്‍ന്ന്‌ വീട്‌ക്ല ീന്‍ ചെയ്യല്‍ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയും ചെയ്‌തു. വിഖായാ സംസ്‌ഥാന ചെയര്‍മാന്‍ മുഹിയുദ്ദീന്‍ കുട്ടി യമാനി, എസ്‌.കെ.എസ്‌.എസ്‌.എഫ്‌  ജില്ലാ പ്രസിഡന്റ്‌ നൗഷീര്‍ വാഫി വെങ്ങപ്പള്ളി, ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ്‌ ഫൈസി പാപ്ലശ്ശേരി , ഹനീഫ കമ്പളക്കാട്‌ എന്നിവര്‍ സന്ദര്‍ശിച്ചു
]]></content:encoded>
      </item>
      <item>
         <title><![CDATA[വര്‍ഷക്കാലത്തും വസന്തമൊരുക്കി പെട്രിയ വോളുബിലിസ്‌]]></title>
         <link>https://mangalam.com/news/detail/854454-news-details.html</link>
         <pubDate>Wed, 08 Jul 2026 23:21:39 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:21:39 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854454/4.jpg" />
         <content:encoded><![CDATA[<p></p>ബത്തേരി: ഊട്ടി അന്തര്‍ സംസ്‌ഥാനപാതയിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ കണ്ണിന്‌ കുളിര്‍മയേകി നമ്പിക്കൊല്ലി ടൗണിലെ ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രം. വെയിറ്റിംഗ്‌ ഷെഡിന്‌ മുകളിലാകെ വയലറ്റ്‌ നിറത്തിലുള്ള പൂക്കള്‍ വിരിയിച്ച്‌ പെട്രിയ വോളുബിലിസ്‌ വള്ളി പടര്‍ന്നുനില്‍ക്കുന്നത്‌ പ്രദേശത്തിന്റെ മനോഹാരിതയ്‌ക്ക് പുതിയ ഭംഗി പകരുകയാണ്‌.
വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ടൗണിലെ വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ചേര്‍ന്ന്‌ നട്ടുപിടിപ്പിച്ച ചെടിയാണ്‌ നാട്ടിന്റെ അഭിമാനമായി മാറിയിരിക്കുന്നത്‌. ഓരോ വേനല്‍ക്കാലത്തും പൂക്കളാല്‍ മൂടുന്ന വള്ളി, ബസ്‌ കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ക്ക്‌ തണലും കാഴ്‌ച്ച വിരുന്നും ഒരുപോലെ സമ്മാനിക്കുന്നു. വയലറ്റ്‌ നിറത്തിലുള്ള പൂക്കള്‍ കൂട്ടമായി വിരിഞ്ഞ്‌ വെയിറ്റിംഗ്‌ ഷെഡിന്‌ മുകളില്‍ പ്രകൃതിദത്തമായൊരു പൂപ്പന്തല്‍ ഒരുക്കിയിരിക്കുകയാണ്‌. ഇതുവഴി കടന്നുപോകുന്ന വാഹനയാത്രക്കാരും സഞ്ചാരികളും ഈ അപൂര്‍വ കാഴ്‌ച ആസ്വദിക്കുന്നതും ചിത്രങ്ങള്‍ പകര്‍ത്തുന്നതും ഇപ്പോള്‍ നിത്യസംഭവമാണ്‌. സമൂഹമാധ്യമങ്ങളിലൂടെയും ഈ പൂക്കളണിഞ്ഞ വാഹനകാത്തിരിപ്പ്‌ കേന്ദ്രത്തിന്റെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നുണ്ട്‌. ഏകദേശം ഒരു മാസം നീണ്ടുനില്‍ക്കുന്ന പൂക്കാലമാണ്‌ ഈ ചെടിക്കുള്ളത്‌. 
മഴ ശക്‌തമാകുന്നതോടെ പൂക്കള്‍ കൊഴിഞ്ഞുപോകുമെങ്കിലും അടുത്ത വേനല്‍ക്കാലമെത്തുമ്പോള്‍ വീണ്ടും അതേ മനോഹാരിതയോടെ പൂത്തുലയുമെന്ന്‌ നാട്ടുകാര്‍ പറയുന്നു. പൂക്കളുടെ ഭംഗി മാത്രമല്ല ഒരു കൂട്ടം നാട്ടുകാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നട്ടുവളര്‍ത്തിയ ഒരു വള്ളിച്ചെടി ഇന്ന്‌ ഒരു നാടിന്റെ സൗന്ദര്യചിഹ്നമായി മാറിയതിന്റെ കഥ കൂടിയാണ്‌ നമ്പിക്കൊല്ലിയിലെ ഈ പൂപ്പന്തല്‍ പറയുന്നത്‌. യാത്രക്കാര്‍ക്ക്‌ വര്‍ഷക്കാലത്തും വസന്തത്തിന്റെ അനുഭൂതി പകരുന്ന ഈ കാഴ്‌ച്ച സംസ്‌ഥാനപാതയിലെ ശ്രദ്ധേയമായൊരു ആകര്‍ഷണമായി മാറിക്കഴിഞ്ഞു.
]]></content:encoded>
      </item>
      <item>
         <title><![CDATA[കുടുംബശ്രീ ഓണക്കനി നിറപ്പൊലിമ സംഘാടക സമിതി യോഗം ചേര്‍ന്നു]]></title>
         <link>https://mangalam.com/news/detail/854447-news-details.html</link>
         <pubDate>Wed, 08 Jul 2026 23:21:25 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:21:25 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>കല്‍പ്പറ്റ: കുടുംബശ്രീ ഓണക്കനി, നിറപ്പൊലിമ പൂകൃഷി പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം ജൂലൈ 12ന്‌ കൃഷി വകുപ്പ്‌ മന്ത്രി ടി.സിദ്ദിഖ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. ഓണ വിപണി ലക്ഷ്യമിട്ടുകൊണ്ട്‌ കീടനാശിനി തളിക്കാതെ പൂക്കള്‍ വിപണിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ നിറപ്പൊലിമ പൂകൃഷി ആരംഭിക്കുന്നത്‌. ഓണക്കാലത്ത്‌ വിഷരഹിതമായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ലഭ്യമാക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച തീവ്ര കാര്‍ഷിക പദ്ധതിയാണ്‌ ഓണക്കനി. 
പരിപാടിയുടെ ഭാഗമായി വൈത്തിരി ഗ്രാമപഞ്ചായത്ത്‌ സിഡിഎസ്‌ ഹാളില്‍ സംഘാടകസമിതി യോഗം ചേര്‍ന്നു.  വൈത്തിരി ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വത്സല സദാനന്ദന്‍ ഉദ്‌ഘാടനം ചെയ്‌തു. ക്ഷേമകാര്യ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാജി കുന്നത്ത്‌ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്‌റ്റന്റ്‌ കോര്‍ഡിനേറ്റര്‍ കെ. എം.സെലീന പദ്ധതി വിശദീകരിച്ചു. വാര്‍ഡ്‌ അംഗങ്ങള്‍, സിഡിഎസ്‌ ചെയര്‍പേഴ്‌സണ്‍ ഉഷ ജാ്യേതിദാസ്‌, വൈസ്‌ ചെയര്‍പേഴ്‌സണ്‍ ഷാജിമോള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
]]></content:encoded>
      </item>
      <item>
         <title><![CDATA[കള്ളാടി- ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മാണം നിര്‍ത്തിവെക്കണം: ആം ആദ്‌മി പാര്‍ട്ടി]]></title>
         <link>https://mangalam.com/news/detail/854448-news-details.html</link>
         <pubDate>Wed, 08 Jul 2026 23:21:25 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:21:25 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>കല്‍പ്പറ്റ: കള്ളാടി ആനക്കാംപൊയില്‍ തുരങ്ക പാതയുടെ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന്‌ ആംആദ്‌മി പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷകരായി മാറേണ്ട ഗവണ്മെന്റ്‌ ജനങ്ങളുടെ അന്തകരായി മാറുന്നത്‌ വേദനാജനകമാണ്‌. 
ആനക്കാംപൊയില്‍ - കള്ളാടി ചുരം ചര്‍ച്ച തുടങ്ങിയ കാലം മുതല്‍ പരിസ്‌ഥിതിപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും വയനാട്ടിലെ വിവിധ സംഘടനകളും ഈ തുരങ്കപാതയ്‌ക്കെതിരെ നിലപാട്‌ എടുത്തിട്ടുള്ളതാണ്‌. നിലവിലുള്ള താമരശ്ശേരി ചുരത്തില്‍ കൂടിയുള്ള യാത്ര ദുഃസ്സഹമാക്കി വയനാട്ടിലെ സാധാരണക്കാരായ ജനങ്ങളെ സമ്മര്‍ദ്ദത്തിലാക്കി മുന്‍ എല്‍.ഡി.എഫ്‌ ഗവണ്മെന്റ്‌ കൃത്യമായ പരിസ്‌ഥിതി പഠനം പോലും നടത്താതെ ആണ്‌ തുരങ്കപാതയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്‌. 
ജനങ്ങളുടെ നികുതിപ്പണം വാങ്ങി ജനങ്ങളുടെ ജീവനെടുക്കുന്നതാണ്‌ പദ്ധതി. പ്രദേശത്ത്‌ അശാസ്‌ത്രീയമായി കൂട്ടിയിട്ടിരിക്കുന്ന മണ്‍കൂന അടിയന്തിരമായി നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ കലക്‌ടര്‍ സ്വീകരിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. ജില്ലാ ദുരന്ത നിവാരണ സമിതി ചെയര്‍ പെഴ്‌സന്‍ കൂടിയായ ജില്ലാ കലക്‌ടര്‍ ഇടപെട്ട്‌ തുരങ്കനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നിര്‍ത്തി വയ്‌ക്കുന്ന കാര്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ അജി കൊളോണിയ, ജില്ലാ സെക്രട്ടറി പോള്‍സന്‍ തോമാട്ടുചാല്‍, ജില്ലാ ട്രഷറര്‍ മനു മത്തായി, ഇ.വി. തോമസ്‌, ഷെറിന്‍ റോയ്‌, കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ്‌ റഫീക്ക്‌, മണ്ഡലം സെക്രട്ടറി സല്‍മാന്‍ റിപ്പണ്‍ എന്നിവര്‍ പങ്കെടുത്തു.
]]></content:encoded>
      </item>
      <item>
         <title><![CDATA[വിദഗ്‌ധ സമിതി ശിപാര്‍ശ ചെയ്‌താല്‍ മാത്രം തുരങ്കപാത നിര്‍മാണം നടത്തണം: പ്രകൃതി സംരക്ഷണ സമിതി]]></title>
         <link>https://mangalam.com/news/detail/854449-news-details.html</link>
         <pubDate>Wed, 08 Jul 2026 23:21:25 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:21:25 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>കല്‍പ്പറ്റ: കള്ളാടിആനക്കാംപൊയില്‍ തുരങ്കപാത നിര്‍മാണം ശാസ്‌ത്രജ്‌ഞരും വിദഗ്‌ദരും അടങ്ങിയ സമിതി വിശദമായി പഠിച്ച്‌ ശിപാര്‍ശ ചെയ്‌താല്‍ മാത്രം നടത്തണമെന്നും അതുവരെ പ്രവൃത്തി നിര്‍ത്തിവയ്‌ക്കണമെന്നും വയനാട്‌ പ്രകൃതി സംരക്ഷണ സമിതി മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടു. 
തുരങ്കപാത പദ്ധതിക്ക്‌ കേന്ദ്ര വനംപരിസ്‌ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനിടയായ സാഹചര്യങ്ങള്‍ ഉന്നത ഏജന്‍സിയുടെ അന്വേഷണത്തിന്‌ വിധേയമാക്കണം. 
പദ്ധതിക്ക്‌ അനുമതി തരപ്പെടുത്തിയ പി.ഡബ്ല്യു.ഡി എന്‍ജിനിയര്‍, കൊങ്കണ്‍ കോര്‍പറേഷനുവേണ്ടി പഠനം നടത്തിയ ഏജന്‍സികള്‍, സംസ്‌ഥാന പരിസ്‌ഥിതി ആഘാത നിര്‍ണയ സമിതി, പദ്ധതിക്കുവേണ്ടി ജനാഭിപ്രായം രൂപീകരിച്ച ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഇടപെടല്‍ എന്നിവ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. കള്ളാടിയിലെ തുരങ്കമുഖത്തുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്വം കരാര്‍ കമ്പനിക്ക്‌ മാത്രമാണെന്ന കല്‍പ്പറ്റ എംഎല്‍എയും കൃഷി മന്ത്രിയുമായ ടി. സിദ്ദിഖിന്റെ നിലപാട്‌ ദൗര്‍ഭാഗ്യകരമാണ്‌. 
മതിയായ പഠനം നടത്താതെയും ധൃതിയിലുമാണ്‌ തുരങ്കപാതയുടെ പ്രവൃത്തി ഉദ്‌ഘാടനം നടത്തിയത്‌. ഈ ഘട്ടത്തില്‍ പരിസ്‌ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ്‌ നല്‍കിയതുപോലെ ദുരന്തമുണ്ടായതിന്‌ കഴിഞ്ഞ സര്‍ക്കാരും നിസംഗത പുലര്‍ത്തിയ പൊതുസമൂഹവും ജനപ്രതിനിധികളില്‍ ചിലരും ഉത്തരവാദികളാണ്‌. ശാസ്‌ത്രീയ പഠനം നടത്താതെയും വിദഗ്‌ധാഭിപ്രായം തേടാതെയും തെറ്റായ വിവരങ്ങള്‍ നല്‍കി
വനം പരിസ്‌ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചുമാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ പദ്ധതിക്ക്‌ സ്‌റ്റേജ്‌ വണ്‍ക്ല ിയറന്‍സ്‌ സംഘടിപ്പിച്ചത്‌. കൊങ്കണ്‍ റെയില്‍ കോര്‍പറേഷനെ മുന്‍നിര്‍ത്തി ഡിപിആര്‍ ഉണ്ടാക്കിയത്‌ സുതാര്യമായല്ല. തുരങ്ക നിര്‍മാണത്തിനു മുമ്പ്‌ ശാസ്‌ത്രീയപഠനം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ കോടതികളെ സമീപിച്ച പരിസ്‌ഥിതി പ്രവര്‍ത്തകരെ വികസന വിരുദ്ധര്‍ എന്ന്‌ മുദ്രകുത്താനും അപകീര്‍ത്തിപ്പെടുത്താനും അവരില്‍ ഒരാളുടെ വീട്ടിലേക്ക്‌ മാര്‍ച്ച നടത്താനും തത്‌പര കക്ഷികള്‍ ഗൂഢാലോചന നടത്തി. 
കള്ളാടിയില്‍ കണ്ടത്‌ പ്രകൃതിയുടെ ചെറിയ മുന്നറിയിപ്പ്‌ മാത്രമാണ്‌. ഇതില്‍നിന്നു പാഠം പഠിച്ചില്ലെങ്കില്‍ ഭയാനകമായ പ്രത്യാഘാതങ്ങളെ നേരിടേണ്ടിവരുമെന്ന്‌ തീര്‍ച്ചയാണെന്ന്‌ സമിതി അഭിപ്രായപ്പെട്ടു. 
പ്രസിഡന്റ്‌ എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. ബാബു മൈലമ്പാടി, തോമസ്‌ അമ്പലവയല്‍, തച്ചമ്പത്ത്‌ രാമകൃഷ്‌ണന്‍, സി.ഐ. ഗോപാലകൃഷ്‌ണന്‍, സണ്ണി മരക്കടവ്‌, പി.എം. സുരേഷ്‌ എന്നിവര്‍ പ്രസംഗിച്ചു.
]]></content:encoded>
      </item>
      <item>
         <title><![CDATA[പ്രതിഷേധ മാര്‍ച്ച്‌ നടത്തി]]></title>
         <link>https://mangalam.com/news/detail/854450-news-details.html</link>
         <pubDate>Wed, 08 Jul 2026 23:21:25 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:21:25 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>മാനന്തവാടി: കോടികളുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ നശിപ്പിച്ച അധികൃതരുടെ കെടുകാര്യസ്‌ഥതക്കെതിരെ ബിജെപി മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട്‌ മെഡിക്കല്‍ കോളേജിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചു. ബിജെപി  ജില്ലാ പ്രസിഡന്റ്‌ പ്രശാന്ത്‌ മലവയല്‍ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. 
]]></content:encoded>
      </item>
      <item>
         <title><![CDATA[മഡ്‌ ഫുട്‌ബോളും മഡ്‌ റേസും ആവേശം പടര്‍ത്തി: ഞാറ്റുവേല മഹോത്സവത്തിന്‌ വേറിട്ട തുടക്കം]]></title>
         <link>https://mangalam.com/news/detail/854443-news-details.html</link>
         <pubDate>Wed, 08 Jul 2026 23:21:02 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:21:02 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854443/1.jpg" />
         <content:encoded><![CDATA[<p></p>ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പത്താമത്‌ ഞാറ്റുവേല മഹോത്സവം 2026-ന്റെ അനുബന്ധ പരിപാടികള്‍ക്ക്‌ പൊറത്തിശ്ശേരി കോട്ടപ്പാടത്ത്‌ നടന്ന മഡ്‌ ഫുട്‌ബോള്‍, മഡ്‌ റേസ്‌ മത്സരങ്ങളോടെ തുടക്കമായി. 
കേരള പാലീസ്‌ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്‌റ്റനും സന്തോഷ്‌ ട്രോഫി കേരള ടീം അംഗവുമായിരുന്ന വിപിന്‍ തോമസ്‌ മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.  വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്‌. ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
എട്ട്‌ ടീമുകള്‍ പങ്കെടുത്ത മഡ്‌ ഫുട്‌ബോള്‍ മത്സരത്തില്‍ ഫൈവ്‌ സ്‌റ്റാര്‍ ഇരിങ്ങാലക്കുടയും ഭാവി കലാസമിതി ഇരിങ്ങാലക്കുടയും ഫൈനലില്‍ ഏറ്റുമുട്ടി. നിശ്‌ചിത സമയത്ത്‌ സമനിലയായതിനെ തുടര്‍ന്ന്‌ നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒരു ഗോളിന്‌ ഭാവി കലാസമിതി ജേതാക്കളായി. മഡ്‌ റേസില്‍ 25 വയസ്സിന്‌ താഴെയുള്ള വിഭാഗത്തില്‍ സംഗീത്‌, അജിത്‌, ആന്‍സണ്‍ എന്നിവര്‍ യഥാക്രമം ഒന്നും,രണ്ടും,മൂന്നും സ്‌ഥാനങ്ങള്‍ നേടി. 25 മുതല്‍ 45 വയസ്സ്‌ വരെയുള്ള വിഭാഗത്തില്‍ ജിതിന്‍ ഒന്നാം സ്‌ഥാനവും സലീഷ്‌ രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കി. 45 വയസ്സിന്‌ മുകളിലുള്ള വിഭാഗത്തില്‍ ഡെയ്‌സണ്‍, സുനില്‍, കൃഷ്‌ണന്‍ എന്നിവര്‍ യഥാക്രമം ഒന്നും,രണ്ടും,മൂന്നും സ്‌ഥാനങ്ങള്‍ കരസ്‌ഥമാക്കി. മത്സരങ്ങളുടെ നിയന്ത്രണം റഫറിമാരായ ലാലു മാസ്‌റ്റര്‍, ഷാജി മാസ്‌റ്റര്‍, അമല്‍ എന്നിവര്‍ നിര്‍വഹിച്ചു.സമാപന സമ്മേളനത്തില്‍ തൃശ്ശൂര്‍ റേഞ്ച്‌ ഇന്റേണല്‍ സെക്യൂരിറ്റി ഡിവൈ.എസ്‌.പി ബിജോയ്‌ പി.ആര്‍ വിജയികള്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡുകളും സമ്മാനങ്ങളും വിതരണം ചെയ്‌തു.എയ്‌മര്‍  ഹോസ്‌പിറ്റല്‍ ഡയറക്‌ടര്‍ അഭിദ്‌ അക്‌ബര്‍, കൗണ്‍സിലര്‍മാരായ വിനീത, സിന്ധു ഗിരീഷ്‌കുമാര്‍, എം.എസ്‌. ദാസന്‍, കെ.എന്‍. സുഭാഷ്‌, ഷാജി മാസ്‌റ്റര്‍, ഫെനി എബിന്‍ എന്നിവര്‍ സംസാരിച്ചു.
]]></content:encoded>
      </item>
      <item>
         <title><![CDATA[കളക്‌ടറെ കണ്ട ആവേശത്തില്‍ വൈലത്തൂരിലെ കൊച്ചുമിടുക്കര്‍]]></title>
         <link>https://mangalam.com/news/detail/854444-news-details.html</link>
         <pubDate>Wed, 08 Jul 2026 23:21:02 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:21:02 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854444/2.jpg" />
         <content:encoded><![CDATA[<p></p>വടക്കേക്കാട്‌: വായനാദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച പുസ്‌തക ആസ്വാദന റീല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വൈലത്തൂര്‍ സെന്റ്‌ ഫ്രാന്‍സിസ്‌ യു.പി. സ്‌കൂളിലെ കുട്ടികള്‍ക്ക്‌ ജില്ലാ കളക്‌ടര്‍ ശിഖ സുരേന്ദ്രന്‍ ഐ.എ.എസുമായി നേരിട്ട്‌ സംവദിക്കാനുള്ള അപൂര്‍വ അവസരം ലഭിച്ചു. 
മത്സരത്തില്‍ ആകെ 25 കുട്ടികളാണ്‌ തിരഞ്ഞെടുക്കപ്പെട്ടത്‌. ഇവരുമായി ജില്ലാ കളക്‌ടര്‍ സമയം ചെലവഴിക്കുകയും ഓരോ കുട്ടിയുടെയും വായനാനുഭവങ്ങളും മത്സരവിശേഷങ്ങളും കേള്‍ക്കുകയും ചെയ്‌തു. തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികളില്‍ എട്ട്‌ പേര്‍ സെന്റ്‌ ഫ്രാന്‍സിസ്‌ യു.പി.സ്‌കൂളില്‍ നിന്നുള്ളവരായിരുന്നു.ഗ്രാമത്തില്‍ നിന്ന്‌ കളക്‌ടറേറ്റിലെത്തിയ കൊച്ചുമിടുക്കര്‍ക്ക്‌ 'മീറ്റ്‌ ദി കളക്‌ടര്‍'പരിപാടി ഏറെ ആവേശവും പ്രചോദനവും പകര്‍ന്ന അനുഭവമായി.
വായനാശീലംപ്രോത്സാഹിപ്പിക്കുന്നതിലും കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിലും ഇത്തരം പരിപാടികള്‍ക്ക്‌ വലിയ പ്രാധാന്യമുണ്ടെന്ന്‌ അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. കളക്‌ടറുമായുള്ള സൗഹൃദസംഭാഷണവും അനുഭവപങ്കിടലും കുട്ടികള്‍ക്ക്‌ അവിസ്‌മരണീയ നിമിഷങ്ങളായി.
]]></content:encoded>
      </item>
      <item>
         <title><![CDATA[കലാനിധി ഹെറിറ്റേജ്‌ ട്രസ്‌റ്റ് വാര്‍ഷികവും പുരസ്‌കാര വിതരണവും]]></title>
         <link>https://mangalam.com/news/detail/854445-news-details.html</link>
         <pubDate>Wed, 08 Jul 2026 23:21:02 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:21:02 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854445/3.jpg" />
         <content:encoded><![CDATA[<p></p>ഗുരുവായൂര്‍:തിരുവനന്തപുരം കലാനിധി ഹെറിറ്റേജ്‌ ട്രസ്‌റ്റിന്റെ 30 -ാം വാര്‍ഷികവും പുരസ്‌കാര വിതരണവും 11,12തീയ്യതികളില്‍ ഗുരുവായൂരില്‍ നടക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 
വൈലോപ്പിള്ളി ശ്രീധര മേനോന്‍ സ്‌മൃതി സാഹിത്യ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ സമ്മാനിക്കും.കവി പ്രഭാവര്‍മ്മ, എഴുത്തുകാരി ഗിരിജാ നായര്‍ തുടങ്ങി പ്രഗത്ഭര്‍ക്കാണ്‌ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്‌.. നോവലിസ്‌റ്റ് ഉണ്ണി ഭാസുരിക്ക്‌ 25000 രൂപയുടേയും പരിസ്‌ഥിതി പ്രവര്‍ത്തകന്‍ പി.വി. ദിവാകരന്‌ 11,111 രൂപയുടേയും പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.11ന്‌ രാവിലെ 10 ന്‌ ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ വാര്‍ഷിക പരിപാടികള്‍ ആരംഭിക്കും. ഉച്ചയ്‌ക്ക് 1.30 ന്‌ മന്ത്രി ഒ.ജി. ജനീഷ്‌ ഉദ്‌ഘാടനവും പുരസ്‌കാര വിതരണവും നിര്‍വഹിക്കും. കലാപരിപാടികള്‍, വിദ്യാര്‍ഥികള്‍ക്ക്‌ പഠനോപകരണ വിതരണം, വൃക്ഷ തൈ വിതരണം എന്നിവയുമുണ്ടാകും.12 ന്‌ സമാപന സമ്മേളനം കലാമണ്ഡലം സംഗീത പ്രസാദ്‌ ഉദ്‌ഘാടനം ചെയ്യും.കവി പ്രഭാവര്‍മ്മ മുഖ്യാതിഥിയാകും. കലാനിധി ചെയര്‍പേഴ്‌സണ്‍ ഗീത രാജേന്ദ്രന്‍, ഉണ്ണി ഭാസുരി, പി.വി.ദിവാകരന്‍, എസ്‌.ആര്‍.രമ്യ, പ്രവീണ്‍ ഏണിക്കര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
]]></content:encoded>
      </item>
      <item>
         <title><![CDATA[മാര്‍ കൂറിലോസ്‌ വലിയ ബാവയുടെ ഓര്‍മ്മപെരുന്നാള്‍ ഇന്നും നാളെയും]]></title>
         <link>https://mangalam.com/news/detail/854446-news-details.html</link>
         <pubDate>Wed, 08 Jul 2026 23:21:02 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:21:02 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854446/4.jpg" />
         <content:encoded><![CDATA[<p></p>വടക്കേക്കാട്‌:മലബാര്‍ സ്വതന്ത്ര സുറിയാനി സഭ സ്‌ഥാപകന്‍ കാട്ടുമാങ്ങാട്ടെ പരിശുദ്ധ അബ്രഹാം മാര്‍ കൂറിലോസ്‌ വലിയ ബാവയുടെ 224 -ാം ഓര്‍മ്മപെരുന്നാള്‍ 9,10 തിയ്യതികളില്‍ ആഘോഷിക്കും.
തൊഴിയൂര്‍ സെന്റ്‌ ജോര്‍ജ്‌ ഭദ്രാസന ഇടവക പള്ളിയില്‍ സഭ പരമാധ്യക്ഷന്‍ സിറില്‍ മാര്‍ ബസ്സോലിയോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ ആഘോഷത്തിന്റെ കൊടിയേറ്റം നടന്നു.ഇന്ന്‌ രാവിലെ 7.15ന്‌ വിശുദ്ധ കുര്‍ബാനയോടെ ആഘോഷത്തിന്‌ തുടക്കമാവും. വൈകിട്ട്‌ 3.45 ന്‌ കുന്നംകുളം സെന്റ്‌ തോമസ്‌ കുന്നത്തെ പള്ളിയില്‍ നിന്നും തൊഴിയൂരിലെ ബാവയുടെ കബറിങ്കലേക്ക്‌ പദയാത്ര, അഞ്ചിന്‌ അഞ്ഞൂര്‍ മാര്‍ ബഹനാന്‍ ചാപ്പലില്‍ നിന്നും ഘോഷയാത്ര, തുടര്‍ന്ന്‌ സിറില്‍ മാര്‍ ബസ്സേലിയോസ്‌ മെത്രാപ്പോലിത്തയുടെ അധ്യക്ഷതയില്‍ നടക്കുന്ന അനുസ്‌മരണ സമ്മേളനം  ഡോ. സാമുവല്‍ മോര്‍ തെയോഫിലോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. മോര്‍ ഔഗിന്‍ കുര്യാക്കോസ്‌ മെത്രാപ്പാലിത്ത മുഖ്യപ്രഭാഷണം നടത്തും. 
ഏഴിന്‌ പെരുന്നാള്‍ സന്ധ്യാ നമസ്‌കാരം, ഖബറിങ്കല്‍ ധൂപപ്രാര്‍ത്ഥന,  കൈമുത്ത്‌, ആശീര്‍വ്വാദം, അത്താഴസദ്യ എന്നിവയും വെള്ളിയാഴ്‌ച രാവിലെ 8 ന്‌ പ്രഭാത നമസ്‌കാരം, 8.30ന്‌ വിശുദ്ധ ഒമ്പതിന്മേല്‍ കുര്‍ബാന, തുടര്‍ന്ന്‌ മാര്‍ ബഹനാന്‍ ചാപ്പലിലേക്ക്‌ പ്രദക്ഷിണം, ധൂപപ്രര്‍ത്ഥന, ശ്ലൈഹിക വാഴ്‌പ്പ്,കൈമുത്ത്‌, പൊതുസദ്യ എന്നിവയും ഉണ്ടാകും. ഭാരവാഹികളായ സഭ വൈദിക ട്രസ്‌റ്റി ഫാ.തോമസ്‌ കുര്യന്‍,സഭ അല്‍മായട്രസ്‌റ്റി ഗീവര്‍ മാണി പനക്കല്‍,സഭ സെക്രട്ടറി ബിനോയ്‌ പി മാത്യു, ആഘോഷ കമ്മിറ്റി ചെയര്‍മാനും ഇടവക വികാരിയുമായ ഫാ.ബെന്ന്യാമിന്‍ ചിറ്റിലപ്പിള്ളി, ഇടവക സെക്രട്ടറി ജോഷി ജോസ്‌ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
]]></content:encoded>
      </item>
      <item>
         <title><![CDATA[കൊടുങ്ങല്ലൂര്‍: ബി.ജെ.പി. കോണ്‍ഗ്രസ്‌ കൂട്ടുകെട്ട്‌ പരസ്യമാകുന്നുവെന്ന്‌ എല്‍.ഡി.എഫ്‌.]]></title>
         <link>https://mangalam.com/news/detail/854439-news-details.html</link>
         <pubDate>Wed, 08 Jul 2026 23:20:44 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:20:44 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>ചാലക്കുടി എം.പി. ബെന്നി ബഹനാന്റെ ഫണ്ടില്‍ നിന്നും കൊടുങ്ങല്ലൂര്‍ താലൂക്ക്‌ ആശുപത്രിക്ക്‌ നല്‍കിയ ആംബുലന്‍സിന്റെ ഫ്‌ളാഗ്‌ ഓഫ്‌ പരിപാടിയിലാണ്‌ കോണ്‍ഗ്രസ്‌ ബി.ജെ.പി. അവിശുദ്ധ കൂട്ടുകെട്ട്‌ മറനീക്കി പുറത്തുവന്നത്‌. കോണ്‍ഗ്രസ്‌ നേതാക്കളുടെ പേര്‌ കുത്തിക്കയറ്റി അടിമുടി രാഷ്ര്‌ടീയവല്‍ക്കരിച്ച പരിപാടി എല്‍.ഡി.എഫ്‌. ബഹിഷ്‌കരിച്ചിരുന്നു.
നഗരസഭയെ പരിഗണിക്കാതെയാണ്‌ കാര്യപരിപാടികള്‍ തയ്യാറാക്കിയത്‌. മറ്റ്‌ രാഷ്ര്‌ടീയ കക്ഷികളെ അവഗണിക്കുന്ന നിലയാണ്‌ സ്വീകരിച്ചത്‌.നഗരസഭ ചെയര്‍പേഴ്‌സണും കൗണ്‍സിലര്‍മാരും എല്‍.ഡി.എഫ്‌. പ്രവര്‍ത്തകരും ബഹിഷ്‌കരിച്ച  ചടങ്ങില്‍ കോണ്‍ഗ്രസ്‌ ബി.ജെ.പി. ഭായ്‌ ഭായ്‌ കൂട്ടുകെട്ടാണ്‌ നടന്നത്‌.
ബി.ജെ.പി. നേതാവ്‌ ടി.എസ്‌. സജീവനെ പരിപാടിയുടെ അധ്യക്ഷനാക്കി. നഗരസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ബി.ജെ.പി.ക്കും, നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. കോണ്‍ഗ്രസിനും  നല്‍കിയ അകമഴിഞ്ഞ പിന്തുണയിലൂടെയാണ്‌   ഈ അവിശുദ്ധ കൂട്ടുകെട്ട്‌ കൊടുങ്ങല്ലൂരില്‍ ശക്‌തി പ്രാപിക്കുന്നത്‌.
കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും, ആശുപത്രി സ്‌ഥിതിചെയ്യുന്ന വാര്‍ഡിലെ കൗണ്‍ സിലറും   ഉള്‍പ്പെടെ വേദിയില്‍ ഉള്ളപ്പോഴാണ്‌ ബി. ജെ.പി.   നേതാവിനെ അധ്യക്ഷനാക്കുന്ന നിലപാട്‌ കോണ്‍ഗ്രസ്‌ നേതാക്കളും എം.പിയും ചേര്‍ന്ന്‌ സ്വീകരിച്ചത്‌.കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടില്‍ നിലപാട്‌ വ്യക്‌തമാക്കാന്‍ കോണ്‍ഗ്രസിന്റെ സംസ്‌ഥാന നേതൃത്വം  തയ്യാറാകണമെന്ന്‌ എല്‍.ഡി.എഫ്‌. ആവശ്യപ്പെട്ടു.
വി.ആര്‍. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ്‌. ജില്ലാ കണ്‍വീനര്‍ പി.കെ. ചന്ദ്രശേഖരന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്‍, മുസ്‌താക്ക്‌ അലി, കെ.ആര്‍. ജൈത്രന്‍, പി.ബി. ഖയിസ്‌, കെ.എസ്‌. കൈസാബ്‌ , സി.കെ. രാമനാഥന്‍ എന്നിവര്‍ സംസാരിച്ചുബി.ജെ.പി. കോണ്‍ഗ്രസ്‌ കൂട്ടുകെട്ട്‌ പരസ്യമാകുന്നു: എല്‍.ഡി.എഫ്‌]]></content:encoded>
      </item>
      <item>
         <title><![CDATA[കാല്‍ നടയാത്ര പോലും ദുസഹം ദുരിതത്തിലായി 19 കുടുംബങ്ങള്‍]]></title>
         <link>https://mangalam.com/news/detail/854440-news-details.html</link>
         <pubDate>Wed, 08 Jul 2026 23:20:44 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:20:44 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>ഗുരുവായൂര്‍: കാല്‍ നടയാത്ര പോലും ദുസ്സഹമായതിനെ തുടര്‍ന്ന്‌ ദുരിതത്തിലായിരിക്കുകയാണ്‌ ഗുരുവായൂര്‍ നഗരസഭയുടെ എട്ടാം വാര്‍ഡിലെ 19 കുടുംബങ്ങള്‍. 
ടാറിങ്‌ ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ്‌ ഇവരുടെ പരാതി. ഒരു വര്‍ഷം മുമ്പ്‌ നാട്ടുകാര്‍ റോഡ്‌ നഗരസഭയ്‌ക്ക് വിട്ടുനല്‍കിയെങ്കിലും ടാറിങ്‌ നടപടികള്‍ എങ്ങുമെത്തിയില്ല. ഇതിനു പുറമേ ആറുമാസം മുമ്പ്‌ അമൃത്‌ കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനായി റോഡ്‌ വെട്ടിപ്പൊളിച്ചത്‌ സ്‌ഥിതി കൂടുതല്‍ വഷളാക്കി. ഇപ്പോള്‍ റോഡില്‍ ചളിനിറഞ്ഞ്‌ നടക്കാന്‍ പോലും കഴിയാത്ത സ്‌ഥിതിയാണ്‌. ഇതുമൂലം വാഹനങ്ങള്‍ ഈ ഭാഗത്തേക്ക്‌ ഓട്ടം വരാന്‍ മടിക്കുകയാണെന്ന്‌ നാട്ടുകാര്‍ പറയുന്നു. 
രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും സാധിക്കാത്ത സ്‌ഥിതിയാണ്‌. മേഖലയില്‍ തെരുവു നായ്‌ക്കളുടെ ശല്യം രൂക്ഷമാണ്‌. നായ്‌ക്കളുടെ ആക്രമണം ഉണ്ടായാല്‍ പോലും ഓടി രക്ഷപ്പെടാന്‍ സാധിക്കാത്ത വിധം ബുദ്ധിമുട്ടാണെന്നും നാട്ടുകാര്‍ പറയുന്നു.   ജനനന്മ റോഡ്‌ എന്ന്‌ പേര്‌ നല്‍കിയിട്ടു ണ്ടെങ്കിലും, പേരിന്‌ പോലും ഒരു നന്മയും ഈ റോഡിന്‌ ലഭിച്ചിട്ടില്ലെന്ന്‌ പ്രദേശവാസികള്‍ പരിഭവം പറയുന്നു.
 . റോഡിലൂടെ നടക്കാന്‍ കഴിയുന്ന തരത്തിലെ ങ്കിലും അറ്റകുറ്റപ്പണി നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ അധികൃതര്‍ക്ക്‌ പലതവണ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന്‌ നാട്ടുകാര്‍ വ്യക്‌തമാക്കുന്നു. ഇക്കാര്യം നിരവധി തവണ നഗരസഭയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അനങ്ങാപാറ നയമാണ്‌ അധികൃതര്‍ സ്വീകരിക്കുന്നതെന്ന്‌ വാര്‍ഡ്‌ കൗണ്‍സിലര്‍ ജോയ്‌ ചെറിയാന്‍ പറഞ്ഞു. എത്രയും വേഗം ഈ റോഡ്‌ സഞ്ചാരയോഗ്യമാക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.
]]></content:encoded>
      </item>
      <item>
         <title><![CDATA[ലോകകപ്പ്‌ ഫുട്‌ബോള്‍ പ്രവചന മത്സരവുമായി ഫോട്ടോഗ്രാഫഴ്‌സ് അസോസിയേഷന്‍]]></title>
         <link>https://mangalam.com/news/detail/854441-news-details.html</link>
         <pubDate>Wed, 08 Jul 2026 23:20:44 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:20:44 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>തൃപ്രയാര്‍ : ആള്‍ കേരള ഫോട്ടോഗ്രാഫഴ്‌സ് അസോസിയേഷന്‍ തൃപ്രയാര്‍ യൂണിറ്റ്‌,  2026 ഫിഫ വേള്‍ഡ്‌ കപ്പ്‌ മല്‍സരത്തിനോടാനുബന്ധിച്ചു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രവചന മത്സരം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നാട്ടിക എസ്‌.എന്‍. ട്രസ്‌റ്റ് സ്‌കൂളില്‍  എ.കെ.പി.എ. തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം  സക്കിര്‍ സി.എം. പ്രവചന മത്സര ബോക്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പലിന്‌ കൈമാറി. 
എ.കെ.പി.എ. വാടാനപ്പള്ളി മേഖല ഫോട്ടോ കോ - കോര്‍ഡിനേറ്റര്‍ രാജേഷ്‌ നാട്ടിക പ്രവചന കൂപ്പണ്‍ സ്‌കൂള്‍ അധികൃതര്‍ക്ക്‌ കൈമാറി.   ചടങ്ങില്‍ സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ്‌ സ്വാഗതം ആശംസിച്ചു. യൂണിറ്റ്‌ ട്രഷറര്‍   ഷഫീല്‍ ആമുഖ പ്രസംഗം നടത്തി. തുടര്‍ന്ന്‌ യൂണിറ്റ്‌ സെക്രട്ടറി  റാനിഷ്‌, മേഖല ഇന്‍ഷുറന്‍സ്‌ കോ - കോര്‍ഡിനേറ്റര്‍ ഷാജഹാന്‍  തുടങ്ങിയവര്‍ സംസാരിച്ചു. യൂണിറ്റ്‌ കമ്മറ്റി അംഗം വിമല്‍ സുട്ടു, യൂണിറ്റ്‌ മെമ്പര്‍ സെലിന്‍ ജോസ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു. സ്‌കൂള്‍ അധ്യാപകര്‍ പി.ടി.എ. അംഗങ്ങള്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു ചടങ്ങില്‍ ആണ്‌ പരിപാടി സംഘടിപ്പിച്ചത്‌ 


]]></content:encoded>
      </item>
      <item>
         <title><![CDATA[സംഘാടക സമിതി യോഗം ചേര്‍ന്നു]]></title>
         <link>https://mangalam.com/news/detail/854442-news-details.html</link>
         <pubDate>Wed, 08 Jul 2026 23:20:44 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:20:44 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>വെളളാങ്കല്ലൂര്‍ : അഗ്രികള്‍ച്ചറില്‍ നിന്നും അഗ്രി ബിസിനസ്സിലേക്ക്‌ ആത്മപദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പും ബ്ലോക്ക്‌ പഞ്ചായത്തും സംയുക്‌തമായി സംഘടിപ്പിക്കുന്ന കാര്‍ഷിക ഭക്ഷ്യ പ്രദര്‍ശന വിപണന മേളയുടെ സംഘാടക സമിതി യോഗം ചേര്‍ന്നു. 
ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങള്‍, പഞ്ചായത്ത്‌ പ്രസിഡണ്ടുമാര്‍,കൃഷി അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍, കൃഷി ഓഫീസര്‍മാര്‍, കുടുംബശ്രീ സി.ഡി.എസ്‌. ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രസ്‌തുത പ്രദര്‍ശനമേളയില്‍ സെമിനാറുകള്‍, കാര്‍ഷിക ഉത്‌പന്ന പ്രദര്‍ശന ശാലകള്‍, കൂണ്‍ ഭക്ഷ്യമേള എന്നിവ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചു.
]]></content:encoded>
      </item>
      <item>
         <title><![CDATA[തവനൂര്‍ പോസ്‌റ്റ് ഓഫീസ്‌ പാസ്‌പോര്‍ട്ട്‌ സേവാകേന്ദ്രം ഉദ്‌ഘാടനം]]></title>
         <link>https://mangalam.com/news/detail/854435-news-details.html</link>
         <pubDate>Wed, 08 Jul 2026 23:20:23 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:20:23 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854435/1.jpg" />
         <content:encoded><![CDATA[<p></p>തവനൂര്‍: പാസ്‌പോര്‍ട്ട്‌ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പോസ്‌റ്റ് ഓഫീസ്‌ പാസ്‌പോര്‍ട്ട്‌ സേവ കേന്ദ്രം ആരംഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയനുസരിച്ച്‌ തവനൂരില്‍ സ്‌ഥാപിച്ച പോസ്‌റ്റ് ഓഫീസ്‌ പാസ്‌പോര്‍ട്ട്‌ സേവ കേന്ദ്രത്തിന്റെ (പി.ഒ.പി.എസ്‌.കെ.) ഉദ്‌ഘാടനം കേന്ദ്ര പെട്രോളിയം- പ്രകൃതി വാതക- ടൂറിസം വകുപ്പ്‌ സഹമന്ത്രി സുരേഷ്‌ ഗോപി ഉദ്‌ഘാടനം ചെയ്‌തു. വിദേശ കാര്യ മന്ത്രാലയം, തപാല്‍ വകുപ്പ്‌ എന്നിവയുടെ കീഴില്‍ രാജ്യത്തെ 455- മത്തെയും കോഴിക്കോട്‌ റീജ്യണല്‍ പാസ്‌പോര്‍ട്ട്‌ ഓഫീസിന്‌ കീഴിലെ മൂന്നാമത്തെതുമായ പോസ്‌റ്റ് ഓഫീസ്‌ പാസ്‌പോര്‍ട്ട്‌ സേവ കേന്ദ്രമാണ്‌ തവനൂര്‍ സബ്‌ പോസ്‌റ്റ് ഓഫീസില്‍ മന്ത്രി ഉദ്‌ഘാടനം ചെയ്‌തത്‌. തുടര്‍ന്ന്‌ തവനൂര്‍ കേളപ്പജി കോളജ്‌ ഓഫ്‌ അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്‌ ആന്‍ഡ്‌ ടെക്‌നോളജിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ എം.പി. അബ്‌ദുസമദ്‌ സമദാനി എം.പി. മുഖ്യാതിഥിയായി. 
മലപ്പുറം പോലെ കൂടുതല്‍ ജനസംഖ്യയും പാസ്‌പോര്‍ട്ട്‌ അപേക്ഷകരുമുള്ള ജില്ലയില്‍ എളുപ്പത്തില്‍ പാസ്‌പോര്‍ട്ട്‌ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇതു വഴി കഴിയുമെന്ന്‌ കേന്ദ്രസസഹ മന്ത്രി സുരേഷ്‌ ഗോപി ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പോസ്‌റ്റ് ഓഫീസുകളുമായി പാസ്‌പോര്‍ട്ട്‌ സേവനങ്ങള്‍ ബന്ധിപ്പിക്കുന്നതു വഴി എല്ലാവര്‍ക്കും എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. തിരൂര്‍- പൊന്നാനി- ഗുരുവായൂര്‍- ഇരിങ്ങാലക്കുട വഴി യുള്ള റെയില്‍വേ പദ്ധതി അനുമതിക്കായി കേന്ദ്ര റെയില്‍വേ മന്ത്രിക്ക്‌ സമര്‍പ്പിച്ചുവെന്നും അദ്ദേഹം തത്വത്തില്‍ അംഗീകരിച്ചതായും മന്ത്രി അറിയിച്ചു.
തവനൂര്‍ കാര്‍ഷിക കോളജില്‍ മന്ത്രി മരം നടുകയും വൃക്ഷത്തൈ വിതരണം ചെയ്ുകയും ചയെയ്‌തു. എം.എല്‍.എ.മാരായ വി.എസ്‌. ജോയ്‌, കെ.പി. നൗഷാദലി, ആബിദ്‌ ഹുസൈന്‍ തങ്ങള്‍ സംബന്ധിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയ ജോയിന്റ്‌ സെക്രട്ടറി ഡോ. ബിനോയ്‌ ജോര്‍ജ്‌, കോഴിക്കോട്‌ നോര്‍ത്തേണ്‍ റീജ്യണ്‍ പോസ്‌റ്റല്‍ സര്‍വീസസ്‌ ഡയറക്‌ടര്‍ വി.ബി. ഗണേഷ്‌ കുമാര്‍, തവനൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അബൂബക്കര്‍ സിദ്ദിഖ്‌, വാര്‍ഡ്‌ അംഗം പി.ടി. ശ്രീനിവാസന്‍ പ്രസംഗിച്ചു. കോഴിക്കോട്‌ റീജ്യണല്‍ പാസ്‌പോര്‍ട്ട്‌ ഓഫീസര്‍ കെ. അരുണ്‍ മോഹന്‍ സ്വാഗതവും തിരൂര്‍ പോസ്‌റ്റല്‍ ഡിവിഷന്‍ സൂപ്രണ്ട്‌ എം.കെ. ഇന്ദിര നന്ദിയും പറഞ്ഞു.
]]></content:encoded>
      </item>
      <item>
         <title><![CDATA[ശക്‌തമായ കാറ്റില്‍ മാവ്‌ റോഡിലേക്ക്‌ ചെരിഞ്ഞു: വന്‍ ദുരന്തം ഒഴിവായി]]></title>
         <link>https://mangalam.com/news/detail/854436-news-details.html</link>
         <pubDate>Wed, 08 Jul 2026 23:20:23 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:20:23 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854436/2.jpg" />
         <content:encoded><![CDATA[<p></p>താനൂര്‍: കനത്ത കാറ്റിലും മഴയിലും കാട്ടിലങ്ങാടി റോഡിലേക്ക്‌ വന്‍ മാവ്‌ കടപുഴകി വീണ്‌ വന്‍ ദുരന്തം ഒഴിവായി. ഏറെ പഴക്കമുള്ള വലിയ മാവാണ്‌ കടപുഴകിയത്‌. 
രാവിലെ ഒമ്പതോടെ സി. ശ്രീധരന്റെ വീട്ടുവളപ്പിലുള്ള ഏറെ പഴക്കം ചെന്ന മാവ്‌ റോഡിലേക്ക്‌ വീണതോടെ ഇത്‌ വഴിയുള്ള വൈദ്യുതിലൈനുകള്‍ പൊട്ടി വീണങ്കിലും വന്‍ദുരന്തമാണ്‌ ഒഴിവായത്‌. കാട്ടിലങ്ങാടി എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും. സ്‌ഥിരമായിജോലിക്ക്‌ പോകുന്നവരും മറ്റ്‌ വഴിയാത്രക്കാരും വാഹനങ്ങളും തല നിരക്കാണ്‌ രക്ഷപ്പെട്ടത്‌. ഉടന്‍ വൈദ്യുതി നിലച്ചതും രക്ഷയായി. മരം വീണതോടെ നാല്‌ ദിക്കുകളിലേക്കുമുള്ള വാഹനങ്ങളടക്കമുള്ള യാത്രകള്‍ നിലച്ചു. 
ഫയര്‍ ഫോഴ്‌സ്. ജീവനക്കാരും നാട്ടുക്കാരുടെയും കഠിന ശ്രമത്തില്‍ വന്‍മരചില്ലകള്‍ വെട്ടിമാറ്റുകയും വൈദ്യുതി ജീവനക്കാരെത്തി വൈദുതി ലൈനുകള്‍ നീക്കം ചെയ്‌തുമാണ്‌ ഗതാഗതവും കാല്‍നടയാത്രയും സുതാര്യമാക്കിയത്‌. വൈദ്യുതി ജീവനക്കാരുടെ കഠിനയത്നം കൊണ്ട്‌ രാത്രിയോടെ വൈദ്യുതിയും പൂര്‍വ്വസ്‌ഥിതിയിലാക്കി. 
ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥരായ സിനീയര്‍ ഫയര്‍ ആന്റ്‌ റസ്‌ക്യൂ ഓഫീസര്‍ സജീം, റഫീഖ്‌, പി. വിഷ്‌ണു, പി.പി. സജീഷ്‌കുമാര്‍, ഹോംഗാര്‍ഡുമാരായ വി. രജ്‌ജഷ്‌ കുമാര്‍, എം. പരമേശ്വരന്‍ എന്നിവരാണ്‌ റോഡില്‍ നിന്നും വെട്ടിമാറ്റിയത്‌.
]]></content:encoded>
      </item>
      <item>
         <title><![CDATA[മുടക്കോയ്‌ മലയിലെ അപകടാവസ്‌ഥ: അധികൃതരുടെ അനാസ്‌ഥക്കെതിരേ പരാതി]]></title>
         <link>https://mangalam.com/news/detail/854437-news-details.html</link>
         <pubDate>Wed, 08 Jul 2026 23:20:23 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:20:23 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854437/3.jpg" />
         <content:encoded><![CDATA[<p></p>വാഴക്കാട്‌: മലപ്പുറം ജില്ലയിലെ വാഴക്കാട്‌ വില്ലേജില്‍ പെട്ട മുടക്കോയ്‌ മലയിലെ നിയമവിരുദ്ധ ചെങ്കല്‍ ഖനനം പ്രദേശവാസികളുടെ ജീവന്‌ ഭീഷണിയാകുന്നു. ചെങ്കല്‍ ഖനനം മൂലം രൂപപ്പെട്ട വന്‍ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നത്‌, കാലവര്‍ഷം കനക്കുന്നതോടെ വലിയ ദുരന്തത്തിന്‌ കാരണമാകുമെന്നാണ്‌ ആശങ്ക. ഇതുസംബന്ധിച്ച്‌ പഞ്ചായത്ത്‌ ജനപ്രതിനിധികളും പ്രദേശവാസികളും ചേര്‍ന്ന്‌ സ്‌ഥലം എം.എല്‍.എ ടി.പി. അഷ്‌റഫലിക്ക്‌ നിവേദനം നല്‍കി.
ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന്‌ സംസ്‌ഥാന പരിസ്‌ഥിതി ആഘാത പഠന സമിതി നടത്തിയ പരിശോധനയില്‍, ഖനനം നടക്കുന്നത്‌ പരിസ്‌ഥിതി അനുമതി ലംഘിച്ചാണെന്ന്‌ കണ്ടെത്തി റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. കൂടാതെ, സംസ്‌ഥാന ജൈവവൈവിധ്യ ബോര്‍ഡും കെ.എഫ്‌.ആര്‍.ഐ. ശാസ്‌ത്രജ്‌ഞരും ഇവിടെ ഗുരുതരമായ പാരിസ്‌ഥിതിക പ്രശ്‌നങ്ങളുള്ളതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.നേരത്തെ വാഴക്കാട്‌ ഗ്രാമപഞ്ചായത്ത്‌ ഖനനത്തിന്‌ സേ്‌റ്റാപ്പ്‌ മെമ്മോ നല്‍കിയിട്ടുള്ളതും ജില്ലാ ക്രൈസിസ്‌ മാനേജ്‌മെന്റ്‌ എന്‍.ഒ.സി. നിഷേധിച്ചതുമാണ്‌. എന്നാല്‍ ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച്‌ ജില്ലാ മൈനിങ്‌ ആന്‍ഡ്‌ ജിയോളജി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ ക്വാറി ഉടമകള്‍ക്ക്‌ ഒത്താശ ചെയ്ുന്നതായയും ജനങ്ങളുടെ സുരക്ഷ അവഗണിക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. വിഷയം ഉന്നയിച്ച്‌ വകുപ്പ്‌ മന്ത്രിയെ നേരിട്ട്‌ കാണാനും നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്‌.
]]></content:encoded>
      </item>
      <item>
         <title><![CDATA[ഭീഷണിയായ കാട്ടു പന്നികളെ വെടിവെച്ച്‌ കൊന്നു]]></title>
         <link>https://mangalam.com/news/detail/854438-news-details.html</link>
         <pubDate>Wed, 08 Jul 2026 23:20:23 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:20:23 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854438/4.jpg" />
         <content:encoded><![CDATA[<p></p>മഞ്ചേരി: നെല്ലിപറമ്പ്‌, പുല്ലൂര്‍ പ്രദേശങ്ങളില്‍ കാട്ടുപന്നികളെ വെടിവെച്ച്‌ കൊന്നു. നാട്ടുകാരുടെ സൈ്വര്യ ജീവിതത്തിനും കൃഷിക്കും ഭീഷണിയായ പത്ത്‌ കാട്ടുപന്നികളെയാണ്‌ കൊന്നത്‌.
  പ്രദേശത്ത്‌ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ അധികൃതര്‍ക്ക്‌ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്‌ഥാനത്തില്‍ വാര്‍ഡ്‌ കൗണ്‍സിലര്‍മാരായ പൂന്തോട്ടത്തില്‍ നൗസിയയും കൊല്ലാരന്‍ സുബൈദയും ഷൂട്ടര്‍മാരെ നിയോഗിച്ചത്‌. വിദഗ്‌ധ പരിശീലനം നേടിയ നായ്‌ക്കളുടെ സഹായത്താലാണ്‌ പന്നികളെ കണ്ടെത്തിയത്‌.കെ.വി. ഇല്യാസ്‌ ബാബു ആനക്കയം, കെ.വി. നൗഷാദ്‌ ചേപ്പൂര്‍, അസീസ്‌ ഇരുമ്പുഴി നേതൃത്വം നല്‍കി. പന്നികളെ ഭക്ഷ്യയോഗ്യമല്ലാതാക്കി കുഴിച്ചു മൂടി.
]]></content:encoded>
      </item>
      <item>
         <title><![CDATA[പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി വികസനത്തിന്‌ ആരോഗ്യ വകുപ്പിന്റെ പച്ചക്കൊടി; മാതൃ-ശിശു വിഭാഗം പ്രത്യേക യൂണിറ്റാക്കും]]></title>
         <link>https://mangalam.com/news/detail/854431-news-details.html</link>
         <pubDate>Wed, 08 Jul 2026 23:20:12 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:20:12 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന്‌ ആരോഗ്യവകുപ്പ്‌ അംഗീകാരം നല്‍കി. ആരോഗ്യവകുപ്പ്‌ മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത്‌ ചേര്‍ന്ന യോഗത്തിലാണ്‌ തീരുമാനം. ആശുപത്രിയിലെ അത്യാഹിത വിഭാഗം കെട്ടിട നിര്‍മ്മാണത്തിനായി 2020-ല്‍ കിഫ്‌ബി അനുവദിച്ച 12 കോടി രൂപ ലഭ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും. ഡ്രൈനേജ്‌ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമായി നജീബ്‌ കാന്തപുരം എം.എല്‍.എയുടെ ഫണ്ടില്‍ നിന്നുള്ള മൂന്ന്‌ കോടി രൂപ വിനിയോഗിച്ച്‌ മോഡുലാര്‍ സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ അടിയന്തിരമായി സ്‌ഥാപിക്കും. അടിസ്‌ഥാന സൗകര്യ വികസനത്തിനായി ബജറ്റില്‍ വകയിരുത്തിയ ഒരു കോടി രൂപയുടെ പ്രവൃത്തികളും ഉടന്‍ പൂര്‍ത്തിയാക്കും. ആശുപത്രിയില്‍ നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാനും, കിടത്തിച്ചികിത്സ വര്‍ദ്ധിപ്പിക്കാനും, മാതൃ-ശിശു വിഭാഗം പ്രത്യേക യൂണിറ്റായി മാറ്റാനും യോഗം തീരുമാനിച്ചു. വികസന കാര്യങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ ഈ ആഴ്‌ച തന്നെ ആശുപത്രി സന്ദര്‍ശിച്ച്‌ 10 ദിവസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും.
വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന മേലാറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കിടത്തിച്ചികിത്സ ഘട്ടങ്ങളായി പുനരാരംഭിക്കാനും യോഗത്തില്‍ തീരുമാനമായി. ആദ്യഘട്ടത്തില്‍ 30 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമൊരുക്കും. മേലാറ്റൂര്‍ സി.എച്ച്‌.സിയെ 15-ാം ഫിനാന്‍സ്‌ കമ്മീഷന്‍ ഗ്രാന്റ്‌ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്‌ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന്‌ മന്ത്രി ഉറപ്പുനല്‍കി.
]]></content:encoded>
      </item>
      <item>
         <title><![CDATA[ഇരിമ്പിളിയം ഐഡിയല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ സെക്കന്‍ഡറി ബ്ലോക്ക്‌ ഉദ്‌ഘാടനം 11ന്‌]]></title>
         <link>https://mangalam.com/news/detail/854432-news-details.html</link>
         <pubDate>Wed, 08 Jul 2026 23:20:12 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:20:12 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>വളാഞ്ചേരി: രണ്ടാം വര്‍ഷത്തിലേക്ക്‌ കടക്കുന്ന ഇരിമ്പിളിയം ഐഡിയല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ സെക്കന്‍ഡറി ബ്ലോക്കിന്റെ ഉദ്‌ഘാടനവും രക്ഷിതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പാരന്റിംഗ്‌ കോഴ്‌സിന്റെ ഉദ്‌ഘാടനവും ഈ മാസം 11ന്‌ രാവിലെ 10ന്‌ നടക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഐഡിയല്‍ ക്യാമ്പസ്‌ ചെയര്‍മാന്‍ സുലൈമാന്‍ ഹാജി അധ്യക്ഷത വഹിക്കുന്ന ചടങ്ങ്‌ വിദ്യാഭ്യാസ മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ ഉദ്‌ഘാടനം ചെയ്ും. യ
സ്‌ഥലം എം.എല്‍.എ. പ്ര?ഫ. ആബിദ്‌ ഹുസൈന്‍ തങ്ങള്‍ പാരന്റിംഗ്‌ കോഴ്‌സിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ മോട്ടിവേഷണല്‍ ട്രെയിനര്‍ പി.എം.എ. ഗഫൂര്‍ നയിക്കുന്ന പാരന്റിംഗ്‌ സെഷനും സംഘടിപ്പിച്ചിട്ടുണ്ട്‌. ഐഡിയല്‍ ട്രസ്‌റ്റ് ചെയര്‍മാന്‍ പി. കുഞ്ഞാവു ഹാജി, സെക്രട്ടറി കെ.കെ.എസ്‌. ആറ്റക്കോയ തങ്ങള്‍, ഐഡിയല്‍ സ്‌ഥാപനങ്ങളുടെ സി.ഇ.ഒ. മജീദ്‌ ഐഡിയല്‍ പങ്കെടുക്കും. ഇരിമ്പിളിയം ക്യാമ്പസ്‌ ചെയര്‍മാന്‍ സുലൈമാന്‍ ഹാജി, മാനേജര്‍ ഉമര്‍ പുനത്തില്‍, കാമ്പസ്‌ കോഡിനേറ്റര്‍ ഫാസില്‍ മാജിദ്‌, മീഡിയ കോഡിനേറ്റര്‍ പി.ടി.എം. ആനക്കര പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


]]></content:encoded>
      </item>
      <item>
         <title><![CDATA[പാപ്പിനിപ്പാറ കെംസില്‍ അസ്വുഫ ദര്‍സ്‌ ആരംഭിച്ചു]]></title>
         <link>https://mangalam.com/news/detail/854433-news-details.html</link>
         <pubDate>Wed, 08 Jul 2026 23:20:12 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:20:12 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>മഞ്ചേരി: സുല്‍ത്താനുല്‍ ഉലമാ കാന്തപുരം ഉസ്‌താദ്‌ രചിച്ച അല്‍ വജീസ്‌ ഗ്രന്ഥം അടിസ്‌ഥാനമാക്കിയുള്ള അസ്വുഫ ദര്‍സിന്‌ പാപ്പിനിപ്പാറ കെംസില്‍ തുടക്കമായി. സമസ്‌ത സെന്റിനറിയുടെ ഭാഗമായി അഞ്ചു ലക്ഷം പഠിതാക്കള്‍ പങ്കാളികളകുന്ന നാട്ടു ദര്‍സുകള്‍ക്ക്‌ സമാനമായാണ്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദര്‍സ്‌ തുടക്കം കുറിച്ചത്‌. സമസ്‌ത സെക്രട്ടറി മുഹിയിസുന്ന പൊന്‍മള അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു.സമസ്‌ത കേന്ദ്ര മുശാവറ അംഗം ഹസന്‍ ബാഖവി പല്ലാര്‍, കേരള മുസ്ലിം ജമാഅത്ത്‌ സംസ്‌ഥാന സെക്രട്ടറി പി.എം. മുസ്‌തഫ കോഡൂര്‍,കെംസ്‌ സി.ഇ.ഒ. യു.ടി.എം. ഷമീര്‍ പുല്ലൂര്‍, പ്രിന്‍സിപ്പാള്‍ വി.ടി. സമീര്‍ സിദ്ദീഖി, വൈസ്‌ പ്രിന്‍സിപ്പാള്‍ മുഹമ്മദ്‌ അഹ്‌സനി പൂക്കളത്തൂര്‍ സംബന്ധിച്ചു.
]]></content:encoded>
      </item>
      <item>
         <title><![CDATA[മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിങ്‌ ഇന്ന്‌]]></title>
         <link>https://mangalam.com/news/detail/854434-news-details.html</link>
         <pubDate>Wed, 08 Jul 2026 23:20:12 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:20:12 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>മലപ്പുറം: മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്‌ ഇന്ന്‌ രാവിലെ 10.30ന്‌ തിരൂര്‍ പൊതുമരാമത്ത്‌ റസ്‌റ്റ് ഹൌസില്‍ സിറ്റിംഗ്‌ നടത്തുമെന്ന്‌ കമ്മീഷന്‍ അറിയിച്ചു.
]]></content:encoded>
      </item>
      <item>
         <title><![CDATA[പ്രകൃതിയുടെ വിസ്‌മയം തീര്‍ത്ത്‌ പാലുകാച്ചിമല]]></title>
         <link>https://mangalam.com/news/detail/854427-news-details.html</link>
         <pubDate>Wed, 08 Jul 2026 23:19:51 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:19:51 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854427/1.jpg" />
         <content:encoded><![CDATA[<p></p>പ്രകൃതിയുടെ വരദാനമായ പാലുകാച്ചി മല സഞ്ചാരികളുടെയും പ്രകൃതി സ്‌നേഹികളുടെയും താവളമായി മാറുകയാണ്‌. കണ്ണൂര്‍ ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നാണ്‌ പാലുകാച്ചിമല. കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളിലായി സമുദ്രനിരപ്പില്‍ നിന്ന്‌ ഏകദേശം 2,340 അടി ഉയരത്തില്‍ സ്‌ഥിതിചെയ്യുന്ന ഈ മല ഓരോ കാലാവസ്‌ഥയിലും വ്യത്യസ്‌ത മുഖമാണ്‌ സഞ്ചാരികള്‍ക്ക്‌ സമ്മാനിക്കുന്നത്‌. 
ഐതിഹ്യപ്രസിദ്ധമായ പാലുകാച്ചി സെന്റ്‌ തോമസ്‌ മൗണ്ടിലെ ബേസ്‌ ക്യാമ്പില്‍ നിന്ന്‌ ഏകദേശം ഒരു കിലോമീറ്റര്‍ വനപാതയിലൂടെ നടന്നാല്‍ മലമുകളിലെത്താം. കൂറ്റന്‍ മരങ്ങളുടെ തണലും വള്ളിപ്പടര്‍പ്പുകളും പുല്‍മേടുകളും അപൂര്‍വയിനം സസ്യങ്ങളും വര്‍ണശബളമായ ചിത്രശലഭങ്ങളും പക്ഷികളും യാത്രയെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.മലമുകളിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്‌ 360 ഡിഗ്രിയില്‍ വിരിഞ്ഞുനില്‍ക്കുന്ന പശ്‌ചിമഘട്ടത്തിന്റെ വിസ്‌മയക്കാഴ്‌ചകളാണ്‌. 
താഴ്വരകളിലൂടെ ഒഴുകുന്ന കോടമഞ്ഞും കണ്ണെത്താദൂരത്തോളം പടര്‍ന്നുകിടക്കുന്ന പച്ചപ്പും ദൂരെയായി കാണുന്ന ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളും കേളകം, കൊട്ടിയൂര്‍ ടൗണുകളും കൊട്ടിയൂര്‍ ക്ഷേത്രവും ചേര്‍ന്ന്‌ അപൂര്‍വമായ ദൃശ്യവിരുന്നാണ്‌ ഒരുക്കുന്നത്‌. മഴത്തുള്ളികള്‍ മുഖത്ത്‌ പതിക്കുമ്പോള്‍ മേഘങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന അനുഭവം സഞ്ചാരികളുടെ മനസില്‍ മായാത്ത ഓര്‍മയായി മാറും.   കേളകം ടൗണില്‍ നിന്ന്‌ അടയ്‌ക്കാത്തോട്‌-ശാന്തിഗിരി വഴിയും കൊട്ടിയൂര്‍ പഞ്ചായത്തിലെ നീണ്ടുനോക്കി, ചുങ്കക്കുന്ന്‌ പ്രദേശങ്ങളില്‍ നിന്നുള്ള വഴികളിലൂടെയും പാലുകാച്ചിമലയിലെത്താം. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക്‌ പ്രവേശിക്കാന്‍ സെന്റ്‌ തോമസ്‌ മൗണ്ടിലെ ബേസ്‌ ക്യാമ്പില്‍ നിന്ന്‌ ടിക്കറ്റ്‌ എടുക്കണം. മുതിര്‍ന്നവര്‍ക്ക്‌ 60 രൂപയും കുട്ടികള്‍ക്ക്‌ 25 രൂപയുമാണ്‌ പ്രവേശനനിരക്ക്‌. രാവിലെ 9 മുതല്‍ വൈകിട്ട്‌ 4 വരെയാണ്‌ സന്ദര്‍ശന സമയം.
വനമേഖലയായതിനാല്‍ വനംവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അട്ടശല്യം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സാനിറ്റൈസറോ ഉപ്പോ കരുതുന്നതും യാത്രയ്‌ക്ക് അനുയോജ്യമായ വസ്‌ത്രങ്ങളും ചെരിപ്പും ഉപയോഗിക്കുന്നതും സുരക്ഷിത യാത്രയ്‌ക്ക് സഹായകരമാകും.
 കെപി അനില്‍കുമാര്‍
മട്ടന്നൂര്‍


]]></content:encoded>
      </item>
      <item>
         <title><![CDATA[കനത്ത മഴയില്‍ നാശനഷ്‌ടം]]></title>
         <link>https://mangalam.com/news/detail/854428-news-details.html</link>
         <pubDate>Wed, 08 Jul 2026 23:19:51 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:19:51 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854428/2.jpg" />
         <content:encoded><![CDATA[<p></p>പയ്യന്നൂര്‍: കനത്ത മഴയില്‍ പയ്യന്നൂരില്‍ പരക്കെ നാശനഷ്‌ടം. വെള്ളൂര്‍ കിഴക്കുമ്പാട്‌  പുലര്‍ച്ചെ രണ്ട്‌ മണിയോടെ ഉണ്ടായ ശക്‌തമായ കാറ്റില്‍ മരങ്ങള്‍ വീണ്‌ റോഡ്‌ ഗതാഗതം തടസ്സപ്പെടുകയും എച്ച്‌ടി, എല്‍ടി  വൈദ്യുത ലൈന്‍ തകരാറിലാവുകയും ചെയ്‌തു. പയ്യന്നുര്‍ ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ സര്‍വ്വീസസ്‌ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന്‌  റോഡിന്റെ പല ഭാഗങ്ങളിലായ്‌ കടപുഴകി വീണ മരങ്ങള്‍ മുറിച്ച്‌ മാറ്റി രാവിലെയോടെ ഗതാഗതം പുനസ്‌ഥാപിച്ചു. കാങ്കോല്‍ കൊളേക്കര പാലത്തിനടുത്ത്‌ യുബി സി കമ്പനിയുടെ ഒരു ഭാഗത്തെ മേല്‍ക്കൂര കാറ്റില്‍ റോഡില്‍ വീണതിനാല്‍ പാലം വരെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരുന്നു. പയ്യന്നൂരില്‍ നിന്നും എത്തിയ ഫയര്‍ ഫോര്‍സ്‌ യൂണിറ്റുകള്‍ കാങ്കോല്‍ സബ്‌ സ്‌റ്റേഷന്‍ റോഡിലേക്കും വെള്ളൂര്‍ കൊടക്കത്ത്‌ അറ റോഡിലേക്കും  വീണ മരങ്ങള്‍ മണിക്കൂറുകള്‍കൊണ്ട്‌ മുറിച്ച്‌ നീക്കിയാണ്‌ ഗതാഗതം പുനഃസ്‌ഥാപിച്ചത്‌.
]]></content:encoded>
      </item>
      <item>
         <title><![CDATA[ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ പിതാവിനെ അപമാനിക്കുന്നു  ഹിപ്പോക്രാറ്റസ്‌ പ്രതിമക്ക്‌ അവഗണന]]></title>
         <link>https://mangalam.com/news/detail/854429-news-details.html</link>
         <pubDate>Wed, 08 Jul 2026 23:19:51 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:19:51 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854429/3.jpg" />
         <content:encoded><![CDATA[<p></p>സ്‌റ്റെതസ്‌കോപ്പേന്തുന്ന കൈകള്‍കൊണ്ട്‌ ഡോക്‌ടര്‍ നിര്‍മ്മിച്ചുനല്‍കിയ ലോകത്തിലെ ഏക ഹിപ്പോക്രാറ്റസ്‌ ശില്‍പ്പത്തിന്‌ അവഗണന. പ്രതിമ സ്‌ഥാപിച്ച സ്‌ഥലത്ത്‌ പൂന്തോട്ടവും പുല്‍ത്തകിടിയും ഇരിപ്പിടങ്ങളും ഒരുക്കുമെന്നും വൈദ്യുതിദീപങ്ങള്‍ സ്‌ഥാപിച്ച്‌ മനോഹരമായ കാഴ്‌ച്ചയാക്കുമെന്നും ബന്ധപ്പെട്ടര്‍ ഉദ്‌ഘാടന ദിവസം ഉറപ്പുനല്‍കിയിരുന്നു. എന്നാലിപ്പോള്‍ ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്‌ഥയിലാണ്‌ ഹിപ്പോക്രാറ്റസ്‌ പ്രതിമ. കുറച്ച്‌ ചെടികള്‍ അലക്ഷ്യമായി നട്ടിട്ടുണ്ടെങ്കിലും കാര്യമായ പരിചരണമില്ല. പുല്‍ത്തകിടി സ്‌ഥാപിച്ചില്ലെന്ന്‌ മാത്രമല്ല, ഇവിടെ കല്ലുകൊണ്ട്‌ കെട്ടിയ ഇരിപ്പിടം തകര്‍ന്ന നിലയിലുമാണ്‌. ആരാലും ശ്രദ്ധിക്കപ്പെടാത്ത നിലയിലാണ്‌ ഇപ്പോള്‍ ഹിപ്പോക്രാറ്റസ്‌ പ്രതിമ.
 കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം അസോസിയേറ്റ്‌ പ്രഫസര്‍ ചിറക്കല്‍ സ്വദേശി ഡോ.കെ.രമേശന്‍ പണിതുനല്‍കിയ ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ പിതാവ്‌ ഹിപ്പോക്രാറ്റസിന്റെ അര്‍ദ്ധകായ പ്രതിമയാണ്‌ കടുത്ത അവഗണനയിലായത്‌. 2024 മാര്‍ച്ച്‌ 16ന്‌ പ്രശസ്‌ത ശില്‍പ്പി കാനായി കുഞ്ഞിരാമനാണ്‌ ഇത്‌ അനാഛാദനം ചെയ്‌തത്‌. കഴിഞ്ഞ 31 വര്‍ഷമായി മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്‌തുവരുന്ന ഡോ.രമേശന്‍ 1995ല്‍ ട്യൂട്ടര്‍ തസ്‌തികയിലാണ്‌ ജോലിക്ക്‌ ചേര്‍ന്നത്‌. 
സ്‌ക്കൂള്‍ യുവജനോല്‍സവങ്ങളില്‍ ക്ലേമോഡലിംഗിലും ചിത്രരചനമല്‍സരങ്ങളിലും പങ്കെടുത്തിരുന്ന ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തം കൈകളാല്‍ നിര്‍മ്മിച്ച ഹിപ്പോക്രാറ്റസിന്റെ പ്രതിമ താന്‍ വിരമിച്ചാലും ഓര്‍മിക്കപ്പെടുന്ന വിധത്തില്‍ കാമ്പസില്‍ സ്‌ഥാപിക്കണമെന്നത്‌. ഇതിനുവേണ്ടി പ്രശസ്‌ത ശില്‍പ്പി കെ.കെ.ആര്‍.വെങ്ങരയുടെ ശിഷ്യനായി പ്രവര്‍ത്തിച്ച അനുഭവപരിചയവുമായാണ്‌ 2023 ഫെബ്രുവരി 16 ന്‌ ഹിപ്പോക്രാറ്റസിന്റെ ശില്‍പം പണിയാന്‍ ആരംഭിച്ചത്‌. സ്വന്തം കയ്ില്‍ നിയന്നെടുത്ത മൂന്നരലക്ഷം രൂപയാണ്‌ ഇതിനായി ചെലവഴിച്ചത്‌. രണ്ടാഴ്‌ച അവധിയെടുത്ത്‌ തുടര്‍ച്ചയായും പിന്നീട്‌ ഒഴിവുസമയങ്ങള്‍ ഉപയോഗപ്പെടുത്തിയും രണ്ടു മാസം കൊണ്ടാണ്‌ ഡോക്‌ടര്‍ ശില്‍പം പൂര്‍ത്തിയാകുന്നത്‌. പണി പൂര്‍ത്തിയാക്കിയെങ്കിലും പ്രമുഖശില്‍പ്പി കാനായി കുഞ്ഞിരാമനെ കൊണ്ട്‌ തന്നെ ഇത്‌ ഉദ്‌ഘാടനം ചെയ്യിക്കണമെന്ന ആഗ്രഹം കാരണം അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരമാണ്‌ 2024 ല്‍ പ്രതിമ അനാച്‌ഛാദനം ചെയ്‌തത്‌. 
മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്‌ടറുടെ അനുമതിയോടെ ദന്തല്‍ കോളജിന്‌ മുന്നിലായി എല്ലാവരുടെയും ശ്രദ്ധ പതിയുന്ന സ്‌ഥലത്താണ്‌ പ്രതിമ സ്‌ഥാപിച്ചതെങ്കിലും ഹിപ്പോക്രാറ്റസിനോട്‌ ഈ കടുംകൈ ചെയേ്േണ്ടിയിരുന്നോ എന്ന്‌ ആരും ചോദിക്കുന്ന സ്‌ഥിതിയാണിപ്പോള്‍.
 കരിമ്പം. കെ.പി.രാജീവന്‍
പരിയാരം


]]></content:encoded>
      </item>
      <item>
         <title><![CDATA[കൊറാളിമലയില്‍ നെല്‍ക്കൃഷിയിലും വിജയം വരിച്ച്‌ യുവകര്‍ഷകന്‍]]></title>
         <link>https://mangalam.com/news/detail/854430-news-details.html</link>
         <pubDate>Wed, 08 Jul 2026 23:19:51 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:19:51 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854430/4.jpg" />
         <content:encoded><![CDATA[<p></p>സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 2800 അടി ഉയരത്തില്‍ കിടക്കുന്ന ചെറുപുഴ ഗ്രാമപ്പഞ്ചായത്തിലെ തിരുമേനിക്കടുത്ത മലയാണ്‌ കൊറാളി. ഇവിടെ ഒറ്റപ്പെട്ട്‌ താമസിക്കുന്ന, രാപ്പകല്‍ കൃഷിയില്‍ ജീവിക്കുന്ന ഒരു യുവ കര്‍ഷകനുണ്ട്‌.  പേര്‌ നട്ടിയില്‍ പ്രസാദ്‌. ആവശ്യത്തിന്‌ ഗതാഗത സൗകര്യപോലുമില്ലാത്ത ഈ മലമുകളില്‍ അദ്ദേഹവും ഭാര്യയായ ഗിരിജപ്രസാദിന്റെയും അധ്വാനഫലമായി വര്‍ഷം തോറും ടണ്‍  കണക്കിന്‌ പച്ചക്കറികളാണ്‌ ഉല്‍പ്പാദിപ്പിച്ച്‌ വരുന്നത്‌. 
പന്നിയുള്‍പ്പെടെയുള്ള വന്യജീവികളോട്‌ മല്ലടിച്ച്‌ കൃഷിയെ സംരക്ഷിക്കാന്‍ അഞ്ചോളം പട്ടികളും കൂട്ടിനുണ്ട്‌. തന്റെ രണ്ടേക്കര്‍ കൃഷിയിടത്തിനു പുറമെ അന്യദേശത്ത്‌ നിന്ന്‌ അവിടെ വന്ന്‌ സ്‌ഥലം വാങ്ങിയ കര്‍ഷകരുടെ 18 ഏക്കറോളം സ്‌ഥലവും പരിപാലിക്കുന്നത്‌ പ്രസാദ്‌ ആണ്‌.  രാവും പകലും കൃഷിയിടത്തിലുള്ള പ്രസാദ്‌ പുറം ലോകവുമായി ബന്ധപ്പെടുന്നത്‌ മാസത്തില്‍ ഒരു തവണ അരിപോലുള്ള ആഹാരസാധനങ്ങള്‍ വാങ്ങാനാകും. കഴിഞ്ഞ വര്‍ഷം ടണ്‍ കണക്കിന്‌ തക്കാളി ഉല്‍പ്പാദിപ്പിച്ച്‌  ജനശ്രദ്ധ പിടിച്ചു പറ്റിയ പ്രസാദിന്റെ ദീര്‍ഘകാലത്തെ ആഗ്രഹം കൊറാളിയില്‍ നെല്‍ കൃഷികൂടി ചെയ്ുയക എന്നതായിരുന്നു. ആ ആഗ്രഹവും ഈ വര്‍ഷം സാക്ഷാല്‍ക്കരിക്കപ്പെട്ട സന്തോഷത്തിലാണ്‌ പ്രസാദ്‌. നേല്‍പ്പാടമില്ലാത്ത ചെറുപുഴ പഞ്ചായത്തിന്‌ ഒരു തിലകക്കുറിയായി മാറിയിരിക്കുകയാണ്‌ മലമുകളിലെ ഈ നേല്‍പ്പാടം.  ഉമ നെല്‍വിത്ത്‌ ഉപയോഗിച്ചാണ്‌ കൃഷി ചെയ്‌തതെന്നും കതിര്‍ വിരിയാന്‍ തുടങ്ങിയെന്നും കൃഷിയിടം സന്ദര്‍ശിച്ച്‌ മാര്‍ണ്മനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ചെറുപുഴ കൃഷിഭവനിലെ കൃഷി അസിസ്‌റ്റന്റ്‌ സുരേഷ്‌ കുറ്റൂര്‍ പറഞ്ഞു.
 സിജി കട്ടക്കയം 
ചെറുപുഴ


]]></content:encoded>
      </item>
      <item>
         <title><![CDATA[സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും]]></title>
         <link>https://mangalam.com/news/detail/854423-news-details.html</link>
         <pubDate>Wed, 08 Jul 2026 23:19:36 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:19:36 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>പയ്യാവൂര്‍: കുടിയാന്മല കാരുണ്യ മെഡിക്കല്‍സ്‌ ക്ലിനിക്ക്‌ ആന്‍ഡ്‌ ലാബ്‌, കുടിയാന്മല വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ്‌ എന്നിവയുടെ സംയുക്‌താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍രക്‌ത പരിശോധന ക്യാമ്പും ആരോഗ്യ ബോധവത്‌കരണ ക്ലാസും കണ്ണൂര്‍ കിംസ്‌ ശ്രീചന്ദ്‌ ഹോസ്‌പിറ്റലിലെ ഓര്‍ത്തോ, ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളിലെ ഡോക്‌ടര്‍മാരുടെ നേതൃത്വത്തില്‍ കുടിയാന്മല കാരുണ്യ ക്ലിനിക്കില്‍ നടന്നു. നൂറിലേറെ ആളുകള്‍ പങ്കെടുത്ത ക്യാമ്പ്‌ ഏരുവേശി ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജയശ്രീ ശ്രീധരന്‍ ഉദ്‌ഘാടനം ചെയ്‌തു.
]]></content:encoded>
      </item>
      <item>
         <title><![CDATA[കാപ്പ: യുവാവിന്‌ കണ്ണൂരില്‍ പ്രവേശന വിലക്ക്‌]]></title>
         <link>https://mangalam.com/news/detail/854424-news-details.html</link>
         <pubDate>Wed, 08 Jul 2026 23:19:36 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:19:36 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>പാനൂര്‍: കൈവേലിക്കല്‍ സ്വദേശി കെ ആദിഷ്‌ രാജ്‌ (21)നെതിരെ കാപ്പ ചുമത്തി കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇയാളെ അറിയപ്പെടുന്ന റൗഡി ആയി പ്രഖ്യാപിച്ചാണ്‌ നടപടി സ്വീകരിച്ചിരിക്കുന്നത്‌. പാനൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ വധശ്രമം, സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, അടിപിടി തുടങ്ങി നാലോളം കേസുകളില്‍ പ്രതിയാണ്‌ ആദിഷ്‌. കണ്ണൂര്‍ സിറ്റി പോലീസ്‌ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച്‌ ഡിഐജിയാണ്‌ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്‌.
]]></content:encoded>
      </item>
      <item>
         <title><![CDATA[ബഷീര്‍ ദിനാചരണം]]></title>
         <link>https://mangalam.com/news/detail/854425-news-details.html</link>
         <pubDate>Wed, 08 Jul 2026 23:19:36 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:19:36 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>പയ്യാവൂര്‍: കേരളോദയ വായനശാല, കേരളോദയ ബാലവേദി, നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയല്‍ യുപി സ്‌കൂള്‍ എന്നിവയുടെ സംയുക്‌താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബഷീര്‍ ദിനാചരണ പരിപാടികള്‍ സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു ഓലിയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. ഏരുവേശി ഗ്രാമപഞ്ചായത്ത്‌ വികസനകാര്യ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സോജന്‍ കാരാമയില്‍ അധ്യക്ഷത വഹിച്ചു. യുപി സ്‌കൂള്‍ മുഖ്യാധ്യാപിക ഷാന്റി തോമസ്‌ ബഷീര്‍ ചിത്രഗാലറി ഉദ്‌ഘാടനം ചെയ്‌തു. ബഷീര്‍ കഥാപാത്രങ്ങളുടെ വേഷപ്പകര്‍ച്ച, ചിത്രരചന, ബഷീര്‍ പുസ്‌തക പ്രദര്‍ശനം, ചിത്ര പ്രദര്‍ശനം എന്നിവയുമുണ്ടായിരുന്നു. വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കേരളോദയ വായനശാല സെക്രട്ടറി സാവിയോ ഇടയാടിയില്‍ വിതരണം ചെയ്‌തു. 
]]></content:encoded>
      </item>
      <item>
         <title><![CDATA[ പ്രതിഷേധിച്ചു]]></title>
         <link>https://mangalam.com/news/detail/854426-news-details.html</link>
         <pubDate>Wed, 08 Jul 2026 23:19:36 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:19:36 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>ചെറുപുഴ: ചെറുപുഴ ടൗണിലെ ഹോട്ടലുകളിലെ വില വര്‍ദ്ധനവില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രതിഷേധിച്ചു. ഹോട്ടലുകളിലെത്തി ഉടമകളുമായി സംസാരിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രതിഷേധമറിയിക്കുകയും പോസ്‌റ്റര്‍ പതിക്കുകയും ചെയ്‌തു. യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പ്രണവ്‌ കരേള, കെ.ഡി. പ്രവീണ്‍, പി. പ്രതീഷ്‌, പി. മിഥുന്‍, ഷിനു എബ്രാഹം, രേഷ്‌മ വി.രാജു, പ്രിന്‍സ്‌ വെള്ളക്കട, ടി.പി. ശ്രീനിഷ്‌, ആല്‍ബിന്‍, മാര്‍ട്ടിന്‍ ഡേവിഡ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
]]></content:encoded>
      </item>
      <item>
         <title><![CDATA[ടൂറിസ്‌റ്റ് മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരും: ഫാത്തിമ തഹ്ലിയ എം.എല്‍.എ]]></title>
         <link>https://mangalam.com/news/detail/854419-news-details.html</link>
         <pubDate>Wed, 08 Jul 2026 23:19:18 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:19:18 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854419/1.jpg" />
         <content:encoded><![CDATA[<p></p>പേരാമ്പ്ര: ടൂറിസത്തിന്‌ വലിയ സാധ്യതകളുള്ള പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ അതിന്‌ ആവശ്യമായ പദ്ധതികള്‍ക്ക്‌ രൂപം നല്‍കുമെന്ന്‌ ഫാത്തിമ തഹ്ലിയ എം.എല്‍.എ. മലയോര മേഖലയില്‍ വലിയ വികസന സാധ്യതകള്‍ തുറക്കുന്ന പൂഴിത്തോട്‌ പടിഞ്ഞാറത്തറ റോഡ്‌ നിര്‍മ്മാണം, വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വേണ്ടിയുള്ള നിയോ പേരാമ്പ്ര പ്ര?ജക്‌റ്റ് എന്നിവ ഉള്‍പ്പെടെ നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങുമെന്നും എം.എല്‍.എ പറഞ്ഞു. 
പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത്‌ ലീഗ്‌ നേതൃ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രസിഡന്റ്‌ ശിഹാബ്‌ കന്നാട്ടി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ്‌ പ്രസിഡന്റ്‌ ആര്‍.കെ മുനീര്‍, ജനറല്‍ സെക്രട്ടറി ടി.കെ ലത്തീഫ്‌, സെക്രട്ടറി പി.ടി അഷ്‌റഫ്‌, പി.സി മുഹമ്മദ്‌ സിറാജ്‌, സലീം മിലാസ്‌, സത്താര്‍ കീഴരിയൂര്‍, സി.കെ ഹാഫിസ്‌, കെ.സി മുഹമ്മദ്‌, സിദ്ധീഖ്‌ തൊണ്ടിയില്‍, മുഹമ്മദ്‌ എരവത്ത്‌, ഗഫൂര്‍ വാല്യക്കോട്‌, അഡ്വ. ഷാനിദ്‌ കീഴരിയൂര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി.കെ ജെറീഷ്‌ സ്വാഗതം പറഞ്ഞു. 
]]></content:encoded>
      </item>
      <item>
         <title><![CDATA[തെരുവുനായ ആക്രമണം: നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു]]></title>
         <link>https://mangalam.com/news/detail/854420-news-details.html</link>
         <pubDate>Wed, 08 Jul 2026 23:19:18 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:19:18 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854420/2.jpg" />
         <content:encoded><![CDATA[<p></p>കൊയിലാണ്ടി: നഗരസഭാ പരിധിയില്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന തെരുവ്‌ നായ്‌ക്കളുടെ ആക്രമണം ജനങ്ങളുടെ ജീവനും സുരക്ഷയ്‌ക്കും ഗുരുതര ഭീഷണിയായി മാറിയ സാഹചര്യത്തില്‍, അടിയന്തര  നടപടികള്‍ സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കൊയിലാണ്ടി മുനിസിപ്പല്‍ യു.ഡി.എഫ്‌ കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ തെരുവ്‌ നായ്‌ക്കളുടെ ശല്യവും ആക്രമണവും രൂക്ഷമായിരിക്കുകയാണെന്നും, കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഭയമില്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. 
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമാനുസൃതവും ഫലപ്രദവുമായ അടിയന്തര നടപടികള്‍ നഗരസഭ സ്വീകരിക്കണമെന്ന്‌ സെക്രട്ടറിയോട്‌ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഉപരോധ സമരത്തിന്‌ യു.ഡി.എഫ്‌ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ശ്രീജ റാണി നേതൃത്വം നല്‍കി. ഡെപ്യൂട്ടി ലീഡര്‍ കെ.എം നജീബ്‌, കൗണ്‍സിലര്‍മാരായ രമ്യ മനോജ്‌, കെ.എം ഷമീം, റാഷിദ്‌ മുത്താമ്പി, ആയിഷ ജാസ്‌മിന്‍, നിഷ ആനന്ദ്‌ ജസ്ലു, ലാലിഷ, തസ്‌നിയ, ദിനേശന്‍, ഷാദിയ, ഖാദര്‍, ഹൈറുന്നിസ എന്നിവര്‍ പങ്കെടുത്തു.
]]></content:encoded>
      </item>
      <item>
         <title><![CDATA[മഴ ശക്‌തം: താമരശേരി ചുരം എട്ടാം വളവില്‍ റോഡിന്‌ വിള്ളല്‍  ജില്ലയില്‍ ക്വാറി, ഖനന പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിലക്ക്‌]]></title>
         <link>https://mangalam.com/news/detail/854421-news-details.html</link>
         <pubDate>Wed, 08 Jul 2026 23:19:18 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:19:18 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854421/3.jpg" />
         <content:encoded><![CDATA[<p></p>കോഴിക്കോട്‌: ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ്‌ അലേര്‍ട്ട്‌ പ്രഖ്യാപിച്ചതിനാലും ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മണലെടുക്കല്‍ എന്നിവ വിലക്കി ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്‌ടര്‍ എം.എസ്‌ മാധവിക്കുട്ടിയുടെ ഉത്തരവ്‌.
 കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ തുടര്‍ച്ചയായ നാല്‌ ദിവസം ഗ്രീന്‍ അലേര്‍ട്ട്‌ പ്രഖ്യാപിക്കുന്നത്‌ വരെയാണ്‌ വിലക്ക്‌ ദുരന്ത നിവാരണ നിയമം 2005ലെ സെക്ഷന്‍ 26, 30 അടിസ്‌ഥാനത്തിലാണ്‌ നടപടി. ജില്ലയില്‍ വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും ഇനിയൊരറിയിപ്പുണ്ടാകുന്നത്‌ വരെ നിരോധിച്ചു. 
ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക്‌ രാത്രി ഏഴ്‌ മുതല്‍ രാവിലെ ഏഴ്‌ വരെ അടിയന്തര യാത്രകള്‍ അല്ലാത്തവ ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നു. താമരശേരി ചുരംഎട്ടാം വളവില്‍ റോഡിന്റെ ഒരു വശത്ത്‌ വിള്ളല്‍ രൂപപ്പെട്ടതിനെ  തുടര്‍ന്ന്‌ ഈ വഴി കടന്നുപോകുന്ന യാത്രക്കാര്‍ക്ക്‌ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. റോഡിന്റെ വശങ്ങളിലെ കല്ലുകെട്ടുകള്‍ പ്രധാന പാതയില്‍ നിന്ന്‌ അല്‌പം വേര്‍പെട്ട നിലയിലാണ്‌ കണ്ടെത്തിയത്‌.  മഴ പെയ്ുയന്ന സാഹചര്യമായതിനാല്‍ ഈ ഭാഗത്ത്‌ മണ്ണ്‌ ഇനിയും ഒലിച്ചുപോകാന്‍ സാധ്യതയുണ്ട്‌.
 അതിനാല്‍ ഈ വഴി കടന്നുപോകുന്നവര്‍ നിലവിലെ സാഹചര്യം മനസിലാക്കി കൃത്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണെന്നാണ്‌ അധികൃതരുടെ നിര്‍ദേശം. ചുരത്തിലൂടെ രാത്രികാലങ്ങളിലും മറ്റും സര്‍വീസ്‌ നടത്തുന്ന വലിയ മള്‍ട്ടി ആക്‌സല്‍  വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ഈ ഭാഗത്ത്‌ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. ഭാരമേറിയ ഇത്തരം വാഹനങ്ങള്‍ പോകുമ്പോള്‍ വശങ്ങളിലേക്ക്‌ അമിതമായി ചേര്‍ക്കാതിരിക്കാന്‍ ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. 
രാത്രിയാത്രകളില്‍ കാഴ്‌ച പരിമിതമാകാന്‍ സാധ്യതയുള്ളതിനാല്‍ ചുരം വഴി കയറുകയും ഇറങ്ങുകയും ചെയ്യുന്ന എല്ലാ വാഹനങ്ങളും ഈ ഭാഗത്ത്‌ വേഗത കുറച്ച്‌, അതീവ ശ്രദ്ധയോടെ മാത്രം കടന്നുപോകണമെന്നാണ്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. 
]]></content:encoded>
      </item>
      <item>
         <title><![CDATA[വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ ചേലിയ വാട്ടര്‍ വില്ലേജ്‌]]></title>
         <link>https://mangalam.com/news/detail/854422-news-details.html</link>
         <pubDate>Wed, 08 Jul 2026 23:19:18 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:19:18 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854422/4.jpg" />
         <content:encoded><![CDATA[<p></p>കൊയിലാണ്ടി: സമൂഹമാദ്ധ്യമങ്ങളില്‍ ഇതിനകം വന്‍ ജനപ്രീതി നേടിയ കൊയിലാണ്ടിക്ക്‌ സമീപം ചേലിയയിലെ വാട്ടര്‍ വില്ലേജ്‌ ഫാം ടൂറിസം പദ്ധതിക്ക്‌ ഔദ്യോഗിക തുടക്കം.
 വാട്ടര്‍ വില്ലേജില്‍ നടന്ന ചടങ്ങില്‍ കൊയിലാണ്ടി എം.എല്‍.എ അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. വാട്ടര്‍ വില്ലേജ്‌ അടക്കം കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി പ്രാദേശിക ടൂറിസം ഹബ്‌ വികസിപ്പിക്കുമെന്ന്‌ പ്രവീണ്‍കുമാര്‍ പറഞ്ഞു. ടൂറിസം മേഖലയില്‍ സ്വകാര്യ പങ്കാളിത്തം നിര്‍ണായകമായതിനാല്‍ സംസ്‌ഥാന സര്‍ക്കാര്‍  പ്രോത്സാഹനം നല്‍കും. പദ്ധതികള്‍ക്ക്‌  ചുവപ്പു നാടകളുടെ തടസം ഒഴിവാക്കും. ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ വാട്ടര്‍ വില്ലേജില്‍ സംഘടിപ്പിക്കുമെന്ന ഉറപ്പും അദ്ദേഹം നല്‍കി.ചേലിയ വാട്ടര്‍ വില്ലേജ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ഹാഷിം ചെറേക്കാട്‌ ഭാവി വികസന പദ്ധതികളുടെ സമര്‍പ്പണം നടത്തി. ചെങ്ങോട്ടുകാവ്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എം ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു.
 ചെങ്ങോട്ടുകാവ്‌ ബ്‌ളോക്ക്‌ പഞ്ചായത്ത്‌ അംഗം ദേവി, മുന്‍ ഗ്രാമപഞ്ചായത്ത്‌ അംഗം ഷുക്കൂര്‍, ഇലാഹിയ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ്‌ ബഷീര്‍, കാഫ്‌ പ്രസിഡന്റ്‌ ജീവന്‍, പി.പി. ഉണ്ണികൃഷ്‌ണന്‍, ഹമീദ്‌ ചെന്നമംഗലൂര്‍ എന്നിവര്‍ സംസാരിച്ചു. ഡോ.സി.പി. അന്‍സാര്‍ സ്വാഗതവും ഷമീം നന്ദിയും പറഞ്ഞു.
]]></content:encoded>
      </item>
      <item>
         <title><![CDATA[ ദേശീയപാത വികസനം: നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം]]></title>
         <link>https://mangalam.com/news/detail/854415-news-details.html</link>
         <pubDate>Wed, 08 Jul 2026 23:19:06 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:19:06 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട്‌ അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള റീച്ചില്‍ ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക്‌ അടിയന്തര പരിഹാരം കാണാന്‍ ഷാഫി പറമ്പില്‍ എം.പി.യുടെ നേതൃത്വത്തില്‍ നിര്‍ണായക ഇടപെടല്‍. എം.പിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കളക്‌ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ പദ്ധതി പ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവൃത്തികള്‍ കൃത്യമായ സമയപരിധിക്കുള്ളില്‍ തീര്‍പ്പാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. 
കാലവര്‍ഷം കനത്ത സാഹചര്യത്തില്‍ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്‌ അഴിയൂര്‍വെങ്ങളം റീച്ചിലെ സര്‍വീസ്‌ റോഡുകള്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ ഗതാഗതയോഗ്യമാക്കാന്‍ എം.പി ആവശ്യപ്പെട്ടു. സര്‍വീസ്‌ റോഡുകളിലെ െ്രെഡനേജ്‌ സംവിധാനത്തിലെ പാളിച്ചകള്‍ മൂലം ഉണ്ടാകുന്ന വെള്ളക്കെട്ടുകള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക്‌ അടിയന്തരമായി മുന്‍ഗണന നല്‍കി പരിഹാരം കാണും. വീതി കുറഞ്ഞ സര്‍വീസ്‌ റോഡുകളില്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും, മണ്ണിടിച്ചില്‍ ഉണ്ടായ മുക്കാളിയില്‍ അപകടഭീഷണി നേരിടുന്ന കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കുന്ന കാര്യം പ്രത്യേകം പരിഗണിക്കാനും യോഗത്തില്‍ തീരുമാനമായി.
മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ അണ്ടര്‍പാസുകളും ഓവര്‍പാസുകളും വേണമെന്ന ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങള്‍ ഷാഫി പറമ്പില്‍ എം.പി യോഗത്തില്‍  ഉന്നയിച്ചു. ഇതിന്റെ അടിസ്‌ഥാനത്തില്‍ ചേമഞ്ചേരിയിലെ വെറ്റിലപ്പാറ, കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലെ അണേല, വടകരയിലെ പാലയാട്ടുനട, കെ.ടി ബസാര്‍, നാദാപുരം റോഡ്‌, മീത്തലെ മുക്കാളി എന്നിവിടങ്ങളിലെ അണ്ടര്‍പാസുകള്‍ക്കായുള്ള ആവശ്യങ്ങളും, പഴങ്കാവിലെ ഓവര്‍പാസിന്റെ സാധ്യതകളും പരിശോധിക്കാന്‍ ദേശീയപാത അതോറിറ്റിയോട്‌ നിര്‍ദ്ദേശിച്ചു. കൂടാതെ, അഴിയൂര്‍ വെങ്ങളം ദേശീയപാതയില്‍ കൂടുതല്‍ ഫൂട്ട്‌ ഓവര്‍ബ്രിഡ്‌ജുകള്‍ അനുവദിക്കുന്ന കാര്യവും അതോറിറ്റി പരിശോധിക്കും.
പ്രശ്‌നങ്ങള്‍ നേരിട്ട്‌ വിലയിരുത്തുന്നതിനായി റെവന്യൂ, ദേശീയപാത വിഭാഗം ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ ഈ വരുന്ന 9ന്‌ പ്രാഥമിക പരിശോധന നടത്തും. ഇതിന്‌ പിന്നാലെ ഷാഫി പറമ്പില്‍ എം.പി., എം.എല്‍.എമാര്‍, ജില്ലാ കളക്‌ടര്‍ എന്നിവരടങ്ങുന്ന സംയുക്‌ത സംഘം നേരിട്ട്‌ സ്‌ഥലം സന്ദര്‍ശിച്ച്‌ അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളും. ഷാഫി പറമ്പില്‍ എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൊയിലാണ്ടി എം.എല്‍.എ കെ. പ്രവീണ്‍ കുമാര്‍, വടകര എം.എല്‍.എ കെ.കെ രമ, ജില്ലാ കളക്‌ടര്‍, കൊയിലാണ്ടി, വടകര മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത്‌ അംഗം. ഷഹീന്‍, ചേമഞ്ചേരി, ചെങ്ങോട്ട്‌കാവ്‌, മൂടാടി, തിക്കോടി, ഒഞ്ചിയം, ചോറോട്‌, അഴിയൂര്‍ എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, ദേശീയപാത വിഭാഗം പ്ര?ജക്‌റ്റ് ഡയറക്‌ടര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
]]></content:encoded>
      </item>
      <item>
         <title><![CDATA[പോലീസ്‌ ഡ്രഗ്‌ ഡിസ്‌പോസല്‍ നടത്തി]]></title>
         <link>https://mangalam.com/news/detail/854416-news-details.html</link>
         <pubDate>Wed, 08 Jul 2026 23:19:06 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:19:06 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>കോഴിക്കോട്‌: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട്‌ സിറ്റി പോലീസ്‌ വന്‍ തോതില്‍ പിടിച്ചെടുത്ത ലഹരിമരുന്നുകള്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി നശിപ്പിച്ചു. കോഴിക്കോട്‌ സിറ്റി ഡി.എച്ച്‌.ക്യു.വില്‍ കോഴിക്കോട്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ എ.ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു ഡ്രഗ്‌ ഡിസ്‌പോസല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്‌. 
ആകെ 52 കേസുകളിലായി പിടിച്ചെടുത്ത 52.178 കിലോഗ്രാം കഞ്ചാവ്‌, 3.285 കിലോഗ്രാം എം.ഡി.എം.എ, 997 ഗ്രാം ഹാഷിഷ്‌ ഓയില്‍, 79.67 ഗ്രാം ഹെറോയിന്‍ എന്നിവയാണ്‌ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്‌ കത്തിച്ചുനശിപ്പിച്ചത്‌. ലഹരിമരുന്ന്‌ കടത്തും വിതരണവും തടയുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്‌തമാക്കുമെന്നും, യുവതലമുറയെ ലഹരിയുടെ പിടിയില്‍ നിന്ന്‌ സംരക്ഷിക്കാന്‍ സിറ്റി പോലീസിന്റെ പ്രത്യേക പരിശോധനകളും ബോധവല്‍്‌കരണ പ്രവര്‍ത്തനങ്ങളും തുടരുമെന്നും കമ്മീഷണര്‍ അറിയിച്ചു.
]]></content:encoded>
      </item>
      <item>
         <title><![CDATA[തോരമഴ; കാരശേരിയിലെ 70 വര്‍ഷം പഴക്കമുള്ള പൊതു കിണറടക്കം രണ്ട്‌ കിണര്‍ ഇടിഞ്ഞ്‌ തകര്‍ന്നു]]></title>
         <link>https://mangalam.com/news/detail/854417-news-details.html</link>
         <pubDate>Wed, 08 Jul 2026 23:19:06 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:19:06 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>മുക്കം: തോരാമഴയെ തുടര്‍ന്ന്‌ കാരശേരിയില്‍ 70 വര്‍ഷം പഴക്കമുള്ളതും നിരവധിപേര്‍ ഉപയോഗിക്കുന്ന പൊതുക്കിണറടക്കം രണ്ട്‌ കിണറുകള്‍ ഇടിഞ്ഞ്‌ വീണു. 
കുടിവെള്ളം മുട്ടി. കാരശേരി പഞ്ചായത്തിലെ പൊതുക്കിണര്‍ ഇടിഞ്ഞുതാഴ്‌ന്നതോടെ കുടിവെള്ളത്തെ ആശ്രയിച്ചവര്‍ ദുരിതത്തിലായി. കാരശേരി കറുത്തപറമ്പ്‌ റോഡില്‍ ആയുര്‍വേദ ഹോസ്‌പിറ്റലിന്‌ സമീപമുള്ള വലിയ കിണറാണ്‌ ഇന്നലെ രാത്രിയോടെ പൂര്‍ണ്ണമായും ഇടിഞ്ഞുപോയത്‌. മോട്ടോറുകള്‍ ചളിയിലായി. 70 വര്‍ഷത്തോളം പഴക്കമുള്ള ഈ കിണര്‍ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസായിരുന്നു. 
വേനല്‍ക്കാലത്ത്‌ പോലും വറ്റാത്ത കിണര്‍ പെട്ടെന്ന്‌ ഇടിഞ്ഞുതാഴ്‌ന്നത്‌ പ്രദേശവാസികളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്‌. മഴ തുടരുന്നതിനാല്‍ കിണറിന്റെ പരിസരപ്രദേശങ്ങളില്‍ ഇനിയും മണ്ണ്‌ ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതര്‍ എത്രയും പെട്ടെന്ന്‌ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. അതിശക്‌തമായ കാലവര്‍ഷക്കെടുതിയില്‍ കാരശേരി ഗ്രാമപഞ്ചായത്ത്‌ കുമാരനെല്ലൂര്‍ ഒന്നാം വാര്‍ഡില്‍ സെറീന ചക്കിങ്ങല്‍ എന്നവരുടെ വീട്ടിലെ കിണറാണ്‌ താഴ്‌ന്നു. വാര്‍ഡ്‌ മെമ്പര്‍ ജംഷീദ്‌ ഒളകര, വില്ലേജ്‌ ഓഫീസര്‍ ഷിജേഷ്‌, വില്ലേജ്‌ ഫീല്‍ഡ്‌ അസിസ്‌റ്റന്റ്‌ ഓഫീസര്‍ കെ. മുബഷിര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
]]></content:encoded>
      </item>
      <item>
         <title><![CDATA[അച്‌ഛാ... കുറച്ച്‌ പൈസ വേണം...; സോഷ്യല്‍ മീഡിയ കീഴടക്കി വൈറല്‍ ഓഡിയോ, സംഗീതരഹസ്യം തേടി ആസ്വാദകര്‍]]></title>
         <link>https://mangalam.com/news/detail/854418-news-details.html</link>
         <pubDate>Wed, 08 Jul 2026 23:19:06 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:19:06 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>അച്‌ഛാ... കുറച്ച്‌ പൈസ വേണം... അര്‍ജന്റാ... ജോലിക്കൊന്നും പോകാന്‍ മേല... തുമ്മലാ... സോഷ്യല്‍ മീഡിയ തുറന്നാല്‍ ഇന്ന്‌ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ശബ്‌ദങ്ങളിലൊന്നാണിത്‌. 
ഇന്‍സ്‌റ്റഗ്രാം റീല്‍സുകളിലും യൂട്യൂബ്‌ ഷോര്‍ട്‌സുകളിലും ഫെയ്‌സ്ബുക്ക്‌ വീഡിയോകളിലും വാട്‌സ്ആപ്പ്‌ സ്‌റ്റാറ്റസുകളിലും ഈ ഓഡിയോയ്‌ക്ക് ചുണ്ടനക്കി (ലിപ്‌സിങ്ക്‌ ചെയ്‌ത്) ലക്ഷക്കണക്കിന്‌ ആളുകളാണ്‌ വീഡിയോകള്‍ ഒരുക്കുന്നത്‌. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയും സാധാരണ ഉപയോക്‌താക്കള്‍ മുതല്‍ പ്രമുഖ സോഷ്യല്‍ മീഡിയ താരങ്ങള്‍ വരെയും ഈ ട്രെന്‍ഡിന്റെ ഭാഗമായതോടെ ഓഡിയോയുടെ ജനപ്രീതി അതിവേഗം ഉയരുകയാണ്‌. സിനിമാഗാനമോ ആല്‍ബംഗാനമോ അല്ലാത്ത ഈ ഓഡിയോയുടെ യഥാര്‍ഥ ഉറവിടം എന്താണെന്ന ചോദ്യമാണ്‌ ഇപ്പോള്‍ സംഗീതാസ്വാദകര്‍ക്കിടയിലെ പ്രധാന ചര്‍ച്ച. ആരാണ്‌ ഇതിന്റെ രചയിതാവ്‌, ആരാണ്‌ ആദ്യമായി ആലപിച്ചത്‌, എവിടെയാണ്‌ ആദ്യം അവതരിപ്പിക്കപ്പെട്ടത്‌ എന്നീ ചോദ്യങ്ങള്‍ക്ക്‌ ഇതുവരെ വ്യക്‌തമായ ഔദ്യോഗിക മറുപടി ലഭിച്ചിട്ടില്ല.
അതേസമയം, ഈ ഓഡിയോയുടെ ഈണവും സംഗീതഘടനയും സംഗീതപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്‌. കര്‍ണാടക സംഗീതത്തിലെ പ്രസിദ്ധമായ ഹംസധ്വനി രാഗത്തിന്റെ സ്വരഭാവമാണ്‌ ഇതില്‍ അനുഭവപ്പെടുന്നതെന്നാണ്‌ നിരവധി സംഗീതാസ്വാദകരുടെ വിലയിരുത്തല്‍. ഉത്സാഹവും പ്രസന്നതയും പകരുന്ന ഈ രാഗം നിരവധി ജനപ്രിയ ഗാനങ്ങള്‍ക്ക്‌ ആധാരമായിട്ടുണ്ട്‌. മായാമഞ്ചലില്‍ ഇതുവഴിയെ പോകും തിങ്കളേ..., ആ രാഗം മധുമഴമാം രാഗം... തുടങ്ങിയ മലയാളഗാനങ്ങളുടെ സ്വരഭാവവുമായി ഈ വൈറല്‍ ഓഡിയോയ്‌ക്ക് സാമ്യമുണ്ടെന്ന്‌ സംഗീതപ്രേമികള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഈ ഓഡിയോ ഹംസധ്വനി രാഗത്തില്‍ ബോധപൂര്‍വം ചിട്ടപ്പെടുത്തിയതാണെന്നോ അതിന്റെ സ്രഷ്‌ടാവ്‌ ആരാണെന്നോ സ്‌ഥിരീകരിക്കുന്ന ഔദാ്യേഗിക വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. സംഗീതവിദഗ്‌ധര്‍ പറയുന്നതനുസരിച്ച്‌, ശാസ്‌ത്രീയ സംഗീതരാഗങ്ങളുടെ സ്വരചായം ഉപയോഗിച്ച്‌ ലളിതവും മനസില്‍ തങ്ങിനില്‍ക്കുന്നതുമായ ഈണങ്ങള്‍ ഒരുക്കുന്നത്‌ സംഗീതലോകത്ത്‌ സാധാരണമാണ്‌. 
അത്തരം ഒരു സ്വരാനുഭവമാണ്‌ ഈ വൈറല്‍ ഓഡിയോയിലും പലരും കണ്ടെത്തുന്നത്‌. സോഷ്യല്‍ മീഡിയയുടെ ശക്‌തി എത്ര വലുതാണെന്നതിന്റെ മറ്റൊരു ഉദാഹരണമായി ഈ ഓഡിയോ മാറിക്കഴിഞ്ഞു. വലിയ സിനിമയുടെ പിന്തുണയോ വമ്പന്‍ പരസ്യപ്രചാരണങ്ങളോ ഇല്ലാതെ, ഏതാനും സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു ഓഡിയോ ക്ലിപ്പ്‌ ഇന്ന്‌ ലക്ഷക്കണക്കിന്‌ ആളുകള്‍ ഏറ്റുപാടുകയും ചുണ്ടനക്കുകയും ചെയ്ുന്ന വൈറല്‍ ട്രെന്‍ഡായി മാറിയിയരിക്കുന്നു. അതോടൊപ്പം, ഈ ജനപ്രിയ ഓഡിയോയുടെ യഥാര്‍ഥ സ്രഷ്‌ടാവിനെ കണ്ടെത്താനുള്ള ആകാംക്ഷയും സമൂഹമാധ്യമങ്ങളില്‍ ശക്‌തമാവുകയാണ്‌.
 കരുണന്‍ വൈകുണ്ഡം
ബാലുശേരി 


]]></content:encoded>
      </item>
      <item>
         <title><![CDATA[സ്വകാര്യ ബസ്‌ സമരം; യാത്രക്കാര്‍ വലഞ്ഞു]]></title>
         <link>https://mangalam.com/news/detail/854411-news-details.html</link>
         <pubDate>Wed, 08 Jul 2026 23:15:36 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:15:36 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854411/4.jpg" />
         <content:encoded><![CDATA[<p></p>പന്തളം: സ്വകാര്യ ബസ്‌ സമരം മൂലം യാത്രക്കാര്‍ വലഞ്ഞു. ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക്‌ പോകേണ്ടവരാണ്‌ ഏറെ വലഞ്ഞത്‌. 
പന്തളം - പത്തനംതിട്ട, പന്തളം - മാവേലിക്കര - ഹരിപ്പാട്‌, പുന്തല - വെണ്‍മണി, മെഡിക്കല്‍ മിഷന്‍ ജംഗ്‌ഷന്‍ -കുടശനാട്‌ - നുറനാട്‌, പെരുപുളിക്കല്‍ - തട്ട എന്നി സ്വകാര്യ ബസുകള്‍ കുടുതലായി സര്‍വീസ്‌ നടത്തിവരുന്ന പ്രദേശങ്ങളിലാണ്‌ ബസ്‌ സമരം ക ബാധിച്ചത്‌. എം.സി.റോഡില്‍ യാത്രാദുരിതംഅനുഭവപ്പെട്ടില്ല. 
]]></content:encoded>
      </item>
      <item>
         <title><![CDATA[സ്വാകാര്യ ബസുകള്‍ ഓടിയില്ല; പണിമുടക്ക്‌ പൂര്‍ണം]]></title>
         <link>https://mangalam.com/news/detail/854412-news-details.html</link>
         <pubDate>Wed, 08 Jul 2026 23:15:36 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:15:36 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854412/1.jpg" />
         <content:encoded><![CDATA[<p></p>പത്തനംതിട്ട: സ്വാകാര്യ ബസ്‌ ഉടമകളും ജീവനക്കാരും നടത്തിയ പണിമുടക്ക്‌ ജില്ലയില്‍ പൂര്‍ണം, കിഴക്കന്‍ മലയോര മേഖലയില്‍ അടക്കം യാത്രക്കാര്‍ ബുദ്ധിമുട്ടി. 
പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയില്‍ മാറ്റം വരുത്തുക, തകര്‍ന്നടിഞ്ഞ സ്വകാര്യ ബസ്‌ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സ്വകാര്യ ബസ്‌ ഉടമകളും ജീവനക്കാരും പത്തനംതിട്ട ജില്ലയിലും ഇന്നലെ പണിമുടക്കിയത്‌.  
 പണിമുടക്കിനൊടനുബന്ധിച്ച്‌ സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കളക്രേ്‌ടറ്റ്‌ മാര്‍ച്ചും ധര്‍ണയും പൊതുഗതാഗത സംരക്ഷണ സമിതി ചെയര്‍മാന്‍ കൂടിയായ കടകംപള്ളി സുരന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു.  
പദ്ധതി നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെപ്പറ്റി യാതൊരു പ0നവും നടത്താതെയാണ്‌ സര്‍ക്കാര്‍ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന്‌  കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര നല്‍കും എന്നാണ്‌ യു. ഡി.എഫ്‌ വാഗ്‌ദാനം ചെയ്‌തിരുന്നത്‌. 
സ്‌ത്രീ സമൂഹത്തോട്‌ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആ വാഗ്‌ദാനം നടപ്പിലാക്കുകയായിരുന്നു വേണ്ടത്‌. സ്വകാര്യ ബസ്‌ മേഘലയെ സംരക്ഷിക്കാന്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
സ്വകാര്യ ബസ്‌ മേഘല  ഭാഗീകമായി തകര്‍ന്ന അവസ്‌ഥയിലാണെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബി.എം.എസ്‌ സംസ്‌ഥാന സെക്രട്ടറി കെ .അര്‍ ശശി പറഞ്ഞു.   
സംയുക്‌ത സമരസമിതി ആഹ്വാനം ചെയ്‌ത പണിമുടക്കിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ജില്ലയിലെ സ്വകാര്യ ബസ്‌ ജീവനക്കാരും ഉടമകളും പൂര്‍ണമായും ട്രിപ്പ്‌ മുടക്കി പണിമുടക്കിന്റെ ഭാഗമായി.
]]></content:encoded>
      </item>
      <item>
         <title><![CDATA[ വിവാദ ലേല ചര്‍ച്ച നടന്നില്ല
നഗരസഭാ യോഗം ബഹിഷ്‌കരിച്ച്‌
ചെയര്‍പഴ്‌സണ്‍, പിന്നാലെ പ്രതിപക്ഷവും]]></title>
         <link>https://mangalam.com/news/detail/854413-news-details.html</link>
         <pubDate>Wed, 08 Jul 2026 23:15:36 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:15:36 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854413/2.jpg" />
         <content:encoded><![CDATA[<p></p>തിരുവല്ല : നഗരസഭാ യോഗം ആരംഭിച്ച്‌ നിമിഷങ്ങള്‍ക്കകം 
ഉണ്ടായ വിവാദങ്ങള്‍ക്കിടെ നഗരസഭാ യോഗം ബഹിഷ്‌കരിച്ച്‌ ചെയര്‍പഴ്‌സണ്‍ ഇറങ്ങി പോയി. മാധ്യമ പ്രവര്‍ത്തകര്‍  പുറത്ത്‌ പോകണമെന്ന്‌ ചെയര്‍പേഴ്‌സണ്‍ എസ്‌ ലേഖ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ചു്‌ പ്രതിപക്ഷം തര്‍ക്കം ഉന്നയിച്ചു.    ഇതേ
തുടര്‍ന്ന്‌ സി.പി.എം പാര്‍ലമന്ററി പാര്‍ട്ടി ലീഡര്‍ ജനു മാത്യൂ ചട്ടങ്ങള്‍അനുവദിക്കുന്നതാണ്‌ മാധ്യമങ്ങള്‍ക്കും പൊതുജനത്തിനും കൗണ്‍സില്‍നിരീക്ഷിക്കാനുള്ള അവകാശമെന്ന്‌ പഞ്ചായത്ത്‌ രാജ്‌ ആക്‌ടിലെ പ്രസക്‌ത ഭാഗം ഉദ്ധരിച്ച്‌ വാദിച്ചു ഇതിനിടെ ഭരണകക്ഷിയിലെ വൈസ്‌ ചെയര്‍മാനും മറ്റ്‌ ചില വനിതാ അംഗങ്ങളും ചെയര്‍പേഴ്‌സണിന്റെ പിന്തുണയ്‌ക് എത്തിയതോടെ  നഗരസഭാ യോഗം ഇരുപക്ഷത്തിന്റെ വാഗ്വാദങ്ങളില്‍ ശബ്‌ദായമാനമായി  . ഇതേ സമയം സെക്രട്ടറി ഇക്കാര്യം സംബന്ധിച്ച്‌ നിയമം എന്തു പറയുന്നു എന്ന്‌ വ്യക്‌തമാക്കണമെന്ന്‌
സി.പി.എം ലെ എം.സി അനീഷ്‌ കുമാറും , അഡ്വ. ആര്‍ മധുവും ആവശ്യപ്പെട്ടു . സെക്രട്ടറി ആര്‍.കെ. ദീപേഷ്‌ പ്രവേശനം അനുവദനീയമാണന്നും ഇക്കാര്യം ചെയര്‍പഴ്‌സണിന്റെ വിവേചനത്തിന്‌ വിടുന്നതായി അറിയിച്ചു.ഇതിനിടെ  ചെയര്‍പഴ്‌സണ്‍
അജണ്ടയിലെ രണ്ടണ്ണം വായിച്ച ശേഷം ഫയലുകളുമായി ചേംമ്പര്‍ വിട്ടിറങ്ങി ഇതിനെതുടര്‍ന്ന്‌ കൗണ്‍സില്‍ യോഗം അലങ്കോലമായി ഭരണകക്ഷിയില്‍ ഉള്‍പ്പെട്ടവര്‍ സീറ്റ്‌ വിട്ടുപോയങ്കിലും പ്രതിപക്ഷം ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായി നടപടികള്‍ അഴിമതി മുടി വയ്‌ക്കാനാണന്ന്‌ ആരോപിച്ച്‌ മുദ്രാവാക്യം വിളി തുടര്‍ന്നു പിന്നീട്‌ ചെയര്‍പേര്‍സണിന്റെ മുറിക്ക്‌ മുമ്പിലേക്ക്‌ പ്രകടനമായി പ്രതിപക്ഷം നീങ്ങി .തുടര്‍ന്ന്‌   നഗരസഭാ കവാടത്തില്‍ പ്രതിക്ഷേധ ധര്‍ണ നടത്തിയാണ്‌പ്രതിപക്ഷം പിരിഞ്ഞത്‌ കീഴ്‌വഴക്കങ്ങള്‍ മാനിച്ച്‌ സാധാരണ യോഗം എന്ന നിലയിലാണ്‌ മാധ്യമപ്രവര്‍ത്തകര്‍ അവിടെ എത്തിയതെങ്കിലും മുന്‍കൂട്ടി ചെയര്‍പേഴ്‌സണ്‍അനുവാദമില്ലന്നവാദമാണ്‌ ചെയര്‍പഴ്‌സണ്‍ ഉന്നയിച്ചത്‌ എന്നാല്‍  സാധാരണ യോഗത്തിന്‌ എന്ത്‌ രഹസ്യമാണുള്ളതെന്നും പൊതുജനങ്ങള്‍ അറിയണ്ടാത്ത എന്ത്‌ കാര്യമാണ്‌ ഇവിടെ ചര്‍ച്ചയുടെ ഭാഗമായുള്ളതെന്നായിരുന്നു പ്രതിപക്ഷം പ്രധാനമായി ഉന്നയിച്ചത്‌ പതിവിന്‌ വിപരീതമായി കൗണ്‍സില്‍ യോഗ അറിയിപ്പിനൊപ്പം നഗരസഭാ യോഗ അജണ്ട അംഗങ്ങള്‍ക്ക്‌ വിതരണം ചെയ്‌തിരുന്നില്ല യോഗം ആരംഭിച്ച ശേഷമാണ്‌ പ്രതിപക്ഷത്തിന്‌ അജണ്ട ലഭിച്ചത്‌ എന്നാല്‍ കഴിഞ്ഞ മൂന്ന്‌ കൗണ്‍സിലില്‍ ആവശ്യപ്പെട്ട വിവാദ ലേലം സംമ്പന്ധിച്ച വിഷയം ഇക്കുറി  വയ്‌ക്കുമെന്ന ചെയര്‍പേഴ്‌സണിന്റെ ഉറപ്പ്‌പാലിക്കാത്തതായിരുന്നു ഇന്നത്തെ വിവാദം.
ഈ വിവാദ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം ചേരാന്‍ നഗരസഭ ആകട്‌ പ്രകാരം മൂന്നിലൊന്ന്‌ അംഗങ്ങള്‍ ഒപ്പിട്ട്‌ കൗണ്‍സില്‍ ചേരാന്‍ ആവശ്യപ്പെടുമെന്നും
അനുവദിക്കാത്ത പക്ഷം അടുത്ത നിയമനടപടികളുമായി നീങ്ങുമെന്ന്‌ സി.പി എം നേതൃത്വത്തിലുള്ള പ്രതിപക്ഷം പറഞ്ഞു.
]]></content:encoded>
      </item>
      <item>
         <title><![CDATA[ പന്തളം- മാവേലിക്കര റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു നിര്‍മാണത്തിലെ അപാകതകള്‍ 
പരിശോധിക്കണമെന്ന്‌ ആവശ്യം]]></title>
         <link>https://mangalam.com/news/detail/854414-news-details.html</link>
         <pubDate>Wed, 08 Jul 2026 23:15:36 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:15:36 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/07/854414/3.jpg" />
         <content:encoded><![CDATA[<p></p>പന്തളം: നവികരണ പദ്ധതികള്‍ നടപ്പാക്കിയശേഷം പന്തളം- മാവേലിക്കര റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. പന്തളം മുട്ടാര്‍, കുന്നിക്കുഴിം അറത്തില്‍ മുക്ക്‌,  മുടിയുര്‍ക്കോണം ഭാഗങ്ങളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്‌. റോഡ്‌ പുതുക്കിപണിതതിന്‌ ശേഷമാണ്‌ കുടുതല്‍ അപകടങ്ങള്‍. നിര്‍മ്മാണത്തില്‍ അപാകതകളുണ്ടോയെന്ന്‌ ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.
റോഡ്‌ നിര്‍മ്മാണത്തിലെ അശാസ്‌ത്രിയതക്ക്‌ തെളിവാണ്‌ കുന്നിക്കുഴി ഭാഗത്ത്‌ 50 മീറ്റര്‍ കൊടും വളവുള്ളത്‌. വാഹനങ്ങളുടെ അമിത വേഗതകൂടിയാവുമ്പോള്‍ ഇവിടെ അപകടങ്ങള്‍ക്ക്‌ കാരണമാവുന്നുണ്ട്‌. 
വേറെ ചില ഭാഗങ്ങളിലും അശാസ്‌തിയമായ റോഡ്‌ നിര്‍മ്മാണത്തെ തുടര്‍ന്ന്‌ അപകടങ്ങള്‍ പതിവാണ്‌. പരാതിയുടെ അടിസ്‌ഥാനത്തില്‍ കെ.എസ്‌.ടി.പി ഉദ്യോഗസ്‌ഥര്‍ അപകടമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
കഴിഞ്ഞ ദിവസം പന്തളം മാവേലിക്കര റോഡില്‍ കുന്നിക്കുഴി 
ജംഗ്‌ഷനില്‍ വാന്‍ വൈദ്യുതി പോസ്‌റ്റ് ഇടിച്ച്‌ തകര്‍ത്തിരുന്നു. ഈ പ്രദേശത്ത്‌ സ്‌കൂട്ടറും കാറും കുട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചിരുന്നു. 
കഴിഞ്ഞ ദിവസം തോവാല പടിയില്‍ ഓട്ടോയും ബൈക്കും കുട്ടിയിടിച്ച്‌ 4 പേര്‍ക്ക്‌ പരിക്കേറ്റിരുന്നു. കുന്നിക്കുഴി ജഗ്‌ഷനില്‍ ടിപ്പര്‍ ലോറി വിട്ടിലേക്ക്‌ ഇടിച്ച്‌ കയറി അപകടമുണ്ടായതും കഴിഞ്ഞദിവസമാണ്‌. ഇതില്‍ വീട്ടമ്മ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. കുറച്ചുനാള്‍മുമ്പ്‌ മുട്ടാര്‍ പാലത്തിനുസമീപം സ്‌കൂട്ടറില്‍ ലോറി ഇടിച്ച്‌ വിട്ടമ്മ മരിച്ച സംഭവവും ഉണ്ടായി.  പന്തളം-മാവേലിക്കര റോഡില്‍ ചക്കാലവട്ടത്ത്‌ മിനി ബസും കാറും കുട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക്‌ പരിക്ക്‌ പറ്റിയതും കുറച്ചുദിവസം മുമ്പാണ്‌. 
തോട്ടക്കോണം ഗവ. ഹൈസ്‌കൂള്‍, മങ്ങാരം ഗവ. യു.പി.എസ്‌ സ്‌കൂള്‍, മുടിയര്‍ക്കോണം എം.ടി.എല്‍.പി സ്‌കൂള്‍ എന്നിവടങ്ങില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, ഇരുചക്ര വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്ര കാര്‍ക്കും വാഹനങ്ങളുടെ അമിത വേഗത ഭിഷണിയായി മാറുകയാണ്‌. 
]]></content:encoded>
      </item>
      <item>
         <title><![CDATA[മൂല്യബോധവും സേവന മനോഭാവവും ചേര്‍ന്ന ജീവിതമാണ്‌
യഥാര്‍ഥ വിജയം: ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത]]></title>
         <link>https://mangalam.com/news/detail/854406-news-details.html</link>
         <pubDate>Wed, 08 Jul 2026 23:15:18 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:15:18 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>പന്തളം: വിജയം മാര്‍ക്കുകളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും, മൂല്യബോധവും മാനവികതയും സേവന മനോഭാവവും ചേര്‍ന്ന ജീവിതമാണ്‌ യഥാര്‍ഥ വിജയമെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത പറഞ്ഞു. തുമ്പമണ്‍ എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച തേജസ്‌- 26 ഉദ്‌ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം.
പഠനം വ്യക്‌തിയെ തൊഴില്‍ നേടാന്‍ മാത്രം സഹായിക്കുന്ന ഉപാധിയല്ലെന്നും സമൂഹത്തിന്‌ വെളിച്ചമാകുന്ന വ്യക്‌തിത്വത്തെ രൂപപ്പെടുത്തുന്ന പ്രക്രിയയാണെന്നും മെത്രാപ്പോലീത്ത ഓര്‍മ്മപ്പെടുത്തി.മത്സരങ്ങളുടെ ലോകത്ത്‌ മുന്നേറുമ്പോഴും സത്യസന്ധതയും കരുണയും വിശ്വാസവും കൈവിടരുത്‌. ഇന്ന്‌ ആദരിക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ നാളെയുടെ സമൂഹത്തെ നയിക്കുന്നവരാണ്‌. അതിനാല്‍ വിജ്‌ഞാനത്തിനൊപ്പം വിനയവും ഉത്തരവാദിത്തബോധവും വളര്‍ത്തിയെടുക്കണം.
 മാതാപിതാക്കളുടെയും അധ്യാപകരുടെയും ആത്മാര്‍ത്ഥ പരിശ്രമമാണ്‌ വിദ്യാര്‍ത്ഥികളുടെ വിജയത്തിന്‌ അടിത്തറ. അവരുടെ സമര്‍പ്പണത്തെ സമൂഹം എന്നും ആദരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.ടി.എ പ്രസിഡന്റ്‌ ഷിബു കെ. ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഹെഡ്‌മാസ്‌റ്റര്‍ കൊമ്പിയില്‍ ടി. ഐ സഖറിയായുടെ സ്‌മരണാര്‍ത്ഥം വടക്കേ താഴേതില്‍ കുടുംബയോഗം ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റിന്റെ ഉദ്‌ഘാടനവും മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. കുടുംബയോഗം പ്രസിഡന്റ്‌   വി.എസ്‌ ഇടിക്കുള അനുസ്‌മരണ പ്രസംഗം നടത്തി.
വിദ്യാര്‍ത്ഥികളുടെ പഠന സഹായത്തിനായി രൂപീകരിച്ച ആര്‍ദ്രം ചാരിറ്റി ഫണ്ടിന്റെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. രാജേഷ്‌ കുമാര്‍ നിര്‍വഹിച്ചു. യോഗത്തില്‍ സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ റവ. ഫാ. ജിജി സാമുവേല്‍,  മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മാത്യു പി. ജോര്‍ജ്‌, മുന്‍ ഹെഡ്‌മാസ്‌റ്റര്‍ റോയി ജോണ്‍,  പ്രിന്‍സിപ്പല്‍ മേരി ഫിലിപ്പോസ്‌ തരകന്‍, ഹെഡ്‌മിസ്‌ട്രസ്‌ ജോമിനി സൂസന്‍ ഏബ്രഹാം, വിദ്യാര്‍ഥി പ്രതിനിധികളായ നിയ ജോസ്‌, നെയ്‌തല്‍ റിച്ച ഷിജു എന്നിവര്‍ പ്രസംഗിച്ചു. എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും  മത്സര പരീക്ഷ വിജയികളേയും ലിറ്റില്‍ കൈറ്റ്‌സിന്റെ  സംസ്‌ഥാന തലത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിയേയും സമ്മേളനത്തില്‍ മൊമെന്റെയും കാഷ്‌ അവാര്‍ഡുകളും നല്‍കി ആദരിച്ചു.
]]></content:encoded>
      </item>
      <item>
         <title><![CDATA[പോലീസ്‌ ഉദ്യോഗസ്‌ഥക്ക്‌ നേരെ 
അക്രമം; യുവതി റിമാന്‍ഡില്‍]]></title>
         <link>https://mangalam.com/news/detail/854407-news-details.html</link>
         <pubDate>Wed, 08 Jul 2026 23:15:18 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:15:18 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>പന്തളം :   ഡ്യൂട്ടിക്കിടെ വനിതാ പോലീസ്‌ ഉദ്യോഗസ്‌ഥയെ ആക്രമിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്‌ത കേസില്‍ ചേരിക്കല്‍ സ്വദേശിനിയായ യുവതിയെ പന്തളം പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.
 പന്തളം ചേരിക്കല്‍ സ്വദേശിനി കളരിക്കല്‍ തുണ്ടില്‍  കെ.പി ചിത്ര  (38)യെ ആണ്‌   അറസ്‌റ്റ് ചെയ്‌തത്‌.  തിങ്കളാഴ്‌ച വൈകിട്ട്‌ മൂന്ന്‌ മണിയോടെ പന്തളം ചേരിക്കല്‍ ഭാഗത്ത്‌ ചിത്രയുടെ കുടുംബവും അയല്‍വാസിയും തമ്മിലുള്ള  ഭൂമി   തര്‍ക്കം പരിഹരിക്കുന്നതിനായി താലൂക്ക്‌ സര്‍വേയര്‍ വസ്‌തു അളക്കുന്നതിനായി എത്തിയിരുന്നു. 
അയല്‍വാസിയുടെ വസ്‌തു അളന്ന്‌ തിരിച്ച്‌ സ്‌ഥാപിച്ച  കല്ലുകള്‍ യുവതി പിഴുത്‌ എറിഞ്ഞു. താലൂക്ക്‌ സര്‍വേയറോടൊപ്പം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പന്തളം  സേ്‌റ്റഷനിലെ വനിതാ പോലീസ്‌ ഉദ്യോഗസ്‌ഥ സുനിയെ യുവതി ആക്രമിക്കുകയും,  യൂണിഫോമിലും മുടിയിലും മറ്റും പിടിച്ചു വലിക്കുകയും, ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്‌തു. 
പരുക്കേറ്റ വനിതാ പോലീസ്‌ ഉദ്യോഗസ്‌ഥയെ ആശുപത്രിയിലേക്ക്‌ മാറ്റി. തുടര്‍ന്ന്‌ പന്തളം പോലീസ്‌ സേ്‌റ്റഷനില്‍ നിന്ന്‌ സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ ജലജയുടെ നേതൃത്വത്തില്‍ കൂടുതല്‍ വനിതാ പോലീസ്‌ ഉദ്യോഗസ്‌ഥര്‍  എത്തിയാണ്‌ യുവതിയെ കസ്‌റ്റഡിയിലെടുത്തത്‌. ഡ്യൂട്ടിയിലുള്ള പോലീസ്‌ ഉദ്യോഗസ്‌ഥയെ ആക്രമിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും യുവതിക്കെതിരെ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. ഇവരെ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ്‌ ചെയ്യുകയും ചെയ്‌തു. 
]]></content:encoded>
      </item>
      <item>
         <title><![CDATA[കൂടല്‍ വ്യാജ പീഡന പരാതി
മര്‍ദനത്തില്‍ നടപടി വേണം:
മിഷന്‍ മെന്‍സ്‌ കമ്മീഷന്‍]]></title>
         <link>https://mangalam.com/news/detail/854408-news-details.html</link>
         <pubDate>Wed, 08 Jul 2026 23:15:18 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:15:18 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>പത്തനംതിട്ട: പെണ്‍കുട്ടിയുടെ വ്യാജ പരാതിയെക്കാള്‍ ഞെട്ടലും  വേദനയും  ഉണ്ടാക്കുന്നതാണ്‌  സ്‌കൂളില്‍ പഠിക്കുന്ന ആണ്‍കുട്ടികളെ അടക്കം പോലീസ്‌ മര്‍ദിച്ചതെന്ന്‌ മിഷന്‍ മെന്‍സ്‌ കമ്മീഷന്‍ ഭാരവാഹികളായ  രാഹുല്‍ ഈശ്വര്‍, ജോയ്‌ അറക്കല്‍,സാദിഖ്‌ അസീസ്‌,മുകേഷ്‌ നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 
കൊച്ചു കുട്ടിക്ക്‌ പോലും ആണുങ്ങളെ കുടുക്കാന്‍ എളുപ്പമാണെന്നും അങ്ങനെ ദുരുപയോഗം ചെയ്‌താല്‍ കുഴപ്പമില്ലെന്ന്‌ സാമൂഹിക വ്യവസ്‌ഥിതി മാറണമെന്നും കൂടല്‍ വ്യാജ പീഡന പരാതിയില്‍ മര്‍ദനമേറ്റവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം രാഹുല്‍ പറഞ്ഞു. . ഹൃദയ ശസ്‌ത്രക്രിയ കഴിഞ്ഞ
യുവാവിന്‌ മര്‍ദനമേറ്റു എന്ന വാര്‍ത്ത വേദനയോടാണ്‌ കേട്ടത്‌. അത്‌ ചെയ്‌ത പോലീസ്‌കാര്‍ക്കെതിരെ ശക്‌തമായ
നടപടി വേണം എന്ന്‌  ആഭ്യന്തര മന്ത്രി  രമേശ്‌ ചെന്നിത്തലയോട്‌ അവശ്യപ്പെട്ടിട്ടുണ്ട്‌.പീഡന പരാതികളില്‍   കോടതി വിധി വരുന്നത്‌ വരെ ആരോപിതന്‍ എന്ന്‌ മാത്രം വിളിക്കുകയും, ആളുടെ പേര്‌, ചിത്രം തുടങ്ങിയവ പുറത്തുവിടാതിരിക്കുക, പരാതിക്കാരിക്കും, ആരോപിതനും  നുണ പരിശോധന നിര്‍ദേശിക്കുക. വ്യാജ പരാതി നല്‍കുന്ന പെണ്‍ കുട്ടികള്‍ക്കെതിരെ നിയമ പ്രകാരം നടപടി സ്വീകരിക്കുക. തുടങ്ങിയ ആവശ്യങ്ങളും മെന്‍സ്‌ കമ്മീഷന്‍ നിര്‍ദേശിച്ചു.
  ദേശീയ തലത്തില്‍ പുരുഷ കമ്മീഷന്‍  ബില്ല്‌ അവതരിപ്പിച്ചു കഴിഞ്ഞു. കേരളമാണ്‌ ഇന്ത്യയില്‍ ആദ്യമായി ഈ ബില്‍ തയ്യാറാക്കിയത്‌. 2025 ഫെബ്രുവരിയില്‍, മാര്‍ച്ചില്‍ ബില്‍ അവതരണത്തിന്‌ സ്‌പീക്കറുടെ അനുമതിയും ലഭിച്ചു.പക്ഷെ തുടര്‍ നടപടികള്‍ക്ക്‌  രാഷ്ര്‌ടീയ നേതാക്കള്‍ മൗനം പാലിക്കുകയാണ്‌. സ്‌ത്രീകള്‍ക്ക്‌ കൂടുതല്‍ പരിഗണന കൊടുക്കുക തന്നെ ചെയ്യണം. എന്നാല്‍ പുരുഷനെ അവഗണിക്കരുത്‌ എന്നാണ്‌ മിഷന്‍ മെന്‍സ്‌ കമ്മീഷന്‍ ആവശ്യപ്പെടുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
]]></content:encoded>
      </item>
      <item>
         <title><![CDATA[എന്‍.എച്ച്‌ 183 -എ റോഡിലെ വെള്ളക്കെട്ട്‌ നാഷണല്‍ ഹൈവേ ഉദ്യോഗസ്‌ഥര്‍ സ്‌ഥലം പരിശോധിച്ചു]]></title>
         <link>https://mangalam.com/news/detail/854409-news-details.html</link>
         <pubDate>Wed, 08 Jul 2026 23:15:18 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:15:18 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>അടൂര്‍: നിര്‍ദ്ദിഷ്‌ട എന്‍.എച്ച്‌ 183 -എ റോഡില്‍ കണ്ണങ്കോട്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ മുന്‍ഭാഗത്തേയും പന്നിവിഴ പാമ്പേറ്റുകുളംപടി ഭാഗത്തേയും വെള്ളക്കെട്ട്‌ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ക്കായി നാഷണല്‍ ഹൈവേ ഉദ്യോഗസ്‌ഥര്‍ സ്‌ഥലം പരിശോധിച്ചു. 
രണ്ടുഭാഗത്തും ഒഴുകിവരുന്ന മഴവെള്ളം ഓട തെളിച്ച്‌ ഒഴുകിപ്പോകുന്നതിനുള്ള നടപടി കൈക്കൊള്ളും. ഇതിന്റെ പണികള്‍ അടുത്ത ആഴ്‌ച തന്നെ ആരംഭിക്കുമെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. 
നഗരസഭ കോണ്‍ഗ്രസ്‌ പാര്‍ലമെന്റ്‌ പാര്‍ട്ടി ലീഡര്‍ ഷിബു ചിറക്കരോട്ട്‌, നാഷണല്‍ ഹൈവേ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ക്ക്‌ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ ഉദ്യോഗസ്‌ഥര്‍ ഇന്നലെ പ്രാദേശിക കോണ്‍ഗ്രസ്‌ നേതാക്കളായ ബേബി ജോണ്‍, അച്ചന്‍കുഞ്ഞ്‌ വീരപ്പള്ളില്‍, ജി. മാത്യുകുട്ടി എന്നിവര്‍ക്കൊപ്പം വെള്ളക്കെട്ടുള്ള സ്‌ഥലം സന്ദര്‍ശിച്ചത്‌.
]]></content:encoded>
      </item>
      <item>
         <title><![CDATA[അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം: കോണ്‍ഗ്രസ്‌]]></title>
         <link>https://mangalam.com/news/detail/854410-news-details.html</link>
         <pubDate>Wed, 08 Jul 2026 23:15:18 +0000</pubDate>
         <modifiedDate>Wed, 08 Jul 2026 23:15:18 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>പന്തളം: പന്തളം- മാവേലിക്കര റോഡില്‍ വര്‍ദ്ധിച്ചുവരുന്ന വാഹന അപകടങ്ങള്‍  ഒഴിവാക്കാന്‍ നിര്‍മ്മാണത്തിലെ അപാകതയുണ്ടെങ്കില്‍ അത്‌ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ ജി. അനില്‍കുമാര്‍, കോണ്‍ഗ്രസ്‌ പന്തളം മണ്ഡലം ജനറല്‍ സെക്രട്ടറി സോളമന്‍ വരവു കാലായില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
]]></content:encoded>
      </item>
   </channel>
</rss>