<?xml version="1.0" encoding="UTF-8"?>
<rss xmlns:atom="http://www.w3.org/2005/Atom" 
     xmlns:content="http://purl.org/rss/1.0/modules/content/" 
     xmlns:dc="http://purl.org/dc/elements/1.1/" 
     xmlns:slash="http://purl.org/rss/1.0/modules/slash/" 
     xmlns:sy="http://purl.org/rss/1.0/modules/syndication/" 
     xmlns:wfw="http://wellformedweb.org/CommentAPI/" 
     xmlns:media="http://search.yahoo.com/mrss/"
     version="2.0">
   <channel>
      <title>Mangalam News</title>
      <atom:link href="https://mangalam.com/api/rss" rel="self" type="application/rss+xml" />
      <link>https://mangalam.com</link>
      <description>Latest news from Mangalam</description>
      <lastBuildDate>Sun, 05 Apr 2026 03:27:20 +0000</lastBuildDate>
      <language>ml</language>
      <sy:updatePeriod>hourly</sy:updatePeriod>
      <sy:updateFrequency>1</sy:updateFrequency>
      
      <item>
         <title><![CDATA[ഉയര്‍പ്പിന്റെയും പ്രത്യാശയുടെയും സ്മരണയില്‍ ലോകം: ഇന്ന് ഈസ്റ്റര്‍
]]></title>
         <link>https://mangalam.com/news/detail/834292-christian-community-celebrating-easter-today.html</link>
         <pubDate>Sun, 05 Apr 2026 03:15:41 +0000</pubDate>
         <modifiedDate>Sun, 05 Apr 2026 03:15:41 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834292/cross.gif" />
         <content:encoded><![CDATA[<p></p>തിരുവനന്തപുരം: പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം യേശുക്രിസ്തു ഉയര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കി െ്രെകസ്തവ സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും വലിയൊരു ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനം. പ്രത്യാശയുടെ സന്ദേശം പകര്‍ന്നുനല്‍കുന്ന ഈ ആഘോഷം യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ്.

മനുഷ്യരാശിയുടെ പാപങ്ങള്‍ ഏറ്റെടുത്ത് കുരിശില്‍ ജീവന്‍ വെടിഞ്ഞ യേശു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നാണ് വിശ്വാസം. പ്രാര്‍ത്ഥനാനിര്‍ഭരമായ ദിനങ്ങളിലൂടെ വിശ്വാസികള്‍ നടത്തിയ വിശുദ്ധിയിലേക്കുള്ള പ്രയാണമാണ് ഈസ്റ്ററിലേക്ക് എത്തിനില്‍ക്കുന്നത്. മരുഭൂമിയിലെ യേശുവിന്റെ നാല്‍പതു ദിവസത്തെ നോമ്പിന്റെ ഓര്‍മ്മ പുതുക്കി വിശ്വാസികള്‍ ഈ പുണ്യദിനത്തിനായി ഒരുങ്ങി.

അതിരുകളില്ലാത്ത സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും ലോകത്തേക്ക് മനുഷ്യമനസ്സുകള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോഴാണ് ഈസ്റ്റര്‍ അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ഒത്തുചേരലിന്റെയും സാഹോദര്യത്തിന്റെയും വലിയൊരു വിരുന്നായി ഈ ആഘോഷം മാറുന്നു. സ്‌നേഹത്തിന്റെയും ദയയുടെയും സന്ദേശങ്ങളിലൂടെയാണ് ഈസ്റ്റര്‍ അതിന്റെ യഥാര്‍ത്ഥ സ്വത്വം കണ്ടെത്തുന്നത്.
]]></content:encoded>
      </item>
      <item>
         <title><![CDATA[തിരുവല്ലയില്‍ മോദിയെ സ്വീകരിച്ചത് 200 കിലോയുടെ താമരമാലയിട്ട് ; ക്രിസ്റ്റലില്‍ നിര്‍മിച്ച ഫെങ്ഷൂയി താമര പേപ്പര്‍വെയ്റ്റും സ്വന്തമാക്കി]]></title>
         <link>https://mangalam.com/news/detail/834291-modi-was-welcomed-in-thiruvalla-with-a-200-kg-lotus-garland.html</link>
         <pubDate>Sun, 05 Apr 2026 02:37:41 +0000</pubDate>
         <modifiedDate>Sun, 05 Apr 2026 02:37:41 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834291/modi-in-trivandrum.jpg" />
         <content:encoded><![CDATA[<p></p>തിരുവല്ല: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്നതിന് പിന്നാലെ വേദിയിലെ പേപ്പര്‍ വെയ്റ്റും സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവല്ലയില്‍ ഇന്നലെ നടന്ന പ്രചരണ പരിപാടിയില്‍ സംസാരിച്ച ശേഷം പ്രസംഗവേദിയില്‍ കണ്ട ഒരു പ്രത്യേക പേപ്പര്‍ വെയ്റ്റ് ഇഷ്ടപ്പെട്ട് അത് ഡല്‍ഹിയിലേക്ക് അയയ്ക്കാന്‍ എസ്പിജിയ്ക്ക് അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു.

പ്രതലത്തില്‍ ഉറപ്പിച്ചു നിര്‍ത്തി കറക്കാന്‍ സാധിക്കുന്ന, ക്രിസ്റ്റലില്‍ നിര്‍മിച്ച 16 ദളങ്ങളുള്ള ഫെങ് ഷൂയി താമര അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. വേദി വിട്ട് പത്തു മിനിറ്റിനകം തന്നെ തന്റെ എസ്പിജി സംഘത്തെ വിളിച്ച് അത്തരം രണ്ട് പേപ്പര്‍ വെയ്റ്റുകള്‍ ഡല്‍ഹിയിലേക്ക് അയക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. സംഘാടകര്‍ ഉടന്‍ തന്നെ ഇവ വാങ്ങി ഗസ്റ്റ് ഹൗസിലെത്തിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

അത്യപൂര്‍വ്വമായ വരവേല്‍പ്പില്‍ 1500 താമരപ്പൂക്കള്‍ കോര്‍ത്ത 200 കിലോ തൂക്കമുള്ള കൂറ്റന്‍ മാല പ്രധാനമന്ത്രിയെ അണിയിച്ചു. പെരിങ്ങര സ്വദേശിനിയായ ഇന്ദിരാമ്മ (85) എന്ന വൃദ്ധയുടെ മൂന്ന് ദിവസത്തെ കഠിനാധ്വാനമാണ് ഈ മാല. ആദ്യം 300 കിലോയുടെ മാലയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ഭാരം കുറയ്ക്കുകയായിരുന്നു. ആറ് വൊളന്റിയര്‍മാര്‍ ചേര്‍ന്നാണ് ഈ ഭീമന്‍ മാല ഉയര്‍ത്തിയത്. പടയണിയുടെ തപ്പും ആറന്മുള കണ്ണാടിയും ഉള്‍പ്പെടെയുള്ള ഉപഹാരങ്ങള്‍ സ്വീകരിച്ച അദ്ദേഹം, കുട്ടികള്‍ വരച്ച ചിത്രങ്ങളും ഏറ്റുവാങ്ങി. 

പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പൊതുയോഗത്തില്‍ വികസനവും രാഷ്ട്രീയ വിമര്‍ശനവും ഒരുപോലെ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, തിരുവല്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനൂപ് ആന്റണിയെ തന്റെ 'വലംകൈ' എന്ന് വിശേഷിപ്പിച്ച് മണ്ഡലത്തിന് സമര്‍പ്പിച്ചു.

'എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ...' എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തോട് കേന്ദ്രം ഒരിക്കലും വിവേചനം കാണിച്ചിട്ടില്ലെന്നും യുപിഎ സര്‍ക്കാരിനേക്കാള്‍ അഞ്ചിരട്ടി സഹായം എന്‍ഡിഎ ഭരണകാലത്ത് കേരളത്തിന് നല്‍കിയെന്നും, റബര്‍ കര്‍ഷകര്‍ക്കും വന്ദേഭാരത് പോലുള്ള പദ്ധതികള്‍ക്കും കേന്ദ്രം മുന്‍ഗണന നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഡബിള്‍ എന്‍ജിന്‍' സര്‍ക്കാരിന്റെ പ്രാധാന്യവും അദ്ദേഹം പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.

സ്ഥാനാര്‍ത്ഥിയായ സന്ദീപ് വാചസ്പതിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. ചടങ്ങില്‍ കുമ്മനം രാജശേഖരന്‍, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയ പ്രമുഖ നേതാക്കളും 11 മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളും പങ്കെടുത്തു. വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ യോഗം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ ക്യാമ്പ്.
]]></content:encoded>
      </item>
      <item>
         <title><![CDATA[വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വമ്പന്‍ റാലികളും പ്രമുഖ നേതാക്കളും ; മല്ലികാര്‍ജ്ജുന ഖാര്‍ഗേ ഇന്ന് കേരളത്തില്‍]]></title>
         <link>https://mangalam.com/news/detail/834290-major-rallies-and-prominent-leaders-to-influence-voters-mallikarjun-kharge-in-kerala-today.html</link>
         <pubDate>Sun, 05 Apr 2026 02:18:55 +0000</pubDate>
         <modifiedDate>Sun, 05 Apr 2026 02:18:55 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834290/mallikarjjuna-kharge.jpg" />
         <content:encoded><![CDATA[<p></p>തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വമ്പന്‍ റാലികളും പ്രമുഖ നേതാക്കളുടെ സാന്നിധ്യവും കൊണ്ട് പ്രചാരണരംഗം ഇപ്പോള്‍ സജീവമാണ്. ഏറ്റവും പുതിയതായി കേരളത്തില്‍ എത്താന്‍ പോകുന്ന ദേശീയ നേതാവ് എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയാണ്.

കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ബിജെപിയുടെ പ്രചരണത്തിനായി കേരളത്തില്‍ എത്തിയപ്പോള്‍ പ്രതിപക്ഷത്ത് നിന്നും രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും വോട്ടര്‍മാരെ കാണാന്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മല്ലികാര്‍ജ്ജുന ഖാര്‍ഗേയും കേരളത്തില്‍ എത്തുന്നത്. ഇടുക്കി, കൊല്ലം ജില്ലകളിലെ പരിപാടികളിലാണ് അദ്ദേഹം പ്രധാനമായും പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കും.

വൈകുന്നേരം 4 മണിക്ക് ഐഷാ പോറ്റിയുടെ പ്രചാരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വമ്പിച്ച റാലിയിലും ഖാര്‍ഗേ പങ്കെടുക്കുന്നുണ്ട്. പിന്നാലെ തന്നെ രാഹുല്‍ഗാന്ധി കേരളത്തില്‍ വീണ്ടുമെത്തും. നാളെ തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് അദ്ദേഹത്തിന്റെ പ്രധാന പരിപാടികള്‍.ഉച്ചയ്ക്ക് നടക്കുന്ന പൊതുയോഗത്തില്‍ അദ്ദേഹം വോട്ടര്‍മാരെ അഭിസംബോധന ചെയ്യും. വൈകുന്നേരം 4 മണിക്ക് പൊതുസമ്മേളനം.

വൈകുന്നേരം 5.20-ഓടെ പാലക്കാട്ടെ പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കുചേരും. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറും കേരളത്തില്‍ എത്തുന്നുണ്ട്. വടക്കന്‍ കേരളത്തിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാവിലെ 11 മണിക്ക് പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ സിറ്റി ബസാര്‍ വരെ നീളുന്ന റോഡ് ഷോയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കും. 

ഉച്ചയ്ക്ക് 2.45-ന് ഓര്‍ക്കാട്ടേരിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നടക്കുന്ന റോഡ് ഷോകളിലും അദ്ദേഹം ഭാഗമാകും. പരസ്യപ്രചാരണത്തിന് ഇനി മൂന്ന് ദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ദേശീയ നേതാക്കള്‍ കേരളത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

]]></content:encoded>
      </item>
      <item>
         <title><![CDATA[രണ്ടാം ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്‌]]></title>
         <link>https://mangalam.com/news/detail/834286-dc-win-by-6wickets.html</link>
         <pubDate>Sat, 04 Apr 2026 18:15:12 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:15:12 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834286/sp0.jpg" />
         <content:encoded><![CDATA[<p></p>ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്‌. ഇന്നലെ സ്വന്തം തട്ടകമായ അരുണ്‍ ജയ്‌റ്റ്ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി മുംബൈ ഇന്ത്യന്‍സിനെ ആറ്‌ വിക്കറ്റിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈ ഇന്ത്യന്‍സ്‌ ആറ്‌ വിക്കറ്റിന്‌ 162 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഡല്‍ഹി കളി തീരാന്‍ 11 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. 
51 പന്തില്‍ ഏഴ്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 90 റണ്ണെടുത്ത സമീര്‍ റിസ്‌വിയാണു ഡല്‍ഹിയെ തോല്‍വിയുടെ വക്കില്‍നിന്നു രക്ഷിച്ചെടുത്തത്‌. ലഖ്‌നൗ സൂപ്പര്‍ ജയന്റിനെതിരേ നടന്ന ആദ്യ മത്സരത്തിലും റിസ്‌വി അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ലോകേഷ്‌ രാഹുല്‍ (ഒന്ന്‌), നിതീഷ്‌ റാണ (0), പാതും നിസങ്ക (30 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 44) എന്നിവരെ പുറത്താക്കി മുംബൈ ഡല്‍ഹിയെ ഞെട്ടിച്ചിരുന്നു. നിസങ്കയും റിസ്‌വിയും ചേര്‍ന്ന മൂന്നാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ ടീമിനെ കരകയറ്റി. ഇരുവരും ക്രീസില്‍ നിലയുറപ്പിച്ച്‌ ബാറ്റേന്തിയതോടെ ഡല്‍ഹി മത്സരത്തിലേക്ക്‌ തിരിച്ചുവന്നു. 
എട്ടാം ഓവറില്‍ കൂട്ട്‌കെട്ട്‌ 50 ലെത്തി. നിസങ്കയെ മിച്ചല്‍ സാന്റ്‌നര്‍ മായങ്ക്‌ മര്‍കാണ്ഡെയുടെ കൈയിലെത്തിച്ചു കൂട്ടുകെട്ട്‌ പൊളിച്ചു. പത്തോവര്‍ പിന്നിടുമ്പോള്‍ ഡല്‍ഹി മൂന്ന്‌ വിക്കറ്റിന്‌ 73 റണ്‍ എന്ന നിലയിലായിരുന്നു. പിന്നീടാണു സമീര്‍ റിസ്‌വിയുടെ വെടിക്കെട്ടുണ്ടായത്‌. കോര്‍ബിന്‍ ബോഷ്‌ എറിഞ്ഞ 11-ാം ഓവറില്‍ 20 റണ്ണാണ്‌ താരം അടിച്ചെടുത്തത്‌.  12-ാം ഓവറിലും തകര്‍ത്തടിച്ച റിസ്‌വി അര്‍ധ സെഞ്ചുറി തികച്ചു. ഓവറില്‍ രണ്ട്‌ സിക്‌സറുകളടക്കം 14 റണ്‍ പിറന്നു. 16-ാം ഓവര്‍ അവസാനിക്കുമ്പോള്‍ ഡല്‍ഹി മൂന്നിന്‌ 149 എന്ന നിലയിലായിരുന്നു. 17-ാം ഓവറില്‍ റിസ്‌വിലെ ബോഷ്‌ തിലക്‌ വര്‍മയുടെ കൈയിലെത്തിച്ചെങ്കിലും ഡേവിഡ്‌ മില്ലറും (18 പന്തില്‍ 21) ട്രിസ്‌റ്റണ്‍ സ്‌റ്റബ്‌സും (മൂന്ന്‌) ചേര്‍ന്ന്‌ ടീമിനെ ജയത്തിലെത്തിച്ചു. ടോസ്‌ നേടിയ ഡല്‍ഹി നായകന്‍ അക്ഷര്‍ പട്ടേല്‍ മുംബൈ ഇന്ത്യന്‍സിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. 
മുംബൈയെ ഡല്‍ഹി ബൗളര്‍മാര്‍ ഞെട്ടിച്ചു. 18 റണ്ണെടുക്കുന്നതിനിടെ റയാന്‍ റികല്‍ടണും (ഒന്‍പത്‌) തിലക്‌ വര്‍മയും (0) പുറത്തായി. മുകേഷ്‌ കുമാര്‍ ഒരേ ഓവറിലാണ്‌ ഇരുവരെയും പുറത്താക്കിയത്‌. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഓപ്പണര്‍ രോഹിത്‌ ശര്‍മയും (26 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം 35) നായകന്‍ സൂര്യകുമാര്‍ യാദവും (36 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 51) ടീമിനെ കരകയറ്റി. ഏഴ്‌ ഓവറില്‍ മുംബൈ അമ്പത്‌ കടന്നു. രോഹിത്തും സൂര്യകുമാറും ട്രാക്ക്‌ മാറ്റിയതോടെയാണ്‌ മുംബൈ സ്‌കോര്‍ 70 കടന്നത്‌. രോഹിത്തിനെ പുറത്താക്കി അക്ഷര്‍ പട്ടേല്‍ കൂട്ടുകെട്ട്‌ പൊളിച്ചു.  പിന്നാലെയിറങ്ങിയ ഷെര്‍ഫാനെ റഥര്‍ഫോഡ്‌ അഞ്ച്‌ റണ്ണുമായി മടങ്ങി. അഞ്ചാം വിക്കറ്റില്‍ സൂര്യയും നമന്‍ ധിറും (21 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 28)  ചേര്‍ന്ന്‌ ടീമിനെ നൂറുകടത്തി. സൂര്യ അര്‍ധ സെഞ്ചുറിയും കടന്നു. 16-ാം ഓവറില്‍ സൂര്യയെ ലുങ്കി എന്‍ഗിഡി വിക്കറ്റിനു മുന്നില്‍ കുടുക്കി.  മിച്ചല്‍ സാന്റ്‌നര്‍ 13 പന്തില്‍ 18 റണ്ണും കോര്‍ബിന്‍ ബോഷ്‌ നാല്‌ പന്തില്‍ 11 റണ്ണെടുത്തും പുറത്താകാതെനിന്നു. ഡല്‍ഹിക്കായി മുകേഷ്‌ കുമാര്‍ രണ്ട്‌ വിക്കറ്റും എന്‍ഗിഡി, അക്ഷര്‍ പട്ടേല്‍, വിപ്രാജ്‌ നിഗം, ടി. നടരാജന്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു. ]]></content:encoded>
      </item>
      <item>
         <title><![CDATA[ഗുജറാത്ത്‌ ടൈറ്റന്‍സിന്‌ ആറ്‌ റണ്ണിന്റെ തോല്‍വി.]]></title>
         <link>https://mangalam.com/news/detail/834287-rr-win-by-6runs.html</link>
         <pubDate>Sat, 04 Apr 2026 18:15:12 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:15:12 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834287/sp1.jpg" />
         <content:encoded><![CDATA[<p></p>അഹമ്മദാബാദ്‌: ഗുജറാത്ത്‌ ടൈറ്റന്‍സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ കൂറ്റന്‍ സ്‌കോറുമായി രാജസ്‌ഥാന്‍ റോയല്‍സ്‌. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത രാജസ്‌ഥാന്‍ ആറ്‌ വിക്കറ്റിന്‌ 210 റണ്ണെടുത്തു. 
ടോസ്‌ നേടിയ രാജസ്‌ഥാന്‍ നായകന്‍ റിയാന്‍ പരാഗ്‌ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (36 പന്തില്‍ മൂന്ന്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 55), വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ ധ്രുവ്‌ ജൂറല്‍ (42 പന്തില്‍ അഞ്ച്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 75) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഓപ്പണര്‍ വൈഭവ്‌ സൂര്യവംശിയുടെ (18 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം 31) വെടിക്കെട്ടുമാണു ടീമിനെ മികച്ച നിലയിലെത്തിച്ചത്‌. ഹിംറോണ്‍ ഹിറ്റ്‌മീര്‍ എട്ട്‌ പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 18 റണ്ണെടുത്തു. യശസ്വി ജയ്‌സ്വാളും വൈഭവ്‌ സൂര്യവംശിയും കൂറ്റനടികള്‍ നടത്തി രാജസ്‌ഥാന്‌ നല്ല തുടക്കംനല്‍കി. പവര്‍പ്ലേയില്‍ ടീം സ്‌കോര്‍ 69 ലെത്തി. പവര്‍പ്ലേയില്‍ ക്യാച്ചുകള്‍ കൈവിട്ടും റണ്‍ഔട്ട്‌ നഷ്‌ടപ്പെടുത്തിയും ഗുജറാത്ത്‌ ഫീല്‍ഡര്‍മാര്‍ രാജസ്‌ഥാന്‌ തുണയായി. 
വൈഭവിനെ ഗുജറാത്ത്‌ നായകന്‍ റാഷിദ്‌ ഖാന്‍ ഗ്ലെന്‍ ഫിലിപ്‌സിന്റെ കൈയിലെത്തിച്ചു കൂട്ടുകെട്ട്‌ പൊളിച്ചു. മൂന്നാമനായ ജുറേലിന്റെ ഊഴമായിരുന്നു പിന്നീട്‌. ജുറേലിന്റെ തകര്‍പ്പന്‍ പ്രകടനമാണ്‌ രാജസ്‌ഥാന്റെ സ്‌കോര്‍ 200 ലെത്തിച്ചത്‌. അവസാന ഓവറില്‍ മുഹമ്മദ്‌ സിറാജിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ജോസ്‌ ബട്ട്‌്ലര്‍ക്ക്‌ ക്യാച്ച്‌ നല്‍കിയാണ്‌ താരം മടങ്ങിയത്‌. റിയാന്‍ പരാഗ്‌ നേരിട്ട പന്തില്‍ തന്നെ സിക്‌സര്‍ അടിച്ചെങ്കിലും എട്ട്‌ റണ്ണിനു  പുറത്തായി. ഗുജറാത്തിനായി കാഗിസോ റബാഡ നാല്‌ ഓവറില്‍ 42 റണ്‍ വഴങ്ങി രണ്ട്‌ വിക്കറ്റെടുത്തു. റാഷിദ്‌ ഖാന്‍, പ്രസിദ്ധ്‌ കൃഷ്‌ണ, അശോക്‌ ശര്‍മ, മുഹമ്മദ്‌ സിറാജ്‌ എന്നിവര്‍ ഒരു വിക്കറ്റമെടുത്തു. ]]></content:encoded>
      </item>
      <item>
         <title><![CDATA[ഫുട്‌ബോള്‍ ഒരു ഹൃദയമിടിപ്പ്‌ ]]></title>
         <link>https://mangalam.com/news/detail/834288-news-details.html</link>
         <pubDate>Sat, 04 Apr 2026 18:15:12 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:15:12 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834288/sp2.jpg" />
         <content:encoded><![CDATA[<p></p>
നാലു പതിറ്റാണ്ടുകളുടെ ഇരുട്ടു ചവിട്ടിമെതിച്ച്‌ ഇറാഖ്‌ വീണ്ടും ലോക ഫുട്‌ബോളിന്റെ വെളിച്ചത്തിലേക്ക്‌. യു.എസ്‌്, കാനഡ, മെക്‌സിക്കോ എന്നിവര്‍ വേദിയാകുന്ന ലോകകപ്പിലെ 48-ാമത്തെ ടീമായാണ്‌ ഇറാഖിന്റെ വരവ്‌. 
ആ കടന്നുവരവ്‌ ഒരു രാജ്യത്തിന്റെ പുനര്‍ജന്മമാണ്‌. ഒന്നാമനെക്കാളും ഉയര്‍ന്ന തലപ്പൊക്കമുള്ള ഒരു വരവ്‌. യുദ്ധങ്ങളുടെ ചാരവും ബോംബുകളുടെ പുക മഞ്ഞും വംശീയ വൈരങ്ങളുടെ കുരുക്കുകളും കടന്നു ജീവനോടെ നില്‍ക്കാനുള്ള ഒരു ജനതയുടെ ഉറച്ച പ്രഖ്യാപനമാണ്‌. കാലം മരുഭൂമിയാക്കിയ ആ വരണ്ട മണ്ണിനടിയില്‍ ''ഫുട്‌ബോള്‍'' എന്ന ഒരിക്കലും മരിക്കാത്ത സ്വപ്‌നമുണ്ടായിരുന്നു. തെരുവുകള്‍ക്കിടയില്‍, സൈറണ്‍ മുഴങ്ങുന്ന ഇടവേളകളില്‍, പന്ത്‌ തട്ടി വളര്‍ന്ന കുട്ടികളുടെ സ്വപ്‌നങ്ങള്‍; 'കുറ അല്‍ ഷാരിയ'യുടെ പൊടിപടലങ്ങളില്‍ നിന്നാണ്‌ ഈ ദേശീയകഥ പിറന്നത്‌.
ബൊളീവിയക്കെതിരായ 2-1 ജയം ഒരു സ്‌കോര്‍ലൈന്‍ മാത്രമല്ല, അത്‌ ഇറാഖിന്റെ ആത്മാവിന്റെ ഉയിര്‍പ്പാണ്‌. ലോകകപ്പ്‌ ഏഷ്യന്‍ യോഗ്യതാ പാതയില്‍ നാല്‌ റൗണ്ടുകളുടെയും പ്ലേ ഓഫ്‌ വഴികളുടെയും വളവുകള്‍ കടക്കുമ്പോള്‍ ഭാഗ്യവും നിര്‍ഭാഗ്യവും ഒരുമിച്ചു സാക്ഷികളായി. ഒടുവില്‍ കഴിഞ്ഞ ഒന്നിന്‌ മെക്‌സിക്കോയിലെ മൈതാനത്ത്‌ ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫില്‍ ബൊളീവിയ എതിരാളികളായി. പിന്നീട്‌ നടന്നത്‌ ഒരു നാടകീയ ഉയിര്‍പ്പ്‌. 
1986 ല്‍ ഇറാഖ്‌ അവസാനമായി ലോകകപ്പ്‌ കളിച്ച മണ്ണ്‌ തന്നെയാണ്‌ വീണ്ടും അവരെ വരവേറ്റത്‌. ടീമിലെ സൂപ്പര്‍ താരം അയ്‌മെന്‍ ഹുസൈന്റെ ജീവിതം ഈ കഥയുടെ ഹൃദയമിടിപ്പാണ്‌. പൊടിക്കാറ്റ്‌ വീശുന്ന കിര്‍ക്കുക്കിലെ ഗ്രാമത്തില്‍നിന്ന്‌ ഉയര്‍ന്ന അവന്റെ ഓരോ ചുവടും യുദ്ധത്തിന്റെ നിഴലുകളില്‍നിന്ന്‌ രക്ഷപ്പെടാനുള്ള ഓട്ടമായിരുന്നു. സൈനികനായ അച്‌ഛന്റെ രക്‌തസാക്ഷിത്വം, തീവ്രവാദികള്‍ തട്ടിയെടുത്തു കാണാതായ സഹോദരന്‍, ഓരോ ദിവസവും അനിശ്‌ചിതത്വം. എന്നിട്ടും പന്ത്‌ അവന്റെ കാലില്‍ പ്രതീക്ഷയായി മാറി. അവന്‌ ഫുട്‌ബോള്‍ ജീവിക്കാനുള്ള ഒരു കാരണമായി. ബൊളീവിയ്‌ക്കെതിരെ അവസാന നിമിഷം വിജയ ഗോള്‍ പിറന്നതും അയ്‌മെന്റെ ബൂട്ടില്‍ നിന്നായിരുന്നു. ഈ ടീമില്‍ അസീറിയന്‍ ക്രിസ്‌ത്യാനികളും ഷിയകളും സുന്നികളും കുര്‍ദുകളും  ഒരൊറ്റ ദേശീയഗീതമാണ്‌. യോഗ്യത നേടിയ രാത്രിയില്‍ ഇറാഖ്‌ തെരുവുകള്‍ സന്തോഷത്തില്‍ പൊട്ടിത്തെറിച്ചു. 
''നിന്റെ ഉയിര്‍പ്പിനായി ഞങ്ങളുടെ ആത്മാവും രക്‌തവും'' എന്ന ഗാനം ആകാശം കീറിപ്പോയി. ദുഃഖം മാത്രം കാണുന്ന ജനതയ്‌ക്ക് ആഹ്ലാദിക്കാന്‍ കിട്ടിയ അപൂര്‍വ നിമിഷം. സദ്ദാം ഹുസൈന്റെ മകന്‍ ഉദയ്‌ ഹുസൈന്റെ ക്രൂരതകളും, അടിച്ചമര്‍ത്തലുകളും; സ്വന്തം മണ്ണില്‍ കളിച്ചവരുടെ മനസിനെ തകര്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ 'ബാബിലോണിലെ സിംഹങ്ങള്‍' ഒടുങ്ങിയില്ല. അവര്‍ കാത്തിരുന്നു. അവര്‍ പൊരുതി. അവര്‍ തിരിച്ചുവന്നു. ഇപ്പോള്‍, അവര്‍ ലോകവേദിയിലേക്ക്‌ നടക്കുമ്പോള്‍, അത്‌ ഒരു ടീമിന്റെ പ്രവേശനം മാത്രമല്ല. ഇറാഖ്‌ ഇനി ഒരു രാജ്യം മാത്രം അല്ല. അത്‌ ഒരു കഥയാണ്‌ - ചാരത്തില്‍ നിന്ന്‌ ഉയര്‍ന്ന സ്വപ്‌നത്തിന്റെ കഥ. ഫുട്‌ബോള്‍ ഒരു ജനതയുടെ ഹൃദയമിടിപ്പായി മാറിയ കഥ.

ഷിജു സ്‌കറിയ 
]]></content:encoded>
      </item>
      <item>
         <title><![CDATA[ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടരെ രണ്ടാം തോല്‍വി ]]></title>
         <link>https://mangalam.com/news/detail/834289-news-details.html</link>
         <pubDate>Sat, 04 Apr 2026 18:15:12 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:15:12 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834289/sp3.jpg" />
         <content:encoded><![CDATA[<p></p>
ചെന്നൈ: ഐ.പി.എല്‍. ക്രിക്കറ്റ്‌ 19-ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടരെ രണ്ടാം തോല്‍വി നേരിട്ടതിനു പിന്നാലെ നായകന്‍ ഋതുരാജ്‌ ഗെയ്‌ക്വാദിനെതിരേ രൂക്ഷ വിമര്‍ശനം. വെള്ളിയാഴ്‌ച നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത സി.എസ്‌.കെ. അഞ്ച്‌ വിക്കറ്റിന്‌ 209 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത പഞ്ചാബ്‌ കിങ്‌സ് 18.4 ഓവറില്‍ അഞ്ച്‌ വിക്കറ്റിന്‌ 210 റണ്ണെടുത്തു. 
നായകന്‍ ശ്രേയസ്‌ അയ്യര്‍ (29 പന്തില്‍  മൂന്ന്‌ സിക്‌സറും നാല്‌ ഫോറുമടക്കം 50), ഓപ്പണര്‍മാരായ പ്രഭ്‌സിമ്രന്‍ സിങ്‌ (34 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 43), പ്രിയാന്‍ശ്‌ ആര്യ (11 പന്തില്‍ നാല്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 39), കൂപര്‍ കോണോലി (22 പന്തില്‍ 36) എന്നിവരാണു പഞ്ചാബിനെ ജയത്തിലെത്തിച്ചത്‌. 
ആയുഷ്‌ എംഹാത്രെ (43 പന്തില്‍ അഞ്ച്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 73), ശിവം ദുബെ (27 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം പുറത്താകാതെ 45), സര്‍ഫ്രാസ്‌ ഖാന്‍ (12 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 32) എന്നിവരുടെ പ്രകടനമാണു സൂപ്പര്‍ കിങ്‌സിനെ 200 കടത്തിയത്‌. ഗെയ്‌ക്വാദിന്റെ തെറ്റായ തീരുമാനങ്ങളാണു തോല്‍വിക്കു കാരണമെന്നു സൂപ്പര്‍ കിങ്‌സിന്റെ മുന്‍ താരം അമ്പാട്ടി റായിഡു കുറ്റപ്പെടുത്തി. ഇന്നു നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടാനിരിക്കുകയാണ്‌. ബംഗളുരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണു മത്സരം.
നായകനെന്ന നിലയില്‍ ഋതുരാജ്‌ ഗെയ്‌ക്വാദിന്റെ തുടര്‍ച്ചയായ ആറാം തോല്‍വിയാണിത്‌. കഴിഞ്ഞ സീസണില്‍ ആര്‍.സി.ബി., രാജസ്‌ഥാന്‍ റോയല്‍സ്‌, ഡല്‍ഹി ക്യാപ്പിറ്റല്‍സ്‌, കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ എന്നിവര്‍ക്കെതിരേ തോറ്റിരുന്നു. 19-ാം സീസണിലെ ആദ്യ രണ്ട്‌ മത്സരങ്ങളും അവര്‍ തോറ്റു. 
സ്വന്തം തട്ടകമായ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ഏഴ്‌ മത്സരത്തിലും ടീം തോറ്റു.  മുംബൈ ഇന്ത്യന്‍സിനെതിരെയാണ്‌ സൂപ്പര്‍ കിങ്‌സ്‌ ഇവിടെ അവസാനം ജയിച്ചത്‌. പഞ്ചാബിനെതിരേ ബാറ്റര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ ബൗളര്‍മാരുടെ മോശം പ്രകടനമാണ്‌ ടീമിനെ തോല്‍വിയിലേക്ക്‌ തള്ളിയിട്ടത്‌. മുന്‍ നായകന്‍ എം.എസ്‌. ധോണിയില്ലാതെയായിരുന്നു സൂപ്പര്‍ കിങ്‌സ്‌ കളത്തിലറങ്ങിയത്‌. ]]></content:encoded>
      </item>
      <item>
         <title><![CDATA[ബംഗളുരുവിന്‌ ജയം ]]></title>
         <link>https://mangalam.com/news/detail/834283-news-details.html</link>
         <pubDate>Sat, 04 Apr 2026 18:14:56 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:14:56 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>
പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഗോവയ്‌ക്കെതിരേ തകര്‍പ്പന്‍ ജയവുമായി ബംഗളുരു. എഫ്‌.സി. ഗോവയുടെ തട്ടകമായ ഫറ്റോര്‍ദ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗളുരുവിനായി സുനില്‍ ഛേത്രിയും നാംഗ്യാല്‍ ഭൂട്ടിയയും ഗോളടിച്ചു. ഏഴ്‌ കളികളില്‍നിന്നു 14 പോയിന്റുള്ള ബംഗളുരു നാലാം സ്‌ഥാനത്താണ്‌്. പത്ത്‌ പോയിന്റുള്ള ഗോവ ഏഴാം സ്‌ഥാനത്താണ്‌്. നിലവിലെ ചാമ്പ്യന്‍ മോഹന്‍ ബഗാന്‍ സുപ്പര്‍ ജയന്റിനെ ജംഷഡ്‌പുര്‍ എഫ്‌.സി. 1-1 നു സമനിലയില്‍ കുരുക്കി. ജെ.ആര്‍.ഡി. ടാറ്റാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ ജംഷഡ്‌പുര്‍ അവസാന മിനിറ്റിലാണു സമനില ഗോളടിച്ചത്‌്. 15-ാം മിനിറ്റില്‍ ലിസ്‌റ്റണ്‍ കൊളാകോ ബഗാനായി ഗോളടിച്ചു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ റിത്വിക്‌ ദാസ്‌ ജംഷഡ്‌പുരിനെ തോല്‍വിയില്‍നിന്നു രക്ഷിച്ചു. ബഗാനും ജംഷഡ്‌പുരും ഏഴ്‌ കളികളില്‍നിന്നു 14 പോയിന്റ്‌ വീതം നേടി. ബഗാന്‍ രണ്ടാം സ്‌ഥാനത്തും ജംഷഡ്‌പുര്‍ മൂന്നാം സ്‌ഥാനത്തുമാണ്‌. ആറ്‌ കളികളില്‍നിന്ന്‌ 14 പോയിന്റുള്ള മുംബൈ സിറ്റിയാണ്‌ ഒന്നാമത്‌. ഇന്നു നടക്കുന്ന മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ടിങ്‌ ഡല്‍ഹിയെ നേരിടും. ആറ്‌ കളികളില്‍നിന്ന്‌ ഒരു പോയിന്റ്‌ മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് 13-ാം സ്‌ഥാനത്തും അഞ്ച്‌ കളികളില്‍നിന്നു രണ്ട്‌ പോയിന്റുള്ള ഡല്‍ഹി 12-ാം സ്‌ഥാനത്തുമാണ്‌. ഡേവിഡ്‌ കറ്റാലയുടെ പിന്‍ഗാമിയായെത്തിയ ആഷ്‌ലെ വെസ്‌റ്റ്വുഡ്‌ ബ്ലാസ്‌റ്റേഴ്‌സിനെ വിജയ വഴിയിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ്‌ ആരാധകര്‍. ]]></content:encoded>
      </item>
      <item>
         <title><![CDATA[ഏഷ്യന്‍ സീരീസ്‌ റേസിങ്‌: കിയാന്‌ മെഡല്‍]]></title>
         <link>https://mangalam.com/news/detail/834284-news-details.html</link>
         <pubDate>Sat, 04 Apr 2026 18:14:56 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:14:56 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>
കൊച്ചി: തായ്‌ലാന്‍ഡില്‍ നടന്ന ഐ.എ.എം.ഇ ഏഷ്യ സീരീസിലും തായ്‌ലന്‍ഡ്‌ സീരീസിലും മിന്നും പ്രകടനവുമായി മുംബൈയുടെ കിയാന്‍ ഷാ. സീനിയര്‍ കാറ്റഗറിയിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ രണ്ട്‌ മെഡലുകള്‍ സ്വന്തമാക്കിയാണ്‌ 15 വയസുകാരനായ കിയാന്‍ ശ്രദ്ധേയനായത്‌. കഴിഞ്ഞ ഡിസംബറില്‍ സ്‌നോബോര്‍ഡിങിനിടെ കൈക്ക്‌ പരുക്കേറ്റ കിയാന്‌ രണ്ട്‌ മാസം വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. ജൂനിയര്‍ വിഭാഗത്തില്‍നിന്നു സീനിയര്‍ വിഭാഗത്തിലേക്കുള്ള കിയാന്റെ ചുവടുമാറ്റം കൂടിയായിരുന്നു അത്‌. 
ലോക ചാമ്പ്യന്മാരും ഏഷ്യന്‍, യൂറോപ്യന്‍ ചാമ്പ്യന്മാരും അണിനിരന്ന നിരയ്‌ക്കെതിരെയാണ്‌ ഈ നേട്ടം. ഹീറ്റ്‌സിലെ തകര്‍പ്പന്‍ പ്രകടനത്തിന്‌ ശേഷം ഫൈനലില്‍ 14-ാം സ്‌ഥാനത്താണ്‌ കിയാന്‍ റേസ്‌ തുടങ്ങിയത്‌. പ്ലാനിങോടെ മുന്നേറിയ താരം അഞ്ചാം സ്‌ഥാനത്ത്‌ ഫിനിഷ്‌ ചെയ്‌തു. ഒന്നാമനായ ഹോങ്കോങ്ങിന്റെ ഏഷ്യന്‍ ചാമ്പ്യന്‍ യു കാ പോയേക്കാള്‍ 1.6 സെക്കന്‍ഡ്‌ മാത്രം പിന്നിലായിരുന്നു കിയാന്‍. ആദ്യ അഞ്ച്‌ സ്‌ഥാനക്കാര്‍ക്ക്‌ പോഡിയം ഫിനിഷ്‌ നല്‍കുന്ന ഏഷ്യന്‍ സീരീസില്‍ ഇതോടെ കിയാന്‍ മെഡല്‍ ഉറപ്പിച്ചു. ഐ.എ.എം.ഇ തായ്‌ലന്‍ഡ്‌ സീരീസില്‍ മൂന്നാം സ്‌ഥാനത്തെത്തി രണ്ടാം റണ്ണറപ്പ്‌ ട്രോഫിയും താരം സ്വന്തമാക്കി. റയോ റേസിങിന്റെ താരമായ കിയാന്‍ വരും ആഴ്‌ച്ചകളില്‍ തായ്‌ലന്‍ഡില്‍ തന്നെ നടക്കുന്ന ഏഷ്യന്‍ റോട്ടക്‌സ്‌, ഐ.എ.എം.ഇ സീരീസുകളുടെ അടുത്ത റൗണ്ടുകളില്‍ പങ്കെടുക്കും.]]></content:encoded>
      </item>
      <item>
         <title><![CDATA[അഖിലേന്ത്യ ബാസ്‌കറ്റ്‌ ആറ്‌ മുതല്‍ ]]></title>
         <link>https://mangalam.com/news/detail/834285-news-details.html</link>
         <pubDate>Sat, 04 Apr 2026 18:14:56 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:14:56 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>
കോഴിക്കോട്‌: ബാസ്‌കറ്റ്‌ബോളിലെ പ്രമുഖ സാന്നിധ്യമായ ഫിയാസേ്‌റ്റാക്ല ബിന്റെ അന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന '' അഖിലേന്ത്യ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്‌'' ആറിനു തുടക്കമാകും. മാനാഞ്ചിറയിലെ ഡോ. സി.ബി.സി. മെമ്മോറിയല്‍ കോര്‍ട്ടില്‍ 12 വരെയാണ്‌ ലീഗ്‌-കം-നോക്കൗട്ട്‌ അടിസ്‌ഥാനത്തിലുള്ള മത്സരങ്ങള്‍. 
പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ്‌ (ന്യൂഡല്‍ഹി), ഇന്ത്യന്‍ ബാങ്ക്‌ (ചെന്നൈ), ഇന്ത്യന്‍ നേവി (പൂനെ), ഐ.സി.എഫ്‌ (ചെന്നൈ), കെ.എസ്‌.ഇ.ബി (തിരുവനന്തപുരം), യങ്‌ ഓറിയോണ്‍സ്‌ ബാസ്‌ക്കറ്റ്‌ബോള്‍ക്ല ബ്‌ (ബാംഗ്ലൂര്‍) എന്നിവരാണ്‌. വനിതാ വിഭാഗത്തില്‍ ഈസേ്‌റ്റണ്‍ റെയില്‍വേ (കൊല്‍ക്കത്ത), ഐ.സി.എഫ്‌ (ചെന്നൈ), കെ.എസ്‌.ഇ.ബി (തിരുവനന്തപുരം), സൗത്ത്‌ സെന്‍ട്രല്‍ റെയില്‍വേ (സെക്കന്ദരാബാദ്‌). എന്നിവര്‍ പങ്കെടുക്കും. ആറിന്‌ വൈകിട്ട്‌ അഞ്ചിനു നടക്കുന്ന ചടങ്ങില്‍ മേയര്‍ ഒ. സദാശിവന്‍ ടൂര്‍ണമെന്റ്‌ ഉദ്‌ഘാടനം ചെയ്യും. ഫിയാസേ്‌റ്റാക്ല ബ്‌ വൈസ്‌ പ്രസിഡന്റ്‌ സനില്‍ ശിവദാസ്‌ അധ്യക്ഷത വഹിക്കും. പ്രസിഡന്റ്‌ പി.കെ. മൊയ്‌തു പതാക ഉയര്‍ത്തും. ]]></content:encoded>
      </item>
      <item>
         <title><![CDATA[എപ്പോഴും വിശക്കുന്ന നഗരം]]></title>
         <link>https://mangalam.com/news/detail/834281-news-details.html</link>
         <pubDate>Sat, 04 Apr 2026 18:12:32 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:12:32 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834281/sun1.jpg" />
         <content:encoded><![CDATA[<p></p>
ഒരു വലിയ പാത്രത്തില്‍ പല നിറത്തിലുള്ള കൊഴുക്കട്ടകള്‍ തിളച്ചുമറിയുന്നു! ചെറിയ കഷണങ്ങളായി അരിഞ്ഞ പന്നിമാംസം അടുപ്പിലെ കനലില്‍ വെന്തു പുകയുന്നു! ചെറിയ നീരാളികള്‍ തീയില്‍ പുളഞ്ഞു തുടുക്കുന്നു! ഉപ്പിലിട്ട മുട്ടകളും സിദ്ധികൂടിയ പാറ്റയും പാമ്പുമൊക്കെ മേശപ്പുറത്തെ കണ്ണാടിഭരണികളില്‍ റെഡിയായിരിക്കുന്നു!
കമ്പുകളില്‍ കോര്‍ത്ത ചിക്കനും ബീഫും മാത്രമല്ല, തവളയും ചട്ടികളില്‍ പൊരിയുന്നുണ്ട്‌.
മലേഷ്യയുടെ രുചിവൈവിദ്ധ്യം മനസിലാക്കാന്‍ പ്രശസ്‌തമായ ജലന്‍അലോറിലെ നൈറ്റ്‌ ഫുഡ്‌ മാര്‍ക്കറ്റിലേക്കെത്തിയപ്പോള്‍ കണ്ട കാഴ്‌ചകളാണിത്‌. 

തട്ടുകടയിലെ വലിയപപ്പടം

പന്നിയുടെ തോല്‌ മുറിച്ചെടുത്ത്‌ മസാല പുരട്ടി വറുത്തെടുത്ത പലഹാരം തട്ടുകടകളില്‍ ഒരു കമ്പില്‍ കോര്‍ത്ത്‌ തൂക്കിയിട്ടിരിക്കുന്നത്‌ കണ്ടപ്പോള്‍ പണ്ട്‌ പമ്പയില്‍ സദ്യ നടക്കുമ്പോള്‍ വിരി വച്ച സ്‌ഥലത്തെ പുരയുടെ തൂണില്‍ കെട്ടിത്തൂക്കിയിടാറുണ്ടായിരുന്ന വലിയ പപ്പടമാണ്‌ ഓര്‍മ്മ വന്നത്‌.
ഇവിടുത്തെ ഗ്രില്‍ഡ്‌ ചിക്കന്‍ വിങ്‌സ് പേരുകേട്ടതാണെന്ന്‌ ഗൈഡ്‌ ഹരി പറഞ്ഞു തന്നു. ലമണ്‍ഗ്രാസ്സും ഇഞ്ചിയും ജീരകവും വെളുത്തുള്ളിയും ചേര്‍ത്തുള്ള 'സതായ്‌ ചിക്കന്‍', മസാല ചേര്‍ത്ത തേങ്ങാപ്പാല്‍ സൂപ്പായ ലക്‌സ, ദേശീയവിഭവമായ നാസി ലെമാക്‌ എന്നിവയും പ്രശസ്‌തമാണ്‌.
അരിപ്പൊടിയും തേങ്ങാപ്പാലും ഉപയോഗിച്ചു നിര്‍മിച്ച മലേഷ്യന്‍ കേക്ക്‌ ഞങ്ങള്‍ വാങ്ങിക്കഴിച്ചു.
ഇവിടെ എതു തരത്തിലുള്ള മദ്യവും ബിയറും കിട്ടും. ടൂറിസ്‌റ്റുകളടക്കമുള്ളവര്‍ അവരവര്‍ക്ക്‌ ആവശ്യമായ മദ്യവും ഭക്ഷണസാധനങ്ങളും കഴിച്ച്‌ പരസ്‌പരം സംസാരിച്ച്‌ സമയം ചെലവഴിക്കുന്നു. ആരും നിലവിട്ട്‌ മദ്യപിക്കുന്നില്ല, ബഹളങ്ങളുമില്ല. നമ്മുടെ സര്‍ക്കാരിന്റെ മദ്യവില്‌പനശാലകളുടെ മുമ്പില്‍ ഇത്തരം ഔദ്യോഗിക തട്ടുകടകള്‍ തുടങ്ങിയാല്‍ എന്തായിരിക്കും അവസ്‌ഥ?
ജലന്‍അലോറിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകം തെരുവുകലാകാരന്മാരുടെ പ്രകടനങ്ങാണ്‌.
ഗായകര്‍, മജീഷ്യന്മാര്‍, ചിത്രകാരന്മാര്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക്‌ നിറങ്ങള്‍ പകരുന്നു.

ജപ്പാന്‍കാരന്റെ കരള്‍!
 
ചൈനാക്കാരനും മലയാക്കാരനും തമിഴനും ജീവിതത്തിലെ പ്രധാന സന്തോഷങ്ങളിലൊന്ന്‌ 'മുക്‌തകണ്‌ഠം' ഭക്ഷിക്കുക എന്നതാണേല്ലാ. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ മലയായിലെ ഒളിപ്പോരാളിയായ ചീനക്കമ്മ്യൂണിസ്‌റ്റുകള്‍ ജപ്പാന്‍ സൈനികരെ കൊന്നശേഷം അവരുടെ ചങ്കും കരളും കഴിച്ചിരുന്നു എന്നാണ്‌ കേട്ടിരിക്കുന്നത്‌. ചില ബ്രിട്ടീഷുകാര്‍ ഈ സംഭവത്തെക്കുറിച്ച്‌ എഴുതിയിട്ടുണ്ട്‌. ഇക്കാര്യം ഹരിയോടു പറഞ്ഞപ്പോള്‍ അയാള്‍ ഞെട്ടി. 
'അതൊക്കെ പഴയ അപരിഷ്‌കൃത മലയയിലെ കഥയാണ്‌ സാറേ! ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാകാന്‍ ശ്രമിക്കുന്ന ആധുനിക മലേഷ്യയില്‍ അത്തരം രീതിയൊന്നുമില്ല!' ഹരി, ഞങ്ങള സമാധാനിപ്പിക്കാനെന്നവണ്ണം പറഞ്ഞു.

വയറും വായും പാതാളം
 
ഹരി ഇതിനെയൊക്കെപ്പറഞ്ഞാലും മലേഷ്യയെന്നു പറയുമ്പോള്‍ വിവിധയിനം തീറ്റസാധനങ്ങള്‍ നിറച്ച വലിയാരു ചെമ്പു കുട്ടകമാണ്‌ നമുക്ക്‌ ഓര്‍മ വരുന്നത്‌. മലയന്‍, ചൈനീസ്‌, ഇന്ത്യന്‍, ഇംഗ്ലീഷ്‌ വിഭവങ്ങളുടെ ഭിന്ന രുചികള്‍ ഒരേസ്‌ഥലത്ത്‌ ആസ്വദിക്കണമെങ്കില്‍ ഇവിടെ വരണം.
കോലാലമ്പൂര്‍ നഗരത്തിന്‌ എപ്പോഴും വിശപ്പാണെന്നും അതിന്റെ വായും വയറും പാതാളം പോലെയാണെന്നും നമുക്കു തോന്നും.
ഇവിടെ വരുന്നവരാരും ഭക്ഷണത്തിന്റെ കാര്യത്തില്‍ ഉപേക്ഷ വിചാരിക്കാറില്ല. യുവാക്കള്‍ സംഗീതവും ആഹാരവും തമാശകളുമായി രാത്രികള്‍ ആഘോഷിക്കുന്നു. അവര്‍ ജീവിതത്തെയും ശരീരത്തെയും സ്‌നേഹിക്കുന്നു. എപ്പോഴും ആഹ്ലാദിക്കാന്‍ ആഗ്രഹിക്കുന്നു. 
ഇവിടുത്തെ സാധാരണ ഹോട്ടലിലെ മെനുബോര്‍ഡില്‍പ്പോലും ഇരുനൂറ്റിയെണ്‍പതോളം വിഭവങ്ങളുടെ പേരുകള്‍ കണ്ടു. സുഗന്ധവ്യഞ്‌ജനങ്ങള്‍ ചേര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ മണം തെരുവുകളിലെങ്ങും രാവിലെ മുതല്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ ആര്‍ക്കാണ്‌ ഭക്ഷണത്തോടു മുഖംതിരിക്കാനാവുക?

അവിയല്‍ സംസ്‌കാരം
 
മലേഷ്യയിലെ ഭക്ഷണരീതികളിലും നാട്ടുകാരുടെ പെരുമാറ്റ വിശേഷങ്ങളിലും കടന്നുകൂടിയിരിക്കുന്ന പ്രത്യേകതകള്‍ക്ക്‌ കാരണമെന്താണ്‌? ഇംഗ്ലീഷുകാരും ചൈനക്കാരും ഇന്ത്യക്കാരുമൊക്കെ ഇഴുകിച്ചേര്‍ന്ന ഒരു 'അവിയല്‍ സമൂഹ'മായി ഇന്നത്തെ മലേഷ്യ മാറിയതിന്റെ ഫലമാകാം ഇത്‌.
രാജരാജ ചോളന്റെ കാലത്തു തന്നെ ഇന്ത്യക്കാര്‍ മലയയില്‍ എത്തിയിരുന്നു എന്നാണ്‌ ചരിത്രം. എന്നാല്‍, തെക്കുകിഴക്കന്‍ ചൈനയിലെ ഫുജിയാന്‍, ഗ്വാങ്‌ഡോങ്‌ പ്രവിശ്യകളില്‍നിന്ന്‌ പത്തൊമ്പതാം നൂറ്റാണ്ടില്‍
ദാരിദ്ര്യം കാരണം മലയയിലേക്ക്‌ കുടിയേറിയവരാണ്‌ ചൈനക്കാര്‍. ഇവിടുത്തെ ടിന്‍ ഖനികളില്‍ തൊഴിലെടുക്കാനാണ്‌ അവരാദ്യം വന്നത്‌.
തദ്ദേശീയ സങ്കര മലേഷ്യക്കാര്‍ 'ബുമിപുതേര' എന്നാണ്‌ അറിയപ്പെടുന്നത്‌. ഇത്‌ രാജ്യത്തിന്‌ ആദ്യം കൈവന്ന ഭാരതീയ സംസ്‌കാരത്തില്‍നിന്നു കിട്ടിയ പേരാണെന്നാണ്‌ തോന്നുന്നത്‌. മണ്ണിന്റെ മക്കളെ നമ്മള്‍ 'ഭൂമിപുത്രന്മാര്‍' എന്നു വിളിക്കാറുണ്ടല്ലോ. കിഴക്കന്‍ മലേഷ്യയിലേയും പടിഞ്ഞാറന്‍ മലേഷ്യയിലേയും ഗ്രാമീണ സമൂഹങ്ങളില്‍ ബുമിപുതേരയ്‌ക്കാണ്‌ പ്രാധാന്യം. അവിടെ അവരുടെ പൂര്‍വികര്‍ കൃഷിക്കാരായിരുന്നു. കടലിനു സമീപം താമസിക്കുന്നവര്‍ മീന്‍പിടുത്തക്കാരുമായി മാറി.

സങ്കീര്‍ണമായ വംശീയതകള്‍
 
എങ്കിലും മലേഷ്യന്‍ സമൂഹത്തില്‍ പണ്ടുതൊട്ടേ പലതുകൊണ്ടും ചൈനക്കാര്‍ക്കാണ്‌ പ്രാധാന്യം. മലയാക്കാര്‍ അടുത്ത കാലം വരെ ചൈനാക്കാരുടെ പിടിയിലമര്‍ന്ന്‌ കഴിയുകയായിരുന്നു. ചോളന്മാരുടൊപ്പം ഇവിടെയെത്തിയ ഭാരതീയര്‍ക്കാകട്ടെ, ചൊടിയും കരുത്തും ഇല്ലതാനും. എന്തായാലും മലയക്കാര്‍ക്ക്‌ പൊതുവായ ഒരു പൈതൃകം ഇപ്പോഴുണ്ടോയെന്ന്‌ സംശയമാണ്‌. അവരില്‍ പല വംശങ്ങളുടെ രക്‌തങ്ങള്‍ കലര്‍ന്നു പോയിരിക്കുന്നു.
ഇന്ത്യ, ചൈന, പോര്‍ട്ട്‌ഗീസ്‌, ബ്രിട്ടീഷ്‌ രക്‌തങ്ങള്‍ ഇടകലര്‍ന്ന ഒരാളാണ്‌ യഥാര്‍ത്ഥ മലയാക്കാരന്‍. 
മലേഷ്യ എന്ന രാജ്യം രൂപീകൃതമായ ശേഷം പഴയ മലയ വല്ലാതെ മാറിയത്‌ ഈ വംശീയ സമൂഹങ്ങളെ പലവിധത്തില്‍ ബാധിച്ചിട്ടുണ്ട്‌. സാമ്പത്തികമായ ഉയര്‍ച്ചയാണ്‌ ശ്രദ്ധേയം. ഇപ്രകാരം മുന്നേറിക്കൊണ്ടിരിക്കുന്ന പുതിയ മലയന്‍ ജനതയ്‌ക്ക് പൈതൃകത്തിന്റെ ഭാരം ഇല്ലാതെവരുന്നത്‌ ഒരുതരത്തില്‍ അനുഗ്രഹമാണെന്ന്‌ പറയാം. അതുകൊണ്ട്‌ പുതുമയെ സ്വീകരിക്കുവാനും പഴമയെ തള്ളാനും അവര്‍ക്ക്‌ എളുപ്പം കഴിയുന്നു. 

തീന്‍മേശയിലെ ഐക്യം
 
വിവിധ വംശദേശീയതകളുടെ ഉല്‍പന്നങ്ങളായ മലയനും തമിഴനും ചീനക്കാരനും ഒരു കാര്യത്തില്‍ ഐക്യമുള്ളവരാണ്‌ തീന്‍മേശയില്‍! 
തെരുവോരങ്ങളിലെ തട്ടുകടകളിലും ഭക്ഷണശാലകളിലുമിരുന്ന്‌ അവര്‍ സ്വയംമറന്ന്‌ ഭക്ഷിക്കുന്നു, ലോകകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നു. ഭക്ഷണമേശ വിട്ടങ്ങിയാല്‍ അവന്‍ തമിഴനും മലയനും ചീനനും മാത്രമാകുമെന്നത്‌ വേറെ കാര്യം.
എന്തൊക്കെ മേനി നടിച്ചാലും കേരളത്തിലും ഇതുതന്നെേയല്ല, അവസ്‌ഥ? എല്ലാവരും പ്രത്യേകം അറകളില്‍ ജീവിക്കുമ്പാഴും നമ്മള്‍ നമ്മുടെ ഐക്യത്തെക്കുറിച്ച്‌ വാചാലരാകുമെന്നു മാത്രം!

ചൈനാ ടൗണില്‍ 'സര്‍വവും മായ!'

മലേഷ്യയുടെ രുചിവഴികള്‍ തേടിയുള്ള യാത്രകള്‍ക്കുശേഷം ചില സ്‌ഥലങ്ങളില്‍ക്കൂടി ഞങ്ങള്‍ സന്ദര്‍ശനം നടത്തി. അതിലൊന്നാണ്‌ ചൈനാ ടൗണ്‍.
മലേഷ്യയിലെ ചൈനാക്കാരുടെ ശക്‌തിയും താന്‍പോരിമയും വ്യക്‌തമാക്കിത്തരുന്ന ഒരു പ്രദേശമാണ്‌ കോലാലമ്പൂരിലെ പെറ്റാലിങ്‌ സ്‌ട്രീറ്റ്‌ എന്നറിയപ്പെടുന്ന ചൈനാ ടൗണ്‍. നഗരത്തിലെ ഏറ്റവും പ്രശസ്‌തമായ ഷോപ്പിങ്‌ കേന്ദ്രമായ ഇവിടെ അവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമാണ്‌ ന്യായം. ഈ ഭൂമിയിലെ എന്തു സാധനവും വസ്‌ത്രങ്ങള്‍, ബാഗുകള്‍, വാച്ചുകള്‍, ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ എന്നിവയെല്ലാം ഇവിടെ കിട്ടും. മിക്കവയും ഡ്യൂപ്ലിക്കേറ്റ്‌ സാധനങ്ങളാണെന്നു മാത്രം. ചൈനാ ടൗണില്‍ 'സര്‍വവും മായ'യാണെന്നര്‍ത്ഥം. വൈകുന്നേരങ്ങളില്‍ സജീവമാകുന്ന ഈ മാര്‍ക്കറ്റ്‌, തെരുവുഭക്ഷണത്തിനും പേരുകേട്ടതാണ്‌. 
സാധനങ്ങള്‍ക്കായി വിലപേശാമെന്നതാണ്‌ ഈ മാര്‍ക്കറ്റിലെ പ്രത്യേകത. ചന്തയുടെ എല്ലാ ഭാഗത്തും ചുറ്റും നടന്നിട്ടും വാങ്ങാന്‍ പറ്റിയ സാധനങ്ങളൊന്നും കണ്ടില്ല. പല കൗതുകവസ്‌തുക്കള്‍ക്കും വലിയ വിലയാണ്‌.
എന്തെങ്കിലും വാങ്ങണമെേല്ലായെന്ന്‌ കരുതി ഒടുവില്‍ ഞങ്ങള്‍ ഒരു ചൈനീസ്‌ വിശറി സെലക്‌ട് ചെയ്‌തു.
ചൈനക്കാരുടെ പുതുവര്‍ഷം എത്തുന്നതിന്റെ സൂചനയായി മാര്‍ക്കറ്റിലെമ്പാടും ചുവന്ന ബലൂണുകളും വര്‍ണവിളക്കുകളും തൂക്കിയിട്ടുണ്ട്‌. കുതിരയുടെ പടങ്ങളും കാണാം. ഇനിവരുന്നത്‌ 'കുതിരയുടെ വര്‍ഷ'മാണത്രെ. ചൈനയില്‍ ഓരോ വര്‍ഷത്തിനും ഓരോ ജീവികളുടെ പേര്‍ കൊടുത്തിരിക്കുകയാണേല്ലാ.
ഞങ്ങള്‍ മാര്‍ക്കറ്റ്‌ വിട്ടിറങ്ങി.
നഗരത്തില്‍ വേറെ ചില സംഗതികള്‍ കൂടി കാണാനുണ്ട്‌.
അത്യാധുനിക ഓഷ്യനേറിയമായ 'അക്വേറിയ കെ?.എല്‍?.സി?.സി'യാണ്‌ ഒരെണ്ണം. ഇത്‌ ക്വാലാലംപൂര്‍ കണ്‍വെന്‍ഷന്‍ സെന്ററിന്‌ തൊട്ടുതാഴെയായി പെട്രോണാസ്‌ ട്വിന്‍ടവറുകള്‍ക്ക്‌ സമീപമാണ്‌ സ്‌ഥിതിചെയ്യുന്നത്‌. കടലാമകള്‍, കടല്‍പ്പാമ്പുകള്‍, പവിഴമത്സ്യങ്ങള്‍, കടല്‍ക്കുതിരകള്‍ തുടങ്ങി അനേകം ജലജീവികള്‍ ഇവിടെയുണ്ട്‌.
നഗരത്തിലെ പക്ഷികളുടെ പാര്‍ക്കാണ്‌ ഇനിയൊരു കൗതുകം. ചൈന, ഇന്തോനീഷ്യ, ജനീവ, ടാന്‍സാനിയ, തായ്‌?ലന്‍ഡ്‌, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന്‌ ഇറക്കുമതി ചെയ്‌തിട്ടുള്ള മൂവായിരത്തോളം പക്ഷികളുമുണ്ട്‌ ഇക്കൂട്ടത്തില്‍. പക്ഷികളോടൊപ്പം നിന്ന്‌ ഫോട്ടായെടുക്കാനും അവസരമുണ്ട്‌.പാര്‍ക്കിന്റെ ഭൂരിഭാഗം സ്‌ഥലത്തും പക്ഷികളെ കൂടുകളില്‍ അടച്ചിടാതെ സ്വതന്ത്രമായി വിട്ടിരിക്കുകയാണ്‌. സന്ദര്‍ശകര്‍ക്ക്‌ ഇവയുടെ ഇടയിലൂടെ നടന്നു കാണാന്‍ സാധിക്കും. പക്ഷികളുമൊത്ത്‌ ഫോട്ടോ സെഷനുമാകാം.

ചതുപ്പുഭൂമിയിലെ സര്‍ക്കാര്‍ ആസ്‌ഥാനം
 
ചതുപ്പുഭൂമിയില്‍ ഉയര്‍ന്നുവന്ന സര്‍ക്കാര്‍ ആസ്‌ഥാനത്തിന്റെ സൗന്ദര്യവും പ്രൗഢിയും നമ്മള്‍ കണ്ടറിയേണ്ട മറ്റൊരു കാര്യമാണ്‌.
കൊച്ചിയിലെ ഇനിയും ബാക്കിയുള്ള ചതുപ്പുനിലങ്ങള്‍ നികത്തിയെടുത്ത്‌ വലിയൊരു വലിയൊരു പട്ടണം ഉണ്ടാക്കിയാല്‍ എങ്ങനെയിരിക്കും? അല്ലെങ്കില്‍, തിരുവനന്തപുരത്ത്‌ കോവളം മേഖലയിലെ ചതുപ്പുഭൂമി നികത്തിയെടുത്ത്‌ വലിയൊരു ഭരണകേന്ദ്രം ഉണ്ടാക്കിയാല്‍ എങ്ങനെയിരിക്കും? ഇതൊന്നും നടക്കുന്ന കാര്യെമല്ലന്നായിരിക്കും നമ്മള്‍ പറയുക. 
 എന്നാല്‍, ആസൂത്രണവൈഭവവും നിശ്‌ചയദാര്‍ഢ്യവും മൂലം ഒരു ചതുപ്പുപ്രദേശം നികത്തിയെടുത്ത്‌ ഒന്നാന്തരം ഒരു ഭരണസിരാകേന്ദ്രം ഉണ്ടാക്കിയ കഥയാണ്‌ മലേഷ്യയ്‌ക്ക് കോലാലമ്പൂരില്‍ പറയാനുള്ളത്‌.
കോലാലമ്പൂര്‍ വിമാനത്താവളത്തിനും കോലാലമ്പൂര്‍ നഗരത്തിനും ഇടയിലുള്ള ചതുപ്പുനിലത്ത്‌ 'പുത്രജയ' എന്ന ആസൂത്രിത നഗരം ഇപ്രകാരം നിര്‍മിച്ചെടുത്തത്‌ ഒരത്ഭുതമാണ്‌. സെലങ്കോര്‍ സംസ്‌ഥാനത്തില്‍നിന്നും മലേഷ്യന്‍ ഫെഡറല്‍ സര്‍ക്കാര്‍ 5000 ഹെക്‌ടര്‍ സ്‌ഥലം ഏറ്റെടുത്ത്‌ ഒരു പട്ടണം പണിയുകയായിരുന്നു.
മലേഷ്യയുടെ ആദ്യ പ്രധാനമന്ത്രി തുങ്കു അബ്‌ദുള്‍ റഹ്‌മാന്‍ പുത്രയുടെ പേരാണ്‌ നഗരത്തിന്‌ ലഭിച്ചത്‌. ഇറാനിയന്‍ വാസ്‌തുവിദ്യ പ്രതിഫലിപ്പിക്കുന്ന പുത്ര ബ്രിഡ്‌ജ് കടന്നുവേണം ഇങ്ങോട്ടെത്താന്‍.
മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ സമുച്ചയമായ 'പെര്‍ദാ'നും വിദേശകാര്യ വകുപ്പിന്റെ ആസ്‌ഥാനമായ 'വിസ്‌?മ പുത്ര'യും ഇവിടെയാണ്‌.
യൂറോപ്യന്‍ ശൈലിയിലുള്ള തെരുവുകളും പൂച്ചെടികള്‍ നിറഞ്ഞ തെരുവോരങ്ങളും നഗരഹൃദയത്തില്‍ ഒരു തടാകവും ഇവിടെയുണ്ട്‌. 15000 പേര്‍ക്ക്‌ ഒരേസമയം പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന പുത്രാ മോസ്‌?ക്‌? തടാകക്കരയിലെ മറ്റൊരു അത്ഭുതമാണ്‌. ഇന്റര്‍നാഷണല്‍ ഹോട്ട്‌എയര്‍ ബലൂണ്‍ ഫെസ്‌റ്റിവല്‍ നടക്കുന്ന സ്‌ഥലം കൂടിയാണിവിടം.

കെ.ആര്‍. പ്രമോദ്‌
]]></content:encoded>
      </item>
      <item>
         <title><![CDATA[പ്രത്യാശയുടെ പ്രതീകമായി തിരുക്കല്ലറ പള്ളി]]></title>
         <link>https://mangalam.com/news/detail/834282-news-details.html</link>
         <pubDate>Sat, 04 Apr 2026 18:12:32 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:12:32 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834282/sun2.jpg" />
         <content:encoded><![CDATA[<p></p>
ഈ കഴിഞ്ഞ ഓശാന ഞായറാഴ്‌ച ലോകം സാക്ഷ്യം വഹിച്ച ഒരു കാഴ്‌ചയുണ്ട്‌. ജറുസലേമിലെ പഴയ നഗരവീഥികളിലൂടെ വിശ്വാസികളെ നയിച്ചു നീങ്ങിയ ലത്തീന്‍ പാത്രിയര്‍ക്കീസിനെയും മറ്റ്‌ സഭാമേധാവികളെയും ഇസ്രയേല്‍ പോലീസ്‌ തടഞ്ഞുനിര്‍ത്തുന്നു. ഇറാനുമായുള്ള യുദ്ധ സാഹചര്യവും സുരക്ഷാ കാരണങ്ങളും മുന്‍നിര്‍ത്തിയായിരുന്നു ഈ നിയന്ത്രണം. നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം ആദ്യമായാണ്‌ ഒരു സഭാതലവന്‌ തന്റെ ആരാധനാലയത്തിലേക്കുള്ള വഴിയില്‍ ഇത്തരമൊരു വിലക്ക്‌ നേരിടേണ്ടി വരുന്നത്‌. സംഘര്‍ഷങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുന്ന പശ്‌ചിമേഷ്യയില്‍നിന്ന്‌ ഈ വാര്‍ത്ത പുറത്തു വരുമ്പോള്‍, ലോകം ഉറ്റുനോക്കിയത്‌ ക്രിസ്‌തീയ വിശ്വാസത്തിന്റെ ആണിക്കല്ലായ 'തിരുക്കല്ലറ പള്ളി'യിലേക്കാണ്‌.
ജറുസലേമിലെ ചര്‍ച്ച്‌ ഓഫ്‌ ദ്‌ ഹോളി സെപ്പള്‍ക്കര്‍ അഥവാ തിരുക്കല്ലറ പള്ളി ഈയിടെ വാര്‍ത്തകളില്‍ നിറയാന്‍ പ്രധാനമായും രണ്ട്‌ കാരണങ്ങളാണുള്ളത്‌. ഒന്ന്‌, മേല്‍പറഞ്ഞ യുദ്ധസാഹചര്യവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളാണെങ്കില്‍, രണ്ടാമത്തേത്‌ പള്ളിക്കുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന ചരിത്രപ്രധാനമായ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ്‌. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ നിര്‍മിതിയെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സംരക്ഷിക്കുന്ന പ്രക്രിയ പുരാവസ്‌തു ഗവേഷകര്‍ അതീവ താല്‌പര്യത്തോടെയാണ്‌ നോക്കിക്കാണുന്നത്‌. പ്രത്യേകിച്ച്‌, യേശുവിന്റെ കല്ലറ സ്‌ഥിതി ചെയ്യുന്ന 'എഡിക്യൂള്‍'   ഭാഗത്തെ അറ്റകുറ്റപ്പണികളും ഡ്രെയിനേജ്‌ സംവിധാനങ്ങളുടെ പരിഷ്‌കരണവും ആഗോള ശ്രദ്ധ നേടിയിരുന്നു.

മതസൗഹാര്‍ദത്തിന്റെ കാവലാളുകള്‍
സംഘര്‍ഷങ്ങളുടെയും തര്‍ക്കങ്ങളുടെയും വാര്‍ത്തകള്‍ക്കിടയിലും ജറുസലേമില്‍നിന്ന്‌ ലോകത്തിന്‌ മാതൃകയാക്കാവുന്ന ഒരു വലിയ സന്ദേശമുണ്ട്‌; അത്‌ തിരുക്കല്ലറ പള്ളിയുടെ കാവല്‍ക്കാരായ രണ്ട്‌ മുസ്ലിം കുടുംബങ്ങളുടെ കഥയാണ്‌. ൈക്രസ്‌തവ ലോകത്തെ ഏറ്റവും വിശുദ്ധമായ ഈ പള്ളിയുടെ വാതിലുകള്‍ തുറക്കുന്നതും അടയ്‌ക്കുന്നതും തലമുറകളായി മുസ്ലിം വിശ്വാസികളാണ്‌.
പള്ളിയിലെ വിവിധ ൈക്രസ്‌തവ സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനായി പന്ത്രണ്ടാം നൂറ്റാണ്ടില്‍ സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബിയാണ്‌ ഈ സംവിധാനം ഏര്‍പ്പെടുത്തിയത്‌. 'നുസൈബെ',  'അല്‍ഹുസൈനി'  എന്നീ രണ്ട്‌ പ്രമുഖ പലസ്‌തീനിയന്‍ കുടുംബങ്ങളാണ്‌ ഈ ദൗത്യം നിര്‍വഹിക്കുന്നത്‌.
പള്ളിയുടെ വിശുദ്ധ താക്കോല്‍ സൂക്ഷിക്കുന്നത്‌ അല്‍ഹുസൈനി കുടുംബമാണ്‌. പലസ്‌തീനിലെ ഏറ്റവും ആദരണീയമായ കുടുംബങ്ങളില്‍ ഒന്നാണിത്‌. മുഹമ്മദ്‌ നബിയുടെ പരമ്പരയില്‍പ്പെട്ടവരാണെന്ന്‌ കരുതപ്പെടുന്ന ഇവര്‍ക്ക്‌ പലസ്‌തീന്‍ രാഷ്‌ട്രീയത്തിലും സാമൂഹിക രംഗത്തും വലിയ സ്വാധീനമുണ്ട്‌.
താക്കോല്‍ അല്‍ഹുസൈനി കുടുംബം കൈവശം വയ്‌ക്കുമ്പോള്‍, അത്‌ വാങ്ങി പള്ളിയുടെ വലിയ കവാടം തുറക്കുന്ന ചുമതല നുസൈബെ കുടുംബത്തിനാണ്‌. മദീനയില്‍നിന്നുള്ള പോരാളികളുടെ വംശപരമ്പരയായ ഇവര്‍ എട്ടാം നൂറ്റാണ്ട്‌ മുതല്‍ ജറുസലേമിലുണ്ട്‌.
പലസ്‌തീനിലെ മുസ്ലിംൈക്രസ്‌തവ ഐക്യത്തിന്റെ ഉത്തമ ഉദാഹരണമായി ഈ കുടുംബങ്ങള്‍ ഇന്നും വാഴ്‌ത്തപ്പെടുന്നു. 

പള്ളിക്കുള്ളിലെ വൈവിധ്യം
തിരുക്കല്ലറ പള്ളിയുടെ ഭരണം ഒരു സഭയുടെ മാത്രം കീഴിലല്ല എന്നത്‌ ശ്രദ്ധേയമാണ്‌. റോമന്‍ കത്തോലിക്കാ സഭ, ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്, അര്‍മേനിയന്‍ അപ്പസ്‌തോലിക്‌, സിറിയക്‌ ഓര്‍ത്തഡോക്‌സ്, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ്, കോപ്‌റ്റിക്‌ ഓര്‍ത്തഡോക്‌സ് എന്നിങ്ങനെ ആറ്‌ സഭകള്‍ ചേര്‍ന്നാണ്‌ പള്ളി നിയന്ത്രിക്കുന്നത്‌. ഇവര്‍ തമ്മിലുള്ള  കരാര്‍ അനുസരിച്ചാണ്‌ ഓരോ കാര്യങ്ങളും നടക്കുന്നത്‌. ഇതിന്‌ തെളിവായി പള്ളിയുടെ പുറത്തെ ഒരു ജനലിന്‌ താഴെ 'അനങ്ങാത്ത ഗോവണി' ഇന്നും കാണാം. 1750കളില്‍ ആരോ വെച്ച ആ ഗോവണി, ആറ്‌ സഭകളുടെയും ഐകകണ്‌ഠ്യേനയുള്ള അനുവാദമില്ലാതെ മാറ്റാന്‍ പാടില്ല എന്ന കര്‍ശന നിയമം മൂലം ഇന്നും അവിടെത്തന്നെ തുടരുന്നു.
യേശുവിനെ ക്രൂശിച്ച ഗൊല്‍ഗോഥാ കുന്നും, ശരീരം സുഗന്ധതൈലം പൂശിയ അനോയിന്റിങ്‌ സ്‌റ്റോണും, ഉയിര്‍ത്തെഴുന്നേല്‍പിന്റെ സാക്ഷ്യമായ കല്ലറയും ഉള്‍ക്കൊള്ളുന്ന ഈ പള്ളി വാസ്‌തുവിദ്യയുടെയും വിശ്വാസത്തിന്റെയും അത്ഭുതമാണ്‌. 

തീജ്വാലാ ശുശ്രൂഷ 
എല്ലാ വര്‍ഷവും വലിയ ശനിയാഴ്‌ച (ഈസ്‌റ്ററിന്‌ തലേന്ന്‌) ഈ പള്ളിയില്‍ നടക്കുന്ന 'വിശുദ്ധ അഗ്നി' ശുശ്രൂഷ ലോകപ്രശസ്‌തമാണ്‌. കല്ലറയ്‌ക്കുള്ളില്‍നിന്ന്‌ അത്ഭുതകരമായി അഗ്നി തെളിയുന്നു എന്നാണ്‌ വിശ്വാസം. ഈ അഗ്നി പിന്നീട്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികളിലേക്ക്‌ പ്രത്യേക വിമാനങ്ങളില്‍ എത്തിക്കാറുണ്ട്‌.
 ഗൊല്‍ഗോഥാ: പള്ളിയുടെ പ്രധാന പ്രവേശന കവാടത്തിലൂടെ അകത്തു കടന്ന്‌ വലതുവശത്തുള്ള ഗോവണി കയറി മുകളിലേക്ക്‌ ചെന്നാല്‍ 'ഗൊല്‍ഗോഥാ'യില്‍ എത്താം. യേശുവിനെ ക്രൂശിച്ച സ്‌ഥലം എന്ന്‌ വിശ്വസിക്കപ്പെടുന്ന ഭാഗമാണിത്‌.
കുരിശ്‌ സ്‌ഥാപിച്ച ഇടം: ഇവിടെയുള്ള ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ് അള്‍ത്താരയ്‌ക്ക് താഴെ ഒരു വെള്ളി വളയം കാണാം. കുരിശ്‌ ഉറപ്പിച്ചിരുന്ന പാറയുടെ ഭാഗമാണതെന്ന്‌ വിശ്വസിക്കപ്പെടുന്നു. തീര്‍ത്ഥാടകര്‍ക്ക്‌ ഇവിടെ തൊട്ടു വന്ദിക്കാന്‍ സാധിക്കും.
പാറയിലെ വിള്ളല്‍: അള്‍ത്താരയുടെ വശങ്ങളിലൂടെ നോക്കിയാല്‍ ഗൊല്‍ഗോഥാ കുന്നിലെ പാറയുടെ ഭാഗങ്ങള്‍ കാണാം. ക്രൂശീകരണ സമയത്തുണ്ടായ ഭൂകമ്പത്തില്‍ പാറയിലുണ്ടായതെന്ന്‌ കരുതപ്പെടുന്ന ഒരു വലിയ വിള്ളല്‍ ഇന്നും ഇവിടെ ദൃശ്യമാണ്‌.

 അനോയിന്റിങ്‌ സ്‌റ്റോണ്‍ 
പള്ളിയുടെ കവാടം കടക്കുമ്പോള്‍ തന്നെ തറയില്‍ കാണുന്ന ചുവപ്പ്‌ കലര്‍ന്ന വലിയൊരു ശിലയാണിത്‌. ക്രൂശില്‍നിന്നും ഇറക്കിയ യേശുവിന്റെ ശരീരം അടക്കം ചെയ്യുന്നതിന്‌ മുന്‍പായി സുഗന്ധദ്രവ്യങ്ങള്‍ പൂശി പൊതിയാന്‍ കിടത്തിയത്‌ ഈ കല്ലിലാണെന്ന്‌ വിശ്വസിക്കപ്പെടുന്നു.
ഈ കല്ലിന്‌ മുകളില്‍ എപ്പോഴും സുഗന്ധതൈലങ്ങള്‍ ഒഴിച്ചിട്ടുണ്ടാകും. ഇവിടെ എത്തുന്ന ഭക്‌തര്‍ തങ്ങളുടെ തൂവാലകളും മറ്റും ഈ കല്ലില്‍ മുട്ടിച്ചു പ്രാര്‍ത്ഥിക്കാറുണ്ട്‌.
 എഡിക്യൂള്‍: പള്ളിയുടെ നടുവിലുള്ള വലിയ താഴികക്കുടത്തിന്‌ താഴെയായി സ്‌ഥിതി ചെയ്യുന്ന ചെറിയ മന്ദിരമാണിത്‌. ഇതിനുള്ളിലാണ്‌ തിരുക്കല്ലറ സ്‌ഥിതി ചെയ്യുന്നത്‌. എഡിക്യൂളിന്‌ ഉള്ളില്‍ രണ്ട്‌ ചെറിയ മുറികളുണ്ട്‌. ആദ്യത്തെ മുറി 'ഏഞ്ചല്‍സ്‌ ചാപ്പല്‍' എന്നറിയപ്പെടുന്നു. യേശു ഉയിര്‍ത്തെഴുന്നേറ്റ വിവരം അറിയിക്കാന്‍ ദൂതന്‍ ഇരുന്ന കല്ലിന്റെ ഒരു ഭാഗം ഇവിടെ സംരക്ഷിച്ചിട്ടുണ്ട്‌. ഇതിനുള്ളിലെ വളരെ ചെറിയ രണ്ടാമത്തെ മുറിയിലാണ്‌ യേശുവിനെ അടക്കം ചെയ്‌ത കല്ലറ. ഒരു സമയം മൂന്ന്‌ നാല്‌ പേര്‍ക്ക്‌ മാത്രമേ ഇതിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയൂ.]]></content:encoded>
      </item>
      <item>
         <title><![CDATA[അധികാരഭാഷയുടെ ധാര്‍ഷ്‌ട്യം]]></title>
         <link>https://mangalam.com/news/detail/834280-news-details.html</link>
         <pubDate>Sat, 04 Apr 2026 18:12:20 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:12:20 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>
ചെറ്റപ്പുരകളില്‍ ഒളിവുജീവിതം കഴിച്ചും ആ കഥകള്‍ ആത്മകഥയില്‍ നിറപ്പകിട്ടോടെ പകര്‍ത്തിയും കൈയടി വാങ്ങി ഭരണത്തിലേറിയ ആ പഴയകാലം നവ കമ്മ്യൂണിസ്‌റ്റുകള്‍ അപ്പാടെ മറക്കുന്നു. വായനയും വാദിച്ചു ജയിക്കലും ചായക്കട രാഷ്‌ട്രീയവും വിപ്ലവം ഉദ്‌ഘോഷിക്കലും കമ്മ്യൂണിസ്‌റ്റുകാരന്റെ അടയാള വാക്യങ്ങളായിരുന്നു. തുടര്‍ഭരണം വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. തട്ടിപ്പും വഞ്ചനയും വെട്ടും കുത്തും കൊടിയടയാളമായി. ജയിക്കാന്‍ എന്തുമാവാം എന്ന നിലവന്നു. കുലംകുത്തി, പരനാറി, നികൃഷ്‌ട ജീവി എന്നിവയുടെ ശകാര ശബ്‌ദതാരാവലിയിലേക്ക്‌ മറ്റൊരു പദംകൂടി ഉയിര്‍ക്കൊണ്ടു-ചെറ്റ.  'ചെറ്റയാം വിടന്‍ ഞാന്‍, കഷ്‌ടമെങ്ങനെ കണ്ണാടിനോക്കു'മെന്നു പഴയ പു.ക.സ. അധ്യക്ഷന്‍ വൈലോപ്പിള്ളി പാടിയത്‌ അന്വര്‍ത്ഥമായി. അഴിമതിരഹിതനായ കമ്മ്യൂണിസ്‌റ്റ് മന്ത്രിക്ക്‌ പാര്‍ട്ടി നല്‍കിയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ വീട്ടുതടങ്കലിലായിരുന്നു. പരനാറിയെ നോവലില്‍ നായകനാക്കി. 'തോട്ടിയുടെ മകനെ' മലയാളിക്കുതന്ന തകഴിയെ ഓര്‍ത്തുകൊണ്ട്‌ ഇടതുപക്ഷ സഹയാത്രികനും പത്രാധിപരും കഥാകൃത്തുമായ സുഭാഷ്‌ചന്ദ്രന്‍ നാലുവര്‍ഷം മുമ്പ്‌ ചെയ്‌ത ഒരു പ്രഭാഷണം ഇപ്പോള്‍ വീണ്ടും കേള്‍ക്കുന്നത്‌ കൗതുകമുണര്‍ത്തും. തന്റെ നോവലില്‍ 'ചെറ്റ'യെന്നൊരു അദ്ധ്യായം കേള്‍ക്കുന്നത്‌ കൗതുകമുണര്‍ത്തും. തന്റെ നോവലില്‍ ചെറ്റയെന്നൊരു അദ്ധ്യായംതന്നെ അദ്ദേഹം ചേര്‍ത്തിട്ടുണ്ട്‌. അധികാരത്തിനെതിരേ ചിലങ്ക കെട്ടിയ, അക്ഷരചൈതന്യം കൊളുത്തിയ ഗ്രന്ഥശാലാ പ്രസ്‌ഥാനത്തിന്‌ തുടക്കംകുറിച്ച അതേ അമ്പലപ്പുഴയിലെ സ്‌ഥാനാര്‍ഥി ജി. സുധാകരനെതിരേയാണ്‌ ഈ അധികാരഭാഷയുടെ ധാര്‍ഷ്‌ട്യം പ്രകടിപ്പിക്കപ്പെട്ടത്‌ എന്നോര്‍ക്കണം.

ചൊടിപ്പിക്കുന്ന ഏകസ്വരത

ചരിത്രം പ്രച്‌ഛന്നവേഷത്തില്‍ പുരോഗമിക്കുന്നു എന്നാണ്‌ പറയുക. ഇടതുപക്ഷം ചേര്‍ന്ന്‌ ചരിത്രത്തെ ഒരുവിഭാഗത്തിന്റേതു മാത്രമാക്കി മാറ്റുന്ന ചരിത്രകാരന്മാര്‍ക്കാണ്‌ നമ്മുടെ നാട്ടില്‍ പ്രമാണിത്തം ലഭിക്കുന്നത്‌. അക്കാദമിക്‌ ചരിത്രകാരനും ഇടതുപക്ഷോപാസകനുമായ കെ.എന്‍. പണിക്കരെക്കുറിച്ചുള്ള നെടുനെടുങ്കന്‍  സ്‌തുതിലേഖകള്‍ കണ്ട്‌ കോരിത്തരിച്ചുപോയി. ഒരിടത്തുപോലും മരുന്നിനെങ്കിലും വിമതസ്വരമില്ല. ഏകസ്വരമായ ഭജനകള്‍തന്നെ. ശിഷ്യന്മാരും അനുയായികളും നടത്തുന്ന സ്‌തോത്രങ്ങള്‍ മാത്രം. ഈ ഭവനത്തിന്റെ നായകന്‍ പണിക്കര്‍ എന്ന മട്ടില്‍ എം.ജി.എസ്‌. നാരായണനെപോലെ കക്ഷിരാഷ്‌ട്രീയ ജനുസില്‍പ്പെടാത്ത ആരേയും ആഴ്‌ചപ്പതിപ്പിന്‌ കിട്ടിക്കാണില്ല എന്നു കരുതാം. നിലയവിദ്വാന്മാരുടെ  മടുപ്പിക്കുന്ന, ചെടിപ്പിക്കുന്ന ഏകസ്വരത ഒരു മാറാരോഗംതന്നെ. പാവം വായനക്കാര്‍. (മാതൃ. ആഴ്‌ച. മാര്‍ച്ച്‌ 29).

ഫയലില്‍നിന്നു 
ഫീല്‍ഡിലേക്ക്‌

ഒരു കുടുംബത്തിന്റെ ദയനീയാവസ്‌ഥ പത്രത്തില്‍ വായിക്കാനിടയാവുന്ന കൊല്ലം ജില്ലാ കലക്‌ടര്‍ ഉദ്യോഗസ്‌ഥരുമൊത്ത്‌ ഉടനെ ആ വീട്ടിലേക്കെത്തുന്നു. സര്‍ക്കാര്‍ നൂലാമാലകളില്‍ കുടുങ്ങാതെ നടപടികള്‍. കലക്‌ടറുടെ ബംഗ്‌ളാവിലേക്ക്‌ പരാതിക്കാരുടെ ഒഴുക്ക്‌. അതിരാവിലെമുതല്‍ കലക്‌ടര്‍ പരാതി കേള്‍ക്കാനും നടപടികളെടുക്കാനും തുടങ്ങി. പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ കൊല്ലം കലക്‌ടറായിരുന്ന, പിന്നീട്‌ ബംഗാള്‍ ഗവര്‍ണറായ സി.വി. ആനന്ദബോസ്‌ തന്റെ ജീവിതം പറയുന്നു. കേരളം കണ്ട മികച്ച കലക്‌ടറായി, കൊല്ലത്തിന്റെ ദത്തുപുത്രനായി അദ്ദേഹം മാറി. ഇപ്രകാരം നടപടികളെടുത്തതുകൊണ്ട്‌ കൊല്ലത്തെ ആകാശം അഷ്‌ടമുടിക്കായലില്‍ വീണില്ലെന്നും ഇനിയൊരു ജന്മമുണ്ടായാലും ഈ ശൈലി തുടരുമെന്നും സി.വി. ആനന്ദബോസ്‌ (കലാകൗമുദി-മാര്‍ച്ച്‌ 22).

കുഗ്രാമ വിശേഷങ്ങള്‍

ഓര്‍മകളില്‍ ഗൃഹാതുരത്വത്തോടെ മുങ്ങാംകുഴിയിട്ട്‌ എം.എന്‍. കാരശേരി. അരനൂറ്റാണ്ട്‌  മുമ്പത്തെ കേരളീയ കുഗ്രാമങ്ങള്‍ ഏറെക്കുറെ ഇങ്ങനെതന്നെയായിരുന്നു. കറണ്ടില്ല, റോഡില്ല, വാഹനസൗകര്യമില്ല. പുഴയുടെ സാമിപ്യം ഒഴിച്ചാല്‍ കാരശേരിക്ക്‌ പായിപ്രയോട്‌ നല്ല ചാര്‍ച്ച. മൂവാറ്റുപുഴ ചന്തദിവസം സാധനസാമഗ്രികളുമായി  ഏനാലിക്കുന്നു കയറിവരുന്ന കാളവണ്ടികളുടെ കുടമണിക്കിലുക്കമായിരുന്നു വാഹനസാന്നിധ്യത്തെ വിളിച്ചറിയിച്ചിരുന്നത്‌. മുക്കത്തെപ്പോലെ സാഹിത്യ പ്രസിദ്ധി പായിപ്രയുടെ സമീപഗ്രാമങ്ങള്‍ക്കുണ്ടായിരുന്നില്ല. ആകെയുള്ള ഒരു പെരുമ മേതലമലകളിലെ കല്ലില്‍ ഗുഹാക്ഷേത്രവും പുല്ലുവഴിയും മാത്രം. കമ്മ്യൂണിസം പച്ചപിടിച്ചതോടെ പുല്ലുവഴിയുടെ ഗ്രാമീണ വിശുദ്ധികള്‍ പലതും ചോര്‍ന്നുപോയി. നീലകണ്‌ഠ തീര്‍ത്ഥപാദരും എം.പി. മന്മഥനും മഹാകവി ജി യും പെരുമ്പടവവും വൈശാഖനും പെരുമയേറ്റിയ മൂവാറ്റുപുഴയാണ്‌ ഞങ്ങളുടെ അയല്‍ഗ്രാമം. പാടെ വിസ്‌മൃതമായിപ്പോയ  ഗ്രാമീണ ജീവിതവും ചാരുഭാഷയും കാരശേരിയുടെ ആഖ്യാനത്തെ ഹൃദ്യമാക്കുന്നു. (മാതൃ. വാരാന്ത്യം മാര്‍ച്ച്‌: 22).

ആശാ ശരത്തിന്റെ 
'അപരാജിത'

ആശകള്‍ ആയിരം, ദൃശ്യം-3 എന്നീ ചിത്രങ്ങളുടെ തിരക്കിനിടയിലും 'മകളേ, അപരാജിത എന്നീ ഏകാംഗ നൃത്താവിഷ്‌കാരങ്ങളിലൂടെ വേദികളില്‍ നിറയുകയാണ്‌് ആശാശരത്തെന്ന്‌ സിറാജ്‌ കാസിം. കൊല്‍ക്കത്തയില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കഥ 'മകളേ' കണ്ടിട്ട്‌ സുരേഷ്‌ ഗോപി വികാരാധീനനായി. പുരാണത്തിലെ ദമയന്തി, മുരുക പത്നിയായ ദേവയാനി, മുലക്കരത്തിനെതിരേ മുല മുറിച്ച നങ്ങേലി, ഭര്‍ത്താവ്‌ പാമ്പിനെ കടിപ്പിച്ചുകൊന്ന ഉത്ര- എന്നിവരുടെ കഥയാണ്‌ അപരാജിത. പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ ദുബായിലെ ആശയുടെ നൃത്ത വിദ്യാലയം ഉദ്‌ഘാടനം ചെയ്യാന്‍ ക്ഷണിക്കപ്പെട്ടതും പങ്കെടുത്തതും ഓര്‍ക്കുന്നു. പിന്നീട്‌ ബാംഗ്ലൂരിലെ ഒരു വേദിയില്‍ കണ്ടപ്പോള്‍ തന്റെ നൃത്തവിദ്യാലയം പടര്‍ന്നുപന്തലിച്ചത്‌ ആശ അഭിമാനപൂര്‍വം അനുസ്‌മരിക്കുമ്പോള്‍ കവി വി. മധുസൂദനന്‍നായരും ഉണ്ടായിരുന്നു. ചലച്ചിത്ര നടിയായി പെരുമപ്പെടുമ്പോഴും തന്റെ അമ്മ കലാ-സുമതി ടീച്ചറുടെ പാത പിന്തുടന്ന്‌ ആശ ഇന്നും നൃത്തത്തെ ചേര്‍ത്തുപിടിച്ചു മുന്നേറുന്നു. (മാതൃ. വാരാന്ത്യം-മാര്‍ച്ച്‌ 22).

സഖാവും സേവകനും

നൂറ്റാണ്ടു  പിന്നിടുന്ന രണ്ടു പ്രസ്‌ഥാനങ്ങളുടെ കവിയുടെ മൂന്നാം കണ്ണിലൂടെ നിരീക്ഷിക്കുകയാണ്‌. സഖാവും  സേവകനുമെന്ന ഈ കാവ്യ സമാഹാരത്തില്‍ കാവലാം ശശികുമാര്‍. ലളിതവും ഋജുവുമായത്‌ ശശികുമാറിന്റെ കവനരീതി. എന്നാല്‍ ആഴമുള്ള ഒരു ദാര്‍ശനിക ഗൗരവം ഇവയെ ചൂഴ്‌ന്നു നില്‍ക്കുന്നു. ഗ്രാമം എന്ന കവിത കവിതയുടെ നിലപാടുതറകൂടിയാണ്‌. തന്റെ കവിതയിലും കാവ്യാതീത മാലിന്യം കലരാതെ സൂക്ഷിക്കുന്നുണ്ട്‌. ആന്തരിക പ്രകാശത്തിന്റെ ഋഷിത്വമെന്ന്‌ അവതാരികാകാരന്‍, കവി, പി.കെ. ഗോപി ഈ കവിതയ്‌ക്ക്  ചാര്‍ത്തിക്കൊടുക്കുന്ന തൂവല്‍ ഔചിത്യഭാസുരമായിരിക്കുന്നു. (പൂര്‍ണ്ണ-175/-).

ജലസമാധിയില്‍ ഒരു ഗ്രാമം
എം.ടിയുടെ കൂടല്ലൂര്‍പോലെ തന്റെ ഗ്രാമമാണ്‌ തന്റെ എഴുത്തിന്റെ ശക്‌തിയെന്ന്‌ ജ്‌ഞാനപീഠ ജേതാവും തമിഴ്‌ കവിയും ഗാനരചയിതാവുമായ വൈരമുത്തു. 1958-ല്‍ വൈഗ അണക്കെട്ടിന്റെ ജലസംഭരണ പ്രദേശത്തെ ഊരുകളിലൊന്നായിരുന്നു ആ ഗ്രാമം. അമ്മയുടെ കൈപിടിച്ച്‌ വെള്ളത്തില്‍ നനഞ്ഞുകുതിര്‍ന്ന ട്രൗസറോടെ ഒരഞ്ചുവയസുകാരനും അവിടെനിന്നു പറിച്ചുനടപ്പെടുമായിരുന്നു. ആ ജീവിതവും എഴുത്തും വാടിക്കൊണ്ടും വളരുകയായിരുന്നു. ജലസമാധിയില്‍പ്പെട്ട ആ ഗ്രാമത്ത ഇപ്പോഴും അദ്ദേഹം മനസില്‍ കൊണ്ടുനടക്കുന്നു. നെടുവീര്‍പ്പിടുന്നു. എഴുത്തുകളായത്‌ മാറുന്നു. കവിതാരചന തനിക്ക്‌ ആത്മാവും ഗാനരചന തൊഴിലുമാണെന്ന്‌ കെ.എസ്‌. വെങ്കിടാചലത്തോട്‌. (മാതൃ. മാര്‍ച്ച്‌ 2).

കണ്ടും കേട്ടും 
നടന്നും പറഞ്ഞും
കണ്ടും കേട്ടും നടന്നും പറഞ്ഞുമാണ്‌ എല്ലാവരും ജീവിച്ചുപോരുന്നത്‌. രാഷ്‌ട്രീയക്കാരുടെ കാര്യം പറയുകയേ വേണ്ട. എന്നാല്‍ ജോസഫ്‌ എം. പുതുശേരി വേറൊരു ജനുസാണ്‌. കണ്ടും കേട്ടും അറിയുന്നതിനെ പഠിച്ചും വിശകലനം ചെയ്‌തും തന്റെ നിലപാടുകള്‍ പുസ്‌തകമായി പ്രസിദ്ധീകരിച്ചുമാണ്‌ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ യാത്ര. ലളിതമായ ആഖ്യാനം. വസ്‌തുനിഷ്‌ഠമായ അവതരണം. പുതുശേരിയുടെ വ്യക്‌തിത്വമുദ്ര ഈ രചനകളില്‍ അനുഭവവേദ്യമാകും. വേലിതന്നെ വിളവുതിന്നുന്ന സര്‍ക്കാര്‍ അധാര്‍മ്മികതകളെ വിട്ടുവീഴ്‌ചയില്ലാതെ എതിര്‍ക്കാനും പുതുശേരി ഈ കൃതിയില്‍ കരുത്തു കാണിക്കുന്നുണ്ട്‌് (സൈകതം 260 രൂപ).

യുദ്ധം സൃഷ്‌ടിക്കുന്ന 
കാലാവസ്‌ഥാ മുറിവുകള്‍
ഓരോ യുദ്ധവും നമ്മുടെ ആവാസ വ്യവസ്‌ഥയുടെ തകര്‍ച്ചയിലേക്ക്‌ വഴിവയ്‌ക്കുന്നു. കാലാവസ്‌ഥാ വ്യതിയാനത്തിന്റെ മുഖ്യ കാരണം ഖനിജ ഇന്ധനങ്ങളുടെ അമിതോപയോഗമാണ്‌. ഇസ്രായേല്‍-ഇറാന്‍, റഷ്യ-ഉക്രൈന്‍ യുദ്ധങ്ങള്‍ അന്തരീക്ഷ കാര്‍ബണിന്റെ അളവ്‌ വര്‍ധിപ്പിക്കുന്നു. യുദ്ധം മനുഷ്യസമൂഹങ്ങള്‍ക്കുമേല്‍ സൃഷ്‌ടിക്കുന്ന ആഘാതങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോഴും പരിസ്‌ഥിതിക്കും കാലാവസ്‌ഥയ്‌ക്കുംമേല്‍ അവയുടെ ആഘാതം സംബന്ധിച്ച വാര്‍ത്തകളും വിശകലനങ്ങളും അപൂര്‍വമാണെന്ന്‌ കെ. സഹദേവന്‍. (ചന്ദ്രിക ആഴ്‌ച. മാര്‍ച്ച്‌).

നൂലിഴകളിലെ 
ഗറില്ലാ യുദ്ധങ്ങള്‍
ഭരണകൂടവും പാരമ്പര്യവും സ്‌ത്രീയെ വീടിന്റെ നാലു ചുവരുകളില്‍ അടച്ചിട്ട്‌ മെരുക്കിയെടുക്കാന്‍ തുന്നല്‍ സൂചിയെ ഒരു ചങ്ങലയായി ഉപയോഗിച്ചു. അതുതന്നെ തങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുള്ള ആയുധമായി മാറ്റിത്തീര്‍ക്കുകയും ചെയ്‌തുവെന്ന്‌ സുവര്‍ണ മുരളി. അക്ഷരങ്ങള്‍ നിഷേധിക്കപ്പെട്ട ഇടങ്ങളില്‍ സൂചിത്തുമ്പും അക്ഷരങ്ങളായി. വെള്ളത്തുണിയിലെ വര്‍ണനൂലുകള്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ സ്വത്വത്തെ വീണ്ടെടുക്കാനുള്ള പോരാട്ടമാക്കി. തെക്കേ അമേരിക്കയിലെ ആര്‍പ്പിലെറസ്‌ (കാണാതായവരുടെ വസ്‌ത്രഭാഗങ്ങള്‍ തുന്നിച്ചേര്‍ത്ത ചിത്രങ്ങള്‍) ബംഗാളിലെ 'കാന്ത' (പഴയ തുണിക്കഷ്‌ണങ്ങള്‍കൊണ്ടുണ്ടാക്കുന്ന പുതപ്പും കവറുകളും) ലാസായിലെ സ്‌റ്റോറിക്ലോത്ത്‌ (അഭയാര്‍ത്ഥികളായി പലായനം ചെയ്‌തവര്‍ രേഖപ്പെടുത്തിയ തുണികള്‍)-ഇവിടെയെല്ലാം ചരിത്രം ഈ തുണിക്കഷണങ്ങളിലേക്ക്‌ പകര്‍ത്തുകയായിരുന്നു. (പാഠഭേദം-മാര്‍ച്ച്‌).

ചൈത്രരഥമേറിവരും 
ഗാനങ്ങള്‍
ചൈത്രമാസത്തിലേറിവന്ന ചലച്ചിത്രഗാനങ്ങള്‍ കൂടുതലും ഒ.എന്‍.വിയുടേതാണെന്ന്‌ ശ്രീകുമാര്‍ ചേര്‍ത്തല. പി. ഭാസ്‌കരനും വയലാറും ഗാനങ്ങളില്‍ ചൈത്രത്തെ സാന്നിധ്യവല്‍ക്കരിച്ചിട്ടുണ്ട്‌. ഇന്ദ്രനീല യവനിക ഞൊറിയൂ എന്ന വയലാര്‍ ഗാനം പ്രസിദ്ധമാണ്‌. ചൈത്രനിലാവിന്റെ പൊന്‍പീലിയാല്‍, ചൈത്രവീണാ വാഹിനി, ചൈത്രം ചായം  ചാലിച്ചെഴുതിയ എന്നിങ്ങനെ കൈതപ്രവും എഴുതിയിട്ടുണ്ട്‌. (കേസരി-മാര്‍ച്ച്‌ 13).]]></content:encoded>
      </item>
      <item>
         <title><![CDATA[ഇടതുപക്ഷത്തിന്റെ തിരിച്ചടിക്ക്‌ പ്രധാന കാരണം പിണറായിയുടെ ശൈലി: ജി. സുധാകരന്‍]]></title>
         <link>https://mangalam.com/news/detail/834274-news-details.html</link>
         <pubDate>Sat, 04 Apr 2026 18:11:57 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:57 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834274/k1.jpg" />
         <content:encoded><![CDATA[<p></p>
ആലപ്പുഴ: ഇടതുപക്ഷം നേരിടുന്ന തിരിച്ചടിക്കു പ്രധാന കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയെന്നു മുന്‍മന്ത്രിയും അമ്പലപ്പുഴയിലെ യു.ഡി.എഫ്‌. പിന്തുണയുള്ള സ്വതന്ത്ര സ്‌ഥാനാര്‍ഥിയുമായ ജി. സുധാകരന്‍. ആലപ്പുഴയില്‍ യു.ഡി.എഫ്‌ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്‌ പ്രചാരണ പരിപാടിയില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
2004ല്‍ 64 എം.പിമാരുണ്ടായിരുന്ന സ്‌ഥാനത്തുനിന്ന്‌ ഇപ്പോഴത്തെ ആറിലേക്കു ചുരുങ്ങിയതില്‍ പിണറായിക്കു വലിയ പങ്കുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം ജനങ്ങളില്‍ നിന്ന്‌ ഒറ്റപ്പെടുന്നതിനും തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം നേരിട്ടതിനും പ്രധാന കാരണം മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ ശൈലിയാണ്‌. ഈ ശൈലി തുടരുന്നതു പാര്‍ട്ടിക്കും മുന്നണിക്കും ഗുണകരമല്ല. സി.പി.എം. കോണ്‍ഗ്രസുമായി ചേര്‍ന്ന്‌ ഇന്ത്യാ മുന്നണിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സമയത്ത്‌ പോളിറ്റ്‌ ബ്യൂറോയില്‍ പിണറായി വിജയന്‍  ഉറങ്ങുകയായിരുന്നോ? പിണറായി ഇപ്പോള്‍ മലര്‍ന്നു കിടന്നു തുപ്പുകയാണെന്നും അദ്ദേഹം പറഞ്ഞു. 
താന്‍ വളര്‍ന്നതു പിണറായി വിജയന്റെ തണലിലാണെന്ന വാദം സുധാകരന്‍ പൂര്‍ണമായും തള്ളി. 'ഞാന്‍ 15-ാം വയസിലാണ്‌ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത്‌. 1967 കാലഘട്ടത്തില്‍ പിണറായി വിജയനെ തിരുവിതാംകൂറില്‍ ആര്‍ക്കും അറിയില്ലായിരുന്നു. അദ്ദേഹം അന്നു മലബാറില്‍ തലശേരിയില്‍ ഒതുങ്ങിനിന്ന നേതാവുമാത്രമായിരുന്നു. പിണറായി വിജയന്‍ എല്ലാവരുടെയും രക്ഷകര്‍തൃത്വം ഏറ്റെടുക്കുന്നതെന്തിനാണ്‌? എന്റെ അനുജനും രക്‌തസാക്ഷിയുമായ ജി. ഭുവനേശ്വരന്റെ കേസ്‌ നടത്താന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി പത്തു പൈസ പോലും നല്‍കിയിട്ടില്ല. വീട്ടിലെ ആഞ്ഞിലി മരം വെട്ടി വിറ്റ പണം കൊണ്ടാണ്‌ ആ കേസ്‌ നടത്തിയത്‌. ഏറ്റവും വലിയ മതനിരപേക്ഷ പ്രസ്‌ഥാനമായ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കുന്നതില്‍ യാതൊരു തകരാറും ഇന്ത്യന്‍ രാഷ്‌ട്രീയത്തിലില്ല'-സുധാകരന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ കരഘോഷത്തോടെയാണ്‌ സദസ്‌ സ്വീകരിച്ചത്‌.]]></content:encoded>
      </item>
      <item>
         <title><![CDATA[രാജ്യത്തെ നിയമ നിര്‍മാണസഭകളില്‍ 33% വനിതാസംവരണം 2029 മുതല്‍: പ്രധാനമന്ത്രി നരേന്ദ്രമോദി  ]]></title>
         <link>https://mangalam.com/news/detail/834275-33-womens-reservation-in-the-countrys-legislative-assemblies-from-2029-prime-minister-narendra-modi.html</link>
         <pubDate>Sat, 04 Apr 2026 18:11:57 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:57 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834275/k2.jpg" />
         <content:encoded><![CDATA[<p></p>തിരുവല്ല: രാജ്യത്തെ നിയമനിര്‍മാണസഭകളില്‍ 33% വനിതാസംവരണം 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ മുതല്‍ പ്രാബല്യത്തിലാകുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവല്ലയില്‍ എന്‍.ഡി.എ. തെരഞ്ഞെടുപ്പ്‌ പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വനിതാസംവരണനിയമം പാസാക്കാന്‍ 16, 17, 18 തീയതികളില്‍ ലോക്‌സഭ ചേരും.
ഏകകണ്‌ഠമായി ബില്‍ പാസാക്കണമെന്നാണ്‌ ബി.ജെ.പിയുടെ ആഗ്രഹം. അതിനായി പ്രതിപക്ഷകക്ഷി നേതാക്കളുമായി ചര്‍ച്ചനടത്തും. അവര്‍ പങ്കെടുക്കുമെന്നാണ്‌ പ്രതീക്ഷ. ബില്‍ 40 വര്‍ഷത്തിലധികമായി പണിപ്പുരയിലാണ്‌. ഇത്തവണ പരിഹാരമുണ്ടാകും. ഒരു ദക്ഷിണേന്ത്യന്‍ സംസ്‌ഥാനത്തും നിയമസഭകളിലെ പ്രാതിനിധ്യം കുറയില്ലെന്നും മോദി ഉറപ്പുനല്‍കി.

'ഇക്കുറി കേരളത്തില്‍ എന്‍.ഡി.എ. സര്‍ക്കാര്‍' 

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇത്തവണ കേരളത്തില്‍ എന്‍.ഡി.എ. സര്‍ക്കാരുണ്ടാകുമെന്നു മോദി അവകാശപ്പെട്ടു. ആ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരിനു മോദിയുടെ ഗ്യാരന്റിയുണ്ടാകും. 50 വര്‍ഷംകൊണ്ട്‌ നടക്കാത്ത വികസനം അഞ്ചുവര്‍ഷംകൊണ്ട്‌ നടപ്പാക്കും. അഴിമതിയാണ്‌ കേരളത്തിലെ വികസനമുരടിപ്പിനു കാരണം. അക്കാര്യത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒറ്റക്കെട്ടാണ്‌.
ഗള്‍ഫ്‌ രാജ്യങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ അവരെ പ്രകോപിപ്പിക്കുന്ന നിലപാടുകളാണ്‌ കോണ്‍ഗ്രസ്‌ സ്വീകരിക്കുന്നത്‌. 
കേരളത്തില്‍നിന്നുള്ള ഒരുകോടിയോളം പേര്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലിചെയ്യുന്നതു കോണ്‍ഗ്രസ്‌ കണക്കിലെടുക്കുന്നില്ല. അവര്‍ക്ക്‌ താത്‌കാലിക തെരഞ്ഞെടുപ്പ്‌ ലാഭം മാത്രമാണ്‌ ലക്ഷ്യം. ഓരോ സമയത്തും കോണ്‍ഗ്രസ്‌ അനാവശ്യവിവാദങ്ങള്‍ ഉയര്‍ത്തുകയാണ്‌. പൗരത്വ ഭേദഗതിനിയമത്തെ എതിര്‍ത്തവര്‍ ഇപ്പോള്‍ എഫ്‌.സി.ആര്‍.ഐയില്‍ കൈവച്ചിരിക്കുന്നു. എന്നാല്‍ ക്രിസ്‌ത്യാനികള്‍ക്കു മുന്‍തൂക്കമുള്ള വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ ഒന്നൊഴിച്ച്‌ എല്ലായിടത്തും എന്‍.ഡി.എയാണ്‌ ഭരിക്കുന്നത്‌. കേരളത്തിന്റെ തൊട്ടടുത്ത സംസ്‌ഥാനമായ ഗോവയില്‍ സമഗ്രവികസനമാണ്‌ നടക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി. 

 

സ്വര്‍ണക്കൊള്ള: എല്‍.ഡി.എഫിനെ സഹായിച്ചത്‌ കോണ്‍ഗ്രസ്‌ ഉന്നതരെന്നു മോദി

തിരുവല്ല: ശബരിമലയില്‍ സ്വര്‍ണം കട്ടത്‌ എല്‍.ഡി.എഫാണെങ്കില്‍, അതിന്‌ ഒത്താശ ചെയ്‌തത്‌ കോണ്‍ഗ്രസിലെ ഉന്നതരാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി ശബരിമല കൊള്ളയെക്കുറിച്ച്‌ പാട്ടുപാടിയത്‌ ആര്‍ക്കെതിരേയാണെന്നും മോദി ചോദിച്ചു. 
കേരളത്തില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.ബി.ഐ. അന്വേഷണം ഉറപ്പാക്കും. എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണം ശിപാര്‍ശ ചെയ്യാത്തത്‌ ഭയം മൂലമാണ്‌. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്‌ചയ്‌ക്കു തയാറല്ല. 
ശബരിമല വികസനത്തിനു കേന്ദ്രം വേണ്ടത്ര പരിഗണന നല്‍കും. ശബരി റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ നിരവധി വ്യവസായങ്ങള്‍ വരും. 
യുവാക്കള്‍ക്കു തൊഴിലവസരം വര്‍ധിക്കുമെന്നും മോദി പറഞ്ഞു. കഴിഞ്ഞയാഴ്‌ച കേരളത്തിലെത്തിയ മോദി ശബരിമല സ്വര്‍ണക്കൊള്ളയെക്കുറിച്ച്‌ പറയാതിരുന്നതു ബി.ജെ.പി-സി.പി.എം. ഡീലാണെന്ന്‌ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. 

ടി.കെ. സുധീഷ്‌കുമാര്‍ ]]></content:encoded>
      </item>
      <item>
         <title><![CDATA[ഈ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ ഇടതുപക്ഷം ഇല്ലാതാകും: രാഹുല്‍ ]]></title>
         <link>https://mangalam.com/news/detail/834276-news-details.html</link>
         <pubDate>Sat, 04 Apr 2026 18:11:57 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:57 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834276/k3.jpg" />
         <content:encoded><![CDATA[<p></p>
ആലപ്പുഴ: ഈ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഇടതുപക്ഷം ഇല്ലാതാകുമെന്നും കേരളത്തില്‍ യഥാര്‍ഥ ഇടതുപക്ഷമായി ആരുമില്ലെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണാര്‍ഥം ആലപ്പുഴ കാവുങ്കല്‍ ക്ഷേത്രമൈതാനത്തു നടത്തിയ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫിനെ മുന്നോട്ടു നയിക്കുന്നതു വര്‍ഗീയതയുടെ അദൃശ്യകരമാണെന്നും കേരളത്തില്‍ ബി.ജെ.പി- സി.പി.എം. ബന്ധമുണ്ടെന്നും രാഹുല്‍ പറഞ്ഞു. 'ഇടതുപക്ഷത്തു രണ്ടു വിഭാഗം നേതാക്കളാണുള്ളത്‌. അവസരവാദ നിലപാടുള്ള നേതാക്കളാണ്‌ ഒരു വിഭാഗം. ബി.ജെ.പി. എന്നല്ല, ആരുടെ സഹായം നേടിയാലും അവര്‍ക്കു കുഴപ്പമില്ല. എങ്ങനെയും അധികാരത്തില്‍ തുടര്‍ന്നാല്‍ മതി. മറ്റൊരു വിഭാഗം ഇടതു പ്രത്യയശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നവരാണ്‌. ആ വിഭാഗം ഇന്നു ചതിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. 
ആര്‍.എസ്‌.എസിനെ എതിര്‍ക്കുന്ന എന്റെ പേരില്‍ മുപ്പത്തിയെട്ടോളം കേസുകളുണ്ട്‌. ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്നെയും കോണ്‍ഗ്രസ്‌ പാര്‍ട്ടിയെയും വേട്ടയാടുകയാണ്‌. എങ്കിലും ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍നിന്നു പിന്മാറില്ല. എന്തുകൊണ്ടാണ്‌ കേരള മുഖ്യമന്ത്രിയെ തൊടാത്തത്‌. നരേന്ദ്രമോദി എല്ലാ ദിവസവും ക്ഷേത്രങ്ങളെക്കുറിച്ചു പറയും. എങ്ങനെയാണ്‌ അമ്പലങ്ങളെ അപമാനിച്ചതെന്നു പറയും. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നു. അയ്യപ്പന്റെ സ്വര്‍ണമാണ്‌ കവര്‍ന്നത്‌. കേരളത്തില്‍ വന്ന പ്രധാനമന്ത്രി ഇതേക്കുറിച്ച്‌ ഒന്നും മിണ്ടിയില്ല. മോദി ദൈവത്തെ പോലും മറന്നു. ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണു മോദിയുടെ ലക്ഷ്യം. രാജ്യത്ത്‌ ഇടതുപക്ഷം ബി.ജെ.പിക്കു വെല്ലുവിളി ആകില്ലെന്നു മോദിക്കു നന്നായി അറിയാം. 
പ്രതിഷേധങ്ങളെ മുഖ്യമന്ത്രി അക്രമമായി കണക്കാക്കുന്നു. കരിങ്കൊടി പ്രതിഷേധം നടത്തിയവരെ വരെ ആക്രമിച്ചു. അധികാരത്തില്‍ തുടര്‍ന്നപ്പോള്‍ ജനങ്ങളുമായുള്ള ബന്ധം അവര്‍ക്ക്‌ ഇല്ലാതായി. ജനങ്ങളുമായുള്ള ബന്ധം നഷ്‌ടമായി എന്ന്‌ അവരെ മനസിലാക്കികൊടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്‌. കേരളം മയക്കുമരുന്നിന്റെ രാജ്യതലസ്‌ഥാനമായി മാറി. കര്‍ഷകരും കയര്‍ തൊഴിലാളികളുമടക്കം ദുരിതത്തിലാണ്‌. രാജ്യത്തു ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയാണ്‌. കേരളത്തില്‍നിന്നുള്ള കന്യാസ്‌ത്രീകള്‍ ആക്രമിക്കപ്പെട്ടു. ഇതു ചെയ്‌തവരോടാണ്‌ കേരളത്തിലെ മുഖ്യമന്ത്രിക്കു ബന്ധമുള്ളത്‌. പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നതു ഡൊണള്‍ഡ്‌ ട്രംപ്‌ ആണ്‌. ട്രംപ്‌ പറയുന്നതു മോദി നടപ്പാക്കുന്നു. എപ്‌സ്‌റ്റീന്‍ ഫയലുകളില്‍ നരേന്ദ്രമോദിയും മോദി മന്ത്രിസഭയിലെ പല പ്രമുഖരുമുണ്ട്‌'-രാഹുല്‍ഗാന്ധി പറഞ്ഞു.
ആലപ്പുഴ ഡി.സി.സി പ്രസിഡന്റ്‌ അഡ്വ.ബി. ബാബുപ്രസാദ്‌ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി, മുന്‍മന്ത്രിയും യു.ഡി.എഫ്‌. പിന്തുണയുള്ള സ്വതന്ത്ര സ്‌ഥാനാര്‍ഥിയുമായ ജി. സുധാകരന്‍, ആലപ്പുഴ ജില്ലയിലെ മറ്റു യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളായ കെ.ആര്‍. രാജേന്ദ്രപ്രസാദ്‌, അഡ്വ.എം. ലിജു, എ.ഡി. തോമസ്‌, റെജി ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ]]></content:encoded>
      </item>
      <item>
         <title><![CDATA[മുന്നണികള്‍ മൂന്നും ശക്‌തര്‍; പോരാട്ടത്തിനു കടുപ്പമേറെ]]></title>
         <link>https://mangalam.com/news/detail/834277-news-details.html</link>
         <pubDate>Sat, 04 Apr 2026 18:11:57 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:57 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834277/k4.jpg" />
         <content:encoded><![CDATA[<p></p>
കോട്ടയം: പോരാടുന്ന അധ്യാപകരോട്‌ ഏറ്റുമുട്ടാന്‍ അഭിഭാഷകനായ കേന്ദ്രമന്ത്രി. വോട്ടു ബാങ്കാണു കണക്കെങ്കില്‍ മൂന്നു മുന്നണികളും ഒരുപോലെ. കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ പോരാട്ടത്തിനു കടുപ്പമേറാന്‍ ഈ കാരണങ്ങള്‍ ധാരാളം. പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്പോള്‍ സിറ്റിങ്‌ എം.എല്‍.എ. ഡോ. എന്‍. ജയരാജും യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി പ്രഫ. റോണി കെ. ബേബിയും എന്‍.ഡി.എ സഥാനാര്‍ഥി ജോര്‍ജ്‌ കുര്യനും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണു നടക്കുന്നത്‌.
കേന്ദ്രമന്ത്രി മത്സരിക്കുന്ന സംസ്‌ഥാനത്തെ ഏക മണ്ഡലമാണിത്‌. പേര്‌ കാഞ്ഞിരപ്പള്ളിയെന്നാണെങ്കിലും സ്വഭാവം ഇപ്പോഴും പഴയ വാഴൂരിന്റേതുതന്നെ. ഇതാണ്‌ മുന്നണികള്‍ക്ക്‌ ആത്മവിശ്വാസവും ആശങ്കയും നല്‍കുന്നതും. 2021 ല്‍ എല്‍.ഡി.എഫിന്‌ 13703 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ മണ്ഡലം 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു നല്‍കിയ ഭൂരിപക്ഷം 9800. പിന്നാലെ വന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടം വീണ്ടും എല്‍.ഡി.എഫിനായി. 6083 വോട്ടിനായിരുന്നു മേല്‍ക്കൈ. മണ്ഡലത്തിലുള്‍പ്പെടുന്ന ചിറക്കടവ്‌, വാഴൂര്‍, വെള്ളാവൂര്‍ പഞ്ചായത്തുകള്‍ എല്‍.ഡി.എഫും കാഞ്ഞിരപ്പള്ളി, മണിമല, പള്ളിക്കത്തോട്‌, കങ്ങഴ, കറുകച്ചാല്‍, നെടുംകുന്നം പഞ്ചായത്തുകള്‍ യു.ഡി.എഫുമാണു ഭരിക്കുന്നത്‌. മിക്ക പഞ്ചായത്തുകളിലും ബി.ജെ.പി ശക്‌തമായ സാന്നിധ്യമായതിനാല്‍ മൂന്നു മുന്നണികളും കാഞ്ഞിരപ്പള്ളിയെ ഒരുപോലെയാണു പരിഗണിക്കുന്നത്‌.
തുടര്‍ച്ചയായ അഞ്ചാം ജയം തേടി മത്സരത്തിനിറങ്ങിയ ഡോ. ജയരാജ്‌ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനനേട്ടങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. പരിചയപ്പെടുത്തല്‍ ആവശ്യമില്ലെന്നതും വോട്ടുബലവും വിജയത്തിലേക്കു നയിക്കുന്ന ഘടകങ്ങളായി എല്‍.ഡി.എഫ്‌ വിലയിരുത്തുന്നു. മണ്ഡലത്തിലുടനീളം വ്യക്‌തി, രാഷ്‌ട്രീയ, സാമുദായിക ബന്ധങ്ങള്‍ക്കുടമയാണു ജയരാജ്‌. സ്‌ഥാനാര്‍ഥിയാകുമെന്ന്‌ ഉറപ്പായതിനാല്‍ മാസങ്ങള്‍ക്കു മുമ്പേ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്‌തിരുന്നു. മണ്ഡലപര്യടനം പൂര്‍ത്തിയാക്കി ഭവനസന്ദര്‍ശനങ്ങളിലൂടെയും കുടുംബസംഗമങ്ങളിലൂടെയും വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണു ജയരാജ്‌. 
ദിവസങ്ങള്‍ നീണ്ട അനിശ്‌ചിതത്വത്തിനൊടുവിലാണ്‌ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി പ്രഫ. റോണി കെ. ജോര്‍ജ്‌ എത്തിയതെങ്കിലും അവസാന ലാപ്പിലായപ്പോഴേക്കും ഇടത്‌, എന്‍.ഡി.എ സ്‌ഥാനാര്‍ഥികള്‍ക്കൊപ്പം അദ്ദേഹം കളംനിറഞ്ഞു. പരിഗണിക്കപ്പെട്ട പലരെയും ഒഴിവാക്കി റോണിയെ സ്‌ഥാനാര്‍ഥിയാക്കിയപ്പോള്‍ പലരും നെറ്റിചുളിച്ചിരുന്നു. എന്നാല്‍ ചിട്ടയായ പ്രചാരണത്തിലൂടെ ഇതിനെയെല്ലാം മറികടക്കാന്‍ അദ്ദേഹത്തിനായി. മണ്ഡലത്തിലെ വികസന പിന്നോക്കാവസ്‌ഥ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണത്തിലൂടെയാണ്‌ റോണിയുടെ മുന്നേറ്റം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മൊത്തത്തിലുള്ള വോട്ടുവിഹിതം കുറവാണെങ്കിലും ഭൂരിഭാഗം പഞ്ചായത്തുകളും ഭരിക്കുന്നതു യു.ഡി.എഫാണെന്നത്‌ അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
ജില്ലയില്‍ ബി.ജെ.പിയുടെ ഏക എ ക്ലാസ്‌ മണ്ഡലമായ കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ്‌ കുര്യനെ പാര്‍ട്ടി രംഗത്തിറക്കിയത്‌ ഒന്നിലേറെ ലക്ഷ്യങ്ങളോടെയാണ്‌. പള്ളിക്കത്തോട്‌, ചിറക്കടവ്‌, വാഴൂര്‍, കറുകച്ചാല്‍ പഞ്ചായത്തുകളിലെ ശക്‌തമായ പാര്‍ട്ടിവോട്ടുകള്‍ നേടാനും ൈക്രസ്‌ത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍നിന്ന്‌ വോട്ട്‌ ചോര്‍ത്താനും ജോര്‍ജ്‌ കുര്യനു കഴിയുമെന്നാണു മുന്നണിയുടെ കണക്കുകൂട്ടല്‍. 2016 ല്‍ ബി.ജെ.പി 31,411 വോട്ട്‌ നേടിയ മണ്ഡലത്തില്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കെ. സുരേന്ദ്രന്‍ 36,000 ലേക്ക്‌ വോട്ടുവിഹിതം വര്‍ധിപ്പിച്ചിരുന്നു. 2021 ല്‍ അല്‍ഫോന്‍സ്‌ കണ്ണന്താനം മത്സരിച്ചപ്പോള്‍ വോട്ട്‌ 29,157 ആയി കുറഞ്ഞെങ്കിലും ശരാശരി 30,000 അടിസ്‌ഥാന വോട്ടുകളുണ്ടെന്നാണു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. ഇതു യാഥാര്‍ഥ്യമാകുകയും പ്രതീക്ഷിച്ചതുപോലെ വോട്ട്‌ ലഭിക്കുകയും ചെയ്‌താല്‍ വിജയം ഉറപ്പാണെന്ന്‌ എന്‍.ഡി.എ ക്യാമ്പ്‌ പറയുന്നു.

ഷിന്റോ തോമസ്‌]]></content:encoded>
      </item>
      <item>
         <title><![CDATA['ട്രംപിനെ സര്‍ എന്ന്‌ മോദി വിളിക്കുന്നത്‌ അപഹാസ്യം']]></title>
         <link>https://mangalam.com/news/detail/834278-news-details.html</link>
         <pubDate>Sat, 04 Apr 2026 18:11:57 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:57 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834278/k5.jpg" />
         <content:encoded><![CDATA[<p></p>
കട്ടപ്പന: പ്രധാനമന്ത്രി നരേന്ദ്രമോദി ഡോണള്‍ഡ്‌ ട്രംപിന്റെ പൂര്‍ണ നിയന്ത്രണത്തിലാണെന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി.
'ട്രംപ്‌ ചാടാന്‍ പറഞ്ഞാല്‍ മോദി ചാടും. കിടക്കാന്‍ പറഞ്ഞാല്‍ കിടക്കും. ഇസ്രയേലിക്കു പോകാന്‍ പറഞ്ഞാല്‍ അതേപടി അനുസരിക്കും. ഡോണള്‍ഡ്‌ ട്രംപിനെ സാര്‍ എന്നാണ്‌ അദ്ദേഹം വിളിക്കുന്നത്‌. ഏറ്റവും വലിയ അപഹാസ്യമാണ്‌ അത്‌. അദ്ദേഹം ഇപ്പോഴും ബ്രിട്ടീഷ്‌ കാലഘട്ടത്തില്‍ ആണെന്നാണ്‌ കരുതിയിരിക്കുന്നത്‌. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്‌ എന്നത്‌ അദ്ദേഹം മറന്നിരിക്കുന്നു. പ്രധാനമന്ത്രി ഒരിക്കലും ആരെയും സര്‍ എന്ന്‌ അഭിസംബോധന ചെയ്യാന്‍ പാടില്ല. ഡോണള്‍ഡ്‌ ട്രംപ്‌ പറയുന്ന ജോലിയല്ല പ്രധാനമന്ത്രി ചെയ്യേണ്ടത്‌ അദ്ദേഹം ഈ രാജ്യത്തെ ജനങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ പ്രവര്‍ത്തിക്കേണ്ടത്‌. ഡോണള്‍ഡ്‌ ട്രംപ്‌ വിളിക്കുമ്പോള്‍ നരേന്ദ്രമോദി ഫോണ്‍ എടുത്ത്‌ താങ്കള്‍ക്കു വേണ്ടി എന്താണ്‌ ചെയ്യേണ്ടത്‌ എന്നു ചോദിക്കുന്നു. അതുപോലെതന്നെയാണ്‌ നരേന്ദ്രമോദി വിളിക്കുമ്പോള്‍ കേരള മുഖ്യമന്ത്രി ഫോണെടുത്തു സംസാരിക്കുന്നതും. കഴിഞ്ഞ പാര്‍ലമെന്റ്‌ സെഷനില്‍ ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ നരേന്ദ്രമോദി ഒളിച്ചോടി. എന്നാല്‍ നരേന്ദ്രമോദിക്കു കേരളത്തിലെ മുഖ്യമന്ത്രിക്കു മേല്‍ പൂര്‍ണ നിയന്ത്രണ അധികാരമുണ്ട്‌'-രാഹുല്‍ഗാന്ധി പറഞ്ഞു.]]></content:encoded>
      </item>
      <item>
         <title><![CDATA[വിവാഹ, ബിസിനസ്‌, പൗരത്വ വാഗ്‌ദാനം: കോടികള്‍ തട്ടിയ ദമ്പതികള്‍ പിടിയില്‍ ]]></title>
         <link>https://mangalam.com/news/detail/834279-couple-arrested-for-embezzling-crores-by-promising-marriage-business-and-citizenship.html</link>
         <pubDate>Sat, 04 Apr 2026 18:11:57 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:57 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834279/k6.jpg" />
         <content:encoded><![CDATA[<p></p>കായംകുളം: വിവാഹവാഗ്‌ദാനം നല്‍കിയും ഗള്‍ഫ്‌ രാജ്യങ്ങളില്‍ ബിസിനസ്‌ തുടങ്ങാമെന്നു പറഞ്ഞും സ്‌ത്രീകളില്‍നിന്നടക്കം കോടികള്‍ തട്ടിയെടുത്തു മുങ്ങിയ ദമ്പതികള്‍ അറസ്‌റ്റില്‍. കായംകുളം ചെട്ടികുളങ്ങര ഇലഞ്ഞിവിള വീട്ടില്‍ ബിജു ബാലന്‍ (55), ഭാര്യ കായംകുളം ചിറക്കടവ്‌ വല്ലന്‍ തറയില്‍ വീട്ടില്‍ രശ്‌മി ബിജു (44) എന്നിവരെയാണ്‌ പൂയപ്പള്ളി പോലീസ്‌ പിടികൂടിയത്‌. സംസ്‌ഥാനത്തുടനീളം പലവിധതട്ടിപ്പുകളിലൂടെ 10 കോടിയിലധികം രൂപ പലരില്‍നിന്നായി തട്ടിയെടുത്തതിന്‌ പരാതികളുണ്ട്‌. പോലീസ്‌ അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. 

എറണാകുളം മരടില്‍ ഒളിവില്‍ താമസിക്കുന്നതായി പൂയപ്പള്ളി പോലീസിന്‌ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്‌ വാടകവീട്ടില്‍നിന്ന്‌ ഇന്നലെ ഇരുവരെയും കസ്‌റ്റഡിയിലെടുത്തത്‌. ഇവര്‍ പിടിയിലായതറിഞ്ഞ്‌ കൂടുതല്‍ ആളുകള്‍ പരാതിയുമായി കണ്ണൂര്‍, മലപ്പുറം കോഴിക്കോട്‌ ജില്ലകളിലടക്കമുള്ള പോലീസ്‌ സ്‌റ്റേഷനുകളില്‍ എത്തുന്നുണ്ട്‌.  കബളിക്കപ്പെട്ടവര്‍ പരാതി നല്‍കുമെന്ന്‌ പറഞ്ഞാലുടന്‍ ആയുധങ്ങളുപയോഗിച്ച്‌ സ്വയം ദേഹത്ത്‌ മുറിവുണ്ടാക്കി പരാതിക്കാര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കുന്നതാണ്‌ ഇവരുടെ പതിവെന്ന്‌ തട്ടിപ്പിനിരയായവര്‍ പറയുന്നു.

ഗള്‍ഫ്‌ രാജ്യങ്ങളില്‍ വ്യാജ കമ്പനികള്‍ രൂപീകരിച്ച്‌ കബളിപ്പിക്കലിനിരയാകുന്നവരുടെ പേരില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയും പിന്നീട്‌ അവ മറിച്ചുവിറ്റ്‌ കമ്പനി പൂട്ടുന്നതുമായിരുന്നു ഇവരുടെ തട്ടിപ്പുകളില്‍ പ്രധാനം. 

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്‌ദാനം ചെയ്‌തു പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ട്‌. ഇത്തരത്തില്‍ ബിജു എന്നയാളുടെ പക്കല്‍നിന്ന്‌ എഗ്രിമെന്റ്‌ ഒപ്പിട്ട്‌  പത്തരലക്ഷം രൂപ തട്ടിച്ചു. ഖത്തറിലെ ഫുട്‌ബോള്‍ ലോകകപ്പില്‍ മെസ്‌ തുടങ്ങാമെന്നു പറഞ്ഞ്‌ കായംകുളം സ്വദേശിയില്‍നിന്ന്‌ 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കായംകുളം പോലീസ്‌ സ്‌റ്റേഷനില്‍ പരാതിയുണ്ട്‌.

അവിവാഹിതരായ സ്‌ത്രീകളോട്‌ ചങ്ങാത്തം കൂടി വിവാഹ വാഗ്‌ദാനം നല്‍കി പണം കൈക്കലാക്കുന്നതായിരുന്നു മറ്റൊരു തന്ത്രം. കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ ഒരു സ്‌ത്രീയുടെ പക്കല്‍ നിന്ന്‌ ഇത്തരത്തില്‍ 15 ലക്ഷം രൂപ തട്ടിയെടുത്തു.  കോഴിക്കോട്ടുള്ള മറ്റൊരു സ്‌ത്രീയോട്‌ വിവാഹവാഗ്‌ദാനം നല്‍കി അവരുടെ പേരിലുള്ള വസ്‌തു വിറ്റ വകയില്‍ ലഭിച്ച 85 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കോടതിയില്‍ കേസുണ്ട്‌. 

ഖത്തറില്‍ ബിസിനസ്‌ തുടങ്ങാമെന്ന്‌ പറഞ്ഞ്‌ എറണാകുളം സ്വദേശിയില്‍ നിന്ന്‌ 20 ലക്ഷം രൂപയും  കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയില്‍നിന്ന്‌ ലക്ഷങ്ങളും കബളിപ്പിച്ചു സ്വന്തമാക്കിയതായി പരാതിയുണ്ട്‌.  ചവറയില്‍ നിന്നുള്ള ഷാനുജയുടെ പക്കല്‍ നിന്ന്‌ 13 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഇരുവര്‍ക്കുമെതിരേ ക്രൈംബ്രാഞ്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്‌.]]></content:encoded>
      </item>
      <item>
         <title><![CDATA[ട്രക്കിങ്ങിനു കുടകിലെത്തിയ  യുവതിയെ വനത്തില്‍ കാണാതായി, തെരച്ചില്‍ തുടരുന്നു]]></title>
         <link>https://mangalam.com/news/detail/834270-a-young-woman-who-had-come-to-kodak-for-trekking-went-missing-in-the-forest-the-search-continues.html</link>
         <pubDate>Sat, 04 Apr 2026 18:11:35 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:35 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834270/k10.jpg" />
         <content:encoded><![CDATA[<p></p>കൊച്ചി: കര്‍ണാടകയിലെ കുടക്‌ ജില്ലയില്‍ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി. ഇവരെ കണ്ടെത്താനുള്ള തെരച്ചില്‍ നാലാം ദിവസത്തിലേക്കു കടന്നു. കൊച്ചിയില്‍നിന്നുള്ള ഐ.ടി. പ്രഫഷണലായ ജി.എസ്‌. ശരണ്യ(36)യെയാണു കഴിഞ്ഞ രണ്ടു മുതല്‍ കാണാതായത്‌. 
കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനെത്തിയതായിരുന്നു. ഒറ്റയ്‌ക്കാണു കൊച്ചിയില്‍നിന്നു ശരണ്യ കുടകിലെത്തിയത്‌. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോം സ്‌റ്റേയിലാണു താമസിച്ചിരുന്നത്‌.
 രണ്ടിനു രാവിലെ 8.15നു വനംവകുപ്പിന്റെ അനുമതി വാങ്ങിയാണു ട്രക്കിങ്‌ ആരംഭിച്ചത്‌. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ്‌ 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യയോട്‌ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈകുന്നേരം നാലോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. തനിക്കു വഴിതെറ്റിയതായി ശരണ്യ ഹോം സ്‌റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട്‌ ഫോണ്‍ സിഗ്‌നല്‍ നഷ്‌ടപ്പെട്ടു. ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ആകുകയും ചെയ്‌തു. 
പോലീസ്‌, വനംവകുപ്പ്‌ ഉദ്യോഗസ്‌ഥരും നാട്ടുകാരും അടക്കം 60 പേരാണു തെരച്ചില്‍ നടത്തുന്നത്‌. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണു തെരച്ചില്‍. ഡ്രോണുകളും സ്‌നിഫര്‍ നായകളും ഉപയോഗിച്ചു വനത്തിനകത്തും മറ്റു വഴികളിലും പരിശോധന നടത്തുന്നുണ്ട്‌. 
കനത്ത കാടും പ്രതികൂലമായ കാലാവസ്‌ഥയും തെരച്ചിലിനു വെല്ലുവിളിയാണ്‌. ശരണ്യയുടെ സഹോദരന്‍ കുടകിലെത്തിയിട്ടുണ്ട്‌. നാപ്പോക്ലു പോലീസ്‌ സ്‌റ്റേഷനില്‍ മിസിങ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം തുടരുകയാണ്‌. യുവതി അപകടത്തില്‍പ്പെട്ടതാണോ വഴിമാറി സഞ്ചരിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്‌. ]]></content:encoded>
      </item>
      <item>
         <title><![CDATA[സ്‌കൂട്ടറില്‍ സ്‌മൃതി ഇറാനിയുടെ റോഡ്‌ ഷോ; ‘താമര വിജയിച്ചാല്‍ ഗൃഹങ്ങളില്‍ ലക്ഷ്‌മിദേവിയെത്തും’]]></title>
         <link>https://mangalam.com/news/detail/834271-smriti-iranis-road-show-on-a-scooter.html</link>
         <pubDate>Sat, 04 Apr 2026 18:11:35 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:35 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834271/k7.jpg" />
         <content:encoded><![CDATA[<p></p>കൊട്ടാരക്കര: താമര വിജയിച്ചാല്‍ ഗൃഹങ്ങളില്‍ ലക്ഷ്‌മിദേവിയെത്തുമെന്നു മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. ദേശീയ നേതാവുമായ സ്‌മൃതി ഇറാനി. എന്‍.ഡി.എ. സ്‌ഥാനാര്‍ഥി ആര്‍. രശ്‌മിയുടെ തെരഞ്ഞെടുപ്പു പ്രചരാണാര്‍ഥം സംഘടിപ്പിച്ച റോഡ്‌ ഷോയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 
 
കൊട്ടാരക്കരയില്‍ നടന്ന റോഡ്‌ ഷോയ്‌ക്കിടെ സ്‌കൂട്ടര്‍ ഓടിച്ച്‌ സ്‌മൃതി ഇറാനി അക്ഷരാര്‍ഥത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകരെ ആവേശത്തിലാക്കി. വൈകിട്ടു നാലോടെ കൊട്ടാരക്കര കോളജ്‌ ജങ്‌ഷനിലെത്തിയ സ്‌മൃതി ഇറാനിയെ ബി.ജെ.പി. നേതാക്കള്‍ കഥകളി രൂപം നല്‍കി സ്വീകരിച്ചു. തുടര്‍ന്നു സ്‌ഥാനാര്‍ഥി ആര്‍. രശ്‌മിക്കൊപ്പം വാഹനത്തില്‍ കയറി. 

റോഡ്‌ ഷോ കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോയ്‌ക്കു സമീപമെത്തിയതോടെ വാഹനത്തില്‍ നിന്നിറങ്ങിയ സ്‌മൃതി ഇറാനി, ഒരു പ്രവര്‍ത്തകന്റെ സ്‌കൂട്ടറില്‍ കയറി. ഹെല്‍മറ്റ്‌ ധരിച്ച്‌, സ്വയം ഓടിച്ച്‌ അവര്‍ റോഡ്‌ ഷോ നയിച്ചതോടെ പ്രവര്‍ത്തകര്‍ ആവേശത്തിലായി. ചന്തമുക്കും ഗണപതി ക്ഷേത്രം ജങ്‌ഷനും കടന്നു റെയില്‍വേ സ്‌റ്റേഷനു സമീപത്തെ അമ്പലക്കര മൈതാനത്തെത്തി. പുഷ്‌പവൃഷ്‌ടി നടത്തി സ്‌മൃതിയുടെ സ്‌കൂട്ടര്‍ യാത്രയെ  പ്രവര്‍ത്തകര്‍ സ്വീകരിച്ചു.
കോണ്‍ഗ്രസ്‌- ]]></content:encoded>
      </item>
      <item>
         <title><![CDATA[തൊടുപുഴയ്‌ക്ക്‌ സമീപം ഉറവപ്പാറയില്‍ ഇടിമിന്നലേറ്റ്‌ 12 വയസുകാരി മരിച്ചു]]></title>
         <link>https://mangalam.com/news/detail/834272-12-year-old-girl-dies-after-being-struck-by-lightning-at-uravapara-near-thodupuzha.html</link>
         <pubDate>Sat, 04 Apr 2026 18:11:35 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:35 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834272/k8.jpg" />
         <content:encoded><![CDATA[<p></p>തൊടുപുഴ: തൊടുപുഴയ്‌ക്ക്‌ സമീപം മലമുകളിലുള്ള ഉറവപ്പാറ വിനോദ സഞ്ചാരകേന്ദ്രത്തില്‍ ഇടിമിന്നലേറ്റ്‌ 12 വയസുകാരി മരിച്ചു. കുട്ടിയുടെ പിതാവിനും രക്ഷിക്കാന്‍ ശ്രമിച്ച യുവാവിനും പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. ദുഖവെള്ളി ദിനത്തില്‍ വൈകിട്ട്‌ ആറോടെയായിരുന്നു സംഭവം.  
പെരുമ്പാവൂര്‍ മുടിക്കല്‍ വടക്കനേതില്‍ നഫീസത്തുള്‍ മിസ്‌റിയ(12) ആണ്‌ മരിച്ചത്‌. മിസ്‌റിയയുടെ പിതാവ്‌ വി.എം അഫ്‌സല്‍(39),  തൊടുപുഴ മങ്ങാട്ടുകവല കളത്തില്‍ ഗോകുല്‍ എസ്‌. രാജ്‌(26) എന്നിവര്‍ക്കാണു പരുക്കറ്റത്‌. അപകടത്തില്‍പ്പെട്ട എല്ലാവരെയും ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  നഫീസത്തുള്‍ മിസ്‌റിയ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഗുരുതര പരുക്കറ്റ വി.എം. അഫ്‌സല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്‌. വെള്ളിയാഴ്‌ച വൈകിട്ട്‌ മുതല്‍ തൊടുപുഴ മേഖലയില്‍ അതിശക്‌തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടായിരുന്നു. ഈ സമയം ഉറവപ്പാറ മലയുടെ മുകളില്‍ ആയിരുന്ന ഇവര്‍ വേഗത്തില്‍ ഇറങ്ങി വരാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇടിമിന്നലേല്‍ക്കുകയായിരുന്നു. തൊടുപുഴ പോലീസ്‌ മേല്‍നടപടി സ്വീകരിച്ചു. ]]></content:encoded>
      </item>
      <item>
         <title><![CDATA[പെസഹാദിനത്തില്‍ കുഞ്ഞ്‌ അച്ചാമ്മയെ കടാക്ഷിച്ച്  ഭാഗ്യദേവത; ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച ടിക്കറ്റിന്‌ ഒരു കോടി]]></title>
         <link>https://mangalam.com/news/detail/834273-one-crore-for-ticket-thrown-in-the-trash.html</link>
         <pubDate>Sat, 04 Apr 2026 18:11:35 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:35 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834273/k9.jpg" />
         <content:encoded><![CDATA[<p></p>എടത്വാ: പെസഹാദിനത്തില്‍ ഭാഗ്യദേവത കുഞ്ഞ്‌ അച്ചാമ്മയെ കടാക്ഷിച്ചു, ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച ഭാഗ്യക്കുറിക്ക്‌ ഒരു കോടി രൂപ സമ്മാനം!
വ്യാഴാഴ്‌ച നടന്ന കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പിലാണ്‌ എടത്വാ കൊച്ചമ്മനം ജങ്‌ഷനു സമീപം പെട്ടിക്കട നടത്തുന്ന തലവടി പഞ്ചായത്ത്‌ 15-ാം വാര്‍ഡില്‍ മംഗലത്ത്‌ കുഞ്ഞ്‌ അച്ചാമ്മയ്‌ക്ക്‌ ഒരു കോടി രൂപ സമ്മാനം ലഭിച്ചത്‌. 

സമ്മാനാര്‍ഹമായ ടിക്കറ്റിനൊപ്പം എടുത്ത മറ്റൊരു ടിക്കറ്റിന്‌ പ്രോത്സാഹന സമ്മാനമായി 5000 രൂപയും കിട്ടി. തിരുവല്ലയിലെ ഏജന്‍സിയില്‍നിന്ന്‌ കോതപ്പുഴശേരി ജോര്‍ജുകുട്ടി വിറ്റ കാരുണ്യാ ഭാഗ്യക്കുറിയുടെ രണ്ടു ടിക്കറ്റുകള്‍ കുഞ്ഞ്‌ അച്ചാമ്മ വാങ്ങിയിരുന്നു. നറുക്കെടുപ്പത്തിന്‌ ശേഷം ടിക്കറ്റിന്റെ നമ്പര്‍ കുഞ്ഞ്‌ അച്ചാമ്മ പരിശോധിച്ചെങ്കിലും 5000 രൂപയുടെ പ്രോത്സാഹന സമ്മാനം മാത്രമാണ്‌ ശ്രദ്ധയില്‍പ്പെട്ടത്‌. സമ്മാനം ലഭിച്ചില്ലെന്നു കരുതി രണ്ടാമത്തെ ടിക്കറ്റ്‌ ചവറ്റുകൊട്ടയിലിട്ടു. 

ഒന്നാം സമ്മാനം അടിച്ച വിവരം കുഞ്ഞ്‌ അച്ചാമ്മയുടെ സഹോദരന്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ രാത്രിയില്‍ ഇരുവരും കടയിലെത്തി ലോട്ടറി ടിക്കറ്റ്‌ തെരഞ്ഞു. ഒടുവില്‍ ചവറ്റുകുട്ടയില്‍നിന്ന്‌ ടിക്കറ്റ്‌ കണ്ടെത്തുകയായിരുന്നു. അമ്പലപ്പുഴ -തിരുവല്ല സംസ്‌ഥാനപാതയില്‍ കൊച്ചമ്മനം ജംങ്‌ഷന്‌ സമീപം ചെറുകിട കച്ചവടം നടത്തിയാണ്‌  കുഞ്ഞ്‌ അച്ചാമ്മ ഉപജീവനം തേടിയിരുന്നത്‌. പെസഹാ ദിനത്തില്‍ ഭാഗ്യദേവത കടാക്ഷിച്ചതാണെന്ന്‌ അവര്‍ പറയുന്നു.
]]></content:encoded>
      </item>
      <item>
         <title><![CDATA[ഭരണമാറ്റം പ്രവചിച്ച്‌ ചാണക്യ സര്‍വേ]]></title>
         <link>https://mangalam.com/news/detail/834255-news-details.html</link>
         <pubDate>Sat, 04 Apr 2026 18:11:17 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:17 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>
 യുഡിഎഫ്‌ :
   72-80 (44%  46%)
 എല്‍ഡിഎഫ്‌ : 
   60-64 (39%  41%)
 എന്‍ഡിഎ : 
  1- 3 (10%  12%)
കൊച്ചി: കേരളത്തില്‍ ഭരണമാറ്റമുണ്ടാകുമെന്നു ന്യൂഡല്‍ഹി ആസ്‌ഥാനമായ ചാണക്യ സ്‌ട്രാറ്റജീസ്‌ നടത്തിയ പ്രീ പോള്‍ സര്‍വേ. യു.ഡി.എഫിന്‌ 72 മുതല്‍ 80 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നു സര്‍വേ പറയുന്നു. എല്‍.ഡി.എഫിന്‌ 60 സീറ്റ്‌ മുതല്‍ 64 സീറ്റ്‌ വരെയും എന്‍.ഡി.എയ്‌ക്ക്‌ ഒന്നു മുതല്‍ മൂന്നു സീറ്റ്‌ വരെയും ലഭിച്ചേക്കാമെന്നാണു പ്രവചനം. 
44 മുതല്‍ 46 ശതമാനം വോട്ട്‌ വിഹിതമാണ്‌ യു.ഡി.എഫിനു സര്‍വേ പ്രവചിക്കുന്നത്‌. 39 മുതല്‍ 41 ശതമാനം വോട്ട്‌ വിഹിതം എല്‍.ഡി.എഫിനും 10 ശതമാനം മുതല്‍ 12 ശതമാനം വരെ വോട്ട്‌ വിഹിതം എന്‍.ഡി.എയ്‌ക്കും പ്രവചിക്കുന്നു. 140 നിയോജകമണ്ഡലത്തിലും ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നുണ്ട്‌. 70 ശതമാനം പേരും സര്‍ക്കാര്‍ മാറണമെന്ന്‌ ആഗ്രഹിക്കുന്നു-സര്‍വേ പറയുന്നു.]]></content:encoded>
      </item>
      <item>
         <title><![CDATA[തെരഞ്ഞെടുപ്പില്‍ സി.പി.എം- ബി.ജെ.പി, കൂട്ടുകച്ചവടം: രാഹുല്‍ ഗാന്ധി]]></title>
         <link>https://mangalam.com/news/detail/834256-news-details.html</link>
         <pubDate>Sat, 04 Apr 2026 18:11:17 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:17 +0000</modifiedDate>
         
         <content:encoded><![CDATA[<p></p> 
കട്ടപ്പന/കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെയും ആര്‍.എസ്‌.എസിന്റെയും പൂര്‍ണപിന്തുണയിലാണ്‌ എല്‍.ഡി.എഫ്‌. മത്സരിക്കുന്നതെന്ന്‌ ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി. ഇടുക്കിയിലെ കട്ടപ്പനയിലും എറണാകുളത്തെ ഫോര്‍ട്ടുകൊച്ചി വെളി ഗ്രൗണ്ടിലും നടന്ന യു.ഡി.എഫ്‌. തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പുറമേനിന്നു കാണുന്നവര്‍ക്ക്‌ തെരഞ്ഞെടുപ്പ്‌ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള മത്സരമായി തോന്നും. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിയന്ത്രണത്തിലാണ്‌. പോകുന്നിടത്തെല്ലാം മതത്തെയും ക്ഷേത്രങ്ങളെയും കുറിച്ചു വാചാലനാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വരുമ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ളയെ കുറിച്ച്‌ ഒരക്ഷരം മിണ്ടുന്നില്ല. അതുപോലെ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരേ സി.ബി.ഐയുടെയും ഇ.ഡിയുടെയും ഒരു അന്വേഷണം പോലുമില്ല. മുഖ്യമന്ത്രിയും മോദിയും പങ്കാളികളാണെന്നതിന്റെ ഉദാഹരണങ്ങളാണ്‌ ഇതെല്ലാം. പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്‌ ഇടതുമുന്നണിയുടെ വിജയമാണ്‌. ഇടതുമുന്നണി ബി.ജെ.പിക്ക്‌ ഒരിക്കലും ഭീഷണിയാകില്ലെന്ന്‌ മോദിക്കറിയാം-രാഹുല്‍ പറഞ്ഞു.  
കേരളത്തില്‍ എല്‍.ഡി.എഫിനെ രഹസ്യമായി പിന്തുണയ്‌ക്കുന്ന ബി.ജെ.പി. രാജ്യത്ത്‌ ന്യൂനപക്ഷവേട്ട നടത്തുകയാണ്‌. മണിപ്പൂരില്‍ പള്ളികള്‍ കത്തിക്കാന്‍ ബി.ജെ.പി. കൂട്ടുനിന്നു. കേരളത്തിലെ നഴ്‌സുമാരെ ഛത്തീസ്‌ഗഡില്‍ ആക്രമിച്ചത്‌ ആര്‍.എസ്‌.എസാണ്‌. ഇവരുമായി കൂട്ടുകൂടാന്‍ പിണറായി വിജയന്‌ ഒരു മടിയുമില്ല. അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിനു മുന്നില്‍ മോദി വിട്ടുവീഴ്‌ച ചെയ്യുന്നത്‌ പോലെയാണ്‌ മോദിക്കു മുന്നില്‍ പിണറായി മുട്ടുമടക്കുന്നത്‌. മുഖ്യമന്ത്രിയുടെ മുന്‍കാല ചെയ്‌തികള്‍ അദ്ദേഹത്തെ കുരുക്കിലാക്കി. അതിന്റെ ബുദ്ധിമുട്ട്‌ അനുഭവിക്കേണ്ടി വരുന്നത്‌ കര്‍ഷകരും മത്സ്യത്തൊഴിലാളികളുമാണ്‌. സമൂഹത്തെ ശാക്‌തീകരിക്കണമെങ്കില്‍ സ്‌ത്രീകളെ വേണ്ടരീതിയില്‍ പരിഗണിക്കണമെന്നും രാഹുല്‍ പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷം ബി.ജെ.പിയെ പോലെ കോര്‍പ്പറേറ്റ്‌ പാര്‍ട്ടിയായിരിക്കുന്നു. എല്‍.ഡി.എഫ്‌. ഇടതുപക്ഷം ആണെങ്കില്‍ നമ്മുടെ കര്‍ഷകരും തോട്ടം തൊഴിലാളികളും ദുരിതത്തില്‍ ആകുമായിരുന്നില്ല. കേരളത്തിന്റെ ആരോഗ്യരംഗം പരിപൂര്‍ണ തകര്‍ച്ചയിലാണ്‌. ഇടുക്കിയില്‍ ഒരു സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിപോലുമില്ല. യു.ഡി.എഫ്‌. അധികാരത്തിലെത്തിയാല്‍ ആരോഗ്യമേഖലയെ പുനരുജ്‌ജീവിപ്പിക്കും. ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും എണ്ണം വര്‍ധിപ്പിക്കും. കേരളത്തിലെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്‌ ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ഇടുക്കി, എറണാകുളം ജില്ലകളിലെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളും നേതാക്കളും രണ്ടു യോഗങ്ങളിലും സംബന്ധിച്ചു.]]></content:encoded>
      </item>
      <item>
         <title><![CDATA[എന്‍.ഡി.എ. ക്യാമ്പിന്‌ ആവേശമായി മോദിയുടെ റോഡ്‌ ഷോ]]></title>
         <link>https://mangalam.com/news/detail/834257-news-details.html</link>
         <pubDate>Sat, 04 Apr 2026 18:11:17 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:17 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>
തിരുവനന്തപുരം: എന്‍.ഡി.എ. ക്യാമ്പിന്‌ ആവേശം പകര്‍ന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്‌ഥാനത്തു നടത്തിയ റോഡ്‌ ഷോ ജനസമുദ്രമായി മാറി. തിരുവല്ലയിലെ പൊതുപരിപാടിക്കുശേഷമാണ്‌ അദ്ദേഹം തിരുവനന്തപുരത്തെത്തിയത്‌. കരമന മുതല്‍ കിള്ളിപ്പാലം വരെയായിരുന്നു റോഡ്‌ ഷോ. 
ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റും നേമത്തെ എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയുമായ രാജീവ്‌ ചന്ദ്രശേഖര്‍, മുന്‍ കേന്ദ്രമന്ത്രിയും കഴക്കൂട്ടത്തെ സ്‌ഥാനാര്‍ഥിയുമായ വി. മുരളീധരന്‍, വട്ടിയൂര്‍ക്കാവിലെ സ്‌ഥാനാര്‍ഥി ആര്‍. ശ്രീലേഖ, തിരുവനന്തപുരം സെന്‍ട്രലിലെ സ്‌ഥാനാര്‍ഥി കരമന ജയന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം തുറന്ന വാഹനത്തില്‍ റോഡ്‌ ഷോയില്‍ പങ്കെടുത്തു. 
റോഡിന്റെ ഇരുവശവും പൂക്കളുമായി കാത്തുനിന്ന ജനക്കൂട്ടം അപൂര്‍വ കാഴ്‌ചയായി. കിള്ളിപ്പാലം മുതല്‍ കരമന വരെ ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നു. ഭാരത്‌ മാതാ കി ജയ്‌, ജയ്‌ മോദിമുദ്രാവാക്യങ്ങള്‍ മുഴങ്ങി. ബി.ജെ.പി. പതാകകളും പൂക്കളും നിറഞ്ഞ വാഹനത്തില്‍നിന്നു പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്‌തു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സന്ധ്യാനേരത്ത്‌ ആയിരുന്നതിനാല്‍ ദീപപ്രഭയില്‍ തെളിയുന്ന താമര ചിഹ്നവുമേന്തിയാണ്‌ നേതാക്കള്‍ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്‌തത്‌. തിരുവനന്തപുരത്തു പൊതുയോഗം ഉണ്ടായിരുന്നില്ല. കേരള സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന കലാരൂപങ്ങള്‍ റോഡ്‌ ഷോ വര്‍ണാഭമാക്കി.]]></content:encoded>
      </item>
      <item>
         <title><![CDATA[മോദിയുടെ ഗുഡ്‌ബുക്കില്‍ കയറാന്‍ പിണറായി കേരള താല്‍പര്യം അവഗണിച്ചു: ദീപേന്ദര്‍ സിങ്‌ ഹൂഡ]]></title>
         <link>https://mangalam.com/news/detail/834258-news-details.html</link>
         <pubDate>Sat, 04 Apr 2026 18:11:17 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:17 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>
തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ കടക്കെണിയിലാക്കിയ കേരളത്തെ രക്ഷിക്കാന്‍ യു.ഡി.എഫ്‌. സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗം ദീപേന്ദര്‍ സിങ്‌ ഹൂഡ എംപി. കെ.പി.സി.സി. ആസ്‌ഥാനത്ത്‌ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത്‌ ഏറ്റവുമധികം പൊതുകടമുള്ള കേരളത്തിന്‌ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ഫണ്ടുകള്‍ പോലും വാങ്ങിയെടുക്കാന്‍ സാധിക്കുന്നില്ല. ഇത്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിനീതവിധേയനായി അദ്ദേഹത്തിന്റെ ഗുഡ്‌ബുക്കില്‍കയറിപ്പറ്റിയതിന്റെ ഫലമാണ്‌. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബന്ധം കേരളത്തില്‍ തിരശീലക്ക്‌ പിന്നിലാണെങ്കില്‍ ഡല്‍ഹിയില്‍ അത്‌ തിരശീലയ്‌ക്ക്‌ മുന്നില്‍ ഒരു മറവുമില്ലാതെയാണ്‌ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കര്‍ഷകര്‍ക്ക്‌ നിലവില്‍ അനുഭവിക്കേണ്ടി വരുന്നത്‌ ഇരട്ട പ്രഹകരമാണ്‌. കേന്ദ്രത്തില്‍ മോദിസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനയങ്ങളും എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക്‌ നേരെ മുഖം തിരിക്കുന്നതും കേരളത്തിലെ കര്‍ഷകരെ കടക്കെണിയിലാക്കി. കേരളത്തില്‍ ഏറ്റവും മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണ്‌. 
അമേരിക്കയുമായി ഇപ്പോള്‍ ഇന്ത്യ ഒപ്പിട്ട വ്യാപാര കരാര്‍ ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌. ഇതിനെതിരേ കോണ്‍ഗ്രസ്‌ നടത്തിയ പ്രതിഷേധ സമരങ്ങളിലൊന്നും പങ്കുചേരാതെ മാറിനില്‍ക്കുകയാണ്‌ ഇടതു പാര്‍ട്ടികള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 12 വര്‍ഷത്തിനിടെ എന്‍.ഡി.എ. സര്‍ക്കാര്‍ നെല്ല്‌ ഉള്‍പ്പെടെയുള്ള കര്‍ഷക ഉല്‍പ്പന്നങ്ങള്‍ക്ക്‌ ഓരോ വര്‍ഷവും താങ്ങുവിലയില്‍ വരുത്തുന്ന വര്‍ദ്ധനവ്‌ നാമമാത്രമാണെന്ന്‌ 10 വര്‍ഷത്തെ യു.പി.എ. സര്‍ക്കാരിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്‌തമാകും. യു.പി.എ. സര്‍ക്കാര്‍ 75,000 കോടി രൂപയുടെ കര്‍ഷക കടം എഴുതിതള്ളിയപ്പോള്‍ ഒരു രൂപ പോലും ഇന്നുവരെ എഴുതിത്തള്ളാന്‍ മോദി സര്‍ക്കാര്‍ തയാറായില്ല. കോപ്പറേറ്റ്‌ കടം എഴുതിതള്ളുക മാത്രമാണ്‌ മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും ദീപേന്ദര്‍ സിങ്‌ ഹൂഡ കുറ്റപ്പെടുത്തി.
യു.ഡി.എഫ്‌ അധികാരത്തില്‍ വന്നാല്‍ കാര്‍ഷിക മേഖലയ്‌ക്കും മത്സ്യബന്ധന മേഖലയ്‌ക്കുമായി പ്രത്യേക ബജറ്റ്‌ അവതരിപ്പിക്കും. റബറിന്റെ താങ്ങുവില 300 രൂപയായും നെല്ലിന്റെ താങ്ങു വില 35 രൂപയായും ഉയര്‍ത്തും. നെല്ലു സംഭരിച്ച്‌ 48 മണിക്കൂറിനുള്ളില്‍ കര്‍ഷകര്‍ക്ക്‌ അവരുടെ പണം ലഭ്യമാക്കും. വന്യജീവി ആക്രമണത്തിനുള്ള നഷ്‌ടപരിഹാരം പരിഹാരം സമയബന്ധിതമായി നല്‍കുമെന്നും ഹൂഡ പറഞ്ഞു.]]></content:encoded>
      </item>
      <item>
         <title><![CDATA[പാലക്കാടന്‍ കാറ്റിന്‌ ചൂടേറും]]></title>
         <link>https://mangalam.com/news/detail/834259-news-details.html</link>
         <pubDate>Sat, 04 Apr 2026 18:11:17 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:17 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>
പാലക്കാട്‌: പന്ത്രണ്ടു നിയമസഭ മണ്ഡലങ്ങളാണ്‌ പാലക്കാട്ടുള്ളത്‌. അതില്‍ പത്തും ഇടത്താണ്‌. പാലക്കാടും മണ്ണാര്‍ക്കാടും മാത്രമാണ്‌ വലത്തോട്ടു ചാഞ്ഞത്‌. രണ്ടിടത്ത്‌ എന്‍.ഡി.എയാണ്‌ രണ്ടാംസ്‌ഥാനത്ത്‌, പാലക്കാടും മലമ്പുഴയിലും. ഇത്തവണയും കോട്ട ചുവപ്പിച്ചു നിര്‍ത്താനാണ്‌ എല്‍.ഡി.എഫ്‌. ശ്രമം. എങ്ങനെയും കൂടുതല്‍ സീറ്റുകളിലേക്ക്‌ കടന്നുകയറാനുള്ള പ്രയത്‌നത്തിലാണ്‌ യു.ഡി.എഫ്‌. ഓരോ തെരഞ്ഞെടുപ്പിലും നില കൂടുതല്‍ മെച്ചപ്പെടുത്തുന്ന എന്‍.ഡി.എയും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
ബി.ജെ.പിയുമായി യു.ഡി.എഫ്‌. നേരിട്ടു പോരാടുന്ന പാലക്കാട്‌ മണ്ഡലത്തില്‍ സി.പി.എമ്മിന്റെ അപ്രതീക്ഷിത സ്‌ഥാനാര്‍ഥി എത്തിയതോടെ ഉയര്‍ന്ന ഡീല്‍ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. സ്‌ത്രീപീഡന വിഷയത്തില്‍ പ്രതിരോധത്തിലായ കോണ്‍ഗ്രസിനെ സമരാവേശത്തിലൂടെ മറികടക്കാനാണ്‌ ബി.ജെ.പി. ശ്രമം. ഇവിടെ മുസ്ലിം ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളല്‍ വീഴുമോ എന്നാണ്‌ രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്‌. തൃത്താലയാണ്‌ ശ്രദ്ധേയമായ രാഷ്‌ട്രീയ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം. കഴിഞ്ഞ തവണത്തെ അതേ എതിരാളികള്‍, എം.ബി. രാജേഷും വി.ടി. ബല്‍റാമും ഒപ്പത്തിനൊപ്പം നിന്ന്‌ പോരാടുമ്പോള്‍ വിധി നിര്‍ണയിക്കുക ബി.ജെ.പി. നേടുന്ന വോട്ടുകളാവും.
സി.പി.എമ്മിന്റെ ജില്ലയിലെ കരുത്തനായിരുന്ന പി.കെ. ശശി യു.ഡി.എഫിനുവേണ്ടി പോരിനിറങ്ങിയ ഒറ്റപ്പാലത്തും മത്സരം കടുക്കും. നിലവിലെ എം.എല്‍.എയായ കെ. പ്രേംകുമാറിനെ വീഴ്‌ത്താന്‍ പതിനെട്ടടവും പയറ്റണം. അതിനിടയില്‍ താരപരിവേഷവുമായി എന്‍.ഡി.എയ്‌ക്കു വേണ്ടി മേജര്‍ രവിയും കളത്തില്‍ സജീവമാണ്‌. ഒറ്റപ്പാലത്ത്‌ മാത്രം ഒതുങ്ങുന്നതല്ല പി.കെ. ശശി ഫാക്‌ടറെന്നാണ്‌ വലതുപാളയത്തിന്റെ കണക്കുകൂട്ടല്‍. അതിന്റെ അലയൊലി വനിതകളുടെ പോര്‌ നടക്കുന്ന കോങ്ങാട്‌ മണ്ഡലത്തിലും എത്തുമെന്നാണ്‌ അവരുടെ പ്രതീക്ഷ. 
ചിറ്റൂരിലേക്കു വന്നാല്‍ തലമുറമാറ്റമാണ്‌ ശ്രദ്ധേയം. കാലങ്ങളോളം നേര്‍ക്കുനേര്‍ നിന്ന്‌ ഏറ്റുമുട്ടിയ കെ. കൃഷ്‌ണന്‍കുട്ടിയും കെ. അച്യുതനും മാറി. കൃഷിയും കള്ള്‌ ചെത്തും പ്രധാനമായ ചിറ്റൂരില്‍ വെള്ളം മുഖ്യവിഷയമാണ്‌. ഇരുമുന്നണികളും ഒരുപോലെ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലം. ബി.ജെ.പി. രണ്ടാം സ്‌ഥാനത്തുള്ള മലമ്പുഴയില്‍ ആവേശപ്പോരാണ്‌. വി.എസിന്റെ സന്തതസഹചാരിയായിരുന്ന എ. സുരേഷിനെ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ ഇറക്കിയതിന്റെ ഫലമാണിനി കാണേണ്ടത്‌. 
മണ്ണാര്‍ക്കാട്ടെ ലീഗ്‌ കോട്ട കാക്കാന്‍ തുടര്‍ച്ചയായ നാലാംതവണയും എന്‍. ഷംസുദ്ദീന്‍ ഇറങ്ങിയിട്ടുണ്ട്‌. നാട്ടുകാരനായ മന്‍സില്‍ അബൂബക്കറിനെയാണ്‌ അവിടെ എല്‍.ഡി.എഫ്‌. പരീക്ഷിക്കുന്നത്‌. പട്ടാമ്പി പിടിച്ചെടുക്കണമെന്ന മോഹം യു.ഡി.എഫിനുണ്ടെങ്കിലും അത്‌ എത്രത്തോളം സാധ്യമാകുമെന്നത്‌ കണ്ടറിയണം. തരൂരും ആലത്തൂരും ഷൊര്‍ണൂരുമൊക്കെ തൂത്തുവാരുമെന്ന പ്രതീക്ഷയിലാണ്‌ ഇടതുപക്ഷം. നെന്മാറയിലും അവരുടെ പ്രതീക്ഷയ്‌ക്ക്‌ കുറവില്ല.

എന്‍. രമേഷ്‌]]></content:encoded>
      </item>
      <item>
         <title><![CDATA[കൈയേറ്റം: സന്ദീപ്‌ വാര്യരെ കണ്ട്‌ ഖേദം പ്രകടിപ്പിച്ച്‌  കൃഷ്‌ണന്‍]]></title>
         <link>https://mangalam.com/news/detail/834260-news-details.html</link>
         <pubDate>Sat, 04 Apr 2026 18:11:17 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:17 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>
തൃക്കരിപ്പൂര്‍: ചെറുവത്തൂര്‍ ബസ്‌ സ്‌റ്റാന്‍ഡില്‍ യു.ഡി.എഫ്‌. പ്രചാരണസംഘത്തെ കൈയേറ്റം ചെയ്‌ത സംഭവത്തില്‍ സി.ഐ.ടി.യു. പ്രവര്‍ത്തകന്‍ കൃഷ്‌ണന്‍ ഖേദം പ്രകടിപ്പിച്ചു. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി സന്ദീപ്‌ വാര്യരെ നേരില്‍ കണ്ടാണു ഖേദം പ്രകടിപ്പിച്ചത്‌. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ച സന്ദീപ്‌ വാര്യര്‍, കൂടിക്കാഴ്‌ചയുടെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്‌. 
ചെറുവത്തൂര്‍ ബസ്‌ സ്‌റ്റാന്‍ഡില്‍ യു.ഡി.എഫ്‌. പ്രചാരണത്തിനിടെയുണ്ടായ കൈയേറ്റം വലിയ വിവാദമായിരുന്നു. തന്റെ ഭാഗത്തു തെറ്റുപറ്റിയതായും ഒരു നിമിഷത്തെ ആവേശത്തിലാണ്‌ അത്തരമൊരു നടപടി ഉണ്ടായതെന്നും അതില്‍ വലിയ കുറ്റബോധമുണ്ടെന്നും ഇന്നലെ സന്ദീപ്‌ വാര്യരുടെ വീട്ടിലെത്തിയ കൃഷ്‌ണന്‍ പറഞ്ഞു. ]]></content:encoded>
      </item>
      <item>
         <title><![CDATA[പീഡനക്കേസില്‍ രഞ്‌ജിത്തിന്‌ ജാമ്യമില്ല; കസ്‌റ്റഡിയില്‍ വിട്ടു]]></title>
         <link>https://mangalam.com/news/detail/834261-news-details.html</link>
         <pubDate>Sat, 04 Apr 2026 18:11:17 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:17 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>
കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍ രഞ്‌ജിത്‌ പോലീസ്‌ കസ്‌റ്റഡിയില്‍. രഞ്‌ജിത്തിന്റെ ജാമ്യാപേക്ഷ നിരാകരിച്ച എറണാകുളം സി.ജെ.എം. കോടതി നാളെ വരെ പോലീസ്‌ കസ്‌റ്റഡിയില്‍ വിടുകയായിരുന്നു. ഇതോടെ ലൈംഗികാതിക്രമം നടന്നുവെന്നു പറയുന്ന കാരവനില്‍ അടക്കം പ്രതിയെ എത്തിച്ച്‌ പോലീസ്‌ തെളിവെടുക്കും. 
രഞ്‌ജിത്‌ നടത്തിയതു ഗുരുതര കുറ്റകൃത്യമെന്നായിരുന്നു ജാമ്യാപേക്ഷയെ എതിര്‍ത്ത്‌ പബ്ലിക്‌ പ്രോസിക്യൂട്ടറിന്റെ വാദം. രഞ്‌ജിത്തിന്റെ ആരോഗ്യസ്‌ഥിതി പരിഗണിക്കണമെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എസ്‌. രാജീവ്‌ ആവശ്യപ്പെട്ടു. നട്ടെല്ലിന്‌ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കരള്‍ മാറ്റിവയ്‌ക്കലിനു വിധേയനായ ആളാണെന്നുമായിരുന്നു വാദം. 
ആദ്യം വക്കാലത്തെടുത്ത അഡ്വ. മുഹമ്മദ്‌ സിയാദ്‌ ഒഴിഞ്ഞതിനെത്തുടര്‍ന്നാണ്‌ രഞ്‌ജിത്തിനായി അഡ്വ. എസ്‌. രാജീവ്‌ ഹാജരായത്‌. യുവനടി ലൈംഗിക അതിക്രമത്തിന്‌ ഇരയായ സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ.സി.സി) അംഗമായിരുന്നു സിയാദ്‌. വിവാദങ്ങള്‍ക്കു താല്‍പ്പര്യമില്ലാത്തതിനാലാണെന്നു വ്യക്‌തമാക്കിയായിരുന്നു പിന്മാറ്റം. 
ജനുവരി ഒമ്പതിനു ഫോര്‍ട്ട്‌ കൊച്ചിയിലെ സിനിമാ ലൊക്കേഷനില്‍ കാരവനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു യുവനടിയുടെ പരാതി. അതിക്രമത്തെ തുടര്‍ന്ന്‌ മാനസികാഘാതം നേരിട്ടതോടെ കൗണ്‍സലിങ്ങിനു വിധേയയായ ശേഷമാണു പരാതിയുമായി മുന്നോട്ടു വന്നതെന്നും നടി വ്യക്‌തമാക്കി. ഈ രഹസ്യ മൊഴിയില്‍ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതോടെ തൊടുപുഴയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി രഞ്‌ജിത്തിനെ പിടികൂടി അറസ്‌റ്റ്‌ രേഖപ്പെടുത്തുകയായിരുന്നു. 
അതിനിടെ, പീഡനശ്രമം നടന്നതെന്നു കരുതുന്ന കാരവന്‍ പിടിച്ചെടുത്തു. ചങ്ങനാശേരിയില്‍നിന്നു പിടിച്ചെടുത്ത രണ്ടു കാരവനുകള്‍ കൊച്ചിയില്‍ എത്തിച്ചു. പ്ര?ഡ്യൂസര്‍ വാടകയ്‌ക്ക്‌ എടുത്ത കാരവനുകളാണിവ. കേസുമായി ബന്ധപ്പെട്ട്‌ സിനിമാ സെറ്റിലുണ്ടായിരുന്നവരുടെ മൊഴി എടുക്കുന്നതു തുടരുകയാണ്‌.  രഞ്‌ജിത്തിനെ അറസ്‌റ്റ്‌ ചെയ്‌തതു ശരിയായ രീതിയിലല്ലെന്നും സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എസ്‌. രാജീവ്‌. ഈ രീതിയിലാണെങ്കില്‍ ആരെ വേണമെങ്കിലും അറസ്‌റ്റ്‌ ചെയ്യാമല്ലോ എന്നായിരുന്നു വിമര്‍ശനം.  
തോന്നുമ്പോള്‍ ഓരോ കാര്യങ്ങള്‍ വിളിച്ചുപറയുന്നത്‌ ട്രെന്‍ഡായിരിക്കുകയാണ്‌. മൂന്നുമാസം കഴിഞ്ഞോ നാളെയോ മറ്റന്നാളോ ആരെപ്പറ്റി വേണമെങ്കിലും പറഞ്ഞാല്‍ അറസ്‌റ്റ്‌ ചെയ്യാമെന്ന സ്‌ഥിതിയാണ്‌. ഓടിച്ചിട്ട്‌ അറസ്‌റ്റ്‌ ചെയ്യാനാണെങ്കില്‍ സുപ്രീം കോടതിയൊക്കെ ഇവിടെ എന്തിനാണെന്നും അഡ്വ. രാജീവ്‌ ചോദിച്ചു.]]></content:encoded>
      </item>
      <item>
         <title><![CDATA['പ്രബുദ്ധ കേരളം' പേരിന്‌; തെരഞ്ഞെടുപ്പില്‍ പിടിമുറുക്കി മത, ജാതി, വര്‍ഗീയ ആധിപത്യം! ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കും അവഗണിക്കാനാവില്ല]]></title>
         <link>https://mangalam.com/news/detail/834262-in-the-name-of-prabudham-religious-caste-and-communal-dominance-in-the-elections.html</link>
         <pubDate>Sat, 04 Apr 2026 18:11:17 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:17 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834262/All-party.jpg" />
         <content:encoded><![CDATA[<p></p>കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുമ്പെന്നത്തേക്കാള്‍ പിടിമുറുക്കി മതം, ജാതി, വര്‍ഗീയത തുടങ്ങിയ ഘടകങ്ങള്‍. 'പ്രബുദ്ധ കേരള'ത്തിലെ വ്യത്യസ്‌ത പാര്‍ട്ടികളുടെ സ്‌ഥാനാര്‍ഥിനിര്‍ണയം മുതല്‍ വോട്ട്‌ബാങ്ക്‌ സമവാക്യങ്ങളില്‍ വരെ ഇവയുടെ സ്വാധീനം വ്യക്‌തം.  കേരളത്തില്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കും തെരഞ്ഞെടുപ്പുകാലത്തെങ്കിലും ജാതി-മത സമവാക്യങ്ങളെ അവഗണിച്ച്‌ മുന്നോട്ടുപോകാനാകില്ലെന്നതാണ്‌ യാഥാര്‍ഥ്യം.

 മതനേതാക്കളുടെ അരമനകള്‍ സന്ദര്‍ശിക്കുന്നതും സമുദായ നേതാക്കളുടെ പിന്തുണ തേടുന്നതും ഈ  പ്രവണതയുടെ ഭാഗമായി. മതേതരത്വം പ്രസംഗിക്കുമ്പോഴും സ്‌ഥാനാര്‍ഥി നിര്‍ണയത്തിലടക്കം ഇത്തവണയും അതതു മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായത്തിനു മേല്‍ക്കൈ നല്‍കാന്‍ പാര്‍ട്ടികള്‍ ശ്രദ്ധിച്ചു. ജനാധിപത്യത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്‌ക്ക്‌ വെല്ലുവിളിയാണെങ്കിലും കേരളത്തിലെ സവിശേഷമായ സാമൂഹിക സാഹചര്യം ഇതിനെ ഇപ്പോഴും നിലനിര്‍ത്തുന്നു. 

തലസ്‌ഥാന ജില്ലയായ തിരുവനന്തപുരത്തു സാമുദായിക സമവാക്യങ്ങള്‍ അതിശക്‌തമാണ്‌. തീരദേശ മേഖലകളില്‍ ലത്തീന്‍ കത്തോലിക്കാ സഭയുടെ നിലപാടുകളും നെയ്യാറ്റിന്‍കര മുതല്‍ വര്‍ക്കല വരെയുള്ള മേഖലകളില്‍ നാടാര്‍, ഈഴവ സമുദായങ്ങളുടെ വോട്ടും നിര്‍ണായകമാണ്‌. നഗര കേന്ദ്രീകൃത മണ്ഡലങ്ങളില്‍ നായര്‍ സമുദായ വോട്ടുകള്‍ക്കാണു പ്രാധാന്യം. 

കൊല്ലം ജില്ലയില്‍ ഈഴവ സമുദായത്തിന്‌ സ്വാധീനമുണ്ടെങ്കിലും തീരദേശങ്ങളില്‍ മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെയും ക്രൈസ്‌തവ സഭകളുടെയും നിലപാടുകള്‍ തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കും. നായര്‍, ഈഴവ സമുദായത്തിന്‌ ഭൂരിപക്ഷമുള്ള ചാത്തന്നൂര്‍ പോലുള്ള മണ്ഡലങ്ങളില്‍ ജാതിയാണ്‌ ഭൂരിപക്ഷം നിര്‍ണയിക്കുന്നത്‌.  

ശബരിമല വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പത്തനംതിട്ട ജില്ലയില്‍ നായര്‍, ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ വലിയ ശക്‌തിയാണ്‌. സഭാതര്‍ക്കങ്ങളും വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട വൈകാരിക വിഷയങ്ങളും ഇവിടെ വോട്ടാകും. ഈഴവ സമുദായത്തിന്‌ കൂടുതല്‍ സ്വാധീനമുള്ള ജില്ലകളിലൊന്നായ ആലപ്പുഴയില്‍ ജാതി സമവാക്യം ജയപരാജയങ്ങള്‍ നിര്‍ണയിക്കും. കുട്ടനാട്‌, ചേര്‍ത്തല ഭാഗങ്ങളില്‍ ക്രൈസ്‌തവ വോട്ടുകളും നിര്‍ണായകമാണ്‌. തീരദേശത്ത്‌ ലത്തീന്‍ കത്തോലിക്കര്‍ക്കാണു സ്വാധീനം. 

ക്രൈസ്‌തവ സഭകളുടെ, പ്രത്യേകിച്ച്‌ കത്തോലിക്കാ സഭയുടെ രാഷ്‌ട്രീയ നിലപാടുകളാണ്‌ കോട്ടയം ജില്ലയില്‍ വിധി നിര്‍ണയിക്കുന്നത്‌. വിവിധ കേരളാ കോണ്‍ഗ്രസുകളുടെ നിലനില്‍പ്പുതന്നെ ഈ സാമുദായിക അടിത്തറയിലാണ്‌. കുടിയേറ്റ കര്‍ഷകജില്ലയായ ഇടുക്കിയില്‍ ക്രൈസ്‌തവ സഭകളും ഹൈറേഞ്ച്‌ സംരക്ഷണ സമിതി പോലുള്ള സംഘടനകളും രാഷ്‌ട്രീയപ്പാര്‍ട്ടികളേക്കാള്‍ സ്വാധീനം ചെലുത്തുന്നു. ജാതിയേക്കാള്‍ മതപരമായ ഐക്യവും പ്രാദേശിക താല്‍പ്പര്യങ്ങളുമാണ്‌ ഇവിടെ പ്രതിഫലിക്കുന്നത്‌. 

വാണിജ്യ തലസ്‌ഥാനമായ എറണാകുളം ജില്ലയില്‍ ലത്തീന്‍, സിറിയന്‍ കത്തോലിക്കാ വിഭാഗങ്ങള്‍ അതിശക്‌തമാണ്‌. മുസ്ലിം വോട്ടുകള്‍ക്ക്‌ സ്വാധീനമുള്ള മണ്ഡലങ്ങളുമുണ്ട്‌. സാമുദായിക സംഘടനകളുടെ നിര്‍ദേശങ്ങള്‍ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇവിടെ വലിയ പങ്കുവഹിച്ചു. 
സാംസ്‌കാരിക തലസ്‌ഥാനമായ തൃശൂരില്‍ ജാതിയും മതവും ഒരുപോലെ രാഷ്‌ട്രീയത്തില്‍ ഇടപെടുന്നു. ഈഴവ, നായര്‍, ക്രിസ്‌ത്യന്‍ വോട്ടുകളുടെ കൃത്യമായ വിഭജനം ഇവിടെ പ്രകടം. അടുത്ത കാലത്തായി ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ കടന്നുകയറ്റവും അത്‌ സൃഷ്‌ടിക്കുന്ന ധ്രുവീകരണവും ജില്ലയില്‍ ചര്‍ച്ചയാണ്‌. 

തമിഴ്‌ ബ്രാഹ്‌മണര്‍ മുതല്‍ പട്ടികജാതി വിഭാഗങ്ങള്‍ വരെ വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങളുള്ള പാലക്കാട്‌ വടക്കന്‍ കേരളത്തിലെ വര്‍ഗീയ രാഷ്‌ട്രീയത്തിന്റെ പ്രതിഫലനങ്ങള്‍ കാണാം. പാലക്കാട്‌ നഗരസഭയിലും പരിസര മണ്ഡലങ്ങളിലും ഇത്‌ പ്രകടമാണ്‌. 

മുസ്ലിംഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗിനുതന്നെ കൂടുതല്‍ സ്വാധീനം. ഇവിടുത്തെ രാഷ്‌ട്രീയ സമവാക്യങ്ങള്‍ പ്രധാനമായും മതപരമായ ഐക്യത്തിലും അതേസമയം സമുദായത്തിലെ ആഭ്യന്തര വൈവിധ്യങ്ങളിലുമാണ്‌ അധിഷ്‌ഠിതമായിരിക്കുന്നത്‌. പാണക്കാട്‌ തങ്ങള്‍ കുടുംബത്തിന്‌ സമുദായത്തിനിടയിലുള്ള ആത്മീയവും രാഷ്‌ട്രീയവുമായ സ്വാധീനം ജില്ലയിലെ വോട്ടിങ്‌ രീതിയെ നിയന്ത്രിക്കുന്നു. മലപ്പുറത്തെ രാഷ്‌ട്രീയത്തെ പുറത്തു നിന്നുള്ളവര്‍ പലപ്പോഴും വര്‍ഗീയതയെന്ന്‌ മുദ്രകുത്താറുണ്ട്‌. ജില്ലയ്‌ക്കകത്ത്‌ അത്‌ മതപരമായ സ്വത്വബോധമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യവും അവരുടെ മുദ്രാവാക്യങ്ങളും ഇവിടത്തെ മുഖ്യധാരാ രാഷ്‌ട്രീയത്തെ സമ്മര്‍ദത്തിലാക്കാറുണ്ട്‌. 

മുസ്ലിം, ഈഴവ, നായര്‍ വോട്ടുകള്‍ നിര്‍ണായകമായ കോഴിക്കോട്‌ മലബാര്‍ രാഷ്‌ട്രീയത്തിന്റെ കേന്ദ്രമാണ്‌. ഇവിടെ മതം പ്രധാന ഘടകമാണെങ്കിലും രാഷ്‌ട്രീയമായ ബോധ്യം വോട്ടര്‍മാര്‍ക്കിടയില്‍ പ്രകടമാണ്‌. എങ്കിലും വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ തീരദേശ മണ്ഡലങ്ങളിലുണ്ടാകാറുണ്ട്‌. 

കുടിയേറ്റ ക്രൈസ്‌തവരും ആദിവാസി, മുസ്ലിം വിഭാഗങ്ങളും ഒത്തുചേരുന്ന വയനാട്ടില്‍  ജാതിയേക്കാള്‍ മതപരമായ വോട്ട്‌ ബാങ്കുകള്‍ക്കാണു പ്രാധാന്യം. രാഷ്‌ട്രീയ അക്രമങ്ങളും പാര്‍ട്ടി ഗ്രാമങ്ങളും ചര്‍ച്ചയാകുന്ന ജില്ലയാണ്‌ കണ്ണൂരെങ്കിലും ജാതീയമായ വേര്‍തിരിവുകള്‍ ഇവിടെയും സജീവമാണ്‌. ഭാഷാവൈവിധ്യത്തിനൊപ്പം മതപരമായ ധ്രുവീകരണം കൂടുതല്‍ പ്രതിഫലിക്കുന്ന കാസര്‍ഗോഡിന്റെ വടക്കന്‍ മേഖലകളില്‍ വര്‍ഗീയമായ വേര്‍തിരിവുകള്‍ തെരഞ്ഞെടുപ്പ്‌ ഫലത്തെ നേരിട്ടു സ്വാധീനിക്കുന്ന ഘടകമാണ്‌.

ഉണ്ണി വി.ജെ. നായര്‍]]></content:encoded>
      </item>
      <item>
         <title><![CDATA[പരസ്യപ്രചാരണം അവസാന ലാപ്പിലേക്ക്‌, അഞ്ചാംനാള്‍ ജനവിധി, പല മണ്ഡലങ്ങളിലും അടിയൊഴുക്കുകള്‍ ശക്‌തം]]></title>
         <link>https://mangalam.com/news/detail/834263-the-campaign-is-entering-its-final-lap-voting-on-the-fifth-day-and-the-undercurrents-are-strong-in-many-constituencies.html</link>
         <pubDate>Sat, 04 Apr 2026 18:11:17 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:17 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834263/Kerala-3-fronts.jpg" />
         <content:encoded><![CDATA[<p></p>തിരുവനന്തപുരം/തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാന്‍ മൂന്നുനാള്‍ മാത്രം ശേഷിക്കേ, വിവാദകോലാഹലങ്ങള്‍ സകലസീമകളും ലംഘിക്കുന്നു. പ്രകടനപത്രികകള്‍ക്കും രാഷ്‌ട്രീയത്തിനുമപ്പുറം വര്‍ഗീയതയും വ്യക്‌തിപരമായ അധിക്ഷേപങ്ങളുമെല്ലാം അവസാനഘട്ടത്തില്‍ മുന്നണികള്‍  ആയുധമാക്കുന്നു. പല മണ്ഡലങ്ങളിലും അടിയൊഴുക്കുകള്‍ ശക്‌തമാക്കുന്ന വിധത്തിലാണ്‌ അണിയറപ്രചാരണങ്ങള്‍. 

പേരാമ്പ്ര, ഗുരുവായൂര്‍ തുടങ്ങി പല മണ്ഡലങ്ങളിലെയും പ്രചാരണം സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷനിലേക്കു പരാതികള്‍ പ്രവഹിക്കുന്നു. വികസനം ചര്‍ച്ചയാകാതിരിക്കാനുള്ള പരിശ്രമത്തിലാണു തുടക്കംമുതല്‍   പ്രതിപക്ഷമെന്നു സി.പി.എം. ആരോപിക്കുന്നു. അതേസമയം,  പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ വയനാട്‌ ദുരിതാശ്വാസ ഫണ്ട്‌ വിവാദമുയര്‍ത്തി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനാണ്‌ സി.പി.എമ്മിന്റെ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. സംസ്‌ഥാനസമിതിയംഗം എം. സ്വരാജും ഉള്‍പ്പെടെ ഇടതുമുന്നണിയുടെ പ്രചാരകരെല്ലാം ഈ വിഷയത്തിലാണ്‌ ഊന്നല്‍ നല്‍കുന്നത്‌. 

ഏത്‌ മുന്നണിയുടെ പ്രകടനപത്രികയാണ്‌ കൂടുതല്‍ വിശ്വസനീയമെന്ന ചോദ്യമാണ്‌ അവസാനഘട്ടത്തില്‍ വോട്ടര്‍മാര്‍ക്കിടയിലെ ചര്‍ച്ച. ഇന്ദിരാ ഗ്യാരന്റി എന്ന പേരില്‍ കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ച ആറിനപരിപാടിയിലാണ്‌ യു.ഡി.എഫ്‌. പ്രകടനപത്രികയുടെ ഊന്നല്‍. കിഫ്‌ബി
പിരിച്ചുവിടും, ലൈഫ്‌ ഭവനപദ്ധതി പുനഃപരിശോധിക്കും, കേരളബാങ്ക്‌ പൂര്‍വരൂപത്തിലാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും യു.ഡി.എഫിന്റേതായുണ്ട്‌. കിഫ്‌ബിയെ ഇല്ലാതാക്കിയാല്‍ കേരളം വികസനമുരടിപ്പിലേക്കു മടങ്ങുമെന്നും സ്‌ത്രീകള്‍ക്കു സൗജന്യയാത്ര പോലുള്ള വാഗ്‌ദാനങ്ങള്‍ പ്രായോഗികമല്ലെന്നും ഇടതുമുന്നണി തിരിച്ചടിക്കുന്നു. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 'കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്‌' പിറന്ന പേരാമ്പ്രയില്‍നിന്നുതന്നെയാണ്‌ വിഭജനരാഷ്‌ട്രീയത്തിന്റെ അനൗണ്‍സ്‌മെന്റ്‌ വീണ്ടും മുഴങ്ങിയത്‌. ഇടതുമുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്‌ണന്‍ മത്സരിക്കുന്ന പേരാമ്പ്രയില്‍  യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ഫാത്തിമ തെഹ്‌ലിയ മതം പറഞ്ഞ്‌ വോട്ട്‌ പിടിക്കുന്നുവെന്ന  ആരോപണം ഇടത്‌ പ്രചാരണ വാഹനത്തില്‍നിന്ന്‌ ഉയര്‍ന്നതാണ്‌ വിവാദമായത്‌. എന്നാല്‍, അനൗണ്‍സ്‌മെന്റിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ എല്‍.ഡി.എഫ്‌. തയാറായില്ല. 

പ്രചാരണത്തില്‍ വര്‍ഗീയത കലര്‍ത്തുന്നുവെന്ന ആരോപണം  ആദ്യമുയര്‍ന്നത്‌ ഗുരുവായൂര്‍ മണ്ഡലത്തിലായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രം സ്‌ഥിതിചെയ്യുന്ന മണ്ഡലത്തില്‍ 60 വര്‍ഷമായി 'ഹൈന്ദവ'സ്‌ഥാനാര്‍ഥികളെ ഇരുമുന്നണികളും മത്സരിപ്പിച്ചിട്ടില്ലെന്ന്‌ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി ബി. ഗോപാലകൃഷ്‌ണന്‍ പറഞ്ഞതാണ്‌ വിവാദമായത്‌. കോടതി കയറിയ വിവാദത്തില്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഗോപാലകൃഷ്‌ണനോട്‌ വിശദീകരണം തേടിയിട്ടുണ്ട്‌. 

മൂന്ന്‌ മുന്നണികളും ഏറ്റുപിടിച്ച്‌, പരസ്‌പരം ഉന്നം നോക്കിയെറിയുന്ന 'ഡീല്‍' വിവാദംതന്നെയാണ്‌ തുടക്കം മുതല്‍ ഒടുക്കംവരെ പ്രചാരണവിഷയങ്ങളിലെ താരം. ചില മണ്ഡലങ്ങളില്‍ സി.പി.എം-ബി.ജെ.പി. ഡീലുണ്ടെന്നായിരുന്നു പ്രതിപക്ഷനേതാവ്‌
വി.ഡി. സതീശന്റെ ആരോപണം. മറുപടിയായി 'കോലീബി' സഖ്യമടക്കം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. തുടക്കത്തില്‍ ഡീല്‍ ആരോപണം അവഗണിച്ച ബി.ജെ.പി,  പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ ഏറ്റുപിടിച്ചതോടെ വിവാദത്തില്‍ കക്ഷിചേര്‍ന്നു. ദേശീയരാഷ്‌ട്രീയത്തില്‍ ഒരേ  മുന്നണിയുടെ ഭാഗമായ സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലാണ്‌ ഡീലെന്ന്‌ ബി.ജെ.പി. തിരിച്ചടിച്ചു. 

അപ്രതീക്ഷിതമായാണ്‌ എസ്‌.ഡി.പി.ഐ. പിന്തുണവിവാദം പ്രചാരണരംഗത്ത്‌ കത്തിക്കയറിയത്‌. എല്‍.ഡി.എഫിന്‌ എസ്‌.ഡി.പി.ഐ. പിന്തുണ പ്രഖ്യാപിച്ചതോടെ, വര്‍ഗീയ വോട്ട്‌ വേണ്ടെന്ന്‌ പറയാന്‍ ആര്‍ജവമുണ്ടോയെന്ന്‌ യു.ഡി.എഫ്‌. വെല്ലുവിളിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ 
പിന്തുണ യു.ഡി.എഫ്‌. സ്വീകരിക്കുന്നതു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഈ വെല്ലുവിളിയെ പ്രതിരോധിച്ചു. ഇരുമുന്നണികളും വര്‍ഗീയതയെ താലോലിക്കുന്നവരാണെന്ന പ്രചാരണവുമായി എന്‍.ഡി.എയും കളംനിറഞ്ഞു. ഏഴിന്‌ പരസ്യപ്രചാരണം അവസാനിച്ചാല്‍, പിറ്റേന്ന്‌ നിശബ്‌ദപ്രചാരണദിനമാണ്‌. ഒന്‍പതിനാണ്‌ തെരഞ്ഞെടുപ്പ്‌. ഒട്ടുമിക്ക മണ്ഡലങ്ങളിലും ത്രികോണപ്പോരാട്ടത്തിന്റെ പ്രതീതി നിലനില്‍ക്കുന്നുവെന്നതാണ്‌ ഇത്തവണത്തെ പ്രത്യേകത. ]]></content:encoded>
      </item>
      <item>
         <title><![CDATA[സ്വര്‍ണക്കൊള്ളയില്‍ സോണിയയ്‌ക്ക്‌ പങ്കുണ്ടെന്ന്‌ കരുതുന്നില്ല: എം.എ. ബേബി]]></title>
         <link>https://mangalam.com/news/detail/834264-news-details.html</link>
         <pubDate>Sat, 04 Apr 2026 18:11:17 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:17 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സോണിയാ ഗാന്ധിക്കു പങ്കുള്ളതായി കരുതുന്നില്ലെന്നു സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി. എന്നാല്‍, കേസിലെ രണ്ട്‌ പ്രതികള്‍ ഒന്നിലേറെത്തവണ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കൊപ്പം സോണിയയെ സന്ദര്‍ശിച്ചതു സംശയാസ്‌പദമാണ്‌. കേന്ദ്രത്തിനെതിരേ നില്‍ക്കുന്നതിന്റെ പേരിലാണ്‌ രാഹുല്‍ ഗാന്ധിയെ ഇ.ഡി. ചോദ്യംചെയ്യുന്നതെന്ന്‌ എല്ലാവര്‍ക്കുമറിയാമെന്നും ബേബി പറഞ്ഞു. 
ശബരിമല സ്വര്‍ണക്കൊള്ള നിയമസഭയില്‍ ചര്‍ച്ചചെയ്യാന്‍ തയാറാണെന്ന്‌ സര്‍ക്കാര്‍ അറിയിച്ചതാണ്‌. ഇപ്പോള്‍ പാരഡിപ്പാട്ട്‌ പാടി നടക്കുന്ന യു.ഡി.എഫ്‌. നേതാക്കള്‍ അതിന്‌ തയാറായില്ല. കേസില്‍ സി.പി.എം. നേതാവ്‌ എ. പത്മകുമാറിനെ  അറസ്‌റ്റ്‌ ചെയ്‌തത്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റെന്ന നിലയില്‍  ചുമതലയില്‍ വീഴ്‌ച വരുത്തിയതിനാണ്‌. അക്കാര്യത്തില്‍  വിശദീകരണം നല്‍കാന്‍ അദ്ദേഹത്തിന്‌ അവസരം നല്‍കണം. സ്വാഭാവികനീതി ലഭിക്കരുതെന്ന സമീപനം എല്‍.ഡി.എഫിനോ സി.പി.എമ്മിനോ ഇല്ല. പത്മകുമാറിനെതിരേ കുറ്റപത്രം നല്‍കാത്തതിനാലാണ്‌ പാര്‍ട്ടി നടപടിയെടുക്കാത്തത്‌. ]]></content:encoded>
      </item>
      <item>
         <title><![CDATA[ബാലറ്റിലും ഇ.വി.എമ്മിലും പേര്‌ മാറ്റണമെന്ന ആവശ്യം തള്ളി]]></title>
         <link>https://mangalam.com/news/detail/834265-news-details.html</link>
         <pubDate>Sat, 04 Apr 2026 18:11:17 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:17 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>
കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തിലെ എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയുടെ പേര്‌ അഞ്‌ജലി പി.വി. എന്നതിനു പകരം അഞ്‌ജലി നായര്‍ എന്നാക്കണമെന്ന ആവശ്യം റിട്ടേണിങ്‌ ഓഫീസര്‍ തള്ളി. സിനിമാ മേഖലയിലും പൊതുസമൂഹത്തിലും അഞ്‌ജലി നായര്‍ എന്നാണ്‌ അറിയപ്പെടുന്നതെന്നും ഇതേ പേരില്‍തന്നെ ബാലറ്റ്‌ പേപ്പറിലും ഇ.വി.എം. മെഷീനിലും പേര്‌ രേഖപ്പെടുത്തണമെന്നും ആയിരുന്നു ആവശ്യം. ഹൈക്കോടതിയില്‍നിന്നുള്ള അനുകൂല ഉത്തരവുമായി ഇന്നലെ ഹിയറിങ്ങിനു ഹാജരായി രേഖകള്‍ സമര്‍പ്പിച്ചെങ്കിലും അഞ്‌ജലിയുടെ ആവശ്യം തൃപ്പൂണിത്തുറ നിയോജകമണ്ഡലം റിട്ടേണിങ്‌ ഓഫീസര്‍ തള്ളുകയായിരുന്നു. ]]></content:encoded>
      </item>
      <item>
         <title><![CDATA[ബിജെ.പി. ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്‌ക്കളെന്ന്‌ മതമേലധ്യക്ഷര്‍ തിരിച്ചറിഞ്ഞു: ബിനോയി വിശ്വം]]></title>
         <link>https://mangalam.com/news/detail/834266-news-details.html</link>
         <pubDate>Sat, 04 Apr 2026 18:11:17 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:17 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>
കോട്ടയം: എഫ്‌.സി.ആര്‍.എ. ബില്ല്‌ മരവിപ്പിച്ചാല്‍ പോരാ പിന്‍വലിക്കണമെന്നു സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ബി.ജെ.പി. ആട്ടിന്‍ തോലിട്ട ചെന്നായ്‌ക്കളാണെന്നു മതമേലധ്യക്ഷന്‍മാര്‍ക്കു മനസിലായി. 
നസ്രത്തില്‍നിന്നു നന്മ പ്രതീക്ഷിക്കരുതെന്ന്‌ ഇപ്പോള്‍ മതമേലധ്യക്ഷര്‍ക്കു ബോധ്യമായെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ന്യൂനപക്ഷത്തെ ഭയപ്പെടുത്തി തങ്ങളുടെ പാട്ടിലാക്കാനാണ്‌ എഫ്‌.സി.ആര്‍.ഐ. ഭേദഗതിയുമായി ബി.ജെ.പി. രംഗത്തുവന്നിരിക്കുന്നത്‌. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണു തല്‍ക്കാലത്തേക്കു ബില്ല്‌ മാറ്റിവച്ചത്‌. എഫ്‌.സി.ആര്‍.എ. ഭേദഗതി നടപ്പാക്കില്ലെന്നു പറയാന്‍ ബി.ജെ.പിക്കു ധൈര്യമുണ്ടോയെന്നു ബിനോയി വിശ്വം ചോദിച്ചു.]]></content:encoded>
      </item>
      <item>
         <title><![CDATA[നിയമസഭാ തെരഞ്ഞെടുപ്പ്; ഒരു മുന്നണിക്കും പ്രത്യക്ഷ പിന്തുണ നല്‍കാതെ കെ.പി.എം.എസ്‌.]]></title>
         <link>https://mangalam.com/news/detail/834267-assembly-elections-kpms-not-giving-direct-support-to-any-front.html</link>
         <pubDate>Sat, 04 Apr 2026 18:11:17 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:17 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834267/KPMS.jpg" />
         <content:encoded><![CDATA[<p></p>കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും പ്രത്യക്ഷ പിന്തുണ നല്‍കേണ്ടതില്ലെന്നു കെ.പി.എം.എസ്‌. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌. 
'സൗജന്യങ്ങള്‍ക്കപ്പുറം, സാമൂഹികനീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ അവകാശങ്ങളില്‍ അധിഷ്‌ഠിതമായ നീതിനിര്‍വഹണം ഉറപ്പാക്കുന്ന നിലപാടുകള്‍ ഒരു മുന്നണിയും മുന്നോട്ടുവയ്‌ക്കുന്നില്ല. 

പട്ടികവിഭാഗങ്ങളുടെ വിദ്യാഭ്യാസ- തൊഴില്‍ പുരോഗതിക്ക്‌ ഉതകുന്ന പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും രാഷ്‌ട്രീയപാര്‍ട്ടികളുടെ വാഗ്‌ദാനങ്ങളില്‍ വ്യക്‌തതയില്ല. ഈ സാഹചര്യമാണ്‌ ഇങ്ങനെയൊരു തീരുമാനത്തിലേക്കു നയിച്ചത്‌'- ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു. പ്രസിഡന്റ്‌ എ. സനീഷ്‌ കുമാര്‍ അധ്യക്ഷത വഹിച്ചു.]]></content:encoded>
      </item>
      <item>
         <title><![CDATA[ബാറിലെ തര്‍ക്കം: യുവാവിനെ നാലംഗസംഘം ഓടിച്ചിട്ടു വെട്ടിക്കൊന്നു, പ്രതികള്‍ പിടിയിൽ]]></title>
         <link>https://mangalam.com/news/detail/834268-argument-at-bar-youth-chased-and-hacked-to-death-by-a-gang-of-four-suspects-arrested.html</link>
         <pubDate>Sat, 04 Apr 2026 18:11:17 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:17 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834268/SArath-bar-murder.jpg" />
         <content:encoded><![CDATA[<p></p>കൊല്ലം: കൊല്ലം കടയ്‌ക്കലില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കടയ്‌ക്കല്‍ അഞ്ചുമുക്കിന്‌ സമീപമായിരുന്നു സംഭവം. കടയ്‌ക്കല്‍ വയല ശരത്മന്ദിരത്തില്‍ ശരത്‌കുമാറാ(38)ണ്‌ കൊല്ലപ്പെട്ടത്‌. ഓട്ടോറിക്ഷയില്‍ എത്തിയ സംഘം യുവാവിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കൊലപാതകത്തില്‍ നാലു പേരെ കടയ്‌ക്കല്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. 

ബാറില്‍ ഉണ്ടായ തര്‍ക്കമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌. ശരത്തും പ്രതികളും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. വീട്ടിലേക്ക്‌ മടങ്ങിയ ശരത്തിനെ പ്രതികള്‍ പിന്‍തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. അഞ്ചുമുക്കിലെ ഭാര്യ വീട്ടില്‍ ആയിരുന്നു ശരത്തിന്റെ താമസം. വൈകുന്നേരം 5.45 ന്‌ കടയ്‌ക്കലിലായിരുന്നു സംഭവം. കടയ്‌ക്കലിലെ ബാറിലെത്തിയ ശരത്ത്‌ മദ്യപിക്കുകയും അവിടെ മദ്യപിക്കാനെത്തിയ രാഹുല്‍ എന്ന യുവാവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്‌തു. ബാര്‍ ജീവനക്കാര്‍ ഇടപെടുകയും ഇരുവരെയും പറഞ്ഞുവിടുകയും ചെയ്‌തു. 

ബാറില്‍നിന്ന്‌ ഇറങ്ങിയ ശരത്തിനെ ഓട്ടോറിക്ഷയില്‍ നാലംഗസംഘം പിന്തുടര്‍ന്നെത്തി. പന്തളംമുക്കില്‍ എത്തിയപ്പോള്‍ കൈയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച്‌ ശരത്തിനെ സംഘം വെട്ടുകയും കുത്തുകയുമായിരുന്നു. വെട്ടേറ്റ ശരത്ത്‌ സമീപത്തെ വീട്ടിലേക്ക്‌ ഓടിക്കയറി. പിന്തുടര്‍ന്ന്‌ എത്തിയ സംഘം ശരത്തിനെ ദേഹമാസകലം വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു. 

ഗുരുതരമായി പരുക്കേറ്റ്‌ കിടന്നിരുന്ന ശരത്തിനെ നാട്ടുകാര്‍ ചേര്‍ന്ന്‌ ആദ്യം കടയ്‌ക്കലിലെ ആശുപത്രിയിലും പിന്നീട്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും എത്തിച്ചു. ഈ സമയം ശരത്ത്‌ മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.]]></content:encoded>
      </item>
      <item>
         <title><![CDATA[ശ്രീപത്മനാഭസ്വാമി ക്ഷേത്രം: കണക്കും ഓഡിറ്റ്‌ റിപ്പോര്‍ട്ടും ഫയലുകളും പരിശോധിക്കാന്‍ നല്‍കുന്നില്ല, സര്‍ക്കാര്‍ പ്രതിനിധിയുടെ പരാതി]]></title>
         <link>https://mangalam.com/news/detail/834269-sree-padmanabhaswamy-temple-accounts-audit-report-and-files-are-not-being-made-available-for-inspection-government-representative-complains.html</link>
         <pubDate>Sat, 04 Apr 2026 18:11:17 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:11:17 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834269/Sree-Padmanabha-temple.jpg" />
         <content:encoded><![CDATA[<p></p>കൊച്ചി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കും ഓഡിറ്റ്‌ റിപ്പോര്‍ട്ടും ഫയലുകളും പരിശോധിക്കാന്‍ നല്‍കുന്നില്ലെന്നു ക്ഷേത്രഭരണസമിതിയിലെ സര്‍ക്കാര്‍ പ്രതിനിധിയുടെ പരാതി.

 ഭരണസമിതിയംഗം അഡ്വ. എ. വേലപ്പന്‍ നായര്‍ ഇതുസംബന്ധിച്ച്‌ സര്‍ക്കാരിനു കത്ത്‌ നല്‍കി.ഭരണസമിതിയംഗമായ തനിക്ക്‌ കണക്കുകളും മറ്റ്‌ രേഖകളും പരിശോധിക്കാന്‍ അധികാരമുണ്ടെന്നു വേലപ്പന്‍ നായര്‍ വാദിക്കുന്നു. 
ഭരണസമിതിയില്‍ തര്‍ക്കം രൂക്ഷമായതോടെ, ഒരംഗത്തിനു മാത്രമായി രേഖകള്‍ നല്‍കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ റവന്യൂ ദേവസ്വം വിഭാഗം അഡ്വക്കേറ്റ്‌ ജനറലില്‍നിന്നു  നിയമോപദേശം തേടി. 
ക്ഷേത്രത്തില്‍നിന്നു രത്നം നഷ്‌ടപ്പെട്ടു, ഉത്സവച്ചെലവ്‌ കൃത്രിമമാണ്‌ തുടങ്ങിയ ആരോപണങ്ങളാണു വേലപ്പന്‍ നായര്‍ ഉന്നയിക്കുന്നത്‌. 
സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ്‌ ക്ഷേത്രഭരണസമിതി പ്രവര്‍ത്തിക്കുന്നത്‌. തിരുവനന്തപുരം ജില്ലാ ജഡ്‌ജി അധ്യക്ഷനായ ഭരണസമിതിയില്‍ രാജകുടുംബപ്രതിനിധി, സംസ്‌ഥാനസര്‍ക്കാര്‍ പ്രതിനിധി, കേന്ദ്ര സാംസ്‌കാരികവകുപ്പ്‌ പ്രതിനിധി, ക്ഷേത്രം മുഖ്യതന്ത്രി എന്നിവരാണുള്ളത്‌.

ജെബി പോള്‍]]></content:encoded>
      </item>
      <item>
         <title><![CDATA[ചര്‍ച്ചയ്‌ക്കു തയാര്‍: ഇറാന്‍:  തകര്‍ന്ന യുദ്ധവിമാനത്തിലെ പൈലറ്റിനെ പിടിക്കാന്‍ ഇറാന്‍; രക്ഷപ്പെടുത്താന്‍ യു.എസ്‌. ]]></title>
         <link>https://mangalam.com/news/detail/834252-news-details.html</link>
         <pubDate>Sat, 04 Apr 2026 18:10:47 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:10:47 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834252/int1.jpg" />
         <content:encoded><![CDATA[<p></p>
കെയ്‌റോ/വാഷിങ്‌ടണ്‍: വ്യോമയുദ്ധത്തില്‍ യു.എസിനു തിരിച്ചടി നല്‍കിയതിനു പിന്നാലെ സമാധാന ചര്‍ച്ചകള്‍ക്കു സന്നദ്ധത അറിയിച്ച്‌ ഇറാന്‍. രണ്ട്‌ യു.എസ്‌. പോര്‍വിമാനങ്ങള്‍ ഇറാന്‍ വീഴ്‌ത്തിയത്‌ ആകാശത്ത്‌ യു.എസ്‌. സേന പൂര്‍ണ നിയന്ത്രണം നേടിയെന്ന യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ അവകാശവാദത്തിനു തിരിച്ചടിയായിരുന്നു. പിന്നാലെയാണു ചര്‍ച്ചയ്‌ക്കു തയാറാണെന്ന ഇറാന്റെ പ്രതികരണമെത്തിയത്‌.  
അമേരിക്കയുടെ 'എഫ്‌-15 ഇ' പോര്‍വിമാനം ഇറാന്‍ വെടിവച്ചിട്ടതായി ഇരുരാജ്യങ്ങളും സ്‌ഥിരീകരിച്ചു. രണ്ടാമത്തെ വിമാനം എ-10 വാര്‍തോഗ്‌ കുവൈത്തിലാണ്‌ തകര്‍ന്നുവീണത്‌. ഇതിലെ രണ്ട്‌ പൈലറ്റുമാരും രക്ഷപ്പെട്ടതായി യു.എസ്‌. അധികൃതര്‍ വ്യക്‌തമാക്കി. തെക്കുപടിഞ്ഞാറന്‍ ഇറാനില്‍ തകര്‍ന്നുവീണ വിമാനത്തിലെ പൈലറ്റുമാരില്‍ ഒരാള്‍ക്കായി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌ കോര്‍പ്‌സും യു.എസ്‌. ബ്ലാക്ക്‌ ഹോക്ക്‌ ഹെലികോപ്‌ടറുകളും തെരച്ചില്‍ തുടരുകയാണ്‌. 
യു.എസ്‌. പോര്‍വിമാനങ്ങള്‍ വെടിവച്ചിട്ട സംഭവം ഇറാന്‍ സൈന്യം ആഘോഷമാക്കി. ഇറാനില്‍ ഭരണമാറ്റം പ്രഖ്യാപിച്ച്‌ യുദ്ധത്തിനിറങ്ങിയവര്‍ ഇപ്പോള്‍ കാണാതായ പൈലറ്റുമാരെ തെരയുകയാണെന്ന്‌ ഇറാന്‍ പാര്‍ലമെന്റ്‌ സ്‌പീക്കര്‍ മുഹമ്മദ്‌ ബാഖര്‍ ഖാലിബാഫ്‌ 'എക്‌സി'ല്‍ പരിഹസിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈറ്റ്‌ ഹൗസിലിരുന്ന്‌ ട്രംപ്‌ നേരിട്ട്‌ വിലയിരുത്തിവരുകയാണ്‌. യുദ്ധത്തേത്തുടര്‍ന്നുള്ള രാഷ്‌ട്രീയതിരിച്ചടി മറികടക്കാന്‍ കാബിനറ്റില്‍ വന്‍ അഴിച്ചുപണിക്കു ട്രംപ്‌ തയാറെടുക്കുന്നതായാണ്‌ സൂചന. അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ കഴിഞ്ഞദിവസം മാറ്റിയിരുന്നു. ഇറാനെതിരേ യുദ്ധമാരംഭിച്ചശേഷം, 13 യു.എസ്‌. സൈനികരാണ്‌ ഇതുവരെ കൊല്ലപ്പെട്ടത്‌. മുന്നൂറിലേറെ സൈനികര്‍ക്കു പരുക്കേറ്റു.
തെക്കുപടിഞ്ഞാറന്‍ ഇറാനിലെ പെട്രോകെമിക്കല്‍ മേഖലയിലുണ്ടായ വ്യോമാക്രമണത്തില്‍ അഞ്ചുപേര്‍ക്ക്‌ പരുക്കേറ്റു. ഇറാനിലെ ബുഷെര്‍ ആണവനിലയത്തിനു സമീപമുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബുഷെര്‍ നിലയത്തിനുനേരേ യു.എസും ഇസ്രയേലും ഇതുവരെ നാല്‌ ആക്രമണങ്ങള്‍ നടത്തിയെന്നും അണുവികരണമുണ്ടായാല്‍ തങ്ങള്‍ക്കല്ല, അറബ്‌ രാജ്യങ്ങള്‍ക്കാകും ജീവനാശമുണ്ടാകുകയെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ്‌ അരാഗ്‌ചി 'എക്‌സി'ല്‍ കുറിച്ചു.
ദുബായ്‌ ഇന്റര്‍നെറ്റ്‌ സിറ്റിയില്‍ യു.എസ്‌. ടെക്‌ കമ്പനി ഓറക്കിള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന രണ്ട്‌ കെട്ടിടങ്ങള്‍ക്കുനേരേ ഇറാന്റെ വ്യോമാക്രമണമുണ്ടായി. ഡ്രോണുകള്‍ ചെറുക്കുന്നതിനിടെ അവശിഷ്‌ടങ്ങള്‍ പതിച്ചാണ്‌ നാശനഷ്‌ടമുണ്ടായതെന്നും ആര്‍ക്കും പരുക്കില്ലെന്നും ദുബായ്‌ അധികൃതര്‍ വ്യക്‌തമാക്കി. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്‌ബുള്ളയുടെ ലെബനനിലെ കേന്ദ്രങ്ങള്‍ക്കുനേരേ ഇസ്രയേലും ആക്രമണം തുടരുകയാണ്‌. 
അതേസമയം, ട്രംപിന്റെ ആവശ്യങ്ങള്‍ക്കു വഴങ്ങില്ലെന്നു വ്യക്‌തമാക്കുമ്പോഴും പാകിസ്‌താന്റെ മധ്യസ്‌ഥതയില്‍ യു.എസുമായി ചര്‍ച്ചകള്‍ക്കു തയാറാണെന്ന്‌ ഇറാന്‍ വിദേശകാര്യമന്ത്രി തത്വത്തില്‍ സമ്മതിച്ചു. 'പാകിസ്‌താന്റെ ശ്രമങ്ങള്‍ക്കു നന്ദി. ചര്‍ച്ചകള്‍ക്കായി ഇസ്ലാമാബാദിലേക്കു പോകാന്‍ മടിയില്ല. ഞങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച അനധികൃതയുദ്ധത്തിന്‌ അവസാനം കുറിക്കാന്‍ മുന്നോട്ടുവയ്‌ക്കുന്ന വ്യവസ്‌ഥകളിലാണ്‌ ഞങ്ങള്‍ ശ്രദ്ധിക്കുന്നത്‌'- അരാഗ്‌ചി 'എക്‌സി'ല്‍ കുറിച്ചു. 
യുദ്ധം ഉടന്‍ അവസാനിക്കാനുള്ള യാതൊരു സൂചനയും ട്രംപ്‌  നല്‍കാത്തതിനാല്‍ എണ്ണ വിലയില്‍ 11 ശതമാനം വര്‍ധനയുണ്ടായി.]]></content:encoded>
      </item>
      <item>
         <title><![CDATA[നമ്മുടെ 'ഗൃഹം' അതിമനോഹരം]]></title>
         <link>https://mangalam.com/news/detail/834253-news-details.html</link>
         <pubDate>Sat, 04 Apr 2026 18:10:47 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:10:47 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834253/int2.jpg" />
         <content:encoded><![CDATA[<p></p>
വാഷിങ്‌ടണ്‍: ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്കിടെ ഭൂമിയുടെ ചിത്രം പകര്‍ത്തി അര്‍ട്ടെമിസ്‌ 2 യാത്രികര്‍. മിഷന്‍ കമാന്‍ഡറായ റീഡ്‌ വൈസ്‌മാന്‍ പകര്‍ത്തിയ ഉയര്‍ന്ന റെസല്യൂഷനിലുള്ള ഭൂമിയുടെ ചിത്രങ്ങള്‍ നാസ പങ്കുവച്ചു. ചാന്ദ്രയാത്രയ്‌ക്കായി ഓറിയോണ്‍ പേടകത്തിന്റെ വേഗം കൂട്ടാന്‍ എന്‍ജിന്‍(ഇന്‍ജക്ഷന്‍ ബേണ്‍) പ്രവര്‍ത്തിപ്പിച്ചശേഷമാണു ചിത്രങ്ങള്‍ പകര്‍ത്തിയത്‌. അപ്പോള്‍ പേടകം ഭൂമിയില്‍നിന്ന്‌ 228,500 കിലോ മീറ്റര്‍ അകലെയായിരുന്നു. ചന്ദ്രന്‍ അപ്പോഴും 2,12,433 കിലോ മീറ്റര്‍ അകലെയായിരുന്നു. 
'ഹലോ, വേള്‍ഡ്‌' എന്ന്‌ പേരിട്ടിരിക്കുന്ന ആദ്യ ചിത്രം, അറ്റ്‌ലാന്റിക്‌ സമുദ്രത്തിന്റെ വിശാലമായ നീലപ്പ്‌  കാണിക്കുന്നു. 
ഭൂമി തലകീഴായാണു കാണുന്നത്‌, പടിഞ്ഞാറന്‍ സഹാറയും ഐബീരിയന്‍ ഉപദ്വീപും ഇടതുവശത്തും ദക്ഷിണ അമേരിക്കയുടെ കിഴക്കന്‍ ഭാഗം വലതുവശത്തുമായി കാണാം. 
 ചന്ദ്രന്റെ മറുവശത്തുകൂടി(ഭൂമിയില്‍നിന്നു ദൃശ്യമാകാത്ത മേഖലയില്‍ക്കൂടി) സഞ്ചരിച്ച്‌ തിരിച്ചുവരുന്ന പാതയിലാണു അര്‍ട്ടെമിസ്‌ 2. 1972 ന്‌ ശേഷം ആദ്യമായാണ്‌ മനുഷ്യര്‍ ഭൂമിയുടെ ഭ്രമണപഥത്തിന്‌ പുറത്തേക്ക്‌ യാത്ര ചെയ്യുന്നത്‌. നാളെ അര്‍ട്ടെമിസ്‌ 2 ചന്ദ്രന്റെ മറുവശത്തുകൂടി സഞ്ചരിക്കും. ഈ മാസം 10 നു പേടകം പസഫിക്‌ സമുദ്രത്തില്‍ ഇറങ്ങും. 
'ഭൂമിയുടെ ഇരുണ്ട ഭാഗത്തിന്റെ മനോഹരമായ കാഴ്‌ചയാണ്‌ ഞങ്ങള്‍ക്ക്‌ ലഭിക്കുന്നത്‌, ചന്ദ്രന്‍ പ്രകാശിപ്പിക്കുന്നു'- മിഷന്‍ സ്‌പെഷലിസ്‌റ്റ്‌ ജെറമി ഹാന്‍സന്‍ പറഞ്ഞു.
ബഹിരാകാശ പേടകത്തില്‍നിന്ന്‌ ചിത്രങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നെന്നു ഹാന്‍സന്‍ അറിയിച്ചു. ഇത്രയധികം ദൂരെനിന്നു ചിത്രങ്ങള്‍ എടുക്കുന്നത്‌ എക്‌സ്‌പോഷര്‍ ക്രമീകരണങ്ങള്‍ ബുദ്ധിമുട്ടാക്കി. 
വൈസ്‌മാന്‍ എടുത്ത മറ്റൊരു ചിത്രം രാത്രിയും പകലും കൊണ്ട്‌ തിരിച്ചിരിക്കുന്ന ഭൂമിയെ കാണിക്കുന്നു. വെളിച്ചവും ഇരുട്ടും തമ്മിലുള്ള ഈ അതിര്‍ത്തി 'ടെര്‍മിനേറ്റര്‍' എന്നറിയപ്പെടുന്നു.   രാത്രിയില്‍ വൈദ്യുത വിളക്കുകള്‍ മിന്നിക്കൊണ്ടിരിക്കുന്ന, ഏകദേശം പൂര്‍ണമായ ഇരുട്ടില്‍ ഭൂമിയെ കാണിക്കുന്ന മറ്റൊരു ചിത്രംകൂടി നാസ പ്രസിദ്ധീകരിച്ചു.
ഈ വര്‍ഷത്തെ ഭൂമിയുടെ കാഴ്‌ചയും 1972ല്‍ അപ്പോളോ 17 സംഘം എടുത്ത സമാനമായ ചിത്രവും നാസ താരതമ്യം ചെയ്‌തു. 'കഴിഞ്ഞ 54 വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ ഒരുപാട്‌ മുന്നേറിയിട്ടുണ്ട്‌, എന്നാല്‍ ഒരു കാര്യം മാറിയിട്ടില്ല: ബഹിരാകാശത്ത്‌ നിന്ന്‌ നമ്മുടെ വീട്‌ അതിമനോഹരമായി കാണപ്പെടുന്നു!' - നാസ കുറിച്ചു.]]></content:encoded>
      </item>
      <item>
         <title><![CDATA[ദുഃഖവെള്ളിയാഴ്‌ച പ്രദക്ഷിണത്തില്‍ മുഴുവന്‍ സമയവും കുരിശേന്തി മാര്‍പാപ്പ]]></title>
         <link>https://mangalam.com/news/detail/834254-news-details.html</link>
         <pubDate>Sat, 04 Apr 2026 18:10:47 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:10:47 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834254/int4.jpg" />
         <content:encoded><![CDATA[<p></p>
വത്തിക്കാന്‍ സിറ്റി: കൊളോസിയത്തില്‍ നടന്ന ദുഃഖവെള്ളിയാഴ്‌ച ശുശ്രൂഷയില്‍ കുരിശുവഹിച്ച്‌ ലിയോ 14-ാമന്‍ മാര്‍പാപ്പ. കഴിഞ്ഞ അറുപത്‌ വര്‍ഷത്തിനിടയില്‍ ആദ്യമായാണു മാര്‍പാപ്പ പ്രദക്ഷിണത്തില്‍ മുഴുവന്‍ സമയവും കുരിശുവഹിച്ചത്‌. 
കഴിഞ്ഞ വര്‍ഷം മേയ്‌ മാസത്തിലാണ്‌ അദ്ദേഹം മാര്‍പാപ്പയായി സ്‌ഥാനാരോഹണം ചെയ്‌തത്‌. 5 അടി ഉയരമുള്ള തടി കുരിശാണു മാര്‍പാപ്പ വഹിച്ചത്‌. സാധാരണയായി വിവിധ തീര്‍ത്ഥാടക ഗ്രൂപ്പുകള്‍ക്ക്‌ കുരിശ്‌ കൈമാറുകയാകും മാര്‍പാപ്പമാര്‍ ചെയ്യുക. പുരാതന ആംഫി തിയേറ്ററിന്റെ ഉള്ളില്‍നിന്ന്‌ പാലറ്റൈന്‍ ഹില്‍ വരെ അദ്ദേഹം പ്രദക്ഷിണം നയിച്ചു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പ്രദക്ഷിണത്തില്‍ കുരിശ്‌ വഹിക്കാനുള്ള തീരുമാനം സംഘര്‍ഷഭരിതമായ ലോകത്തിന്‌ നല്‍കാനുള്ള ആഴത്തിലുള്ള പ്രതീകാത്‌മക സന്ദേശമാണെന്നു വത്തിക്കാന്‍ നിരീക്ഷകര്‍ വിലയിരുത്തി. 
'ഇന്നത്തെ ലോകത്തിലെ ആത്മീയ നേതാവ്‌ എന്ന നിലയില്‍ മാര്‍പാപ്പ പ്രതിനിധീകരിക്കുന്നത്‌ എല്ലാവരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ശബ്‌ദമാണ്‌. ക്രിസ്‌തു ഇപ്പോഴും കഷ്‌ടപ്പെടുന്നു എന്ന സന്ദേശമാണു പകരാന്‍ ആഗ്രഹിക്കുന്നത്‌. ഈ കഷ്‌ടപ്പാടുകള്‍ മുഴുവന്‍ എന്റെ പ്രാര്‍ത്ഥനയില്‍ ഞാന്‍ വഹിക്കുന്നു.'- മാര്‍പാപ്പ പറഞ്ഞു. പതിറ്റാണ്ടുകളായി, വിവിധ രാജ്യങ്ങളില്‍നിന്നുള്ള കുടുംബങ്ങളും വിദ്യാര്‍ഥികളും തൊഴിലാളികളും കുരിശ്‌ കൈമാറി പ്രദക്ഷിണം നടത്താറുണ്ട്‌. ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്‌ട്‌ പതിനാറാമന്‍ തുടങ്ങിയ മുന്‍ മാര്‍പാപ്പമാര്‍ അരോഗ്യം അനുവദിച്ചിരുന്ന കാലത്ത്‌ അല്‍പ സമയം കുരിശ്‌ വഹിക്കാറുണ്ടായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ പലപ്പോഴും ഇരുന്നാണു ചടങ്ങില്‍ പങ്കെടുത്തിരുന്നത്‌. 
ടെന്നീസ്‌ കളിക്കാരനും നീന്തല്‍ താരവുമായിരുന്നു ലിയോ പതിനാലാമന്‍ മാര്‍പാപ്പ. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷവും അദ്ദേഹം തന്റെ കഠിനമായ വ്യായാമമുറകള്‍ തുടരുന്നുണ്ട്‌. അതാണു കുരിശുമായി പാലറ്റൈന്‍ ഹില്‍ കയറാന്‍ അദ്ദേഹത്തെ സഹായിച്ചത്‌.]]></content:encoded>
      </item>
      <item>
         <title><![CDATA[യുദ്ധ സമ്മര്‍ദത്തിനിടെ കാബിനറ്റില്‍ മാറ്റംവരുത്താന്‍ ട്രംപ്‌]]></title>
         <link>https://mangalam.com/news/detail/834249-news-details.html</link>
         <pubDate>Sat, 04 Apr 2026 18:10:23 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:10:23 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>
വാഷിങ്‌ടണ്‍: യു.എസിലെ ഡോണള്‍ഡ്‌ ട്രംപ്‌ ഭരണകൂടത്തില്‍ വന്‍ അഴിച്ചുപണിക്ക്‌ സാധ്യത. സെപ്‌റ്റംബറിനു മുമ്പ്‌ വിപുലമായ കാബിനറ്റ്‌ അഴിച്ചുപണിക്ക്‌ ട്രംപ്‌ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. 
ഇറാനുമായുള്ള യുദ്ധത്തിന്റെ രാഷ്‌ട്രീയ പ്രത്യാഘാതങ്ങളില്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ അതൃപ്‌തനാണെന്നാണു റിപ്പോര്‍ട്ട്‌. അതു പരിഹരിക്കുന്നതിനുള്ള നീക്കത്തിലാണ്‌ അദ്ദേഹം. അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയുടെ പുറത്താക്കലോടെയാണു ട്രംപിന്റെ നീക്കം തുടങ്ങിയത്‌. 
ഇറാന്‍ യുദ്ധം യു.എസില്‍ പെട്രോള്‍ വില വര്‍ധിപ്പിക്കുകയും ട്രംപിന്റെ അംഗീകാര നിരക്ക്‌ കുറയ്‌ക്കുകയും ചെയ്‌തെന്നാണു റിപ്പോര്‍ട്ട്‌. നവംബറിലെ സെപ്‌റ്റംബര്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സാധ്യതകളെയും യുദ്ധം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. ഈ മാറ്റങ്ങള്‍ വൈറ്റ്‌ ഹൗസിന്‌ ഒരു പുത്തന്‍ തുടക്കത്തിന്‌ അവസരമൊരുക്കിയേക്കാം.കഴിഞ്ഞ ദിവസം ട്രംപ്‌ നടത്തിയ ടെലിവിഷന്‍ പ്രസംഗം യുദ്ധത്തിന്റെ ദിശയെക്കുറിച്ച്‌ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എങ്കിലും മാറ്റം ആവശ്യമാണെന്ന നിലപാടിലാണത്രേ അദ്ദേഹം. ഹോംലാന്‍ഡ്‌ സെക്യൂരിറ്റി സെക്രട്ടറി ക്രിസ്‌റ്റി നോയെമിനെയും ബോണ്ടിയെയും അടുത്തിടെ ട്രംപ്‌ പുറത്താക്കിയിരുന്നു. ദേശീയ രഹസ്യാന്വേഷണ ഡയറക്‌ടര്‍ തുള്‍സി ഗബാഡ്‌, വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ്‌ ലുട്ട്‌നിക്‌ എന്നിവരും പുറത്താക്കപ്പെട്ടേക്കാവുന്നവരുടെ പട്ടികയില്‍ ഉണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. 
അടുത്തിടെ ഗബാഡിനോടുള്ള അതൃപ്‌തി ട്രംപ്‌ പ്രകടിപ്പിച്ചിരുന്നുവെന്ന്‌ ഒരു മുതിര്‍ന്ന വൈറ്റ്‌ ഹൗസ്‌ ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. രഹസ്യാന്വേഷണ തലവന്‌ പകരമായി വരാന്‍ സാധ്യതയുള്ളവരെക്കുറിച്ച്‌ ട്രംപ്‌ കൂട്ടാളികളോട്‌ അഭിപ്രായം ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. ട്രംപിന്റെ അടുത്ത സുഹൃത്തായിരുന്നു ലുട്ട്‌നിക്‌. ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായുള്ള ബന്ധമാണ്‌ അദ്ദേഹത്തിനു തിരിച്ചടിയായത്‌. ഈ വര്‍ഷം ആദ്യം പുറത്തുവിട്ട പുതിയ ഫയലുകള്‍ അനുസരിച്ച്‌, 2012 ല്‍ എപ്‌സ്‌റ്റീന്റെ സ്വകാര്യ ദ്വീപില്‍ അദ്ദേഹത്തോടൊപ്പം ലുട്ട്‌നിക്‌ ഉച്ചഭക്ഷണം കഴിച്ചിരുന്നു.]]></content:encoded>
      </item>
      <item>
         <title><![CDATA[ മാന്യത പുലര്‍ത്തു... കടന്നുപോകൂ...',ഹോര്‍മുസ്‌ പ്രതിസന്ധിയില്‍ ഇറാന്‍]]></title>
         <link>https://mangalam.com/news/detail/834250-news-details.html</link>
         <pubDate>Sat, 04 Apr 2026 18:10:23 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:10:23 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>
ടെഹ്‌റാന്‍: ഹോര്‍മുസ്‌ കടലിടുക്കില്‍ വിവിധ രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ചരക്കുനീക്ക പ്രതിസന്ധി 'ലളിത'മായി പരിഹരിക്കാനാകുമെന്ന്‌ സിംബാബ്‌വെയിലെ ഇറാന്‍ നയതന്ത്രകാര്യാലയം. 'മാന്യത പുലര്‍ത്തിയാല്‍ കടന്നുപോകാം' എന്ന നിര്‍ദേശമാണ്‌ പരിഹാസരൂപേണ അമേരിക്ക ഉള്‍പ്പെടെയുള്ള ശത്രുനിരയ്‌ക്കുമുന്നില്‍ ഇറാന്‍ മുന്നോട്ടുവച്ചത്‌.
 നയതന്ത്ര മാര്‍ഗങ്ങളിലൂടെ സമാധാനപരമായ ചര്‍ച്ചകള്‍ക്കു തയാറായ രാജ്യക്കാര്‍ക്ക്‌ ഹോര്‍മുസില്‍ സുരക്ഷിതയാത്ര അനുവദിച്ചെന്നു വ്യക്‌തമാക്കിയാണ്‌ സ്‌പെയിന്‍, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങളെ ടാഗ്‌ചെയ്‌തുള്ള ഉപദേശം. 
ഫെബ്രുവരി 28 ന്‌ യു.എസ്‌-ഇസ്രയേല്‍ സഖ്യം വ്യോമാക്രമണം തുടങ്ങിയതിനുപിന്നാലെയാണ്‌ ഇറാന്‍ ഹോര്‍മുസ്‌ കടലിടുക്ക്‌ അടച്ചത്‌. ഇതോടെ ഇതുവഴിയുള്ള രാജ്യാന്തര ചരക്കുനീക്കവും ഏതാണ്ട്‌ നിലച്ചു. കപ്പല്‍ച്ചാലിലൂടെയുള്ള ഗതാഗതം പൂര്‍വസ്‌ഥിതിയിലാക്കുമെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ അവകാശപ്പെടുമ്പോഴും സാഹചര്യത്തില്‍ മാറ്റമില്ലെന്നതാണ്‌ യാഥാര്‍ഥ്യം. യു.എസ്‌. സഖ്യത്തിന്റെ ആക്രമണത്തിനു തൊട്ടുമുമ്പുവരെ കടലിടുക്കിലെ സ്‌ഥിതിഗതികള്‍ സാധാരണനിലയിലായിരുന്നെന്ന്‌ ഇറാന്‍ അധികൃതര്‍ ആവര്‍ത്തിക്കുന്നുമുണ്ട്‌. 
ആക്രമണത്തിന്റെ കെടുതികള്‍ അനുഭവിക്കുമ്പോഴും ഹോര്‍മുസിന്റെ ഗുണഭോക്‌താക്കളായ രാജ്യക്കാര്‍ക്ക്‌ പരിഹാസരൂപേണയുള്ള ഇറാന്റെ ഉപദേശങ്ങള്‍ക്കു കുറവൊന്നുമില്ല. ആക്രമണത്തില്‍ തളരില്ലെന്നും വെടിനിര്‍ത്തലിനു തയാറല്ലെന്നും സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ ഇറാന്‍ വ്യക്‌തമാക്കുന്നുമുണ്ട്‌. അമേരിക്കന്‍ പതാക പുതപ്പിച്ച ശവപ്പെട്ടികള്‍ നിറഞ്ഞ ഹോര്‍മുസ്‌ കടലിടുക്കിന്റെ ചിത്രമായിരുന്നു അതിലൊന്ന്‌. പ്രിട്ടോറിയയിലെ ഇറാനിയന്‍ എംബസിയുടേതായിരുന്നു പോസ്‌റ്റ്‌. 'ഹോര്‍മുസ്‌ കടലിടുക്കിലൂടെ കടന്നുപോകാന്‍ സാധിക്കുന്ന ഏക അമേരിക്കന്‍ വസ്‌തു' എന്നാണ്‌ ഇതിനു നല്‍കിയ അടിക്കുറിപ്പ്‌. തങ്ങളുമായി സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളുടെ കപ്പലുകള്‍ക്കുമാത്രമേ ഹോര്‍മുസ്‌ തുറന്നുനല്‍കൂയെന്ന കടുത്ത നിലപാടാണ്‌ ഇറാന്റേത്‌.]]></content:encoded>
      </item>
      <item>
         <title><![CDATA[പാകിസ്‌താനു നല്‍കിയ വായ്‌പ തിരിച്ചുചോദിച്ച്‌ യു.എ.ഇ.]]></title>
         <link>https://mangalam.com/news/detail/834251-news-details.html</link>
         <pubDate>Sat, 04 Apr 2026 18:10:23 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:10:23 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>
അബുദാബി: പശ്‌ചിമേഷ്യയില്‍ ഇറാനില്‍നിന്നുള്ള ആക്രമണം തുടരുന്നതിനിടെ, 200 കോടി ഡോളറിന്റെ വായ്‌പ തിരിച്ചടയ്‌ക്കാന്‍ പാകിസ്‌താനോട്‌ ആവശ്യപ്പെട്ട്‌ യു.എ.ഇ. പാകിസ്‌താന്റെ വിദേശനാണ്യ കരുതല്‍ ശേഖരം നിലനിര്‍ത്തുന്നതിനും സാമ്പത്തിക സ്‌ഥിരതയ്‌ക്കുമായാണ്‌ യു.എ.ഇ. ഈ തുക നല്‍കിയിരുന്നത്‌. അടുത്തിടെ വരെ വായ്‌പാ കാലാവധി നീട്ടി നല്‍കുകയായിരുന്നു പതിവ്‌. എന്നാല്‍, പശ്‌ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍ വായ്‌പാത്തുക ഉടന്‍ തിരിച്ചടയ്‌ക്കാന്‍ യു.എ.ഇ. ആവശ്യപ്പെട്ടതായി വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇതേത്തുടര്‍ന്ന്‌ ഈ മാസം അവസാനത്തോടെ ഈ പണം തിരിച്ചുനല്‍കാന്‍ പാകിസ്‌താന്‍ തീരുമാനിച്ചതായാണു സൂചന. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ പാകിസ്‌താനില്‍ (എസ്‌.ബി.പി) സുരക്ഷിത നിക്ഷേപമായാണ്‌ ഈ തുക സൂക്ഷിച്ചിരുന്നതെന്ന്‌ ജിയോ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഒമ്പതു ശതമാനം പലിശയ്‌ക്കാണ്‌ പണം കടമെടുത്തിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്‌. മുന്‍കാലങ്ങളില്‍ വര്‍ഷാവര്‍ഷം വായ്‌പാ കാലാവധി നീട്ടി നല്‍കിയിരുന്നു. എന്നാല്‍ 2025 ഡിസംബറില്‍ ആദ്യം ഒരു മാസത്തേക്കും പിന്നീട്‌ ഏപ്രില്‍ 17 വരെ രണ്ടു മാസത്തേക്കും മാത്രമാണ്‌ കാലാവധി നീട്ടി നല്‍കിയത്‌. നിലവില്‍ പാകിസ്‌താന്റെ കൈവശം 2100 കോടി ഡോളറിലധികം കരുതല്‍ശേഖരമുണ്ട്‌. അതിനാല്‍ യു.എ.ഇക്ക്‌ തുക തിരികെ നല്‍കാന്‍ സാധിക്കുമെങ്കിലും വരും മാസങ്ങളില്‍ പാകിസ്‌താന്‌ കൂടുതല്‍ വിദേശ ധനസഹായം തേടേണ്ടി വന്നേക്കാം.]]></content:encoded>
      </item>
      <item>
         <title><![CDATA[ഒരു മതവിഭാഗത്തെയും ലക്ഷ്യമിട്ടല്ല എഫ.്‌സി.ആര്‍.എ. ഭേദഗതി: കിരണ്‍ റിജിജു]]></title>
         <link>https://mangalam.com/news/detail/834248-news-details.html</link>
         <pubDate>Sat, 04 Apr 2026 18:10:06 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:10:06 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834248/in1.jpg" />
         <content:encoded><![CDATA[<p></p>
ന്യൂഡല്‍ഹി: എഫ.്‌സി.ആര്‍.എ.  ഭേദഗതി ബില്‍ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെച്ചല്ലെന്ന്‌ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. നിയമവിരുദ്ധ ഫണ്ടിംഗ്‌ തടയുക മാത്രമാണ്‌ ലക്ഷ്യമെന്നും നിയമവിരുദ്ധ നടപടികള്‍ തടയേണ്ടത്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കിരണ്‍ റിജിജു പറഞ്ഞു.
വിദേശ ഫണ്ടുകള്‍ മറ്റൊന്നിനും ഉപയോഗിക്കാതിരിക്കാന്‍ വേണ്ടിയാണ്‌ നിയമം. ക്രിസ്‌ത്യന്‍ സ്‌ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ആണ്‌ നിയമം എന്നത്‌ ശുദ്ധ അസംബന്ധമാണ്‌. യു.ഡി.എഫും സി.പി.എമ്മും നുണ പ്രചാരണം നിര്‍ത്തണമെന്നും കിരണ്‍ റിജിജു പറഞ്ഞു. ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഫണ്ടുകള്‍ ഉപയോഗിച്ചുവെന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്‌. ഇതുകൊണ്ട്‌ മാത്രമാണ്‌ ചില നടപടികള്‍ എടുക്കുന്നതെന്നും ഒരു മത വിഭാഗത്തിനും എതിരല്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.]]></content:encoded>
      </item>
      <item>
         <title><![CDATA[അണ്ണാമലൈ മത്സരത്തിനില്ല]]></title>
         <link>https://mangalam.com/news/detail/834244-news-details.html</link>
         <pubDate>Sat, 04 Apr 2026 18:09:50 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:09:50 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>
ന്യൂഡല്‍ഹി:  തമിഴ്‌നാട്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനില്ലെന്നു ബി.ജെ.പി. മുന്‍ സംസ്‌ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ. തനിക്ക്‌ ടിക്കറ്റ്‌ നിഷേധിക്കപ്പെട്ടെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും പകരം പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും വേണ്ടി പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഈ മാസം 23ന്‌ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 27 സ്‌ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പുറത്തിറക്കിയതിന്‌ തൊട്ടുപിന്നാലെയാണ്‌ അണ്ണാമലൈയുടെ വിശദീകരണം.  ഈ തെരഞ്ഞെടുപ്പ്‌ കാലയളവില്‍, തമിഴ്‌നാട്ടിലെ വിവിധ മണ്ഡലങ്ങളില്‍ ബി.ജെ.പിക്കുവേണ്ടി പ്രചാരണം നടത്തുമെന്ന്‌ അണ്ണാമലൈ അറിയിച്ചു. നിലവില്‍, ഏപ്രില്‍ 7 വരെ പുതുച്ചേരിയിലും കേരളത്തിലും പ്രചാരണം നടത്താന്‍ പാര്‍ട്ടി  ചുമതലപ്പെടുത്തിയിട്ടുണ്ട്‌. 7 മുതല്‍ 23 വരെ, തമിഴ്‌നാട്ടില്‍ ഉടനീളമുള്ള എല്ലാ ബി.ജെ.പി, എന്‍.ഡി.എ സ്‌ഥാനാര്‍ത്ഥികള്‍ക്കുമായി ഞാന്‍ പ്രചാരണം നടത്തണം.- അദ്ദേഹം പറഞ്ഞു.]]></content:encoded>
      </item>
      <item>
         <title><![CDATA[എന്‍.സി.പി. തര്‍ക്കം]]></title>
         <link>https://mangalam.com/news/detail/834245-news-details.html</link>
         <pubDate>Sat, 04 Apr 2026 18:09:50 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:09:50 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>
മുംബൈ: ബാരാമതി നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ മഹാരാഷ്‌ട്രയിലെ പ്രതിപക്ഷമായ മഹാ വികാസ്‌ അഘാഡിയില്‍ വിള്ളല്‍. 
ശരദ്‌ പവാര്‍ നേതൃത്വം നല്‍കുന്ന എന്‍.സി.പി. ഇതിനകം തന്നെ അജിത്‌ പവാറിന്റെ ഭാര്യയും ഉപമുഖ്യമന്ത്രിയമായ സുനേത്ര പവാറിനെതിരേ മത്സരിക്കില്ലെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. മത്സരിക്കാന്‍ സാധ്യതയില്ലെന്ന്‌ ശിവസേന (ഉദ്ധവ്‌ ബാലാസാഹെബ്‌ താക്കറെ) പക്ഷവും സൂചിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍, മത്സരിക്കാനുള്ള തീരുമാനത്തിലാണു കോണ്‍ഗ്രസ്‌.]]></content:encoded>
      </item>
      <item>
         <title><![CDATA[രണ്ട്‌ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ വീണു; യു.എസിനു തിരിച്ചടി]]></title>
         <link>https://mangalam.com/news/detail/834246-news-details.html</link>
         <pubDate>Sat, 04 Apr 2026 18:09:50 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:09:50 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>
ന്യൂഡല്‍ഹി: രണ്ട്‌ പതിറ്റാണ്ടിനിടെ ആദ്യമായി യു.എസ്‌. യുദ്ധ വിമാനം ശത്രുരാജ്യം വെടിവച്ചിട്ടു. അമേരിക്കയെ സംബന്ധിച്ചിടത്തോളം വളരെ അപൂര്‍വമായ തിരിച്ചടി. ഇറാന്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ യു.എസ്‌. പോര്‍ വിമാനം തകര്‍ന്നുവീണെങ്കിലും അതു കുവൈത്തിനു സംഭവിച്ച പിഴവാണെന്നായിരുന്നു വിശദീകരണം. ഇറാന്റെ വ്യോമപ്രതിരോധം 'പൂര്‍ണമായി നശിപ്പിച്ചു' എന്ന്‌ ട്രംപ്‌ അവകാശപ്പെട്ടതിന്‌ ശേഷമാണു പോര്‍വിമാനങ്ങള്‍ തകര്‍ന്നുവീണത്‌. മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാനുള്ള കഴിവ്‌ ഇറാനു നഷ്‌ടപ്പെടുകയാണെന്നും ട്രംപ്‌ അവകാശപ്പെട്ടിരുന്നു. 
വെള്ളിയാഴ്‌ച ഇറാന്‍ ഒരു അമേരിക്കന്‍ എഫ്‌15ഇ സ്‌ൈട്രക്ക്‌ ഈഗിള്‍ യുദ്ധവിമാനം വീഴ്‌ത്തിയതായി അമേരിക്കന്‍ ഉദ്യോഗസ്‌ഥര്‍ സ്‌ഥിരീകരിച്ചു. ഒരു സൈനികനെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും രണ്ടാമത്തെയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും അവര്‍ പറഞ്ഞു. ഇറാന്‍ സ്‌റ്റേറ്റ്‌ മീഡിയ പറയുന്നതനുസരിച്ച്‌, പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മേഖലയില്‍ ഇറാന്‍ പ്രതിരോധ സേനയുടെ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ എ10 വാര്‍താഗ്‌ അറ്റാക്ക്‌ വിമാനം തകര്‍ന്നുവീണിട്ടുണ്ട്‌. ഇറാന്‍ ഇസ്ലാമിക്‌ റെവല്യൂഷണറി ഗാര്‍ഡ്‌ കോര്‍പ്‌സ്‌ (ഐ.ആര്‍.ജി.സി) പുറത്തുവിട്ട ദൃശ്യങ്ങളില്‍, ഉപരിതലത്തില്‍നിന്ന്‌ അന്തരീക്ഷത്തിലേക്ക്‌ തൊടുക്കുന്ന മിസൈലുകള്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങളെ ആക്രമിക്കുന്നതായി കാണാം. പരമ്പരാഗത റഡാര്‍ സംവിധാനം ഉപയോഗിച്ചല്ല വിമാനത്തെ തിരിച്ചറിഞ്ഞതെന്ന സൂചന ആ ദൃശ്യങ്ങളിലുണ്ട്‌. ഒപ്‌റ്റിക്കല്‍, ഇന്‍ഫ്രാറെഡ്‌ (ഐ.ആര്‍) സെന്‍സറുകള്‍ ഉപയോഗിച്ചാകാം യുദ്ധ വിമാനത്തെ ഐ.ആര്‍.ജി.സി. തിരിച്ചറിഞ്ഞതെന്നു വിദഗ്‌ധര്‍ കരുതുന്നു. 
ഇറാന്‍ സ്‌റ്റേറ്റ്‌ മീഡിയ പുറത്തുവിട്ട ചിത്രങ്ങള്‍, ഇലക്‌ട്രോഓപ്‌റ്റിക്കല്‍/ഇന്‍ഫ്രാറെഡ്‌ ട്രാക്കിങ്‌ സിസ്‌റ്റത്തിന്റെ സവിശേഷതകളായ ഉയര്‍ന്ന നിലവാരമുള്ള തെര്‍മല്‍ ചിത്രങ്ങളുണ്ട്‌. അമേരിക്കന്‍, ഇസ്രയേലി വ്യോമാക്രമണങ്ങളില്‍ ഉപരിതലത്തില്‍നിന്ന്‌ അന്തരീക്ഷത്തിലേക്ക്‌ തൊടുക്കുന്ന മിസൈല്‍ സംവിധാനങ്ങളില്‍ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടതിനാല്‍, വിമാനങ്ങളുടെ എന്‍ജിനുകളില്‍നിന്നുള്ള ചൂടും  ഘര്‍ഷണവും തിരിച്ചറിയാന്‍ കഴിവുള്ള പാസീവ്‌ സെന്‍സറുകളെയാണ്‌ ഇറാന്‍ കൂടുതലായി ആശ്രയിക്കുന്നതെന്നാണു വിദഗ്‌ധര്‍ പറയുന്നത്‌.  ഇന്‍ഫ്രാറെഡ്‌ സിസ്‌റ്റം, തണുത്ത താപനിലയുള്ള ആകാശത്തിന്റെ പശ്‌ചാത്തലത്തില്‍ വിമാന എന്‍ജിനുകളില്‍നിന്നുള്ള ചൂട്‌ തിരിച്ചറിയും.അതില്‍ റഡാര്‍ ഉള്‍പ്പെടുന്നില്ല. ഈ സംവിധാനം ഉപയോഗിച്ച്‌ മിസൈല്‍ കൃത്യമായി ലക്ഷ്യത്തിലെത്തിക്കുന്നു. ഇറാന്‍ നിര്‍മിതമായ മാജിദ്‌ ഉപരിതലത്തില്‍നിന്ന്‌ അന്തരീക്ഷത്തിലേക്ക്‌ തൊടുക്കുന്ന മിസൈല്‍ സംവിധാനം ചില ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടിരിക്കാം.എഫ്‌15ഇ , എ10 പോലുള്ള യുദ്ധവിമാനങ്ങളെ ഇന്‍ഫ്രാറെഡ്‌/ഇലക്‌ട്രോഓപ്‌റ്റിക്കല്‍ സെന്‍സറുകള്‍ ഉപയോഗിച്ച്‌ ട്രാക്ക്‌ ചെയ്യുന്നത്‌ ഏറെക്കുറെ അസാധ്യമാണെന്നായിരുന്നു യു.എസിന്റെ വിശ്വാസം. അവയുടെ ഉയര്‍ന്ന വേഗത, നൂതന പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയാണു യു.എസിന്‌ ആത്മവിശ്വാസം നല്‍കിയത്‌. ആധുനിക യുദ്ധവിമാനങ്ങളില്‍ തിരിച്ചറിയലുകള്‍ കുറയ്‌ക്കുന്നതിന്‌ കൂള്‍ഡ്‌ നോസലുകള്‍, താഴ്‌ന്ന നിരീക്ഷണ കോട്ടിങ്ങുകള്‍ എന്നിവ ഉപയോഗിക്കുന്നു. ഇത്‌ വിമാനം പുറംതള്ളുന്ന താപ വികിരണത്തെ ഗണ്യമായി കുറയ്‌ക്കുന്നു.
 ഇറാനിലെ മധ്യഭാഗത്തായി എഫ്‌15ഇ സ്‌ൈട്രക്ക്‌ ഈഗിള്‍ വീണ സംഭവം, ഇറാന്‍ ആകാശത്ത്‌ അമേരിക്കന്‍- ഇസ്രയേലി നിയന്ത്രണം ചോദ്യം ചെയ്യുന്നതാണ്‌. ഒരു സൈനികനെ രക്ഷപ്പെടുത്തിയത്‌ അവര്‍ക്ക്‌ ആശ്വാസമാകും. എങ്കിലും രണ്ടാമനെ ഉപയോഗിച്ച്‌ ഇറാന്‍ വിലപേശല്‍ നടത്തിയാല്‍ യു.എസ്‌. പ്രതിരോധത്തിലാകും.]]></content:encoded>
      </item>
      <item>
         <title><![CDATA[ട്രെയിനില്‍ ബാലികയെ പിതാവ്‌ തലയറുത്തുകൊന്നു]]></title>
         <link>https://mangalam.com/news/detail/834247-news-details.html</link>
         <pubDate>Sat, 04 Apr 2026 18:09:50 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:09:50 +0000</modifiedDate>
         
         <content:encoded><![CDATA[<p></p>
ഗുവാഹത്തി: അസമിലെ ലക്ഷ്‌മിപൂര്‍ ജില്ലയില്‍ ഓടുന്ന ട്രെയിനില്‍വച്ച്‌ പിതാവ്‌  6 വയസ്സുള്ള മകളെ തലവെട്ടി കൊലപ്പെടുത്തി. മകള്‍ സുമിയെ കൊലപ്പെടുത്തിയ കേസിലാണു സൂനില്‍ മുര്‍മു അറസ്‌റ്റിലായത്‌. ബിശ്വനാഥ്‌ ചരിയലിയില്‍നിന്നാണു സൂനില്‍ മകള്‍ക്കൊപ്പം   ഡെകാര്‍ഗോണ്‍-മുര്‍കോംഗ്‌സെലെക്‌ എക്‌സ്‌പ്രസ്‌ ട്രെയിനിലെ ജനറല്‍ കോച്ചില്‍ കയറിയത്‌. ട്രെയിനില്‍ യാത്രക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. പ്രതിയുടെ കൈവശം ഒരു മച്ചീറ്റ്‌ (വാള്‍ പോലുള്ള ആയുധം) ഉണ്ടായിരുന്നതായും ട്രെയിനുള്ളില്‍ അയാള്‍ അസ്വസ്‌ഥത പ്രകടിപ്പിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. അയാളുടെ പെരുമാറ്റം കണ്ട്‌ ഭയന്ന യാത്രക്കാര്‍ മറ്റ്‌ കമ്പാര്‍ട്ട്‌മെന്റുകളിലേക്ക്‌ മാറി. അപ്പോഴാണ്‌ ഇയാള്‍ മകളെ വെട്ടി കൊലപ്പെടുത്തിയത്‌. കൊലപാതകത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പ്രതിയെ ചോദ്യം ചെയ്‌തു വരികയാണെന്നും പോലീസ്‌ അറിയിച്ചു.]]></content:encoded>
      </item>
      <item>
         <title><![CDATA[ഉയിര്‍പ്പിന്റെ സന്ദേശം; ആയുധങ്ങള്‍ക്ക്‌ നല്‍കാനാവാത്ത സമാധാനം]]></title>
         <link>https://mangalam.com/news/detail/834243-news-details.html</link>
         <pubDate>Sat, 04 Apr 2026 18:09:27 +0000</pubDate>
         <modifiedDate>Sat, 04 Apr 2026 18:09:27 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/04/834243/lk1.jpg" />
         <content:encoded><![CDATA[<p></p>
ൈക്രസ്‌തവര്‍ ഇന്ന്‌ തങ്ങളുടെ രക്ഷകനായ യേശുക്രിസ്‌തുവിന്റെ ഉയിര്‍പ്പ്‌ തിരുനാള്‍ ആഘോഷിക്കുകയാണ്‌. കേവലമൊരു മതാചാരത്തിനപ്പുറം, മനുഷ്യരാശിയെ നീതിയുടെയും സമാധാനത്തിന്റെയും യാഥാര്‍ത്ഥ്യത്തിലേക്ക്‌ നയിക്കാനുള്ള വലിയൊരു സന്ദേശമാണ്‌ ഉത്ഥാനത്തിലുള്ളത്‌. മരണത്തെ ജയിച്ചുവന്ന ക്രിസ്‌തു തന്റെ ശിഷ്യന്മാര്‍ക്ക്‌ നല്‍കിയ ആദ്യത്തെ വാക്ക്‌ തന്നെ, 'നിങ്ങള്‍ക്ക്‌ സമാധാനം ഉണ്ടായിരിക്കട്ടെ' എന്നാണ്‌. മതവിശ്വാസിയായാലും നിരീശ്വരവാദിയായാലും ഏതൊരു മനുഷ്യനും അടിസ്‌ഥാനപരമായി ആഗ്രഹിക്കുന്നത്‌ ഈ സമാധാനമാണ്‌.
എന്നാല്‍, ഇന്നത്തെ ലോകത്തിന്റെ അവസ്‌ഥ എന്താണ്‌? യുദ്ധം ചെയ്യുന്നവരും അതിനെ എതിര്‍ക്കുന്നവരും ഒരേപോലെ അവകാശപ്പെടുന്നത്‌ തങ്ങള്‍ സമാധാനത്തിന്‌ വേണ്ടിയാണ്‌ നിലകൊള്ളുന്നത്‌ എന്നാണ്‌. ഇവിടെ നാം നമ്മോടു തന്നെ ചോദിക്കേണ്ട ഒരു വലിയ ചോദ്യമുണ്ട്‌: അപരനെ കൊന്നൊടുക്കിയും, ഇല്ലാതാക്കിയും ഭരണാധികാരികളും ചില മതനേതാക്കളും ഇവിടെ സ്‌ഥാപിക്കാന്‍ ശ്രമിക്കുന്ന സമാധാനം യഥാര്‍ത്ഥത്തില്‍ അസമാധാനത്തിന്റെ വിത്തുകളേല്ല പാകുന്നത്‌?
ഗാസയിലും യുൈക്രനിലും, ഇറാനിലും ഇറാഖിലും, മ്യാന്‍മാറിലും സുഡാനിലും നൈജീരിയയിലുമൊക്കെ പിഞ്ചുകുഞ്ഞുങ്ങളുടെ ചോര വീഴുന്ന മണ്ണില്‍നിന്ന്‌ ഭരണകൂടങ്ങള്‍ സമാധാനം വിതയ്‌ക്കുകയാണെന്ന്‌ അലമുറയിടുന്നുണ്ട്‌. ഈ കാപട്യത്തെക്കുറിച്ച്‌ വത്തിക്കാന്‍ സ്‌റ്റേറ്റ്‌ സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍ ചൂണ്ടിക്കാണിച്ചത്‌ ഇങ്ങനെയാണ്‌: 'യുദ്ധങ്ങള്‍ എപ്പോഴും പരാജയമാണ്‌, മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ പരാജയം. സംവാദത്തിന്റെ വാതിലുകള്‍ അടയുകയും ആയുധങ്ങള്‍ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ അവിടെ നീതി എന്നെന്നേക്കുമായി മരിക്കുന്നു.' ആയുധങ്ങള്‍ കൊണ്ട്‌ എന്നെങ്കിലും ലോകത്ത്‌ സമാധാനം പുലര്‍ന്നിട്ടുണ്ടോ എന്ന ചരിത്രത്തിന്റെ ചോദ്യമാണ്‌ അദ്ദേഹം ഉയര്‍ത്തുന്നത്‌.
യുദ്ധക്കൊതിയന്മാരായ ഭരണാധികാരികള്‍ക്ക്‌ കുടപിടിക്കുന്ന മതനേതാക്കള്‍ ഇന്നത്തെ സമൂഹത്തിന്റെ വലിയൊരു ദുരന്തമാണ്‌. റഷ്യയുടെ യുൈക്രന്‍ അധിനിവേശത്തിന്റെ പശ്‌ചാത്തലത്തില്‍, റഷ്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ പാത്രിയര്‍ക്കീസ്‌ കിറില്‍ ഭരണകൂടത്തെ അനുകൂലിച്ച്‌ സംസാരിച്ച സംഭവം ഇതിനൊരു ഉദാഹരണമാണ്‌.
 'യേശു ഉയിര്‍ത്തെഴുന്നേറ്റു, റഷ്യ വിജയിക്കുന്നു, ദൈവം നമ്മോടൊപ്പമുണ്ട്‌' എന്ന അദ്ദേഹത്തിന്റെ പ്രസ്‌താവനയോട്‌ ഫ്രാന്‍സിസ്‌ പാപ്പ പ്രതികരിച്ചത്‌ വളരെ നിശിതമായാണ്‌. 'മതനേതാക്കള്‍ ഒരിക്കലും ഭരണാധികാരികളുടെ അള്‍ത്താര ബാലന്മാരാകരുത്‌' എന്ന്‌ പാപ്പ അന്ന്‌ ഓര്‍മ്മിപ്പിച്ചു. യഥാര്‍ത്ഥ മതബോധം ഒരിക്കലും അക്രമത്തെ ന്യായീകരിക്കില്ല. ഫ്രാന്‍സിസ്‌ പാപ്പ എപ്പോഴും ആവര്‍ത്തിക്കുന്നതുപോലെ, 'ദൈവത്തിന്റെ നാമത്തില്‍ യുദ്ധം ചെയ്യുന്നത്‌ ഏറ്റവും വലിയ മതനിന്ദയാണ്‌.'
ജറുസലേമിലെ ലാറ്റിന്‍ പാത്രിയര്‍ക്കീസ്‌ കര്‍ദിനാള്‍ പിയര്‍ബത്തിസ്‌ത പിസബല്ലയുടെ വാക്കുകള്‍ യുദ്ധഭൂമികളിലെ മനുഷ്യരുടെ അവസ്‌ഥയെ കൃത്യമായി വരച്ചുകാട്ടുന്നുണ്ട്‌: 
'നീതിയില്ലാത്ത സമാധാനം വെറുമൊരു മിഥ്യയാണ്‌. ആയുധങ്ങള്‍ നിശബ്‌ദമാകുന്നതല്ല, മറിച്ച്‌ മനുഷ്യന്റെ അന്തസ്സ്‌ സംരക്ഷിക്കപ്പെടുമ്പോഴാണ്‌ യഥാര്‍ത്ഥ സമാധാനം ഉണ്ടാകുന്നത്‌.' സമാധാനം എന്നത്‌ നിശബ്‌ദതയല്ല, അത്‌ നീതിയുടെ പ്രായോഗിക രൂപമാണ്‌. നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ പോപ്പ്‌ ലിയോ പതിമൂന്നാമന്‍ സമാധാനത്തെക്കുറിച്ച്‌ നല്‍കിയ പ്രബോധനവും ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കേണ്ടതാണ്‌: 'അടിച്ചമര്‍ത്തലിലൂടെ നേടുന്ന ശാന്തത സമാധാനമല്ല, അത്‌ അടിമത്തമാണ്‌. മനുഷ്യന്റെ മനസില്‍ നീതിബോധം വാഴാതെ സമൂഹത്തില്‍ സമാധാനം സാധ്യമല്ല.'
യുദ്ധങ്ങളുടെയും ഭിന്നിപ്പുകളുടെയും ഈ കാലഘട്ടത്തില്‍, നിലവിലെ മാര്‍പാപ്പയായ ലിയോ പതിനാലാമന്‍ നല്‍കുന്ന സന്ദേശവും ഏറെ ശ്രദ്ധേയമാണ്‌. 'സംവാദങ്ങളിലൂടെയും ഹൃദയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ പണിയുന്നതിലൂടെയും ആയുധമുപേക്ഷിച്ചുള്ള ഒരു യഥാര്‍ത്ഥ സമാധാനം നാം കെട്ടിപ്പടുക്കണം' എന്ന്‌ അദ്ദേഹം ലോകത്തോട്‌ ആഹ്വാനം ചെയ്യുന്നു. ആയുധങ്ങളുടെ ബലത്തിലല്ല, മറിച്ച്‌ മനുഷ്യര്‍ തമ്മിലുള്ള സംവാദങ്ങളിലാണ്‌ സമാധാനത്തിന്റെ വേരുകള്‍ കിടക്കുന്നത്‌ എന്നതാണ്‌ ആ വാക്കുകളുടെ പൊരുള്‍.

രാഷ്‌ട്രീയക്കാരുടെ അധികാരക്കൊതിക്കും യുദ്ധവെറിക്കും മുന്നില്‍ തങ്ങളുടെ മനഃസാക്ഷിയെ പണയം വയ്‌ക്കാതിരിക്കുക എന്നതാണ്‌ ഓരോ മതനേതാവിനുമുള്ള വിളി. അത്‌ ക്രിസ്‌ത്യാനിയായാലും, മുസ്ലീമായാലും, ഹിന്ദുവായാലും ഈ സത്യം തിരിച്ചറിയണം. 
രാഷ്‌ട്രീയക്കാരുടെ മനഃസാക്ഷിയെ സമാധാനത്തിന്റെ മനഃസാക്ഷിയാക്കി മാറ്റാന്‍ മതനേതൃത്വങ്ങള്‍ക്കും, മതേതര ചിന്തകര്‍ക്കും ഒരുപോലെ കഴിയണം. ഈ വിളി മനസിലാക്കാതെ പോകുന്ന നേതാക്കള്‍ തങ്ങളുടെ മതങ്ങള്‍ പഠിപ്പിക്കുന്ന സമാധാനവും സ്‌നേഹവും അഹിംസയും വെറും പുസ്‌തകത്താളുകളില്‍ ഒതുക്കിവയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌.
മതം പഠിപ്പിക്കുന്ന സ്‌നേഹം വിശുദ്ധ ഗ്രന്‌ഥങ്ങളിലെ അക്ഷരങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാനുള്ളതല്ല;അത്‌ തെരുവുകളിലും മനുഷ്യഹൃദയങ്ങളിലും പ്രാവര്‍ത്തികമാക്കാനുള്ളതാണ്‌. അപരനെ സ്‌നേഹിക്കാനും മനുഷ്യനെ മനുഷ്യനായി കാണാനും കഴിയുമ്പോഴാണ്‌ ഇത്തരം ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണമാകുന്നത്‌. ക്രിസ്‌തുവിന്റെ ഉത്ഥാനം അവശേഷിപ്പിക്കുന്ന ഏറ്റവും വലിയ സന്ദേശവും ഈ സമാധാനത്തിനായുള്ള വിളിയാണ്‌.

ഫാ. മിഥുന്‍ ജെ. ഫ്രാന്‍സിസ്‌ 
കൊച്ചുകല്ലന്‍വിള, എസ്‌.ജെ.]]></content:encoded>
      </item>
   </channel>
</rss>