<?xml version="1.0" encoding="UTF-8"?>
<rss xmlns:atom="http://www.w3.org/2005/Atom" 
     xmlns:content="http://purl.org/rss/1.0/modules/content/" 
     xmlns:dc="http://purl.org/dc/elements/1.1/" 
     xmlns:slash="http://purl.org/rss/1.0/modules/slash/" 
     xmlns:sy="http://purl.org/rss/1.0/modules/syndication/" 
     xmlns:wfw="http://wellformedweb.org/CommentAPI/" 
     xmlns:media="http://search.yahoo.com/mrss/"
     version="2.0">
   <channel>
      <title>Mangalam News</title>
      <atom:link href="https://mangalam.com/api/rss" rel="self" type="application/rss+xml" />
      <link>https://mangalam.com</link>
      <description>Latest news from Mangalam</description>
      <lastBuildDate>Sun, 30 Aug 2026 13:12:15 +0000</lastBuildDate>
      <language>ml</language>
      <sy:updatePeriod>hourly</sy:updatePeriod>
      <sy:updateFrequency>1</sy:updateFrequency>
      
      <item>
         <title><![CDATA[നേപ്പാൾ പ്രളയം: 768 മരണം, 2500 പേരെ കാണാനില്ല; ഔദ്യോഗിക കണക്കുകൾ പുറത്ത് വിട്ട് ഭരണകൂടം

]]></title>
         <link>https://mangalam.com/news/detail/865635-latest-news-nepal-floods-death-toll-rises-.html</link>
         <pubDate>Sun, 30 Aug 2026 12:37:45 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 12:37:45 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865635/5.gif" />
         <content:encoded><![CDATA[<p></p>കാഠ്മണ്ഡു: മിന്നൽപ്രളയം കൊടുംനാശം വിതച്ച നേപ്പാളിൽ രക്ഷാദൗത്യം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ദുരന്തത്തിൽ 768 പേർക്കാണ് ജീവൻ നഷ്ടമായത്. ദുരന്തത്തിൽ ഏകദേശം 2500 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് നേപ്പാൾ ഭരണകൂടം വ്യക്തമാക്കുന്നത്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണെങ്കിലും മരണസംഖ്യ ഇനിയും വലിയ തോതിൽ ഉയരാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് നിലനിൽക്കുന്നത്.

ഏഴ് മലയാളികൾ ഉൾപ്പെടെ 278 ഇന്ത്യക്കാരെയാണ് ഇനി കണ്ടെത്താനുള്ളതെന്നാണ് വിവരം. ടിബറ്റ് മേഖലയിൽ 49 ഇന്ത്യക്കാർ ഉൾപ്പെടെ 261 വിദേശികളെ കാണാതായതായി ചൈനയും അറിയിച്ചു.

അതിനിടെ, ഉത്തർപ്രദേശിലും മധ്യപ്രദേശിലും കനത്ത മഴ തുടരുകയാണ്. ഉത്തർപ്രദേശിൽ മന്ദാകിനി നദി കരകവിഞ്ഞതോടെ നിരവധി വീടുകളും കടകളും ക്ഷേത്രങ്ങളും വെള്ളത്തിനടിയിലായി. ചിത്രകൂടിൽ സൈനിക ഹെലികോപ്റ്ററുകൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനവും ആരംഭിച്ചു. മധ്യപ്രദേശിലെ നാല് ജില്ലകളെയും വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. മഴയും പ്രളയവും തുടരുന്നതിനാൽ ഇരു സംസ്ഥാനങ്ങളിലും രക്ഷാപ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ്.

​നേപ്പാളിലെ ദുരന്തബാധിതർക്കുള്ള സഹായവുമായി ഇന്ത്യയും രംഗത്ത്. നാലാമത്തെ വ്യോമസേനാ വിമാനവും ഇന്നലെ നേപ്പാളിലേക്ക് പുറപ്പെട്ടു. പുതപ്പുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിൻ, ശുചിത്വ കിറ്റുകൾ എന്നിവയുൾപ്പെടെ 11 ടൺ അവശ്യവസ്തുക്കളുമായാണ് സി-130 വിമാനം നേപ്പാളിലേക്ക് പോയത്. അതേസമയം, നേപ്പാളിൽ കുടുങ്ങിയ 36 അംഗ മലയാളി സംഘം സുരക്ഷിതമായി കേരളത്തിൽ തിരിച്ചെത്തി. പുലർച്ചെ 2.15ഓടെയാണ് സംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കണ്ണൂർ, കാസർഗോഡ്, കോട്ടയം, എറണാകുളം സ്വദേശികളാണ് ഒരാഴ്ചത്തെ ടൂർ പാക്കേജിന്റെ ഭാഗമായി നേപ്പാളിലെത്തിയിരുന്നത്.





]]></content:encoded>
      </item>
      <item>
         <title><![CDATA[നേപ്പാളിലെ പ്രളയമരണം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ത്യയുടെ ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ]]></title>
         <link>https://mangalam.com/news/detail/865634-latest-news-nepal-flood-deaths-indian-forensic-team-in-kathmandu-to-identify-bodies.html</link>
         <pubDate>Sun, 30 Aug 2026 12:36:16 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 12:36:16 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865634/nepal.gif" />
         <content:encoded><![CDATA[<p></p>കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയാൻ സഹായവുമായി ഇന്ത്യ. പ്രത്യേക ഫോറൻസിക് സംഘത്തെ ഇന്ത്യ നേപ്പാളിലേക്ക് അയച്ചു. 11 ടൺ ദുരിതാശ്വാസ സാമഗ്രികളും മാനവിക സഹായങ്ങളുമായി എത്തിയ നാലാമത്തെ ഇന്ത്യൻ വിമാനത്തിലാണ് സംഘം കാഠ്മണ്ഡുവിലെത്തിയത്.

നേപ്പാൾ ദുരന്ത നിവാരണ സേനയുമായി സഹകരിച്ച് ഫോറൻസിക് സംഘം ഡിഎൻഎ സാമ്പിളുകളുടെ പരിശോധനയ്ക്ക് നേതൃത്വം നൽകുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പുതപ്പുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിനുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, ശുചിത്വ കിറ്റുകൾ എന്നിവയാണ് ഇന്ത്യ എത്തിച്ച പ്രധാന ദുരിതാശ്വാസ സാമഗ്രികൾ. തുരങ്ക നിർമാണത്തിലെ സാങ്കേതിക വിദഗ്ധരും രക്ഷാപ്രവർത്തന ഉപകരണങ്ങളുമായുള്ള സംഘവും വിമാനത്തിലുണ്ടായിരുന്നു.

റസുവയിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ ഇന്ത്യൻ സഹായം ഉപകരിക്കുമെന്ന് കാഠ്മണ്ഡുവിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ പറഞ്ഞു. ദുരന്തബാധിത മേഖലകളിൽ നേപ്പാളിന് ആവശ്യമായ പിന്തുണ തുടർന്നും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.]]></content:encoded>
      </item>
      <item>
         <title><![CDATA[സെറ്റായില്ല ‘സിറ്റി സൈക്കിൾ’പാഴായത് ഒരു കോടിയിലേറെ രൂപ; കോഴിക്കോട് കോർപറേഷന്റെ്‌ സിറ്റി സൈക്കിൾ പദ്ധതി അവതാളത്തിൽ]]></title>
         <link>https://mangalam.com/news/detail/865633-latest-news-rusted-bicycles-over-one-crore-rupees-wasted-kozhikode-corporation-s-city-cycle-project-in-disarray.html</link>
         <pubDate>Sun, 30 Aug 2026 12:15:42 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 12:15:42 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865633/7.gif" />
         <content:encoded><![CDATA[<p></p>കോഴിക്കോട്:  കോഴിക്കോട് നഗരത്തിൽ ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കാനും സ്ത്രീകൾക്ക് സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ യാത്രാസൗകര്യം ഒരുക്കുന്നതിനുമായി കോർപ്പറേഷൻ പ്രഖ്യാപിച്ച ‘സിറ്റി സൈക്കിൾ’ പദ്ധതി നാല് വർഷമായിട്ടും പെരുവഴിയിൽ.പദ്ധതിക്കായി വാങ്ങിയ സൈക്കിളുകള്‍ ആര്‍ക്കും ഉപകരിക്കാതെ തുരുമ്പെടുത്ത് നശിക്കുകയാണ്.

സ്ത്രീകളെ ലക്ഷ്യമിട്ട പദ്ധതി 2023 ഫെബ്രുവരിയോടെ പ്രവർത്തന സജ്ജമാകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കരാറുകാരെ ലഭിക്കാത്തതും ഷെഡുകൾക്ക് സ്ഥലം കണ്ടെത്തുന്നതിലെ കാലതാമസവും തിരിച്ചടിയായി.ആദ്യ ഒരു മണിക്കൂറിന് 20 രൂപ, രണ്ട് മണിക്കൂറിന് 30 രൂപ, മൂന്ന് മണിക്കൂറിന് 40 രൂപ എന്നിങ്ങനെയായിരുന്നു വാടക. തുടർന്ന് ഓരോ മണിക്കൂറിനും 15 രൂപ വീതം അധികം ഈടാക്കാനും തീരുമാനിച്ചിരുന്നു. മൊബൈൽ ആപ്പും ജി.പി.എസ് സംവിധാനവും ഉൾപ്പെടുത്തിയായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ പ്രതീക്ഷിച്ച പോലെ പദ്ധതി മുന്നോട്ട് പോയില്ല. ഒരു കോടിയിലേറെ രൂപ പാഴ്ചെലവായി. 

ബേപ്പൂർ, പുതിയറ, മാറാട്, ചെലവൂർ, ആഴ്ചവട്ടം, സരോവരം, ഗോതീശ്വരം, മാനാഞ്ചിറ, എരഞ്ഞിപ്പാലം, നെയ്ത്തുകുളങ്ങര എന്നീ പത്ത് കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ടത്. എന്നാൽ ചെലവൂർ, എരഞ്ഞിപ്പാലം, മാറാട്, നെയ്ത്തുകുളങ്ങര എന്നിവിടങ്ങളിൽ മാത്രമാണ് ഷെഡുകൾ നിർമ്മിച്ചത്. ചിലയിടങ്ങളിൽ നിർമ്മാണം പൂർത്തിയായില്ല. ചില വാർഡുകളിൽ ഷെഡിനായി സ്ഥലം പോലും കണ്ടെത്താനായില്ല. മറ്റ് വാർഡുകളിലേക്ക് കൈമാറിയ 120 സൈക്കിളുകൾ ഷെഡില്ലാത്തതിനാൽ സുരക്ഷിതമായി സൂക്ഷിക്കാനാകാതെ വിവിധ വാർഡുകളിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഏറെക്കാലമായി ഉപയോഗിക്കാതെ കിടക്കുന്നതിനാൽ പല സൈക്കിളുകളും കേടുവന്നു. ഷെഡുകൾ നിർമ്മിക്കാൻ ഓരോ വാർഡിലും ഏകദേശം 2.5 ലക്ഷം രൂപ ചെലവിലാണ് ഷെഡുകൾ നിർമ്മിക്കുന്നത്. കുടുംബശ്രീയുടെ സഹകരണത്തോടെ ഓരോ കേന്ദ്രത്തിന്റെയും നടത്തിപ്പ് കുടുംബശ്രീ അംഗങ്ങളെ ഏൽപ്പിക്കാനായിരുന്നു തീരുമാനം. ]]></content:encoded>
      </item>
      <item>
         <title><![CDATA[സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനം; വന്ദേമാതരം പൂർണമായി ആലപിച്ചു; പ്രോട്ടോക്കോൾ പാലിക്കണമെന്ന് മന്ത്രി]]></title>
         <link>https://mangalam.com/news/detail/865632-latest-news-vande-mataram-sung-in-full-at-kerala-governments-onam-week-celebration-finale.html</link>
         <pubDate>Sun, 30 Aug 2026 12:08:15 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 12:08:15 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865632/5.gif" />
         <content:encoded><![CDATA[<p></p>തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങ് വേദിയില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോകോള്‍ പ്രകാരമാണ് വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മുഖ്യമന്ത്രി വി ഡി സതീശന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, കെ മുരളീധരന്‍, കെ എ തുളസി, സി പി ജോണ്‍, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരുള്‍പ്പെടെ വേദിയിലുണ്ടായിരുന്നു.


അതേസമയം  പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രത്യേക പ്രോട്ടാക്കോള്‍ ഉണ്ടെന്നും അതില്‍ സംസ്ഥാനത്തിന് ഇടപെടാന്‍ സാധിക്കില്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് നേരത്തെ പ്രതികരിച്ചിരുന്നു. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനാണ് പരിപാടിയുടെ ഉദ്ഘാടനം ഫ്ലാഗ്ഓഫ് ചെയ്ത് നിര്‍വഹിക്കുന്നത്. പൂര്‍ണ്ണമായും ആലപിക്കണമെന്ന് വൈസ് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്നാണ് പ്രോട്ടോക്കോള്‍ വിഭാഗം പറയുന്നത്.]]></content:encoded>
      </item>
      <item>
         <title><![CDATA[ആദ്യം അസഭ്യം, പിന്നെ മാപ്പ്; ഇപ്പോൾ ‘ഭീരു’ എന്ന് ആക്ഷേപം; 15 കാരി പെൺകുട്ടി പ്രധാനമന്ത്രി മോദിയെ വെല്ലുവിളിക്കുന്നു!]]></title>
         <link>https://mangalam.com/news/detail/865630-latest-news-first-abuse-then-an-apology-now-calling-him-a-coward-15-year-old-girl-challenges-modi.html</link>
         <pubDate>Sun, 30 Aug 2026 11:56:51 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 11:56:51 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865630/15.jpg" />
         <content:encoded><![CDATA[<p></p>ന്യൂഡൽഹി: ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനിടയിൽ പ്രധാനമന്ത്രിക്കെതിരെ നടത്തിയ അസഭ്യ പരാമർശങ്ങളുടെ പേരിൽ രാഷ്ട്രീയ വിവാദങ്ങളുടെ കേന്ദ്രമായി മാറിയ പതിനഞ്ചുകാരിയായ നോയിഡ സ്വദേശിനി വീണ്ടും വാർത്തകളിൽ ഇടം നേടുന്നു. ഇത്തവണ പ്രധാനമന്ത്രിയെ ‘ഭീരു’ എന്ന് വിളിക്കുന്ന ഒരു വീഡിയോയിലൂടെയാണ് പെൺകുട്ടി രംഗത്തുവന്നിരിക്കുന്നത്.

ഞായറാഴ്ച പോസ്റ്റ് ചെയ്ത വീഡിയോയിൽ, പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചതിനുശേഷം താൻ നേരിട്ട കടുത്ത തിരിച്ചടികളെക്കുറിച്ച് സംസാരിക്കുമ്പോൾ പെൺകുട്ടി കടുത്ത ദേഷ്യത്തിലാണ് കാണപ്പെട്ടത്. ഈ വിവാദം തന്റെ ജീവിതം താറുമാറാക്കിയെന്നും ഇപ്പോൾ പൊതുസ്ഥലങ്ങളിൽ മുഖംമൂടി ജീവിക്കാൻ നിർബന്ധിതയായിരിക്കുകയാണെന്നും അവൾ അവകാശപ്പെട്ടു. ഓൺലൈനിൽ കടുത്ത വിമർശനങ്ങളും ശത്രുതയും നേരിട്ടതിനെത്തുടർന്ന് താൻ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് അവളുടെ പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

നിങ്ങൾ എന്റെ ജീവിതം നരകമാക്കി', വിവാദത്തിനു ശേഷം തനിക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടെന്നും സാധാരണ ജീവിതം നയിക്കാൻ പാടുപെടുകയാണെന്നും പറഞ്ഞു.“മോദി ജി, നിങ്ങൾ എന്റെ ജീവിതം നരകമാക്കി മാറ്റി. അതായത് ഒരു 15 വയസ്സുള്ള കുട്ടിയുടെ പിന്നാലെ നിങ്ങൾ കൈയും മെയ് മറന്നിറങ്ങിയിരിക്കുകയാണ്,” പെൺകുട്ടി പറയുന്നു.സംഭവത്തിന് ശേഷം തനിക്ക് നിരന്തരമായ പീഡനങ്ങളും സമ്മർദ്ദങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവൾ ആരോപിച്ചു. 

“നിങ്ങൾ എനിക്ക് എല്ലാ സ്ഥലങ്ങളിലും ഇത്രയധികം പീഡനങ്ങൾ വരുത്തിവെച്ചു. ഇപ്പോൾ എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടു,”.തനിക്ക് സ്വതന്ത്രമായി എവിടേക്കും പോകാനോ തന്റെ യഥാർത്ഥ വ്യക്തിത്വം മറച്ചുവെക്കാതെ സാധാരണ ജീവിതം നയിക്കാനോ കഴിയുന്നില്ലെന്നും പെൺകുട്ടി കുറ്റപ്പെടുത്തി.“എനിക്ക് എവിടേക്കും പോകാൻ കഴിയുന്നില്ല, ഒരു സ്വാതന്ത്ര്യവുമില്ല, എവിടെയും ജീവിക്കാൻ കഴിയുന്നില്ല. എല്ലായിടത്തും മുഖംമൂടി ജീവിക്കേണ്ട അവസ്ഥയാണ്,” അവൾ പറഞ്ഞു.

മോദിക്കെതിരായ പരാമർശങ്ങളിൽ മുമ്പ് ഖേദം പ്രകടിപ്പിച്ചിരുന്ന സിംഗിന്റെ പുതിയ വാക്കുകൾ അവളുടെ നിലപാടിൽ വന്ന വലിയ മാറ്റത്തെയാണ് കാണിക്കുന്നത്. അവളുടെ പുതിയ വീഡിയോ കൂടുതൽ വൈകാരികവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു. പ്രധാനമന്ത്രിയെ ‘ഭീരു’ എന്ന് വിളിച്ച അവൾ, താൻ പിന്നോട്ടില്ലെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചത്.

 ]]></content:encoded>
      </item>
      <item>
         <title><![CDATA['കൊലയാളിയിൽ നിന്ന്എന്റെ മോൾക്ക് സമ്മാനം കൊടുക്കേണ്ട '; ശ്രീറാം വെങ്കിട്ടരാമനെതിരെ വേറിട്ട പ്രതിഷേധം
]]></title>
         <link>https://mangalam.com/news/detail/865631-latest-news-ontestant-refuses-to-accept-prize-from-sriram-venkataraman.html</link>
         <pubDate>Sun, 30 Aug 2026 11:55:41 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 11:55:41 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865631/5.gif" />
         <content:encoded><![CDATA[<p></p>കോഴിക്കോട്: മാധ്യമപ്രവർത്തകൻ കെഎം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പരസ്യപ്രതിഷേധം. കാലിക്കറ്റ് പെഡലേഴ്സ് സംഘടിപ്പിച്ച കുട്ടികളുടെ നീന്തൽ മത്സരമായ 'കിഡ്സ് സ്വിമ്മത്തോൺ' വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനിടെയായിരുന്നു നാടകീയ സംഭവം .തുടര്‍ന്ന് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറില്‍ നിന്നാണ് കുട്ടി സമ്മാനം സ്വീകരിച്ചത്.

കോഴിക്കോട് ചെറൂട്ടി നഗറിലെ സ്വിമ്മിംഗ് പൂളിലായിരുന്നു മത്സരം നടന്നത്. ശേഷമാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചത്. അതിനിടെ കെ എം ബഷീറിന്റെ കൊലയാളിയില്‍ നിന്നും തന്റെ മകള്‍ക്ക് സമ്മാനം വേണ്ടെന്ന് രക്ഷിതാവ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് സംഘാടകര്‍ അസിസ്റ്റന്റ് കളക്ടറെ സമ്മാനവിതരണത്തിനായി നിയോഗിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഏകപ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

]]></content:encoded>
      </item>
      <item>
         <title><![CDATA[‘അടുത്ത തവണ ഇടതുപക്ഷം ഉണ്ടാകുമോ എന്ന് നോക്കൂ’; എ.കെ. ബാലന് മുരളീധരന്റെ മറുപടി]]></title>
         <link>https://mangalam.com/news/detail/865628-latest-news--wait-and-see-if-the-left-exists-next-time-muralidharans-reply-to-ak-balan.html</link>
         <pubDate>Sun, 30 Aug 2026 11:48:13 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 11:48:13 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865628/muralidhran-2.gif" />
         <content:encoded><![CDATA[<p></p>തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം യുഡിഎഫ് രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കുകയാണെന്ന സിപിഎം നേതാവ് എ.കെ. ബാലന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മന്ത്രി കെ. മുരളീധരൻ. യുഡിഎഫിന് അതിന്റെ ആവശ്യമില്ലെന്നും ഇപ്പോൾ തന്നെ 102 എംഎൽഎമാരുണ്ടെന്നും മുരളീധരൻ പറഞ്ഞു.

‘ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല. ആവശ്യത്തിനുള്ള നമ്പർ ഇപ്പോൾ തന്നെയുണ്ട്. അഞ്ചു വർഷത്തേക്ക് ഞങ്ങൾക്ക് യാതൊരു ഭയവുമില്ല. സുഖമായി സർക്കാർ മുന്നോട്ടുപോകും. ഈ രീതിയിലാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ അടുത്ത തവണ ഇടതുപക്ഷം ഉണ്ടാകുമോ എന്ന് അവർ നോക്കിയാൽ മതി’ — മുരളീധരൻ പറഞ്ഞു.

പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം യുഡിഎഫ് മുതലെടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം തള്ളുന്നതായിരുന്നു മന്ത്രിയുടെ പ്രതികരണം.]]></content:encoded>
      </item>
      <item>
         <title><![CDATA[കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 19 കിലോ കഞ്ചാവുമായി യുവതി പിടിയിൽ]]></title>
         <link>https://mangalam.com/news/detail/865626-latest-news-woman-arrested-with-19-kg-of-cannabis-at-kozhikode-railway-station.html</link>
         <pubDate>Sun, 30 Aug 2026 11:10:39 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 11:10:39 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865626/policee.gif" />
         <content:encoded><![CDATA[<p></p>കോഴിക്കോട്: 19 കിലോ കഞ്ചാവുമായി യുവതി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. പശ്ചിമബംഗാളിലെ നോർത്ത് പർഗാനാസ് സ്വദേശിനി മിനോതി സർദാർ (32) ആണ് ആർപിഎഫും റെയിൽവേ പൊലീസും ചേർന്ന് പിടികൂടിയത്.

ഞായറാഴ്ച രാവിലെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്. ചെന്നൈ-മംഗലാപുരം എക്സ്പ്രസിലെ ജനറൽ കോച്ചിലാണ് യുവതി കഞ്ചാവ് കടത്തിയത്. ആന്ധ്ര-ഒഡിഷ അതിർത്തിയിലെ ഗ്രഹാംപുരിൽനിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് റെയിൽവേ പൊലീസിന്റെ വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇതേ ട്രെയിനിൽനിന്ന് 18 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ രണ്ട് യുവാക്കളെയും പിടികൂടിയിരുന്നു.]]></content:encoded>
      </item>
      <item>
         <title><![CDATA[എജെപിയുടെ പാട്ടുകളൊക്കെ എനിക്കിഷ്ടമാണ്, പുളളിയ്ക്ക് സിനിമയില്‍ താങ്ക്‌സ് വെച്ചിട്ടുണ്ട്; ഗിരീഷ് എ ഡി
]]></title>
         <link>https://mangalam.com/news/detail/865627-latest-news-director-girish-ad-says-he-is-a-fan-of-alin-jose-pereras-songs.html</link>
         <pubDate>Sun, 30 Aug 2026 10:52:52 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 10:52:52 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865627/ag.jpg" />
         <content:encoded><![CDATA[<p></p>നിവിന്‍ പോളി -മമിത ബൈജു കോമ്പോ ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഗിരീഷ് എഡി ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. സിനിമയില്‍ പ്രേക്ഷകരെ ചിരിച്ച രംഗമായിരുന്നു അലിന്‍ ജോസ് പെരേരയുടെ പാട്ട്. ഇപ്പോഴിതാ താന്‍ എജെപിയുടെ പാട്ടുകളുടെ ആരാധനാണെന്നാണ് പറയുകയാണ് സംവിധായകന്‍. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.


'എജെപിയുടെ പാട്ടുകളൊക്കെ എനിക്കിഷ്ടമാണ്. ഞാന്‍ അതൊക്കെ സേവ് ചെയ്തിട്ടുണ്ട്. കുഞ്ഞാന്റി പറഞ്ഞതൊക്കെ കേട്ട് ആകെ മൊത്തം ടെന്‍ഷനടിച്ച് വന്നിരിക്കുമ്പോള്‍ പുള്ളിയ്ക്ക് കേള്‍ക്കാന്‍ പറ്റിയ പാട്ടായിരുന്നു അത്. എജെപിയ്ക്ക് നന്ദി വച്ചിരുന്നു. പുള്ളിയെ വിളിച്ചിട്ട് കിട്ടിയില്ല. പ്രൊഡക്ഷനില്‍ നിന്നും വിളിച്ചപ്പോള്‍ ബിസിയാണെന്നാണ് അറിഞ്ഞത്. അവര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചില്ല; ഗിരീഷ് എ ഡി പറഞ്ഞു.







]]></content:encoded>
      </item>
      <item>
         <title><![CDATA[‘വാക്കുകളല്ല, പ്രവൃത്തിയാണ് പ്രധാനം’; മോഹൻ ഭാഗവതിനെതിരെ കപിൽ സിബലിന്റെ വിമർശനം]]></title>
         <link>https://mangalam.com/news/detail/865625-latest-news-actions-matter-not-words-kapil-sibal-criticizes-mohan-bhagwat.html</link>
         <pubDate>Sun, 30 Aug 2026 10:45:17 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 10:45:17 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865625/kapil-sibil.gif" />
         <content:encoded><![CDATA[<p></p>ന്യൂഡൽഹി: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. വാഗ്ദാനങ്ങൾക്കും വാക്കുകൾക്കുമല്ല, പ്രവൃത്തികൾക്കാണ് പ്രാധാന്യമെന്ന് സിബൽ പറഞ്ഞു. വിദേശത്ത് നല്ല വാക്കുകൾ പറയുന്നവർ സ്വന്തം നാട്ടിൽ അതേ വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

‘നാനാത്വത്തിൽ ഏകത്വം ഭാരതത്തിന്റെ ഡിഎൻഎയിലുണ്ട്’ എന്ന ഭാഗവതിന്റെ പ്രസ്താവനയെയാണ് സിബൽ വിമർശിച്ചത്. വിദേശത്ത് വിവേകപൂർവമായ വാക്കുകൾ പറയുകയും സ്വന്തം നാട്ടിൽ മൗനം പാലിക്കുകയും ചെയ്യുന്ന അവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടനിലെ ഇൻഫോസിസ് തിയേറ്ററിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെയും വിവിധ മതനേതാക്കളെയും അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോഹൻ ഭാഗവത് വൈവിധ്യത്തെ ആഘോഷിക്കുകയും ആദരിക്കുകയും വേണമെന്ന് പറഞ്ഞത്.

സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ഉദ്ധരിച്ച ഭാഗവത്, ഭാരതത്തിന് പ്രത്യേകമായൊരു നിയോഗമുണ്ടെന്നും വ്യക്തമാക്കി. ഐക്യവും വൈവിധ്യവുമാണ് ഭാരതത്തിന്റെ ഡിഎൻഎയിലുള്ളത്. നാം ഒന്നാണെന്നും വൈവിധ്യങ്ങളിലൂടെ ആ ഏകത്വം കൂടുതൽ മനോഹരമാകുന്നുവെന്നും ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുകയാണ് ഭാരതത്തിന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.]]></content:encoded>
      </item>
      <item>
         <title><![CDATA[ഇതാ എത്തി 'ഫിബോള്‍' !; കായിക രംഗത്ത് പുത്തന്‍ ഗെയിം പരിചയപ്പെടുത്തി മദ്രാസ് ഐഐടി]]></title>
         <link>https://mangalam.com/news/detail/865629-latest-news-iit-madras-introduces-fiball-three-team-sport-national-sports-da.html</link>
         <pubDate>Sun, 30 Aug 2026 10:41:29 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 10:41:29 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865629/5.gif" />
         <content:encoded><![CDATA[<p></p>ചെന്നൈ: മൂന്ന് ടീമുകള്‍ തമ്മില്‍ മത്സരിക്കുന്ന നൂതനമായ 'ഫിബോള്‍'എന്ന കായിക ഇനം പരിചയപ്പെടുത്തി മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആചരിക്കുന്ന ദേശീയ കായിക ദിനത്തോടനുബന്ധിച്ചാണ് ഈ കായിക ഇനം അവതരിപ്പിച്ചത്. മത്സരാധിഷ്ഠിത ടീം കായിക ഇനങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കുന്നതാകും ഈ കായിക ഇനം എന്നാണ് മദ്രാസ് ഐഐടി അറിയിച്ചിരിക്കുന്നത്.

വൃത്താകൃതിയിലുള്ള കോര്‍ട്ടില്‍ മൂന്ന് ടീമുകള്‍ക്ക് ഒരേസമയം മത്സരിക്കാന്‍ കഴിയുന്നതാണ് ഈ കായിക വിനോദം എന്നതാണ് ഇതിന്റെ പ്രത്യകത. രണ്ട് ടീമുകള്‍ മാത്രം മത്സരിക്കുന്ന പരമ്പരാഗത 'ഇന്‍വേഷന്‍' കായിക ഇനങ്ങളില്‍ നിന്ന് ഇത് വ്യത്യസ്തമാണ്. ഓരോ ടീമും എതിരാളികളുടെ രണ്ട് ബാസ്‌കറ്റുകളെ ആക്രമിക്കുകയും അതേസമയം സ്വന്തം ബാസ്‌കറ്റിനെ പ്രതിരോധിക്കുകയും വേണം. 


ഇതിനായി കളിക്കാര്‍ ഒരേസമയം ഒന്നിലധികം എതിരാളികളെ നിരീക്ഷിക്കുകയും അതിനനുസരിച്ച് തങ്ങളുടെ തന്ത്രങ്ങള്‍ വേഗത്തില്‍ മാറ്റുകയും ചെയ്യേണ്ടതുണ്ട്. ഐഐടി മദ്രാസ് ഡീന്‍ (സ്റ്റുഡന്റ്‌സ്) പ്രൊഫസര്‍ സത്യനാരായണ എന്‍ ഗുംമാഡി, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, നഗരത്തിലെ കോളേജുകളില്‍ നിന്നുള്ള ടീമുകള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഓഗസ്റ്റ് 28-നാണ് ക്യാമ്പസില്‍ ഈ കായികവിനോദം ആരംഭിച്ചത്.കളിയുടെ നിയമങ്ങള്‍ അനുസരിച്ച്, ഓരോ ടീമിലും ഏഴ് രജിസ്റ്റര്‍ ചെയ്ത കളിക്കാരുണ്ടാകും. നാല് സജീവ കളിക്കാരും മൂന്ന് പകരക്കാരും എന്ന നിലയിലാണ് ക്രമം. 26 മീറ്റര്‍ വ്യാസമുള്ള വൃത്താകൃതിയിലുള്ള കോര്‍ട്ടിലാണ് ഈ കളി നടക്കുന്നത്. കോര്‍ട്ടിനെ 120 ഡിഗ്രി വീതമുള്ള മൂന്ന് തുല്യ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, കൂടാതെ കളിക്കളത്തിന് ചുറ്റുമായി മൂന്ന് ബാസ്‌കറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ മേഖലകളും കളിസ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ നാല് മീറ്റര്‍ വിസ്താരമുള്ള 'സെന്റര്‍ ഫ്രീ സോണ്‍' ഓരോ ബാസ്‌കറ്റിനും താഴെയുള്ള 'നോ-ഒഫെന്‍സ് സോണ്‍' എന്നിവയും ഉള്‍പ്പെടുന്നു.



]]></content:encoded>
      </item>
      <item>
         <title><![CDATA[കുവൈത്ത് കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഹാരിസ് മുട്ടുംതല നിര്യാതനായി]]></title>
         <link>https://mangalam.com/news/detail/865623-gulf-haris-muttumthala-president-of-the-kuwait-kmcc-kanhangad-constituency-committee-has-passed-away.html</link>
         <pubDate>Sun, 30 Aug 2026 10:39:25 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 10:39:25 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865623/Death.jpeg" />
         <content:encoded><![CDATA[<p></p>കുവൈത്ത് സിറ്റി: 
കുവൈത്ത്‌ കെ എം സി സി കാഞ്ഞങ്ങാട്‌ മണ്ഡലം പ്രസിഡണ്ടും സാമൂഹിക പ്രവർത്തകനുമായ കാസർഗോഡ്‌ കാഞ്ഞങ്ങാട്‌ സ്വദേശി ഹാരിസ്‌ മുട്ടുംതല (50)കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. ഷുവൈഖിലെ ജോലി സ്ഥലത്ത്‌ ‌‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഫർവ്വാനിയ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതരായ മുട്ടുംതല അബ്ദുല്ല, ആയിഷ ദമ്പതികളുടെ മകനാണ്‌. ബേക്കൽ ഖിദറിലെ ജസീലയാണ്‌ ഭാര്യ.
ഹൻഫ, ഹാഷിർ, ഹയ, ഹസീം മക്കൾ. മിസരിയ, സമീറ സഹോദരങ്ങളാണ്‌. കാസർഗോഡ് ജില്ലാ അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു പരേതന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ കുവൈത്ത് കെഎംസിസി ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.]]></content:encoded>
      </item>
      <item>
         <title><![CDATA[പട്ടാമ്പൂച്ചി ഗാനത്തിന് ക്യൂട്ട് ഡാന്‍സുമായി മീന; ‘ജസ്റ്റ് വൗ’ എന്ന് കമന്റുമായി  മമിത 

]]></title>
         <link>https://mangalam.com/news/detail/865624-music-meena-sagar-pattampoochi-dance-goes-viral.html</link>
         <pubDate>Sun, 30 Aug 2026 10:31:09 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 10:31:09 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865624/w.jpg" />
         <content:encoded><![CDATA[<p></p>വിശ്വനാഥ് ആന്‍ഡ് സണ്‍സ് സിനിമയിലെ പട്ടാമ്പൂച്ചി  ഗാനത്തിന് ചുവടുവെച്ച് നടി മീന. ഗാരംഗത്തില്‍ മമിത അവതരിപ്പിച്ച ചുവടുകള്‍ അതിമനോഹരമായാണ് മീന പുനരവതരിപ്പിക്കുന്നത്. 

മമിത ബൈജുവും എസ്തര്‍ അനിലുമടക്കം നിരവധിപ്പേര്‍ വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്. മീനയുടെ ഭാവരപകടനങ്ങള്‍ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകര്‍ കുറിക്കുന്നത്. ജസ്റ്റ വൗ എന്നാണ് മമിത കമന്റായി കുറിച്ചത്. ക്യൂട്ട് ആയിട്ടുണ്ടെന്ന് എസ്തര്‍ അനിലും കുറിച്ചു.

20 മില്യനിലധികം കാഴ്ചക്കാരെയാണ് ഡാന്‍സ് വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയത്. സുബ് ലാഷിണി ആലപിച്ച ഗാനത്തിന് വരികള്‍ ഒരുക്കിയത് അരുണ്‍ കാമരാജ് ആണ്. 
]]></content:encoded>
      </item>
      <item>
         <title><![CDATA[പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ആദരം 1.4 കോടി ഇന്ത്യക്കാർക്കുള്ളതെന്ന് മോദി]]></title>
         <link>https://mangalam.com/news/detail/865621-latest-news-prime-minister-modi-receives-uzbekistans-supreme-award-modi-says-the-honor-is-for-14-billion-indians.html</link>
         <pubDate>Sun, 30 Aug 2026 10:24:26 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 10:24:26 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865621/modi uzbeck.jpg" />
         <content:encoded><![CDATA[<p></p>താഷ്‌കന്റ്: ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ ഏറ്റവും ഉയർന്ന സംസ്ഥാന ബഹുമതിയായ “ഒലിയ് ദരാജലി ദുസ്ത്ലിക്” (Order of "Oliy Darajali Dustlik") സമ്മാനിച്ചു. താഷ്‌കന്റിൽ വെച്ച് പ്രസിഡന്റ് ഷവ്കത് മിർസിയോയേവാണ് മോദിയെ പുരസ്കാരം നൽകി ആദരിച്ചത്. മോദിക്ക് ലഭിക്കുന്ന മുപ്പത്തിയാറാം അന്താരാഷ്ട്ര പുരസ്കാരമാണിത്.

ഈ ബഹുമതി അങ്ങേയറ്റം വിനയത്തോടെ സ്വീകരിക്കുന്നുവെന്നും, ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദത്തിനും പങ്കിട്ട പൈതൃകത്തിനുമായി ഇത് സമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയുടെയും പ്രസിഡന്റ് മിർസിയോയേവിന്റെയും സാന്നിധ്യത്തിൽ ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിൽ ധാരണാപത്രങ്ങൾ കൈമാറി.

ഉസ്ബെക്കിത്താന്റെ പരമോന്നത പുരസ്കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും, ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ദൃഢമായ ബന്ധത്തിനായി ഈ ആദരം സമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. “സുഹൃത്ത്” എന്നർത്ഥം വരുന്ന “ദോസ്ത്” എന്ന വാക്ക് ഇന്ത്യക്കാർക്കും സുപരിചിതമാണെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കാതൽ “ദുസ്ത്ലിക്” എന്ന വാക്ക് കൃത്യമായി പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ അംഗീകാരം ഒരു വ്യക്തിക്കുള്ളതല്ല, മറിച്ച് 1.4 കോടി ഇന്ത്യക്കാർക്കുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെ ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് മിർസിയോയേവ് പ്രശംസിച്ചു. സാമ്പത്തിക വളർച്ച, ഡിജിറ്റലൈസേഷൻ, വിവരസാങ്കേതികവിദ്യ, കൃത്രിമ ബുദ്ധി (എഅ), ബഹിരാകാശ പര്യവേക്ഷണം തുടങ്ങിയ മേഖലകളിൽ ഇന്ത്യ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനവും ശബ്ദവും ശക്തമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.]]></content:encoded>
      </item>
      <item>
         <title><![CDATA[സ്റ്റാലിന്‍റെ സുരക്ഷ വെട്ടിക്കുറച്ച് വിജയ് സർക്കാർ; ഇസഡ് പ്ലസിൽ നിന്ന് ഇസഡ് കാറ്റഗറിയിലേക്ക്]]></title>
         <link>https://mangalam.com/news/detail/865620-latest-news-vijay-government-downgrades-stalins-security-from-z-to-z-category.html</link>
         <pubDate>Sun, 30 Aug 2026 10:09:51 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 10:09:51 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865620/vijay.gif" />
         <content:encoded><![CDATA[<p></p>ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ സുരക്ഷ കുറച്ച് വിജയ് സർക്കാർ. നിലവിലുണ്ടായിരുന്ന Z+ സുരക്ഷ Z കാറ്റഗറിയിലേക്ക് മാറ്റി. സ്റ്റാലിന് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസുകാരുടെ എണ്ണം 54ൽ നിന്ന് 34 ആയും കുറച്ചു. ചീഫ് സെക്രട്ടറിയുടെയും സംസ്ഥാന പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.

ചീഫ് സെക്രട്ടറി സായ് കുമാർ, ഹോം സെക്രട്ടറി കെ. മണിവസൻ, ഡിജിപി മഹേഷ് കുമാർ അഗർവാൾ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. രഹസ്യാന്വേഷണ റിപ്പോർട്ടുകളും സ്റ്റാലിന്‍റെ സുരക്ഷാ ആവശ്യങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയത്.

പുതിയ സംവിധാനത്തിലും സ്റ്റാലിന് പൊലീസ് സുരക്ഷ തുടരും. വാഹനവ്യൂഹത്തിന്‍റെ മുൻനിര, പ്രധാന ഭാഗം, പിൻനിര എന്നിവിടങ്ങളിൽ പ്രത്യേക സുരക്ഷാ സംഘങ്ങളുണ്ടാകും. യാത്രകളിലും പൊതുപരിപാടികളിലും പൈലറ്റ്, എസ്കോർട്ട്, ബാക്കപ്പ്, ക്ലോസ് പ്രൊട്ടക്ഷൻ വാഹനങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനവും തുടരും.

സുരക്ഷ പൂർണമായി പിൻവലിച്ചിട്ടില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസത്തിൽ മാത്രമാണ് മാറ്റം വരുത്തിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തമിഴ്നാട്ടിലെ വിഐപികൾക്കും വിവിഐപികൾക്കും നൽകുന്ന സുരക്ഷ ആറുമാസത്തിലൊരിക്കൽ അവലോകനം ചെയ്യാറുണ്ട്. രഹസ്യാന്വേഷണ റിപ്പോർട്ടുകൾ, ഭീഷണിയുടെ സ്വഭാവവും തീവ്രതയും, യാത്രാരീതികൾ എന്നിവ പരിഗണിച്ചാണ് സുരക്ഷ വർധിപ്പിക്കണോ, തുടരണമോ, കുറയ്ക്കണോ എന്ന് തീരുമാനിക്കുന്നത്.]]></content:encoded>
      </item>
      <item>
         <title><![CDATA[ക്ഷേത്രങ്ങളിൽ മോഷണം; ഭണ്ഡാരം കുത്തിത്തുറന്നും എടുത്തുകൊണ്ടുപോയും കവർച്ച, അന്വേഷണം ആരംഭിച്ചു]]></title>
         <link>https://mangalam.com/news/detail/865622-latest-news-temple-theft-in-kozhikode-donation-boxes-broken-and-stolen-in-two-temples.html</link>
         <pubDate>Sun, 30 Aug 2026 10:09:18 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 10:09:18 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865622/police-jeep img.gif" />
         <content:encoded><![CDATA[<p></p>കോഴിക്കോട്: കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം. പെരുവഴിക്കടവ് പള്ളിയറക്കൽ ഭഗവതി ക്ഷേത്രത്തിലും ചാത്തമംഗലം വെള്ളനൂർ കോട്ടോയിൽ പരദേവത ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്.

പെരുവഴിക്കടവ് ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. പള്ളിയറക്കൽ ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടാക്കൾ എടുത്തുകൊണ്ടുപോയി.

സംഭവത്തിന് പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് പരിശോധന ആരംഭിച്ചു. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.]]></content:encoded>
      </item>
      <item>
         <title><![CDATA[ബെംഗളൂരുവിലല്ല, പൂക്കളം തട്ടിത്തെറിപ്പിച്ചത് പാലാരിവട്ടത്ത്; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പൊലീസ്
]]></title>
         <link>https://mangalam.com/news/detail/865619-latest-news-onam-athapookkalam-vandalised-visuals-incident-location-identified-kochi-palarivattom-police-probe.html</link>
         <pubDate>Sun, 30 Aug 2026 10:04:59 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 10:04:59 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865619/poookalama.gif" />
         <content:encoded><![CDATA[<p></p>കൊച്ചി: സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്ത പൂക്കളം നശിപ്പിക്കുന്ന ദൃശ്യങ്ങൾ ബെംഗളൂരുവിൽ നിന്നുള്ളതല്ലെന്ന് സ്ഥിരീകരണം. കൊച്ചി നഗരപരിധിയിലെ പാലാരിവട്ടത്താണ് സംഭവം നടന്നതെന്ന് പൊലീസ് കണ്ടെത്തി. ബെംഗളൂരുവിൽ നടന്ന സംഭവമെന്ന തരത്തിൽ പ്രചരിച്ച ദൃശ്യങ്ങളെ തുടർന്ന് ലഭിച്ച പരാതികളിലാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.

പാലാരിവട്ടത്തെ ‘മൈഥിലി’ വാണിജ്യ സമുച്ചയത്തിന് മുന്നിൽ ഉത്രാടദിനത്തിൽ ജീവനക്കാരും കടയുടമകളും ചേർന്ന് ഒരുക്കിയ അത്തപ്പൂക്കളമാണ് കാൽ കൊണ്ട് തട്ടിത്തെറിപ്പിച്ച് അലങ്കോലമാക്കിയത്. പൂക്കളമൊരുക്കിയ ശേഷം വ്യാപാരികളും ജീവനക്കാരും ഉച്ചഭക്ഷണത്തിനായി പോയ സമയത്തായിരുന്നു സംഭവം.

തിരിച്ചെത്തിയപ്പോഴാണ് പൂക്കളം റോഡിൽ ചിതറിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കെട്ടിടത്തിലെയും സമീപത്തെ സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇതുവഴി നടന്നുപോയ പെൺകുട്ടികളിൽ ഒരാൾ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ലഭിച്ചത്.

സംഭവത്തിന്റെ യാഥാർഥ്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കെട്ടിട ഉടമകളും പ്രാദേശിക പൊതുപ്രവർത്തകരും പാലാരിവട്ടം പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പ്രദേശത്തെ മറ്റ് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

അതേസമയം, വിവാദ ദൃശ്യങ്ങൾ വർഗീയ ചുവയുള്ള പരാമർശങ്ങളോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച തൊടുപുഴയിലെ പൊലീസ് സബ് ഇൻസ്പെക്ടർക്കെതിരെ നേരത്തെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു.]]></content:encoded>
      </item>
      <item>
         <title><![CDATA[ഡെലിവറി ഫീസ്, പ്രോസസിങ് ഫീസ് അടക്കമുള്ള അധിക ചാർജുകൾക്ക് നിയന്ത്രണം; കുവൈത്തിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ നിയമം]]></title>
         <link>https://mangalam.com/news/detail/865618-latest-news-delivery-fees-processing-fees-additional-fees-restrictions-on-online-platforms-in-kuwait.html</link>
         <pubDate>Sun, 30 Aug 2026 09:59:50 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 09:59:50 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865618/phn img.gif" />
         <content:encoded><![CDATA[<p></p>കുവൈത്ത് സിറ്റി: കുവൈത്തിൽ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ നിയന്ത്രണങ്ങൾ. ഉപഭോക്താക്കളെയും ബിസിനസ് സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന തേർഡ് പാർട്ടി ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും.

ഡെലിവറി മേഖലയെ കൂടുതൽ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്വന്തം വെബ്‌സൈറ്റുകളിലൂടെയോ ഓർഡറിങ് ആപ്പുകളിലൂടെയോ ഉൽപന്നങ്ങൾ നേരിട്ട് വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന റസ്റ്ററന്റുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ബാധകമല്ല.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി നൽകുന്ന ഓർഡറുകൾക്ക് ഈടാക്കാവുന്ന ഡെലിവറി ഫീസ് പരമാവധി ഒരു കുവൈത്തി ദിനാർ ആയി നിശ്ചയിച്ചതാണ് പ്രധാന മാറ്റം. ബിസിനസ് സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കാവുന്ന കമ്മിഷൻ 10 മുതൽ 17 ശതമാനം വരെ മാത്രമായിരിക്കും.

കൂടാതെ, പ്രവർത്തന ഫീസ്, പ്രോസസിങ് ഫീസ്, മറ്റ് അഡ്മിനിസ്ട്രേറ്റീവ് സർചാർജുകൾ തുടങ്ങിയ പേരുകളിൽ ഉപഭോക്താക്കളിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ അധിക തുക ഈടാക്കുന്നതിനും നിയന്ത്രണമുണ്ടാകും. പുതിയ വ്യവസ്ഥകൾ ഡെലിവറി മേഖലയിലെ അധിക ചാർജുകൾ നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.]]></content:encoded>
      </item>
      <item>
         <title><![CDATA[ഉസ്ബെക്കിസ്ഥാനിൽ മോദി; മിര്‍സിയോയേവുമായി ഇന്ന് ഉഭയകക്ഷി ചര്‍ച്ച]]></title>
         <link>https://mangalam.com/news/detail/865615-latest-news-modi-in-uzbekistan-bilateral-talks-with-mirziyoyev-today.html</link>
         <pubDate>Sun, 30 Aug 2026 09:37:54 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 09:37:54 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865615/modi-uzbakistan.gif" />
         <content:encoded><![CDATA[<p></p>താഷ്‌കന്റ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഉസ്ബെക്കിസ്ഥാനിലെത്തി. താഷ്‌കന്റില്‍ ഉസ്ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവുമായി മോദി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും. അടിസ്ഥാനസൗകര്യം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റല്‍ കണക്ടിവിറ്റി, ഊര്‍ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളാകും ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. പൊതു വികസന ദര്‍ശനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇരു നേതാക്കളും പങ്കുവെക്കും.

സന്ദര്‍ശനത്തിന്റെ ഭാഗമായി ഉസ്ബെക്കിസ്ഥാന്‍ യോഗ ഫെഡറേഷന്‍ സംഘടിപ്പിച്ച യോഗാ സെഷനിലും മോദി പങ്കെടുത്തു. രാജ്യത്ത് യോഗയ്ക്ക് വര്‍ധിച്ചുവരുന്ന ജനപ്രീതിയും ഇന്ത്യ-ഉസ്ബെക്കിസ്ഥാന്‍ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ യോഗയ്ക്കുള്ള പങ്കും പരിപാടി പ്രതിഫലിപ്പിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നലെയാണ് മോദി ഉസ്ബെക്കിസ്ഥാനിലെത്തിയത്. താഷ്‌കന്റ് വിമാനത്താവളത്തില്‍ പ്രസിഡന്റ് മിര്‍സിയോയേവ് അദ്ദേഹത്തെ സ്വീകരിച്ചു. താഷ്‌കന്റ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ഓറിയന്റല്‍ സ്റ്റഡീസിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്മാരകവും മഹാത്മാഗാന്ധി സെന്ററും പ്രധാനമന്ത്രി സന്ദര്‍ശിക്കും.

നാളെ കിര്‍ഗിസ് റിപ്പബ്ലിക്കിലേക്ക് പോകുന്ന മോദി 26-ാമത് എസ്‌സിഒ ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചകോടിക്കിടെ വിവിധ രാജ്യങ്ങളുടെ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ആറാമത് ലോക നോമാഡ് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും.]]></content:encoded>
      </item>
      <item>
         <title><![CDATA[ആറന്മുളയിൽ വന്ദേമാതരം പൂർണം; എതിർപ്പില്ലാതെ വള്ളംകളിയുടെ ഉദ്ഘാടന ചടങ്ങിൽ ദേശീയ ഗീതം പൂർണമായി ആലപിച്ചു]]></title>
         <link>https://mangalam.com/news/detail/865614-latest-news-vande-mataram-completed-in-aranmula.html</link>
         <pubDate>Sun, 30 Aug 2026 09:34:28 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 09:34:28 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865614/vandemathram.jpg" />
         <content:encoded><![CDATA[<p></p>ആറന്മുള: വന്ദേമാതരം പൂർണമായി ആലപിക്കില്ല എന്ന ശാഠ്യത്തിൽ നിന്ന് സർക്കാർ പിന്നോട്ടുപോയി. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ സന്നിഹിതനായ ആറന്മുള ഉത്തൃട്ടാതി വള്ളംകളിയുടെ ഉദ്ഘാടന ചടങ്ങിൽ എതിർപ്പൊന്നും കൂടാതെ വന്ദേമാതരം പൂർണമായി ആലപിച്ചു. 

ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ എന്നിവരും മന്ത്രിമാരായ രമേശ് ചെന്നിത്തലയും മോൻസ് ജോസഫും വേദിയിൽ സന്നിഹിതരായിരുന്നു. ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേരളത്തിൽ മാത്രമായിരുന്നു വന്ദേമാതരം ഒഴിവാക്കിയത്. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനത്തിൽ വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നു. അതിനൊപ്പം ദേശീയ ഗീതം പൂർണമായി ആലപിക്കുന്നത് തടയാൻ സോണിയ ഗാന്ധി ശ്രമിച്ചുവെന്ന ആരോപണവും ഉയർന്നുവന്നു.

ഓണം വാരാഘോഷത്തിന്റെ സമാപന ചടങ്ങിലും വന്ദേമാതരം പൂർണമായി ആലപിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെ രൂക്ഷമായി വിമർശിച്ച് ഇടതുപക്ഷം രംഗത്തുവന്നിരുന്നു. 


]]></content:encoded>
      </item>
      <item>
         <title><![CDATA[നമ്മുടെ 11 വര്‍ഷങ്ങള്‍; വിവാഹവാര്‍ഷികദിനത്തില്‍ പ്രിയതമന് ആശംസകളുമായി മുക്ത 
]]></title>
         <link>https://mangalam.com/news/detail/865616-latest-news-muktha-celebrate-wedding-anniversary.html</link>
         <pubDate>Sun, 30 Aug 2026 09:31:32 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 09:31:32 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865616/11.jpg" />
         <content:encoded><![CDATA[<p></p>വിവാഹവാര്‍ഷികദിനത്തില്‍ മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയപ്പെട്ടവന് ആശംസകള്‍ നേര്‍ന്ന് നടി മുക്ത. ‘നമ്മുടെ പതിനൊന്ന് വര്‍ഷങ്ങള്‍, ആശംസകള്‍ പ്രിയപ്പെട്ടവനെ’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം മുക്ത കുറിച്ചത്.

<blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/Dcp_rqMETV-/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/p/Dcp_rqMETV-/?utm_source=ig_embed&amp;utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/p/Dcp_rqMETV-/?utm_source=ig_embed&amp;utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Muktha (@actressmuktha)</a></p></div></blockquote>
<script async src="//www.instagram.com/embed.js"></script>

നിരവധിപ്പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ഗായിക റിമി ടോമിയും പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി, ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു റിമി കുറിച്ചത്.

സോഷ്യല്‍ മീഡിയയിലും സജീവമാണ് മുക്ത. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. 2015 ലായിരുന്നു ഇവരുടെ വിവാഹം. ഇരുവര്‍ക്കും കിയാര എന്നൊരു മകളുണ്ട്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത മുക്ത തന്റെയും മകളുടെയും വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇരുവരുടെയും റീലുകള്‍ക്കും ഡാന്‍സ് വീഡിയോകള്‍ക്കും വ്‌ളോഗുകളുമെല്ലാം ആരാധകര്‍ ഏറെയാണ്. മുക്തയുടെ മകള്‍ കിയാരയും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ബാലതാരമായി സിനിമയിലെത്തിയതാണ് എല്‍സ ജോര്‍ജ് എന്ന മുക്ത. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്.]]></content:encoded>
      </item>
      <item>
         <title><![CDATA[പുതുപ്പള്ളിയിലെത്തി ക്രിസ് ഗെയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി
]]></title>
         <link>https://mangalam.com/news/detail/865617-latest-news-west-indies-cricket-legend-chris-gayle-visited-puthuppally.html</link>
         <pubDate>Sun, 30 Aug 2026 09:19:21 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 09:19:21 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865617/7.gif" />
         <content:encoded><![CDATA[<p></p>കോട്ടയം: വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയില്‍ പുതുപ്പള്ളിയിലെത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി. ചാണ്ടി ഉമ്മന്‍ എംഎല്‍എയും ഒപ്പമുണ്ടായിരുന്നു. ഒരുമണിയോടെയാണ് പുതുപ്പള്ളിയിലെത്തിയത്. പുതുപ്പള്ളി കവലയില്‍ സംഘടിപ്പിച്ചിരുന്ന പരിപാടിയിലും ക്രിസ് ഗെയില്‍ പങ്കെടുത്തു. തുടർന്ന് ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിലെ പൊതുപരിപാടിയിൽ പങ്കെടുത്തു.

കൊച്ചി ബ്ലൂ ടൈഗേഴ്സ് സഹ ഉടമയായ ക്രിസ് ഗെയിൽ ശനിയാഴ്ച രാവിലെ 8.40-നുള്ള ബാംഗ്ലൂർ ഇൻഡിഗോ വിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.കേരളത്തിൽ ഒരുപാട് മികച്ച ക്രിക്കറ്റ് താരങ്ങളുണ്ടെന്നും അവര്‍ക്കുള്ള മികച്ച അവസരമാണ് കെസിഎല്‍ പോലുള്ള ടൂര്‍ണമെന്റുകളെന്നും വിന്‍ഡീസ് ഇതിഹാസം നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കെസിഎല്‍ പോലുള്ള ടൂര്‍ണമെന്റുകളിലൂടെ താരങ്ങള്‍ ഉയര്‍ന്നുവരണമെന്നും ഗെയിൽ പറഞ്ഞു.



]]></content:encoded>
      </item>
      <item>
         <title><![CDATA[എന്‍‌വൈ‌സിടി സപ്ലൈ ലൊജിസ്റ്റിക്സ് മലയാളി ഉദ്യോഗസ്ഥരുടെ കുടുംബ പിക്നിക്ക് ക്വീന്‍സില്‍ നടത്തി
]]></title>
         <link>https://mangalam.com/news/detail/865612-america-pravasi-news.html</link>
         <pubDate>Sun, 30 Aug 2026 09:18:15 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 09:18:15 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865612/q.jpg" />
         <content:encoded><![CDATA[<p></p>ന്യൂയോര്‍ക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സ് വിഭാഗത്തിലുള്ള മലയാളി ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും കുടുംബങ്ങളുടെ കൂട്ടായ്മ ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 11 മണിമുതൽ ക്വീൻസിലെ ആലിപോണ്ട് പാർക്കിൽ പിക്നിക്ക് നടത്തി. പ്രസിഡന്റ് പ്രിൻസ് പോൾ, സെക്രട്ടറി റോബി കോശി, ട്രഷറർ അരുൺ അച്ചൻകുഞ്ഞ് എന്നിവരുടെ നേതൃത്വത്തിൽ, വിവിധ തരം ഭക്ഷണ പാനീയങ്ങളോടെ സംഘടിപ്പിച്ച പിക്നിക്ക് പങ്കെടുത്തവരെല്ലാം ആസ്വദിച്ചു.

ആരോൺ കോശിയുടെ നേതൃത്വത്തിൽ നടന്ന കായിക മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് സീനിയർ മെമ്പർമാരായ പി.എസ്. വർഗീസും, വർഗീസ് ഒലഹന്നാനും ചേർന്ന് സമ്മാനദാനം നിർവഹിച്ചു.

വർഷങ്ങൾക്ക് മുമ്പ് സർവീസിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന പലരും ഈ പിക്നിക്കിൽ പങ്കെടുത്തുവെന്നത് വളരെ അഭിനന്ദനീയമായി. പുതിയതായി ജോലിയില്‍ പ്രവേശിച്ചവരേയും കുടുംബാംഗങ്ങളെയും പരിചയപ്പെടുവാനുള്ള ഒരവസരമായി പലരും ഈ സംഗമത്തെ ഉപയോഗിച്ചു.

അംഗങ്ങൾ സംഭാവന ചെയ്ത ഉല്പന്നങ്ങൾ റിനോജ് കോരുതിന്റെ നേതൃത്വത്തിൽ ലേലം വിളിച്ചു. പണം സമാഹരിക്കുക എന്ന ഉദ്ദേശത്തോടെയല്ല ലേലം വിളി സംഘടിപ്പിച്ചത്. അതിലൂടെ ആളുകളെ മുഷിപ്പിക്കാതെ പിക്നിക്ക് രസകരമാക്കുക എന്നതായിരുന്നു ലക്ഷ്യം. അതില്‍ റിനോജ് വിജയിക്കുകയും ചെയ്തു.

നവംബറിൽ നടക്കാനിരിക്കുന്ന “ഫാമിലി നൈറ്റ്” വന്‍ വിജയമാക്കി മാറ്റുവാൻ ഏവരുടെയും സഹകരണം രക്ഷാധികാരി കൂടിയായ ജയപ്രകാശ് നായർ അഭ്യർത്ഥിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ]]></content:encoded>
      </item>
      <item>
         <title><![CDATA[ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു ]]></title>
         <link>https://mangalam.com/news/detail/865611-america-pravasi-news.html</link>
         <pubDate>Sun, 30 Aug 2026 09:17:03 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 09:17:03 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865611/q.jpg" />
         <content:encoded><![CDATA[<p></p>തൃശ്ശൂർ നെല്ലിക്കുന്ന് R.G.L.P സ്കൂളിലെ റിട്ട. അധ്യാപികയും പരേതനായ വാലയിൽ വർഗ്ഗീസിന്റെ ഭാര്യയുമായ ഗ്രേസി വർഗ്ഗീസ് (79, വാലയിൽ) നിര്യാതയായി.

ഭൗതികശരീരം ഓഗസ്റ്റ് 31 തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് നെല്ലിക്കുന്ന് കുറയിലുള്ള സ്വഭവനത്തിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 1 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നെല്ലിക്കുന്ന് സീയോൻ ബ്രദറൺ ചർച്ചിൽ ആരംഭിച്ച്, ഉച്ചയ്ക്ക് 12 മണിക്ക് സീയോൻ ബ്രദറൺ സെമിത്തേരിയിൽ നടക്കുന്നതാണ്.

മക്കൾ: ഡോ. ബിനോയ് വർഗ്ഗീസ്, ബെറ്റ്സി ജോൺസൻ, ബ്ലെസ്സി ഷിബു.

മരുമക്കൾ: അനിത ബിനോയ്, ജോൺസൻ ഫിലെമോൻ, ഷിബു കെ. മാത്യു.

കൊച്ചുമക്കൾ: ഗ്രെയ്സ്, ഗ്ലോറിസ്, ഗ്ലാഡിസ്, ജോയൽ, ഏബെൽ, സാമുവേൽ, മഹിമ, പ്രശംസ.


പി പി ചെറിയാൻ ]]></content:encoded>
      </item>
      <item>
         <title><![CDATA[ജിഷ ജുട്ടുവിന്റെ സംസ്കാരം സെപ്റ്റംബർ 2ന്]]></title>
         <link>https://mangalam.com/news/detail/865609-america-pravasi-news.html</link>
         <pubDate>Sun, 30 Aug 2026 09:14:10 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 09:14:10 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865609/q.jpg" />
         <content:encoded><![CDATA[<p></p>ലണ്ടൻ, ഒന്റാറിയോ: കാനഡയിലെ ലണ്ടനിൽ താമസിച്ചിരുന്ന മലയാളി ജിഷ ജുട്ടു (46) അന്തരിച്ചു. ഓഗസ്റ്റ് 26 – നായിരുന്നു അന്ത്യം. ഭർത്താവ് ജുട്ടു ജോർജ്. ദമ്പതികൾക്ക് മൂന്ന് മക്കൾ ഷെറിൻ, ഷാരോൺ, ജോഷ്വാ.

ജിഷയുടെ നിര്യാണത്തെ തുടർന്ന് കുടുംബത്തെ സഹായിക്കുന്നതിനായി London Ontario Malayalee Association (LOMA) വിവിധ സഭകളുടെയും മലയാളി സംഘടനകളുടെയും സഹകരണത്തോടെ സഹായനിധിക്കും തുടക്കം കുറിച്ചിട്ടുണ്ട്. സംസ്കാരച്ചെലവുകൾക്കും മൂന്ന് മക്കളുടെ വിദ്യാഭ്യാസവും ഭാവി ആവശ്യങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾക്കുമാണ് സഹായം ലക്ഷ്യമിടുന്നത്.

കുടുംബം നൽകിയ അറിയിപ്പനുസരിച്ച്, പ്രാർത്ഥനാ ശുശ്രൂഷ ഓഗസ്റ്റ് 30 – ഞായറാഴ്ച വൈകിട്ട് 5:00 മുതൽ 8:00 വരെ Valleyview Mennonite Church-ൽ നടക്കും.

സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 2 ബുധനാഴ്ച രാവിലെ 11:00 ന് Northview Funeral Home-ൽ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 1:00 ന് Forest Lawn Cemetery-യിൽ ഭൗതികശരീരം സംസ്കരിക്കും.

Jerusalem Mar Thoma Church, London, Ontarioയുടെ ആഭിമുഖ്യത്തിലാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.

https://gofund.me/f4f03d223

പ്രസാദ് തീയാടിക്കൽ
]]></content:encoded>
      </item>
      <item>
         <title><![CDATA[രാത്രിപട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ച് കൊണ്ട് കുത്തി, മൂന്ന് പേർ അറസ്റ്റിൽ]]></title>
         <link>https://mangalam.com/news/detail/865610-latest-news-police-officer-attacked-with-syringe-during-night-patrol-in-kozhikode-three-arrested.html</link>
         <pubDate>Sun, 30 Aug 2026 09:14:02 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 09:14:02 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865610/police-2.gif" />
         <content:encoded><![CDATA[<p></p>കോഴിക്കോട്: നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം. സിറിഞ്ച് ഉപയോഗിച്ച് പോലീസുകാരനെ കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. എംഎസ്പിയിലെ സിവിൽ പോലീസ് ഓഫീസറും വടകര സ്വദേശിയുമായ കെ. ആദർശിനാണ് (25) പരുക്കേറ്റത്. ചികിത്സ തേടിയ ആദർശ് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം രാത്രി തന്നെ ആശുപത്രി വിട്ടു.

ശനിയാഴ്ച രാത്രി എട്ടുമണിയോടെ മാനാഞ്ചിറ സ്ക്വയറിലാണ് സംഭവം. സ്ഥലത്ത് പ്രശ്നമുണ്ടെന്ന വിവരത്തെ തുടർന്ന് പട്രോളിങ് സംഘം എത്തിയപ്പോഴാണ് ആറുപേരെ കണ്ടത്. പോലീസിനെ കണ്ടതോടെ രണ്ടുപേർ ഓടിരക്ഷപ്പെട്ടു. ശേഷിച്ച നാലുപേരെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഒരാൾ കൈവശമുണ്ടായിരുന്ന സിറിഞ്ച് ഉപയോഗിച്ച് ആദർശിന്റെ വലതുകൈയിൽ കുത്തിയത്.

തുടർന്ന് നാലുപേരും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. കണ്ടാലറിയാവുന്ന ആറുപേരെ പ്രതികളാക്കി ടൗൺ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പുലർച്ചെയോടെ മൂന്നുപേരെ പിടികൂടിയത്. ചോദ്യം ചെയ്ത ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

രാമനാട്ടുകര സ്വദേശികളായ രജാദ് (38), ബെന്നി ലോയിഡ് (48), നന്ദകുമാർ (25) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നിൽ ലഹരി സംഘമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒളിവിലുള്ള മറ്റ് മൂന്ന് പേർക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.]]></content:encoded>
      </item>
      <item>
         <title><![CDATA[മലയാള സിനിമയ്ക്ക് പുതിയ വഴിത്തിരിവാകാൻ 'മായൻ'; ചിത്രീകരണം പുരോഗമിക്കുന്നു.
]]></title>
         <link>https://mangalam.com/news/detail/865608-latest-news-cinema-latest-news.html</link>
         <pubDate>Sun, 30 Aug 2026 09:12:17 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 09:12:17 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865608/q.jpg" />
         <content:encoded><![CDATA[<p></p>മലയാളികളുടെ പ്രിയതാരം ജയസൂര്യയും നൈല ഉഷയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'മായൻ' സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. സൂപ്പർ ഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ ജോസ് സംവിധാനം നി‍ർവഹിക്കുന്ന ചിത്രം മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് നിർമ്മിക്കുന്നത്. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം പുരാതന ആഭിചാര ആചാരങ്ങളുടെയും അദൃശ്യ ശക്തികളുടെയും ആഗോള ശൃംഖലയെ പ്രമേയമാക്കി റഷ്യൻ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ഒരു ത്രില്ല‍ർ ചിത്രം എന്നതിലപ്പുറം ചിത്രത്തിൻ്റെ കഥ ആഴത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ആവശ്യമായ ചേരുവകൾ കൃത്യമായ് ചേ‍ർത്തുകൊണ്ടാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.

പൂർണ്ണമായും അന്താരാഷ്ട്ര സ്വഭാവമുള്ള ഒരു ഫാന്റസി ത്രില്ലർ എന്ന അടിസ്ഥാനത്തിൽ പ്രേക്ഷകർക്കിടയിലും ആഗോള ചലച്ചിത്ര മേഖലകളിലും ‌വലിയ തരംഗം സൃഷ്ടിക്കാൻ 'മായൻ'ന് സാധിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് മുതൽ ലൊക്കേഷനിലെ ഓണാഘോഷം വരെയുള്ള അപ്ഡേറ്റുകൾ അണിയറപ്രവർത്തകർ പുറത്തുവിടുന്നുണ്ട്. ഓരോ അപ്ഡേറ്റും പ്രതീക്ഷയോടെയാണ് സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നത്, നടൻ ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായി ഒരുങ്ങുന്ന മായൻ, മലയാള സാഹിത്യത്തിലുൾപ്പെടെ പരാമർശിക്കപ്പെട്ടിട്ടുള്ള വളരെ പോപ്പുലർ ആയ ഒരു വിഷയമായ കറുത്തച്ചനൂട്ട് ഉൾപെട്ടവയാണെന്നത് ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ കൗതുകവും ആകാംക്ഷയും വർധിപ്പിക്കുന്നുണ്ട്.  

മലയാളത്തിലെ ഹിറ്റ് തിരക്കഥാകൃത്ത് റാഫിയും സംവിധായകൻ ജിതിൻ കെ. ജോസും ചേർന്നാണ് കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത്. പ്രവീൺ പ്രഭാകർ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രശസ്ത ഛായാഗ്രാഹകൻ ഫൈസൽ അലിയാണ് നി‍ർവഹിക്കുന്നത്. മുജീബ് മജീദിൻ്റെതാണ് സംഗീതവും പശ്ചാത്തല സംഗീതവും. സുനിൽ ദാസാണ് പ്രൊഡക്ഷൻ ഡിസൈനർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ സിംഗ്, ലൈൻ പ്രൊഡ്യൂസർ: രോഹിത് ആർ. നായർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, പിആർഒ & ഡിജിറ്റൽ മാർക്കറ്റിംഗ് - വിപിൻ കുമാർ വി, സ്റ്റിൽസ്- സിനത് സേവ്യർ, ഡിസൈൻസ്- ആന്റണി സ്റ്റീഫൻ.


<div class="article-video">
<iframe width="560" height="315" src="https://www.youtube.com/embed/M4HhbdacoS8?si=ttacjv2Afy6ZomZJ" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>
</div>

]]></content:encoded>
      </item>
      <item>
         <title><![CDATA[ലിസി തോമസ് നിര്യാതയായി
]]></title>
         <link>https://mangalam.com/news/detail/865607-america-pravasi-news.html</link>
         <pubDate>Sun, 30 Aug 2026 09:11:11 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 09:11:11 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865607/q.jpg" />
         <content:encoded><![CDATA[<p></p>ഹൂസ്റ്റൻ: ഓഗസ്റ്റ് 27നു  വൈകുന്നേരം ഹ്യൂസ്റ്റനിലെ  ഷുഗർലാൻഡ് നിവാസിയായ ലിസി തോമസ്  ഒരു മോട്ടോർ  വാഹന അപകടത്തിൽപ്പെട്ടു  നിര്യാതയായി. പതിവുപോലെ നടക്കാൻ ഇറങ്ങിയ ലിസിയെ ഒരു വാഹനം വന്നിടിക്കുകയാണുണ്ടായത്. ഉടൻതന്നെ ലൈഫ് ഫ്ലൈറ്റ് വഴി ലോക്കൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും താമസിയാതെ മരണമടയുകയാണുണ്ടായത്. ഷുഗർലാൻഡ് പോലീസ് അന്വേഷണം തുടരുകയാണ്. ലിസിയെ വന്നിടിച്ച വാഹനത്തിന്‍റെ ഡ്രൈവർ സ്ഥലത്ത് തന്നെ നിന്ന് അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നുണ്ട്. ഷുഗർ ലാൻഡിലെ ന്യൂടെറിറ്റോറിയിലുള്ള  ഹോംവാർഡുവെ റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്.

നാട്ടിൽ രാമപുരം സ്വദേശിയായ അഗസ്റ്റിൻ തോമസിന്റെ ഭാര്യയാണ് ലിസി. ഹ്യൂസ്റ്റനിലെ  ബ്രൈറ്റ് ഓട്ടോ സ്ഥാപനത്തിൻറെ ഉടമ ബിജു ജോർജ് സഹോദരനാണ്. 

ലിസി ഹൂസ്റ്റൻ വി.എ. ഹോസ്പിറ്റൽ എംപ്ലോയി ആണ്. ഇവിടത്തെ സെൻറ് ജോസഫ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിലെ ഒരു സജീവ പ്രവർത്തകയാണ് ലിസി തോമസ്. അവരുടെ മനോഗുണ പ്രവർത്തനങ്ങൾ കൊണ്ട് ഏവരുടെയും സ്നേഹാദരങ്ങൾ ലിസി ആർജിച്ചിരുന്നു. അവരുടെ വേർപാട് സ്വന്തം വീട്ടുകാർക്ക് മാത്രമല്ല മറ്റ് അനേകം സഹപ്രവർത്തകരെയും മലയാളികളെയും ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട്.

എ.സി.ജോർജ് 
]]></content:encoded>
      </item>
      <item>
         <title><![CDATA[ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം പ്രൗഢഗംഭീരമായി; കോട്ടയം എംപി ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു
]]></title>
         <link>https://mangalam.com/news/detail/865606-america-pravasi-news.html</link>
         <pubDate>Sun, 30 Aug 2026 09:09:51 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 09:09:51 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865606/q.jpg" />
         <content:encoded><![CDATA[<p></p>ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഡാളസ് ചാപ്റ്ററിന്റെ 2026-ലെ പ്രവർത്തന ഉദ്ഘാടനം വിൻധാം ഡി.എഫ്.ഡബ്ല്യു. എയർപോർട്ട് ഹോട്ടൽ വേദിയിൽ പ്രൗഢഗംഭീരമായി നടന്നു. മാധ്യമ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.

കോട്ടയം എംപി കെ. ഫ്രാൻസിസ് ജോർജ് ഭദ്രദീപം കൊളുത്തി പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. രാഷ്ട്രനിർമാണത്തിൽ മാധ്യമങ്ങളുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജനാധിപത്യം നിലനിൽക്കണമെങ്കിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം അനിവാര്യമാണ്. ഏതു സർക്കാരായാലും ഭയപ്പെടുന്നത് മാധ്യമങ്ങളെ മാത്രമാണെന്നും, പ്രവാസി മലയാളികളുടെ ഉന്നമനത്തിനും മാധ്യമ മേഖലയിലെ ഗുണപരമായ മാറ്റങ്ങൾക്കും പ്രസ് ക്ലബ് നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചാപ്റ്റർ പ്രസിഡന്റ് സജി സ്റ്റാർലൈൻ അധ്യക്ഷത വഹിച്ചു. വരാനിരിക്കുന്ന ഐ.പി.സി.എൻ.എ. ദേശീയ സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളെപ്പറ്റിയും പുതിയ വർഷത്തെ പദ്ധതികളെപ്പറ്റിയും സജി സ്റ്റാർലൈൻ വിശദീകരിച്ചു. ഡാളസ് ചാപ്റ്റർ സെക്രട്ടറി സുധ പ്ലാക്കാട്ട് സ്വാഗതം ആശംസിച്ചു.

പ്രശസ്ത ചലച്ചിത്ര നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു.  മാധ്യമപ്രവർത്തനത്തിലൂടെയാണ് തന്റെ പൊതുജീവിതം തുടങ്ങിയതെന്നും തുടർന്നാണ് കലാരംഗത്തേക്ക് ചുവടുവെച്ചതെന്നും ദിവ്യ ഉണ്ണി അനുസ്മരിച്ചു.

കേരളാ എക്യൂമെനിക്കൽ ക്രിസ്റ്റ്യൻ ഫെലോഷിപ് ഡാളസ് പ്രസിഡന്റ് റവ. രാജു ഡാനിയേൽ, കേരളാ അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡന്റ് ഷിജു എബ്രഹാം, ഫോമാ വൈസ് പ്രസിഡന്റ് ഇലക്ട് സാം മത്തായി, വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ മുൻ പ്രസിഡന്റ്  ജോൺസൺ തലച്ചെല്ലൂർ, ചലച്ചിത്ര നിർമ്മാതാവും മാധ്യമ പ്രവർത്തകയുമായ  ലിസി ഫെർണാണ്ടസ്  എന്നിവർ ആശംസാപ്രസംഗം നടത്തി.

ചാപ്റ്റർ ജോയിന്റ് സെക്രട്ടറി മാർട്ടിൻ വിലങ്ങോലിൽ നന്ദി പറഞ്ഞു. ചടങ്ങിന്റെ സ്പോൺസർമാരായ ഷിജു ഫൈനാൻഷ്യൽസ് ഉടമ ഷിജു എബ്രഹാം, ക്രൗൺ ട്രാവൽസ് & ത്രിവേണി ഇന്ത്യൻ സൂപ്പർ മാർക്കറ്റ് ആൻഡ് കിച്ചൺ ഉടമ സോബിൻ മാത്യു എന്നിവരുടെ സഹകരണത്തിന് ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

ഐ.പി.സി.എൻ.എ. ഡാളസ് ചാപ്റ്റർ ഭാരവാഹികളായ സജി സ്റ്റാർലൈൻ (പ്രസിഡന്റ്), ജോസ് പ്ലാക്കാട്ട് (വൈസ് പ്രസിഡന്റ്), സുധ പ്ലാക്കാട്ട് (സെക്രട്ടറി), മാർട്ടിൻ വിലങ്ങോലിൽ (ജോയിന്റ് സെക്രട്ടറി), തോമസ് കോശി (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ ഏകോപിപ്പിച്ചത്. അമേരിക്കൻ മലയാളി സമൂഹത്തിന്റെ മാധ്യമ-സാംസ്കാരിക കൂട്ടായ്മ കൂടുതൽ ശക്തമാക്കുന്ന വേദിയായി ഉദ്ഘാടന സമ്മേളനം മാറി.

മാർട്ടിൻ വിലങ്ങോലിൽ
]]></content:encoded>
      </item>
      <item>
         <title><![CDATA[പതിനഞ്ചാം വയസ്സില്‍ ചരിത്രനേട്ടം; ദുലീപ് ട്രോഫി സെമിയില്‍ ഈസ്റ്റ് സോണ്‍ നായകനായി വൈഭവ് സൂര്യവംശി
]]></title>
         <link>https://mangalam.com/news/detail/865613-sports-news-vaibhav-sooryavanshi-scripts-history-as-captains-east-zone-side-in-duleep-trophy-.html</link>
         <pubDate>Sun, 30 Aug 2026 09:08:01 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 09:08:01 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865613/7.gif" />
         <content:encoded><![CDATA[<p></p>ബെംഗളൂരു: പതിനഞ്ചാം വയസ്സിൽ തന്നെ സീനിയർ ടീമിന്റെ നായകസ്ഥാനവും ഏറ്റെടുത്ത് ചരിത്രംകുറിച്ചിരിക്കുകയാണ് വൈഭവ് സൂര്യവംശി. സെൻട്രൽ സോണിനെതിരായ ദുലീപ് ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ ഈസ്റ്റ് സോണിന്റെ ക്യാപ്റ്റന്റെ ഉത്തരവാദിത്തമാണ് തീർത്തും അപ്രതീക്ഷിതമായി വൈഭവിനെ തേടിയെത്തിയത്. ടീം ക്യാപ്റ്റൻ ഇഷാൻ കിഷന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഈ വലിയ ഉത്തരവാദിത്തലേക്ക് എത്തിയത്.

സെന്‍ട്രല്‍ സോണിന്റെ ഒന്നാം ഇന്നിംഗ്‌സിനിടെ 19-ാം ഓവറിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. വിക്കറ്റ് കീപ്പിംഗിനിടയില്‍ ഇഷാന്‍ കിഷന്റെ വലതു കൈത്തണ്ടയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഫിസിയോയുടെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കളം വിട്ട കിഷന്റെ കൈത്തണ്ടയില്‍ പിന്നീട് വലിയ തോതില്‍ ബാന്‍ഡേജ് ചുറ്റിയിരിക്കുന്നത് കാണാമായിരുന്നു. ഇഷാന്‍ കിഷന്‍ പുറത്തായതോടെ കുമാര്‍ കുശാഗ്ര വിക്കറ്റ് കീപ്പിംഗ് ചുമതല ഏറ്റെടുത്തു. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം കഷ്ടം 15 വയസ്സ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശിക്ക് നല്‍കുകയായിരുന്നു. ഇത്രയും ചെറിയ പ്രായത്തില്‍ ഒരു സീനിയര്‍ ഫസ്റ്റ് ക്ലാസ് ടീമിന്റെ നായകനാകുന്നത് താരത്തിന്റെ കരിയറിലെ വലിയൊരു നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. 

 2024ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച വൈഭവിന്റെ പത്താമത്തെ ഫസ്റ്റ് ക്ലാസ് മത്സരമായിരുന്നു സെൻട്രൽ സോണിനെതിരായ സെമിഫൈനൽ. ഈ പ്രായത്തിൽ തന്നെ വൈസ് ക്യാപ്റ്റന്റെ ഉത്തരവാദിത്തം ഏൽപിച്ചതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നെങ്കിലും ഈസ്റ്റ് സോൺ സെലക്ടർമാർ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു. അത് പുതിയ ചരിത്രത്തിന് വഴിതുറക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 32 ഓവറിൽ 81 റൺസെടുക്കുന്നതിനിടെ സെൻട്രൽ സോണിന് മൂന്ന് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. 


മുഹമ്മദ് ഷമി, മുകേഷ് കുമാര്‍, അഭിമന്യു ഈശ്വരന്‍ തുടങ്ങിയ അന്താരാഷ്ട്ര താരങ്ങള്‍ ഉള്‍പ്പെടുന്ന ഈസ്റ്റ് സോണ്‍ ടീമിനെയാണ് ഈ കൗമാരക്കാരന്‍ നയിക്കുന്നത്. മത്സരത്തില്‍ മികവ് കാട്ടിയ ഈസ്റ്റ് സോണ്‍, ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ സെന്‍ട്രല്‍ സോണിനെ 81 റന്‍സിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് തളര്‍ത്തിയിരുന്നു.

]]></content:encoded>
      </item>
      <item>
         <title><![CDATA[24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; കെജിഎംഒഎയുടെ എതിർപ്പിൽ അതൃപ്തി, നിലപാട് വ്യക്തമാക്കി മന്ത്രി]]></title>
         <link>https://mangalam.com/news/detail/865604-latest-news-24-hour-specialty-services-minister-clarifies-stance-expresses-dissatisfaction-with-kgmoas-opposition.html</link>
         <pubDate>Sun, 30 Aug 2026 09:00:33 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 09:00:33 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865604/k-muraladheeran.gif" />
         <content:encoded><![CDATA[<p></p>തിരുവനന്തപുരം: ജില്ല, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. തീരുമാനത്തിനെതിരെ കെജിഎംഒഎയ്ക്ക് പരാതിയുണ്ടെങ്കിൽ നേരിട്ട് അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയെ കാണണമെങ്കിൽ നേരിട്ട് എത്താം. ഒഴിവ് സംബന്ധിച്ച കാര്യങ്ങൾ മന്ത്രിയെ ബോധിപ്പിച്ചാൽ മാത്രമേ അതേക്കുറിച്ച് അറിയാൻ കഴിയൂവെന്നും മുരളീധരൻ വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ പത്രങ്ങളിലൂടെ അറിയേണ്ട സാഹചര്യമല്ലെന്നും കെജിഎംഒഎ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ പ്രഖ്യാപിച്ച തീരുമാനങ്ങളുമായി മുന്നോട്ടുപോകും. എന്താണ് ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കിയാൽ അതനുസരിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 140ഓളം ഡോക്ടർമാരെ ഇതിനകം നിയമിച്ചിട്ടുണ്ട്. മന്ത്രിയെ കാണണമെങ്കിൽ നേരിട്ട് കാണാമെന്നും ദിവസേന പ്രസ്താവനകൾ ഇറക്കേണ്ട ആവശ്യമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.]]></content:encoded>
      </item>
      <item>
         <title><![CDATA[ധീരമായ പരീക്ഷണം, യഷിന് പിന്തുണയുമായി ഋഷഭ് ഷെട്ടി; ‘ടോക്‌സിക്’ ചിത്രത്തെ പ്രശംസിച്ച് താരം
]]></title>
         <link>https://mangalam.com/news/detail/865605-latest-news-yash-toxic-movie-rishab-shetty-supports-geethu-mohandas.html</link>
         <pubDate>Sun, 30 Aug 2026 08:55:57 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 08:55:57 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865605/tr.jpg" />
         <content:encoded><![CDATA[<p></p>കന്നഡ സൂപ്പര്‍ താരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്‌സിക് : എ ഫെയറിടേല്‍ ഫോര്‍ ഗ്രോണ്‍അപ്‌സ് എന്ന ചിത്രത്തെ പ്രശംസിച്ച് നടന്‍ ഋഷഭ് ഷെട്ടി. കന്നഡ സിനിമയെ ആഗോളതലത്തിലേക്ക് ഉയര്‍ത്തിയതിന് യഷിനെ അദ്ദേഹം അഭിനന്ദിച്ചു. ചിത്രത്തെ ധീരമായ പരീക്ഷണം എന്നാണ് ഋഷഭ് വിശേഷിപ്പിച്ചത്. വിമര്‍ശനങ്ങള്‍ക്കിടയില്‍ യഷിനെ പിന്തുണച്ചാണ് ഋഷഭിന്റെ സാമൂഹികമാധ്യമ പോസ്റ്റ്.

ഒരു കലാകാരന്‍ എന്ന നിലയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അതിലേക്ക് പൂര്‍ണമായും മനസ്സ് അര്‍പ്പിക്കാന്‍ ശ്രമിക്കും. കരുത്തനായ മനുഷ്യന്റെ പോരാട്ടങ്ങള്‍ എത്രത്തോളം അര്‍പ്പണബോധത്തോടെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നത് എന്നെ ഏറെ ആകര്‍ഷിച്ചു. സാധാരണ സിനിമകള്‍ സഞ്ചരിക്കുന്ന പാതയിലായിരിക്കില്ല ചിത്രത്തിന്റെ പ്രമേയവും കഥാപാത്രങ്ങളും നീങ്ങുന്നത്. എന്നാല്‍ അതിനര്‍ഥം ചിത്രം സഞ്ചരിക്കുന്ന വഴി തെറ്റാണെന്നല്ല. ഒരു ആശയം സിനിമയായി വെളളിത്തിരയില്‍ എത്തുന്നത് വരെയുളള ശ്രമവും യാത്രയും വളരെ വലുതാണ് ഋഷഭ് കുറിച്ചു. 



സിനിമ ആവശ്യപ്പെടുന്ന രീതിയിലുളള പ്രകടനത്തിന് കഥാപാത്രത്തിന് പൂര്‍ണമായി വഴങ്ങിക്കൊടുത്ത യഷിനെ ഋഷഭ് അഭിനന്ദിച്ചു. കുറ്റബോധവും ജീവിതത്തിലെ വിഷാദാവസ്ഥയും പ്രേക്ഷകര്‍ക്ക് അനുഭവിപ്പിക്കുക എന്നത് എളുപ്പമുളള കാര്യമല്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു ധീരമായ പരീക്ഷണത്തിന് മുതിര്‍ന്ന യഷിനെ താന്‍ പിന്തുണയ്ക്കുന്നതായും ഋഷഭ് വ്യക്തമാക്കി. കന്നഡ സിനിമയെ ആഗോളതലത്തിലേക്ക് ഉയര്‍ത്താനുളള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ആദരവോടെ കാണുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മണി വസന്ത്, താര സുതാരിയ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ടോക്‌സിക് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഓഗസ്റ്റ് 26 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 


]]></content:encoded>
      </item>
      <item>
         <title><![CDATA[പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
]]></title>
         <link>https://mangalam.com/news/detail/865603-latest-news-housewife-dies-tragically-after-suffering-electric-shock-from-power-line.html</link>
         <pubDate>Sun, 30 Aug 2026 08:49:51 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 08:49:51 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865603/shshs.gif" />
         <content:encoded><![CDATA[<p></p>മലപ്പുറം: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ കരുവാരക്കുണ്ട് കൽക്കുണ്ട് അട്ടിയിലാണ് അപകടം നടന്നത്. കരുവാരക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിതയാണ് മരിച്ചത്. അപകടത്തെ തുടർന്ന് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.]]></content:encoded>
      </item>
      <item>
         <title><![CDATA[‘ചടങ്ങ്’  വിനീത് ശ്രീനിവാസന്‍ നായകൻ ചിത്രീകരണം  ആരംഭിച്ചു
]]></title>
         <link>https://mangalam.com/news/detail/865602-latest-news-cinema-news.html</link>
         <pubDate>Sun, 30 Aug 2026 08:41:02 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 08:41:02 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865602/q.jpg" />
         <content:encoded><![CDATA[<p></p>വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്ര മാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച തുടക്കമിട്ടു. കൊച്ചി വൈറ്റില പുന്നുരുന്നി ശ്രീനാരായണേശ്വരി ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങേടെ യാണ് ആരംഭം കുറിച്ചത്. വിനീത് ശ്രീനിവാസൻ സുരേഷ് കൃഷ്ണ ചിത്രത്തിലെ നായിക മീനാഷി മാധവൻ നിർമ്മാതാക്കളായ ഡോൾവിൻ കുര്യാക്കോസ്, ഷബീർ മലവെട്ടത്ത് ,ഡെൽറ്റ മണി സംവിധായകൻ അഭിജിത്ത് സര്യ, ഷാഹി കബീർ,സംവധായിക ഷിഫ്ന എന്നിവരും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊങ്ങായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്.

സംവിധായകൻ അഭിജിത്ത് സര്യയുടെ മാതാപിതാക്കളായ ശ്രീധരൻ -ശോഭ എന്നിവരാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്.വിനീത് ശ്രീനിവാസൻ
ഫസ്റ്റ് ക്ലാപ്പും നൽകി.തീയേറ്റർ ഓഫ് ഡ്രീംസ്. .എം.സ്റ്റാർ എൻ്റെർടൈൻമെൻ്റ്, ഡ്രീം മർച്ചൻ്റ് എന്നീ ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസ് , ഡെൽറ്റമണി, ഷബീർ മല വെട്ടത്ത് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. മലബാറിലെ ഒരു വീടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫാമിലി, ഹൊറർ ഹ്യൂമർ ചിത്രമായിട്ടാണ് ചിത്രത്തിൻ്റെ അവതരണം.ഹൊററിനും, നർമ്മത്തിനും ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ
വിനീത് ശ്രീനിവാസനോടൊപ്പം സുരേഷ് കൃഷ്‌ണ , സോനാനായർ, ജഗദീഷ് , നിഹാൽ നിസാം, ബിജു സോപാനം , ശ്രീജിത്ത് ബാബു, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മീനാക്ഷി മാധവനാണു നായിക.
തിരക്കഥ- അഭിജിത്ത് സര്യ , വിഷ്ണുവിനോദൻ,
സംഗീതം- ബിബിൻ അശോക്.
ഛായാഗ്രഹണം - ഹലോ റഷാദ് .
എഡിറ്റിംഗ്- കണ്ണൻ മോഹൻ.
പ്രൊഡക്‌ഷൻ ഡിസൈനർ_ദിലീപ് നാഥ് .
കലാസംവിധാനം- 
അഖിൽ രാജ് ചിറയിൽ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ+ രജീഷ് വേലായുധൻ.
അക് ഷൻ- കലൈ കിംഗ് സ്റ്റൺ.
മേക്കപ്പ് - സുധി സുരേന്ദ്രൻ. 
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്.
ക്രിയേറ്റീവ് പ്രൊഡ്യൂസർ _സാജൻ . ആർ .ശാരദ. .
പ്രൊഡക്ഷൻ
എക്സിക്യൂട്ടീവ്-
സുഹൈൽ വരട്ടിപ്പള്ളിയാൽ.
സ്റ്റിൽസ്- ഷെയ്ൻ സാബുറ.
ഡിസൈൻ - ഓൾഡ് മങ്ക്സ്.
പ്രൊഡക്‌ഷൻ കൺട്രോളർ - ഷബീർ മലവെട്ടത്ത്.
വണ്ടൂരും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം
പൂർത്തിയാകും..
വാഴൂർ ജോസ്]]></content:encoded>
      </item>
      <item>
         <title><![CDATA[ജാർഖണ്ഡ് ജയിലിൽ തടവുകാരെ രാവിലെ വെളിക്ക് വിടും! ജോലി ചെയ്ത ശേഷം വൈകിട്ട് തിരിച്ചു വരണം]]></title>
         <link>https://mangalam.com/news/detail/865601-latest-news-jharkhand-jail-inmates-to-be-let-out-in-the-morning-must-return-in-the-evening-after-work.html</link>
         <pubDate>Sun, 30 Aug 2026 08:31:50 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 08:31:50 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865601/jail.jpg" />
         <content:encoded><![CDATA[<p></p>റാഞ്ചി: ജാർഖണ്ഡിലെ തടവുകാർക്ക് പകൽ സമയത്ത് പുറത്തിറങ്ങി ജോലി ചെയ്ത് കുടുംബത്തെ സംരക്ഷിക്കാനും, വൈകുന്നേരങ്ങളിൽ തിരികെ ജയിലിൽ മടങ്ങിയെത്താനും അവസരം നൽകുന്ന പുതിയ പദ്ധതിക്ക് സർക്കാർ അനുമതി നൽകി. റാഞ്ചി, ഹസാരിബാഗ്, ഈസ്റ്റ് സിങ്ഭും, ദുസ്ക എന്നീ നാല് സെൻട്രൽ ജയിലുകളിലാണ് തുറന്ന, അർദ്ധ-തുറന്ന ബാരക്കുകൾ വഴി ഈ സംവിധാനം നടപ്പിലാക്കുന്നത്.

ജയിൽ വകുപ്പ് ഐ.ജി സുദർശൻ മണ്ഡൽ ശനിയാഴ്ച വ്യക്തമാക്കിയതനുസരിച്ച്, തടവുകാർക്ക് രാവിലെ 6 മണിയോടുകൂടി പുറത്തിറങ്ങി ജോലി ചെയ്ത് പണം സമ്പാദിക്കാനും ഏകദേശം 12 മണിക്കൂറിന് ശേഷം ജയിലിലേക്ക് മടങ്ങാനും സാധിക്കും. നഗരപ്രദേശങ്ങളിലാണ് ഈ ജയിലുകൾ സ്ഥിതി ചെയ്യുന്നത് എന്നതിനാൽ തടവുകാർക്ക് ഉപജീവനത്തിനുള്ള നല്ല അവസരങ്ങൾ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തടവുകാരുടെ കുടുംബങ്ങളെ പിന്തുണയ്ക്കാനും, തൊഴിൽ നൈപുണ്യം വളർത്താനും, തടവുകാരെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

നഗരപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന നാല് സെൻട്രൽ ജയിലുകളിലാണ് ഈ സംവിധാനം നടപ്പിലാക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. റാഞ്ചിയിലെ ബിർസ മുണ്ട സെൻട്രൽ ജയിൽ, ഹസാരിബാഗിലെ ജയ് പ്രകാശ് നാരായണ സെൻട്രൽ ജയിൽ, ഈസ്റ്റ് സിങ്ഭൂമിലെ ഘാഘിദിഹ് സെൻട്രൽ ജയിൽ, ദുംക സെൻട്രൽ ജയിൽ എന്നിവിടങ്ങളിൽ ഈ പരിഷ്കാരം നടപ്പാക്കുന്നു.

തടവുകാരുടെ പുനരധിവാസവും തിരുത്തൽ നടപടികളും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നല്ല നടപ്പും ജയിൽ നിയമങ്ങളും പാലിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട തടവുകാർക്ക് മാത്രമാണ് ഇതിൽ പങ്കെടുക്കാൻ അനുവാദമുള്ളത്. തുറന്ന കറക്ഷണൽ സ്ഥാപനങ്ങളെ സംബന്ധിച്ച സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി. ഇതിനായി പ്രത്യേക മാർഗരേഖ തയ്യാറാക്കുമെന്നും അധികൃതർ അറിയിച്ചു.

]]></content:encoded>
      </item>
      <item>
         <title><![CDATA[വിവാഹത്തിൽ നിന്ന് മാറിയതിന് യുവതിക്കും സഹോദരിക്കും നേർക്ക് ആസിഡ് ആക്രമണം]]></title>
         <link>https://mangalam.com/news/detail/865600-latest-news-acid-attack-on-young-woman-and-her-sister-for-calling-off-wedding.html</link>
         <pubDate>Sun, 30 Aug 2026 07:59:45 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 07:59:45 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865600/acid attack.jpg" />
         <content:encoded><![CDATA[<p></p>ലഖ്നൗ: വിവാഹം റദ്ദാക്കിയതിന്റെ വിരോധത്തിൽ പ്രതിശ്രുത വധുവിനും സഹോദരിക്കും നേരെ ആസിഡ് ആക്രമണം നടത്തിയ ആൾ പിടിയിൽ. ഉത്തർപ്രദേശിലെ ഹാപ്പൂർ ആവാസ് വികാസ് കോളനി സ്വദേശിയായ ഹർഷ് ഭാട്ടി എന്നയാളാണ് പിടിയിലായത്.

പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഹർഷ് ഭാട്ടിയുമായി നിശ്ചയിച്ചിരുന്ന വിവാഹം, അയാൾക്ക് ലഹരിമരുന്നിന് അടിമയാണെന്ന വിവരം അറിഞ്ഞതിനെ തുടർന്ന് കുടുംബം റദ്ദാക്കുകയായിരുന്നു.ഇതിന്റെ പ്രതികാരമായി ശനിയാഴ്ച രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി, കതക് തുറന്ന ഉടനെ മുൻ പ്രതിശ്രുത വധുവിന് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച സഹോദരിക്കും നേരെ ഇയാൾ ആസിഡ് ഒഴിച്ചു.

പെൺകുട്ടികളുടെ നിലവിളി കേട്ടെത്തിയ കുടുംബാംഗങ്ങൾ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സിംഭാവലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ രണ്ട് സഹോദരിമാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.]]></content:encoded>
      </item>
      <item>
         <title><![CDATA[കേരളത്തിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണം; പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും വേണമെന്ന് ഉപരാഷ്ട്രപതി
]]></title>
         <link>https://mangalam.com/news/detail/865599-latest-news-vice-president-calls-for-deepening-rivers-to-prevent-floods.html</link>
         <pubDate>Sun, 30 Aug 2026 07:45:14 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 07:45:14 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865599/cp-radhakrishnan.gif" />
         <content:encoded><![CDATA[<p></p>ആലപ്പുഴ: കേരളത്തിലെ നഗരങ്ങളിൽ ആവർത്തിക്കുന്ന വെള്ളപ്പൊക്കത്തിന് പരിഹാരമായി നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ആലപ്പുഴയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നദികളിലെ ജലസംഭരണ ശേഷി കുറഞ്ഞതാണ് നഗരങ്ങളിൽ വെള്ളപ്പൊക്കം പതിവാകാൻ പ്രധാന കാരണമെന്നും കൃത്യമായ ഇടവേളകളിൽ നദികളിൽ നിന്ന് മണൽ നീക്കം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നമ്മുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറത്താണ് മഴ ലഭിക്കുന്നത്. നദികളുടെ ആഴം കൂട്ടിയില്ലെങ്കിൽ വെള്ളം എങ്ങോട്ട് ഒഴുകിപ്പോകുമെന്ന് അദ്ദേഹം ചോദിച്ചു.

പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ വികസനം തടയുന്ന നിലപാട് സ്വീകരിക്കരുതെന്നും സി.പി. രാധാകൃഷ്ണൻ പറഞ്ഞു. നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകാൻ പാടില്ലെന്നും പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നദികളുടെ ആഴം കൂട്ടുന്നതിനെ എതിർക്കുന്നവരോട് വെള്ളം എങ്ങോട്ട് ഒഴുകിപ്പോകുമെന്ന് ചോദിക്കണം. കോടതികളാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് തടസ്സമെങ്കിൽ ആവശ്യമായ കാര്യങ്ങൾ കോടതികളെ ബോധ്യപ്പെടുത്തണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

ആദിശങ്കരൻ, ശ്രീനാരായണഗുരു, മന്നത്ത് പത്മനാഭൻ എന്നിവരാണ് കേരളത്തിന്റെ ഏറ്റവും വലിയ സംഭാവനകളെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ആദിശങ്കരൻ ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ ഐക്യ ഇന്ത്യ ഉണ്ടാകുമായിരുന്നില്ലെന്നും ശ്രീനാരായണഗുരുവിന്റെ ഇടപെടലില്ലായിരുന്നെങ്കിൽ സമൂഹത്തിൽ സമത്വം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച വ്യക്തിയായിരുന്നു മന്നത്ത് പത്മനാഭനെന്നും സി.പി. രാധാകൃഷ്ണൻ അനുസ്മരിച്ചു.
]]></content:encoded>
      </item>
      <item>
         <title><![CDATA[11 കിലോ കൂടി, ശരീരഭാരം കൂടുന്നതിനെക്കുറിച്ച് ആശങ്കയില്ല; ഗര്‍ഭകാലത്തെ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത
]]></title>
         <link>https://mangalam.com/news/detail/865598-latest-news-samantha-ruth-prabhu-pregnancy-journey-weight-gain.html</link>
         <pubDate>Sun, 30 Aug 2026 07:42:08 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 07:42:08 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865598/samantha-pic.jpg" />
         <content:encoded><![CDATA[<p></p>ഗര്‍ഭകാല വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് തെന്നിന്ത്യന്‍ താരം സാമന്ത രൂത്ത് പ്രഭു. ഇന്‍സ്റ്റഗ്രാമില്‍ അടുത്തിടെ താരം ആസ്‌ക് മി എനിത്തിങ് എന്നൊരു സെഷന്‍ ആരാധകരുമായി സംഘടിപ്പിച്ചിരുന്നു. ഇതിലാണ് ഗര്‍ഭകാലത്തുണ്ടായ ശരീരമാറ്റങ്ങളെക്കുറിച്ചും മനസമാധാനത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞത്.

ഗര്‍ഭകാലത്ത് വണ്ണം വെക്കുന്നതിനെക്കുറിച്ച് ആശങ്ക പങ്കുവെച്ച ആരാധികയോട് ‘നിങ്ങളുടെ അവസ്ഥ എനിക്ക് മനസ്സിലാകും, എനിക്ക് ഇതിനോടകം 11 കിലോ ഭാരം കൂടിയിട്ടുണ്ട് എന്നായിരുന്നു’ സാമന്തയുടെ മറുപടി. മുന്‍പ് ശരീരഭാരം വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് ആശങ്കയുണ്ടാകുമെന്ന് കരുതിയെങ്കിലും ഈ ഘട്ടം നല്‍കുന്നത് വലിയൊരു മാനസിക ഊര്‍ജ്ജമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇത്രയധികം ആത്മവിശ്വാസവും കരുത്തും ഈ കാലഘട്ടം സമ്മാനിക്കുമെന്ന് ഞാന്‍ ഒട്ടും കരുതിയിരുന്നില്ല. ശരിക്കും ഇത് ആസ്വദിക്കുകയാണ്. സാമന്ത കുറിച്ചു. ഗര്‍ഭകാലത്തും കൃത്യമായ ഡോക്ടര്‍മാരുടെ ഉപദേശത്തോടെയും വിദഗ്ധരുടെ മേല്‍നോട്ടത്തോടെയും വ്യായാമങ്ങള്‍ തുടരുന്നുണ്ടെന്നും താരം വ്യക്തമാക്കി. 

അതേസമയം എല്ലാരുടെയും ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും വ്യത്യസ്തമായതിനാല്‍ തന്റെ വ്യായാമ രീതികള്‍ അതേപടി പിന്തുടരുതെന്നും സാമന്ത ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

സാമന്ത നായികയായെത്തിയ മാ ഇന്റി ബംഗാരത്തിന്റെ വിജയാഘോഷത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത താരം ആരാധകരുമായി പങ്കുവെച്ചത്. പ്രസവാവധി എടുക്കുയാണെന്നും, അതിന് ശേഷം താന്‍ മറ്റൊരു സിനിമയുമായി തിരികെ വരും എന്നായിരുന്നു സാമന്ത പറഞ്ഞത്. 

സംവിധായകന്‍ രാജ് നിധിമോരുവാണ് സാമന്തയുടെ ഭര്‍ത്താവ്. 2025 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായുളള കാത്തിരിപ്പിലാണ് ഇരുവരും. 
]]></content:encoded>
      </item>
      <item>
         <title><![CDATA[‘പിണറായിയുടേത് ഭീഷണിയുടെ സ്വരം’; സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയെ വെല്ലുവിളിച്ചു, സിപിഎമ്മിനെതിരെ കുഞ്ഞികൃഷ്ണന്റെ രൂക്ഷ വിമർശനം
]]></title>
         <link>https://mangalam.com/news/detail/865596-latest-news-v-kunhikrishnan-responds-to-pinarayi-vijayan.html</link>
         <pubDate>Sun, 30 Aug 2026 07:19:23 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 07:19:23 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865596/kunjikrishnan-pinarayi.gif" />
         <content:encoded><![CDATA[<p></p>കണ്ണൂർ: സിപിഎം നേതൃത്വത്തിനും മുൻ മുഖ്യമന്ത്രി പിണറായി വിജയനും മറുപടിയുമായി പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. പിണറായിയുടേത് ഭീഷണിയുടെ സ്വരമാണെന്നും തെറ്റുകൾ തിരുത്താൻ പാർട്ടി നേതൃത്വം തയ്യാറല്ലെന്ന് അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ വ്യക്തമായെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ പാളിച്ച പറ്റിയെന്ന് കേന്ദ്രകമ്മിറ്റി വരെ മനസ്സിലാക്കിയിട്ടും അതിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രസംഗമാണ് പിണറായിയുടെയും ജില്ലാ സെക്രട്ടറിയുടെയും ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോഴും ഭീഷണിയുടെ സ്വരത്തിൽ മുന്നോട്ടുപോകാനാണ് സിപിഎം നേതൃത്വം തീരുമാനിച്ചിരിക്കുന്നതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

മാസപ്പടി കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിശദീകരണം നേതൃത്വം നൽകുമെന്നാണ് കരുതിയതെന്നും എന്നാൽ അതുണ്ടായില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. ജനങ്ങൾക്കിടയിലെ തെറ്റിദ്ധാരണകൾ മാറ്റാൻ സാവകാശമുണ്ടായിട്ടും അതിന് ശ്രമിക്കാതെ പാർട്ടി സ്വയം അപഹാസ്യരാകുകയാണെന്നും അദ്ദേഹം വിമർശിച്ചു. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് ശേഷമാണ് യുഡിഎഫ് ഉപാധികളില്ലാതെ പിന്തുണച്ചതെന്നും പാർട്ടിയിലായിരുന്ന കാലത്ത് എതിരാളികളുമായി യാതൊരു ബന്ധവും പുലർത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എത്ര വീടുകളിൽ കയറി പ്രചാരണം നടത്തിയിട്ടും താൻ പറയുന്നത് തെറ്റാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഎമ്മിന് കഴിഞ്ഞില്ലെങ്കിൽ പിശക് സംഭവിച്ചത് പാർട്ടിക്കുതന്നെയാണെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

മധുസൂദനൻ നൽകിയ കേസ് കോടതി ഫയലിൽ പോലും സ്വീകരിച്ചിട്ടില്ലെന്നും പ്രകോപനപരമായി കേസ് നടത്തുകയും തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് സിപിഎം തുടക്കം മുതൽ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തന്റെ എംഎൽഎ ഓഫീസ് ഉദ്ഘാടനത്തിന് എല്ലാ രാഷ്ട്രീയ പാർട്ടികളെയും ക്ഷണിച്ചിരുന്നെന്നും ബിജെപി പങ്കെടുക്കുകയും ഇടതുപക്ഷം വിട്ടുനിൽക്കുകയുമാണ് ചെയ്തതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. അതേസമയം, ധനരാജിന്റെ പേര് ഉച്ചരിക്കരുതെന്ന കെ.കെ. രാഗേഷിന്റെ പ്രസംഗം വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം വിമർശിച്ചു. താൻ പാർട്ടിയിലുണ്ടായിരുന്ന സമയത്താണ് ധനരാജ് കൊലചെയ്യപ്പെട്ടതെന്നും കൃഷ്ണപിള്ള, ഇ.എം.എസ്, വി.എസ് എന്നിവരുടെ പേരുകൾ പറയാൻ അവകാശമുള്ളതുപോലെ ധനരാജിന്റെ പേരും പറയാൻ എല്ലാവർക്കും അവകാശമുണ്ടെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

ചിലർ ചിന്താശേഷി നഷ്ടപ്പെട്ട് വികാരത്തിന് അടിമപ്പെട്ടാണ് സംസാരിക്കുന്നതെന്നും കുഞ്ഞികൃഷ്ണൻ വിമർശിച്ചു. ഇരിട്ടി എഡ്യൂക്കേഷണൽ സൊസൈറ്റിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ഉൾപ്പെടെ നിരവധി തട്ടിപ്പുകൾ ഇനിയും പുറത്തുവരാനുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം തട്ടിപ്പുകളിൽ പങ്കാളികളായ നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിക്കുന്നതെന്നും കുഞ്ഞികൃഷ്ണൻ കുറ്റപ്പെടുത്തി. സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയെക്കുറിച്ചുള്ള കേന്ദ്രകമ്മിറ്റി നിലപാടിനെയും പാർട്ടി നേതൃത്വത്തിന്റെ ഇപ്പോഴത്തെ പ്രതികരണങ്ങളെയും ചുറ്റിപ്പറ്റിയുള്ള തർക്കം ഇതോടെ കൂടുതൽ രൂക്ഷമാകുകയാണ്.
]]></content:encoded>
      </item>
      <item>
         <title><![CDATA[മുസ്ലീങ്ങൾ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞ് നേരിടണം; അയൽ രാജ്യങ്ങൾക്ക് ഖമനേയിയുടെ മുന്നറിയിപ്പ്]]></title>
         <link>https://mangalam.com/news/detail/865595-latest-news-muslims-must-identify-and-confront-the-real-enemy-khameneis-warning-to-neighboring-nations.html</link>
         <pubDate>Sun, 30 Aug 2026 07:09:29 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 07:09:29 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865595/mojtaba.jpg" />
         <content:encoded><![CDATA[<p></p>ടെഹ്‌റാൻ: യുഎസും ഇസ്രായേലും മുസ്ലീം ലോകത്തെ ശിഥിലമാക്കാൻ പ്രവർത്തിക്കുന്നുവെന്ന് ഇറാൻ പരമാധികാരി ആയത്തുള്ള മൊജ്തബ ഖമനേയി മുന്നറിയിപ്പ് നൽകി. മുസ്ലീം രാജ്യങ്ങളിൽ ആധിപത്യം സ്ഥാപിക്കുന്നതിനായി ഇസ്ലാമിക സമൂഹത്തിന്റെ ശിഥിലീകരണം ഉറ്റുനോക്കുന്ന ഈ രണ്ട് രാജ്യങ്ങളും അത് ഒരു അവസരമായി കാണുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

യൂണിറ്റി വാരാചരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് ഖമനേയി ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലീം ഭരണാധികാരികൾ തങ്ങളുടെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞ് നേരിടണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം, അമേരിക്കയും ഇസ്രായേലും ഇറാനു മാത്രമല്ല, പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കയിലുമുള്ള വിശാലമായ മുസ്ലീം സമൂഹത്തിന്റെ തന്നെ ശത്രുക്കളാണെന്നും വിശേഷിപ്പിച്ചു.

ഇസ്ലാമിക രാജ്യങ്ങൾക്കിടയിലെ വംശീയ, സാംസ്കാരിക, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, ഭൗമാശാസ്ത്രപരമായ ഭിന്നതകളെ അമേരിക്കയും ഇസ്രായേലും ചൂഷണം ചെയ്യുകയാണെന്ന് ഖമനേയി വാദിച്ചു. മുസ്ലീങ്ങളുടെ അനൈക്യമാണ് പലസ്തീൻ ജനതയെ ഇസ്രായേൽ അടിച്ചമർത്തലുകൾക്കും കുറ്റകൃത്യങ്ങൾക്കും ഇരയാകാൻ ഇടയാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

"മുസ്ലീങ്ങൾ ഐക്യത്തോടെ ശക്തിയോടെ നിലകൊണ്ടിരുന്നെങ്കിൽ പലസ്തീൻ ജനത ഇത്രയധികം നിസ്സഹായരാക്കപ്പെടുമായിരുന്നോ?" എന്ന് ഖമനേയി ചോദിച്ചു. ഇസ്ലാമിന്റെ പ്രതാപത്തിന് കീഴിൽ മുസ്ലീം രാജ്യങ്ങൾ ഐക്യപ്പെട്ടാൽ ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള അഴിമതിക്കാരായ ശക്തികൾക്ക് പേർഷ്യൻ ഗൾഫ് തീരങ്ങളിലെ രാജ്യങ്ങളുടെ ഭൂമിയും ആസ്തികളും കൊള്ളയടിക്കാൻ ധൈര്യം ലഭിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഗൾഫ് രാജ്യങ്ങൾ ഐക്യത്തോടെ നിലകൊള്ളുകയാണെങ്കിൽ അവരുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടലുകൾ ഉണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.]]></content:encoded>
      </item>
      <item>
         <title><![CDATA[മാള്‍ട്ടിയുടെ സ്‌നേഹ സമ്മാനം; കസിന്‍ നീറിന് രാഖി അയച്ചുകൊടുത്ത്  പ്രിയങ്ക ചോപ്രയുടെ മകള്‍; ചിത്രം പങ്കുവെച്ച് പരിനീതി ചോപ്ര]]></title>
         <link>https://mangalam.com/news/detail/865597-latest-news-priyanka-chopra-daughter-malti-marie-sends-first-rakhi-to-cousin-neer-parineeti-chopra-shares-pic.html</link>
         <pubDate>Sun, 30 Aug 2026 07:04:23 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 07:04:23 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865597/m.jpg" />
         <content:encoded><![CDATA[<p></p>ബോളിവുഡ് താരം പരിനീതി ചോപ്രയുടെയും രാഷ്ട്രീയ നേതാവ് രാഘവ് ഛദ്ദയുടെയും മകൻ നീർ തന്റെ ആദ്യ രക്ഷാബന്ധൻ ആഘോഷമാക്കിയതിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പരിനീതിയുടെ കസിനും നടിയുമായ പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനാസിന്റെയും മകൾ മാൾട്ടി മേരി അയച്ച പ്രത്യേക രാഖി അണിഞ്ഞാണ് നീർ ഈ ആഘോഷത്തിൽ പങ്കാളിയായത്.

ശനിയാഴ്ച ഇൻസ്റ്റാഗ്രാമിലൂടെയാണ് പരിനീതി കുഞ്ഞു നീറിന്റെ കൈകളിൽ രാഖി കെട്ടിയിരിക്കുന്ന മനോഹരമായ ചിത്രം ആരാധകരുമായി പങ്കുവെച്ചത്. "എന്റെ ആദ്യ രാഖിക്ക് നന്ദി മാൾട്ടി ദീദി, ഒരുപാട് സ്നേഹം.. നീർ" എന്ന് കുറിച്ചുകൊണ്ടാണ് പരിനീതി ചിത്രം പങ്കുവെച്ചത്. തുടർന്ന് പ്രിയങ്ക ചോപ്ര ഈ ചിത്രം ഇൻസ്റ്റാഗ്രാമിൽ റീ-ഷെയർ ചെയ്യുകയും, 'ദിദി നിന്നെ സ്നേഹിക്കുന്നു ബേബി നീർ' എന്ന് കുറിക്കുകയും ചെയ്തു.




കഴിഞ്ഞവർഷം ഒക്ടോബറിലാണ് പരിനീതിക്കും രാഘവിനും മകൻ നീർ ജനിച്ചത്. കുഞ്ഞിന്റെ ജനനം മുതൽ പ്രിയങ്കയും കുടുംബവും വിലപിടിപ്പുള്ള സ്നേഹസമ്മാനങ്ങൾ അയച്ചുനൽകി ഒപ്പമുണ്ടായിരുന്നു. യു.എസിൽ സ്ഥിരതാമസമാണെങ്കിലും പ്രിയങ്ക ചോപ്ര തന്റെ വസതിയിൽ ദീപാവലിയും ഹോളിയും ഉൾപ്പെടെയുള്ള ഇന്ത്യൻ ആഘോഷങ്ങൾ കൃത്യമായി ആചരിക്കാറുണ്ട്.

അതേസമയം റെനിൽ ഡിസില സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് ചിത്രം 'തലാഷ്' ആണ് പരിനീതിയുടെ വരാനിരിക്കുന്ന പ്രധാന പ്രൊജക്റ്റ്. എസ്.എസ്. രാജമൗലിയുടെ സംവിധാനത്തിൽ മഹേഷ് ബാബുവും പൃഥ്വിരാജ് സുകുമാരനും ഒപ്പം അഭിനയിക്കുന്ന 'വാരണാസി' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രിയങ്ക ചോപ്ര ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ്. 2027 ഏപ്രിലിൽ ചിത്രം തിയേറ്ററുകളിലെത്തും.]]></content:encoded>
      </item>
      <item>
         <title><![CDATA[ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ?‘നീക്കം’സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു
 
]]></title>
         <link>https://mangalam.com/news/detail/865594-latest-news-cinema-latest-news.html</link>
         <pubDate>Sun, 30 Aug 2026 07:00:08 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 07:00:08 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865594/n.jpg" />
         <content:encoded><![CDATA[<p></p>ഒരു ബസ്സിരുപ്പു കേന്ദ്രമത്തിൽ ഡയറിയിൽ എന്തോ പരതുന്ന ദിലീപ്.സമീപത്ത് ഒരു ചെറിയ ബാഗ് -അൽപ്പം നരകയറിത്തുടങ്ങിയ താടിയും, മുഖത്തു കണ്ണടയും ധരിച്ചാണ് ദിലീപിൻ്റെ ലുക്ക്.പക്വത വന്ന ഒരു കഥാപാത്രം. അൽപ്പം ഗൗരവമായ എന്തോ ഒരു കാര്യത്തിലാണ് ദിലീപിൻ്റെ ശ്രദ്ധയെന്ന് തോന്നുന്നു.ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിൻ്റെ സെക്കൻ്റെ ലുക്ക് പോസ്റ്ററിൽ പ്രകടമാകുന്നത് ഇതൊക്കെയാണ്.ഓണാംശംസകൾ നേർന്നു കൊണ്ട് പുറത്തുവിട്ട ഈ പോസ്റ്റർ ആരാധകർക്കിടയിൽ മാത്രമല്ല , ചലച്ചിത്രവൃത്തങ്ങ
ളിലും വലിയ ചർച്ചാ വിഷയമായിരിക്കുന്നു.

. ഉർവ്വശി തീയേറ്റേഴ്‌സ്, പെൻ സ്റ്റുഡിയോസിനു വേണ്ടി ഡോ. ജയന്ത് ലാൽ ഗാദ , കാക്കാസ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ധിപ് സേനൻ, അലക്സ്. ഈ. കുര്യൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.കോ പ്രൊഡ്യൂ സേർഡ്- സംഗീത് സേനൻ . നിമിതാ ഫ്രാൻസിസ്,
കോ പ്രൊഡ്യൂസർ- രഘു സുഭാഷ് ചന്ദ്രൻ.

ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിലൂടെ യാണ് ഈ ചിത്രത്തിൻ്റെ അവതരണം.തുടക്കം മുതൽ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെ യാണ് ഈ ചിത്രത്തിൻ്റെ കഥാ സഞ്ചാരം. ദിലീപിൻ്റെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്.ഒരു നടനെന്ന നിലയിൽ ഏറെ അഭിനയ സാധ്യതകളും നിറഞ്ഞതാണ് ഈ കഥാപാത്രം.
. സിദ്ദിഖ്,, കലാഭവൻ ഷാജോൺ, ബിനു പപ്പു,, ബിലാസ് ചന്ദ്രൻ , സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ് ,ശാരി, ഷെല്ലി
എന്നിവരും പ്രധാന താരങ്ങളാണ്.തൊടുപുഴ ,കൊച്ചി എന്നിവിടങ്ങളിലുമായി അറുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്.

വിബിൻ ബാലചന്ദ്രൻ്റേതാണു തിരക്കഥ'.
സംഗീതം - മുജീബ് മജീദ്.
ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി.
എഡിറ്റിംഗ് --സൂരജ്. ഈ.എസ്.
പ്രൊഡക്ഷൻ ഡിസൈനർ - സന്തോഷ് രാമൻ.
മേക്കപ്പ് - റോണക്സ് സേവ്യർ.
കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ് .
ചീഫ് അസോസിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ് :
അസോസിയേറ്റ് ഡയറക്ടർ -മുകേഷ് വിഷ്ണു .
സ്റ്റിൽസ് - വിഘ്നേഷ് പ്രദീപ്.
ഡിസൈൻ - യെല്ലോ ടൂത്ത്.
പ്രൊജക്റ്റ് ഡിസൈൻ -മനു ആലുക്കൽ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബർണാട് തോമസ്.
പ്രൊഡക്ഷൻ കൺട്രോളർ - നോബിൾ ജേക്കബ് - ഏറ്റുമാന്നൂർ.
നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഒക്ടോബറിൽ
ഉർവ്വശി തീയേറ്റേഴ്സ് പ്രദർശനത്തിനെത്തി
ക്കുന്നു.
വാഴൂർ ജോസ്.]]></content:encoded>
      </item>
      <item>
         <title><![CDATA[പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; ജീവനക്കാർ പ്രതിഷേധത്തിലേക്ക്, സ്ഥാനക്കയറ്റവും സ്ഥലമാറ്റവും പ്രതിസന്ധിയിലാകുമെന്ന് ആശങ്ക
]]></title>
         <link>https://mangalam.com/news/detail/865593-latest-news-palakkad-railway-division-split-railway-employees-protest.html</link>
         <pubDate>Sun, 30 Aug 2026 06:49:15 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 06:49:15 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865593/palakkad-town.gif" />
         <content:encoded><![CDATA[<p></p>പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനത്തിനെതിരെ റെയിൽവേ ജീവനക്കാർ പ്രതിഷേധത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഡിവിഷൻ വിഭജനം ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെയും സ്ഥലമാറ്റത്തെയും ബാധിക്കുമെന്നാണ് ജീവനക്കാരുടെ പ്രധാന ആശങ്ക. മംഗളൂരുവിൽ ജോലി ചെയ്യുന്ന 1,500 റെയിൽവേ ജീവനക്കാരിൽ 60 ശതമാനത്തോളം മലയാളികളാണ്. ഇവരിൽ ഭൂരിഭാഗവും വർഷങ്ങളായി പാലക്കാട് ഡിവിഷന് പുറത്താണ് ജോലി ചെയ്യുന്നതെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

അർഹതപ്പെട്ട സ്ഥലമാറ്റവും സ്ഥാനക്കയറ്റവും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് ജീവനക്കാരുടെ വാദം. അംഗീകൃത തൊഴിലാളി സംഘടനകളുമായി ചർച്ച നടത്താതെയാണ് ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനം നടപ്പാക്കിയതെന്നും ആരോപണമുണ്ട്. ഡിവിഷൻ വിഭജനം റെയിൽവേയ്ക്ക് കാര്യമായ ഭരണപരമായ നേട്ടമൊന്നും നൽകില്ലെന്ന് ഡിആർഇയുവും ചൂണ്ടിക്കാട്ടി. വിഭജനത്തിന് പിന്നാലെ ട്രാൻസ്ഫർ, സ്ഥാനക്കയറ്റം തുടങ്ങിയ നടപടികൾ പുനഃക്രമീകരിക്കേണ്ടിവരുമെന്നും ജീവനക്കാർ പറയുന്നു.

അതേസമയം, മംഗളൂരു മേഖലയെ പാലക്കാട് ഡിവിഷനിൽ നിന്ന് വേർപ്പെടുത്തുന്നതോടെ ഡിവിഷന്റെ വരുമാനത്തിൽ ഏകദേശം 60 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. വരുമാനം കുറയുന്നതോടെ പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിനും ബജറ്റ് വിഹിതം ലഭിക്കുന്നതിനും തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയും ശക്തമാണ്. കിലോമീറ്റർ, ട്രാക്ക്, പ്രധാന സ്റ്റേഷനുകൾ, വരുമാനം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ബജറ്റ് വിഹിതം നിശ്ചയിക്കുന്നത്. മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളിലെ എമർജൻസി ക്വാട്ടയിലും ഇതോടെ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. അടിയന്തര ക്വാട്ടയിൽ ടിക്കറ്റ് ലഭിക്കുന്നതിന് മൈസൂരു ഡിവിഷൻ ആസ്ഥാനവുമായി ബന്ധപ്പെടേണ്ട സാഹചര്യമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു.

ദക്ഷിണ റെയിൽവേ സോണിന്റെ ഭാഗമായ പാലക്കാട് ഡിവിഷനിലെ മംഗളൂരു മേഖലയെ വേർപ്പെടുത്തി ദക്ഷിണ പശ്ചിമ റെയിൽവേ സോണിന് കീഴിലുള്ള മൈസൂരു ഡിവിഷനിൽ ലയിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. മംഗളൂരു തുറമുഖം ഉൾപ്പെടെയുള്ള പ്രധാന മേഖലകളും ഇതോടെ മൈസൂരു ഡിവിഷന്റെ കീഴിലാകും. തീരുമാനം നടപ്പായാൽ ജീവനക്കാരുടെ സേവനക്രമം മുതൽ ഡിവിഷന്റെ വരുമാനം വരെയുള്ള നിരവധി മേഖലകളിൽ മാറ്റമുണ്ടാകുമെന്ന ആശങ്കയാണ് ഉയരുന്നത്. ഇതിനുപിന്നാലെ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കവും ചർച്ചയായതോടെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകാനുള്ള സാധ്യതയും നിലനിൽക്കുകയാണ്.
]]></content:encoded>
      </item>
      <item>
         <title><![CDATA[മരത്തിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ച പഞ്ചാബി ഇൻഫ്ലുവൻസർ ഏഴ് ആഴ്ച ഗർഭിണിയായിരുന്നു!]]></title>
         <link>https://mangalam.com/news/detail/865592-latest-news-punjabi-influencer-tied-to-tree-and-burnt-to-death-was-seven-weeks-pregnant.html</link>
         <pubDate>Sun, 30 Aug 2026 06:43:54 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 06:43:54 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865592/punjabi.jpg" />
         <content:encoded><![CDATA[<p></p>ന്യൂഡൽഹി: മരണപ്പെട്ട പഞ്ചാബി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മൻജിത് കൗർ (28) ഏഴ് ആഴ്ച ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ചണ്ഡിഗഢിൽ നിന്ന് തട്ടിക്കൊണ്ടുപോയി മൊറിണ്ടയിൽ വെച്ച് മരത്തിൽ കെട്ടിയിട്ട് തീ കൊളുത്തിയതിനെ തുടർന്ന് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന അവർ ഓഗസ്റ്റ് 26-നാണ് പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിസിൽ വെച്ച് മരിച്ചത്.

കൗറിന്റെ മാതാവ് കാന്ത ദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശുഭി, പിന്ധ എന്നിവർക്കെതിരെ പോലീസ് തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ജൂലൈ 3-ന് ചണ്ഡിഗഢ് സെക്ടർ 34-ലെ മദ്യഷോപ്പിന് സമീപത്തുനിന്നാണ് 28 കാരിയായ മൻജിത് കൗറിനെ ശുഭി, പിന്ധ എന്നീ പ്രതികൾ തട്ടിക്കൊണ്ടുപോയത്.തുടർന്ന് പഞ്ചാബിലെ രൂപനഗർ ജില്ലയിലെ മോറിണ്ടയിലേക്ക് കാറിൽ കടത്തിക്കൊണ്ടുപോയ പ്രതികൾ, അവിടെയൊരു മരത്തിൽ കെട്ടിയിട്ട് അവരെ തീകൊളുത്തുകയായിരുന്നു. പിന്നീട് ഒരു പരിചയക്കാരൻ എത്തി കമ്പിളി പുതപ്പ് ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ കൗറിനെ മോറിണ്ടയിലെ ആശുപത്രിയിലും പിന്നീട് മൊഹാലിയിലും പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് ജൂലൈ 9-ന് ചണ്ഡിഗഢിലെ പിജിഐഎംഇ ആറിലേക്ക് മാറ്റിയെങ്കി ലും, ആഴ്ചകളോളം അബോധാവസ്ഥയിലായിരുന്ന അവർ ഓഗസ്റ്റ് 26-ന് മരണപ്പെടുകയായിരുന്നു. ഇവർക്ക് ഏഴ് വയസ്സുള്ള ഒരു മകനുണ്ട്.

ചികിത്സയിലിരിക്കെ കൗർ ബോധം വീണ്ടെടുക്കുകയും മൊഴി നൽകാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നെങ്കിലും, അന്വേഷണ ഉദ്യോഗസ്ഥൻ ആശുപത്രിയിൽ എത്താൻ വൈകിയതായി ആരോപണമുയർന്നിട്ടുണ്ട്. ഓഗസ്റ്റ് 26-ന് അവർ മരണപ്പെട്ടതിന് ശേഷമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തിരച്ചിലും അന്വേഷണവും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.]]></content:encoded>
      </item>
      <item>
         <title><![CDATA[ജന്മനാട്ടിൽനിന്ന് അകന്നാലും കാനഡയിലെ മിൽട്ടണിൽ പൊന്നോണം തുളുമ്പി ,ഐക്യത്തിന്റെ സന്ദേശമായി മലയാളി കൂട്ടായ്മയുടെ ഓണാഘോഷം; പൂക്കളവും ഓണക്കളികളും പരമ്പരാഗത സദ്യയും ഒരുക്കി സുഹൃത്തുക്കൾ
]]></title>
         <link>https://mangalam.com/news/detail/865591-america-pravasi-news.html</link>
         <pubDate>Sun, 30 Aug 2026 06:29:07 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 06:29:07 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865591/o.jpg" />
         <content:encoded><![CDATA[<p></p>മിൽട്ടൺ: ജന്മനാടിന്റെ ഗൃഹാതുരത്വമുണർത്തിയും കേരളീയ പാരമ്പര്യത്തിന്റെ തനിമ കാത്തുസൂക്ഷിച്ചും കാനഡയിലെ മിൽട്ടണിലെ മലയാളി സുഹൃത്തുക്കൾ ഓണം ആഘോഷിച്ചു. ആഗസ്റ്റ് 22-ന് ഹാൽട്ടൺ ഹിൽസിലെ Terra Cotta Conservation Area-യിൽ മിഥുൻ മുരളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷം പൂക്കളവും ഓണക്കളികളും വിഭവസമൃദ്ധമായ ഓണസദ്യയും കൊണ്ട് വർണാഭമായി.

എയ്റോസ്പേസ് ആൻഡ് ഡിഫൻസ് മാനുഫാക്ചറിംഗ് കമ്പനിയായ HPG Precinmac-ൽ ജോലി ചെയ്യുന്ന മലയാളി സുഹൃത്തുക്കളാണ് ആഘോഷത്തിൽ പ്രധാനമായും പങ്കെടുത്തത്. മിഥുൻ മുരളി, ബിജു പട്ടശ്ശേരിൽ എന്നിവർക്കൊപ്പം മറ്റ് മുപ്പതോളം പേരും ഒത്തുചേർന്നു. ജോലിത്തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തിയെത്തിയ സുഹൃത്തുക്കൾക്ക് കേരളത്തിന്റെ ദേശീയോത്സവമായ ഓണം ജന്മനാടിന്റെ ഓർമകൾ പങ്കുവെക്കാനും സൗഹൃദങ്ങൾ പുതുക്കാനുമുള്ള അവസരമായി.

കൂട്ടായ്മയുടെ നിറവിൽ ഓണപ്പൂക്കളം

ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ഓണപ്പൂക്കളം എല്ലാവരും ചേർന്നാണ് ഒരുക്കിയത്. വിവിധ നിറങ്ങളിലുള്ള പൂക്കൾകൊണ്ട് തീർത്ത മനോഹരമായ പൂക്കളം ആഘോഷവേദിക്ക് കേരളീയത്തനിമ പകർന്നു. നാട്ടിലെ ഓണനാളുകളുടെ ഓർമകൾ പങ്കുവെച്ചും ഒരുമയുടെ സന്തോഷം അനുഭവിച്ചുമാണ് സുഹൃത്തുക്കൾ പൂക്കളമൊരുക്കിയത്.

ആവേശം നിറച്ച് ഓണക്കളികൾ

തുടർന്ന് നടന്ന ഓണക്കളികൾ ആഘോഷത്തിന് ആവേശം പകർന്നു. വടംവലി, കസേരക്കളി, നാരങ്ങ സ്പൂൺ ഓട്ടം തുടങ്ങിയ മത്സരങ്ങളിൽ സുഹൃത്തുക്കൾ ഉത്സാഹത്തോടെ പങ്കെടുത്തു. പരസ്പരം പ്രോത്സാഹിപ്പിച്ചും കളിചിരികൾ പങ്കിട്ടും നടന്ന മത്സരങ്ങൾ ആഘോഷത്തിന്റെ മാറ്റുകൂട്ടി.

നാടിന്റെ രുചിയുമായി ഓണസദ്യ

Marar’s Kitchen തയ്യാറാക്കിയ പരമ്പരാഗത ഓണസദ്യയായിരുന്നു മറ്റൊരു പ്രധാന ആകർഷണം. വിവിധ കേരളീയ വിഭവങ്ങൾ ഉൾപ്പെടുത്തിയ വിഭവസമൃദ്ധമായ സദ്യ എല്ലാവർക്കുമായി വിളമ്പി. പ്രവാസമണ്ണിലും ജന്മനാടിന്റെ തനത് രുചികൾ ആസ്വദിക്കാൻ അവസരമൊരുക്കിയ സദ്യ, ഒത്തുചേരലിനെ കൂടുതൽ ഹൃദ്യമാക്കി. ഒരുമിച്ചിരുന്ന് സദ്യയുണ്ണുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്ത സുഹൃത്തുക്കൾ ഓണത്തിന്റെ സന്തോഷം പങ്കിട്ടു.

അതിരുകൾക്കപ്പുറം മായാത്ത ഓണസ്മരണകൾ

ദേശത്തിന്റെയും ഭാഷയുടെയും അതിരുകൾക്കപ്പുറം മലയാളികളെ ചേർത്തുനിർത്തുന്ന സാംസ്കാരികോത്സവമാണ് ഓണം. ജാതിമതചിന്തകൾക്കതീതമായ ഒരുമയും സമത്വവും പങ്കുവെക്കലുമാണ് അതിന്റെ സന്ദേശം. സ്വന്തം നാടിന്റെ സംസ്കാരവും പാരമ്പര്യവും പ്രവാസജീവിതത്തിലും കാത്തുസൂക്ഷിക്കാനും വരുംതലമുറയ്ക്ക് പരിചയപ്പെടുത്താനും ഇത്തരം ഒത്തുചേരലുകൾ അവസരമൊരുക്കുന്നു.

ജോലിത്തിരക്കുകളിൽനിന്ന് മാറി ഓണത്തിന്റെ സന്തോഷം പങ്കിട്ട ഈ കൂട്ടായ്മ സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും ഓർമയായി. ലോകത്തിന്റെ ഏതു കോണിലായാലും മലയാളിയുടെ ഹൃദയത്തിൽ ഒരു തുണ്ട് കേരളമുണ്ടെന്ന ഓർമപ്പെടുത്തൽ കൂടിയായി മിൽട്ടണിലെ സുഹൃത്തുക്കളുടെ പൊന്നോണാഘോഷം. ജന്മനാടിന്റെ മണ്ണിൽനിന്ന് അകന്നാലും മനസ്സിലെ ഓണത്തിന് മങ്ങലില്ലെന്ന സന്ദേശവുമായി ആഘോഷം സമാപിച്ചു.

ഷിബു കിഴക്കേകുറ്റ്

]]></content:encoded>
      </item>
      <item>
         <title><![CDATA[ചെളിക്കും അവശിഷ്ടങ്ങൾക്കും അടിയിൽ മൂന്ന് ദിവസം! ജീവന്റെ കരച്ചിൽ ശബ്ദം ആറു വയസ്സുകാരിക്ക് നൽകിയത് രണ്ടാം ജന്മം]]></title>
         <link>https://mangalam.com/news/detail/865589-latest-news-three-days-under-mud-and-debris-cry-for-life-gives-second-birth-to-six-year-old.html</link>
         <pubDate>Sun, 30 Aug 2026 06:23:57 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 06:23:57 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865589/kid.jpg" />
         <content:encoded><![CDATA[<p></p>കാഠ്മണ്ഡു: മൂന്ന് ദിവസത്തോളം കട്ടിയുള്ള ചെളിക്കും അവശിഷ്ടങ്ങൾക്കും അടിയിൽ കുടുങ്ങിക്കിടന്ന ആറുവയസ്സുകാരിയെ നേപ്പാളിലെ റസുവ ജില്ലയിൽ നിന്ന് രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. ദുരന്തമുഖത്ത് നിന്ന് പ്രതീക്ഷ നൽകുന്ന ഒരു വലിയ വാർത്തയാണിത്.

റസുവ ജില്ലയിലെ ഭോടെ കൊഷി നദി കവിഞ്ഞൊഴുകി ഉണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ തിമുരെ ഗ്രാമത്തിലാണ് സംഭവം. കാണാതായവർക്കായുള്ള തെരച്ചിലിനിടയിൽ സായുധ പൊലീസ് സേന അവശിഷ്ടങ്ങൾക്ക് അടിയിൽ നിന്ന് നേർത്ത കരച്ചിൽ കേട്ടതാണ് മൂന്ന് ദിവസം മരണത്തോട് പൊരുതിനിന്ന ആ കുഞ്ഞു ജീവന് തുണയായത്. പൊലീസ് സംഘാംഗങ്ങൾ പെട്ടെന്ന് തന്നെ മണ്ണ് നീക്കം ചെയ്ത് കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു.

ആദ്യം തിമുരെയിലെ ഔട്ട്‌പോസ്റ്റിൽ ചികിത്സ നൽകിയെങ്കിലും, പിന്നീട് ഹെലികോപ്ടറിൽ കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കി വരുന്നു. മനിഷ മഗർ എന്ന ഈ കുട്ടിയുടെ കുടുംബാംഗങ്ങളെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ വിവരമുള്ളവർ ഉടൻ തന്നെ ബന്ധപ്പെടണമെന്ന് അധികാരികൾ അറിയിച്ചിട്ടുണ്ട്. നേപ്പാളിലുണ്ടായ ഈ വലിയ പ്രളയത്തിൽ ഇതുവരെ നൂറുകണക്കിന് ആളുകൾ മരണപ്പെടുകയും ആയിരക്കണക്കിനാളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

പൊലീസ് സേനാംഗങ്ങളുടെ പ്രവർത്തിക്ക് സോഷ്യൽ മീഡിയ കയ്യടിച്ച് പ്രോത്സാഹനം നൽകി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെടുകയും, സൈന്യത്തിന്റെ പരിശ്രമത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. "ഒരിക്കലും തെരച്ചിൽ അവസാനിപ്പിക്കാത്ത സായുധ പൊലീസ് സേനാ സംഘത്തിന് ആദരവ്," എന്ന് എക്സിൽ ഒരു ഉപയോക്താവ് എഴുതി."എല്ലാ പ്രതീക്ഷകളും അറ്റ സമയത്താണ് അവൾ കണ്ടെത്തപ്പെട്ടത്," എന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

രാജ്യത്ത് ഉണ്ടായ പ്രളയത്തിൽ ഇതുവരെ 675 മൃതദേഹങ്ങൾ കണ്ടെടുത്തു. രണ്ടായിരത്തിലധികം ആളുകളെ കാണാതായിട്ടുണ്ട്. പുനർനിർമ്മാണത്തിന് കോടിക്കണക്കിന് ഡോളർ വേണ്ടിവരുമെന്ന് വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി.]]></content:encoded>
      </item>
      <item>
         <title><![CDATA[18,600 അടി ഉയരത്തിൽ അതിസാഹസിക രക്ഷാദൗത്യം; മഞ്ഞുമലയിൽ ഹെലികോപ്റ്റർ ഇറക്കി  ഇന്ത്യൻ സൈന്യം
]]></title>
         <link>https://mangalam.com/news/detail/865588-latest-news-indian-army-rescue-ladakh-18600-feet-.html</link>
         <pubDate>Sun, 30 Aug 2026 06:21:56 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 06:21:56 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865588/indian-army-ladak.gif" />
         <content:encoded><![CDATA[<p></p>ലേ: ലഡാക്കിലെ നൺ കുൻ മലനിരയ്ക്ക് സമീപം സമുദ്രനിരപ്പിൽ നിന്ന് 18,600 അടി ഉയരത്തിൽ അതിസാഹസിക രക്ഷാദൗത്യവുമായി ഇന്ത്യൻ സൈന്യം. ശക്തമായ കാറ്റും കുത്തനെയുള്ള മഞ്ഞുമലയും മറികടന്നാണ് ട്രക്കിങ്ങിനിടെ പരിക്കേറ്റ ഒരാളെ സൈന്യം ഹെലികോപ്റ്റർ മാർഗം രക്ഷപ്പെടുത്തിയത്. ഓക്സിജന്റെ അളവും അന്തരീക്ഷമർദ്ദവും വളരെ കുറഞ്ഞ പ്രദേശത്ത് ശനിയാഴ്ച നടന്ന രക്ഷാദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. പകൽവെളിച്ചം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.

രക്ഷാപ്രവർത്തനം നടത്തേണ്ട സ്ഥലത്ത് ഹെലികോപ്റ്റർ ഇറക്കാൻ യാതൊരു ലാൻഡിങ് പ്ലാറ്റ്‌ഫോമും ഉണ്ടായിരുന്നില്ല. ശക്തമായ കാറ്റിനൊപ്പം കുത്തനെയുള്ള പാറക്കെട്ടുകളും ഹെലികോപ്റ്റർ ഇറക്കുന്നതിന് വലിയ തടസ്സമായി. ഇതോടെയാണ് ഹെലികോപ്റ്ററിന്റെ ഒരു സ്‌കിഡ് മാത്രം പാറക്കെട്ടിൽ തൊടുന്ന രീതിയിൽ നിയന്ത്രിച്ച് നിർത്തി പരിക്കേറ്റയാളെ അതിലേക്ക് കയറ്റിയത്. ദൗത്യത്തിനായി ഹെലികോപ്റ്ററിന്റെ ഭാരം പരമാവധി കുറച്ചിരുന്നു. ആവശ്യമായ ഇന്ധനം മാത്രമാണ് വിമാനത്തിൽ നിറച്ചിരുന്നതെന്നും സൈന്യം വ്യക്തമാക്കി.

അതിസാഹസിക രക്ഷാദൗത്യത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. അതീവ പ്രതികൂലമായ കാലാവസ്ഥയിലും അപകടകരമായ ഭൂപ്രദേശത്തും സൈനികർ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പരിക്കേറ്റയാളുടെ ആരോഗ്യനിലയെക്കുറിച്ചോ മറ്റ് വ്യക്തിവിവരങ്ങളോ സൈന്യം പുറത്തുവിട്ടിട്ടില്ല.


<blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">Daring High-Altitude Casualty Evacuation 🇮🇳<br><br>In a daring rescue mission at 18,600 ft near Nun Kun, Indian Army Aviation pilots evacuated a casualty from an extremely challenging slope with no landing space and strong winds.<br><br>With the helicopter lightened by removing non-essential… <a href="https://t.co/NaOyFRWxSR">pic.twitter.com/NaOyFRWxSR</a></p>&mdash; @firefurycorps_IA (@firefurycorps) <a href="https://x.com/firefurycorps/status/2093758682513445180?ref_src=twsrc%5Etfw">August 29, 2026</a></blockquote> <script async src="https://platform.x.com/widgets.js" charset="utf-8"></script>
]]></content:encoded>
      </item>
      <item>
         <title><![CDATA[നിവിന്റെ അനിയനായി നസ്ലെനെ ആലോചിച്ചിരുന്നു, പക്ഷേ.....; തുറന്നു പറഞ്ഞ് ഗിരീഷ് എഡി
]]></title>
         <link>https://mangalam.com/news/detail/865590-latest-news-girish-ad-about-naslen-being-a-part-in-bethlehem-kudumba-unit.html</link>
         <pubDate>Sun, 30 Aug 2026 06:06:33 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 06:06:33 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865590/gn.jpg" />
         <content:encoded><![CDATA[<p></p>ഗിരീഷ് എഡി ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ നിവിന്‍ പോളി-മമിത ബൈജു കോമ്പോയും മറ്റ് സഹതാരങ്ങളുമെല്ലാം ഗംഭീരപ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. 

ബെത്ലഹേം കുടുംബ യൂണിറ്റിലെ കയ്യടി നേടുന്ന കഥാപാത്രങ്ങളിലൊന്നാണ് സംഗീത് പ്രതാപ് അവതരിപ്പിച്ച ജോയല്‍ ഡേവിസ്. അതേസമയം ഈ കഥാപാത്രം നസ്ലെന് നന്നായി ചേരുന്നതായിരുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഗിരീഷ് എഡി.

വളരെ മുമ്പ് തന്നെ ഗിരീഷ് ആലോചിച്ചിരുന്ന ചിത്രമാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. തുടക്കകാലത്ത് ജസ്റ്റിന്റെ അനിയന്‍ വേഷത്തിലേക്ക് നസ്ലെനെ ആലോചിച്ചിരുന്നുവെന്നാണ് ഗിരീഷ് പറയുന്നത്. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഗിരീഷ് മനസ് തുറന്നത്.

'ഈ സിനിമ ആലോചിക്കുന്ന സമയത്ത് അങ്ങനെയുള്ള ഓപ്ഷന്‍ വന്നിരുന്നു. പിന്നെ സൈഡ് റോളിലേക്ക് വിളിക്കാന്‍ പറ്റില്ലല്ലോ. സംഗീതും ഇപ്പോള്‍ നായകനായി വന്നിരുന്നു. പക്ഷെ സംഗീത് നമ്മളോടുള്ള സ്നേഹം കൊണ്ട് വന്നതാണ്.'' ഗിരീഷ് പറയുന്നു.

പ്രേമലു 2 എന്തുകൊണ്ട് മാറ്റിവച്ചു? എന്ന ചോദ്യത്തിനും ഗിരീഷ് മറുപടി നല്‍കുന്നുണ്ട്. ''അതിന് ഇപ്പോള്‍ മറുപടി പറഞ്ഞു കഴിഞ്ഞാല്‍ നമ്മുടെ പടം വിജയിച്ചതോടെ ആരെയൊക്കയോ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് പോലെ തോന്നും. കുറച്ചും കൂടി കഴിഞ്ഞിട്ട് അതെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാം. ഒരുപാട് പറയാനുള്ള വിഷയം ആണത്'' എന്നാണ് ഗിരീഷ് പറയുന്നത്.

]]></content:encoded>
      </item>
      <item>
         <title><![CDATA[നേപ്പാളിലെ മിന്നൽപ്രളയം: മരിച്ചവരുടെ എണ്ണം 734 ആയി ]]></title>
         <link>https://mangalam.com/news/detail/865586-latest-news-flash-floods-death-toll-in-nepal-rises-to-734.html</link>
         <pubDate>Sun, 30 Aug 2026 05:54:55 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 05:54:55 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865586/nepal-flood-pic.gif" />
         <content:encoded><![CDATA[<p></p>കാഠ്മണ്ഡു: മിന്നൽപ്രളയം കൊടുംനാശം വിതച്ച നേപ്പാളിൽ രക്ഷാദൗത്യം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 734 ആയി ഉയർന്നു. ഹിമതടാകം പൊട്ടുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനിടെ, കാണാതായ മൂവായിരത്തിലേറെ പേർക്കായി രാപകൽ തെരച്ചിൽ തുടരുകയാണ്. ഏഴ് മലയാളികൾ ഉൾപ്പെടെ 278 ഇന്ത്യക്കാരെയാണ് ഇനി കണ്ടെത്താനുള്ളതെന്നാണ് വിവരം. ടിബറ്റ് മേഖലയിൽ 49 ഇന്ത്യക്കാർ ഉൾപ്പെടെ 261 വിദേശികളെ കാണാതായതായി ചൈനയും അറിയിച്ചു.

അതിനിടെ, ഉത്തർപ്രദേശിലും മധ്യപ്രദേശിലും കനത്ത മഴ തുടരുകയാണ്. ഉത്തർപ്രദേശിൽ മന്ദാകിനി നദി കരകവിഞ്ഞതോടെ നിരവധി വീടുകളും കടകളും ക്ഷേത്രങ്ങളും വെള്ളത്തിനടിയിലായി. ചിത്രകൂടിൽ സൈനിക ഹെലികോപ്റ്ററുകൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനവും ആരംഭിച്ചു. മധ്യപ്രദേശിലെ നാല് ജില്ലകളെയും വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. മഴയും പ്രളയവും തുടരുന്നതിനാൽ ഇരു സംസ്ഥാനങ്ങളിലും രക്ഷാപ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ്.

​നേപ്പാളിലെ ദുരന്തബാധിതർക്കുള്ള സഹായവുമായി ഇന്ത്യയും രംഗത്ത്. നാലാമത്തെ വ്യോമസേനാ വിമാനവും ഇന്നലെ നേപ്പാളിലേക്ക് പുറപ്പെട്ടു. പുതപ്പുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിൻ, ശുചിത്വ കിറ്റുകൾ എന്നിവയുൾപ്പെടെ 11 ടൺ അവശ്യവസ്തുക്കളുമായാണ് സി-130 വിമാനം നേപ്പാളിലേക്ക് പോയത്. അതേസമയം, നേപ്പാളിൽ കുടുങ്ങിയ 36 അംഗ മലയാളി സംഘം സുരക്ഷിതമായി കേരളത്തിൽ തിരിച്ചെത്തി. പുലർച്ചെ 2.15ഓടെയാണ് സംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കണ്ണൂർ, കാസർഗോഡ്, കോട്ടയം, എറണാകുളം സ്വദേശികളാണ് ഒരാഴ്ചത്തെ ടൂർ പാക്കേജിന്റെ ഭാഗമായി നേപ്പാളിലെത്തിയിരുന്നത്.
]]></content:encoded>
      </item>
      <item>
         <title><![CDATA[മുഖ്യമന്ത്രിയെ അധിക്ഷേപിച്ച ചേന്തി അനിലിനോട് മൃദുസമീപനം; ജാമ്യം നൽകാൻ സാഹചര്യം സൃഷ്ടിക്കുന്നു?]]></title>
         <link>https://mangalam.com/news/detail/865585-latest-news-soft-approach-towards-chenthi-anil-who-insulted-the-chief-minister-creating-circumstances-to-grant-bail.html</link>
         <pubDate>Sun, 30 Aug 2026 05:48:56 +0000</pubDate>
         <modifiedDate>Sun, 30 Aug 2026 05:48:56 +0000</modifiedDate>
         <media:thumbnail url="https://images.mangalam.com/uploads/news/2026/08/865585/CHENTI ANIL.jpg" />
         <content:encoded><![CDATA[<p></p>തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അപമാനിച്ച മുൻ ഡിസിസി അംഗം ചേന്തി അനിലിന് ജാമ്യം ലഭിക്കാൻ സർക്കാർ തന്നെ സാഹചര്യമൊരുക്കുന്നതായി ആക്ഷേപം. അനിലിന്റെ ജാമ്യ ഹർജിയിൽ സർക്കാർ അഭിഭാഷക മൃദുസമീപനം കാട്ടി എന്നാണ് ആരോപണം. മുഖ്യന്ത്രി ചെമ്പഴന്തി ഗുരുകുലം സന്ദർശിക്കാൻ പോകുന്ന വഴിയായിരുന്നു വഴി തടഞ്ഞത്. അത് ഔദ്യോഗിക യാത്ര അല്ല എഞ്ഞും അതിനാൽ ഔദ്യോഗിക കൃത്യനിർവഹകണം തടഞ്ഞു എന്ന ജാമ്യമില്ലാ വകുപ്പ് നിലനിൽക്കില്ല എന്നും പ്രതിഭാഗം വാദിച്ചുവെങ്കിലും സർക്കാർ അഭിഭാഷക അതെക്കുറിച്ച് കോടതിയെ ധരിപ്പിച്ചില്ല എന്നാണ് ആക്ഷേപമുയരുന്നത്. തിങ്കളാഴ്ചയാണ് അനിലിന്റെ ജാമ്യഹർജിയിൽ വിധി പറയുന്നത്. 

ചേന്തി അനിലിന്റെ ഫോൺ കസ്റ്റഡിയിൽ എടുത്തുവെങ്കിലും അത് ബന്ധുക്കൾക്ക് വീട്ടുകൊടുത്തത് പൊലീസിൽ ഉള്ള സ്വാധീനം മൂലമാണെന്ന് വിമർശനമുണ്ട്. എന്നാൽ കോൾ വിശദാംശങ്ങൾ മാത്രം ശേഖരിച്ചാൽ മതിയെന്നാണ് ഇതിനു പൊലീസ് നൽകുന്ന മറുപടി. മറ്റു മൊബൈൽ വിശദാംശങ്ങൾ പരിശോധിക്കാതിരുന്നത് സ്വാധീനം മൂലമാണെന്നാണ് വിമർശനം. 

അതേസമയം അനിലിനെ കസ്റ്റഡിയിൽ വേണ്ട എന്നും പൊലീസ് അറിയിച്ചു. ഫോറൻസിക് പരിശോധനയ്ക്കായി അനിലിന്റെ ശബ്ദ സാമ്പിളുകൾ ജയിലിൽ എത്തി ശേഖരിക്കാനാണ് പൊലീസ് നീക്കം. മുഖ്യമന്ത്രിയെ വഴിയിൽ  തടഞ്ഞ് അധിക്ഷേപിച്ചതിന്റെ വീഡിയോ ഫോറസിക് പരോധനയ്ക്ക് അയക്കുമ്പോൾ അനിലിന്റെ ശബ്ദം ശാസ്ത്രീയമായി തെളിയിക്കാനാണ് ശബ്ദ സാമ്പിൾ ശേഖരിക്കുന്നത്. 
]]></content:encoded>
      </item>
   </channel>
</rss>