
ഹിന്ദി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിത മുഖങ്ങളാണ് തേജസ്വി പ്രകാശം കരണ്‍ കുന്ദ്രയും. ഒരുപാട് ഹിന്ദി സീരിയലുകളില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് കൈയടി നേടിയിട്ടുള്ള അഭിനേത്രിയാണ് തേജസ്വി. അഭിനേതാവെന്ന നിലയിലും അവതാരകനെന്ന നിലയിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുള്ള താരമാണ് കരണ്‍ കുന്ദ്ര. ഇവര്‍ രണ്ടാളും ആദ്യമായി അടുത്തു പരിചയപ്പെടുന്നത് ഹിന്ദി ബിഗ് ബോസ് സീസണ് 15 നിലൂടെയാണ്. മത്സരാര്‍ത്ഥികളായി എത്തിയ കരണും തേജസ്വിയും ബിഗ് ബോസ് ഹൗസില്‍ വച്ച് സുഹൃത്തുക്കളായി, അതിനു ശേഷം ആ ബന്ധം തീവ്രമായ പ്രണയത്തിലേക്കും വളര്‍ന്നു.
കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഇവര്‍ ഡേറ്റിംഗിലാണ്. ബിഗ് ബോസിനു ശേഷം തേജറാൻ എന്ന പേരിലാണ് ഇവര്‍ രണ്ടാളും പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. പൊതുപരിപാടികളിലൂടെയും, വെക്കേഷന് ട്രിപ്പുകളിലും, റിയാലിറ്റി ഷോകളിലുമടക്കം ഇവര്‍ ഒരുമിച്ച് എത്താറുണ്ട്. നിലവിൽ ലാഫർ ഷെഫ്സിലും ഇരുവരും ഒരുമിച്ച് വരാറുണ്ട്.
ഇപ്പോഴിതാ നാല് വർഷത്തെ പ്രണയത്തിനൊടുവിൽ തേജസ്വി പ്രകാശിനെ പ്രൊപ്പോസ് ചെയ്യുന്ന കരൺ കുന്ദ്രയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ദുബായിൽ വെച്ച് ഒരു വജ്രമോതിരം നല്‍കിയാണ് ഒരു ഗംഭീര പ്രണയാഭ്യർത്ഥന നടത്തി കരൺ തേജസ്വിയെ അത്ഭുതപ്പെടുത്തിയത്. നെറ്റ്ഫ്ലിക്സിന്റെ ദേശി ബ്ലിങ്ങിൽ വച്ചാണ് തേജസ്വി പ്രകാശിനോട് കരൺ കുന്ദ്ര വിവാഹാഭ്യർത്ഥന നടത്തിയത്. കണ്ടു നിന്ന മറ്റു താരങ്ങൾ ആ സർപ്രൈസ് വേദി കൈയടികളിലൂടെ ആ നിമിഷത്തെ സ്വാഗതം ചെയ്തു.
മെയ് 20 ന് പ്രീമിയർ ചെയ്ത നെറ്റ്ഫ്ലിക്സിന്റെ ദുബായ് ബ്ലിങ്ങിന്റെ ഇന്ത്യൻ സ്പിൻ-ഓഫ് ദേശി ബ്ലിങ്ങിൽ വച്ചാണ് തേജസ്വി പ്രകാശിന് വേണ്ടി ഒരു പൂർണ്ണമായ സർപ്രൈസ് പ്രൊപ്പോസൽ കരണ്‍ നടത്തിയത്.
ഡ്രാമാറ്റിക് ലൈറ്റുകളുടെയും, ആഡംബരപൂർണ്ണമായ കടൽത്തീര സജ്ജീകരണത്തിനു നടുവില്‍ കരൺ മുട്ടുകുത്തി നിന്നു. താഴെ വെള്ളത്തിന് കുറുകെ പൊങ്ങിക്കിടക്കുന്ന ‘വില്‍ യൂ മാരി മീ’ എന്ന പ്രകാശമുള്ള ഡിസ്പ്ലേ കാട്ടി, ‘തേജസ്വി പ്രകാശ്, നീ എന്നെ വിവാഹം കഴിക്കുമോ?” എന്ന് ചോദിച്ചു. കരണിന്റെ സര്‍പ്രൈസ് കണ്ട് ഞെട്ടുകയും പിന്നീട് സന്തോഷത്തോടെ ചിരിക്കുകയും ചെയ്യുകയാണ് തേജസ്വി.
ഒപ്പം ‘എനിക്ക് വിറയ്ക്കുന്നു. എന്റെ കൈകൾ നിലയ്ക്കുന്നില്ല...’ എന്നും പറഞ്ഞു. തുടര്‍ന്ന് വിവാഹത്തിന് സമ്മതാണെന്ന് തേജസ്വി മറുപടിയും പറഞ്ഞു.
നാല് വർഷത്തെ ഒരുമിച്ചുള്ള യാത്രയെക്കുറിച്ച് ഓർക്കുമ്പോൾ, തേജസ്വിയും വികാരഭരിതയായി. തുടക്കത്തിൽ ആളുകൾ തങ്ങളുടെ ബന്ധത്തെ എങ്ങനെ സംശയിച്ചിരുന്നുവെന്നും ബന്ധത്തിന്റെ ആദ്യ ദിവസങ്ങളെക്കുറിച്ചും ബിഗ് ബോസ് ഹൗസിനുള്ളിൽ കണ്ടുമുട്ടിയതിനുശേഷം അവർ നേരിട്ട സംശയങ്ങളെക്കുറിച്ചും തേജസ്വി പറഞ്ഞു.
‘ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ, ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ, ഈ ബന്ധം രണ്ടാഴ്ച പോലും നീണ്ടുനിൽക്കില്ലെന്ന് എല്ലാവരും പറഞ്ഞു. ചിലർ എന്നെ ഫേക്ക് എന്ന് വിളിച്ചു; മറ്റുള്ളവർ നിന്നെ ഫേക്ക് എന്ന് വിളിച്ചു. ഇപ്പോൾ നാല് വർഷമായി, ഞങ്ങൾ എല്ലാം കണ്ടു, എല്ലാം ഒരുമിച്ച് കടന്നുപോയി...’ തേജസ്വി പറഞ്ഞു.
തേജസ്വി പ്രണയത്തെയും പ്രതിബദ്ധതയെയും കുറിച്ചുള്ള തന്റെ ധാരണ എങ്ങനെ മാറ്റിയെന്ന് കരണും പറഞ്ഞു. ‘‘അപൂർണ്ണമായ പെർഫെക്റ്റ് പ്രണയകഥ...ഈ പദം സൃഷ്ടിച്ചത് നീയാണ്... ഞാൻ നിന്നോടൊപ്പം ചെലവഴിച്ച ഓരോ വർഷവും എനിക്ക് പ്രണയത്തിന്റെ അർത്ഥം മാറ്റിമറിച്ചു. ഞാൻ ഒരിക്കലും പ്രണയത്തിലാകുമെന്നോ പ്രതിബദ്ധതയിലാകുമെന്നോ ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്നിലെ മനുഷ്യനെ പുറത്തുകൊണ്ടുവന്നതിന് ഞാൻ നിങ്ങളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ‘ഇതാണ് അത്. ഇപ്പോഴും എന്നേക്കും...’ എന്ന് പറയാൻ ധൈര്യമുള്ള മനുഷ്യനാക്കി നീ എന്നെ മാറ്റി...’’ എന്നാണ് കരണ്‍ പറഞ്ഞത്. കരണിന്റെ വാക്കുകള്‍ കേട്ട് തേജസ്വിയുടെ കണ്ണുകള്‍ ഈറനണിയുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഔദ്യോഗികമായുള്ള തേജ്റാനിന്റെ വിവാഹനിശ്ചച്ചടങ്ങിന് സാക്ഷ്യം വഹിച്ച ദേശി ബ്ലിംഗ് ഗാംഗിലെ മറ്റു താരങ്ങള്‍ ചുറ്റും നിന്ന് ആർപ്പുവിളിച്ചു. റിസ്വാൻ സാജൻ, സതീഷ് സൻപാൽ, അഡെൽ സാജൻ, സന സാജൻ, തബിന്ദ സൻപാൽ, പമേല സെറീന, ദ്യുതി പരുക്ക്, ഇറിന കിനാഖ്, അലിസെ മിർസ, ലൈലി മിർസ, ജാൻവി ഗൗർ എന്നിവരുൾപ്പെടെയുള്ള അഭിനേതാക്കളുടെ സാന്നിധ്യത്തിലാണ് വിവാഹാഭ്യർത്ഥന നടന്നത്.
തേജ്റാനിന്റെ ആരാധകരെല്ലാം ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയിട്ടുണ്ട്.
തേജ്റാനിന്റെ പ്രണയ നിമിഷം വൈറലായതു ആരാധകർ ഇവരുടെ വിവാഹവാർത്തകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ന്നാല് നേഹ ധൂപിയയുടെയും അംഗദ് ബേദിയുടെയും ചാറ്റ് ഷോയിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ടപ്പോൾ, തേജസ്വി അവരുടെ യഥാർത്ഥ വിവാഹ പദ്ധതികളെക്കുറിച്ച് തുറന്നു പറഞ്ഞു. തങ്ങൾ രണ്ടുപേരും ഇപ്പോള്‍ വിവാഹത്തിന് തയ്യാറല്ലെങ്കിലും ജീവിതത്തില്‍ ഒരുമിക്കാന്‍ തയ്യാറാണ് എന്നാണ് തേജസ്വി പറഞ്ഞത്.






