
പുതിയ ചിത്രമായ സെക്സി ദുര്‍ഗ്ഗ റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ആദ്യ ഇന്ത്യന്‍ സിനിമയായ സന്തോഷത്തിലാണ് യുവസംവിധായകന് സനല്‍കുമാര്‍ ശശിധരന്. സിനിമയെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള സനലിന്റെ കാഴ്ചപ്പാടുകളിലൂടെ...
ഹ്രസ്വചിത്രങ്ങളടക്കം ചെയ്ത സിനിമകളെല്ലാം മികച്ചതെന്ന് ഖ്യാതി നേടിയ സംവിധായകന്. മലയാള സിനിമാ രംഗത്ത് പ്രതീക്ഷയുള്ള സംവിധായകനെന്ന് അടൂര്ഗോപാലകൃഷ്ണന് വരെ വിശേഷിപ്പിച്ച യുവചലച്ചിത്രപ്രതിഭ. കലാമൂല്യമുള്ള ഒരുപിടി ചിത്രങ്ങള്‍ ഒരുക്കിയ ഈ കലാകാരന്റെ വരാനുള്ള ഓരോ ചിത്രവും മലയാള സിനിമ ഉറ്റുനോക്കുന്ന കലാസൃഷ്ടികളാണ്.
സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് 2001 ല്‍ കാഴ്ച ചലച്ചിത്രവേദി രൂപീകരിച്ച് ജനപങ്കാളിത്തത്തോടെ സ്വതന്ത്രമായി ചിത്രങ്ങള്‍ നിര്‍മ്മിച്ചു. അതിശയലോകം, പരോള്‍, ഫ്രോഗ് എന്നീ ഹ്രസ്വ ചിത്രങ്ങളും ഒരു മുഴുനീള ചിത്രവും നിര്‍മിച്ചു.
ആദ്യ ചിത്രമായ ഒരാള്‍പ്പൊക്കത്തിന് 2014ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം, 2015ല്‍ രണ്ടാമത്തെ ചിത്രമായ ഒഴിവുദിവസത്തെ കളിക്ക് മികച്ച ചിത്രത്തി നുള്ള സംസ്ഥാന ബഹുമതി. ഇപ്പോഴിതാ സെക്സി ദുര്‍ഗ്ഗ എന്ന ചിത്രത്തിന് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം.
ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണിത്. ഇത്തരത്തില്‍ അംഗീകാരങ്ങളും ബഹുമതികളും തേടിയെത്തിയെങ്കിലും ആരോപണങ്ങളും വ്യക്തിഹത്യകളും ഭീഷണികളുംവരെ സനല്കുമാറിനൊപ്പമുണ്ട്.....
ചെയ്ത സിനിമകളെല്ലാം മികച്ചതെന്ന് ഖ്യാതി നേടിയിട്ടുണ്ട്. പ്രേക്ഷകരോടുള്ള ഉത്തരവാദിത്വം കൂടിയതായി തോന്നിയിട്ടുണ്ടോ?
എനിക്ക് സിനിമയിലൂടെ മറ്റുള്ളവരോട് ഉത്തരവാദിത്തം കാണിക്കേണ്ട കാര്യമില്ല. പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളൊക്കെ ഉണ്ടാവും. പക്ഷേ എനിക്കവരോട് അത്തരത്തില്‍ ഉത്തരവാദിത്തം ഉണ്ടെന്ന് തോന്നുന്നില്ല.
ഓരോ സിനിമയുടേയും ഓഡിയന്‍സ് പലരായിരിക്കും. ഓഡിയന്‍സിനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയോ അവരോട് ഉത്തരവാദിത്തം കാണിക്കാന്‍ വേണ്ടിയോ ഞാന്‍ സിനിമകള്‍ ചെയ്യാറില്ല.
വക്കീലായാണ് ജീവിതം ആരംഭിച്ചത്. അതിനിടയില്‍ സിനിമ മനസില്‍ കയറിക്കൂടിയത് എപ്പോഴാണ് ?
ചലച്ചിത്രമേളകളാണ് എന്നിലെ സിനിമാക്കാരനെ ഉണര്‍ത്തിയത്. ലോ കോളജില്‍ പഠിക്കുന്ന സമയത്തേ സിനിമ മനസിലുണ്ട്. അക്കാലത്തേ സിനിമയില്‍ അസിസ്റ്റന്റായിട്ടുണ്ട്.
മനസിലുണ്ടായിരുന്ന സ്ക്രിപ്റ്റുംകൊണ്ട് പലരുടേയും അടുത്ത് ചെന്നെങ്കിലും ഒന്നും നടന്നില്ല. ഒടുവിലാണ് കാഴ്ച ചലച്ചിത്രവേദി രൂപീകരിച്ച് സിനിമ ചെയ്യാമെന്ന് തീരുമാനിച്ചത്.
വക്കീല്‍ ജീവിതത്തിലേക്ക് ഒരിക്കലും തിരികെപ്പോകാന്‍ ചാന്‍സില്ല. കാരണം ഞാ ന് അത് മറന്നുപോയ ജോലിയാണ്. ഞാ ന് ജനിച്ചുവളര്‍ന്നത് തിരുവനന്തപുരത്ത് പെരുംകടവിള എന്ന സ്ഥലത്താണ്. അച്ഛന് ശശിധരന്, അമ്മ സരോജം.
സ്ത്രീപക്ഷ സിനിമകള്‍ക്ക് പ്രാധാന്യംകൊടുക്കുന്നയാളെന്ന നിലയില്‍ സമൂഹത്തില്‍ ഇന്ന് സ്ത്രീ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്?
ഞാന്‍ പ്രത്യേകിച്ച് അതിനോട് പ്രതികരിച്ചതുകൊണ്ട് കാര്യമൊന്നുമില്ല. ഇത്തരം പ്രശ്നങ്ങള്‍ക്കുളള മറുപടിയാണ് എന്റെ സിനിമകള്‍ പറയുന്നത്. അത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നതുകൊണ്ട് കാര്യമില്ല.






