
പൊതുജനങ്ങള്‍ക്ക് തിങ്കളാഴ്ച രാവിലെ ആറുമുതല്‍ മെട്രോയില്‍ സഞ്ചരിക്കാം. രാത്രി 10 വരെയാണ് സര്‍വീസ്. പ്രതിദിനം 219 ട്രിപ്പുകളുണ്ടാവും. ഇന്നലെ ഉച്ചയോടെ തന്നെ കൊച്ചി നഗരം കനത്ത സുരക്ഷയിലായി. പ്രധാനമന്ത്രി സഞ്ചരിക്കുന്ന കൊച്ചി നാവിക വിമാനത്താവളം മുതല്‍ മെട്രോയില്‍ അദ്ദേഹം യാത്രചെയ്യുന്ന പത്തടിപ്പാലംവരെയുള്ള ഓരോ കെട്ടിടവും നിരീക്ഷണത്തിലാണ്. ഈ മേഖലയില്‍ വാഹനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ക്കിങ്ങിനും നിരോധനമുണ്ട്. രണ്ടായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരാണ് കലൂര്‍ സ്റ്റേഡിയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക. മൂവായിരത്തോളം ക്ഷണിതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.
മൊബൈല്‍ഫോണുകള്‍ക്കും കാറിന്റെ റിമോട്ട് താക്കോലുകള്ക്കുപോലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വേദിക്ക് സമീപം പ്ലാസ്റ്റിക്, കടലാസ് ഗ്ളാസുകള്‍ മാത്രമേ ഉപയോഗിക്കാവൂയെന്ന് എസ്.പി.ജി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് എത്താനാകില്ല. ഉദ്ഘാടനച്ചടങ്ങിലേക്കു വിളിക്കാത്തതില്‍ പരാതിയില്ല. കൊച്ചി മെട്രോ സംബന്ധിച്ച വിവാദങ്ങളല്ല, ഫലമാണു പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ യാഥാര്‍ഥ്യമാകുന്നതോടെ ലോകോത്തര നിലവാരമുളള നഗരമായി കൊച്ചി മാറുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
അനന്തമായ വികസന സാധ്യതകളാണ് കൊച്ചിക്ക് തുറന്നുകിട്ടുന്നത്. ഡി.എം.ആര്.സി. മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്റെയും കെ.എം.ആര്.എല്‍. എം.ഡി: ഏലിയാസ് ജോര്‍ജിന്റെയും അര്‍പ്പണബോധം വലിയ മുതല്‍ക്കൂട്ടായി. മെട്രോ റെയില്‍വെയുടെ ചാര്‍ജ് വഹിച്ചിരുന്ന മുന്‍മന്ത്രി ആര്യാടന് മുഹമ്മദും പൊതുമരാമത്ത് മന്ത്രിയായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേഗം നല്കി. 1470-ാം ദിവസം പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും വേഗം കമ്മിഷന് ചെയ്ത മെട്രോയായി കൊച്ചി മാറിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
രാജ്യത്ത് ഇതര മെട്രോകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ മെട്രോ എന്ന സവിശേഷത കൊച്ചിക്കാണ്. പദ്ധതിയുടെ പൂര്ണരൂപമായില്ലെങ്കിലും ആദ്യഘട്ടത്തിലെ നിര്‍ണായകമായ 13 കിലോമീറ്റര്‍ പൂര്‍ണതോതില്‍ യാത്രാ സജ്ജമാക്കിയെന്ന ബഹുമതി ഡി.എം.ആര്.സിയും കെ.എം.ആര്.എല്ലും ഒരുപോലെ പങ്കിടുന്നു. 42 മാസംകൊണ്ടാണു പണി പൂര്‍ത്തിയാക്കിയത്. കമ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്ട്രോള് സംവിധാനം ഉപയോഗിക്കുന്ന ആദ്യ മെട്രോയെന്ന സ്ഥാനവും കൊച്ചിക്കാണ്.
കൊച്ചിയില്‍ വന്നാല്‍ മെട്രോയില്‍ കയറണം
കൊച്ചി കണ്ടവന് അച്ചി വേണ്ടെന്നാണു ചൊല്ല്. ആ കൊച്ചിയില്‍ ഇനി വന്നാല്‍ മെട്രോയില്‍ കയറണം. നഗരം കാണാന്‍ എത്തുന്നവരുടെ ആദ്യ പരിഗണന ഇനി ഇതായിരിക്കും. മെട്രോ റെയില്‍ പദ്ധതികള്‍ രാജ്യത്ത് വേറെയുമുണ്ടെങ്കിലും രാജ്യാന്തര സൗകര്യങ്ങളും കാഴ്ചകളുമാണു കൊച്ചി വാഗ്ദാനം ചെയ്യുന്നത്. വിദേശ ടൂറിസ്റ്റുകള്‍ക്കും കൊച്ചിയുടെ വിശാലസൗന്ദര്യം ഒറ്റയാത്രയില്‍ കണ്ടാസ്വദിക്കാം. ഇനി വരാനിരിക്കുന്ന മലയാള സിനിമകള്‍ക്കും പശ്ചാത്തലമായി കൊച്ചി മെട്രോ മാറും. ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് ആദ്യം സര്‍വീസ് നടത്തുക.
നിര്‍മ്മാണത്തില്‍ റെക്കോഡിട്ട് കൊച്ചി മെട്രോ
പാളത്തിനു സമാന്തരമായി മറ്റൊരു പാളത്തിലൂടെ ട്രെയിനാവശ്യമായ െവെദ്യുതി വലിച്ചെടുക്കുന്ന തേര്‍ഡ് റെയില്‍ സംവിധാനവും കൊച്ചിയുടെ സവിശേഷതയാണ്. ഡി.എം.ആര്.സി. പൂര്‍ത്തിയാക്കുന്ന ആദ്യ മെട്രോ കൊച്ചി തന്നെ. പദ്ധതിയുടെ രണ്ടാംഘട്ടം പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജ് വരെയാണ്. ഓഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാക്കാനാണു ലക്ഷ്യം. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയാണു നിലവില്‍ മെട്രോ ലക്ഷ്യമിടുന്നത്. എന്നാല്‍ പേട്ടയില്‍നിന്ന് എസ്.എന്‍. ജങ്ഷനിലേക്കും പാലാരിവട്ടത്തുനിന്നു കാക്കനാട്ടേക്കും മെട്രോയുടെ പാളങ്ങള്‍ ഭാവിയില്‍ നീളുമെന്ന പ്രതീക്ഷയിലാണു കൊച്ചിക്കാര്. കൊച്ചിയുടെ മെട്രോ സ്വപ്നം വിടര്‍ന്ന് 13 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണു യാത്ര യാഥാര്‍ഥ്യമാകുന്നത്.
പദ്ധതിക്കു കേന്ദ്രാനുമതി ലഭിക്കാന്‍ അഞ്ചുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. ഗതാഗതക്കുരുക്കേറിയ കൊച്ചിനഗര മധ്യത്തിലൂടെ മെട്രോയുടെ തൂണുകള്‍ അനായാസം നിര്‍മിച്ചു മുന്നേറുക എളുപ്പമായിരുന്നില്ല. ആസൂത്രിത നഗരമല്ലാത്ത കൊച്ചിയിലെ ഇടുങ്ങിയ റോഡുകളും വാഹനപ്പെരുപ്പവും ചേര്‍ന്നാണ് മെട്രോയുടെ ആവശ്യകത വിളിച്ചുവരുത്തിയത്. ആദ്യഘട്ടം മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും കരാറുകാരുടെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്ക് തിരിച്ചടിയായി. ഇതരസംസ്ഥാന തൊഴിലാളികളായിരുന്നു മെട്രോയില്‍ മഹാഭൂരിഭാഗവും. ഇവിടുത്തെ കാലാവസ്ഥ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അവര്‍ ഏറെക്കാലമെടുത്തു.
തൊഴില്‍ കൂലി കുറവായതിനാലാണ് ഇതര സംസ്ഥാനത്തുനിന്നു തൊഴിലാളികളെ എത്തിച്ചത്. നിര്‍മാണഘട്ടത്തില്‍ പലപ്പോഴും ഹര്‍ത്താലുകളും ക്വാറി സമരവും മറ്റും തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടുത്തി. 120 ദിവസാണ് ഇത്തരത്തില്‍ നഷ്ടമായത്. എന്നാല്‍ തിരിച്ചടിയായതു നിര്‍മാണസാമഗ്രികളുടെ വന്‍ വില വര്‍ധനയാണ്. മണല്‍ക്ഷാമം മൂലം എംസാന്റാണു നിര്‍മാണത്തിനായി ഉപയോഗിച്ചത്. കരാറുകാര്‍ മെല്ലെപ്പോക്ക് നടത്തിയത് അവര്‍ക്കു നഷ്ടം സഹിക്കാന്‍ കഴിയാതെവന്നതുകൊണ്ടാണ്. വന്‍ നഷ്ടംകൂടാതെയാണു പദ്ധതി പൂര്‍ത്തിയാക്കിയതെന്നു ഡി.എം.ആര്.സി. അവകാശപ്പെടുന്നത് ഈ സാഹചര്യത്തിലാണ്.
ക്യു.ആര്. കോഡ് ടിക്കറ്റുകള്‍
ആദ്യയാത്രയ്ക്കു ക്യു.ആര്. കോഡ് ടിക്കറ്റുകളാണ് ഉപയോഗിക്കുക. സ്മാര്‍ട് കാര്‍ഡുകള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ സമയം വേണമെന്നതിനാലാണു തല്ക്കാലം ക്യു.ആര്. കോഡ് ടിക്കറ്റുകള്‍ ഉപയോഗിക്കുന്നത്. ഒരു യാത്രയ്ക്കു മാത്രം ഉപയോഗിക്കാവുന്നവയാണിത്. ടിക്കറ്റിലുള്ള ലക്ഷ്യസ്ഥലത്തിനപ്പുറത്തേക്കു യാത്ര ചെയ്യാനാവില്ല. കാരണം തിരിച്ചിറങ്ങുമ്പോള്‍ ടിക്കറ്റ് സ്കാന്‍ ചെയ്തെങ്കില്‍ മാത്രമേ പുറത്തുകടക്കാനാകൂ. പിടിക്കപ്പെട്ടാല്‍ പിഴയടയ്ക്കണം.
കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡ്
മെട്രോയില്‍ യാത്രാ ടിക്കറ്റായും മറ്റിടങ്ങളില്‍ ഡെബിറ്റ് കാര്‍ഡ് ആയും കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിക്കാം. ഇതല്ലെങ്കില്‍ ആപ്ലിക്കേഷന്‍ (ആപ്) ഉപയോഗിക്കാം. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, റസ്റ്റോറന്റ്, ടാക്സി, ബസ്, ബോട്ട് സര്‍വീസുകള്‍, തിയറ്ററുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഈ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിക്കാം. മെട്രോ സ്റ്റേഷനുകളില്‍നിന്നു 150 രൂപയ്ക്ക് ഈ കാര്‍ഡുകള്‍ വാങ്ങാം.
ഭിന്നശേഷിയുള്ളവരെ െകെവിടാതെ
ഭിന്നശേഷിയുള്ളവരുടെ യാത്രാ സൗകര്യത്തിനു മികച്ച സംവിധാനങ്ങളാണു സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുള്ളത്. കാഴ്ചശക്തി ഇല്ലാത്തവര്‍ക്കുവേണ്ടി സ്റ്റേഷനുകളിലുടനീളം പ്രത്യേക െടെല്‍ വിരിച്ചിട്ടുണ്ട്. കാലുകൊണ്ടോ വാക്കിങ് സ്റ്റിക്ക്കൊണ്ടോ കണ്ടുപിടിക്കാവുന്ന പ്രത്യേകതരം െടെലാണിത്. ഇവയുടെ സഹായത്തോടെ കാഴ്ചയില്ലാത്തവര്‍ക്കു കൃത്യമായി ടിക്കറ്റ് കൗണ്ടറുകളിലേക്കും ട്രെയിനില്‍ ഇവര്‍ക്കായി സജ്ജീകരിച്ച സീറ്റുകളുള്ള കോച്ചുകളിലേക്കും എത്താന്‍ കഴിയും. സഹായിക്കാന്‍ വളണ്ടിയര്‍മാരുടെ സേവനവും സ്റ്റേഷനുകളിലുണ്ടാകും. വീല്‍ചെയറിലെത്തി ഉപയോഗിക്കാന്‍ സൗകര്യത്തിനു പ്രത്യേക ശൗചാലയങ്ങളും സ്റ്റേഷനുകളിലുണ്ട്.
കറങ്ങാന്‍ ഇറങ്ങേണ്ട...
പ്ലാറ്റ്ഫോമില്‍ അടയാളപ്പെടുത്തിയിട്ടുള്ള മഞ്ഞവര മുറിച്ചു കടക്കാതിരിക്കാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണം. വേഗത്തിലെത്തുന്ന ട്രെയിന്‍ തട്ടി അപകടമുണ്ടാകാതിരിക്കാനും ട്രാക്കിലേക്കു വീണുപോകാതിരിക്കാനുമുള്ള മുന്‍കരുതലാണ് ഈ മഞ്ഞ വര. പാളത്തിനോട് ചേര്‍ന്നു തന്നെയാണു മെട്രോ ട്രെയിന്‍ സഞ്ചരിക്കുന്നത്. ഇനി അബദ്ധത്തില്‍ വീണുപോയാലും പേടിക്കണ്ട, ട്രെയിനിന്റെ െവെദ്യുതി ബന്ധം ഉടനടി വിഛേദിക്കാനുള്ള സംവിധാനവും തയാറാക്കിയിട്ടുണ്ട്.
ട്രെയിന്‍ വരുന്ന പ്ലാറ്റ്ഫോമം, എത്ര മിനുട്ടിനുള്ളില്‍ എത്തിച്ചേരും തുടങ്ങിയ വിവരങ്ങള്‍ എപ്പോഴും ലഭ്യമാണ്. പ്ലാറ്റ്ഫോമിലേക്കുള്ള വഴി കാണിക്കാന്‍ ബോര്‍ഡുണ്ട്. പ്ലാറ്റ്ഫോം മാറിപ്പോയാല്‍ പാളം മുറിച്ചുകടന്ന് അപ്പുറത്തെത്താന് പറ്റില്ല. കൃത്യമായി പ്ലാറ്റ്ഫോം മനസിലാക്കിയിട്ടുവേണം അകത്തുകയറാന്‍. നിയമലംഘനങ്ങള്‍ക്കു പിഴ ഈടാക്കും.
എല്ലാം കളര്‍ഫുള്‍
രണ്ടുതരം സീറ്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നാരങ്ങാപ്പച്ച നിറത്തിലുള്ള പ്രയോറിറ്റി സീറ്റുകള്‍. സാധാരണ സീറ്റുകളുടെ നിറം മരതകപ്പച്ച. ഫ്രാന്‍സിലെ ആല്‍സ്റ്റോം കമ്പനിയാണ് മെട്രോയുടെ കോച്ചുകള്‍ നിര്‍മിച്ചുനല്‍കുന്നത്. അതിവേഗ ട്രെയിനുകള്‍ വരെ നിര്ിക്കുന്ന ലോകത്തെ ഏറ്റവും മികച്ച കമ്പനികളിലൊന്നാണിത്. ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയില്‍ ആല്‍സ്റ്റോമിന്റെ പ്ലാന്റിലാണു കോച്ചുകളുടെ നിര്‍മാണം.
സ്റ്റേഷനല്ലിത്, പച്ചപ്പ്
റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡിലുമൊക്കെ കാത്തിരുന്നു മുഷിഞ്ഞ യാത്രക്കാര്‍ക്കു കണ്ണിനു കുളിര്മയേകുന്ന കാഴ്ചകളാണു കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ ഒരുക്കിയിരിക്കുന്നത്. വിവിധ പ്രമേയങ്ങളിലുള്ള വരയും വര്ണെവെവിധ്യങ്ങളും സ്റ്റേഷനുകളെ അലങ്കരിക്കുന്നു. ആദ്യ ഘട്ടത്തില്‍ 11 സ്റ്റേഷനുകളാണു സജ്ജമായത്. കേരളത്തിന്റെ സംസ്കാരവും കൊച്ചിയുടെ നാവികചരിത്രവും കുന്നും മലയും പെരിയാറും കാടിന്റെ പശ്ചാത്തലവുമൊക്കെ വ്യത്യസ്ത അനുഭവം നല്‍കും. എ.ടി.എം. കൗണ്ടറുകളും ലഘു ഭക്ഷണശാലകളുമൊക്കെ ചില സ്റ്റേഷനുകളില്‍ തയാറായിക്കഴിഞ്ഞു.
പ്രധാന കവാടം കഴിഞ്ഞു പടികള്‍ കയറിയോ എലിവേറ്റര്‍ മുഖേനെയോ വേണം ടിക്കറ്റ് കൗണ്ടറിലും പ്ലാറ്റ്ഫോമിലുമെത്താന്. ടിക്കറ്റില്ലാതെ പ്രവേശിക്കാവുന്ന ഫ്രീ സോണെന്നും ടിക്കറ്റെടുത്തവര്‍ക്കു മാത്രം പ്രവേശനമുള്ള പെയ്ഡ് സോണെന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ഫ്രീസോണിലാണു ടിക്കറ്റ് കൗണ്ടറുള്ളത്. പ്ലാറ്റ്ഫോമിനകത്തു പ്രവേശിക്കുന്നതിനുമുമ്പ് ബാഗുകളും മറ്റും സ്കാനിങ്ങിനു വിധേയമാക്കും. ഭിന്നശേഷിയുള്ളവര്‍ക്കായി വീതി കൂടുതലുള്ള പ്രത്യേക കവാടങ്ങളുണ്ട്.
ടിക്കറ്റ് കൗണ്ടറില്‍നിന്നു സിംഗിള്‍ ടിക്കറ്റും സ്മാര്‍ട് കാര്‍ഡ് രൂപത്തിലുള്ള ടിക്കറ്റും ലഭിക്കും. ടിക്കറ്റെടുത്ത് തൊട്ടുമുകളിലേക്കു കയറിയാല്‍ പ്ലാറ്റ്ഫോം. അകത്തേക്കു കടക്കാന്‍ ചെറിയ വിക്കറ്റ് ഗേറ്റ്. കാര്‍ഡ് െസ്വെപ് ചെയ്യുമ്പോള്‍ ഗേറ്റ് തുറക്കും. പ്ലാറ്റ്ഫോമില്‍ കയറിയാല്‍ ട്രെയിന്‍ എത്തുമ്പോള്‍ അകത്തുകയറാം. ട്രെയിന്‍ സ്റ്റേഷനിലെത്തുമ്പോള്‍ ആ സ്റ്റേഷന്റെയും സമീപപ്രദേശങ്ങളുടെയും പ്രത്യേകതകള്‍ എല്‍.ഇ.ഡി. സ്ക്രീനില്‍ സൂം ചെയ്തു കാണിക്കും. തൊട്ടടുത്ത സ്റ്റേഷന്റെ അറിയിപ്പും ട്രെയിനിലുണ്ടാകും.
പൂമരത്തൂണുകള്
കണ്ണിനു വിരുന്നൊരുക്കാന്‍ മെട്രോ തൂണുകളും ഒരുങ്ങുന്നുണ്ട്. ഓരോ തൂണും ഓരോ പൂമരമാകും. വെര്‍ട്ടിക്കല്‍ ഗാര്‍ഡനാണ് ഈ കോണ്‍ക്രീറ്റ് തൂണുകളില്‍ ഒരുക്കുന്നത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള അറുനൂറോളം തൂണുകളില്‍ ഓരോ ആറാമത്തെ തൂണും ഇതുപോലുള്ള പൂന്തോട്ടമായിരിക്കും. ഇടയിലുള്ള തൂണുകളില്‍ പരസ്യവും.
ചെണ്ടമേളത്തോടെ സ്വാഗതം
ഒരു ട്രെയിനില്‍ മൂന്നു കോച്ചുകള്‍. ഒരു കോച്ചിന് 22 മീറ്റര്‍ നീളം, 2.7 മീറ്റര്‍ വീതി, 3.90 മീറ്റര്‍ ഉയരം. വാതില്‍ തുറക്കുമ്പോഴുള്ള ചെണ്ടമേളത്തോടെ വിസ്മയിപ്പിക്കുന്ന ഉള്ക്കാഴ്ചകളിലേക്കാണു മെട്രോ ക്ഷണിക്കുന്നത്. രാജ്യാന്തര നിലവാരമുള്ള ഇന്റീരിയറാണു ട്രെയിനിനുള്ളില്‍. ഏറ്റവും ആധുനിക സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കോച്ചുകള്‍ മുഴുവനായും ശീതീകരിച്ചത്. 136 പേര്‍ക്ക് ഇരുന്നു സഞ്ചരിക്കാം. പരമാവധി 975 പേര്‍ക്കു യാത്രചെയ്യാം. കുലുക്കമോ ബഹളമോ ഇല്ല. ഓരോ കോച്ചിനും ഒരു വശത്ത് നാലു വാതിലുകള്‍.
വിശാലമായ ചില്ലു ജനാലകള്‍. െഡെനമിക് റൂട്ട് മാപ്പുകള്‍, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള അനൗണ്‍സ്മെന്റ്, അറിയിപ്പിനും പരസ്യങ്ങള്‍ക്കുമായി എല്‍.സി.ഡി ഡിസ്പ്ലേ, സുരക്ഷയ്ക്കായി ഒരു കോച്ചില്‍ നാലു സി.സി.ടിവി ക്യാമറകള്‍, അടിയന്തര ഘട്ടങ്ങളില്‍ യാത്രക്കാര്‍ക്കു ഡ്രൈവറുമായി ആശയവിനിമയം നടത്താന്‍ വാതിലിനടുത്ത് എമര്‍ജന്‍സി ഇന്റര്‍കോം, അഗ്നിബാധ മുന്നറിയിപ്പു സംവിധാനം, മൊെബെല്‍, ലാപ്ടോപ് ചാര്‍ജിങ് യൂണിറ്റ് എന്നിവയും കൊച്ചി മെട്രോയുടെ പ്രത്യേകതകള്‍.
ഇനി ജലമെട്രോ
നഗരത്തിലൂടെ ബോട്ട് സര്‍വീസ് മെട്രോയോടനുബന്ധിച്ച് പൂര്‍ത്തിയാക്കിയാല്‍ കൊച്ചി മെട്രോയുടെ ലക്ഷ്യം പൂര്‍ണതോതില്‍ നടപ്പാകുമെന്ന് ഉറപ്പിക്കാം. ഇതിനായുള്ള സാധ്യതാ പഠനം ആരംഭിച്ചുകഴിഞ്ഞു. വിശദമായ പദ്ധതി നിര്‍ദേശം അഞ്ചുമാസത്തിനകം ലഭിക്കുമെന്നാണു പ്രതീക്ഷ. പദ്ധതിയുടെ ചെലവ് എത്രയെന്നറിയണമെങ്കില്‍ നിര്‍ദേശം പുറത്തുവരണം.
നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. കനാലുകളും മറ്റും െകെയേറിയവരുമായി ഒഴിപ്പിക്കല്‍ പ്രക്രിയയ്ക്കു വിശദമായ ചര്‍ച്ച ആവശ്യമായിവരും. കനാല്‍ കരയില്‍ താമസിക്കുന്നവരെ ഉള്‍പ്പെടുത്തി മാത്രമേ ജല മെട്രോ പദ്ധതി നടപ്പാക്കാന്‍ കഴിയൂ. മെട്രോ-ബസ്-ബോട്ട് എന്നീ സംവിധാനങ്ങള്‍ ഭാവിയില്‍ ഒരുമിച്ച് ഉപയോഗിക്കാന്‍ കഴിയുംവിധം മെട്രോ പദ്ധതി സഫലമാകാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും.
മൊബൈല്‍ഫോണുകള്‍ക്കും കാറിന്റെ റിമോട്ട് താക്കോലുകള്ക്കുപോലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വേദിക്ക് സമീപം പ്ലാസ്റ്റിക്, കടലാസ് ഗ്ളാസുകള്‍ മാത്രമേ ഉപയോഗിക്കാവൂയെന്ന് എസ്.പി.ജി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് എത്താനാകില്ല. ഉദ്ഘാടനച്ചടങ്ങിലേക്കു വിളിക്കാത്തതില്‍ പരാതിയില്ല. കൊച്ചി മെട്രോ സംബന്ധിച്ച വിവാദങ്ങളല്ല, ഫലമാണു പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ യാഥാര്‍ഥ്യമാകുന്നതോടെ ലോകോത്തര നിലവാരമുളള നഗരമായി കൊച്ചി മാറുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
അനന്തമായ വികസന സാധ്യതകളാണ് കൊച്ചിക്ക് തുറന്നുകിട്ടുന്നത്. ഡി.എം.ആര്.സി. മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്റെയും കെ.എം.ആര്.എല്‍. എം.ഡി: ഏലിയാസ് ജോര്‍ജിന്റെയും അര്‍പ്പണബോധം വലിയ മുതല്‍ക്കൂട്ടായി. മെട്രോ റെയില്‍വെയുടെ ചാര്‍ജ് വഹിച്ചിരുന്ന മുന്‍മന്ത്രി ആര്യാടന് മുഹമ്മദും പൊതുമരാമത്ത് മന്ത്രിയായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേഗം നല്കി. 1470-ാം ദിവസം പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും വേഗം കമ്മിഷന് ചെയ്ത മെട്രോയായി കൊച്ചി മാറിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
രാജ്യത്ത് ഇതര മെട്രോകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ മെട്രോ എന്ന സവിശേഷത കൊച്ചിക്കാണ്. പദ്ധതിയുടെ പൂര്ണരൂപമായില്ലെങ്കിലും ആദ്യഘട്ടത്തിലെ നിര്‍ണായകമായ 13 കിലോമീറ്റര്‍ പൂര്‍ണതോതില്‍ യാത്രാ സജ്ജമാക്കിയെന്ന ബഹുമതി ഡി.എം.ആര്.സിയും കെ.എം.ആര്.എല്ലും ഒരുപോലെ പങ്കിടുന്നു. 42 മാസംകൊണ്ടാണു പണി പൂര്‍ത്തിയാക്കിയത്. കമ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്ട്രോള് സംവിധാനം ഉപയോഗിക്കുന്ന ആദ്യ മെട്രോയെന്ന സ്ഥാനവും കൊച്ചിക്കാണ്.
കൊച്ചിയില്‍ വന്നാല്‍ മെട്രോയില്‍ കയറണം
കൊച്ചി കണ്ടവന് അച്ചി വേണ്ടെന്നാണു ചൊല്ല്. ആ കൊച്ചിയില്‍ ഇനി വന്നാല്‍ മെട്രോയില്‍ കയറണം. നഗരം കാണാന്‍ എത്തുന്നവരുടെ ആദ്യ പരിഗണന ഇനി ഇതായിരിക്കും. മെട്രോ റെയില്‍ പദ്ധതികള്‍ രാജ്യത്ത് വേറെയുമുണ്ടെങ്കിലും രാജ്യാന്തര സൗകര്യങ്ങളും കാഴ്ചകളുമാണു കൊച്ചി വാഗ്ദാനം ചെയ്യുന്നത്. വിദേശ ടൂറിസ്റ്റുകള്‍ക്കും കൊച്ചിയുടെ വിശാലസൗന്ദര്യം ഒറ്റയാത്രയില്‍ കണ്ടാസ്വദിക്കാം. ഇനി വരാനിരിക്കുന്ന മലയാള സിനിമകള്‍ക്കും പശ്ചാത്തലമായി കൊച്ചി മെട്രോ മാറും. ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് ആദ്യം സര്‍വീസ് നടത്തുക.
നിര്‍മ്മാണത്തില്‍ റെക്കോഡിട്ട് കൊച്ചി മെട്രോ
പാളത്തിനു സമാന്തരമായി മറ്റൊരു പാളത്തിലൂടെ ട്രെയിനാവശ്യമായ െവെദ്യുതി വലിച്ചെടുക്കുന്ന തേര്‍ഡ് റെയില്‍ സംവിധാനവും കൊച്ചിയുടെ സവിശേഷതയാണ്. ഡി.എം.ആര്.സി. പൂര്‍ത്തിയാക്കുന്ന ആദ്യ മെട്രോ കൊച്ചി തന്നെ. പദ്ധതിയുടെ രണ്ടാംഘട്ടം പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജ് വരെയാണ്. ഓഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാക്കാനാണു ലക്ഷ്യം. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയാണു നിലവില്‍ മെട്രോ ലക്ഷ്യമിടുന്നത്. എന്നാല്‍ പേട്ടയില്‍നിന്ന് എസ്.എന്‍. ജങ്ഷനിലേക്കും പാലാരിവട്ടത്തുനിന്നു കാക്കനാട്ടേക്കും മെട്രോയുടെ പാളങ്ങള്‍ ഭാവിയില്‍ നീളുമെന്ന പ്രതീക്ഷയിലാണു കൊച്ചിക്കാര്. കൊച്ചിയുടെ മെട്രോ സ്വപ്നം വിടര്‍ന്ന് 13 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണു യാത്ര യാഥാര്‍ഥ്യമാകുന്നത്.
പദ്ധതിക്കു കേന്ദ്രാനുമതി ലഭിക്കാന്‍ അഞ്ചുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. ഗതാഗതക്കുരുക്കേറിയ കൊച്ചിനഗര മധ്യത്തിലൂടെ മെട്രോയുടെ തൂണുകള്‍ അനായാസം നിര്‍മിച്ചു മുന്നേറുക എളുപ്പമായിരുന്നില്ല. ആസൂത്രിത നഗരമല്ലാത്ത കൊച്ചിയിലെ ഇടുങ്ങിയ റോഡുകളും വാഹനപ്പെരുപ്പവും ചേര്‍ന്നാണ് മെട്രോയുടെ ആവശ്യകത വിളിച്ചുവരുത്തിയത്. ആദ്യഘട്ടം മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും കരാറുകാരുടെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്ക് തിരിച്ചടിയായി. ഇതരസംസ്ഥാന തൊഴിലാളികളായിരുന്നു മെട്രോയില്‍ മഹാഭൂരിഭാഗവും. ഇവിടുത്തെ കാലാവസ്ഥ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അവര്‍ ഏറെക്കാലമെടുത്തു.
തൊഴില്‍ കൂലി കുറവായതിനാലാണ് ഇതര സംസ്ഥാനത്തുനിന്നു തൊഴിലാളികളെ എത്തിച്ചത്. നിര്‍മാണഘട്ടത്തില്‍ പലപ്പോഴും ഹര്‍ത്താലുകളും ക്വാറി സമരവും മറ്റും തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടുത്തി. 120 ദിവസാണ് ഇത്തരത്തില്‍ നഷ്ടമായത്. എന്നാല്‍ തിരിച്ചടിയായതു നിര്‍മാണസാമഗ്രികളുടെ വന്‍ വില വര്‍ധനയാണ്. മണല്‍ക്ഷാമം മൂലം എംസാന്റാണു നിര്‍മാണത്തിനായി ഉപയോഗിച്ചത്. കരാറുകാര്‍ മെല്ലെപ്പോക്ക് നടത്തിയത് അവര്‍ക്കു നഷ്ടം സഹിക്കാന്‍ കഴിയാതെവന്നതുകൊണ്ടാണ്. വന്‍ നഷ്ടംകൂടാതെയാണു പദ്ധതി പൂര്‍ത്തിയാക്കിയതെന്നു ഡി.എം.ആര്.സി. അവകാശപ്പെടുന്നത് ഈ സാഹചര്യത്തിലാണ്.
ക്യു.ആര്. കോഡ് ടിക്കറ്റുകള്‍
ആദ്യയാത്രയ്ക്കു ക്യു.ആര്. കോഡ് ടിക്കറ്റുകളാണ് ഉപയോഗിക്കുക. സ്മാര്‍ട് കാര്‍ഡുകള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ സമയം വേണമെന്നതിനാലാണു തല്ക്കാലം ക്യു.ആര്. കോഡ് ടിക്കറ്റുകള്‍ ഉപയോഗിക്കുന്നത്. ഒരു യാത്രയ്ക്കു മാത്രം ഉപയോഗിക്കാവുന്നവയാണിത്. ടിക്കറ്റിലുള്ള ലക്ഷ്യസ്ഥലത്തിനപ്പുറത്തേക്കു യാത്ര ചെയ്യാനാവില്ല. കാരണം തിരിച്ചിറങ്ങുമ്പോള്‍ ടിക്കറ്റ് സ്കാന്‍ ചെയ്തെങ്കില്‍ മാത്രമേ പുറത്തുകടക്കാനാകൂ. പിടിക്കപ്പെട്ടാല്‍ പിഴയടയ്ക്കണം.
കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡ്
മെട്രോയില്‍ യാത്രാ ടിക്കറ്റായും മറ്റിടങ്ങളില്‍ ഡെബിറ്റ് കാര്‍ഡ് ആയും കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിക്കാം. ഇതല്ലെങ്കില്‍ ആപ്ലിക്കേഷന്‍ (ആപ്) ഉപയോഗിക്കാം. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, റസ്റ്റോറന്റ്, ടാക്സി, ബസ്, ബോട്ട് സര്‍വീസുകള്‍, തിയറ്ററുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഈ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിക്കാം. മെട്രോ സ്റ്റേഷനുകളില്‍നിന്നു 150 രൂപയ്ക്ക് ഈ കാര്‍ഡുകള്‍ വാങ്ങാം.
ഭിന്നശേഷിയുള്ളവരെ െകെവിടാതെ
ഭിന്നശേഷിയുള്ളവരുടെ യാത്രാ സൗകര്യത്തിനു മികച്ച സംവിധാനങ്ങളാണു സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുള്ളത്. കാഴ്ചശക്തി ഇല്ലാത്തവര്‍ക്കുവേണ്ടി സ്റ്റേഷനുകളിലുടനീളം പ്രത്യേക െടെല്‍ വിരിച്ചിട്ടുണ്ട്. കാലുകൊണ്ടോ വാക്കിങ് സ്റ്റിക്ക്കൊണ്ടോ കണ്ടുപിടിക്കാവുന്ന പ്രത്യേകതരം െടെലാണിത്. ഇവയുടെ സഹായത്തോടെ കാഴ്ചയില്ലാത്തവര്‍ക്കു കൃത്യമായി ടിക്കറ്റ് കൗണ്ടറുകളിലേക്കും ട്രെയിനില്‍ ഇവര്‍ക്കായി സജ്ജീകരിച്ച സീറ്റുകളുള്ള കോച്ചുകളിലേക്കും എത്താന്‍ കഴിയും. സഹായിക്കാന്‍ വളണ്ടിയര്‍മാരുടെ സേവനവും സ്റ്റേഷനുകളിലുണ്ടാകും. വീല്‍ചെയറിലെത്തി ഉപയോഗിക്കാന്‍ സൗകര്യത്തിനു പ്രത്യേക ശൗചാലയങ്ങളും സ്റ്റേഷനുകളിലുണ്ട്.
കറങ്ങാന്‍ ഇറങ്ങേണ്ട...
പ്ലാറ്റ്ഫോമില്‍ അടയാളപ്പെടുത്തിയിട്ടുള്ള മഞ്ഞവര മുറിച്ചു കടക്കാതിരിക്കാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണം. വേഗത്തിലെത്തുന്ന ട്രെയിന്‍ തട്ടി അപകടമുണ്ടാകാതിരിക്കാനും ട്രാക്കിലേക്കു വീണുപോകാതിരിക്കാനുമുള്ള മുന്‍കരുതലാണ് ഈ മഞ്ഞ വര. പാളത്തിനോട് ചേര്‍ന്നു തന്നെയാണു മെട്രോ ട്രെയിന്‍ സഞ്ചരിക്കുന്നത്. ഇനി അബദ്ധത്തില്‍ വീണുപോയാലും പേടിക്കണ്ട, ട്രെയിനിന്റെ െവെദ്യുതി ബന്ധം ഉടനടി വിഛേദിക്കാനുള്ള സംവിധാനവും തയാറാക്കിയിട്ടുണ്ട്.
ട്രെയിന്‍ വരുന്ന പ്ലാറ്റ്ഫോമം, എത്ര മിനുട്ടിനുള്ളില്‍ എത്തിച്ചേരും തുടങ്ങിയ വിവരങ്ങള്‍ എപ്പോഴും ലഭ്യമാണ്. പ്ലാറ്റ്ഫോമിലേക്കുള്ള വഴി കാണിക്കാന്‍ ബോര്‍ഡുണ്ട്. പ്ലാറ്റ്ഫോം മാറിപ്പോയാല്‍ പാളം മുറിച്ചുകടന്ന് അപ്പുറത്തെത്താന് പറ്റില്ല. കൃത്യമായി പ്ലാറ്റ്ഫോം മനസിലാക്കിയിട്ടുവേണം അകത്തുകയറാന്‍. നിയമലംഘനങ്ങള്‍ക്കു പിഴ ഈടാക്കും.
എല്ലാം കളര്‍ഫുള്‍
രണ്ടുതരം സീറ്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നാരങ്ങാപ്പച്ച നിറത്തിലുള്ള പ്രയോറിറ്റി സീറ്റുകള്‍. സാധാരണ സീറ്റുകളുടെ നിറം മരതകപ്പച്ച. ഫ്രാന്‍സിലെ ആല്‍സ്റ്റോം കമ്പനിയാണ് മെട്രോയുടെ കോച്ചുകള്‍ നിര്‍മിച്ചുനല്‍കുന്നത്. അതിവേഗ ട്രെയിനുകള്‍ വരെ നിര്ിക്കുന്ന ലോകത്തെ ഏറ്റവും മികച്ച കമ്പനികളിലൊന്നാണിത്. ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയില്‍ ആല്‍സ്റ്റോമിന്റെ പ്ലാന്റിലാണു കോച്ചുകളുടെ നിര്‍മാണം.
സ്റ്റേഷനല്ലിത്, പച്ചപ്പ്
റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡിലുമൊക്കെ കാത്തിരുന്നു മുഷിഞ്ഞ യാത്രക്കാര്‍ക്കു കണ്ണിനു കുളിര്മയേകുന്ന കാഴ്ചകളാണു കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ ഒരുക്കിയിരിക്കുന്നത്. വിവിധ പ്രമേയങ്ങളിലുള്ള വരയും വര്ണെവെവിധ്യങ്ങളും സ്റ്റേഷനുകളെ അലങ്കരിക്കുന്നു. ആദ്യ ഘട്ടത്തില്‍ 11 സ്റ്റേഷനുകളാണു സജ്ജമായത്. കേരളത്തിന്റെ സംസ്കാരവും കൊച്ചിയുടെ നാവികചരിത്രവും കുന്നും മലയും പെരിയാറും കാടിന്റെ പശ്ചാത്തലവുമൊക്കെ വ്യത്യസ്ത അനുഭവം നല്‍കും. എ.ടി.എം. കൗണ്ടറുകളും ലഘു ഭക്ഷണശാലകളുമൊക്കെ ചില സ്റ്റേഷനുകളില്‍ തയാറായിക്കഴിഞ്ഞു.
പ്രധാന കവാടം കഴിഞ്ഞു പടികള്‍ കയറിയോ എലിവേറ്റര്‍ മുഖേനെയോ വേണം ടിക്കറ്റ് കൗണ്ടറിലും പ്ലാറ്റ്ഫോമിലുമെത്താന്. ടിക്കറ്റില്ലാതെ പ്രവേശിക്കാവുന്ന ഫ്രീ സോണെന്നും ടിക്കറ്റെടുത്തവര്‍ക്കു മാത്രം പ്രവേശനമുള്ള പെയ്ഡ് സോണെന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ഫ്രീസോണിലാണു ടിക്കറ്റ് കൗണ്ടറുള്ളത്. പ്ലാറ്റ്ഫോമിനകത്തു പ്രവേശിക്കുന്നതിനുമുമ്പ് ബാഗുകളും മറ്റും സ്കാനിങ്ങിനു വിധേയമാക്കും. ഭിന്നശേഷിയുള്ളവര്‍ക്കായി വീതി കൂടുതലുള്ള പ്രത്യേക കവാടങ്ങളുണ്ട്.
ടിക്കറ്റ് കൗണ്ടറില്‍നിന്നു സിംഗിള്‍ ടിക്കറ്റും സ്മാര്‍ട് കാര്‍ഡ് രൂപത്തിലുള്ള ടിക്കറ്റും ലഭിക്കും. ടിക്കറ്റെടുത്ത് തൊട്ടുമുകളിലേക്കു കയറിയാല്‍ പ്ലാറ്റ്ഫോം. അകത്തേക്കു കടക്കാന്‍ ചെറിയ വിക്കറ്റ് ഗേറ്റ്. കാര്‍ഡ് െസ്വെപ് ചെയ്യുമ്പോള്‍ ഗേറ്റ് തുറക്കും. പ്ലാറ്റ്ഫോമില്‍ കയറിയാല്‍ ട്രെയിന്‍ എത്തുമ്പോള്‍ അകത്തുകയറാം. ട്രെയിന്‍ സ്റ്റേഷനിലെത്തുമ്പോള്‍ ആ സ്റ്റേഷന്റെയും സമീപപ്രദേശങ്ങളുടെയും പ്രത്യേകതകള്‍ എല്‍.ഇ.ഡി. സ്ക്രീനില്‍ സൂം ചെയ്തു കാണിക്കും. തൊട്ടടുത്ത സ്റ്റേഷന്റെ അറിയിപ്പും ട്രെയിനിലുണ്ടാകും.
പൂമരത്തൂണുകള്
കണ്ണിനു വിരുന്നൊരുക്കാന്‍ മെട്രോ തൂണുകളും ഒരുങ്ങുന്നുണ്ട്. ഓരോ തൂണും ഓരോ പൂമരമാകും. വെര്‍ട്ടിക്കല്‍ ഗാര്‍ഡനാണ് ഈ കോണ്‍ക്രീറ്റ് തൂണുകളില്‍ ഒരുക്കുന്നത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള അറുനൂറോളം തൂണുകളില്‍ ഓരോ ആറാമത്തെ തൂണും ഇതുപോലുള്ള പൂന്തോട്ടമായിരിക്കും. ഇടയിലുള്ള തൂണുകളില്‍ പരസ്യവും.
ചെണ്ടമേളത്തോടെ സ്വാഗതം
ഒരു ട്രെയിനില്‍ മൂന്നു കോച്ചുകള്‍. ഒരു കോച്ചിന് 22 മീറ്റര്‍ നീളം, 2.7 മീറ്റര്‍ വീതി, 3.90 മീറ്റര്‍ ഉയരം. വാതില്‍ തുറക്കുമ്പോഴുള്ള ചെണ്ടമേളത്തോടെ വിസ്മയിപ്പിക്കുന്ന ഉള്ക്കാഴ്ചകളിലേക്കാണു മെട്രോ ക്ഷണിക്കുന്നത്. രാജ്യാന്തര നിലവാരമുള്ള ഇന്റീരിയറാണു ട്രെയിനിനുള്ളില്‍. ഏറ്റവും ആധുനിക സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കോച്ചുകള്‍ മുഴുവനായും ശീതീകരിച്ചത്. 136 പേര്‍ക്ക് ഇരുന്നു സഞ്ചരിക്കാം. പരമാവധി 975 പേര്‍ക്കു യാത്രചെയ്യാം. കുലുക്കമോ ബഹളമോ ഇല്ല. ഓരോ കോച്ചിനും ഒരു വശത്ത് നാലു വാതിലുകള്‍.
വിശാലമായ ചില്ലു ജനാലകള്‍. െഡെനമിക് റൂട്ട് മാപ്പുകള്‍, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള അനൗണ്‍സ്മെന്റ്, അറിയിപ്പിനും പരസ്യങ്ങള്‍ക്കുമായി എല്‍.സി.ഡി ഡിസ്പ്ലേ, സുരക്ഷയ്ക്കായി ഒരു കോച്ചില്‍ നാലു സി.സി.ടിവി ക്യാമറകള്‍, അടിയന്തര ഘട്ടങ്ങളില്‍ യാത്രക്കാര്‍ക്കു ഡ്രൈവറുമായി ആശയവിനിമയം നടത്താന്‍ വാതിലിനടുത്ത് എമര്‍ജന്‍സി ഇന്റര്‍കോം, അഗ്നിബാധ മുന്നറിയിപ്പു സംവിധാനം, മൊെബെല്‍, ലാപ്ടോപ് ചാര്‍ജിങ് യൂണിറ്റ് എന്നിവയും കൊച്ചി മെട്രോയുടെ പ്രത്യേകതകള്‍.
ഇനി ജലമെട്രോ
നഗരത്തിലൂടെ ബോട്ട് സര്‍വീസ് മെട്രോയോടനുബന്ധിച്ച് പൂര്‍ത്തിയാക്കിയാല്‍ കൊച്ചി മെട്രോയുടെ ലക്ഷ്യം പൂര്‍ണതോതില്‍ നടപ്പാകുമെന്ന് ഉറപ്പിക്കാം. ഇതിനായുള്ള സാധ്യതാ പഠനം ആരംഭിച്ചുകഴിഞ്ഞു. വിശദമായ പദ്ധതി നിര്‍ദേശം അഞ്ചുമാസത്തിനകം ലഭിക്കുമെന്നാണു പ്രതീക്ഷ. പദ്ധതിയുടെ ചെലവ് എത്രയെന്നറിയണമെങ്കില്‍ നിര്‍ദേശം പുറത്തുവരണം.
നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. കനാലുകളും മറ്റും െകെയേറിയവരുമായി ഒഴിപ്പിക്കല്‍ പ്രക്രിയയ്ക്കു വിശദമായ ചര്‍ച്ച ആവശ്യമായിവരും. കനാല്‍ കരയില്‍ താമസിക്കുന്നവരെ ഉള്‍പ്പെടുത്തി മാത്രമേ ജല മെട്രോ പദ്ധതി നടപ്പാക്കാന്‍ കഴിയൂ. മെട്രോ-ബസ്-ബോട്ട് എന്നീ സംവിധാനങ്ങള്‍ ഭാവിയില്‍ ഒരുമിച്ച് ഉപയോഗിക്കാന്‍ കഴിയുംവിധം മെട്രോ പദ്ധതി സഫലമാകാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും.







Comments