
വയനാട്: നൂറോളം കാറുകളുടെ അകമ്പടി, എസ്.പി.ജി. കമാന്‍ഡോകളുടെയും സംസ്ഥാന പോലീസ് സേനയുടെയും സുരക്ഷ, പുറമേ എന്തിനും പോന്ന ഒരു സംഘം അനുചരര്‍, പോകുന്നിടത്തെല്ലാം ഗതാഗതക്കുരുക്ക്... വിവാദ ആള്‍െദെവം ഗുര്‍മീത് റാം റഹിം സിങ് വയനാട്ടിലും കുപ്രസിദ്ധന്‍. 2012ലും 2013ലും വയനാട്ടിലെത്തിയ സിങ്ങിനെ സുരക്ഷിതമായി ചുരമിറക്കിവിട്ടപ്പോഴാണ് പോലീസിനു ശ്വാസം നേരേ വീണത്. സിങ് ചുരമിറങ്ങിയതോടെ കൊടുങ്കാറ്റൊഴിഞ്ഞ പ്രതീതിയായിരുന്നു വയനാടന്‍ നിരത്തുകളില്‍.
2012 ജൂണ്‍ ഒമ്പതിന് വയനാട്ടിലെത്തിയ ഗുര്‍മീത് 18 വരെ താമസിച്ചത് െവെത്തിരിയിലെ പ്രമുഖ റിസോര്‍ട്ടിലായിരുന്നു. 19ന് അവിടെനിന്നു താമസം മാറ്റി െവെത്തിരിയിലെ മറ്റൊരു റിസോര്‍ട്ടില്‍. 27വരെ അവിടെത്തങ്ങി. ഇതിനിടെ വയനാട്ടിലെ പ്രമുഖ പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആത്മീയ പ്രഭാഷണവും നടത്തി. ഏകപത്നീവ്രതം, എല്ലാ മതങ്ങളും ഒന്ന് എന്നീ വിഷയങ്ങളില്‍ കത്തിക്കയറിയ ഗുര്‍മീത് വേദിവിട്ടതിനുപിന്നാലെ ഗൂഗിളില്‍ പരതിയ വിദ്യാര്‍ഥികള്‍ ഞെട്ടി. ബലാത്സംഗവീരന് എന്നതുള്‍പ്പെടെയുള്ള വിശേഷണങ്ങളാണ് സെര്‍ച്ച് എന്‍ജിനുകള്‍ നല്‍കിയത്.
2013 ജൂണ്‍ 13നാണ് ഗുര്‍മീത് പിന്നീട് വയനാട്ടിലെത്തിയത്. 21 വരെ െവെത്തിരിയിലെ ആഡംബര റിസോര്‍ട്ടില്‍ തങ്ങി. രണ്ടു തവണത്തെ സന്ദര്‍ശനത്തിനിടയില്‍ െവെത്തിരി പഞ്ചായത്തിലെ ചാരിറ്റിയില്‍ 42 ഏക്കര്‍ സ്ഥലം ഗുര്‍മീത് സ്വന്തം പേരിലാക്കി. ആശ്രമം പണിയാനെന്ന വ്യാജേന ഇവിടെ മരങ്ങള്‍ വ്യാപകമായി വെട്ടിവീഴ്ത്തിയപ്പോള്‍ ''മംഗള''മാണ് വിവരം പുറത്തുകൊണ്ടുവന്നത്. പാരിസ്ഥിതിക പ്രധാന്യമുള്ള സ്ഥലത്ത് മുന്‍കൂര്‍ അനുമതിയില്ലാതെ മരംമുറിച്ചതിന് വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ നിര്‍മാണം നിലച്ചു. സുധാകരന് എന്നയാളാണ് ഈ സ്ഥലം നോക്കി നടത്തുന്നത്. ബംഗളുരുവില്‍നിന്ന് ഗുര്‍മീതിന്റെ അടുപ്പക്കാരിലൊരാള്‍ ഇടയ്ക്ക് ഇവിടെ എത്താറുണ്ടെന്നാണു വിവരം.
വയനാട്ടില്‍ എത്തിയ അവസരത്തില്‍ ഗുര്‍മീതിന്റെ വാഹനവ്യൂഹത്തിനു പോകാന്‍ മണിക്കൂറുകളോളം ദേശീയപാത ഉള്‍പ്പെടെയുള്ള നിരത്തുകളില്‍ മറ്റുവാഹനങ്ങളെ പോലീസിനു തടയേണ്ടി വന്നിരുന്നു. കല്‍പ്പറ്റയിലെ ഒരു സ്ഥാപനത്തില്‍ ഷോപ്പിങ്ങിന് എത്തിയ ഗുര്‍മീതും അനുയായികളും ടൗണിനെ നിശ്ചലമാക്കിയതും വിവാദത്തിനു വഴിവച്ചു.
സ്ഥലമിടപാടിനു സഹായിച്ചതിനു പ്രത്യുപകാരമായി പഞ്ചായത്തിന് സൗജന്യമായി െലെറ്റുകള്‍ വാങ്ങിക്കൊടുക്കാനാണു സംഘം എത്തിയത്. ഗുര്‍മീതിന്റെയും സംഘത്തിന്റെയും വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷി കല്‍പ്പറ്റ ടൗണിനുണ്ടായിരുന്നില്ല. സ്ഥാപനവും പരിസരവും പൂര്‍ണമായി കമാന്‍ഡോകളുടെയും പോലീസിന്റെയും നിയന്ത്രണത്തിലായതോടെ കുടുങ്ങിപ്പോയ ജനം അന്നു ഗുര്മീതിനുനേരേ അസഭ്യവര്‍ഷവും നടത്തി. വയനാട് ചുരത്തില്‍ മറ്റു വാഹനങ്ങള്‍ തടഞ്ഞിട്ടാണ് ഗുര്‍മീതിന്റെ വാഹനവ്യൂഹം പോലീസ് കടത്തിവിട്ടത്.
2012 ജൂണ്‍ ഒമ്പതിന് വയനാട്ടിലെത്തിയ ഗുര്‍മീത് 18 വരെ താമസിച്ചത് െവെത്തിരിയിലെ പ്രമുഖ റിസോര്‍ട്ടിലായിരുന്നു. 19ന് അവിടെനിന്നു താമസം മാറ്റി െവെത്തിരിയിലെ മറ്റൊരു റിസോര്‍ട്ടില്‍. 27വരെ അവിടെത്തങ്ങി. ഇതിനിടെ വയനാട്ടിലെ പ്രമുഖ പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആത്മീയ പ്രഭാഷണവും നടത്തി. ഏകപത്നീവ്രതം, എല്ലാ മതങ്ങളും ഒന്ന് എന്നീ വിഷയങ്ങളില്‍ കത്തിക്കയറിയ ഗുര്‍മീത് വേദിവിട്ടതിനുപിന്നാലെ ഗൂഗിളില്‍ പരതിയ വിദ്യാര്‍ഥികള്‍ ഞെട്ടി. ബലാത്സംഗവീരന് എന്നതുള്‍പ്പെടെയുള്ള വിശേഷണങ്ങളാണ് സെര്‍ച്ച് എന്‍ജിനുകള്‍ നല്‍കിയത്.
2013 ജൂണ്‍ 13നാണ് ഗുര്‍മീത് പിന്നീട് വയനാട്ടിലെത്തിയത്. 21 വരെ െവെത്തിരിയിലെ ആഡംബര റിസോര്‍ട്ടില്‍ തങ്ങി. രണ്ടു തവണത്തെ സന്ദര്‍ശനത്തിനിടയില്‍ െവെത്തിരി പഞ്ചായത്തിലെ ചാരിറ്റിയില്‍ 42 ഏക്കര്‍ സ്ഥലം ഗുര്‍മീത് സ്വന്തം പേരിലാക്കി. ആശ്രമം പണിയാനെന്ന വ്യാജേന ഇവിടെ മരങ്ങള്‍ വ്യാപകമായി വെട്ടിവീഴ്ത്തിയപ്പോള്‍ ''മംഗള''മാണ് വിവരം പുറത്തുകൊണ്ടുവന്നത്. പാരിസ്ഥിതിക പ്രധാന്യമുള്ള സ്ഥലത്ത് മുന്‍കൂര്‍ അനുമതിയില്ലാതെ മരംമുറിച്ചതിന് വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ നിര്‍മാണം നിലച്ചു. സുധാകരന് എന്നയാളാണ് ഈ സ്ഥലം നോക്കി നടത്തുന്നത്. ബംഗളുരുവില്‍നിന്ന് ഗുര്‍മീതിന്റെ അടുപ്പക്കാരിലൊരാള്‍ ഇടയ്ക്ക് ഇവിടെ എത്താറുണ്ടെന്നാണു വിവരം.
വയനാട്ടില്‍ എത്തിയ അവസരത്തില്‍ ഗുര്‍മീതിന്റെ വാഹനവ്യൂഹത്തിനു പോകാന്‍ മണിക്കൂറുകളോളം ദേശീയപാത ഉള്‍പ്പെടെയുള്ള നിരത്തുകളില്‍ മറ്റുവാഹനങ്ങളെ പോലീസിനു തടയേണ്ടി വന്നിരുന്നു. കല്‍പ്പറ്റയിലെ ഒരു സ്ഥാപനത്തില്‍ ഷോപ്പിങ്ങിന് എത്തിയ ഗുര്‍മീതും അനുയായികളും ടൗണിനെ നിശ്ചലമാക്കിയതും വിവാദത്തിനു വഴിവച്ചു.
സ്ഥലമിടപാടിനു സഹായിച്ചതിനു പ്രത്യുപകാരമായി പഞ്ചായത്തിന് സൗജന്യമായി െലെറ്റുകള്‍ വാങ്ങിക്കൊടുക്കാനാണു സംഘം എത്തിയത്. ഗുര്‍മീതിന്റെയും സംഘത്തിന്റെയും വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷി കല്‍പ്പറ്റ ടൗണിനുണ്ടായിരുന്നില്ല. സ്ഥാപനവും പരിസരവും പൂര്‍ണമായി കമാന്‍ഡോകളുടെയും പോലീസിന്റെയും നിയന്ത്രണത്തിലായതോടെ കുടുങ്ങിപ്പോയ ജനം അന്നു ഗുര്മീതിനുനേരേ അസഭ്യവര്‍ഷവും നടത്തി. വയനാട് ചുരത്തില്‍ മറ്റു വാഹനങ്ങള്‍ തടഞ്ഞിട്ടാണ് ഗുര്‍മീതിന്റെ വാഹനവ്യൂഹം പോലീസ് കടത്തിവിട്ടത്.







Comments