
ഇസ്ളാമാബാദ്: ചാരപ്രവര്‍ത്തനം ആരോപിച്ച് പാകിസ്താന് സുരക്ഷാവിഭാഗം തടവിലാക്കിയ ഇന്ത്യാക്കാരനെ കണ്ടെത്താന്‍ സഹായിക്കുകയും രണ്ടു വര്‍ഷം മുമ്പ് ലാഹോറില്‍ നിന്നും കാണാതാകുകയും ചെയ്ത പാക് മാധ്യമപ്രവര്‍ത്തക സീനത്ത് ഷെഹസാദിയെ കണ്ടെത്തി. ബുധനാഴ്ച രാത്രി പാക്-അഫ്ഗാനിസ്ഥാന് അതിര്‍ത്തിയില്‍ നിന്നും ഇവരെ കണ്ടെത്തിയതായി തിരോധാനക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ രൂപീകരിച്ച കമ്മീഷന്റെ തലവനായ റിട്ടയേഡ് ജസ്റ്റീസ് ജാവേദ് ഇഖ്ബാലാണ് വ്യക്തമാക്കിയത്.
പാകിസ്താനില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ മാധ്യമപ്രവര്‍ത്തക സീനത്ത് ഷഹ്സാദിയെ 2015 ലായിരുന്നു കാണാതായത്. ചാരപ്രവര്‍ത്തനം ആരോപിക്കപ്പെട്ട ജയിലിലാക്കപ്പെടുകയും പിന്നീട് കാണാതാകുകയും ചെയ്ത ഇന്ത്യന്‍ തടവുകാരന് ഹമീദ് അന്‍സാരിക്ക് വേണ്ടി ശബ്ദമുയര്‍ത്തുക വഴി പാകിസ്താനിലും ഇന്ത്യയിലും പ്രശസ്തയായ പത്രപ്രവര്‍ത്തകയായിരുന്നു സീനത്ത്.
ശത്രു ഏജന്‍സികളായ ചില വിമതരാണ് ഇവരെ തട്ടിക്കൊണ്ടു പോയതെന്നാണ് മുന്‍ ജസ്റ്റീസ് കൂടിയായ ജാവേദ് ഇഖ്ബാല്‍ പറഞ്ഞിരിക്കുന്നത്. ബലൂചിസ്താനിലെയും ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെയും ചില ഗോത്ര വര്‍ഗ്ഗക്കാരുടെ സഹായത്തോടെ സൂരക്ഷാവിഭാഗമാണ് സീനത്തിനെ തിരിച്ചെടുക്കാന്‍ സഹായിച്ചതെന്ന് പറഞ്ഞു.
സീനത്തിനെ പാകിസ്താനിലെ രഹസ്യ ഏജന്‍സികള്‍ തട്ടിക്കൊണ്ടു പോയതായിരിക്കാം എന്നാണ് നേരത്തേ സീനത്തിന്റെ കുടുംബവും പാകിസ്താനിനെ മനുഷ്യാവകാശ വിഭാഗവും പറഞ്ഞിരുന്നത്. പാകിസ്താനില്‍ വെച്ച് കാണാതായ ഹമീദ് അന്‍സാരി എന്ന ഇന്ത്യാക്കാരന്റെ തിരോധാന സംഭവത്തില്‍ ഹമീദ് അന്‍സാരിയുടെ മാതാവ് ഫൗസിയ അന്‍സാരിയെ ബന്ധപ്പെട്ടതിലൂടെ അവര്‍ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. ഫൗസിയ അന്‍സാരിയുടെ സഹായത്തോടെ പാകിസ്താന് സുപ്രീംകോടതിയിലെ മനുഷ്യാവകാശ സെല്ലില്‍ ഹര്‍ജി ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് കാണാതായവരെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷന് രൂപീകരണത്തിലേക്ക് പാക് സര്‍ക്കാരിനെ നയിച്ചത്.
ഇതിന്റെ ഫലമായി സുരക്ഷാ ഏജന്‍സികള്‍ക്ക ഹമീദ് തങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ടെന്ന് സമ്മതിക്കേണ്ടി വന്നിരുന്നു. 2015 ലാണ് ഹമീദ് മൂന്ന് വര്‍ഷത്തേക്ക് പാകിസ്താനില്‍ തടവിലായത്. അതേ വര്‍ഷം തന്നെ ഷഹ്സാദിയേയും കാണാതായി. ഇതേ തുടര്‍ന്ന് 2016 മാര്‍ച്ചില്‍ 17 കാരന് സഹോദരന് സദ്ദാം ആത്മഹത്യ ചെയ്യുകയും ഷെഹ്സാദിയുടെ തിരോധാനം ഇതോടെ വന്‍ വാര്‍ത്തയാകുകയും ചെയ്തു.






