
ലോട്ടറിയടിച്ചെന്നു തെറ്റിദ്ധരിച്ച് യജമാനനായ ജഡ്ജിയെ അധിക്ഷേപിച്ച് ഇറങ്ങിപ്പോയ കിലുക്കം സിനിമയിലെ കിട്ടുണ്ണി അമളി തിരിച്ചറിഞ്ഞ് ക്ഷമ ചോദിച്ച് തിരിച്ചുവരുമ്പോള്‍ പറയുന്ന ഡയലോഗുണ്ട്... '''ഒരു സത്യം പറയട്ടെ, എനിക്കതൊന്നും ഓര്‍മയില്ല...'' സി.പി.എമ്മിന് ഇപ്പോള്‍ ഈ കിട്ടുണ്ണിയുടെ മുഖമാണ്.
കാലത്തിനൊത്ത മാറ്റങ്ങളോടു പിന്തിരിപ്പന് സമീപനം സ്വീകരിച്ചതും പ്രതിപക്ഷത്തിരിക്കെ വിവിധ വികസന പദ്ധതികള്‍ക്കും പുരോഗമനപരമായ നയങ്ങള്‍ക്കുമെതിരേ സമരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കുകയും ചെയ്ത അവര്‍ ഇപ്പോള്‍ ''അതെല്ലാം മറന്നേക്കൂ'' എന്നു സമരസംഹാരത്തിന്റെ െലെനിലാണ്. യന്ത്രങ്ങളുടെയും കമ്പ്യൂട്ടറിന്റെയും യുഗത്തെ സ്വീകരിക്കാന്‍ െവെകിയതു മുതല്‍ തെറ്റുതിരുത്തലിന്റെ സി.പി.എം. മാതൃകകള്‍ വികസന പദ്ധതികളുടെ കാര്യത്തില്‍ കേരളം നിരവധി കണ്ടതാണ്.
തീവ്രസമരങ്ങളെ നാളുകളായി കൊണ്ടുനടക്കുകയും പിന്നെ അധികാരത്തിലെത്തിയപ്പോള്‍ കൊണ്ടുകൊല്ലിക്കുകയും ചെയ്ത സി.പി.എം. ചരിത്രത്തില്‍ ഏറ്റവും പുതിയ ഉദാഹരണമാണു ഗെയ്ല് െപെപ്പ്െലെന് പദ്ധതി. കോഴിക്കോട്ടെ മുക്കത്ത് ഗെയ്ല് പദ്ധതിക്കെതിരേ സമരത്തിനിറങ്ങിയവരെ അടിച്ചമര്‍ത്തുമ്പോള്‍ സമരത്തിന്റെ തീ കൊളുത്തിവിട്ടത് തങ്ങളായിരുന്നെന്നു സി.പി.എം. മറന്നുപോകുന്നു.
ഗെയ്ല് െപെപ്പ്െലെന് പദ്ധതി
ഒമ്പതു വര്‍ഷം മുമ്പ് ഗെയ്ല് െപെപ്പ്െലെന് വരുമെന്നു പ്രഖ്യാപിച്ചപ്പോള്‍ സമരത്തിന്റെ നേതൃത്വം സി.പി.എം. നേതാക്കളിലായിരുന്നു. ഇപ്പോള്‍ എം.എല്‍.എയായ ജോര്‍ജ് എം. തോമസ് ആയിരുന്നുസമരസമിതിയുടെ ചെയര്മാന്. സി.പി.എം. മുക്കം ഏരിയാ സെക്രട്ടറി ടി. വിശ്വനാഥന് കണ്‍വീനറും. സംസ്ഥാനത്താദ്യമായി ഗെയ്ല്‍വിരുദ്ധ സമരസമിതി രൂപീകരിച്ചത് അന്നു മുക്കത്തായിരുന്നു. അധികാരത്തിലെത്തിയതോടെ സി.പി.എമ്മിന്റെ മുഖം മാറി. നേതാക്കള്‍ വലിഞ്ഞു, സമരക്കാര്‍ വികസനവിരോധികളായി.
സമരക്കാരെ ഇപ്പോള്‍ പോലീസ് തല്ലിച്ചതയ്ക്കുമ്പോള്‍ സി.പി.എം. െകെകെട്ടി നോക്കിനില്‍ക്കുകയാണ്. സമരമുഖത്ത് സി.പി.എമ്മിന്റെ നേതാക്കളില്ല. ആകെയുള്ളത് കാരശേരി ഗ്രാമപഞ്ചായത്ത് അംഗം ജി. അബ്ദുള്‍ അക്ബറാണ്. യു.ഡി.എഫ്. ഭരിച്ചപ്പോഴും അദ്ദേഹം സമരത്തിനെത്തിയിരുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലപ്പുറം ജില്ലയിലെ അരീക്കോട്, കാവന്നൂര്‍ ഭാഗങ്ങളില്‍ നിന്ന് സി.പി.എം. പ്രവര്‍ത്തകര്‍ ഇവിടെ വന്നെങ്കിലും സി.പി.എം. പന്നിക്കോട് ലോക്കല്‍ സെക്രട്ടറി അവര്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനമാണു ചൊരിഞ്ഞത്. സമരം 32 ദിവസമെത്തിയപ്പോഴേക്കും ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും തെരുവുയുദ്ധവും അരങ്ങേറുന്നു. തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ സമരത്തിലേക്കു നുഴഞ്ഞുകയറിയെന്നാണു സര്‍ക്കാരിന്റെ പുതിയ കണ്ടെത്തല്‍. എന്തുവന്നാലും പിന്നോട്ടില്ലെന്ന് മന്ത്രി എ.സി. മൊയ്തീന്റെ പ്രഖ്യാപനവുമെത്തി.
പുതുവൈപ്പിന് എല്‍.പി.ജി. ടെര്‍മിനല്‍
വി.എസ്. സര്‍ക്കാരിന്റെ കാലത്താണ് കേന്ദ്ര സര്‍ക്കാര്‍ പുതുവൈപ്പില്‍ 270 കോടിയുടെ എല്‍.പി.ജി. ടെര്‍മിനലിന് അനുമതി നല്‍കിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചുമതലയില്‍ 2012-ല്‍ ടെര്‍മിനല്‍ പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. പ്രദേശവാസികള്‍ എതിര്‍ത്തതോടെ പണി വൈകി. സമരത്തിനു സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ പിന്തുണ നല്‍കിയിരുന്നെങ്കിലും ഇടതുസര്‍ക്കാര്‍ സമരം കണ്ടില്ലെന്നു നടിച്ചു.
പിന്നീട് യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റതോടെ സി.പി.എം. സമരക്കാര്‍ക്കൊപ്പമായി. പദ്ധതി വൈകി. 2016 ലാണ് ഐ.ഒ.സി. അവിടെ ചുറ്റുമതില്‍ നിര്‍മാണം തുടങ്ങിയതും വിവാദം കൊഴുത്തതും. സി.പി.എം. സമരത്തില്‍നിന്നു പിന്മാറി. പ്രദേശവാസികളുടെ എതിര്‍പ്പ് പിണറായി സര്‍ക്കാര്‍ ഗൗനിച്ചില്ല. സമരം ശക്തമായപ്പോള്‍ പോലീസിനെ വിട്ട് അടിച്ചൊതുക്കി. സമരം കടുത്തതോടെ പണി നിര്‍ത്തിവച്ചെങ്കിലും എന്തു വിലകൊടുത്തും പദ്ധതി പൂര്‍ത്തിയാക്കുമെന്ന നിലപാടാണ് ഇടതുസര്‍ക്കാരിന്റേത്. എന്നാല്‍, വി.എസ്. അച്യുതാനന്ദന്റെ പിന്തുണ സമരക്കാര്‍ക്കുണ്ട്.
സ്വാശ്രയ പ്രഫഷണല്‍ കോളജ്
സി.പി.എമ്മും എസ്.എഫ്.ഐ. അടക്കമുള്ള ഇടത് വിദ്യാര്‍ഥി സംഘടനകളും നടത്തിയ ഏറ്റവും ശക്തമായ സമരങ്ങളിലൊന്നായിരുന്നു സ്വാശ്രയ പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ നടന്നത്. കൂത്തുപറമ്പില്‍ അഞ്ചു യുവാക്കള്‍ പോലീസിന്റെ വെടിയേറ്റുവീണു. സമരം നടത്തിയ വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെ തല ലാത്തിയടിയേറ്റു പൊളിഞ്ഞു. ഗ്രനേഡ് പൊട്ടി കാലു തകര്‍ന്നവര്‍ ഊന്നുവടി കൈയിലെടുത്തു.
സ്വാശ്രയ മാനേജ്മെന്റുകളെ നിലയ്ക്കു നിര്‍ത്തുമെന്ന് ഉഗ്രപ്രതിജ്ഞയെടുത്തവര് ഇന്നു ഭരിക്കുമ്പോള്‍ അവര്‍ക്കു കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചു. എം.ബി.ബി.എസിനു ഫീസും ബാങ്ക് ഗ്യാരന്റിയുമൊക്കെയായി ചെലവ് അരക്കോടി കവിഞ്ഞു. നീറ്റ് പരീക്ഷയിലെ റാങ്ക് പോലും പണത്തിന്റെ ശക്തിയില്‍ അട്ടിമറിക്കപ്പെട്ടു. കൗണ്‍സലിങ് കേന്ദ്രങ്ങളില്‍ സമര്‍ഥരായ വിദ്യാര്‍ഥികളുടെ കണ്ണീരൊഴുകി. അനിശ്ചിതത്വം ഇന്നും തീര്‍ന്നിട്ടില്ല. മാനേജ്മെന്റുകളുമായുണ്ടാക്കിയ കരാര്‍ പോലും ഭരണഘടനാവിരുദ്ധമാണെന്നു ഹൈക്കോടതി പ്രഖ്യാപിക്കുമ്പോള്‍ സര്‍ക്കാര്‍ അന്തംവിട്ടു നില്‍ക്കുകയാണ്.
കൊച്ചി സ്മാര്‍ട്ട് സിറ്റി
യു.ഡി.എഫ്. സര്‍ക്കാര്‍ 2004-ല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി മുന്നോട്ടുവന്നപ്പോള്‍ ഇതു റിയല്‍ എസ്റ്റേറ്റ് കച്ചവടമാണെന്ന ആക്ഷേപവുമായി എതിര്‍പ്പിനു തുടക്കമിട്ടത് സി.പി.എമ്മും ഡി.വൈ.എഫ്.ഐയുമായിരുന്നു. പിന്നാലെ അധികാരമേറ്റ വി.എസ്. സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിക്കായി ചെറുവിരലനക്കിയില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വന്നതോടെ പദ്ധതി പച്ചപിടിച്ചു.
255 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഡി.വൈ.എഫ്.ഐ. പ്രതിഷേധിച്ചെങ്കിലും ക്രമേണ സമരത്തിന്റെ ശക്തി ക്ഷയിച്ചു. പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. രണ്ടാം ഘട്ടം 2018-ല്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് പിണറായി സര്‍ക്കാര്‍. റിയല്‍ എസ്റ്റേറ്റ് കമ്പനിയെന്നു മുദ്രകുത്തി സമരം നടത്തിയ പാര്‍ട്ടിയുടെ ട്രേഡ് യൂണിയനുകളാണ് സ്മാര്‍ട്ട് സിറ്റിയില്‍ ഇപ്പോള്‍ ശക്തം.
ലോകബാങ്ക് പദ്ധതി
ലോകബാങ്ക് വായ്പയെടുത്ത് പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഏറ്റവും ആശങ്ക സി.പി.എമ്മിനായിരുന്നു. കേരളത്തെ കടക്കെണിയിലാക്കുകയാണെന്നായിരുന്നു ഗര്‍ജനം. ചര്‍ച്ചയ്ക്കെത്തിയ വിദേശ പ്രതിനിധികള്‍ക്കു നേരേ കരിഓയില്‍ ഒഴിക്കാന്‍ പോലും സി.പി.എമ്മും ഡി.വൈ.എഫ്.ഐയും മടിച്ചില്ല. പിന്നീട് പണമില്ലാതെ കേരളത്തിന്റെ വികസനം മുരടിച്ചപ്പോള്‍ ലോകബാങ്കിനെ സ്വാഗതം ചെയ്തതും സി.പി.എം. നേതൃത്വം നല്കിയ ഇടതു മന്ത്രിസഭയായിരുന്നു.
കെ.എസ്.ടി.പി. റോഡ് വികസന പദ്ധതികള്‍ നടക്കുന്നത് ലോകബാങ്കിന്റെ പദ്ധതിയിലാണ്. അണക്കെട്ടുകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി ലോകബാങ്ക് അനുവദിച്ചിരിക്കുന്നത് 360 കോടി രൂപയാണ്. ലോകബാങ്ക് സഹായത്തോടെയുള്ള അണക്കെട്ട് പുനരുദ്ധാരണ-നവീകരണ പദ്ധതി (ഡ്രിപ്പ്) കേരളത്തില്‍ നടപ്പാക്കുന്നതിനെ നാലു വര്‍ഷം മുമ്പ് ഇടതുപക്ഷം എതിര്‍ത്തു. പദ്ധതിയുടെ രാജ്യാന്തര കോണ്‍ഫറന്‍സ് ജനുവരിയില്‍ കോവളം ലീലാ ഹോട്ടലില്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ സംഘാടകരുടെ റോളിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് പരിപാടിയുടെ ഉദ്ഘാടകനോ അധ്യക്ഷനോ ആകും.
എക്സ്പ്രസ് ഹൈവേ
യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരം-കാസര്‍ഗോഡ് യാത്രാസമയം ആറു മണിക്കൂറായി ചുരുക്കുന്ന എക്സ്പ്രസ് ഹൈവേ പദ്ധതി കൊണ്ടുവന്നപ്പോള്‍ ഈ പാത കേരളത്തെ നെടുകെ രണ്ടായി വിഭജിക്കുമെന്നായിരുന്നു സി.പി.എമ്മിന്റെ ആക്ഷേപം. ''നാരായണിയേടത്തി അപ്പുറത്തും ചേടത്തിയുടെ പശു ഇപ്പുറത്തുമാകും'' എന്നു പരിഹസിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നവകേരള മാര്‍ച്ചിനു മുന്നോടിയായി നടന്ന പഠന കോണ്‍ഗ്രസില്‍ പിണറായി വിജയന് അതിവേഗപാത എന്ന വികസനപദ്ധതി അവതരിപ്പിച്ചു. ഇത് പഴയ എക്സ്പ്രസ് ഹൈവേയാണെന്നു വിമര്‍ശനമുയര്‍ന്നു. തുടര്‍ന്ന്, ഉദ്ദേശിച്ചത് അതിവേഗ റെയിലാണെന്നു സി.പി.എം. തിരുത്തിപ്പറഞ്ഞു. പക്ഷേ, നാലുവരി അതിവേഗ പാത തന്നെയാണു മനസിലുണ്ടായിരുന്നത്.
കൂടംകുളം വൈദ്യുതിലൈന്‍
തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി തൃശൂരിലെ മാടക്കത്തറയിലെ 400 കെ.വി. സബ് സ്റ്റേഷനിലെത്തിക്കുന്ന പദ്ധതിക്കെതിരേ കോട്ടയം ജില്ലയില്‍ നടന്ന ആദ്യ സമരം ഉദ്ഘാടനം ചെയ്തത് ഇപ്പോള്‍ സി.പി.എം. ജില്ലാ സെക്രട്ടറിയായ വി.എന്‍. വാസവന്. യു.ഡി.എഫ്. ഭരണകാലത്ത് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ളാക്കാട്ടൂരില്നിന്നു കാല്‍നടയായെത്തി പാമ്പാടി കെ.എസ്.ഇ.ബി. ഓഫീസിനു മുന്നില്‍ നടത്തിയ സമരമാണു വാസവന് ഉദ്ഘാടനം ചെയ്തത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ സമരരംഗത്തുനിന്നു പിന്മാറാന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു രഹസ്യനിര്‍ദേശം നല്കി. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതിനാല്‍ കോണ്‍ഗ്രസ് നേതാക്കളും ഇപ്പോള്‍ സമരമുഖത്തില്ല.
അധികാരം കിട്ടിയപ്പോള്‍ സമരങ്ങള്‍ അടിച്ചമര്‍ത്തുന്ന സി.പി.എം. പണ്ടു വിളിച്ച മുദ്രാവാക്യങ്ങളും സ്വീകരിച്ച നിലപാടുകളും മറന്നുപോയിരിക്കുന്നു. കോളജുകളില്‍നിന്നു പ്രീ-ഡിഗ്രി മാറ്റി പ്രീ-ഡിഗ്രി ബോര്‍ഡ് രൂപീകരിക്കാന്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന ടി.എം. ജേക്കബ് ഒരുങ്ങിയപ്പോള്‍ സമരപരമ്പരയാണു നടന്നത്. ഒരു ദശകത്തിനു ശേഷം പ്ലസ്ടു എന്ന ഓമനപ്പേരില്‍ സി.പി.എം. അതു നടപ്പാക്കി. അവരുടെ നിയന്ത്രണത്തില്‍ സ്വാശ്രയ കോളജുകളുമുണ്ടായി.
ട്രാക്ടറും കൊയ്ത്തുയന്ത്രങ്ങളും കമ്പ്യൂട്ടറുമെല്ലാം പണ്ടു സി.പി.എമ്മിന്റെ ശത്രുക്കളായിരുന്നു. കമ്പ്യൂട്ടറിനെതിരേ മുദ്രാവാക്യം വിളിച്ച പിണറായിയുടെ ലാപ്ടോപ്പ് ബാഗില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വെടിയുണ്ട പിടിച്ചപ്പോള്‍ കേരളം ചോദിച്ചു: ഇദ്ദേഹമല്ലേ, പണ്ട് കമ്പ്യൂട്ടര്‍ വിരുദ്ധ സമരം നയിച്ചത്? എന്റെ ശവശരീരത്തിനു മുകളില്‍ മാത്രമേ നെടുമ്പാശേരിയില്‍ വിമാനമിറങ്ങൂ എന്നു പ്രഖ്യാപിച്ച എസ്. ശര്‍മ്മ പിന്നീട് വിമാനത്താവളത്തിന്റെ ഡയറക്ടര്‍ബോര്‍ഡ് അംഗമായി.
ആറന്മുളയില് വിമാനം പറപ്പിക്കാന്‍ ഏബ്രഹാം കലമണ്ണില്‍ എന്ന പ്രവാസി മലയാളിക്ക് അനുവാദം നല്‍കിയത് വി.എസ്. അച്യുതാനന്ദന് സര്‍ക്കാരായിരുന്നു. പിന്നാലെ വന്ന യു.ഡി.എഫ്. സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ സി.പി.എം. എതിരായി. ഇപ്പോള്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ വിമാനത്താവളക്കമ്പനിയുടെ കൂടെയാണു മനസ്. ആറന്മുളയില് വയല്‍ നികത്തലിനെതിരേ സമരം നടത്തിയ സി.പി.എം. തന്നെയാണ് കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ നികത്തി റോഡ് നിര്‍മിക്കുന്നതിനെതിരേ സമരത്തിനിറങ്ങിയ അണികളെ വികസനത്തിന്റെ പേരില്‍ തള്ളിപ്പറഞ്ഞത്.






