
കൊച്ചി: യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയി കാറിനുള്ളില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി വെറുതേ വിട്ടു. ഗുണ്ടാത്തലവന് മരട് അനീഷ് ഉള്‍പ്പെടെ ഏഴു പ്രതികളെ തെളിവുകളുടെ അഭാവത്തിലാണ് ഇവര്‍ കുറ്റക്കാരല്ലെന്നു കണ്ടു വിചാരണക്കോടതി വെറുതേ വിട്ടത്.
പാലാരിവട്ടം സ്വദേശി അജിത് (28), ആലത്തൂര്‍ സ്വദേശി സനീഷ് (30), മധുര സ്വദേശി ഭുവനേശ്വര്‍ (28), ശിവകാശി സ്വദേശി സോെണെകുമാര് (24), പാലക്കാട് നെന്മാറ സ്വദേശി രാജീവ് (30), കോയമ്പത്തൂര്‍ സ്വദേശി രാജ്കുമാര് (29) എന്നിവരാണ് വെറുതേ വിട്ട മറ്റുള്ളവര്‍. 2012 ഡിസംബര്‍ 26 നായിരുന്നു സംഭവം.
സിറ്റി പോലീസ് അന്വേഷിച്ച കേസ് 2013 ജൂെലെയിലാണ് ക്രൈംബ്രാഞ്ചിനു വിട്ടത്. ക്രിസ്മസിന്റെ പിറ്റേ ദിവസം രാത്രി ചേര്‍ത്തലയില്‍ സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയ ഇംതിയാസിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സാന്താക്ളോസിന്റെ വേഷത്തില്‍ കാര്‍ െകെകാണിച്ചു നിര്‍ത്തിയായിരുന്നു തട്ടിക്കൊണ്ടു പോയത്.
കാറില്‍ വച്ച് മുട്ടുചിരട്ടകള്‍ ചുറ്റികകൊണ്ട് അടിച്ചുതകര്‍ക്കുകയും ദേഹമാസകലം കത്തികൊണ്ടു കുത്തിയും ബ്ലേഡ് കൊണ്ടു വരഞ്ഞും മുറിവേല്പ്പിച്ചെന്നാണു കുറ്റപത്രം. ഭായ് നസീറിന്റെ ഒളിത്താവളം കാണിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. കുത്തേറ്റ ഇംതിയാസ് കാറിനുള്ളില്‍ മരിച്ചു.
ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഇംതിയാസിനെയാണു (35) വടുതലയിലെ വീടിനു സമീപം കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മരട് അനീഷിന്റെയും ഭായി നസീറിന്റെയും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായാണു കൊലപാതകമെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.
ഇംതിയാസിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ക്കു സഹായം നല്‍കിയിരുന്നത് ഭായ് നസീറിന്റെ സംഘമായിരുന്നു. ഇംതിയാസിന്റെ സാമ്പത്തിക സഹായത്തോടെ നസീറും സംഘവും വളരുന്നത് തങ്ങളുടെ സംഘത്തിനു ഭീഷണിയാകുമെന്ന വിലയിരുത്തലിലാണു കൊലപാതകം എന്നായിരുന്നു കുറ്റപത്രം. കൊലപാതകം, മാരകമായി മുറിവേല്‍പ്പിക്കല്‍, ഗൂഢാലോചന, ആള്‍മാറാട്ടം, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണു മരട് അനീഷിനും സംഘത്തിനുമെതിരേ ചുമത്തിയത്.
ലോക്കല്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ 2013 മാര്‍ച്ചില്‍ മരട് അനീഷ് ഉള്‍പ്പെടെ നാലുപേര്‍ മധുര കോടതിയില്‍ കീഴടങ്ങി. മൂന്നാം പ്രതി സനീഷ് ഒഴികെ ആറു പ്രതികളും കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തുവെന്നായിരുന്നു കുറ്റപത്രം. ക്രൈംബ്രാഞ്ച് ഡിെവെ.എസ്.പി. ബിജു കെ. സ്റ്റീഫനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സാക്ഷികളായി 102 പേരെ വിസ്തരിച്ചിരുന്നു.






