
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിനെ ഹിറ്റ്ലറിന്റെ ഉദയത്തോട് ഉപമിച്ച മുന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ പ്രസംഗം വിവാദമാകുന്നു. ഷിക്കാഗോയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ഇക്കണോബിക് ക്ളബ്ബ് സംഘടിപ്പിച്ച ചടങ്ങില്‍ 1,800 പേര് വരുന്ന സദസ്സിന് മുന്നില്‍ ഒബാമ നടത്തിയ പ്രസംഗത്തിനെതിരേ ട്രംപ് അനുകൂലികളുടെ രോഷം പുകയുകയാണ്.
നിലവിലെ പ്രസിഡന്റിനെ നേരിട്ട് പരാമര്‍ശിക്കാതെ അര്‍ത്ഥം വെച്ചു സംസാരിക്കുയാണ് ഒബാമ ചെയ്തത്. ജനാധിപത്യത്തിന്റെ ഈ പൂന്തോട്ടത്തെ നമ്മള് കാക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഇത്ത് എത്രയും പെട്ടെന്ന് തന്നെ വീണുപോകും. ജര്‍മ്മനിയില്‍ 1930 ല്‍ സംഭിച്ചത് നൂറ്റാണ്ടുകളോളം സാംസ്ക്കാരികമായും ശാസ്ത്രീയമായും ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കിയ വെയ്മര്‍ റിപ്പബ്ളിക്കിക്കില് ഹിറ്റ്ലറിന്റെ ഉദയത്തോടെ ജനാധിപത്യത്തിന് പകരം വിദ്വേഷം വന്നു കയറിയതോടെ 60 ദശലക്ഷം പേരാണ് മരിച്ചത്. അതുകൊണ്ട് നിങ്ങള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
ജനാധിപത്യം പരിപാലിക്കപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്ന കാര്യത്തില്‍ അലംഭാവം വരരുത്. സ്വദേശീയ അവിശ്വാസം ഉണ്ടാകരുത്. അത് ലോകത്തെ തന്നെ തുടച്ചുമാറ്റും. അതേസമയം ഒബാമയുടെ ഈ പരമാര്‍ശം ട്രംപിനെ പ്രത്യക്ഷമായി പരാമര്‍ശിച്ചിട്ടില്ല എങ്കില്‍ തന്നെയും അമേരിക്ക ഫസ്റ്റ് എന്ന ട്രംപിന്റെ അജണ്ഡയെ ലക്ഷ്യമിട്ടത് എന്നാണ് വിമര്‍ശകരുടെ വാദം. പരിപാടിയുടെ ചോദ്യോത്തര വേളയില്‍ അന്താരാഷ്ട്ര വികസനത്തില്‍ അമേരിക്കയ്ക്ക് പ്രധാന പങ്കുണ്ടെന്നും ഒബാമ പ്രതികരിച്ചു. അമേരിക്ക ചെയ്യുന്നത് പോലെയുള്ള പരിചയ സമ്പന്നത മറ്റൊരു രാജ്യത്തിനുമില്ലെന്നും തങ്ങള്‍ ഇതു ചെയ്തില്ലെങ്കില്‍ അത് ഒരിക്കലും സംഭവിക്കാനും പോകുന്നില്ലെന്ന് ഒബാമ പറഞ്ഞു.
ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒബാമയുടെ പരാമര്‍ശവും വന്നത്. ജറുസലേമിനെ അംഗീകരിക്കാനുള്ള ട്രംപിന്റെ പ്രഖ്യാപം മദ്ധ്യേഷ്യയില്‍ കനത്ത രാഷ്ട്രീയ പ്രതിഫലനമാണ് ഉണ്ടാക്കിയിട്ടുള്ളത്. ലോകത്തുടനീളമുള്ള മുസ്ളീങ്ങളും ലോകരാജ്യങ്ങളും ആശങ്ക പങ്കുവെയ്ക്കുകയും ചെയ്തു. അതേസമയം ട്രംപ് അനുകൂലികള്‍ ഒബാമയുടെ പ്രസ്താവനകളെ രോഷത്തോടെയാണ് പ്രതികരിച്ചത്. ജറുസലേമിനെ അംഗീകരിച്ചതിലൂടെ തങ്ങള്‍ ജൂതന്മാരുടെ സുഹൃത്താണെന്ന് ട്രംപ് തെളിയിച്ചിരിക്കുകയാണെന്നാണ് അവര്‍ പറയുന്നത്.






