
കൊച്ചി: ശ്രീലങ്കയില്‍ സ്ഫോടനപരമ്പര നടത്തിയ ചാവേര്‍ സഹോദരങ്ങള്‍ ഏഴുവര്‍ഷത്തിനിടെ നിരവധി തവണ കൊച്ചി സന്ദര്‍ശിച്ചിരുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) കണ്ടെത്തി. ലങ്കയിലെ ഹോട്ടലുകളില്‍ സ്ഫോടനം നടത്തിയ ഇല്‍ഹാം ഇബ്രാഹിം, മൂത്തസഹോദരന് ഇന്‍ഷാഫ് ഇബ്രാഹിം എന്നിവരാണു കൊച്ചിയുമായി നിരന്തരബന്ധം പുലര്‍ത്തിയത്. ബിസിനസ് ആവശ്യത്തിനുള്ള വിസയാണ് ഇവര്‍ എടുത്തിരുന്നത്. പാസ്പോര്‍ട്ടുകളില്‍ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയതിന്റെ മുദ്രയുണ്ട്.
ബംഗളുരു, ചെെന്നെ, മുംെബെ, ഡല്‍ഹി എന്നിവിടങ്ങളും ഇവര്‍ സന്ദര്‍ശിച്ചിരുന്നതായാണു പാസ്പോര്‍ട്ട് രേഖകള്‍. ചാവേറുകളുടെ പിതാവ് മുഹമ്മദ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തതോടെയാണു നിര്‍ണായകവിവരങ്ങള്‍ ലഭിച്ചത്. ശ്രീലങ്കന്‍ ഇന്റലിജന്‍സ് െകെമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു കൊച്ചി ബന്ധം സ്ഥിരീകരിച്ചത്. മുഹമ്മദ് ഇബ്രാഹിം കൊളംബോയില്‍ നടത്തുന്ന ഇഷാനാ എക്സ്പോര്‍ട്ടേഴ്സ് എന്ന സ്ഥാപനത്തിനു കൊച്ചി ഉള്‍പ്പെടെയുള്ള പ്രമുഖ ഇന്ത്യന്‍ നഗരങ്ങളുമായി ബിസിനസ് ബന്ധമുണ്ട്. ബിസിനസിന്റെ മറവില്‍ ഇന്ത്യയിലെത്തിയ സഹോദരങ്ങള്‍ സ്ഫോടനപരിശീലനവും നേടിയെന്നാണ് ഇന്റലിജന്‍സ് നിഗമനം.
ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ ഉത്തരവാദികളെന്നു സംശയിക്കുന്ന നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ (എന്‍.ടി.ജെ) അനുഭാവികള്‍ കേരളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ സജീവമാണെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ സഫ്രാന്‍ ഹാഷിമും കേരളത്തില്‍ വന്നിരുന്നതായാണു സൂചന. കേരളത്തിലെ 12 മൊെബെല്‍ ഫോണ്‍ നമ്പറുകളില്‍നിന്ന് ഇയാളെ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി.






