
ആലപ്പുഴ : കാരി സതീഷ് ഒഴികെ എല്ലാവരേയും വെറുതേ വിട്ട പോള്‍ മൂത്തുറ്റ് വധകേസ് വീണ്ടും സംശയത്തിന്റെ നിഴലില്‍. 32 കാരനായ പോളിന്റെ കൊലപാതകത്തിനു പിന്നില്‍ മുന്‍വൈരാഗ്യമല്ല പ്രേരണയാണെന്ന് അന്വേഷണ സംഘം പറയുന്നു.
ക്വട്ടേഷന്‍ സംഘമാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തി. മരിച്ച പോള്‍, മുത്തൂറ്റ് എം.ഗ്രൂപ്പിന്റെ എക്സിക്യുട്ടീവ് ഡയറക്ടറും ഹോസ്പിറ്റാലിറ്റി ഡിവിഷന് ഡയറക്ടറുമായിരുന്നു. 2009 ഓഗസ്റ്റ് 21 ന് ആലപ്പുഴയ്ക്ക് പോകുംവഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. യാദൃച്ഛികമായി സംഭവിച്ചതാണ് കൊലപാതകമെന്ന പോലീസ് വിശദീകരണം വിശ്വസിക്കാന്‍ രാഷ്ട്രീയ നേതൃത്വവും പോളിന്റെ ബന്ധക്കളും കൂട്ടാക്കാതെ വന്നപ്പോഴാണ് സി.ബി.ഐ.യില്‍ അന്വേഷണമെത്തുന്നത്.
വന്‍കിട വ്യവസായസാമ്രാജ്യത്തിലെ ഇളമുറക്കാരനെ വകവരുത്താന്‍ ക്വട്ടേഷന്‍ സംഘം ഇറങ്ങിയതിനു പിന്നില്‍ തക്കതായ കാരണം ഉണ്ടാകും എന്നായിരുന്നു ജനങ്ങളുടെ സംശയം. കേസന്വേഷണത്തിനിടെ പോലീസിന്റെ പ്രവ്യത്തികളും സംശയനിഴലാണ്. മണ്ണഞ്ചേലിയിലെ കുരങ്ങ് നസീര്‍ എന്ന ഗുണ്ടയെ വകവരുത്താന്‍ പോയ ജയചന്ദ്രന്റെ നേതൃത്വത്തിലുളള സംഘം കൈതവന ജംഗ്ഷനില്‍ പോള്‍ ഓടിച്ച ഫോര്‍ഡ് എന്‍ഡവര്‍ കാര്‍ ഒരു ബൈക്ക് ഇടിച്ചു തെറുപ്പിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് പിന്തുടര്ന്നു. എ.സി.റോഡില്‍ ചങ്ങനാശ്ശേരി പൊങ്ങ ജങ്ഷനില്‍ വെച്ച് പോളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കാരി സതീഷും സംഘവും കൊലപ്പെടുത്തിയെന്നുമാണ് സി.ബി.ഐ. കണ്ടെത്തല്‍.
പോള്‍ എം.ജോര്‍ജ് വധക്കേസിലും ഇതുമായി ബന്ധപ്പെട്ട ക്വട്ടേഷന്‍ കേസിലുമായി 123 സാക്ഷികളെയാണ് സി.ബി.ഐ. കോടതി വിസ്തരിച്ചത്. 118 തൊണ്ടിമുതലുകളും അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. പോള്‍ വധക്കേസില്‍ 75 സാക്ഷികളാണ് ഉണ്ടായിരുന്നത്. എസ് കത്തി ഉള്‍പ്പെടെ 115 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. ക്വട്ടേഷന്‍ കേസുകളുമായി ബന്ധപ്പെട്ട 48 സാക്ഷികളെ വിസ്തരിക്കുകയൂം മൂന്ന് തൊണ്ടിമുതലുകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. രണ്ട് കേസുകളിലുമായി 335 രേഖകളും കോടതി പരിഗണിച്ചു.
കത്തികള്‍, പടക്കങ്ങള്‍ നേരത്തെ ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെടുത്ത 'എസ' ആകൃതിയിലുളള കത്തികൊണ്ട് കുത്തിയാണ് പോളിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞത്. പിന്നീട് പോലീസ് ഒരാളെക്കൊണ്ട് എസ് കത്തി ഉണ്ടാക്കിച്ചതെന്ന് കണ്ടെത്തിയതോടെ പോലീസൂം സംശയനിഴലിലായി. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി കാരി സതീശ് പോളിനെ കുത്തിയത് താനാണെന്ന് ആലപ്പുഴ പോലീസ് ക്ളബ്ബില്‍ മാധ്യപ്രവര്‍ത്തകരോട് പറഞ്ഞിരിന്നു. എന്നാല്‍ 15 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് സതീഷിനെ കൊണ്ടു പറയിപ്പിച്ചതാണിതെന്ന അമ്മ വെളിപ്പെടുത്തിയതോടെ കേസ് വീണ്ടും കുഴഞ്ഞു മറിഞ്ഞു. കേസില്‍ കാരി സതീശ് ഒഴികെ എല്ലാവരെയും കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടതോടെ സംശയം പിന്നെയും ബാക്കിയായി.
