
ഫര്ഹാന് ഫാസില്‍ നിലപാടുകളുള്ള ചെറുപ്പക്കാരനാണ്. സംവിധായകന് ഫാസിലിന്റെ മകനും ഫഹദ് ഫാസിലിന്റെ അനിയനുമായ ഫര്ഹാന് ഫാസിലിന് സിനിമയെന്നാല്‍ ഒരുതരം പാഷനാണ്.
അച്ഛന്റെയും സഹോദരന്റെയും കെയറോഫില്‍ സിനിമയില്‍ വരാന്‍ താല്പര്യമില്ലാതിരുന്ന ഫര്ഹാന് തുടക്കത്തില്‍ തന്നെ അഭിനയ പരിശീലനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
വൈവിധ്യമാര്‍ന്ന ജനപഥങ്ങളും ഭൂമിശാസ്ത്രപരമായ സവിശേഷതകളും തേടിയുള്ള യാത്രകളാണ് ഫര്‍ഹാനെ വേറിട്ടു നിര്‍ത്തുന്നത്. ഓര്‍മ്മവച്ചതുമുതല്‍ സിനിമയെന്ന മാസ്മരിക മാധ്യമത്തിന്റെ ചലനങ്ങള്‍ ഹൃദയത്തിലേറ്റു വാങ്ങിയ ഫര്ഹാന് സിനിമയെക്കുറിച്ച് തന്റേതായ കാഴ്ചപ്പാടുകളുണ്ട്.
കോയമ്പത്തൂരിലെ പി.എസ്.ജി. കോളജില്‍നിന്നും വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ ഫര്ഹാന് വല്ലാത്തൊരു സഭാകമ്പമുണ്ടായിരുന്നു. സിനിമയില്‍ സഭാകമ്പത്തിന് സ്ഥാനമില്ലെന്നു മനസിലാക്കിയ ഫര്ഹാന് അനുപം ഖേറിന്റെ ബോംബെയിലുള്ള ആക്ടേഴ്സ് പ്രിപ്പയേഴ്സ് എന്ന അഭിനയ പാഠശാലയില്‍ എത്തുകയായിരുന്നു.
മൂന്നുമാസത്തെ കോഴ്സ് കഴിഞ്ഞ് ഇറങ്ങിവരുമ്പോള്‍ ക്യാമറയുടെ കഥാപാത്രമാകാനുള്ള ആത്മവിശ്വാസമായിരുന്നു ഫര്ഹാന് ഫാസിലിന്റെ കൈമുതല്‍.
'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തില്‍ നായകനായാണ് ഫര്ഹാന് ഫാസില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനമെന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുകയാണ് ഫര്ഹാന് ഫാസില്‍.
പാലക്കാട് മങ്കരയില്‍ ചിത്രീകരണം നടന്ന ബഷീറിന്റെ പ്രേമലേഖനത്തിന്റെ സെറ്റിലേക്ക് ചെല്ലുമ്പോള്‍ ഫര്ഹാന് ഫാസില്‍ ക്യാമറയുടെ മുന്നിലായിരുന്നു. ചിത്രീകരണത്തിന്റെ ഇടവേളയിലാണ് ഫര്ഹാന് ഫാസിലിനെ കണ്ടത്.
? പ്രേമലേഖനത്തിലെ കഥാപാത്രത്തെക്കുറിച്ച്...
ഠ ബഷീറിന്റെ പ്രേമലേഖനത്തില് കേന്ദ്ര കഥാപാത്രമായാണ് അഭിനയിക്കുന്നത്. ബഷീറും സുഹ്റയും തമ്മിലുള്ള പ്രണയത്തിന്റെ വ്യത്യസ്തമായ വഴികളും സിനിമയില്‍ ഉടനീളമുണ്ട്. '
ഇടി'യുടെ സംവിധായകന് സാജിത്ത് ഒരുദിവസം എന്നെ വിളിച്ച് ബഷീറിന്റെ പ്രേമലേഖനമെന്ന ചിത്രത്തിന്റെ രചയിതാക്കള്‍ കഥ പറയാന്‍ വരുന്നുണ്ടെന്നും കഥ കേള്‍ക്കാമോയെന്ന് എന്നോട് പറഞ്ഞു. കഥ കേള്‍ക്കാമെന്ന് ഞാന്‍ സമ്മതിച്ചപ്പോള്‍ മൂന്നുപേര്‍ എന്നെ കാണാന്‍ വന്നു. ബഷീറിന്റെ പ്രേമലേഖനത്തിന്റെ കഥ എന്നോടു പറഞ്ഞു. കഥ എനിക്ക് ഇഷ്ടമായിരുന്നു.
പക്ഷേ എട്ടുമാസം മുമ്പ് ഞാന്‍ കഥ കേള്‍ക്കുമ്പോള്‍ ചിത്രത്തിന് പ്രൊഡ്യൂസറോ, ഡയറക്ടറോ ഉണ്ടായിരുന്നില്ല. പിന്നെ മാസങ്ങള്‍ക്കു ശേഷം ഞാനും സംവിധായകന് അനീഷ് അന്‍വറും സംസാരിച്ചു. ഞങ്ങള്‍ രണ്ടുപേരുടെയും വേവ് ലെങ്ത് ഒരേപോലെയായിരുന്നു.
കുറെ നാള് സ്ക്രിപ്റ്റ് വായിച്ചിരുന്നു. ബഷീറെന്ന കഥാപാത്രത്തിന്റെ പൂര്‍ണമായ മാനസികാവസ്ഥയും സ്വഭാവ സവിശേഷതയും തിരിച്ചറിഞ്ഞാണ് ക്യാമറയുടെ മുന്നില്‍ ബഷീറായി ഞാന്‍ അഭിനയിക്കുന്നത്. ബഷീറിനെക്കുറിച്ച് എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ട്.
? അച്ഛന് സംവിധായകനും സഹോദരന് നടനുമാണ്. സിനിമയിലേക്ക് വരണമെന്ന് ഫര്ഹാന് ചെറുപ്പം മുതല്ക്കേ ആഗ്രഹമുണ്ടായിരുന്നോ.
ഠ ചെറുപ്പത്തില്‍ വാപ്പ സംവിധാനം ചെയ്യുന്ന സിനിമകളുടെ സെറ്റില്‍ പോവുമായിരുന്നു. വാപ്പയുടെ കൂടെയിരുന്ന് ഷൂട്ടിംഗ് കാണുന്നത് ഒരുതരം കൗതുകമായിരുന്നു. സ്വാഭാവികമായും സിനിമയില്‍ അഭിനയിക്കണമെന്ന് ചെറുപ്പം മുതല്ക്കേ താല്പര്യമുണ്ടായിരുന്നു. എറണാകുളം ചോയ്സ് സ്കൂളില്‍ ഒമ്പതാംക്ലാസ് വരെയും പിന്നീട് കോപ്പസ് ക്രിസ്റ്റി സ്കൂളിലുമാണ് പഠിച്ചത്.
സിനിമ മനസിലുണ്ടായിരുന്നതുകൊണ്ട് കോയമ്പത്തൂര്‍ പി.എസ്.ജി. കോളജില്‍നിന്ന് വിഷ്വല്‍ കമ്മ്യൂണികേകഷന് പൂര്‍ത്തിയാക്കി. പിന്നീട് ബോംബെയില്‍ അനുപം ഖേര്‍ നടത്തുന്ന ആക്റ്റര്‍ പ്രിപ്പയേഴ്സ് എന്ന സ്ഥാപനത്തില്‍ അഭിനയപഠനത്തിനായി ചേര്‍ന്നു.
പഠനത്തോടൊപ്പം മാര്‍ഷല്‍ ആര്‍ട്സും അഭ്യസിച്ചു. അഭിനയപഠനം കഴിഞ്ഞപ്പോള്‍ വാപ്പയുടെയും ഫഹദിന്റെയും റെക്കമെന്റേഷനില്‍ സിനിമയിലേക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. പിന്നെ രണ്ടു വര്‍ഷത്തോളം ചങ്ങാതിമാരോടൊപ്പം ഞാന്‍ യാത്രയിലായിരുന്നു. യാത്ര ചെയ്യുക എന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്.






