
ന്യൂഡല്‍ഹി: വിളി വന്നപ്പോള്‍ 18 മാസം പ്രായമുള്ള തന്റെ ഇരട്ടകളെ വരെ ഉപേക്ഷിച്ചാണ് ഡ്യൂട്ടിയ്ക്ക് പോയത്. ഒറ്റരാത്രികൊണ്ട് 140 പാസ്പോര്ട്ടുകള് റെഡിയാക്കാന്‍ അധികൃതര്‍ നൂറിലധികം രേഖകളാണ് കൈകാര്യം ചെയ്തത്. പത്തു ദിവസമായി കുളിച്ചതേയില്ല. ദേശീയ ദ്രുതകര്‍മ്മ സേനയുടെ ഭൂകമ്പം ദുരന്തം വിതച്ച തുര്‍ക്കിയിലെ പ്രവര്‍ത്തനങ്ങള്‍ പ്രൊഫഷണലായും പേര്സണലായും വെല്ലുവിളി നിറഞ്ഞതും വൈകാരികവും ആയിരുന്നു.
ദുരിതം നിറഞ്ഞ ഒരു ദൗത്യത്തിന് ശേഷം സംഘം ഇന്ത്യയില്‍ തിരിച്ചെത്തുമ്പോള്‍ ഇനിയും കൂടുതല്‍ ജീവന് രക്ഷിക്കാമായിരുന്നു എന്നാണ് ഇവരുടെ ഹൃദയം പറഞ്ഞുകൊണ്ടിരിക്കുന്നത്. ദുരന്തബാധിത ഭൂവില്‍ നിന്നും അനേകരുടെ സ്നേഹവും ഹൃദയവായ്പും ഏറ്റുവാങ്ങിയാണ് എല്ലാവരും മടങ്ങിവന്നത്. ഇവരില്‍ ഭാര്യയും മൂന്ന് മക്കളും മരണമടഞ്ഞ് ഏകനായി പോയ തുര്ക്കിക്കാരനുണ്ട്. എവിടെ ജോലി ചെയ്താലും അവിടെ ഡപ്യൂട്ടി കമന്റന്റ് ദീപക്കിന് ഇയാള്‍ വെജിറ്റേറിയന്‍ ഭക്ഷണം ഉറപ്പാക്കിയിരുന്നു.
152 പേര് വരുന്ന മൂന്ന് ടീമാണ് തുര്‍ക്കിയിലേക്ക് പോയത്. പരിശീലനം ലഭിച്ച ആറ് നായ്ക്കളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇന്ത്യയിലേക്കുള്ള ഇവരുടെ തിരിച്ചുപോക്ക് നാട്ടുകാരില്‍ ഏറെ വൈകാരികതയാണ് ഉളവാക്കിയത്. പലരും ഹൃദയം വിങ്ങിയായിരുന്നു രക്ഷാപ്രവര്‍ത്തകരെ നാട്ടിലേക്ക് അയച്ചത്. അത്രമാത്രം തങ്ങളുടെ രക്ഷകരുമായുള്ള ബന്ധം അവര്‍ക്ക് ഗാഡമായി മാറിയിരുന്നു. കണ്ണുനിറഞ്ഞാണ് പലരും നന്ദിയും കടപ്പാടും അറിയിച്ചത്.
ഫെബ്രുവരി 7 നായിരുന്നു സംഘം രണ്ടു കൊച്ചുപെണ്‍കുട്ടികളെ ജീവിതത്തിലേക്ക് വലിച്ചു കയറ്റിയത്. അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നും 85 മൃതദേഹങ്ങളാണ് ഇവര്‍ കണ്ടെടുത്തത്. 7ലോക് കല്യാണ്‍ മാര്‍ഗിലെ തന്റെ ഔദേയാഗിക വസതിയില്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡി ഇവര്‍ക്ക് സ്വീകരണം നല്കി. ഭൂകമ്പമാപിനിയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 44,000 പേരാണ് മരണമടഞ്ഞത്. ഫെബ്രുവരി 6 ന് സിറിയയിലും തുര്‍ക്കിയിലുമായി ഉണ്ടായ ഭൂചനലനത്തില്‍ ആയിരക്കണക്കിന് കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്.






