
മൂവാറ്റുപുഴ: പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ വിദ്യാര്‍ഥിനി അമിതവേഗത്തിലെത്തിയ ബൈക്കിടിച്ചു മരിച്ച സംഭവത്തില്‍ ബൈക്കോടിച്ചിരുന്ന ഏനാനല്ലൂര്‍ കുഴുമ്പിത്താഴം കിഴക്കേമുട്ടത്ത് ആന്‍സണ്‍ റോയി (22) അറസ്റ്റില്‍. പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി പോലീസ് ഇയാളെ മൂവാറ്റുപുഴ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
െബെക്ക്െറെഡര് കൂടിയായ ആന്സന് ഡ്രൈവിങ് ലൈസന്‍സോ ലേണിങ് െലെസന്‍സോ ഇെല്ലന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് ദുരന്തത്തിനിടയാക്കിയതെന്ന് പോലീസും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 26 നു െവെകിട്ട് നാലരയോടെ തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ നിര്‍മല കോളജ് ജംങ്ഷനിലായിരുന്നു അപകടം.
നിര്‍മല കോളജിലെ അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥിനിയും മൂവാറ്റുപുഴ വാളകം കുന്നക്കല്‍ വടക്കേപുഷ്പകം വീട്ടില്‍ രഘു-ഗിരിജ ദമ്പതികളുടെ മകളുമായ ആര്. നമിതയാണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപാഠി കോട്ടയം പൂവക്കുളം മണിമലയില്‍ ജയരാജന്റെ മകള്‍ അനുശ്രീ രാജിനു സാരമായി പരുക്കേല്‍ക്കുകയും ചെയ്തു.
അമിതവേഗത്തില്‍ ഇതുവഴി കടന്നുപോയ ഇയാള്‍ വിദ്യാര്‍ഥികളുമായി തര്ക്കമുണ്ടാക്കിയശേഷം തിരിച്ചെത്തിയപ്പോഴാണു ദുരന്തമുണ്ടായത്. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സംഘടിച്ചതോടെ സംഘര്‍ഷാവസ്ഥയും ഉടലെടുത്തു. പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്‍സനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്കു കൊണ്ടുപോകാനുളള ശ്രമം വിദ്യാര്‍ഥികള്‍ തടഞ്ഞിരുന്നു. ഒടുവില്‍ രാത്രി െെവകി അഞ്ചു സ്റ്റേഷനുകളില്‍നിന്ന് വന്‍ പോലീസ് സംഘമെത്തിയാണ് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.
റൗഡിലിസ്റ്റില്‍ ഉള്‍പ്പെട്ട ആന്‍സണ്‍ കൊലപാതക ശ്രമം, മയക്കുമരുന്ന് ഉപയോഗം, അടിപിടി അടക്കമുള്ള നിരവധി കേസുകളിലെ പ്രതിയാണ്. കാപ്പ ചുമത്തി ജയിലിലടയ്ക്കാനുളളനടപടികള് തുടരുന്നതിനിടെയായിരുന്നു അപകടം.
തെളിവെടുപ്പ് പ്രതിസന്ധിയില്‍
മൂവാറ്റുപുഴ: അപകടം നടന്ന മൂവാറ്റുപുഴ നിര്‍മല കോളജ് കവാടത്തില്‍ വിദ്യാര്‍ഥികള്‍ തമ്പടിച്ചതോടെ തെളിവെടുപ്പ് പ്രതിസന്ധിയിലായി. സംഘര്‍ഷസാധ്യത മുന്നില്‍ കണ്ട് ആന്‍സണെ തെളിവെടുപ്പിനു കൊണ്ടുപോകാതെ രാത്രി വൈകിയും പോലീസ് കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. സ്റ്റേഷന് ഹൗസ് ഓഫീസര്‍ പി.എം. ബൈജു ഇതിനിടെ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.വി. തോമസുമായി ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. എങ്ങനെയും രാത്രിതന്നെ തെളിവെടുപ്പ് പൂര്‍ത്തീകരിച്ച് പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കാനാണു പോലീസ് നീക്കം.
വ്യക്തമായ സിസിടിവി ദൃശ്യങ്ങളടക്കം പോലീസിന്റെ പക്കലുളളതിനാല് കാര്യമായ തെളിവെടുപ്പ് വേണ്ടിവരില്ലന്നാണു സൂചന. കാലിലെ മുറിവൊഴിച്ചാല്‍ പ്രതിക്ക് നിലവില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നു പോലീസ് വ്യക്തമാക്കി. പ്രതിക്കെതിരേ നരഹത്യയ്ക്കും കൊലപാതക ശ്രമത്തിനും നേരത്തെ കേസെടുത്തിരുന്നു.
െബെക്ക്െറെഡര് കൂടിയായ ആന്സന് ഡ്രൈവിങ് ലൈസന്‍സോ ലേണിങ് െലെസന്‍സോ ഇെല്ലന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് ദുരന്തത്തിനിടയാക്കിയതെന്ന് പോലീസും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 26 നു െവെകിട്ട് നാലരയോടെ തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ നിര്‍മല കോളജ് ജംങ്ഷനിലായിരുന്നു അപകടം.
നിര്‍മല കോളജിലെ അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥിനിയും മൂവാറ്റുപുഴ വാളകം കുന്നക്കല്‍ വടക്കേപുഷ്പകം വീട്ടില്‍ രഘു-ഗിരിജ ദമ്പതികളുടെ മകളുമായ ആര്. നമിതയാണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപാഠി കോട്ടയം പൂവക്കുളം മണിമലയില്‍ ജയരാജന്റെ മകള്‍ അനുശ്രീ രാജിനു സാരമായി പരുക്കേല്‍ക്കുകയും ചെയ്തു.
അമിതവേഗത്തില്‍ ഇതുവഴി കടന്നുപോയ ഇയാള്‍ വിദ്യാര്‍ഥികളുമായി തര്ക്കമുണ്ടാക്കിയശേഷം തിരിച്ചെത്തിയപ്പോഴാണു ദുരന്തമുണ്ടായത്. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സംഘടിച്ചതോടെ സംഘര്‍ഷാവസ്ഥയും ഉടലെടുത്തു. പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്‍സനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്കു കൊണ്ടുപോകാനുളള ശ്രമം വിദ്യാര്‍ഥികള്‍ തടഞ്ഞിരുന്നു. ഒടുവില്‍ രാത്രി െെവകി അഞ്ചു സ്റ്റേഷനുകളില്‍നിന്ന് വന്‍ പോലീസ് സംഘമെത്തിയാണ് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.
റൗഡിലിസ്റ്റില്‍ ഉള്‍പ്പെട്ട ആന്‍സണ്‍ കൊലപാതക ശ്രമം, മയക്കുമരുന്ന് ഉപയോഗം, അടിപിടി അടക്കമുള്ള നിരവധി കേസുകളിലെ പ്രതിയാണ്. കാപ്പ ചുമത്തി ജയിലിലടയ്ക്കാനുളളനടപടികള് തുടരുന്നതിനിടെയായിരുന്നു അപകടം.
തെളിവെടുപ്പ് പ്രതിസന്ധിയില്‍
മൂവാറ്റുപുഴ: അപകടം നടന്ന മൂവാറ്റുപുഴ നിര്‍മല കോളജ് കവാടത്തില്‍ വിദ്യാര്‍ഥികള്‍ തമ്പടിച്ചതോടെ തെളിവെടുപ്പ് പ്രതിസന്ധിയിലായി. സംഘര്‍ഷസാധ്യത മുന്നില്‍ കണ്ട് ആന്‍സണെ തെളിവെടുപ്പിനു കൊണ്ടുപോകാതെ രാത്രി വൈകിയും പോലീസ് കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. സ്റ്റേഷന് ഹൗസ് ഓഫീസര്‍ പി.എം. ബൈജു ഇതിനിടെ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.വി. തോമസുമായി ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. എങ്ങനെയും രാത്രിതന്നെ തെളിവെടുപ്പ് പൂര്‍ത്തീകരിച്ച് പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കാനാണു പോലീസ് നീക്കം.
വ്യക്തമായ സിസിടിവി ദൃശ്യങ്ങളടക്കം പോലീസിന്റെ പക്കലുളളതിനാല് കാര്യമായ തെളിവെടുപ്പ് വേണ്ടിവരില്ലന്നാണു സൂചന. കാലിലെ മുറിവൊഴിച്ചാല്‍ പ്രതിക്ക് നിലവില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നു പോലീസ് വ്യക്തമാക്കി. പ്രതിക്കെതിരേ നരഹത്യയ്ക്കും കൊലപാതക ശ്രമത്തിനും നേരത്തെ കേസെടുത്തിരുന്നു.







Comments