
ഗാസയിലെ പലസ്തീനികളെ പിന്തുണയ്ക്കുന്നതിനായി ദേശീയ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഗാസയിലേക്ക് ബഹ്റൈന്റെ ആദ്യ സഹായം.
പലസ്തീനിലേക്ക് ബഹ്റൈൻ ഭരണാധികാരി ഹിസ് മെജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനും വേണ്ടിയുള്ള ബഹ്ററൈൻ രാജാവിന്റെ പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ നേതൃത്വത്തിലാണ്സഹായം എത്തിച്ചത്. മെഡിക്കൽ സാമഗ്രികളും, ഭക്ഷണവും, ദുരന്ത നിവാരണ സാമഗ്രികളും ഉൾപ്പെടെയുള്ള 40 ടണ്ണോളം വരുന്ന സഹായമാണ് ബഹ്റൈൻ കഴിഞ്ഞ ദിവസം അയച്ചത്.
ആർഎച്ച്എഫ് സെക്രട്ടറി ജനറൽ മുസ്തഫ അൽ സെയ്ദ് ഫൗണ്ടേഷൻ ഇന്റർനാഷണൽ റെഡ് ക്രസന്റ്, ഈജിപ്ഷ്യൻ റെഡ് ക്രസന്റ്, പലസ്തീൻ റെഡ് ക്രസന്റ് എന്നിവയുമായി ഏകോപിപ്പിച്ചാണ് പലസ്തീനിലേക്ക് സഹായം അയച്ചതെന്ന് പറഞ്ഞു. യുദ്ധത്തിൽ വലയുന്ന ഗാസയിലെ പലസ്തീനികളെ പിന്തുണയ്ക്കുന്നതിനുള്ള ദേശീയ സമിതി ഗാസയിലെ ജനങ്ങൾക്ക് കൂടുതൽ സഹായം നൽകുമെന്നും വരും ദിവസങ്ങളിലും സഹായങ്ങൾ എത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.






