
യുഎഇയില്‍ ഭിക്ഷാടനം തടയുന്നതിനുള്ള ക്യാമ്പയിന് തുടരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനകളില്‍ റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകരാണ് അജ്മാനില്‍ അറസ്റ്റിലായത്.
യാചകരെ നിരീക്ഷിക്കുന്നതിനും പിന്തുടരുന്നതിനുമായി അന്വേഷകസംഘം രൂപീകരിച്ചുകൊണ്ട് സുരക്ഷാ സാന്നിധ്യം വര്‍ധിപ്പിച്ചു. പാര്‍പ്പിട കേന്ദ്രങ്ങള്‍, പള്ളികള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍ എന്നിങ്ങനെ യാചകര്‍ കൂടുതലായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അജ്മാൻ രോഗികൾ, ദരിദ്രര്‍, സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ എന്നിവരെ പിന്തുണയ്ക്കുന്ന ഒട്ടേറെ ചാരിറ്റബിൾ അസോസിയേഷനുകൾക്ക് സൗകര്യമൊരുക്കുന്നുണ്ട്. വ്യക്തിക്ക് യഥാർഥത്തിൽ സഹായം ആവശ്യമാണെന്ന് തെളിയിക്കപ്പെട്ടാൽ അവരെ ഭിഷയാചിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.





