
പാലക്കാട്: ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലുപേര്‍ക്ക് ദാരുണാന്ത്യം . ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിന്‍ തട്ടി തമിഴ്നാട് സ്വദേശികളായ നാല് ശുചീകരണ തൊഴിലാളികള്‍ മരിച്ചു . കരാര്‍ തൊഴിലാളികളായ ലക്ഷ്മണന്, വള്ളി, റാണി, ലക്ഷ്മണന് എന്നിവരാണ് മരിച്ചത്.
ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനി ശേഷം കൊച്ചിന് പാലത്തില്‍ വെച്ച് വൈകിട്ട് 3.05 യോടെയാണ് അതിദാരുണമായ അപകടമുണ്ടായത്. ട്രാക്കിലൂടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് വരുന്നതിനിടെ ഷൊര്‍ണൂര്‍ പാലത്തിന് സമീപത്ത് വെച്ചാണ് ഇവരെ ട്രെയിന്‍ തട്ടിയത്. ഇവരില്‍ മൂന്നുപേരെ ട്രെയിന്‍ തട്ടുകയും ഒരാള്‍ പുഴയിലേക്ക് വീഴുകയും ചെയ്തു. തുടര്‍ന്ന് നടന്ന തിരച്ചിലിനിടയിലാണ് പുഴയില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.
ട്രെയിന്‍ വരുന്നത് ഇവര്‍ അറിഞ്ഞിരുന്നില്ലെന്നും സൂചനയുണ്ട്. അപകടം സംബന്ധിച്ച മറ്റു കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കൊപ്പം കൂടുതല്‍ പേരുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മൂന്നുപേരുടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി.






