
ജര്‍മ്മനിയില്‍ സെറ്റില്‍ ചെയ്ത എബി-ആഗ്നസ് ദമ്പതികളുടെ പത്തുവയസുള്ള മകന്മെറോണ് ഓട്ടിസം ബാധിതനാണ്. പിതാവ് എബി ഈ യാഥാര്‍ത്ഥ്യത്തില്‍നിന്നും ഒളിച്ചോടുന്നു. തുടര്‍ന്ന് മകനുവേണ്ടി ജീവിക്കുന്ന ആഗ്നസ് അവന്റെ ഫുട്ബോള്‍ കമ്പം വളര്‍ത്തിയെടുക്കുന്നു. മകന്റെ അസുഖവിവരം നാട്ടിലുള്ള അപ്പച്ചനില്‍നിന്നും അമ്മച്ചിയില്നന്നും ആഗ്നസ് മറച്ചുവയ്ക്കുന്നു.
വാല്‍ഡ്രോഫ് €ബിലെ ഒരു ഫുട്ബോള്‍ സെലക്്ഷന്‍ മത്സരത്തിനിടയില്‍ മെറോണ്‍ കാല്‍കുഴയ്ക്ക് ക്ഷതം സംഭവിച്ച് താഴെ വീഴുന്നു. അതോടെ മാനസികമായി തളര്‍ന്ന ആഗ്നസ് പള്ളിവികാരിയുടെ ഉപദേശപ്രകാരം നാട്ടില്‍ ആയുര്‍വേദ ചികിത്സ തേടാന്‍ തീരുമാനിക്കുന്നു. ആഗ്നസിന് താങ്ങായി നില്ക്കുന്ന സഹോദരന് ജോണിയോടൊപ്പം അവര്‍ നാട്ടിലേക്ക് തിരിക്കുന്നു.
നാട്ടിലെത്തിയ ആഗ്നസിനെയും മകനെയും ജോണിയെയും തറവാട്ടിലുള്ളവര് സന്തോഷത്തോടെ സ്വീകരിക്കുന്നു. ക്രമേണ, മെറോണ്‍ ഓട്ടിസം ബാധിതനാണെന്നറിയുന്നതോടെ കുടുംബപ്രശ്നങ്ങള്‍ തലപൊക്കുന്നു.
മകളുടെ ദുരിതവും കണ്ണീരും ഒപ്പം മെറോണിന്റെ അക്രമവും ആഗ്നസിന്റെ അപ്പച്ചന് സഹിക്കാവുന്നതിന് അപ്പുറമായിുന്നു. അമ്മച്ചി ആകെ തളര്‍ന്നു പോയി. മകളോടുള്ള അനുകമ്പയില്‍ അപ്പച്ചന് സ്വത്തു മുഴുവന്‍ ആഗ്നസിന് കൊടുക്കുന്നു.
അത് കുടുംബത്തില്‍ കൂടുതല്‍ അന്തഃച്ഛിദ്രങ്ങള്ക്കു വഴിയൊരുക്കുന്നു. സഹികെട്ട ആഗ്നസ്, മെറോണിനെയും കൂട്ടി ശങ്കരന് വൈദ്യരുടെ തപോവനം ആയുര്‍വേദ ചികിത്സാലയത്തിലേക്കു പോകുന്നു.
തപോവനത്തില്‍ പുതിയ ജീവിതാനുഭവങ്ങള്‍ ആഗ്നസിനെ തേടിയെത്തുന്നു. ചിട്ടയായി ചികിത്സിക്കുന്ന വൈദ്യര്, സ്നേഹസമ്പന്നരായ കഷായം കൃഷ്ണന്‍കുട്ടി, നാരായണന്‍കുട്ടി, ജലജ തുടങ്ങിയവരുടെ സാമീപ്യം ആഗ്നസിലും മെറോണിലും പുതു ഊര്‍ജം പകര്‍ന്നു. മെറോണിന്റെ ഫുട്ബോള്‍ കമ്പം മനസ്സിലാക്കിയ കഷായം കൃഷ്ണന്‍കുട്ടി അന്നാട്ടില്‍ എല്ലാ കൊല്ലവും നടക്കാറുള്ള ബേപ്പൂര്‍ സുല്‍ത്താന്‍ മെമ്മോറിയല്‍ ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ഒരു ടീമിലേക്ക് അവന് സെലക്്ഷന്‍ ഒപ്പിക്കുന്നു.
മത്സരദിനം അടുക്കുന്തോറും ആഗ്നസിന്റെ ഉള്ള് ആളാന് തുടങ്ങി. കളിക്കിടയില്‍ മെറോണിന്റെ കാല്‍കുഴയ്ക്ക് പരുക്ക് പറ്റുമോ എന്ന ആശങ്ക ആഗ്നസിനെ അലട്ടാന്‍ തുടങ്ങി.... ഓട്ടിസം, ഫുട്ബോള്‍, ആയുര്‍വേദം എന്നിവയെ കോര്‍ത്ത് ആര്. ശരത് ഒരുക്കുന്ന ചിത്രം 'സ്വയം' ഓട്ടിസം ബാധിതനായ മകനുവേണ്ടി ജീവിക്കുന്ന ഒരമ്മയുടെ ആത്മസംഘര്‍ഷത്തിന്റെയും ആത്മത്യാഗത്തിന്റെയും ജീവിതമുഹൂര്‍ത്തങ്ങള്‍ വരച്ചുകാട്ടുന്നു. സമൂഹത്തില്‍നിന്നും കുടുംബത്തില്‍നിന്നും നേരിടേണ്ടി വരുന്ന പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി കാലികപ്രസക്തി ഒട്ടും നഷ്ടപ്പെടാതെയാണ് സംവിധായകന് ആവിഷ്കരിച്ചിരിക്കുന്നത്.






