
കാസര്‍ഗോഡ് : മഞ്ചേശ്വം എംഎല്‍എ എകെഎം അഷ്റഫിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തി മണ്ഡലത്തിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍. ജില്ലയ്ക്കുള്ള പ്രാതിനിധ്യമായി അഷ്റഫിനെ വേണമെന്നാണ് ആവശ്യം. ഭരണത്തില്‍ പങ്കാളികളില്ലാത്തതിനാലാണ് എല്ലാ അവഗണനകള്‍ക്കും കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
അതേസമയം, ലീഗിന്റെ മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, എൻ ഷംസുദീൻ, വി ഇ അബ്ദുൾ ഗഫൂർ, കെ എം ഷാജി എന്നിവരാണ് മന്ത്രിയാകുന്നത്. ഇക്കാര്യത്തിൽ ഉച്ചയ്ക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. മുഖ്യമന്ത്രിക്ക് ലിസ്റ്റ് കൈമാറുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.






