
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ചുള്ള തന്റെ നിലപാട് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പരസ്യമാക്കിയ സെൻട്രൽ റിസർവ് പോലീസ് സേനയുടെ (സിആർപിഎഫ്) പ്രത്യേക വിഭാഗമായ റാപ്പിഡ് ആക്ഷൻ ഫോഴ്സിലെ (ആർഎഎഫ്) അസിസ്റ്റന്റ് കമാൻഡന്റ് സോണിയ സെഹ്രാവത്ത് ഇപ്പോൾ കടുത്ത പ്രതിഷേധം നേരിടുകയാണ്. അവരുടെ പോസ്റ്റ് അൽപ്പം കടന്നുപോയി എന്നാണ് സിജെപി അടക്കമുള്ള വിമർശകരുടെ നിലപാട്.
ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെയും സിജെപി പ്രവർത്തകരെയും പരിഹസിച്ച് ചത്ത പാറ്റയുടെ ചിത്രത്തോടൊപ്പം “സ്വയം ശരിയാക്കാൻ കഴിയില്ല, എന്നിട്ട് അവരാണ് രാജ്യം ശരിയാക്കാൻ നോക്കുന്നത്” എന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തതാണ് വ്യാപക പ്രതിഷേധത്തിനു കാരണമായത്. പോസ്റ്റ് വലിയ തോതിൽ ചർച്ചയായതിനെ തുടർന്ന് സോണിയ അത് നീക്കം ചെയ്തു. എങ്കിലും, ഞങ്ങൾ പാറ്റകളാണ്, പാറ്റകൾ ഒരിക്കലും ചാകില്ല എന്ന് പറഞ്ഞ് സിജെപി ഇതിനെതിരെ തിരിച്ചടിച്ചു.
ഔദ്യോഗിക സേവന ചട്ടങ്ങൾ പ്രകാരം യൂണിഫോം ധരിച്ചുള്ള ചിത്രങ്ങൾ വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉപയോഗിക്കുന്നതിനും സമരങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പരാമർശങ്ങൾ നടത്തുന്നതിനും ഉദ്യോഗസ്ഥർക്ക് വിലക്കുണ്ട്. ഇത് ലംഘിച്ചതിനെതിരെ സേനയ്ക്കുള്ളിൽ തന്നെ സോണിയയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
ജന്തർ മന്തറിൽ നടന്ന മാർച്ചിൽ പങ്കെടുത്ത സോണിയ സെഹ്രാവത്തിന് ഡ്യൂട്ടിക്കിടയിൽ പരിക്കേറ്റിരുന്നു. പ്രക്ഷോഭത്തിനിടയിൽ പ്രക്ഷോഭകാരികളിൽ ചിലർ കല്ലുകളും ഷൂകളും ഗ്ലാസ് ബോട്ടിലുകളും എറിഞ്ഞതായും, സ്ത്രീകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് തനിക്ക് പരിക്കേറ്റതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അവർ പറഞ്ഞു. എങ്കിലും, യൂണിഫോമിലിരുന്ന് സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള പരാമർശങ്ങൾ പങ്കുവെച്ചത് സേനയുടെ സൽപ്പേരിന് കളങ്കം വരുത്തിയെന്ന ആക്ഷേപം ശക്തമാണ്.
ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെയും സിജെപി പ്രവർത്തകരെയും പരിഹസിച്ച് ചത്ത പാറ്റയുടെ ചിത്രത്തോടൊപ്പം “സ്വയം ശരിയാക്കാൻ കഴിയില്ല, എന്നിട്ട് അവരാണ് രാജ്യം ശരിയാക്കാൻ നോക്കുന്നത്” എന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തതാണ് വ്യാപക പ്രതിഷേധത്തിനു കാരണമായത്. പോസ്റ്റ് വലിയ തോതിൽ ചർച്ചയായതിനെ തുടർന്ന് സോണിയ അത് നീക്കം ചെയ്തു. എങ്കിലും, ഞങ്ങൾ പാറ്റകളാണ്, പാറ്റകൾ ഒരിക്കലും ചാകില്ല എന്ന് പറഞ്ഞ് സിജെപി ഇതിനെതിരെ തിരിച്ചടിച്ചു.
ഔദ്യോഗിക സേവന ചട്ടങ്ങൾ പ്രകാരം യൂണിഫോം ധരിച്ചുള്ള ചിത്രങ്ങൾ വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉപയോഗിക്കുന്നതിനും സമരങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പരാമർശങ്ങൾ നടത്തുന്നതിനും ഉദ്യോഗസ്ഥർക്ക് വിലക്കുണ്ട്. ഇത് ലംഘിച്ചതിനെതിരെ സേനയ്ക്കുള്ളിൽ തന്നെ സോണിയയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
ജന്തർ മന്തറിൽ നടന്ന മാർച്ചിൽ പങ്കെടുത്ത സോണിയ സെഹ്രാവത്തിന് ഡ്യൂട്ടിക്കിടയിൽ പരിക്കേറ്റിരുന്നു. പ്രക്ഷോഭത്തിനിടയിൽ പ്രക്ഷോഭകാരികളിൽ ചിലർ കല്ലുകളും ഷൂകളും ഗ്ലാസ് ബോട്ടിലുകളും എറിഞ്ഞതായും, സ്ത്രീകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് തനിക്ക് പരിക്കേറ്റതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അവർ പറഞ്ഞു. എങ്കിലും, യൂണിഫോമിലിരുന്ന് സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള പരാമർശങ്ങൾ പങ്കുവെച്ചത് സേനയുടെ സൽപ്പേരിന് കളങ്കം വരുത്തിയെന്ന ആക്ഷേപം ശക്തമാണ്.







Comments