
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട് സുപ്രീംകോടതി. നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്, അണ്ടര്‍ ഗ്രാജുവേറ്റ് പരീക്ഷാ നടത്തിപ്പ് കൂടുതല്‍ സുതാര്യമാക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിച്ചുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോടും കേന്ദ്രത്തോടും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. നിര്‍ണായകമായ ഈ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 'തുടര്‍ച്ചയായി തെറ്റുകള്‍ വരുത്തുന്ന രീതി' അനുവദിക്കാന്‍ കഴിയില്ലെന്ന് പരമോന്നത കോടതി നിരീക്ഷിച്ചു.
എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. നീറ്റ് പരീക്ഷാ പ്രക്രിയയിലെ ക്രമക്കേടുകള്‍ ആരോപിച്ചുകൊണ്ട് ഫെഡ റേഷന്‍ ഓഫ് ഓള് ഇന്ത്യ മെഡിക്കല്‍ അസോസിയേഷനും യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ടും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്ക വെയാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച്, രാധാകൃഷ്ണന് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ചൂണ്ടിക്കാണിക്കുകയും പരീക്ഷാ നടത്തിപ്പില്‍ വ്യവസ്ഥാപിതമായ പരിഷ്കരണങ്ങളുടെ ആവശ്യകത വ്യക്തമാക്കുകയും ചെയ്തു. വിശദമായ സത്യവാങ്മൂലം ഓഗസ്റ്റ് 3-നകം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോടും എന്‍.ടി.എയോടും കോടതി നിര്‍ദ്ദേശിച്ചു.
രാധാകൃഷ്ണന് കമ്മിറ്റി നിര്‍ദ്ദേശിച്ച 'ഹൈബ്രിഡ് പരീക്ഷാ മാതൃക'യോട് പ്രതികരിക്കാന്‍ എന്‍.ടി.എയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാതൃക പ്രകാരം, എന്‍ക്രിപ്റ്റ് ചെയ്ത ഡിജിറ്റല്‍ ചോദ്യപ്പേപ്പറുകള്‍ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുകയും പരീക്ഷയ്ക്ക് 30 മുതല്‍ 60 മിനിറ്റ് മുന്‍പ് മാത്രം അവിടെ വെച്ച് പ്രിന്റ് ചെയ്യുകയും ചെയ്യും. ഇത് ചോദ്യപ്പേപ്പറുകള്‍ ഭൗതികമായി കൊണ്ടുപോകുന്നത് ഒഴിവാക്കുകയും ചോര്‍ച്ചയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
നീറ്റ് യു.ജി പോലുള്ള നിര്‍ണായക പ്രവേശന പരീക്ഷകളുടെ സുരക്ഷയും സുതാര്യതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പരീക്ഷാ പരിഷ്കരണങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചതാണ് രാധാകൃഷ്ണന് കമ്മിറ്റി. വിഷയത്തില്‍ ചില പുരോഗതികള്‍ ഉണ്ടായിട്ടുണ്ടെന്നും അവ രേഖപ്പെടുത്താന്‍ കുറച്ച് സമയം വേണമെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതി ബെഞ്ചിനെ അറിയിച്ചു.
എന്നിരുന്നാലും, രാധാകൃഷ്ണന് കമ്മിറ്റി ഇതിനകം ചൂണ്ടിക്കാണിച്ച നിരവധി വിഷയങ്ങളില്‍ കോടതിക്ക് വ്യക്തത വേണമെന്ന് ജസ്റ്റിസ് നരസിംഹ പ്രസ്താവിച്ചു. എന്‍.ടി.എയുടെ ഗവേണിംഗ് ബോര്‍ഡിലെ പരിഷ്കാരങ്ങള്‍, നാമനിര്‍ദ്ദേശ പ്രക്രിയ, വിദഗ്ധരെ ഉള്‍പ്പെടുത്തല്‍, ചോദ്യപ്പേപ്പറുകളുടെ പ്രിന്റിംഗും ഗതാഗതവും ഉള്‍പ്പെടെയുള്ള പരീക്ഷയ്ക്ക് മുന്‍പുള്ള നടപടികളിലെ മെച്ചപ്പെടുത്തലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
'ചോദ്യപ്പേപ്പറുകള്‍ കടത്താന്‍ ഇന്ത്യന്‍ വ്യോമസേനയെ ഉപയോഗിക്കുന്നത് ഒരു താല്‍ക്കാലിക നടപടി മാത്രമായിരിക്കാം. നമുക്ക് ഇതിനായി ഒരു വ്യവസ്ഥാപിത സംവിധാനം ഉണ്ടായിരിക്കണം.' ജസ്റ്റിസ് നരസിംഹ വ്യക്തമാക്കി. വരുന്ന വര്‍ഷം മുതല്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ സി.ബി.ടി ഫോര്‍മാറ്റിലേക്ക് മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ച സാഹചര്യത്തില്‍, സുതാര്യത, നിഷ്പക്ഷത, സൈബര്‍ സുരക്ഷ, പരീക്ഷയുടെ വിശ്വാസ്യത എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫൈമയും യു.ഡി.എഫും ഈ ഹര്‍ജി ഫയല്‍ ചെയ്തത്.
എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. നീറ്റ് പരീക്ഷാ പ്രക്രിയയിലെ ക്രമക്കേടുകള്‍ ആരോപിച്ചുകൊണ്ട് ഫെഡ റേഷന്‍ ഓഫ് ഓള് ഇന്ത്യ മെഡിക്കല്‍ അസോസിയേഷനും യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ടും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്ക വെയാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച്, രാധാകൃഷ്ണന് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ചൂണ്ടിക്കാണിക്കുകയും പരീക്ഷാ നടത്തിപ്പില്‍ വ്യവസ്ഥാപിതമായ പരിഷ്കരണങ്ങളുടെ ആവശ്യകത വ്യക്തമാക്കുകയും ചെയ്തു. വിശദമായ സത്യവാങ്മൂലം ഓഗസ്റ്റ് 3-നകം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോടും എന്‍.ടി.എയോടും കോടതി നിര്‍ദ്ദേശിച്ചു.
രാധാകൃഷ്ണന് കമ്മിറ്റി നിര്‍ദ്ദേശിച്ച 'ഹൈബ്രിഡ് പരീക്ഷാ മാതൃക'യോട് പ്രതികരിക്കാന്‍ എന്‍.ടി.എയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാതൃക പ്രകാരം, എന്‍ക്രിപ്റ്റ് ചെയ്ത ഡിജിറ്റല്‍ ചോദ്യപ്പേപ്പറുകള്‍ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുകയും പരീക്ഷയ്ക്ക് 30 മുതല്‍ 60 മിനിറ്റ് മുന്‍പ് മാത്രം അവിടെ വെച്ച് പ്രിന്റ് ചെയ്യുകയും ചെയ്യും. ഇത് ചോദ്യപ്പേപ്പറുകള്‍ ഭൗതികമായി കൊണ്ടുപോകുന്നത് ഒഴിവാക്കുകയും ചോര്‍ച്ചയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
നീറ്റ് യു.ജി പോലുള്ള നിര്‍ണായക പ്രവേശന പരീക്ഷകളുടെ സുരക്ഷയും സുതാര്യതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പരീക്ഷാ പരിഷ്കരണങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചതാണ് രാധാകൃഷ്ണന് കമ്മിറ്റി. വിഷയത്തില്‍ ചില പുരോഗതികള്‍ ഉണ്ടായിട്ടുണ്ടെന്നും അവ രേഖപ്പെടുത്താന്‍ കുറച്ച് സമയം വേണമെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതി ബെഞ്ചിനെ അറിയിച്ചു.
എന്നിരുന്നാലും, രാധാകൃഷ്ണന് കമ്മിറ്റി ഇതിനകം ചൂണ്ടിക്കാണിച്ച നിരവധി വിഷയങ്ങളില്‍ കോടതിക്ക് വ്യക്തത വേണമെന്ന് ജസ്റ്റിസ് നരസിംഹ പ്രസ്താവിച്ചു. എന്‍.ടി.എയുടെ ഗവേണിംഗ് ബോര്‍ഡിലെ പരിഷ്കാരങ്ങള്‍, നാമനിര്‍ദ്ദേശ പ്രക്രിയ, വിദഗ്ധരെ ഉള്‍പ്പെടുത്തല്‍, ചോദ്യപ്പേപ്പറുകളുടെ പ്രിന്റിംഗും ഗതാഗതവും ഉള്‍പ്പെടെയുള്ള പരീക്ഷയ്ക്ക് മുന്‍പുള്ള നടപടികളിലെ മെച്ചപ്പെടുത്തലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
'ചോദ്യപ്പേപ്പറുകള്‍ കടത്താന്‍ ഇന്ത്യന്‍ വ്യോമസേനയെ ഉപയോഗിക്കുന്നത് ഒരു താല്‍ക്കാലിക നടപടി മാത്രമായിരിക്കാം. നമുക്ക് ഇതിനായി ഒരു വ്യവസ്ഥാപിത സംവിധാനം ഉണ്ടായിരിക്കണം.' ജസ്റ്റിസ് നരസിംഹ വ്യക്തമാക്കി. വരുന്ന വര്‍ഷം മുതല്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ സി.ബി.ടി ഫോര്‍മാറ്റിലേക്ക് മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ച സാഹചര്യത്തില്‍, സുതാര്യത, നിഷ്പക്ഷത, സൈബര്‍ സുരക്ഷ, പരീക്ഷയുടെ വിശ്വാസ്യത എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫൈമയും യു.ഡി.എഫും ഈ ഹര്‍ജി ഫയല്‍ ചെയ്തത്.







Comments