
തെലങ്കാനയിലെ ജോഗുലാംബ ഗദ്വാല ജില്ലയിൽ നിന്നുള്ള അവിശ്വസനീയമായ ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കനാൽ കരയിലൂടെ കയറിവന്ന ഭയപ്പെടുത്തുന്ന ഒരു വലിയ മുതലയ്ക്ക് ഒരു പൂജാരി യാതൊരു ഭയവുമില്ലാതെ പ്രത്യേക പൂജകൾ നടത്തുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. കടുത്ത വരൾച്ച മാറി സംസ്ഥാനത്ത് സമൃദ്ധമായി മഴ പെയ്യുന്നതിനാണ് അദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചത്. ആരും ഒന്നു ഞെട്ടിപ്പോകുന്ന ഈ വ്യത്യസ്തമായ ആചാരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
കൃഷ്ണാ നദിയിലെ ബീചുപള്ളി പുഷ്കര ഘാട്ടിന് സമീപമാണ് ഈ അസാധാരണ സംഭവം നടന്നത്. അവധി ദിവസമായതിനാൽ നദീതീരത്ത് ധാരാളം ആളുകൾ ഒത്തുകൂടിയിരുന്നു. അതിനിടയിലാണ് നദിയിൽ നിന്ന് കരയിലേക്ക് ഒരു കൂറ്റൻ മുതല ഇരച്ചെത്തിയത്. ഇത് കണ്ട് പരിഭ്രാന്തരായ ജനങ്ങൾ ജീവനുംകൊണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അവിടെയുണ്ടായിരുന്ന അനിൽ ശർമ്മ എന്ന പുരോഹിതൻ ഒട്ടും പരിഭ്രാന്തനാകാതെ ഈ മുതലയ്ക്ക് മുന്നിൽ ചെന്നിരിക്കുകയായിരുന്നു.
തുടർന്ന് അദ്ദേഹം മുതലയ്ക്ക് മുന്നിൽ ഇരുന്ന് മന്ത്രങ്ങൾ ജപിക്കുകയും കുങ്കുമവും പൂക്കളും അർപ്പിച്ച് പ്രത്യേക പൂജകൾ നടത്തുകയും ചെയ്തു. വൃതാനുഷ്ഠാനങ്ങളുടെ ഭാഗമായി മഴയുടെ ദൈവമായ വരുണന്റെ വാഹനമാണ് മുതല എന്നും, സംസ്ഥാനത്ത് നല്ല രീതിയിൽ മഴ പെയ്ത് കർഷകർക്ക് സമൃദ്ധി ഉണ്ടാകാൻ വേണ്ടിയാണ് താൻ ഈ വഴിപാട് നടത്തിയതെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചു. രസകരമെന്നു പറയട്ടെ, പൂജ നടക്കുന്നത്രയും നേരം ആ മുതല യാതൊരുവിധ ആക്രമണസ്വഭാവവും കാണിക്കാതെ ശാന്തമായി അവിടെ കിടക്കുകയായിരുന്നു.
തുടർന്ന് ഭയന്നോടിയ നാട്ടുകാരുടെ വിവരമനുസരിച്ച് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഏറെ പണിപ്പെട്ടാണ് അവർ ഈ മുതലയെ സുരക്ഷിതമായി ബന്ധിച്ച് വീണ്ടും നദിയിലേക്ക് തന്നെ തുറന്നുവിട്ടത്. ജനവാസ മേഖലയിലും പുഷ്കര ഘാട്ടിലും മുതല ഇറങ്ങിയത് ഭീതി പരത്തിയെങ്കിലും, പൂജാരിയുടെ ഈ സാഹസിക പ്രവൃത്തിയും പ്രാർത്ഥനയും ഇപ്പോൾ രാജ്യത്തുടനീളം വലിയ കൗതുകമായി മാറിയിരിക്കുകയാണ്.
കൃഷ്ണാ നദിയിലെ ബീചുപള്ളി പുഷ്കര ഘാട്ടിന് സമീപമാണ് ഈ അസാധാരണ സംഭവം നടന്നത്. അവധി ദിവസമായതിനാൽ നദീതീരത്ത് ധാരാളം ആളുകൾ ഒത്തുകൂടിയിരുന്നു. അതിനിടയിലാണ് നദിയിൽ നിന്ന് കരയിലേക്ക് ഒരു കൂറ്റൻ മുതല ഇരച്ചെത്തിയത്. ഇത് കണ്ട് പരിഭ്രാന്തരായ ജനങ്ങൾ ജീവനുംകൊണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അവിടെയുണ്ടായിരുന്ന അനിൽ ശർമ്മ എന്ന പുരോഹിതൻ ഒട്ടും പരിഭ്രാന്തനാകാതെ ഈ മുതലയ്ക്ക് മുന്നിൽ ചെന്നിരിക്കുകയായിരുന്നു.
തുടർന്ന് അദ്ദേഹം മുതലയ്ക്ക് മുന്നിൽ ഇരുന്ന് മന്ത്രങ്ങൾ ജപിക്കുകയും കുങ്കുമവും പൂക്കളും അർപ്പിച്ച് പ്രത്യേക പൂജകൾ നടത്തുകയും ചെയ്തു. വൃതാനുഷ്ഠാനങ്ങളുടെ ഭാഗമായി മഴയുടെ ദൈവമായ വരുണന്റെ വാഹനമാണ് മുതല എന്നും, സംസ്ഥാനത്ത് നല്ല രീതിയിൽ മഴ പെയ്ത് കർഷകർക്ക് സമൃദ്ധി ഉണ്ടാകാൻ വേണ്ടിയാണ് താൻ ഈ വഴിപാട് നടത്തിയതെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചു. രസകരമെന്നു പറയട്ടെ, പൂജ നടക്കുന്നത്രയും നേരം ആ മുതല യാതൊരുവിധ ആക്രമണസ്വഭാവവും കാണിക്കാതെ ശാന്തമായി അവിടെ കിടക്കുകയായിരുന്നു.
തുടർന്ന് ഭയന്നോടിയ നാട്ടുകാരുടെ വിവരമനുസരിച്ച് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഏറെ പണിപ്പെട്ടാണ് അവർ ഈ മുതലയെ സുരക്ഷിതമായി ബന്ധിച്ച് വീണ്ടും നദിയിലേക്ക് തന്നെ തുറന്നുവിട്ടത്. ജനവാസ മേഖലയിലും പുഷ്കര ഘാട്ടിലും മുതല ഇറങ്ങിയത് ഭീതി പരത്തിയെങ്കിലും, പൂജാരിയുടെ ഈ സാഹസിക പ്രവൃത്തിയും പ്രാർത്ഥനയും ഇപ്പോൾ രാജ്യത്തുടനീളം വലിയ കൗതുകമായി മാറിയിരിക്കുകയാണ്.







Comments