
വാഷിംഗ്ടൺ: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുഎസിലെ തെരഞ്ഞെടുപ്പുകളിൽ വോട്ടർമാർ തിരിച്ചറിയൽ രേഖയും പൗരത്വ തെളിവും നിർബന്ധമാക്കുന്ന 'സേവ് അമേരിക്ക ആക്റ്റ്' എത്രയും പെട്ടെന്ന് പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായുള്ള സമീപകാല സംഭാഷണം ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഇന്ത്യയുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് സംവിധാനത്തെ അഭിനന്ദിച്ചത്.സാധുവായ ഫോട്ടോ ഐഡി ഇല്ലാതെ എങ്ങനെയാണ് യുഎസിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയുക എന്ന് ഈ മാസം ആദ്യം ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ചോദിച്ചു എന്നും ട്രംപ് വ്യക്തമാക്കുന്നു.
ഇന്ത്യയുടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 64,60,00,000 (64.6 കോടി) വോട്ടർമാരാണുണ്ടായിരുന്നത്! അതിൽ 1 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് തപാൽ വഴി വോട്ട് ചെയ്തത്. ഓരോ വോട്ടർക്കും സാധുവായ ഫോട്ടോ തിരിച്ചറിയൽ രേഖ ഉണ്ടായിരിക്കുകയും വേണം. യുഎസ് കോൺഗ്രസ് എത്രയും പെട്ടെന്ന് 'സേവ് അമേരിക്ക ആക്റ്റ്' പാസാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ യുഎസ് പൗരന്മാർക്ക് മാത്രമാണ് വോട്ടവകാശമെന്ന് ഉറപ്പാക്കാനാണ് 'സേവ് അമേരിക്ക’ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ വോട്ടർമാർ രജിസ്റ്റർ ചെയ്യുമ്പോൾ സാധുവായ തിരിച്ചറിയൽ രേഖയും പൗരത്വ തെളിവും നൽകേണ്ടി വരും.
വൈറ്റ് ഹൗസിന്റെ വിശദീകരണം അനുസരിച്ച്, ഫെഡറൽ വോട്ടർ പട്ടികയിൽ നിന്ന് പൗരന്മാരല്ലാത്തവരെ ഒഴിവാക്കാൻ സംസ്ഥാനങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തും. രോഗം, ശാരീരിക ബുദ്ധിമുട്ടുകൾ, സൈനിക സേവനം, യാത്രാ വേളകൾ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ അല്ലാതെ തപാൽ വോട്ടിംഗ് പരിമിതപ്പെടുത്തും.
യുഎസിലെ വോട്ടർ തിരിച്ചറിയൽ സുരക്ഷ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ദുർബലമാണെന്ന് വൈറ്റ് ഹൗസ് ചൂണ്ടിക്കാണിക്കുന്നു. "ഇന്ത്യയും ബ്രസീലും ബയോമെട്രിക് ഡാറ്റാബേസുമായി വോട്ടർ ഐഡിയെ ബന്ധിപ്പിക്കുമ്പോൾ, യുഎസ് പ്രധാനമായും പൗരത്വത്തിനായി സ്വയം സാക്ഷ്യപ്പെടുത്തലിനെയാണ് ആശ്രയിക്കുന്നത്" എന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഈ വർഷം ജനുവരി 29-നാണ് ഈ ബിൽ കോൺഗ്രസിൽ അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് സുരക്ഷ ശക്തമാക്കുന്നതിന് വോട്ടർ ഐഡിയും പൗരത്വ രേഖകളും അത്യന്താപേക്ഷിതമാണെന്ന് വാദിച്ചുകൊണ്ട് ട്രംപ് ഈ ബില്ലിന് ശക്തമായ പിന്തുണയാണ് നൽകിവരുന്നത്.
ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായുള്ള സമീപകാല സംഭാഷണം ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഇന്ത്യയുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് സംവിധാനത്തെ അഭിനന്ദിച്ചത്.സാധുവായ ഫോട്ടോ ഐഡി ഇല്ലാതെ എങ്ങനെയാണ് യുഎസിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയുക എന്ന് ഈ മാസം ആദ്യം ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ചോദിച്ചു എന്നും ട്രംപ് വ്യക്തമാക്കുന്നു.
ഇന്ത്യയുടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 64,60,00,000 (64.6 കോടി) വോട്ടർമാരാണുണ്ടായിരുന്നത്! അതിൽ 1 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് തപാൽ വഴി വോട്ട് ചെയ്തത്. ഓരോ വോട്ടർക്കും സാധുവായ ഫോട്ടോ തിരിച്ചറിയൽ രേഖ ഉണ്ടായിരിക്കുകയും വേണം. യുഎസ് കോൺഗ്രസ് എത്രയും പെട്ടെന്ന് 'സേവ് അമേരിക്ക ആക്റ്റ്' പാസാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ യുഎസ് പൗരന്മാർക്ക് മാത്രമാണ് വോട്ടവകാശമെന്ന് ഉറപ്പാക്കാനാണ് 'സേവ് അമേരിക്ക’ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ വോട്ടർമാർ രജിസ്റ്റർ ചെയ്യുമ്പോൾ സാധുവായ തിരിച്ചറിയൽ രേഖയും പൗരത്വ തെളിവും നൽകേണ്ടി വരും.
വൈറ്റ് ഹൗസിന്റെ വിശദീകരണം അനുസരിച്ച്, ഫെഡറൽ വോട്ടർ പട്ടികയിൽ നിന്ന് പൗരന്മാരല്ലാത്തവരെ ഒഴിവാക്കാൻ സംസ്ഥാനങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തും. രോഗം, ശാരീരിക ബുദ്ധിമുട്ടുകൾ, സൈനിക സേവനം, യാത്രാ വേളകൾ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ അല്ലാതെ തപാൽ വോട്ടിംഗ് പരിമിതപ്പെടുത്തും.
യുഎസിലെ വോട്ടർ തിരിച്ചറിയൽ സുരക്ഷ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ദുർബലമാണെന്ന് വൈറ്റ് ഹൗസ് ചൂണ്ടിക്കാണിക്കുന്നു. "ഇന്ത്യയും ബ്രസീലും ബയോമെട്രിക് ഡാറ്റാബേസുമായി വോട്ടർ ഐഡിയെ ബന്ധിപ്പിക്കുമ്പോൾ, യുഎസ് പ്രധാനമായും പൗരത്വത്തിനായി സ്വയം സാക്ഷ്യപ്പെടുത്തലിനെയാണ് ആശ്രയിക്കുന്നത്" എന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഈ വർഷം ജനുവരി 29-നാണ് ഈ ബിൽ കോൺഗ്രസിൽ അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് സുരക്ഷ ശക്തമാക്കുന്നതിന് വോട്ടർ ഐഡിയും പൗരത്വ രേഖകളും അത്യന്താപേക്ഷിതമാണെന്ന് വാദിച്ചുകൊണ്ട് ട്രംപ് ഈ ബില്ലിന് ശക്തമായ പിന്തുണയാണ് നൽകിവരുന്നത്.







Comments