
ഭോപ്പാൽ: ഇൻസ്റ്റാഗ്രാം റീലിലെ വ്യാജ പ്രചരണം വിശ്വസിച്ച വിദ്യാർഥിയും കൂട്ടരും 17 കാരനായ തെരുവു കച്ചവടക്കാരനെ കൊലചെയ്തു. മനുഷ്യന്റെ വൃഷണങ്ങൾക്ക് 1.2 കോടി രൂപ വില ലഭിക്കുമെന്ന വ്യാജ പ്രചാരണത്തെ തുടർന്നാണ് ബിബിഎ വിദ്യാർത്ഥിയും കൂട്ടുകാരും ചേർന്ന് ഈ ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ സോഹബ് ഖാൻ (20), ആമിർ ഖുറേഷി (18) എന്നിവരെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഡോക്ടർമാരുടെ വേഷം ധരിച്ച് നടന്നിരുന്ന രണ്ടാം വർഷ ബിബിഎ വിദ്യാർഥി സോഹബ് ഖാൻ എന്ന പ്രതി ഇൻസ്റ്റാഗ്രാമിൽ കണ്ട ഒരു റീലിലൂടെയാണ് വൃഷണത്തിന് 1.2 കോടി രൂപ വിലവരുമെന്ന വ്യാജ വാർത്ത മനസ്സിലാക്കിയത്. 15-16 വയസ്സുള്ള ആൺകുട്ടികളുടെ ശരീരഭാഗങ്ങൾ വിറ്റാൽ കോടികൾ ലഭിക്കുമെന്ന് ഇയാൾ സുഹൃത്തുക്കളെയും വിശ്വസിപ്പിച്ചു.
ഇഖ്ബാൽ മൈതാനത്തിന് സമീപം പേനകളും കീചെയിനുകളും വിൽക്കുന്ന 17 കാരനായ റെഹാൻ എന്ന കുട്ടിയാണ് ക്രൂരകൃത്യത്തിന് ഇരയായത്. റഹാന് ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ടു. മാതാവ് പൊതുശൗചാലയത്തിൽ ക്ലീനറായി ജോലി ചെയ്യുകയും ചെയ്യുകയാണ്. ആഗസ്റ്റ് 6-ന് പ്രായപൂർത്തിയാകാത്ത രണ്ട് പേർ റെഹാനെ സമീപിച്ച് ചില കുട്ടികളുമായി വഴക്കാണെന്നും സഹായിക്കാനെത്തിയാൽ 100 രൂപ നൽകാമെന്നും പറഞ്ഞ് കൂട്ടി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വിജനമായ ധോബിഘട്ട് പ്രദേശത്ത് എത്തിച്ച് പ്രതികൾ റെഹാനെ കുത്തിക്കൊലപ്പെടുത്തി.
കൊലപാതകത്തിന് ശേഷം സോഹബിന്റെ നിർദ്ദേശപ്രകാരം റെഹാനന്റെ ശരീരഭാഗങ്ങൾ മുറിച്ചെടുത്ത് പ്ലാസ്റ്റിക് കവറിലാക്കി. എന്നാൽ കോടികൾ തരുമെന്ന് കരുതിയ വാങ്ങുന്നയാളെ കണ്ടെത്താൻ പ്രതികൾക്ക് കഴിഞ്ഞില്ല. വ്യാജവാർത്തയാണെന്ന് തിരിച്ചറിഞ്ഞതോടെ മുറിച്ചെടുത്ത ശരീരഭാഗങ്ങൾ അവർ വെള്ളത്തിലേക്ക് വലിച്ചെറിയുകയായിരുന്നു.
ആഗസ്റ്റ് 10-ന് ഛോട്ടാ തലാബിന് സമീപമുള്ള ധോബിഘട്ടിൽ നിന്ന് അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടക്കത്തിൽ ആളെ തിരിച്ചറിയാൻ കഴിയാത്തതിനെ തുടർന്ന് പോലീസ് ഫോട്ടോകൾ പ്രചരിപ്പിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. ആഗസ്റ്റ് 15-ന് കാണാതായ മകനെ തേടിയെത്തിയ അമ്മയാണ് ശരീരത്തിലെ പച്ചകുത്തിയ അടയാളം കണ്ട് മൃതദേഹം റെഹാന്റേതാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. പ്രതികളിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കത്രികയും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഡോക്ടർമാരുടെ വേഷം ധരിച്ച് നടന്നിരുന്ന രണ്ടാം വർഷ ബിബിഎ വിദ്യാർഥി സോഹബ് ഖാൻ എന്ന പ്രതി ഇൻസ്റ്റാഗ്രാമിൽ കണ്ട ഒരു റീലിലൂടെയാണ് വൃഷണത്തിന് 1.2 കോടി രൂപ വിലവരുമെന്ന വ്യാജ വാർത്ത മനസ്സിലാക്കിയത്. 15-16 വയസ്സുള്ള ആൺകുട്ടികളുടെ ശരീരഭാഗങ്ങൾ വിറ്റാൽ കോടികൾ ലഭിക്കുമെന്ന് ഇയാൾ സുഹൃത്തുക്കളെയും വിശ്വസിപ്പിച്ചു.
ഇഖ്ബാൽ മൈതാനത്തിന് സമീപം പേനകളും കീചെയിനുകളും വിൽക്കുന്ന 17 കാരനായ റെഹാൻ എന്ന കുട്ടിയാണ് ക്രൂരകൃത്യത്തിന് ഇരയായത്. റഹാന് ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ടു. മാതാവ് പൊതുശൗചാലയത്തിൽ ക്ലീനറായി ജോലി ചെയ്യുകയും ചെയ്യുകയാണ്. ആഗസ്റ്റ് 6-ന് പ്രായപൂർത്തിയാകാത്ത രണ്ട് പേർ റെഹാനെ സമീപിച്ച് ചില കുട്ടികളുമായി വഴക്കാണെന്നും സഹായിക്കാനെത്തിയാൽ 100 രൂപ നൽകാമെന്നും പറഞ്ഞ് കൂട്ടി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വിജനമായ ധോബിഘട്ട് പ്രദേശത്ത് എത്തിച്ച് പ്രതികൾ റെഹാനെ കുത്തിക്കൊലപ്പെടുത്തി.
കൊലപാതകത്തിന് ശേഷം സോഹബിന്റെ നിർദ്ദേശപ്രകാരം റെഹാനന്റെ ശരീരഭാഗങ്ങൾ മുറിച്ചെടുത്ത് പ്ലാസ്റ്റിക് കവറിലാക്കി. എന്നാൽ കോടികൾ തരുമെന്ന് കരുതിയ വാങ്ങുന്നയാളെ കണ്ടെത്താൻ പ്രതികൾക്ക് കഴിഞ്ഞില്ല. വ്യാജവാർത്തയാണെന്ന് തിരിച്ചറിഞ്ഞതോടെ മുറിച്ചെടുത്ത ശരീരഭാഗങ്ങൾ അവർ വെള്ളത്തിലേക്ക് വലിച്ചെറിയുകയായിരുന്നു.
ആഗസ്റ്റ് 10-ന് ഛോട്ടാ തലാബിന് സമീപമുള്ള ധോബിഘട്ടിൽ നിന്ന് അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടക്കത്തിൽ ആളെ തിരിച്ചറിയാൻ കഴിയാത്തതിനെ തുടർന്ന് പോലീസ് ഫോട്ടോകൾ പ്രചരിപ്പിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. ആഗസ്റ്റ് 15-ന് കാണാതായ മകനെ തേടിയെത്തിയ അമ്മയാണ് ശരീരത്തിലെ പച്ചകുത്തിയ അടയാളം കണ്ട് മൃതദേഹം റെഹാന്റേതാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. പ്രതികളിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കത്രികയും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.







Comments