
കൊച്ചി: കുറുപ്പുംപടിയില്‍ നിന്നും കാണാതായ 12 കാരിയെ ഒഡീഷയിലെ നക്സല്‍ബാധിത പ്രദേശത്ത് പോയി അതിസാഹസീകമായി രക്ഷപ്പെടുത്തി കേരളാപോലീസിന്റെ കുറുപ്പുംപടി സ്ക്വാഡ്. കണ്ണൂര്‍ സ്ക്വാഡ് സിനിമയെ വെല്ലുന്ന രീതിയിലുള്ള ഓപ്പറേഷനില്‍ 4000 കിലോമീറ്റര്‍ സഞ്ചരിച്ചായിരുന്നു പെണ്‍കുട്ടിയെ പോലീസ് തിരിച്ചുപിടിച്ചത്. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി.
ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ ആണ്‍സുഹൃത്തിന്റെ ലൊക്കേഷന്‍ ഒഡിഷയിലെ നക്സല്‍ ബാധിത മേഖലയായ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തില്‍ കണ്ടെത്തി. ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെ ഓഗസ്റ്റ് 13-ന് വൈകിട്ട് 6 മണിയോടെയാണ് കാണാതായത്. മകളെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുറുപ്പംപടി പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. പെണ്‍കുട്ടി താമസിച്ചിരുന്ന മേതലയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
എന്നാല്‍, സൈബര്‍ സെല്ലിന്റെ സഹായത്തോടെ തമിഴ്നാട്ടിലെ സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സേലത്തെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി സൗഹൃദത്തിലായിരുന്നുവെന്ന് പൊലീസ് മനസ്സിലാക്കി. കുറുപ്പംപടിയില്‍ നിന്നുള്ള പൊലീസ് സംഘം സേലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
കുട്ടിയുമായി ബന്ധപ്പെട്ടിരുന്ന യുവാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത് അന്വേഷണത്തിന് തടസ്സമായി. എന്നാല്‍, ഒഡിഷയിലെ ഗഞ്ചം ജില്ലയിലുള്ള നബാഗൊച്ച ഗ്രാമത്തില്‍ അലോക് എന്ന യുവാവിനൊപ്പമാണ് പെണ്‍കുട്ടി കഴിയുന്നതെന്ന നിര്‍ണായക വിവരം പൊലീസിന് ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഈ പ്രദേശം നക്സല്‍ ബാധിതമാണെന്നും അങ്ങോട്ടേക്ക് യാത്ര ചെയ്യുന്നത് വലിയ അപകടസാധ്യതയുള്ളതാണെന്നും മനസ്സിലാക്കിയ സംഘം ഓഗസ്റ്റ് 18-ന് ഒഡിഷയിലെത്തി.
ഒഡിഷയിലെത്തിയ ശേഷം അന്വേഷണ സംഘം ഭഞ്ചനഗര് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പകല്‍ സമയത്ത് പൊലീസ് വാഹനങ്ങള്‍ക്ക് ആ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് പ്രായോഗികമല്ലെന്ന് അവര്‍ അറിയിച്ചു. തുടര്‍ന്ന് അര്‍ധരാത്രിയോടെ പ്രദേശത്തേക്ക് പോകാന്‍ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.
സുരക്ഷയ്ക്കായി സ്റ്റേഷന് ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ ആയുധധാരികളായ എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തെ അകമ്പടി സേവിച്ചു. അര്‍ധരാത്രിയോടെ, വനമേഖലയിലൂടെ ഏകദേശം 40 കിലോമീറ്റര്‍ സഞ്ചരിച്ച പൊലീസ് സംഘം ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റര്‍ അകലെ വാഹനങ്ങള്‍ നിര്‍ത്തി. തുടര്‍ന്ന് അന്വേഷണ സംഘം കാട്ടിലൂടെ നടന്ന് സ്ഥലത്തെത്തുകയും, പെണ്‍കുട്ടി നിന്നിരുന്ന വീട് തിരിച്ചറിഞ്ഞ് വീട് വളയുകയും ചെയ്തു.
സമീപത്തെ വീടുകളിലുള്ളവര്‍ ഉണര്‍ന്ന് അവിടെ തടിച്ചുകൂടി. ചെറിയ വാക്കുതര്‍ക്കത്തിന് ശേഷം പൊലീസ് അലോകിനെയും കാണാതായ പെണ്‍കുട്ടിയെയും കണ്ടെത്തി ഭഞ്ചനഗര് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുടര്‍ന്ന് അന്വേഷണ സംഘം പെണ്‍കുട്ടിയുമായി കേരളത്തിലേക്ക് മടങ്ങി. മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ കൈമാറി
ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ ആണ്‍സുഹൃത്തിന്റെ ലൊക്കേഷന്‍ ഒഡിഷയിലെ നക്സല്‍ ബാധിത മേഖലയായ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തില്‍ കണ്ടെത്തി. ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെ ഓഗസ്റ്റ് 13-ന് വൈകിട്ട് 6 മണിയോടെയാണ് കാണാതായത്. മകളെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുറുപ്പംപടി പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. പെണ്‍കുട്ടി താമസിച്ചിരുന്ന മേതലയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
എന്നാല്‍, സൈബര്‍ സെല്ലിന്റെ സഹായത്തോടെ തമിഴ്നാട്ടിലെ സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സേലത്തെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി സൗഹൃദത്തിലായിരുന്നുവെന്ന് പൊലീസ് മനസ്സിലാക്കി. കുറുപ്പംപടിയില്‍ നിന്നുള്ള പൊലീസ് സംഘം സേലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
കുട്ടിയുമായി ബന്ധപ്പെട്ടിരുന്ന യുവാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത് അന്വേഷണത്തിന് തടസ്സമായി. എന്നാല്‍, ഒഡിഷയിലെ ഗഞ്ചം ജില്ലയിലുള്ള നബാഗൊച്ച ഗ്രാമത്തില്‍ അലോക് എന്ന യുവാവിനൊപ്പമാണ് പെണ്‍കുട്ടി കഴിയുന്നതെന്ന നിര്‍ണായക വിവരം പൊലീസിന് ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഈ പ്രദേശം നക്സല്‍ ബാധിതമാണെന്നും അങ്ങോട്ടേക്ക് യാത്ര ചെയ്യുന്നത് വലിയ അപകടസാധ്യതയുള്ളതാണെന്നും മനസ്സിലാക്കിയ സംഘം ഓഗസ്റ്റ് 18-ന് ഒഡിഷയിലെത്തി.
ഒഡിഷയിലെത്തിയ ശേഷം അന്വേഷണ സംഘം ഭഞ്ചനഗര് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പകല്‍ സമയത്ത് പൊലീസ് വാഹനങ്ങള്‍ക്ക് ആ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് പ്രായോഗികമല്ലെന്ന് അവര്‍ അറിയിച്ചു. തുടര്‍ന്ന് അര്‍ധരാത്രിയോടെ പ്രദേശത്തേക്ക് പോകാന്‍ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.
സുരക്ഷയ്ക്കായി സ്റ്റേഷന് ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ ആയുധധാരികളായ എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തെ അകമ്പടി സേവിച്ചു. അര്‍ധരാത്രിയോടെ, വനമേഖലയിലൂടെ ഏകദേശം 40 കിലോമീറ്റര്‍ സഞ്ചരിച്ച പൊലീസ് സംഘം ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റര്‍ അകലെ വാഹനങ്ങള്‍ നിര്‍ത്തി. തുടര്‍ന്ന് അന്വേഷണ സംഘം കാട്ടിലൂടെ നടന്ന് സ്ഥലത്തെത്തുകയും, പെണ്‍കുട്ടി നിന്നിരുന്ന വീട് തിരിച്ചറിഞ്ഞ് വീട് വളയുകയും ചെയ്തു.
സമീപത്തെ വീടുകളിലുള്ളവര്‍ ഉണര്‍ന്ന് അവിടെ തടിച്ചുകൂടി. ചെറിയ വാക്കുതര്‍ക്കത്തിന് ശേഷം പൊലീസ് അലോകിനെയും കാണാതായ പെണ്‍കുട്ടിയെയും കണ്ടെത്തി ഭഞ്ചനഗര് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുടര്‍ന്ന് അന്വേഷണ സംഘം പെണ്‍കുട്ടിയുമായി കേരളത്തിലേക്ക് മടങ്ങി. മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ കൈമാറി







Comments