
ചെന്നൈ: നേപ്പാളിലെ ദുരന്തത്തിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളുടെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും ദുരന്തത്തിൽപ്പെട്ടവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുമായി ഡൽഹിയിലെ തമിഴ്നാട് ഹൗസ് റസിഡന്റ് കമ്മിഷണർ ആഷിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തെ കാഠ്മണ്ഡുവിലേക്ക് അയയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
കേന്ദ്ര സർക്കാരുമായും നേപ്പാൾ അധികൃതരുമായും ഏകോപിപ്പിച്ച് രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും രക്ഷപ്പെട്ടവരുടെ സുരക്ഷിതവും വേഗത്തിലുള്ളതുമായ മടക്കം ഉറപ്പാക്കാനും നാല് മന്ത്രിമാരോട് ഡൽഹിയിലേക്ക് പോകാനും നിർദ്ദേശം നൽകി.
ആദവ് അർജുന, രാജ്മോഹൻ, ആർ. വിനോദ്, കെ. തെന്നരസ് എന്നിവരാണ് ഡൽഹിയിലേക്ക് പോകുന്നത്. ആഷിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കാഠ്മണ്ഡുവിലേക്ക് തിരിക്കും.
നേപ്പാൾ ദുരന്തത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള 57 പേർ കുടുങ്ങിയതായാണ് വിവരം. ഇതിൽ 20 പേരെ ഇതിനകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
കേന്ദ്ര സർക്കാരുമായും നേപ്പാൾ അധികൃതരുമായും ഏകോപിപ്പിച്ച് രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും രക്ഷപ്പെട്ടവരുടെ സുരക്ഷിതവും വേഗത്തിലുള്ളതുമായ മടക്കം ഉറപ്പാക്കാനും നാല് മന്ത്രിമാരോട് ഡൽഹിയിലേക്ക് പോകാനും നിർദ്ദേശം നൽകി.
ആദവ് അർജുന, രാജ്മോഹൻ, ആർ. വിനോദ്, കെ. തെന്നരസ് എന്നിവരാണ് ഡൽഹിയിലേക്ക് പോകുന്നത്. ആഷിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കാഠ്മണ്ഡുവിലേക്ക് തിരിക്കും.
നേപ്പാൾ ദുരന്തത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള 57 പേർ കുടുങ്ങിയതായാണ് വിവരം. ഇതിൽ 20 പേരെ ഇതിനകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.







Comments