
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ വിനാശകരമായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം വെള്ളിയാഴ്ച 469 ആയി ഉയര്‍ന്നു. 288 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1,400-ലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. എന്നിരുന്നാലും, ബാലേന്ദ്ര ഷാ നയിക്കുന്ന നേപ്പാള്‍ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസത്തിലും മറ്റ് രാജ്യങ്ങളുടെ സഹായം നിരസിച്ചതായി റിപ്പോര്‍ട്ടുണ്ട്.
മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തന സഹായം തങ്ങള്‍ക്ക് ആവശ്യമില്ല എന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഹിമാലയന്‍ രാജ്യത്ത് കനത്ത നാശം വിതച്ച മിന്നല്‍പ്രളയത്തിന് പിന്നാലെ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയ വേളയിലാണ് ഷാ സര്‍ക്കാരിന്റെ ഈ തീരുമാനം. രക്ഷാപ്രവര്‍ത്തകരെ അയക്കാന്‍ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ഔദ്യോഗികമായും അനൗദ്യോഗികമായും നല്‍കിയ വാഗ്ദാനങ്ങള്‍ നേപ്പാള്‍ വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും, സ്വന്തം സുരക്ഷാ സേനയെക്കൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം നയിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രാലയം കഠ്മണ്ഡു പോസ്റ്റ് പത്രത്തോട് പറഞ്ഞു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ദുരന്തത്തിനിടയില്‍ നേപ്പാളിന് സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളില്‍ ഇന്ത്യ, ചൈന, ശ്രീലങ്ക, യുണൈറ്റഡ് കിങ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവ ഉള്‍പ്പെടുന്നു. നൂറുകണക്കിന് ഇന്ത്യക്കാരെ കാണാതായതിനെത്തുടര്‍ന്ന് തെരച്ചിലില്‍ സഹായിക്കാന്‍ ഇന്ത്യയുടെ ദേശീയ ദുരന്ത നിവാരണ സേനയെ അയക്കാന്‍ അനുമതി തേടിയിരുന്നുവെങ്കിലും നേപ്പാള്‍ ആ അഭ്യര്‍ത്ഥന നിരസിച്ചു.
'ചൈനയിലും മറ്റ് രാജ്യങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് സമാനമായ അഭ്യര്‍ത്ഥനകള്‍ ലഭിച്ചിരുന്നു, എന്നാല്‍ ഞങ്ങള്‍ക്ക് ആ അഭ്യര്‍ത്ഥനകളെല്ലാം നിരസിക്കേണ്ടി വന്നു' ഒരു വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേപ്പാള്‍ പോലീസിന്റെ കണക്കുപ്രകാരം, ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ചിത്വാന്‍ ജില്ലയിലാണ് (178 മൃതദേഹങ്ങള്‍ കണ്ടെടുത്തു). എന്‍പി ഈസ്റ്റില്‍ 110 പേരും, ഗൂര്‍ഖയില്‍ 44 പേരും, നുവാകോട്ടില്‍ 37 പേരും, ധാഡിംഗില്‍ 33 പേരും, തനഹൂനില്‍ 28 പേരും, എന്‍പി വെസ്റ്റില്‍ 27 പേരും, റസുവയില്‍ 12 പേരുമാണ് മരിച്ചത്.
റസുവയില്‍ നിന്ന് 644 പേരെയും നുവാകോട്ടില്‍ നിന്ന് 898 പേരെയും ധാഡിംഗില്‍ നിന്ന് മൂന്ന് പേരെയും അധികൃതര്‍ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കാണാതായ മലയാളികളെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തന സഹായം തങ്ങള്‍ക്ക് ആവശ്യമില്ല എന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഹിമാലയന്‍ രാജ്യത്ത് കനത്ത നാശം വിതച്ച മിന്നല്‍പ്രളയത്തിന് പിന്നാലെ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയ വേളയിലാണ് ഷാ സര്‍ക്കാരിന്റെ ഈ തീരുമാനം. രക്ഷാപ്രവര്‍ത്തകരെ അയക്കാന്‍ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ഔദ്യോഗികമായും അനൗദ്യോഗികമായും നല്‍കിയ വാഗ്ദാനങ്ങള്‍ നേപ്പാള്‍ വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും, സ്വന്തം സുരക്ഷാ സേനയെക്കൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം നയിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രാലയം കഠ്മണ്ഡു പോസ്റ്റ് പത്രത്തോട് പറഞ്ഞു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ദുരന്തത്തിനിടയില്‍ നേപ്പാളിന് സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളില്‍ ഇന്ത്യ, ചൈന, ശ്രീലങ്ക, യുണൈറ്റഡ് കിങ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവ ഉള്‍പ്പെടുന്നു. നൂറുകണക്കിന് ഇന്ത്യക്കാരെ കാണാതായതിനെത്തുടര്‍ന്ന് തെരച്ചിലില്‍ സഹായിക്കാന്‍ ഇന്ത്യയുടെ ദേശീയ ദുരന്ത നിവാരണ സേനയെ അയക്കാന്‍ അനുമതി തേടിയിരുന്നുവെങ്കിലും നേപ്പാള്‍ ആ അഭ്യര്‍ത്ഥന നിരസിച്ചു.
'ചൈനയിലും മറ്റ് രാജ്യങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് സമാനമായ അഭ്യര്‍ത്ഥനകള്‍ ലഭിച്ചിരുന്നു, എന്നാല്‍ ഞങ്ങള്‍ക്ക് ആ അഭ്യര്‍ത്ഥനകളെല്ലാം നിരസിക്കേണ്ടി വന്നു' ഒരു വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേപ്പാള്‍ പോലീസിന്റെ കണക്കുപ്രകാരം, ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ചിത്വാന്‍ ജില്ലയിലാണ് (178 മൃതദേഹങ്ങള്‍ കണ്ടെടുത്തു). എന്‍പി ഈസ്റ്റില്‍ 110 പേരും, ഗൂര്‍ഖയില്‍ 44 പേരും, നുവാകോട്ടില്‍ 37 പേരും, ധാഡിംഗില്‍ 33 പേരും, തനഹൂനില്‍ 28 പേരും, എന്‍പി വെസ്റ്റില്‍ 27 പേരും, റസുവയില്‍ 12 പേരുമാണ് മരിച്ചത്.
റസുവയില്‍ നിന്ന് 644 പേരെയും നുവാകോട്ടില്‍ നിന്ന് 898 പേരെയും ധാഡിംഗില്‍ നിന്ന് മൂന്ന് പേരെയും അധികൃതര്‍ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കാണാതായ മലയാളികളെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.







Comments