
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വന്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും കാണാതായ എട്ടുവയസ്സുകാരന് സോയല്‍ ഘാലെയെ രണ്ട് ദിവസത്തെ ആശങ്കയ്ക്കൊടുവില്‍ അമ്മ സുരക്ഷിതമായി കണ്ടെത്തി. മകന് മരണപ്പെട്ടിട്ടുണ്ടാകുമെന്ന് കരുതി വിതുമ്പിയ അമ്മയ്ക്കൊടുവില് മകന്റെ ജീവനുള്ള വാര്‍ത്തയെത്തുന്നത് ഒരു മാധ്യമപ്രവര്‍ത്തകയുടെ ഫോണ്‍ കോളിലൂടെയാണ്.
ബുധനാഴ്ച രാവിലെ സ്കൂളില്‍ പോയതായിരുന്നു സോയല്‍ ഘാലെയും അനുജനും. അപ്രതീക്ഷിതമായുണ്ടായ പ്രളയം മിനിറ്റുകള്‍ക്കുള്ളില്‍ മേഖലയെ തുടച്ചുനീക്കുകയായിരുന്നു. സോയലും അനുജനും പഠിച്ചിരുന്ന സ്കൂള്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. പ്രളയമുന്നറിയിപ്പ് കണ്ട് ഭയന്നോടിയ സോയല്‍ സമീപത്തെ കാട്ടിലെ മരങ്ങളില്‍ ഒന്നില്‍ കയറിപ്പറ്റിയാണ് ജീവന് രക്ഷിച്ചത്. കാലിന് പരിക്കേറ്റ കുട്ടിയെ പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ എയര്‍ലിഫ്റ്റ് ചെയ്ത് സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയായിരുന്നു. മക്കളെ തേടി അഭയകേന്ദ്രങ്ങള്‍ തോറും കണ്ണീരോടെ അലഞ്ഞ അമ്മ മട്ടി മായ തമാംഗിന്, പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ കണ്ടെത്തിയ ഒരു അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകയില്‍ നിന്നാണ് വിവരം ലഭിച്ചത്.
തുണയായത് അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തക
തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കൊടുവില്‍, ബുധനാഴ്ച രാവിലെ അടുത്തുള്ള നുവാകോട്ട് ജില്ലയിലെ ചെറിയൊരു ആശുപത്രിയില്‍ വെച്ച് ഘാലെയെ കണ്ടിരുന്ന റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തക സഹാന വജ്രാചാര്യയുടെ ഫോണ്‍ നമ്പര്‍ വ്യാഴാഴ്ച തമാങ് കരസ്ഥമാക്കി. ആശുപത്രിയില്‍ എത്തിച്ച ഒരു ചെറിയ കുട്ടിയെക്കുറിച്ചും അവന്റെ കുടുംബം എവിടെയാണെന്ന് അധികാരികള്‍ക്ക് അറിയാമോ എന്നതിനെക്കുറിച്ചും അറിഞ്ഞതിനെ തുടര്‍ന്നാണ് വജ്രാചാര്യയും റോയിട്ടേഴ്സ് സംഘവും അവിടെയെത്തിയത്. കൂടുതല്‍ ചികിത്സയ്ക്കായി എയര്‍ലിഫ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഘാലെയെ കണ്ട് സംസാരിച്ച വജ്രാചാര്യ, തന്റെ കുടുംബത്തെ കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ വീഡിയോ ചിത്രീകരിക്കാന്‍ കുട്ടി സമ്മതിച്ചതായി പറഞ്ഞു.
ആശുപത്രിയില്‍ തന്റെ നമ്പര്‍ ബാക്കി വെച്ചാണ് വജ്രാചാര്യ മടങ്ങിയത്. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം തമാങ് അവരെ വിളിച്ചു.
ഘാലെ ജീവിച്ചിരിപ്പുണ്ടെന്നും കാഠ്മണ്ഡുവിലേക്ക് മാറ്റിയെന്നും വജ്രാചാര്യ പറഞ്ഞപ്പോള്‍ അത് വിശ്വസിക്കാന്‍ തമാങ്ങിന് കഴിഞ്ഞില്ല.
അവരുടെ സഹായത്തോടെ കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തി മകനെ കണ്ടുമുട്ടി. തമാങ് തന്റെ ഇളയ മകനെയും ജീവനോടെ കണ്ടെത്തിയിരുന്നു.
സ്കൂള്‍ പൂര്‍ണ്ണമായും തകര്‍ന്നു
ബുധനാഴ്ച രാവിലെ സ്കൂള്ബസിലായിരുന്നു ആണ്‍കുട്ടികള്‍ സ്കൂളിലേക്ക് പോയത്. ഇതിന് പിന്നാലെ തമാംഗ് വീട്ടില്‍ തുണി തുന്നാന്‍ തുടങ്ങുകയും ചെയ്തു. അപ്പോഴാണ് ഒരു ഭൂകമ്പം പോലെയുള്ള ശബ്ദം കേട്ടത്. 'എല്ലാം ഒലിച്ചുപോവുന്നത് കാണാമായിരുന്നു.' തമാങ് പറഞ്ഞു. തന്റെ കുട്ടികളും വെള്ളത്തില്‍ ഒലിച്ചുപോയിരിക്കാമെന്നാണ് തമാംഗ് കരുതിയത്.
സാധാരണയായി 15 മുതല്‍ 20 മിനിറ്റ് വരെ വണ്ടി യാത്രാദൂരമുള്ള അവരുടെ സ്കൂളിന് നേരെ പോകാന്‍ അവള് ശ്രമിച്ചെങ്കിലും, പ്രദേശം തിരിച്ചറി യാന്‍ പോലും കഴിയാത്ത വിധം മാറിപ്പോയിരുന്നു. സ്കൂള്‍ കെട്ടിടം തകര്‍ന്നുപോയി. ''എവിടെയാണ് സ്കൂള്‍ എന്നോ എവിടെയാണ് മാര്‍ക്കറ്റ് എന്നോ മനസ്സിലാക്കാന്‍ കഴിയാതായി.'' അവള് പറഞ്ഞു. ''എങ്ങും വെള്ളവും കല്ലുകളും ചെളിയും മാത്രം.'' മണ്ണിടിച്ചില്‍ വടക്കേ നേപ്പാളിലൂടെയും ടിബറ്റിലേക്കും വെള്ളവും അവശിഷ്ടങ്ങളും ഒഴുക്കിക്കൊണ്ടുപോയി. മിനിറ്റുകള്‍ക്കുള്ളില്‍ മുഴുവന്‍ ജനവാസകേന്ദ്രങ്ങളും നിലംപരിശായി.
ഇരുപത് രൂപയുമായി ഒരു കുട്ടി
വ്യാഴാഴ്ച രാവിലെ 11 മണിയോടെ നുവാകോട്ടിലെ 15 കിടക്കകളുള്ള ചക്ര ദേവ് ആശുപത്രിയില്‍ വെച്ച് റോയിട്ടേഴ്സ് സംഘം ഘാലെയെ കാണുമ്പോള്‍, അവന്റെ കുടുംബം എവിടെയാണെന്ന് അവിടെയുള്ള ആര്‍ക്കും തന്നെ അറിയാമായിരുന്നില്ല. വലതുകാല്‍ ഒടിഞ്ഞിരുന്നു, മുഖത്ത് പോറലുകളും ചതവുകളും ഉണ്ടായിരുന്നു. എന്നാല്‍, തന്റെ ഇടതുകൈയില്‍ അവന് രണ്ട് പത്തു രൂപ നോട്ടുകള്‍ മുറുകെപ്പിടിച്ചിരുന്നു.
ആശുപത്രിയിലേക്ക് തങ്ങളോടൊപ്പം പോകാന്‍ അവനെ പ്രേരിപ്പിക്കുന്നതിനായി രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ആ പണം അവന് നല്‍കിയത്. പ്രളയമുണ്ടായ സമയത്ത് താന്‍ സ്കൂളില്‍ പഠിക്കുകയായിരുന്നുവെന്ന് അവന് പറഞ്ഞു. പെട്ടെന്ന്, 'ആകെ ഇരുണ്ടുപോയി.' അവന് ഓര്‍ത്തെടുത്തു. രക്ഷപ്പെടാനായി താന്‍ സ്കൂളില്‍ നിന്നും ഒരു സുഹൃത്തിനൊപ്പം കാട്ടിലേക്ക് ഓടി. മരത്തില്‍ അള്ളിപിടിച്ച് കയറി.
അമ്മയും മകനും വീണ്ടും ഒന്നിക്കുന്നു
വെള്ളിയാഴ്ച, അവരുടെ വീട്ടില്‍ നിന്നും ഏകദേശം രണ്ട് മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തുന്ന കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ തമാങ് ഒടുവില്‍ എത്തിച്ചേര്‍ന്നു. അവിടെയായിരുന്നു ഘാലെയെ മാറ്റിയിരുന്നത്. ബസ് സര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചിരുന്നതിനാല്‍, വജ്രാചാര്യയാണ് തമാങ്ങിനായി ഒരു വാഹനം ഏര്‍പ്പാട് ചെയ്തത്. ദിവസങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവില്‍, തമാങ് അവന്റെ കിടക്കയ്ക്ക് അരികില്‍ നിശബ്ദയായി നിന്നു. ജപ്പാനില്‍ നിര്‍മ്മാണ തൊഴിലാളിയായ ഘാലെയുടെ അച്ഛനും യാത്രയിലാണെന്ന് തമാങ് പറഞ്ഞു.
റസുവ, നുവാകോട്ട്, ധാഡിങ് ജില്ലകളിലായി കുറഞ്ഞത് 17,000 കുട്ടികളെയെങ്കിലും പ്രളയം ബാധിച്ചിട്ടുണ്ടെന്നും നിരവധി പേരെ കാണാനില്ലെന്നും യുണിസെഫ് അറിയിച്ചു. നേപ്പാളിലും ടിബറ്റിലുമായി അഞ്ഞൂറിലധികം പേര് മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്തുവന്നാലും തളരാത്ത ഈ കൊച്ചുകുട്ടിയുടെയും ഒടുവില്‍ ഒന്നിച്ച അമ്മയുടെയും വാര്‍ത്ത ദുരന്തമുഖത്ത് നേരിയ ആശ്വാസമായിരിക്കുകയാണ്.
ബുധനാഴ്ച രാവിലെ സ്കൂളില്‍ പോയതായിരുന്നു സോയല്‍ ഘാലെയും അനുജനും. അപ്രതീക്ഷിതമായുണ്ടായ പ്രളയം മിനിറ്റുകള്‍ക്കുള്ളില്‍ മേഖലയെ തുടച്ചുനീക്കുകയായിരുന്നു. സോയലും അനുജനും പഠിച്ചിരുന്ന സ്കൂള്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. പ്രളയമുന്നറിയിപ്പ് കണ്ട് ഭയന്നോടിയ സോയല്‍ സമീപത്തെ കാട്ടിലെ മരങ്ങളില്‍ ഒന്നില്‍ കയറിപ്പറ്റിയാണ് ജീവന് രക്ഷിച്ചത്. കാലിന് പരിക്കേറ്റ കുട്ടിയെ പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ എയര്‍ലിഫ്റ്റ് ചെയ്ത് സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയായിരുന്നു. മക്കളെ തേടി അഭയകേന്ദ്രങ്ങള്‍ തോറും കണ്ണീരോടെ അലഞ്ഞ അമ്മ മട്ടി മായ തമാംഗിന്, പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ കണ്ടെത്തിയ ഒരു അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകയില്‍ നിന്നാണ് വിവരം ലഭിച്ചത്.
തുണയായത് അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തക
തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കൊടുവില്‍, ബുധനാഴ്ച രാവിലെ അടുത്തുള്ള നുവാകോട്ട് ജില്ലയിലെ ചെറിയൊരു ആശുപത്രിയില്‍ വെച്ച് ഘാലെയെ കണ്ടിരുന്ന റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തക സഹാന വജ്രാചാര്യയുടെ ഫോണ്‍ നമ്പര്‍ വ്യാഴാഴ്ച തമാങ് കരസ്ഥമാക്കി. ആശുപത്രിയില്‍ എത്തിച്ച ഒരു ചെറിയ കുട്ടിയെക്കുറിച്ചും അവന്റെ കുടുംബം എവിടെയാണെന്ന് അധികാരികള്‍ക്ക് അറിയാമോ എന്നതിനെക്കുറിച്ചും അറിഞ്ഞതിനെ തുടര്‍ന്നാണ് വജ്രാചാര്യയും റോയിട്ടേഴ്സ് സംഘവും അവിടെയെത്തിയത്. കൂടുതല്‍ ചികിത്സയ്ക്കായി എയര്‍ലിഫ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഘാലെയെ കണ്ട് സംസാരിച്ച വജ്രാചാര്യ, തന്റെ കുടുംബത്തെ കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ വീഡിയോ ചിത്രീകരിക്കാന്‍ കുട്ടി സമ്മതിച്ചതായി പറഞ്ഞു.
ആശുപത്രിയില്‍ തന്റെ നമ്പര്‍ ബാക്കി വെച്ചാണ് വജ്രാചാര്യ മടങ്ങിയത്. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം തമാങ് അവരെ വിളിച്ചു.
ഘാലെ ജീവിച്ചിരിപ്പുണ്ടെന്നും കാഠ്മണ്ഡുവിലേക്ക് മാറ്റിയെന്നും വജ്രാചാര്യ പറഞ്ഞപ്പോള്‍ അത് വിശ്വസിക്കാന്‍ തമാങ്ങിന് കഴിഞ്ഞില്ല.
അവരുടെ സഹായത്തോടെ കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തി മകനെ കണ്ടുമുട്ടി. തമാങ് തന്റെ ഇളയ മകനെയും ജീവനോടെ കണ്ടെത്തിയിരുന്നു.
സ്കൂള്‍ പൂര്‍ണ്ണമായും തകര്‍ന്നു
ബുധനാഴ്ച രാവിലെ സ്കൂള്ബസിലായിരുന്നു ആണ്‍കുട്ടികള്‍ സ്കൂളിലേക്ക് പോയത്. ഇതിന് പിന്നാലെ തമാംഗ് വീട്ടില്‍ തുണി തുന്നാന്‍ തുടങ്ങുകയും ചെയ്തു. അപ്പോഴാണ് ഒരു ഭൂകമ്പം പോലെയുള്ള ശബ്ദം കേട്ടത്. 'എല്ലാം ഒലിച്ചുപോവുന്നത് കാണാമായിരുന്നു.' തമാങ് പറഞ്ഞു. തന്റെ കുട്ടികളും വെള്ളത്തില്‍ ഒലിച്ചുപോയിരിക്കാമെന്നാണ് തമാംഗ് കരുതിയത്.
സാധാരണയായി 15 മുതല്‍ 20 മിനിറ്റ് വരെ വണ്ടി യാത്രാദൂരമുള്ള അവരുടെ സ്കൂളിന് നേരെ പോകാന്‍ അവള് ശ്രമിച്ചെങ്കിലും, പ്രദേശം തിരിച്ചറി യാന്‍ പോലും കഴിയാത്ത വിധം മാറിപ്പോയിരുന്നു. സ്കൂള്‍ കെട്ടിടം തകര്‍ന്നുപോയി. ''എവിടെയാണ് സ്കൂള്‍ എന്നോ എവിടെയാണ് മാര്‍ക്കറ്റ് എന്നോ മനസ്സിലാക്കാന്‍ കഴിയാതായി.'' അവള് പറഞ്ഞു. ''എങ്ങും വെള്ളവും കല്ലുകളും ചെളിയും മാത്രം.'' മണ്ണിടിച്ചില്‍ വടക്കേ നേപ്പാളിലൂടെയും ടിബറ്റിലേക്കും വെള്ളവും അവശിഷ്ടങ്ങളും ഒഴുക്കിക്കൊണ്ടുപോയി. മിനിറ്റുകള്‍ക്കുള്ളില്‍ മുഴുവന്‍ ജനവാസകേന്ദ്രങ്ങളും നിലംപരിശായി.
ഇരുപത് രൂപയുമായി ഒരു കുട്ടി
വ്യാഴാഴ്ച രാവിലെ 11 മണിയോടെ നുവാകോട്ടിലെ 15 കിടക്കകളുള്ള ചക്ര ദേവ് ആശുപത്രിയില്‍ വെച്ച് റോയിട്ടേഴ്സ് സംഘം ഘാലെയെ കാണുമ്പോള്‍, അവന്റെ കുടുംബം എവിടെയാണെന്ന് അവിടെയുള്ള ആര്‍ക്കും തന്നെ അറിയാമായിരുന്നില്ല. വലതുകാല്‍ ഒടിഞ്ഞിരുന്നു, മുഖത്ത് പോറലുകളും ചതവുകളും ഉണ്ടായിരുന്നു. എന്നാല്‍, തന്റെ ഇടതുകൈയില്‍ അവന് രണ്ട് പത്തു രൂപ നോട്ടുകള്‍ മുറുകെപ്പിടിച്ചിരുന്നു.
ആശുപത്രിയിലേക്ക് തങ്ങളോടൊപ്പം പോകാന്‍ അവനെ പ്രേരിപ്പിക്കുന്നതിനായി രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ആ പണം അവന് നല്‍കിയത്. പ്രളയമുണ്ടായ സമയത്ത് താന്‍ സ്കൂളില്‍ പഠിക്കുകയായിരുന്നുവെന്ന് അവന് പറഞ്ഞു. പെട്ടെന്ന്, 'ആകെ ഇരുണ്ടുപോയി.' അവന് ഓര്‍ത്തെടുത്തു. രക്ഷപ്പെടാനായി താന്‍ സ്കൂളില്‍ നിന്നും ഒരു സുഹൃത്തിനൊപ്പം കാട്ടിലേക്ക് ഓടി. മരത്തില്‍ അള്ളിപിടിച്ച് കയറി.
അമ്മയും മകനും വീണ്ടും ഒന്നിക്കുന്നു
വെള്ളിയാഴ്ച, അവരുടെ വീട്ടില്‍ നിന്നും ഏകദേശം രണ്ട് മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തുന്ന കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ തമാങ് ഒടുവില്‍ എത്തിച്ചേര്‍ന്നു. അവിടെയായിരുന്നു ഘാലെയെ മാറ്റിയിരുന്നത്. ബസ് സര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചിരുന്നതിനാല്‍, വജ്രാചാര്യയാണ് തമാങ്ങിനായി ഒരു വാഹനം ഏര്‍പ്പാട് ചെയ്തത്. ദിവസങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവില്‍, തമാങ് അവന്റെ കിടക്കയ്ക്ക് അരികില്‍ നിശബ്ദയായി നിന്നു. ജപ്പാനില്‍ നിര്‍മ്മാണ തൊഴിലാളിയായ ഘാലെയുടെ അച്ഛനും യാത്രയിലാണെന്ന് തമാങ് പറഞ്ഞു.
റസുവ, നുവാകോട്ട്, ധാഡിങ് ജില്ലകളിലായി കുറഞ്ഞത് 17,000 കുട്ടികളെയെങ്കിലും പ്രളയം ബാധിച്ചിട്ടുണ്ടെന്നും നിരവധി പേരെ കാണാനില്ലെന്നും യുണിസെഫ് അറിയിച്ചു. നേപ്പാളിലും ടിബറ്റിലുമായി അഞ്ഞൂറിലധികം പേര് മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്തുവന്നാലും തളരാത്ത ഈ കൊച്ചുകുട്ടിയുടെയും ഒടുവില്‍ ഒന്നിച്ച അമ്മയുടെയും വാര്‍ത്ത ദുരന്തമുഖത്ത് നേരിയ ആശ്വാസമായിരിക്കുകയാണ്.







Comments