
കാഠ്മണ്ഡു: മൂന്ന് ദിവസത്തോളം കട്ടിയുള്ള ചെളിക്കും അവശിഷ്ടങ്ങൾക്കും അടിയിൽ കുടുങ്ങിക്കിടന്ന ആറുവയസ്സുകാരിയെ നേപ്പാളിലെ റസുവ ജില്ലയിൽ നിന്ന് രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. ദുരന്തമുഖത്ത് നിന്ന് പ്രതീക്ഷ നൽകുന്ന ഒരു വലിയ വാർത്തയാണിത്.
റസുവ ജില്ലയിലെ ഭോടെ കൊഷി നദി കവിഞ്ഞൊഴുകി ഉണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ തിമുരെ ഗ്രാമത്തിലാണ് സംഭവം. കാണാതായവർക്കായുള്ള തെരച്ചിലിനിടയിൽ സായുധ പൊലീസ് സേന അവശിഷ്ടങ്ങൾക്ക് അടിയിൽ നിന്ന് നേർത്ത കരച്ചിൽ കേട്ടതാണ് മൂന്ന് ദിവസം മരണത്തോട് പൊരുതിനിന്ന ആ കുഞ്ഞു ജീവന് തുണയായത്. പൊലീസ് സംഘാംഗങ്ങൾ പെട്ടെന്ന് തന്നെ മണ്ണ് നീക്കം ചെയ്ത് കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു.
ആദ്യം തിമുരെയിലെ ഔട്ട്‌പോസ്റ്റിൽ ചികിത്സ നൽകിയെങ്കിലും, പിന്നീട് ഹെലികോപ്ടറിൽ കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കി വരുന്നു. മനിഷ മഗർ എന്ന ഈ കുട്ടിയുടെ കുടുംബാംഗങ്ങളെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ വിവരമുള്ളവർ ഉടൻ തന്നെ ബന്ധപ്പെടണമെന്ന് അധികാരികൾ അറിയിച്ചിട്ടുണ്ട്. നേപ്പാളിലുണ്ടായ ഈ വലിയ പ്രളയത്തിൽ ഇതുവരെ നൂറുകണക്കിന് ആളുകൾ മരണപ്പെടുകയും ആയിരക്കണക്കിനാളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
പൊലീസ് സേനാംഗങ്ങളുടെ പ്രവർത്തിക്ക് സോഷ്യൽ മീഡിയ കയ്യടിച്ച് പ്രോത്സാഹനം നൽകി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെടുകയും, സൈന്യത്തിന്റെ പരിശ്രമത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. "ഒരിക്കലും തെരച്ചിൽ അവസാനിപ്പിക്കാത്ത സായുധ പൊലീസ് സേനാ സംഘത്തിന് ആദരവ്," എന്ന് എക്സിൽ ഒരു ഉപയോക്താവ് എഴുതി."എല്ലാ പ്രതീക്ഷകളും അറ്റ സമയത്താണ് അവൾ കണ്ടെത്തപ്പെട്ടത്," എന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
രാജ്യത്ത് ഉണ്ടായ പ്രളയത്തിൽ ഇതുവരെ 675 മൃതദേഹങ്ങൾ കണ്ടെടുത്തു. രണ്ടായിരത്തിലധികം ആളുകളെ കാണാതായിട്ടുണ്ട്. പുനർനിർമ്മാണത്തിന് കോടിക്കണക്കിന് ഡോളർ വേണ്ടിവരുമെന്ന് വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി.
റസുവ ജില്ലയിലെ ഭോടെ കൊഷി നദി കവിഞ്ഞൊഴുകി ഉണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ തിമുരെ ഗ്രാമത്തിലാണ് സംഭവം. കാണാതായവർക്കായുള്ള തെരച്ചിലിനിടയിൽ സായുധ പൊലീസ് സേന അവശിഷ്ടങ്ങൾക്ക് അടിയിൽ നിന്ന് നേർത്ത കരച്ചിൽ കേട്ടതാണ് മൂന്ന് ദിവസം മരണത്തോട് പൊരുതിനിന്ന ആ കുഞ്ഞു ജീവന് തുണയായത്. പൊലീസ് സംഘാംഗങ്ങൾ പെട്ടെന്ന് തന്നെ മണ്ണ് നീക്കം ചെയ്ത് കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു.
ആദ്യം തിമുരെയിലെ ഔട്ട്‌പോസ്റ്റിൽ ചികിത്സ നൽകിയെങ്കിലും, പിന്നീട് ഹെലികോപ്ടറിൽ കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കി വരുന്നു. മനിഷ മഗർ എന്ന ഈ കുട്ടിയുടെ കുടുംബാംഗങ്ങളെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ വിവരമുള്ളവർ ഉടൻ തന്നെ ബന്ധപ്പെടണമെന്ന് അധികാരികൾ അറിയിച്ചിട്ടുണ്ട്. നേപ്പാളിലുണ്ടായ ഈ വലിയ പ്രളയത്തിൽ ഇതുവരെ നൂറുകണക്കിന് ആളുകൾ മരണപ്പെടുകയും ആയിരക്കണക്കിനാളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
പൊലീസ് സേനാംഗങ്ങളുടെ പ്രവർത്തിക്ക് സോഷ്യൽ മീഡിയ കയ്യടിച്ച് പ്രോത്സാഹനം നൽകി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെടുകയും, സൈന്യത്തിന്റെ പരിശ്രമത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. "ഒരിക്കലും തെരച്ചിൽ അവസാനിപ്പിക്കാത്ത സായുധ പൊലീസ് സേനാ സംഘത്തിന് ആദരവ്," എന്ന് എക്സിൽ ഒരു ഉപയോക്താവ് എഴുതി."എല്ലാ പ്രതീക്ഷകളും അറ്റ സമയത്താണ് അവൾ കണ്ടെത്തപ്പെട്ടത്," എന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
രാജ്യത്ത് ഉണ്ടായ പ്രളയത്തിൽ ഇതുവരെ 675 മൃതദേഹങ്ങൾ കണ്ടെടുത്തു. രണ്ടായിരത്തിലധികം ആളുകളെ കാണാതായിട്ടുണ്ട്. പുനർനിർമ്മാണത്തിന് കോടിക്കണക്കിന് ഡോളർ വേണ്ടിവരുമെന്ന് വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി.







Comments