
കല്‍പ്പറ്റ: പതിനേഴുകാരി പെണ്‍കുട്ടി അമ്മയായ സംഭവത്തില്‍ കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് മാനന്തവാടി രൂപതാ കോ-ഓര്‍ഡിനേറ്ററും സണ്‍ഡേ സ്കൂള്‍ അധ്യാപകനുമായ ചെറുകാട്ടൂര്‍ െതെപ്പറമ്പില്‍ സിജോ ജോര്‍ജ് (23) അറസ്റ്റില്‍. പനമരം സ്വദേശിയായ പെണ്‍കുട്ടി കഴിഞ്ഞ ഡിസംബര്‍ 28-ന് കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞിനു ജന്മം നല്‍കിയത്. കുഞ്ഞിനെ കോഴിക്കോടുള്ള ഒരു പള്ളിവക കോണ്‍വെന്റിനോടു ചേര്‍ന്നുള്ള അനാഥാലയത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
സംഭവം നാട്ടുകാര്‍ അറിയാതിരിക്കാനായാണ് പ്രസവം കോഴിക്കോട്ടെ ആശുപത്രിയിലാക്കിയത്. പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിവാഹം കഴിക്കാമെന്ന് സിജോയും ബന്ധുക്കളും ഉറപ്പു നല്‍കിയിരുന്നെന്നാണു സൂചന. സിജോയുടെ ബന്ധുക്കളില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായും അറിയുന്നു.
ഇതിനിടയിലാണ് പോലീസിന് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. പീഡനം സംബന്ധിച്ച് പെണ്‍കുട്ടി മൊഴി നല്‍കുകയും ചെയ്തതോടെയാണ് സിജോയെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമം, ബാലനീതി നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഒന്‍പതു വിഷയങ്ങളില്‍ എ പ്ലസ് നേടിയ പെണ്‍കുട്ടിയെ മാനന്തവാടി രൂപതയിലെ കെ.സി.െവെ.എം. കോ- ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ അഭിനന്ദിക്കന്‍ എത്തിയതായിരുന്നു സിജോ ജോര്‍ജ്. സൗഹൃദം വളര്‍ന്ന് മറ്റു തലത്തിലേക്കു മാറുകയായിരുന്നു.
മാതാപിതാക്കളില്ലാത്ത ദളിത് പെണ്‍കുട്ടിക്ക് പീഡനം
മൂവാറ്റുപുഴ: മാതാപിതാക്കളില്ലാത്ത പത്താം€ാസുകാരിയായ ദളിത് പെണ്‍കുട്ടിക്ക് പീഡനം. സംഭവത്തില്‍ ശിശുക്ഷേമ സമിതി കേസെടുത്തു. മാറാടി പഞ്ചായത്തിലാണ് സംഭവം. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന പീഡനം കഴിഞ്ഞ ദിവസമാണു പുറത്തറിയുന്നത്. വിദ്യാര്‍ഥിനി സ്കൂളില്‍ എത്താത്തതിനെതുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അസ്വാഭാവികത പുറത്തു വരികയായിരുന്നു. തുടര്‍ന്ന് െചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ഥിനിയെ കഴിഞ്ഞ ചൊവ്വാഴ്ച എറണാകുളം ജനറല്‍ ആശുപത്രിയില്‍ െസെക്യാട്രി കണ്സല്ട്ടേഷന് വിധേയയാക്കി.
സമീപവാസിയില്‍ നിന്നും ഉണ്ടായ പീഡന വിവരം കുട്ടി തുറന്നു പറഞ്ഞതായാണു വിവരം. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിയെ നാളെ െചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കും. കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞതിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
പഞ്ചായത്തിലെ തന്നെയുള്ള സ്കൂളിലാണ് വിദ്യാര്‍ഥിനി പഠിക്കുന്നത്. എന്നാല്‍ പത്താം €ാസിലായിട്ടുപോലും ഇടയ്ക്കുവച്ച് പഠനം നിര്‍ത്തിയതാണ് അന്വേഷണത്തിനിടയാക്കിയത്. സാമൂഹികക്ഷേമ വകുപ്പിന്റെ സര്‍വേയിലാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഐ.സി.ഡി.എസ്. സൂപ്പര്െവെസറും സ്കൂള്‍ കൗണ്‍സിലറും കുട്ടിയെ സമീപിച്ച് വിവരങ്ങള്‍ ആരാഞ്ഞു. കുട്ടി ഒന്നും തുറന്നു പറയാതെ വന്നപ്പോഴാണ് സംശയം ഉടലെടുത്തത്. ഇതേത്തുടര്‍ന്ന് ശിശുക്ഷേമ സമിതി ഇടപെട്ടു. മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് കുട്ടി വല്ല്യമ്മയുടെ പരിചരണത്തിലാണ് കഴിഞ്ഞിരുന്നത്.
വിദ്യാര്‍ഥിനിയെ ഓട്ടോ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
വെള്ളരിക്കുണ്ട്: സ്കൂളില്‍ നിന്ന് വീട്ടിലേക്കു മടങ്ങുകയായിരുന്ന പത്താം€ാസ് വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷാ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തില്‍ കരിങ്കല്‍ ക്വാറി ഉടമ പുലിയംകുളത്തെ ഷിബുവിന്റെ മകന് സജീഷ് (22) അറസ്റ്റില്‍. പുലിയംകുളത്തിനു സമീപം ആളൊഴിഞ്ഞ സര്‍ക്കാര്‍ ഭൂമിയിലെ കുറ്റിക്കാട്ടില്‍ വച്ച് നാലു ദിവസം മുമ്പായിരുന്നു സംഭവം. പിറ്റേന്നാണ് വിദ്യാര്‍ഥിനി കാര്യം വീട്ടിലറിയിച്ചത്. തൊട്ടടുത്ത ദിവസം വിദ്യാര്‍ഥിനിയുമായി രക്ഷിതാക്കള്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ ഇന്നലെ െവെദ്യപരിശോധനയ്ക്കു വിധേയയാക്കി. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.
11 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് റിമാന്‍ഡില്‍
മാനന്തവാടി: പതിനൊന്നു വയസുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്ത തവിഞ്ഞാല്‍ വെണ്മണി അടിമാറി അച്ചപ്പ(39)നെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസമാണു പോലീസിനു പരാതി ലഭിച്ചത്. ഇയാള്‍ക്കെതിരേ പോക്സോ (കുട്ടികള്‍ക്കെതിരേയുള്ള െലെംഗികാതിക്രമം തടയല്‍) നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്.
ബാലികാസഹോദരിമാരെ ഉപദ്രവിച്ച മധ്യവയസ്കന് അറസ്റ്റില്‍
കടുങ്ങല്ലൂര്‍: ഏഴും നാലും വയസുള്ള ബാലികാസഹോദരിമാരെ െലെംഗികമായി ഉപദ്രവിച്ച കേസില്‍ മധ്യവയസ്ക്കന് അറസ്റ്റില്‍. കടുങ്ങല്ലൂര്‍ പഞ്ചായത്തിനുസമീപം കരോത്തുകുന്ന് പഴമ്പിള്ളി വീട്ടില്‍ തോമസ് മകന് ഉണ്ണി തോമസി(52)നെയാണ് ആലുവ സി.ഐ. വിശാല്‍ ജോണ്‍സണ്‍ന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
സ്ഥിരമായി മദ്യപിക്കുന്ന ഇയാള്‍ ഹൃദ്രോഗിയാണെന്നു പറഞ്ഞ് ജോലിക്കുപോകാതെ വീട്ടില്‍ ഇരിക്കുകയാണു പതിവ്. അയല്‍വാസികളായ കുട്ടികളെ തന്റെ വീട്ടില്‍ ആരുമില്ലാത്ത നേരത്തു വിളിച്ചുവരുത്തിയാണ് ഇയാള്‍ ഉപദ്രവിച്ചത്. ജനുവരി മുതല്‍ കുട്ടികളെ ചൂഷണം ചെയ്തുവെന്നാണു വെളിപ്പെടുത്തല്‍.
ഉണ്ണിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാനക്കാരിയായ സ്ത്രീ ഇയാള്‍ കുട്ടികളെ ഉപദ്രവിക്കുന്നുണ്ടെന്ന് ഒരുമാസം മുമ്പ് കുട്ടികളുടെ മാതാപിതാക്കളെ അറിയിച്ചിരുന്നു. മാനക്കേടോര്‍ത്തു വീട്ടുകാര്‍ താക്കീതിലൊതുക്കി. എന്നാല്‍ പിന്നീടും ഇയാള്‍ കുട്ടികളെ ഉപദ്രവിച്ചു. കഴിഞ്ഞദിവസം കുട്ടി സ്കൂളില്‍ എത്താത്തതിനെതുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ അന്വേഷിച്ചപ്പോള്‍ അണുബാധയാണെന്നു പറയുകയും തുടര്‍ന്ന് അധ്യാപകന് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തപ്പോഴാണു പീഡനവിവരം പുറത്തുവന്നത്. സ്കൂള്‍ അധികൃതര്‍ ശിശുക്ഷേമ സമിതിയെ അറിയിക്കുകയും അവര്‍ പോലീസിന് വിവരം െകെമാറുകയുമായിരുന്നു.
പ്രതിയെ ആലുവ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്.ഐ. സ്റ്റെപ്റ്റോ ജോണ്‍, എ.എസ്.ഐ. ജമാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ്, സി.പി.ഒ. വിനോജ്, വനിതാ സി.പി.ഒ: ദീപ എസ്. നായര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
യുവതിയെ വീട്ടിലെത്തി ഉപദ്രവിക്കാന്‍ ശ്രമം: വിവരാവകാശ പ്രവര്ത്തകന് അറസ്റ്റില്‍
മാനന്തവാടി: ദളിത് യുവതിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരാവകാശ പ്രവര്ത്തകന് അറസ്റ്റില്‍. തലപ്പുഴ കരുണാലയം മുരളി(46)യെയാണ് മാനന്തവാടി എസ്.എം.എസ്. പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ പീഡനശ്രമത്തിനും പട്ടികജാതി പീഡന നിരോധന നിയമ പ്രകാരവും തലപ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് അന്വേഷണചുമതല എസ്.എം.എസ്. പോലീസ് ഏറ്റെടുക്കുകയായിരുന്നു. ഒളിവില്‍ പോയ മുരളി െഹെക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യത്തിനു നടത്തിയ ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് കോടതിയില്‍ കീഴടങ്ങിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
ഏഴു വയസുകാരിയെ ഉപദ്രവിച്ചശേഷം 5000 രൂപയ്ക്ക് കേസൊതുക്കാന്‍ ശ്രമിച്ച അയല്‍വാസി അറസ്റ്റില്‍
മലപ്പുറം: അയല്‍വാസിയായ ഏഴുവയസുകാരിയെ െലെംഗികമായി ഉപദ്രവിച്ചശേഷം പണം കൊടുത്ത് ഒതുക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ കടുങ്ങപുരം പരവയ്ക്കല്‍ സ്വദേശിയായ കമ്മാലി(66)യെയാണു പെരിന്തല്‍മണ്ണ സി.ഐ സാജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചേര്‍ത്താണ് അറസ്റ്റ്. കോഴിക്കോട് മെട്രോ ഹോസ്പിറ്റലിലുള്ള പ്രതിയെക്കുറിച്ചു വിവരം ലഭിച്ച പോലീസ് ബന്ധപ്പെട്ടതിെനെത്തുടര്ന്ന് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കേസെടുത്തതിനെത്തുടര്‍ന്ന് ഇയാള്‍ മുങ്ങിയിരുന്നു.
ക്രൂരമായ ബാലികപീഡനം നടത്തിയ മുസ്ലിംപള്ളിക്കമ്മിറ്റി ഭാരവാഹിയും പൗരപ്രമുഖനുമായ പ്രതിയെ രക്ഷിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍പ്പെടെയുളളവര്‍ ശ്രമിക്കുന്നതായ വാര്‍ത്ത 'മംഗള'മാണു പുറത്തുകൊണ്ടുവന്നത്. തുടര്‍ന്നു മലപ്പുറം ജില്ലാപോലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റ കേസില്‍ ഇടപെടുകയും അന്വേഷണം വേഗത്തിലാക്കുകയുമായിരുന്നു.
കമ്മാലിയെ പ്രതിയാക്കാതിരിക്കാന്‍ പോലീസിനെയും െചെല്‍ഡ്െലെന്‍ അധികൃതരേയും സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും സംഭവം വിവാദമായതോടെ സഹായിക്കാനൊരുങ്ങിയവര് പിന്‍വാങ്ങി. പെണ്‍കുട്ടിയെ കുളിപ്പിക്കുന്നതിനിടയില്‍ ശരീരത്തില്‍ രക്തംകണ്ട മാതാവ് കാര്യം തിരക്കിയതോടെയാണു പീഡനവിവരം പുറത്തറിയുന്നത്.
അയല്‍വാസിയുടെ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കേ അകത്തേക്കു വിളിച്ചുകൊണ്ടുപോയി ഉപദ്രവിച്ചെന്നാണു കുട്ടി വെളിപ്പെടുത്തിയത്. പ്രതിയും ഭാര്യയും കുട്ടിയുടെ വീട്ടില്‍ ഒന്നിച്ചെത്തി മാതാപിതാക്കള്‍ക്ക് അയ്യായിരം രൂപ നല്കി കേസ് ഒതുക്കാന്‍ ശ്രമിച്ചിരുന്നു. ഇതോടെയാണു തൊട്ടടുത്ത മറ്റുവീട്ടുകാര്പോലും സംഭവം അറിയുന്നത്. പണംവാങ്ങാതെ പ്രതിയെയും ഭാര്യയേയും വീട്ടുകാര്‍ ഇറക്കിവിട്ടശേഷം ഇവര്‍ പോലീസില്‍ പരാതിനല്‍കുകയായിരുന്നു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.






