
ചുറ്റോടുചുറ്റും മരങ്ങള്‍, അങ്ങിങ്ങ് മാത്രം മനുഷ്യവാസം, ഗ്രാമങ്ങളിലാകട്ടെ മുനിഞ്ഞു കത്തുന്ന വിളക്കുകള്‍ മാത്രം. 2010 സെപ്തംബറിലാണ് ഐഎഎസ് പ്രൊബേഷണില്‍ ചിറാപുഞ്ചിയില്‍ നിയോഗിതനാകുന്നത്. യാത്രയ്ക്ക് തയ്യാറെടുത്ത് എല്ലാം പാക്ക് ചെയ്ത് ഇരിക്കുമ്പോഴാണ് ഷില്ലോംഗില്‍ നിന്നും വിളി വരുന്നത് സോഹ്റയ്ക്ക് പോകുന്നില്ല പകരം ദാദംഗറിലെ ഗാരോഹില്സിലേക്കാണ് പോകേണ്ടത്. മേഘാലയയില്‍ രണ്ടുമാസം പരിശീലനത്തിനുണ്ടായിരുന്നെങ്കിലും പേരുപോലും ആദ്യമായി കേള്‍ക്കുകയായിരുന്നു.
മേഘാലയയിലെ തികച്ചും ഓണംകേറാമൂലകളിലേക്ക് സൂര്യപ്രകാശത്തെ കടത്തിവിട്ട് ഇരുണ്ട ജീവിതങ്ങള്‍ക്ക് വെളിച്ചം തെളിയിച്ചുകൊടുത്ത രാംകുമാര്‍ എന്ന തമിഴ്നാട്ടുകാരന് ഐഎഎസുകാരനാണ് കഥയിലെ നായകന്. ദാദംഗര് എന്ന് പേരിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്കാന് ഗൂഗിളിന് പോലുമായില്ല. ഇനി കര്‍ണാടകയിലെ ദേവന്ഗെരെയാണോ എന്ന് പോലും ആള്ക്കാര് ചോദിച്ചു. എന്നാല്‍ അല്ലായിരുന്നു. 2015 ഡിസംബറിലായിരുന്നു ഗുവാഹട്ടിയിലേക്ക് വിമാനം കയറുന്നത്. എവിടേയ്ക്കാണ് പോകേണ്ടതെന്ന് അപ്പോഴും സന്ദേഹമായിരുന്നു. ഗുവാഹട്ടി വിമാനത്താവളത്തില്‍ നിന്നും മൂന്ന് മണിക്കൂര്‍ ഡ്രൈവ് ചെയ്താലാണ് ഈ പ്രദേശത്ത് എത്തുക.
ഡ്രൈവറോട് ആദ്യം മുറി ഹിന്ദിയില്‍ ചോദിച്ചത് ഇവിടെ ഏതെങ്കിലും റെസ്റ്റോറന്റോ ഷോപ്പിംഗ് സെന്ററോ ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറുകളോ ഉണ്ടോ എന്നായിരുന്നു. എന്നാല്‍ എല്ലാറ്റിനും അയാളുടെ മറുപടി നോ ആയിരുന്നു. എന്തിനേറെ ഒരു പെട്രോള്‍ പമ്പു പോലും ഇല്ലാത്ത സ്ഥലമായിരുന്നു.
മഞ്ഞുകാലമായിരുന്നതിനാല്‍ ദാദംഗറില് നാലു മണിക്ക് തന്നെ സൂര്യന് ഓടി രക്ഷപ്പെടും. ശക്തമായ ഹിമക്കാറ്റൂതുന്ന ദാദംഗറിലേക്കുള്ള പാതയില്‍ മൃഗങ്ങളെ പൂട്ടിയ വണ്ടികളല്ലാതെ മറ്റൊന്നും കിട്ടുമായിരുന്നില്ല. ഇന്റര്‍നെറ്റിനെ വീണ്ടും ആശ്രയിച്ചെങ്കിലും രണ്ടു വര്‍ഷം മുമ്പ് ഒരു ദമ്പതികളെ തട്ടിക്കൊണ്ടു പോയ റിപ്പോര്‍ട്ടല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ഒടുവില്‍ നമ്മളെത്തി എന്ന ഡ്രൈവറുടെ ശബ്ദം ഉണര്‍ത്തിയപ്പോള്‍ നിവര്‍ന്നിരുന്ന ശേഷം ചോദിച്ചു ഇവിടെയാണോ? അതേയെന്ന് അയാളുടെ മറുപടി.
ചുറ്റും മരങ്ങള്‍, ഇടയ്ക്കിടെ ജനവാസം, അങ്ങിങ്ങായി മുനിഞ്ഞു കത്തുന്നതൊഴിച്ചാല് പ്രകാശം ലവലേശമില്ല. ഒരു വളഞ്ഞുതിരിഞ്ഞ വീട്ടിലേക്കായിരുന്നു പോയത്. ഒരു പക്ഷേ ഇത് താല്ക്കാലികമായ താമസയിടമായിരിക്കാമെന്നും പിന്നീട് ഔദ്യോഗിക ക്വാര്‍ട്ടേഴ്സ് കിട്ടുമായിരിക്കുമെന്നും വിചാരിച്ചു. ഇവിടെ എന്താണ് ഇത്ര ഇരുട്ട് എന്നായിരുന്നു മനസ്സില്‍ വന്ന ആദ്യ ചോദ്യം. നന്നായി തെരുവുവിളക്കുകള്‍ പ്രകാശം ചൊരിയുന്ന ഇടങ്ങളിലായിരുന്നു അന്നുവരെ വളര്‍ന്നു വന്നത്. തെരുവുകള്‍ സാമൂഹ്യ ജീവിതത്തിന്റെ പ്രധാന ഇടങ്ങളില്‍ ഒന്നാണല്ലോ. അതുകൊണ്ട് തന്നെ ആ സ്ഥലം ദഹിക്കാന്‍ ഏറെ നേരമെടുത്തു. സൂര്യന് അസ്തമിച്ചു കഴിഞ്ഞാല്‍ ഇരുട്ടില്‍ പൂര്‍ണ്ണമായും നിസ്സഹായമായി പോകുമായിരുന്നു.
മനസ്സില്‍ നിന്നും ഈ ഇരുള് മാറില്ല എന്നുറപ്പായപ്പോള്‍ കേന്ദ്ര സെക്രട്ടറിയുടെ മുന്നില്‍ ഒരു നിര്‍ദേശം സമര്‍പ്പിച്ചു. തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ 500 കിലോവാട്ട് പവര്‍ പ്ളാന്റ് വരുന്ന പദ്ധതി അംഗീകരിക്കപ്പെട്ടു. സൗരോര്‍ജ്ജവുമായി ബന്ധപ്പെട്ട ചിലര്‍ ഇതിനെക്കുറിച്ച് എന്നെ പഠിപ്പിക്കുകയും നിര്‍ദേശം ഉണ്ടാക്കാനും അത് സമര്‍പ്പിക്കാന്‍ വേണ്ട അത്യാവശ്യ രേഖകളെക്കുറിച്ചും പഠിപ്പിച്ചു. കേന്ദ്രം പദ്ധതി അംഗീകരിച്ചു. കേന്ദ്രം 60 ശതമാനവും സംസ്ഥാനം 30 ശതമാനവും ഉപഭോക്താക്കള്‍ പത്തു ശതമാനവും തെരുവ് വിളക്കിന്റെ ചെലവ് വഹിക്കാനായിരുന്നു നിര്‍ദേശം. ഇതിനായി 60,000 ദാദംഗര് നിവാസികളില്‍ നിന്നും 40 ലക്ഷം വേണ്ടി വരുമായിരുന്നു.
എന്നാല്‍ എല്ലാവരും ദരിദ്രരായിരുന്നു. എല്ലാവരും സാമ്പത്തികമായി പിന്നില്‍ നില്ക്കുന്നവര്. ഇവിടെ എടിഎമ്മുകള്‍ ഇല്ല. ഒരേയൊരു ബാങ്കുള്ളതില് ജനങ്ങള്‍ പണമിടപാട് നടത്തുന്നത് വിഡ്രോവല്‍ സ്ളിപ്പ് വഴിയാണ്. മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൈനിക നടപടി നടന്ന സ്ഥലമായിരുന്നു ഇത്. അന്ന് ഡ്രൈവര്‍ കള്ളം പറഞ്ഞതായിരുന്നു. തൊട്ടടുത്ത ഒരു പെട്രോള്‍ പമ്പില്‍ എത്തണമെങ്കില്‍ പോലും 30 കിലോമീറ്റര്‍ സഞ്ചരിക്കണമായിരുന്നു.
ഒട്ടേറെ പിന്നില്‍ നില്ക്കുന്ന ഇവര്‍ക്ക് ഇടയിലേക്ക് ഒരു പുരോഗമനം നടപ്പാക്കണമെങ്കില്‍ പോലും പത്തു വര്‍ഷമെങ്കിലും വേണ്ടിവരും. അതുകൊണ്ട് തന്നെ തെവുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ തന്നെ എടുത്തത് ആറുമാസമാണ്. പണം നിക്ഷേപിക്കുന്ന കാര്യത്തില്‍ നിന്നും ആള്ക്കാര് പിന്തിരിഞ്ഞ് നില്‍ക്കുകയും ചെയ്തു. ഇതിനൊപ്പം ശാന്തമായ മേഖലയിലെ പരിസ്ഥിതിക്ക് കോട്ടം വരാത്ത വിധത്തില്‍ വേണമായിരുന്നു പദ്ധതി തയ്യാറാക്കാന്‍. സോളാര്‍ മാത്രമായിരുന്നു ഇതിന് ഏക മാര്‍ഗ്ഗം. പല തവണയായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം പല ഓഹരി പങ്കാളികളെ കണ്ടെത്തി നാട്ടുകാരെയും വിശ്വസിപ്പിച്ച് പദ്ധതി നടപ്പാക്കാന്‍ നീക്കം തുടങ്ങി.
ഇപ്പോള്‍ രണ്ടു മാസം മുമ്പ് ദാദംഗറിലെ നഗരപാതകള്‍ വെളിച്ചത്തില്‍ തിളങ്ങി. 250 കിലോവാട്ട് വരുന്ന 700 സോളാര്‍ പാനലുകളാണ് തന്റെ ഓഫീസ് ഉള്‍പ്പെടെയുള്ള പൊതു കെട്ടിടങ്ങള്‍, വിവിധ ക്വാര്‍ട്ടേഴ്സുകള്‍, പോലീസ് സ്റ്റേഷന്, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കെല്ലാം പ്രകാശമെത്തിക്കാന്‍ വേണ്ടി വന്നത്. പിന്നീട് ഗ്രാമങ്ങള്‍ തോറും കയറിയിറങ്ങി ചിലര്‍ക്ക് വൈദ്യുതി വിളക്കുമായി ബന്ധപ്പെട്ട കേടുപാടുകള്‍ പരിഹരിക്കാനുള്ള ചെറിയ പരിശീലനം നല്‍കിയിട്ടുണ്ട്. എപ്പോഴും സാങ്കേതിക വിദഗ്ദ്ധരെ വിളിക്കാതെ അവര്‍ക്ക് തന്നെ കാര്യങ്ങള്‍ ചെയ്യാനാണ്.
ഒരു മാസം മുമ്പ് തന്റെ ഭാര്യയും കുഞ്ഞും പ്രിയപ്പെട്ടവരെല്ലാം ഇവിടേക്ക് വന്നെന്നും എന്നിരുന്നാലും എപ്പോഴെങ്കിലും അവര്‍ക്ക് മടങ്ങിപ്പോകേണ്ട സ്ഥിതി വരുമോയെന്നാണ് ഭയപ്പെടുന്നതെന്നും ഇദ്ദേഹം പറയുന്നു. തെരുവ് വിളക്കുകള്‍ എന്തു മാറ്റമാണ് കൊണ്ടുവന്നതെന്ന് അറിയാന്‍ എല്ലാ ദിവസവും സായാഹ്ന സവാരിക്കിറങ്ങുമ്പോള്‍ ജനങ്ങളുടെ സ്നേഹോഷ്മളമായ സ്വീകരണം അറിയാന്‍ കഴിയുന്നുണ്ട്. കൈ കൊടുക്കാവരുന്നവര്, ചായയും പൂരിയും വാഗ്ദാനം ചെയ്യുന്നവര്‍. എല്ലാ ദിവസവും സായാഹ്നസവാരി മുടങ്ങാറുണ്ടെങ്കിലും അതില്‍ പരാതിയില്ല. അനേകം യുവാക്കള്‍ യുവതികളുമായി വിളക്കിന് കീഴില്‍ സംസാരിക്കുന്നതും കാണാമെന്നും ഇദ്ദേഹം പറയുന്നു.






