
കണ്ണൂര്‍: രക്തസാക്ഷിയായ സുധീര്‍ കുമാറിനെ അനുസ്മരിക്കാന്‍ സി.പി.എം. കഴിഞ്ഞ അഞ്ചിനു സംഘടിപ്പിച്ച ചടങ്ങില്‍ സ്വാഗതപ്രസംഗകനായത് സുധീര്‍ കൊലക്കേസിലെ മൂന്നാം പ്രതി! സുധീര്‍ കൊല്ലപ്പെട്ടപ്പോള്‍ ആര്.എസ്.എസ്-ബി.ജെ.പി. പ്രവര്‍ത്തകനായിരുന്ന ജിതേഷ് ഇന്നു സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനാണ്. ഇയാള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരാകുന്നത് സി.പി.എമ്മിനു വേണ്ടി കേസുകള്‍ െകെകാര്യം ചെയ്യുന്ന അഭിഭാഷകന്. രക്തസാക്ഷിയെ സംഭാവന ചെയ്തതിനുള്ള നന്ദിപ്രകടനം പോലെ!
സുധീര്‍ രക്തസാക്ഷിദിനച്ചടങ്ങില് ജിതേഷിനെ സ്വാഗതപ്രസംഗകനാക്കിയത് ചടങ്ങിനിടെ ചെറിയ അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കിയിരുന്നു. രാഷ്ട്രീയ കൊലക്കേസുകളിലെ പ്രതികള്‍ക്ക് നിയമസഹായവും ഫണ്ട് പിരിച്ച് അവരുടെ കുടുംബത്തിനു ധനസഹായവും നല്‍കുന്നതിനിടെയാണ് സ്വന്തം പ്രവര്ത്തകന് കൊല്ലപ്പെട്ട കേസിലെ പ്രതിക്കു സംരക്ഷണം നല്‍കുന്നത് സി.പി.എമ്മിനു ന്യായീകരിക്കേണ്ടിവരുന്നത്. സഖാക്കളുടെ കൊലപാതകങ്ങളില്‍ ആരോപണനിഴലിലായിരുന്ന ആര്.എസ്.എസ്. നേതാക്കളായ ഒ.കെ. വാസുവിനെയും അശോകനെയും ചുവപ്പുപരവതാനി വിരിച്ച് പാര്‍ട്ടിയുടെ ഭാഗമാക്കിയപ്പോള്‍ സി.പി.എം. നേതൃത്വം സമാനമായ ചോദ്യങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ എതിര്‍പക്ഷത്തെ പ്രമുഖരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ കഴിഞ്ഞത് രാഷ്ട്രീയ നേട്ടമാണെന്നായിരുന്നു മറുപടി.
പത്തു വര്‍ഷം ഒരു െകെപ്പത്തി വെട്ടിമാറ്റിയ നിലയിലാണ് സുധീറിന്റെ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത പുരയിടത്തില്‍നിന്ന് ഒരു െകെപ്പത്തി ലഭിച്ചു. സുധീറിന്റേതെന്നു കരുതിയ ആ െകെപ്പത്തി മറ്റാരുടേതോ ആണെന്ന ഫോറന്‍സിക് ലാബില്‍നിന്നുള്ള പരിശോധനാഫലം ഏവരെയും ഞെട്ടിച്ചിരുന്നു. കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടത്. സുധീറിന്റെ െകെപ്പത്തി എവിടെപ്പോയെന്ന ചോദ്യത്തിനു മാത്രമല്ല, ഈ െകെപ്പത്തി ആരുടേതെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ട നിലയിലാണു പോലീസ്.






