
കൊച്ചി/തിരുവനന്തപുരം: സോളാര്‍ കേസിലെ അന്വേഷണ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് ബെന്നി ബെഹനാനും കെ.മുരളീധരനും. റിപ്പോര്‍ട്ടില്‍ കെ.ബി ഗണേഷ്കുമാറിന്റെ പേര് ഒഴിവാക്കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് ബെന്നി ബെഹനാന് ആരോപിച്ചു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ആദ്യം കേട്ട ചില പേരുകള്‍ അപ്രത്യക്ഷമായി. കേള്‍ക്കാത്ത് പേരുകള്‍ക്ക് മുന്‍തൂക്കം കിട്ടി. ഇതാണ് സോളാര്‍ കമ്മീഷന്റെ ഇടപെടലില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയം ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്താണ് കെ.മുരീളധരന്‍ എം.എല്‍.എ രംഗത്തെത്തിയത്. കമ്മീഷന് സി.പി.എം അനുകൂല സംഘടനയുടെ സഹായം കൈപ്പറ്റി. അന്വേഷണത്തിനു വന്ന അധിക ചെലവ് വന്നത് കമ്മീഷനെ തീറ്റിപ്പോറ്റാനാണ്. കമ്മീഷനെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കാന്‍ മശറ്റാരു കമ്മീഷനെ നിയോഗിക്കണമെന്നും കെ.മുരളീധരന് പറഞ്ഞു.
എന്നാല്‍, കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ലെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. കമ്മീഷന് റിപ്പോര്‍ട്ട് അന്തിമമല്ല. സരിത പറഞ്ഞ ആരോപണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. ആ ആരോപണങ്ങള്‍ അന്വേഷണത്തിലൂടെ തെളിയിക്കട്ടെ. മാധ്യമങ്ങള്‍ അനാവശ്യ തിടുക്കം കാട്ടേണ്ടെന്നും ശശി തരൂര്‍ വ്യക്തമാക്കി.
തെളിവില്ലാത്ത കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കേസ് ഒതുക്കാന്‍ താന്‍ ശ്രമിച്ചതായി ഒരു പോലീസു് ഉദ്യോഗസ്ഥനും മൊഴി നല്‍കിയിട്ടില്ല. ഈ സര്‍ക്കാരിന്റെ കാലത്താണ് പോലീസ് ഉദ്യോഗസ്ഥര്‍ കമ്മീഷന് മുന്നില്‍ മൊഴിനല്‍കിയത്. 33 കേസുകളില്‍ ഏത ുകേസിലാണ് താന്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് കമ്മീഷന് വ്യക്തമാക്കണം. റഈ റിപ്പോര്‍ട്ടിന്റെയോ അന്വേഷണത്തിന്റേയോ പേരില്‍ സര്‍ക്കാരിന്റെ മുന്നില്‍ യാചനയുമായി ഒരു കോണ്‍ഗ്രസ് നേതാവും പോകില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.






