
തൃപ്പൂണിത്തുറ: പോലീസിനെ നോക്കുകുത്തിയാക്കിയും ജനങ്ങളെ വിറപ്പിച്ചും കൊച്ചിയില്‍ നടന്ന മോഷണം ഏറ്റവും അടുത്തകാലത്ത് പുറത്തു വന്ന തമിഴ് സിനിമ 'തീരനെ' ഓര്‍മ്മിപ്പിക്കുന്നത്. കാര്‍ത്തി നായകനായ ഈ ഹിറ്റു ചിത്രം പറഞ്ഞത് തമിഴ്നാട്ടില്‍ നടന്ന വിഖ്യാത ക്രൈമുകള്‍ക്ക് പിടിയിലായ കുപ്രസിദ്ധ ബേവാരിയാ ഗ്യാംഗിനെ കുറിച്ചായിരുന്നു. കൊള്ളയ്ക്കൊപ്പം കൊലയും അക്രമവും മാനഭംഗവുമെല്ലാം നടത്തുന്ന ഉത്തര്‍പ്രദേശിലെ ഗോത്രവര്ഗ്ഗത്തില് പെട്ട ക്രിമിനല്‍ സംഘം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഹൈവേകളും റെയിവേയും കേന്ദ്രീകരിച്ചുള്ള ഗ്രാമങ്ങളുടെ പേടി സ്വപ്നമാണ്.
2005 ല്‍ തമിഴ്നാട്ടിലെ മുന്‍ മന്ത്രിയും എഐഎഡിഎംകെ എംഎല്‍എ യുമായ സുദര്ശനത്തിന്റെ വധവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ബാവരിയാ ഗോത്ര വിഭാഗത്തിലെ ഒമാ ബാവരിയയുടെ നേതൃത്വത്തിലുള്ള ക്രിമിനള്‍ കൊള്ളസംഘത്തെ പിടികൂടിയ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയായിരുന്നു തീരന്‍ സിനിമ. ഹരിയാന, പഞ്ചാബ്, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായി കാണപ്പെട്ട സംഘം ക്രൂരമായ കൊലപാതകവും ഭവനഭേദനവും നടത്തിയായിരുന്നു.
ഉത്തരേന്ത്യയില്‍ ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായിട്ടുള്ള ബേവാരിയ ഗ്യാംഗിനെ പോലീസിനും ഗ്രാമീണര്ക്കുമെല്ലാം ഭയമാണ്. ഒരു ദശകമായി ക്രൂരത ഒരു വിനോദമാക്കി മാറ്റിയിട്ടുള്ള ഗ്യാംഗിന് ഹരം കൊലപാതകം, ബലാത്സംഗം, കവര്‍ച്ച, ക്രൂരപീഡനം എന്നിവയാണ്. ഇവരുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഗ്രാമീണരും പോലീസും ഞെട്ടിവിറയ്ക്കും. ഉത്തര്‍പ്രദേശില്‍ അക്രമം തുടങ്ങിയ ഇവര്‍ അത് പതിയെ ഹരിയാനയിലേക്കും രാജസ്ഥാനിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
മിക്കവാറും രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് അക്രമം നടത്താറ്. സംഘത്തില്‍ പുരുഷന്മാര്ക്കൊപ്പം സ്ത്രീകളും കുട്ടികളും വരെ ഉണ്ടാകും. അഞ്ചു മുതല്‍ 10 പേരുമായാണ് കൊള്ള നടത്താന്‍ എത്താറ്. ഹൈവേയ്ക്കും റെയില്‍വേ ട്രാക്കുകള്‍ക്കും സമീപമുള്ള ഒഴിഞ്ഞ വീടുകളാണ് ഇവര്‍ പ്രധാനമായും തെരഞ്ഞെടുക്കാറ്. പകല്‍ സമയങ്ങളില്‍ വസ്ത്ര വ്യാപാരിളെന്ന വ്യാജേനെ ആക്രമണം നടത്താനുള്ള വീടുകള്‍ ഒരു വിഭാഗം കണ്ടെത്തും. ഇത്തരം ജോലികളില്‍ കുട്ടികള്‍ പോലുമുണ്ടാകും.
ബാവരിയകളുടെ ചരിത്രം ഇങ്ങിനെ
സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഉത്തര്‍പ്രദേശില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന 13 നാടോടി ഗോത്രക്കാരാണ് ബേവരിയകള്. ഒരിക്കല്‍ ഹിന്ദു രജപുത്രന്മാരിലെ ശക്തമായ വിഭാഗമായിന്ന ബാവരിയകള് മുഗളന്മാരും രജപുത്രന്മാരും തമ്മിലുള്ള യുദ്ധത്തിനിടയില്‍ തങ്ങളുടെ സമുദായത്തിലെ ഒരാള്‍ പൂജയില്‍ പശുവിന്റെ രക്തം ഉപയോഗിച്ചതിനെ തുടര്‍ന്ന് രജപുത്രരുടെ അപ്രീതിക്ക് കാരണമായി. യുദ്ധത്തില്‍ രജപുത്രര്‍ പരാജയപ്പെട്ടു. തോല്‍വിക്ക് കാരണക്കാരായ ബാവരിയകളെ രജപുത്രര്‍ കാട്ടിലേക്ക് ഓടിക്കുകയും അവരെ നീചരായി കരുതാനും തുടങ്ങി. ശിഷ്ടകാലം കാട്ടില്‍ കഴിയേണ്ടി വന്ന അവര്‍ വേട്ടയാടിയും മറ്റും ജീവിക്കേണ്ടി വന്നു. കാട്ടിലേക്ക് അയയ്ക്കപ്പെട്ടതിനൊപ്പം സമുദായത്തിലെ പദവി കൂടി നഷ്ടമായതോടെ ബാവരിയകള് ക്രൂരതയുടെ പര്യായമായി മാറുകയായിരുന്നെന്നാണ് ചരിത്രം. ഇപ്പോഴും സ്വന്തമായി രജപുത്രര്‍ എന്നാണ് ബാവരിയക്കാര് വിലയിരുത്തുന്നതെങ്കിലും മറ്റുള്ളവര്‍ അതിനെ അംഗീകരിക്കുന്നില്ല. അവര്‍ ഈ സമൂഹത്തെ നീചരായി കരുതുന്നു.
വേട്ടയ്ക്ക് പോകുമ്പോള്‍ ഗ്യാംഗ് അംഗങ്ങളുടെ ഭാര്യമാര്‍ പ്രതീകാത്മകമായി പ്രത്യേക ചടങ്ങുകള്‍ നടത്തി ഭര്ത്താക്കന്മാര്ക്ക് വിട നല്‍കും. 15 - 20 ദിവസങ്ങള്‍ കഴിഞ്ഞായിരിക്കും മിക്കവാറും ഇവര്‍ മടങ്ങിവരാറ്. ഇവിടെ വന്ന ശേഷം മോഷണ മുതല്‍ വീതിക്കും. ആയുധങ്ങളോ മൊബൈലോ പോലെ തങ്ങളെ പിന്തുടരാന് ഇടയാക്കുന്ന ഒരു തെളിവും അവശേഷിപ്പിക്കാതെയാകും എല്ലാം കൈകാര്യം ചെയ്യുക. ഒരാള്‍ പിടിക്കപ്പെട്ടാല്‍ തങ്ങളുടെ കൂട്ടത്തിലുള്ളവരെ ഇവര്‍ ഒറ്റിക്കൊടുക്കുകയുമില്ല.
പോലീസുകാര്‍ക്ക് പോലും ഇവരെ ഭയമാണ്. ഈ വര്‍ഷം ആഗസ്റ്റില്‍ ഹരിയാനയിലെ ഒരു കൂട്ട ബലാത്സംഗക്കേസില്‍ ബാവറിയാ ഗ്യാംഗിന്റെ സാന്നിദ്ധ്യം പോലീസ് കണ്ടെത്തിയിരുന്നു. ബുലന്ദ്ഷഹര്‍ കാക്കോഡ് ഏരിയയില്‍ ബാവരിയാ ഗ്യാംഗ് അംഗങ്ങള്‍ ചുറ്റി നടക്കുന്നതായി ചില ഗ്രാമീണര്‍ കണ്ടെത്തിയിരുന്നു. പേടിച്ച ഗ്രാമീണര്‍ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ നാട്ടുക്കൂട്ടം വിളിക്കുകയും പോലീസ് സാന്നിദ്ധ്യം ശക്തമാക്കാമെന്ന് ഉറപ്പുനല്‍കുകയും ഗ്രാമീണരോട് തന്നെ രാത്രി നിരീക്ഷണത്തിന് സംഘത്തെ വെയ്ക്കാന്‍ ആഹ്വാനം ചെയ്യുകയുമുണ്ടായി.
തോന്നുന്നത് ചെയ്യുക എന്നതാണ് രീതി. ഈ വര്‍ഷം ആദ്യം ഒരു സ്വകാര്യ ആശുപത്രി നഴ്സിന്റെ തട്ടിക്കൊണ്ടു പോകലിനും ബലാത്സംഗത്തിനും അറസ്റ്റിലായ മൂന്ന് ബാവരിയ അംഗങ്ങള്‍ പോലീസിന് നല്കിയ വിവരം ഞെട്ടിക്കുന്നതായിരുന്നു. ആറു പേര് രണ്ടു ബൈക്കുകളിലായി എത്തുകയും നഴ്സിനെ ക്രൂരമായി മര്‍ദ്ദിച്ച് ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
കുറ്റകൃത്യത്തിനായി ഗ്യാംഗ് തെരഞ്ഞെടുക്കുന്നത് സാധാരണ മഴക്കാലമാണ്. ചിലപ്പോള്‍ ഇവര്‍ കൃത്യത്തിനായി തെരഞ്ഞെടുക്കുന്ന വേഷം അടിവസ്ത്രം മാത്രമായിരിക്കും. വെള്ള ബനിയനും കെട്ടുന്ന അടിവസ്ത്രവും. മോഷണം ചെയ്യുമ്പോഴുള്ള ഇവരുടെ പാരമ്പര്യ വസ്ത്രമെന്നതിനൊപ്പം പോലീസ് കണ്ടു പിടിക്കാതിരിക്കാനും ഇത് സഹായിക്കുമെന്നാണ് വിശ്വാസം. മോഷണം നടത്തുമ്പോള്‍ ആള്ക്കാര് പിടിക്കാതിരിക്കാന്‍ ശരീരത്ത് എണ്ണ തേക്കുന്ന പതിവുമുണ്ട്. വിവിധ സ്ഥലങ്ങളില്‍ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. 'ഭാട്ടു', 'ഘുമാണ്ടു' , 'ക്രിമിനല്‍ ട്രാപ്പ്' , 'മേവെയ്തി', 'സാസി', 'കാംഗ്ഡാ' ഇങ്ങിനെ പോകുന്നു വ്യത്യസ്തമായ പേരുകള്‍.
കാലഘട്ടത്തിനനുസരിച്ച് രീതികളിലും ബേവരിയകള് മാറ്റം വരുത്തിയിട്ടുണ്ട്. കുറ്റകൃത്യം നടത്തിയ ശേഷം രക്ഷപ്പെടാന്‍ ട്രക്കുകളും ആധുനിക കാറുകളും ഉപയോഗിക്കുന്നു. പരസ്പരം ആശയവിനിമയം നടത്താന്‍ ആധുനിക മൊബൈലുകളും ഉപയോഗിക്കുന്നു. കൃത്യം നടത്താന്‍ അത്യാധുനിക ഉപകരണങ്ങളും ഉപയോഗിക്കുന്നു.
കൊച്ചിയിലെ ഇവരുടെ കുറ്റകൃത്യം ഇങ്ങിനെ
ഒരേ രീതിയില്‍ വന്‍കൊളള തൃപ്പൂണിത്തുറയിലും കൊച്ചിയിലും നടത്തിയ സംഘം വീട്ടുകാര്‍ക്ക് നേരെ ഞെട്ടിക്കുന്ന രീതിയിലുള്ള അക്രമവും നടത്തി. കൊച്ചി നഗരത്തില്‍ വ്യാഴാഴ്ച രാത്രി രണ്ടിനായിരുന്നെങ്കില് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തൃപ്പൂണിത്തുറയില്‍ കൊള്ള നടത്തിയത്. മോഷണത്തിനു പിന്നില്‍ പതിനഞ്ചോളം ഇതര സംസ്ഥാനക്കാരെന്നാണു പോലീസിന്റെ നിഗമനം. കവര്‍ച്ചകള്‍ക്കു പിന്നില്‍ മഹാരാഷ്ട്രയിലെ കുപ്രസിദ്ധമായ പിംബ്ലെ കവര്‍ച്ചാസംഘത്തില്‍പെട്ട വികാസ് ഗോഡാജി ചൗഹാനും കൂട്ടരുമാണെന്നാണ് പോലീസ് നിഗമനം. മോഷണങ്ങള്‍ക്കു പിന്നിലെ 11 അംഗസംഘം സി.സി. ടിവി ക്യാമറയില്‍ കുടുങ്ങി. സി.സി. ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കവര്‍ച്ചാസംഘത്തെ തെരഞ്ഞ് പോലീസ് അസമിലേക്കും മുംെബെയിലേക്കും തിരിച്ചു. സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അഭ്യര്‍ഥിച്ച് ലോക്നാഥ് ബെഹ്റ മഹാരാഷ്ട്ര ഡി.ജി.പിക്കു കത്തയച്ചു.
കഴിഞ്ഞ വ്യാഴാഴ്ച ഏരൂര്‍ ആസാദ് റോഡില്‍ യശോറാം നഗറിനു സമീപം നന്നപ്പിള്ളില്‍ ആനന്ദ് കുമാറിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ വീട്ടിലുള്ളവരെ കെട്ടിയിട്ട് മര്‍ദിച്ചതിനുശേഷം 54 പവനും 20,000 രൂപയും നാലു മൊെബെല്‍ ഫോണുകളും വിലപിടിപ്പുള്ള രേഖകളുമാണ് കവര്‍ന്നത്. ആനന്ദ് കുമാറും അമ്മ സ്വര്‍ണമ്മയും ഭാര്യ ശാരിമോളും മക്കളായ ദീപക്, രൂപക് എന്നിവരുമാണ് വീട്ടിലുണ്ടായിരുന്നത്. ഒരേക്കറിലധികം വരുന്ന പുരയിടത്തിലെ ഗേറ്റിന്റെ കമ്പി പിഴുതെടുത്ത്, അതുപയോഗിച്ച് മുന്‍വശത്തെ ജനാലയുടെ ഗ്രില്‍ ഇളക്കി മാറ്റിയാണു മോഷ്ടാക്കള്‍ അകത്ത് കടന്നത്. താഴത്തെനിലയില്‍ ഇളയ മകന് രൂപക്കും സ്വര്ണമ്മയുമാണുണ്ടായിരുന്നത്. ഉറങ്ങിക്കിടന്ന രൂപക്കിന്റെ െകെകള്‍ പിന്നിലാക്കി കെട്ടിയശേഷം കണ്ണും തുണികൊണ്ട് കെട്ടി. പിന്നീട് അടുത്തമുറിയില്‍ ഉറങ്ങുകയായിരുന്ന സ്വര്‍ണമ്മയുടെ െകെകള്‍ പിന്നിലേക്കുകെട്ടി.
മുറിയിലിട്ടു പൂട്ടി ഒച്ചവയ്ക്കാതിരിക്കാന്‍ ഇവരുടെ വായില്‍ തുണിയും തിരുകി. തുടര്‍ന്ന്, മുകള്‍നിലയില്‍ ഉറങ്ങുകയായിരുന്ന ആനന്ദ്കുമാറിന്റെയും ഭാര്യ ശാരിമോളുടെയും മുറിയുടെ വാതിലില്‍ തട്ടി. മകനായിരിക്കുമെന്നു വിചാരിച്ച് ശാരിമോള്‍ വാതില്‍ തുറന്നപ്പോള്‍ വടിവാള്‍ പോലുള്ള ആയുധം കഴുത്തില്‍ വച്ച് മോഷ്ടാക്കള്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. ഇരുവരെയും െകെകള്‍ പിന്നിലേക്കു കെട്ടി വായില്‍ തുണി തിരുകിയശേഷം സ്വര്‍ണം ഇരിക്കുന്ന അലമാരയുടെ താക്കോല്‍ ആവശ്യപ്പെട്ടു. കൊടുക്കാന്‍ വിസമ്മതിച്ച ആനന്ദ്കുമാറിന്റെ തലയില്‍ പട്ടിക കൊണ്ടടിച്ചപ്പോള്‍ താക്കോല്‍ ഇരിക്കുന്നിടം പറഞ്ഞു കൊടുത്തു. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും ശാരിയുടെയും സ്വര്‍ണമ്മയുടെയും ആണ്മക്കളുടെയും ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളും മോഷ്ടാക്കള്‍ ഊരിയെടുത്തു. മൊെബെല്‍ ഫോണുകളും എ.ടി.എം. കാര്‍ഡുകളും കവര്‍ച്ചാസംഘം കൊണ്ടുപോയി. രണ്ടു മണിക്കൂറോളം സംഘം വീടിനുള്ളിലുണ്ടായിരുന്നു. മോഷ്ടാക്കളുടെ ആക്രമണത്തില്‍ ശാരിമോളുടെ െകെയിലെ അസ്ഥി പൊട്ടി.
മോഷണം നടത്തുന്നത് മുമ്പ് സമയം തള്ളാന്‍ സംഘം തീയറ്ററില്‍ കയറി സിനിമ കണ്ടു
തൃപ്പൂണിത്തുറയില്‍ 54 പവന് മോഷ്ടിക്കപ്പെട്ട വീട്ടിലെയും തൃപ്പൂണിത്തുറ സെന്‍ട്രല്‍ സിനിമാ തീയറ്ററിലെയും സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് രാത്രിപ്രദര്ശനത്തിനു 11 ഉത്തരേന്ത്യക്കാര്‍ സംഘമായി തീയറ്ററില്‍ കയറിയെന്ന് കണ്ടെത്തി. ഇതേസംഘത്തെയാണു മോഷണം നടന്ന വീടിനു സമീപത്തെ ദൃശ്യങ്ങളിലും കണ്ടത്. ട്രെയിനില്‍ വന്നിറങ്ങുന്ന സംഘമാണു മോഷണങ്ങള്‍ നടത്തുന്നതെന്നും പോലീസിനു വിവരം ലഭിച്ചു. റെയില്‍വേ സ്റ്റേഷനുകളിലെ സി.സി. ടിവി ദൃശ്യങ്ങള്‍ ഇതരസംസ്ഥാനങ്ങളിലെ പോലീസിനും െകെമാറി. അവര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംശയിക്കപ്പെടുന്നവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.
രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പ് തീവണ്ടിക്കൊള്ളയായിരുന്നു ഇവരുടെ പ്രധാനതൊഴില്‍. കൊള്ളയുടെ ഭാഗമായി ബലാത്സംഗവും കൊലപാതകവും പതിവാക്കിയിരുന്നെങ്കിലും ഒരിക്കല്‍ നാട്ടുകാര്‍ െകെകാര്യം ചെയ്തശേഷം രണ്ടും നിര്‍ത്തി. ഏഴുവര്‍ഷമായി ജയിലില്‍ കഴിയുന്ന വികാസ് അടുത്തിടെ മോചിതനായോ എന്നു വ്യക്തമായിട്ടില്ല. കേരളത്തിലെ എല്ലാ ജില്ലകളെക്കുറിച്ചും വ്യക്തമായ ധാരണ ഇവര്‍ക്കുണ്ട്. സംഘത്തെ മുമ്പു പിടികൂടിയതു കണ്ട്രോള് റൂം എ.സി: സുരേഷ്കുമാറും കണ്ണൂര്‍ ഡിെവെ.എസ്.പി: സദാനന്ദനുമാണ്.
വീടിന്റെ മുന്‍വശത്തെ ജനലിന്റെ ഗ്രില്‍ ഇളക്കിമാറ്റി അകത്തുകടക്കുകയാണു സംഘത്തിന്റെ രീതി. വീട്ടുകാരെ ഉപദ്രവിക്കാന്‍ മടിയില്ല. ഇരകളെ ബന്ധിച്ച് വായില്‍ സെലോടേപ്പ് ഒട്ടിക്കുകയോ തുണി തിരുകുകയോ ചെയ്യും. കൊച്ചിയില്‍ മോഷണം നടത്തിയ വീട്ടില്‍ ഇവര്‍ രണ്ടുമണിക്കൂര്‍ ചെലവഴിച്ചതായി പോലീസിനു വിവരം ലഭിച്ചു. റെയില്‍വേ ട്രാക്കിന്റെ പരിസരത്തു കഴിയുന്നവരാണു കവര്‍ച്ചയ്ക്കിരയായത്. സംഘം ഹിന്ദിയാണു സംസാരിച്ചതെന്നു വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിലെ കണ്ണമ്മൂലയിലും വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണൂര്‍, വടകര എന്നിവിടങ്ങളിലും സംഘം എത്തിയിരുന്നു. 2009-ലാണ് തലസ്ഥാനനഗരിയിലെ സോഫ്റ്റ്വേര്‍ എന്‍ജിനീയറുടെ വസതിയില്‍ ഇവര്‍ കവര്‍ച്ച നടത്തിയത്. തീവണ്ടികളില്‍ സഞ്ചരിച്ച് വീടുകള്‍ കണ്ടെത്തി മോഷണം നടത്തുകയാണു പതിവ്. തീവണ്ടിപ്പാതയ്ക്കു സമീപമുള്ള വീടുകളാണു പ്രധാന ഉന്നം. വികാസ് ചൗഹാന്റെ ഉറ്റഅനുയായി െശെല (രാജു) കൊടും ക്രിമിനലാണ്.