
ന്യൂഡല്‍ഹി: അരലക്ഷം പ്രാവശ്യം അഫ്ഗാനെ ആക്രമിക്കാന്‍ അമേരിക്കയ്ക്ക് തറ നല്‍കിയത് തങ്ങളാണെന്ന് അമേരിക്കയ്ക്ക് പാകിസ്താന്റെ മറുപടി. അമേരിക്ക 57,800 തവണ അഫ്ഗാനിസ്ഥാനെ ആക്രമിച്ചത് തങ്ങളുടെ പ്രതലം മുതലാക്കിയാണെന്നത് നിങ്ങള്‍ എന്തു ചെയ്തു എന്ന് ചോദിക്കുമ്പോള്‍ മറക്കരുതെന്ന് പാക് വിദേശകാര്യമന്ത്രി ക്വാജാ ആസിഫ് പറഞ്ഞു. കള്ളന്മാരെന്നും വഞ്ചകരെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് ന്യു ഈയര്‍ ദിനത്തില്‍ കുറിച്ച ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു പാക് വിദേശകാര്യമന്ത്രി.
ഒരു തരത്തില്‍ അന്തമില്ലാത്ത ത്യാഗമാണ്് തങ്ങളുടെ സൈന്യത്തിന് നേരിടേണ്ടി വന്നത്. അഭിമുഖീകരിച്ചത് അസാധാരണ യുദ്ധവും. അമേരിക്കയെ അന്ധമായി വിശ്വസിക്കരുത് എന്നാണ് ചരിത്രം തങ്ങളെ പഠിപ്പിച്ചത്. അവര്‍ക്ക് അസന്തുഷ്ടി സൃഷ്ടിച്ചതില്‍ ഖേദമുണ്ട്. എന്നാല്‍ അഭിമാനത്തെ തൊട്ടുകളിച്ചാല്‍ വിട്ടുകൊടുക്കില്ലെന്നും ആസിഫ് പറഞ്ഞു. ഒരു ഫോണ്‍കോളില്‍ കീഴടങ്ങിയ ഒരു ഭരണാധികാരി തങ്ങളുടെ രാജ്യത്തെ കുരുതിക്കളമാക്കി മാറ്റിയെന്ന് മുന്‍ പാക് പട്ടാള സൈനിക ഭരണകൂട തലവന്‍ പര്‍വേസ് മുഷാറഫിനെ പരോക്ഷമായി വിമര്‍ശിക്കാനും ഖ്വാജ തയ്യാറായി. അമേരിക്കയെ യുദ്ധത്തില്‍ ഇടപെടുവിച്ച് പാകിസ്താനാണ് ശരിക്കും വിഡ്ഡിയായതെന്നും അമേരിക്ക വിഡ്ഡിയായെന്ന ട്രംപിന്റെ ട്വീറ്റിന് മറുപടി നല്കി.
അമേരിക്ക 15 വര്‍ഷത്തോളം നല്കിയ 33 ബില്യണ്‍ ഡോളറിന് പകരമായി അവര്‍ നല്കിയ പ്രതിഫലം കള്ളവും ചതിവുമായിരുന്നു. അഫ്ഗാനിസ്ഥാനില്‍ തങ്ങള്‍ ഭീകരരെ തേടി നടക്കുമ്പോള്‍ ഒരു സഹായവും നല്‍കാതെ അവര്‍ ഭീകരരെ സുരക്ഷിതമായി ഒളിപ്പിക്കുകയായിരുന്നെന്ന് ജനുവരി 1 ന് ട്രംപിന്റെ ട്വീറ്റില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി സത്യവും മിഥ്യയും എന്താണെന്ന് ലോകത്തിന് അറിയാമെന്നായിരുന്നു ആസിഫ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തത്.
നിങ്ങളുടെ ശത്രുക്കള്‍ ഞങ്ങളുടേത് കൂടിയാണെന്ന രീതിയിലാണ് ഞങ്ങള്‍ പരിഗണിച്ചത്. 2002 ജനുവരി 11 ന് തുറന്ന ഗ്വാണ്ടിനാമോ ജയില്‍ ഞങ്ങള്‍ നിറച്ചെന്നും പറഞ്ഞു. തീവ്രവാദത്തിനെതിരേ എല്ലാ സര്‍ക്കാരുകളുടെയും പിന്തുണയോടെ ലോക സമൂഹം നില കൊണ്ടപ്പോള്‍ അമേരിക്കയെ തീവ്രവാദികളെയും യുദ്ധ ക്രിമിനലുകളേയും കണ്ടെത്താന്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിനൊപ്പം നില കൊണ്ടത് പാകിസ്താനായിരുന്നെന്നും അവരെ ജയിലേക്ക് അയച്ചെന്നും ആസിഫ് കുറിച്ചു. തടവുകാരില്‍ ഏറ്റവും കൂടുതല്‍ (29 ശതമാനം) അഫ്ഗാന് കാരാണെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടും ആസിഫ് ചൂണ്ടിക്കാട്ടി.






