
തിരുവനന്തപുരം: പാസ്പോര്‍ട്ട് വെരിഫിക്കേഷന് നടത്തിയ വകയില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്നു കേരളാ പോലീസിനു കിട്ടേണ്ട കോടിക്കണക്കിനു രൂപയില്‍നിന്ന് ആറു മാസത്തെ തുകയായ 4.4 കോടി രൂപ ഡി.ജി.പി. ലോക്നാഥ് ബെഹ്റ ചോദിച്ചുവാങ്ങി. എട്ടു വര്‍ഷമായി വെരിഫിക്കേഷന് നടത്തുന്ന പോലീസിനു വന്‍തുക കിട്ടാനുണ്ടെങ്കിലും അതു ചോദിക്കുന്നതും കിട്ടുന്നതും ആദ്യമായാണ്. ആറു മാസത്തെ ശരാശരി പ്രതിഫലം നാലു കോടി രൂപയെന്നു കണക്കാക്കിയാല്‍ പോലീസിനു കേന്ദ്രത്തില്‍നിന്നു കിട്ടേണ്ടത് 64 കോടി രൂപയാണ്.
പാസ്പോര്‍ട്ട് അപേക്ഷകരില്‍നിന്നു വെരിഫിക്കേഷന് ഫീസായി കേന്ദ്ര സര്‍ക്കാര്‍ 500 രൂപ വാങ്ങുന്നുണ്ടെങ്കിലും പണം പോലീസിനു െകെമാറാറില്ല. ആരും ചോദിച്ചിട്ടുമില്ല. ബെഹ്റ ചോദിക്കേണ്ട താമസമേയുണ്ടായുള്ളു, പോലീസിന്റെ അക്കൗണ്ടിലെത്തിയത് 4,39,97,750 രൂപ! ഇതില്‍ 1.86 കോടി രൂപ കൊച്ചിയിലെയും 94.8 ലക്ഷം കോഴിക്കോട്ടെയും 65.3 ലക്ഷം മലപ്പുറത്തെയും 93.2 ലക്ഷം തിരുവനന്തപുരത്തെയും പാസ്പോര്‍ട്ട് ഓഫീസ് വഴി വെരിഫിക്കേഷന് നടത്തിയതിനാണ്.
റിപ്പോര്‍ട്ട് പെട്ടെന്ന് അയയ്ക്കാനും കുഴപ്പിക്കാതിരിക്കാനുമായി അപേക്ഷകരില്‍നിന്നു ''പടി'' വാങ്ങുക പോലീസിന്റെ പതിവാണ്. ഇതൊഴിവാക്കാനായി വെരിഫിക്കേഷന് നടപടി കേരളത്തിലും ഓണ്െലെനാക്കും. കേന്ദ്ര ആഭ്യന്തര വകുപ്പ് രൂപം നല്കിയ കുറ്റവാളികളുടെ ഡേറ്റാ ബേസ് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. തെലങ്കാനയില്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയാനായി അവശ്യഘട്ടങ്ങളില്‍ വെരിഫിക്കേഷനു പോകുന്ന പോലീസുകാരനു ടാബ്ലെറ്റ് പോലെ െകെയില്‍ കൊണ്ടുനടക്കാവുന്ന ഉപകരണം നല്‍കും. പോലീസുകാരന് അപേക്ഷകന്റെ താമസസ്ഥലത്തു ചെന്ന് കാര്യങ്ങളന്വേഷിച്ച് വിവരങ്ങള്‍ ഓണ്‍െലെനായി നല്കിയാല് മതിയാകും. അപേക്ഷകനെ നേരിട്ടുകാണേണ്ടതില്ല.






