
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാടില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ പോലീസ് ഇന്ന് കേസെടുക്കും. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ, മോണ്‍. സെബാസ്റ്റിയന് വടക്കുംപാടന്‍, ഇടനിലക്കാരന് സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരേയാണ് പോലീസ് ഇന്ന് എഫ്ഐആര്‍ ഇടുക.
മജിസ്ട്രേറ്റ്തല അന്വേഷണം നടക്കുന്നതിനാല്‍ പോലീസ് അന്വേഷണം ആവശ്യമില്ലെന്നു കര്‍ദിനാളിന്റെ വാദം ജസ്റ്റിസ് കെമാല്‍ പാഷ ഇന്നലെ തള്ളിയിരുന്നു. അന്വേഷണത്തിനു തടസമല്ലെന്നു കോടതി പറഞ്ഞു. ഉടന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം. പരാതി കിട്ടിയിട്ടും കേസെടുക്കാത്ത പോലീസ് നടപടി സുപ്രീം കോടതി വിധിക്കു വിരുദ്ധമാണെന്നും െഹെക്കോടതി വ്യക്തമാക്കി. ഭൂമി വില്‍പ്പനയില്‍ സഭയ്ക്കു നഷ്ടമുണ്ടായതായി കരുതേണ്ടിയിരിക്കുന്നു. രൂപതയുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ കര്‍ദിനാളിനു ബാധ്യതയുണ്ട്. പരാതി നല്കാന് വിശ്വാസികള്‍ക്ക് അവകാശവുമുണ്ട്.
സ്വത്തുക്കള്‍ രൂപതയുടേതാണ്, കര്ദിനാളിന്റേതോ െവെദികരുടേതോ അല്ല. സ്വന്തം താല്പര്യപ്രകാരം സ്വത്തുക്കള്‍ െകെകാര്യം ചെയ്യാന്‍ കര്‍ദിനാളിനു കഴിയില്ല. കര്‍ദിനാളും െവെദികരും സഭാസ്വത്തുക്കളുടെ െകെകാര്യക്കാര് മാത്രമാണ്. ഭൂമിയിടപാടില്‍ മറ്റു സമിതികളുമായി കൂടിയാലോചന നടത്തിയെന്നു കര്‍ദിനാള്‍ ബോധിപ്പിച്ചിട്ടുണ്ട്. അദ്ദേഹം പരമാധികാരിയാണെങ്കില്‍ അതു വേണ്ടിയിരുന്നില്ലല്ലോ എന്നു കോടതി ചൂണ്ടിക്കാട്ടി.
അതേസമയം ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയ ശേഷം മാത്രമായിരിക്കും തുടര്‍നടപടിയെന്നാണ് കര്‍ദിനാളിന്റെ തീരുമാനം. ഇന്നലെ ചേര്‍ന്ന സിനഡിന് കര്‍ദിനാളിന് പിന്തുണ പ്രഖ്യാപിച്ചു. കേസില്‍ അന്വേഷണമാകാമെന്ന് മാത്രമാണ് ഉത്തരവിലുള്ളതെന്നും കര്‍ദിനാള്‍ കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ലെന്നും അതിനാല്‍ കര്‍ദിനാള്‍ സ്ഥാനം ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നും കൊച്ചിയില്‍ ഇന്നലെ അടിയന്തിര യോഗം ചേര്‍ന്ന് സിനഡ് ചൂണ്ടിക്കാട്ടി. അതേസമയം ഒരു വിഭാഗം കര്‍ദിനാള്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് രംഗത്തുണ്ട്. വസ്തുവില്പനയിലെ ശ്രദ്ധക്കുറവും വീഴ്ചയുമാണ് അതിരൂപതയ്ക്കു സാമ്പത്തികനഷ്ടം ഉണ്ടാക്കിയതെന്നു സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ഓഫീസ് അറിയിച്ചു. അതിരൂപതയ്ക്കു സാമ്പത്തികനഷ്ടമുണ്ടായെന്ന ആരോപണം ഭാഗികമായി ശരിയാണ്. മുഴുവന്‍ വസ്തുവിലയും അതിരൂപതയുടെ അക്കൗണ്ടില്‍ യഥാസമയം നിക്ഷേപിക്കുന്നതില്‍ സ്ഥലംവാങ്ങിയവരും ഇടനിലക്കാരായി നിന്നവരും വീഴ്ച വരുത്തിയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.
രാജ്യെത്ത നിയമങ്ങള്‍ ലംഘിക്കാതെയും സഭാനിയമങ്ങള്‍ പാലിച്ചും അതിരൂപതയുടെ വസ്തുക്കള്‍ വില്ക്കുന്നതിനു മെത്രാപ്പോലീത്തയ്ക്ക് അധികാരവും അവകാശവുമുണ്ട്. ഈ അധികാരവും അവകാശവും ഉപയോഗിച്ചാണ് അതിരൂപതയ്ക്കുവേണ്ടി മേജര്‍ ആര്‍ച്ച് ബിഷപ് വസ്തുക്കള്‍ വിറ്റത്. അതിരൂപതയുടെ ആവശ്യത്തിനുവേണ്ടി ബാങ്കില്‍ നിന്നെടുത്ത കടം തിരിച്ചടയ്ക്കാനാവശ്യമായ പണം സമാഹരിക്കാന്‍ വേണ്ടിയായിരുന്നു അത്. ഭൂമി വില്ക്കുന്നതിനു മുമ്പ് സഭാനിയമമനുസരിച്ച് കാനോനികസമിതികളില് ചര്‍ച്ച ചെയ്യുകയും വില്ക്കാന് തീരുമാനമെടുക്കുകയും ചെയ്തിരുന്നു. കാനോനിക സമിതികളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ അധികാരപ്പെടുത്തിയ പ്രൊക്കുറേറ്റര്‍ വഴിയാണ് വസ്തുക്കള്‍ വിറ്റത്.
അതിരൂപതയ്ക്കുവേണ്ടി ആര്‍ച്ച് ബിഷപ് എന്ന നിലയിലാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് ആധാരങ്ങളില്‍ ഒപ്പിട്ടത്. വസ്തുവില്പനയില് രാജ്യത്തെ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ല. സഭാനിയമങ്ങള്‍ പാലിച്ചിട്ടുമുണ്ട്. അതിരൂപതയ്ക്കു ലഭിക്കേണ്ട മുഴുവന്‍ തുകയും ലഭ്യമാക്കുന്നതിനും സാമ്പത്തികനഷ്ടം പൂര്‍ണമായി പരിഹരിക്കുന്നതിനുമുള്ള നടപടികളെടുക്കും.






