
മലപ്പുറം : മെസിയുടെ കേരള സന്ദർശന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ എം ഷാജി. തട്ടിപ്പ് നടന്നു, ആളുകളെ ഫൂൾ ആക്കുന്ന പരിപാടിയാണ് ഇതിന് പിന്നിൽ നടന്നത്. കായികപ്രേമികളുടെ ഇഷ്ടത്തെ മുതലാക്കുന്ന പരിപാടിയാണ്. കായിക പ്രേമത്തെ അഴിമതിക്ക് വേണ്ടി ഉപയോഗിച്ചു. സർക്കാരിനെ മുന്നിൽ നിർത്തി കുറെ ആളുകൾ കളിക്കുന്നതിന് പിന്നിൽ ഉത്തരവാദിത്തമില്ല എന്ന് മുൻ മന്ത്രിക്ക് പറയാൻ കഴിയില്ലല്ലോ.
പി എം ശ്രീയിൽ എതിർപ്പുണ്ട് എന്ന് ലീഗ് കൃത്യമായി പറഞ്ഞിട്ടുണ്ട്. യോജിക്കാനും വിയോജിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. വിയോജിപ്പ് അറിയിക്കേണ്ട സമയം വരുമ്പോൾ അറിയിക്കും.മുഖ്യമന്ത്രി മാതാ അമൃതാനന്ദമയി സന്ദർശനത്തിലും മന്ത്രിപ്രതികരിച്ചു. തന്റെ മുൻ നിലപാടിൽ മാറ്റമില്ല. താൻ തിരഞ്ഞെടുപ്പിന്റെ സമയത്തും അല്ലാതെയും ഇവിടങ്ങളിൽ ഒന്നും പോയിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങൾ ഒക്കെ എവിടെയായാലും നിലനിൽക്കും.
ആർ സുഗതന്റെ അവധി, തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട് വരുന്ന കാര്യങ്ങൾ അതിൽ ഇല്ല. ജയിൽ വകുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളാണ് അനാവശ്യ തിടുക്കം കാണിച്ചത് വകുപ്പ് റദ്ദ് ചെയ്തിട്ടുണ്ട്. അവധി റദ്ദാക്കുന്ന നടപടികളിലേക്ക് കടന്നിട്ടില്ല. അതുമായി ബന്ധപ്പെട്ട ഫയല് മുമ്പിലേക്ക് വരുമ്പോൾ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പി എം ശ്രീയിൽ എതിർപ്പുണ്ട് എന്ന് ലീഗ് കൃത്യമായി പറഞ്ഞിട്ടുണ്ട്. യോജിക്കാനും വിയോജിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. വിയോജിപ്പ് അറിയിക്കേണ്ട സമയം വരുമ്പോൾ അറിയിക്കും.മുഖ്യമന്ത്രി മാതാ അമൃതാനന്ദമയി സന്ദർശനത്തിലും മന്ത്രിപ്രതികരിച്ചു. തന്റെ മുൻ നിലപാടിൽ മാറ്റമില്ല. താൻ തിരഞ്ഞെടുപ്പിന്റെ സമയത്തും അല്ലാതെയും ഇവിടങ്ങളിൽ ഒന്നും പോയിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങൾ ഒക്കെ എവിടെയായാലും നിലനിൽക്കും.
ആർ സുഗതന്റെ അവധി, തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട് വരുന്ന കാര്യങ്ങൾ അതിൽ ഇല്ല. ജയിൽ വകുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളാണ് അനാവശ്യ തിടുക്കം കാണിച്ചത് വകുപ്പ് റദ്ദ് ചെയ്തിട്ടുണ്ട്. അവധി റദ്ദാക്കുന്ന നടപടികളിലേക്ക് കടന്നിട്ടില്ല. അതുമായി ബന്ധപ്പെട്ട ഫയല് മുമ്പിലേക്ക് വരുമ്പോൾ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.







Comments