
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റ സംഭവത്തിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും പ്രണവും പിഎസ് സി പരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ പെട്ടത് പുറത്ത് നിന്നും എത്തിയ ഉത്തരം കൊണ്ട്. പരീക്ഷയില്‍ മൂവര്‍ക്കും ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ മൊബൈലില്‍ എസ്എംഎസ് ആയി കിട്ടുകയായിരുന്നു. ഈ വിവരങ്ങള്‍ പുറത്തു വന്നതോടെ പിഎസ് സിയും സര്‍ക്കാരും ചോദ്യപ്പേര്‍ ചോര്‍ച്ച വിവാദത്തിലും പ്രതിക്കൂട്ടിലായി.
ശിവരജ്ഞിത്തും നസീമും പ്രണവും പിഎസ്സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയതിന് പിന്നില്‍ തട്ടിപ്പുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. പരീക്ഷാ സമയത്ത് തുടര്‍ച്ചയായി ഉത്തരങ്ങള്‍ എസ്എംഎസായി ശിവരജ്ഞിത്തിനും പ്രണവിനും കിട്ടുകയുണ്ടായതായി കണ്ടെത്തി. ഈ ഉത്തരങ്ങള്‍ പ്രണവിന്റെ കൂട്ടുകാരന്റെ ഫോണില്‍ നിന്നാണ് വന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. പ്രണവിന്റെ സുഹൃത്തിന്റെ ഫോണില്‍നിന്നും ഗ്രൂപ്പ് എസ്എംഎസ്സായാണ് ഉത്തരങ്ങള്‍ പോയതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. സുഹൃത്തിന് ചോദ്യങ്ങളെങ്ങനെ കിട്ടി എന്ന ചോദ്യമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നത്.
യൂണിവേഴ്സിറ്റി കോളേജിലും പരീക്ഷാ കേന്ദ്രം ഉണ്ടായിരുന്നു എന്നതിനാല്‍ ഇവിടെ നിന്നുമാകാം ചോദ്യപേപ്പര്‍ ചോര്‍ന്നത് എന്നാണ് സംശയം. ഇന്‍വിജിലേറ്റര്‍മാരും സൂപ്രണ്ടുമാരും പരീക്ഷ എഴുതിയ മറ്റ് ഉദ്യോഗാര്‍ത്ഥികളും അസ്വാഭാവികമായി പരീക്ഷാ കേന്ദ്രത്തില്‍ ഒന്നും നടന്നില്ല എന്നാണ് മൊഴി നല്‍കിയത്. എന്നാല്‍ പരീക്ഷാ കേന്ദ്രത്തില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ പരിശോധനയിലാണ് ഗ്രൂപ്പ് എസ്എംഎസ് വഴി ഉത്തരങ്ങള്‍ പറഞ്ഞു കൊടുത്തിരുന്നതായി കണ്ടെത്തിയത്.
പിഎസ് സിയുടെ കെഎപി നാലാം ബറ്റാലിയനിലേക്കുള്ള പരീക്ഷയില്‍ ശിവരജ്ഞിത്തിന് ഒന്നും പ്രണവിന് രണ്ടും നസീമിന് 28ാം റാങ്കുമാണ് ലഭിച്ചത്. പരീക്ഷയില്‍ ലിസ്റ്റ് പുനക്രമീകരിക്കാനൊരുങ്ങുകയാണ് പിഎസ് സി. അതുകൊണ്ടു തന്നെ അഡൈ്വസ് മെമ്മോ താമസിക്കും. റാങ്ക്ലിസ്റ്റ് റദ്ദാക്കിയേക്കില്ല എന്നാണ് വിവരം. ക്രമക്കേട് നടത്തിയവരുടെ റാങ്ക് റദ്ദാക്കിയാകും പട്ടിക തയ്യാറാക്കുക. 2,200 ഒഴിവുകളായിരുന്നു പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ഉണ്ടായിരുന്നത്.
സംഭവത്തില്‍ പിഎസ് സി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ നിലപാടിനെ മുഖ്യമന്ത്രി അന്വേഷണം തീരും മുമ്പ് പൂര്‍ണ്ണമായും തള്ളിയിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. പിണറായി വിജയന്റെ പോലീസ് അന്വേഷിച്ചാല്‍ എസ്എഫ്ഐ നേതാക്കള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ കണ്ടെത്തുമെന്നും അതുകൊണ്ടാണ് സിബിഐ വേണമെന്ന് പറയുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞ.
അതിനിടയില്‍ പ്രതികളില്‍ ഒരാളായ ശിവരഞ്ജിന്റെ വീട്ടില്‍ നിന്നും 16 ബണ്ടില്‍ ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം അദ്ധ്യാപകരിലേക്കും നീളുകയാണ്. സംഭവത്തില്‍ അദ്ധ്യാപകര്‍ക്കും പ്രിന്സിപ്പാലിനും പങ്കുണ്ടോ എന്ന അന്വേഷണം നടക്കുകയാണ്. ഇവരെ അന്വേഷണസംഘം ചോദ്യം ചെയ്തു. മുന്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ള അദ്ധ്യാപകരെ ചോദ്യം ചെയ്യും.






