
പതിനാല് വര്‍ഷം കൊണ്ട് ഒരേ കുടുംബത്തിലെ ആറ് അംഗങ്ങളെയാണ് ബന്ധുവായ സ്ത്രീ കൊലപ്പെടുത്തിയത്. കോഴിക്കോട് കൂടത്തയിലെ കൊലപാതക പരമ്പരകളിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ പൂര്‍ണമായും മറനീക്കി പുറത്തുവന്നിട്ടില്ല. കേസുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ സംഭവം പുറത്തുകൊണ്ടുവരാനായി കോഴിക്കോട് റൂറല്‍ എസ്പി കെജി സൈമണ്‍ നടത്തിയ ശ്രമം ചെറുതല്ല. ചുരുങ്ങിയ ദിവസം കൊണ്ട് വന്‍ കൊലപാതക പരമ്പരയ്ക്കാണ് പോലീസ് തുമ്പ് കണ്ടെത്തിയത്.
ശനിയാഴ്ച വൈകുന്നേരത്തോടെ താമരശേരി കൂടത്തായി പൊന്നാമറ്റത്ത് ജോളിയെയും സഹായികളെയും അറസ്റ്റ് ചെയ്തതോടെയാണ് പോലീസ് കൊലപാതക കേസില്‍ കേരള പോലീസ് നടത്തിയത് പഴുതടച്ച അന്വേഷണമായിരുന്നു. കരളത്തിലെ പ്രമാദമായ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ റൂറല്‍ എസ്.പി കെ ജി സൈമണിന്റെ ശ്രമം തന്നെയാണ് ഈ കേസിലും സഹായകമായത്.
ഇരുപത് വര്‍ഷത്തിന് ശേഷം ഒരു തുമ്പുമില്ലാതിരുന്ന കേസ് 20 വര്‍ഷത്തിന് ശേഷം തെളിയിച്ച ചരിത്രം കോഴിക്കോട് റൂറല്‍ എസ്പി കെജി സൈമണിനുണ്ട്. പതിനഞ്ച് വര്‍ഷം കഴിഞ്ഞിട്ടും തുമ്പ് കിട്ടാത്ത കേസ് എഴുതി തള്ളാന്‍ പോലീസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്കി. അന്ന് സൈമണിന് കേസിന്റെ ചുമതല നല്കി. 1995ല്‍ കാണാതായ ചങ്ങനാശേരി മതുമൂല സ്വദേശി മഹാദേവനെന്ന പന്ത്രണ്ട് വയസ്സുകാരനെ സംബന്ധിച്ച കേസ്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും വര്‍ഷങ്ങളോളം നടത്തിയ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല.
എന്നാല്‍ മഹാദേവനെ കണ്ടതായി അറിയിച്ച് ഫോണ്‍ കോളുകളും മോചനദ്രവ്യം ആവശ്യപ്പെട്ട് കത്തുകളും ഇടയ്ക്ക് വീട്ടില്‍ എത്തിയിരുന്നു. അന്വേഷം എങ്ങുമെത്താതായതോടെ മഹാദേവന്റെ പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെ 2015ല്‍ കേസ് വീണ്ടും പുനരാരംഭിച്ചു. ഇതോടെ ചങ്ങനാശ്ശേരിയിലെ സൈക്കിള്‍ കടക്കാരന് ഉണ്ണിയിലേക്ക് അന്വേഷണമെത്തി. ഇയാളെ വിശദമായി ചോദ്യം ചെയ്തു. മഹാദേവന്റെ അച്ഛനോട് പറഞ്ഞ അതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു. ഉണ്ണിയുടെ മദ്യപാന ശീലം മനസിലാക്കിയ അന്വേഷണ സംഘം കവര്‍ച്ചക്കാര്‍ എന്ന രീതിയില്‍ ഉണ്ണിയെയും സംഘത്തെയും സുഹൃത്തുക്കളാക്കി.
പിന്നീട് ആഴ്ചകളോളും സൗഹൃദം തുടര്‍ന്നു. ഇതിനിടെ മദ്യപിക്കുന്ന സമയം സുഹൃത്തുക്കളില്‍ ഒരാള്‍ ഒരുകാര്യം വെളിപ്പെടുത്തി. ഉണ്ണി ഒരാളെ തട്ടിയതായി പറഞ്ഞിട്ടുണ്ടെന്നും അവനതില്‍ ഭയങ്കര വിഷമവുമുണ്ട്. ഇതോടെ അധികം വൈകാതെ ഉണ്ണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മഹാദേവനെ കൂടാതെ മറ്റൊരാളെ കൂടി ഉണ്ണി കൊലപ്പെടുത്തിയതായി പോലീസ് കണ്ടെത്തി. ഒടുവില്‍ കേസ് തെളിഞ്ഞു.






