
''എവിടേക്കു പോകുന്നു?
എവിടെനിന്നു വരുന്നു?
എന്തു ചെയ്യുന്നു? ''
കണ്ണിലേക്കു തറയ്ക്കുന്ന നോട്ടത്തിന്റെ കാര്‍ക്കശ്യത്തില്‍ ഒന്നിനൊന്നു പിറകെ ഒരേ പോലുള്ള മൂന്നു ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ക്ക് പതറാതെ ഉത്തരം നല്കി പൗരത്വ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ ജമ്മുവില്‍നിന്നു ശ്രീനഗറിലേക്കുള്ള ദേശീയ പാതയിലൂടെ യാത്ര തുടരാം. കണ്ണുമാത്രം പുറത്തു കാണിച്ച് മുഖം തുണിയാല്‍ പൊതിഞ്ഞ സായുധ െസെനികരാണ് ചോദ്യമുന്നയിക്കുന്നത്. ജമ്മുവില്‍നിന്ന് നൂറ്റമ്പതു കിലോമീറ്റര്‍ അകലെ ശ്രീനഗറിലേക്കുള്ള പാതിദൂരം പിന്നിട്ടു ബെമിനയിലെത്തുമ്പോഴേക്കും ആറു തവണയാണു െസെന്യത്തിന്റെ പരിശോധനയും ചോദ്യങ്ങളും ഉയര്‍ന്നത്. ശരീരപ്രകൃതത്തില്നിന്നുതന്നെ കശ്മീരിയല്ലെന്ന് വ്യക്തമാകുന്നതോടെ ചോദ്യങ്ങള്‍ പിന്നെയും നീളും.
മാധ്യമപ്രവര്‍ത്തകനാണെന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുന്നതോടെയാണ് തുടര്‍യാത്രയ്ക്ക് അനുമതി ലഭിക്കുന്നത്. ജമ്മുവില്‍നിന്നു ശ്രീനഗര്‍ വരെയുള്ള ദേശീയപാത െസെന്യത്തിന്റെ നിയന്ത്രണത്തിലാണ്. മല തുരന്ന ഒട്ടേറെ തുരങ്ക പാതകളിലൂടെയുള്ള യാത്ര അതിസാഹസികം. ഏതു നിമിഷവും തീവ്രവാദികളുടെ തോക്കുകള്‍ തീതുപ്പാനും ബോംബുകള്‍ പൊട്ടിച്ചിതറാനും സാധ്യതയേറെയുള്ള ഏറ്റവും അപകടം നിറഞ്ഞ പാതകളിലൊന്നാണിത്. അതുകൊണ്ടുതന്നെ ശ്രീനഗറിലേക്കു റോഡ് മാര്‍ഗം സഞ്ചരിക്കുന്നതിനെ പരിചയമുള്ള െസെനികര്‍ പോലും വിലക്കും.
സഹസഞ്ചാരിയായ യുവാവ് െസെനിക നിയന്ത്രണത്തില്‍ കുപിതനായാണ് സംസാരം തുടര്‍ന്നത്. ആറാമത്തെ െസെനിക പരിശോധനയില്‍ അയാള്‍ ഉടക്കി. എന്നാല്‍, കണ്ണിലേക്കു തറച്ച നോട്ടത്തില്‍, ''പരിശോധന തുടരും, സഹകരിക്കണമെന്ന'' െസെനികന്റെ കര്‍ക്കശ നിര്‍ദ്ദേശത്തില്‍ അയാളുടെ പ്രതിഷേധം അലിഞ്ഞു.
ബെമിന പിന്നിട്ടതോടെ ചെക് പോസ്റ്റ് പോയിന്റുകളില്‍ കശ്മീരിയല്ലാത്ത സഞ്ചാരികളുടെ എണ്ണം രേഖപ്പെടുത്താന്‍ തുടങ്ങി. കശ്മീരികളല്ലാത്തവര്‍ മേഖല വിട്ടുപോകണമെന്ന തീവ്രവാദ സംഘടനകളുടെ നിര്‍ദേശവും വിട്ടുപോകാന്‍ മടിച്ച തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയതും കണക്കിലെടുത്താണ് ജാഗ്രത. ശ്രീനഗര്‍ മേഖലയുടനീളം െസെനികവലയത്തിലാണ്. മൂന്നും നാലും വാഹനങ്ങള്‍ ഒരുമിച്ചേ സഞ്ചരിക്കൂ. ഏതു നിമിഷവും ഉണ്ടാകാവുന്ന തീവ്രവാദി ആക്രമണവും അവരെ പിന്തുണയ്ക്കുന്നവരുടെ കല്ലേറും പ്രതീക്ഷിച്ചാണ് സഞ്ചാരവും പരിശോധനയും കാവലും.
കശ്മീരിന്റെ പ്രത്യേക പദവി മാറ്റിയതിനെത്തുടര്‍ന്നു കടകളടച്ചിട്ടു പ്രതിഷേധിക്കാനാണ് ഹിസ്ബുള്‍ മുജാഹിദീന്‍ അടക്കമുള്ള ഭീകര സംഘടനകളുടേയും അവരെ പിന്തുണയ്ക്കുന്നവരുടേയും ആഹ്വാനം. മൂന്നു മാസമായി വ്യാപാരികള്‍ ഈ നിര്‍ദേശം അനുസരിച്ചു പോരുകയുമാണ്. അതിരാവിലെ ഷട്ടറുകള്‍ പാതി തുറന്നുവച്ച് പതിനൊന്നോടെ അടയ്ക്കും. അത്യാവശ്യ സാധനങ്ങള്‍ അതിനുമുമ്പേ വാങ്ങി പ്രദേശവാസികളും ഇതിനോടു പൊരുത്തപ്പെട്ടു കഴിഞ്ഞു.
എന്നാല്‍, ഇപ്പോള്‍ ശ്രീനഗറിന്റെ തെരുവുകളില്‍, പ്രധാന പാതയോരങ്ങളില്‍, മാര്‍ക്കറ്റുകളില്‍ എല്ലാം താല്‍ക്കാലിക കടകളില്‍ കച്ചവടം പൊടിപൊടിക്കുന്നുമുണ്ട്. ഇടയ്ക്കു ചില യുവാക്കള്‍ വന്നു കല്ലെറിയും. പോലീസും െസെന്യവും ചേര്‍ന്നു വിരട്ടിയോടിക്കും. ഈ പതിവ് ഊഴമിട്ടു മുറതെറ്റാതെ ഇപ്പോഴും നടക്കുന്നുണ്ട്. എന്നാല്‍, കല്ലേറിന്റെ ശക്തിയും എറിയാനുള്ള ആളുകളുടെ എണ്ണവും കുറഞ്ഞു തുടങ്ങിയതോടെ ജനജീവിതം സാധാരണനിലയിലേക്കു മാറിത്തുടങ്ങി.
ശ്രീനഗറിന്റെ സിരാകേന്ദ്രമായ ലാല്‍ചൗക്കില്‍ കടകളെല്ലാം അടഞ്ഞുകിടപ്പാണ്. ചരിത്രപ്രാധാന്യമേറെയുള്ള ലാല്‍ചൗക്കില്‍ സഞ്ചാരികളോ കച്ചവടക്കാരോ ഇല്ലാത്ത അവസ്ഥ. ഇവിടെയാണ് ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ കാലംമുതല്‍ സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്താറുള്ളത്. റഷ്യന്‍ വിപ്ലവത്തിന്റെ ഓര്‍മകളില്‍ പടുത്തുയര്‍ത്തപ്പെട്ട ലാല്‍ ചൗക്കിലെ ചുവന്ന സ്ക്വയറിനു സമീപം കവചിത െസെനിക വാഹനങ്ങളും കൂട്ടിയിട്ട മുള്ളുവേലികളും.
ഷീല്‍ഡും ലാത്തിയും എ.കെ. 47 തോക്കുമായി കാവല്‍ നില്ക്കുന്ന െസെനികര്‍. ഈ മേഖലയിലൂടെ കടന്നുപോകുമ്പോള്തന്നെ പേടിപ്പിക്കുന്ന നിശബ്ദത വേട്ടയാടും. എന്നാല്‍, ലാല്‍ചൗക്ക് പിന്നിട്ട് ഝലം നദിക്ക് കുറുകെയുള്ള പാലം കടന്നാല്‍ കിലോമീറ്ററുകള്‍ നീളുന്ന തെരുവ് മാര്ക്കറ്റെത്തി. എന്തും ഏതും ലഭിക്കുന്ന ഇവിടം സജീവമാണ്.
മാര്‍ക്കറ്റിലും സമീപത്തെ പാതയോരങ്ങളിലും ശക്തമായ െസെനികകാവലുണ്ട്. പത്തും പതിനഞ്ചും പേരടങ്ങുന്ന െസെനികസംഘങ്ങള് ഇടയ്ക്കിടെ റോന്തു ചുറ്റും. തെരുവു കച്ചവടക്കാരെ ആലിംഗനം ചെയ്തു െസെനികര്‍ െധെര്യം പകരും. നഗരത്തിന്റെ ഉണര്‍വിനു സാക്ഷ്യംവഹിക്കുന്ന തെരുവു കച്ചവടം സജീവമാക്കി നിര്‍ത്തുകയെന്നതാണ് ഭരണകൂടത്തിന്റെ ആവശ്യകത. മാര്‍ക്കറ്റുകളുടെ ഫോട്ടോയെടുക്കാന്‍ തുനിഞ്ഞപ്പോഴേ ചില യുവാക്കള്‍ എതിര്‍പ്പുമായെത്തി. ഫോട്ടോയിലൂടെ തിരിച്ചറിയപ്പെടുന്നവര്ക്കു തീവ്രവാദികളുടെ ഭീഷണിയുണ്ടാകുമെന്നാണ് ആശങ്ക.
നഗരത്തിരക്കൊഴിഞ്ഞ പാര്‍ക്കില്‍ െവെകുന്നേരങ്ങളിലൊന്നില് കണ്ടുമുട്ടിയ പെണ്‍കുട്ടി കശ്മീരി ജീവിതത്തെക്കുറിച്ചു സംസാരിച്ചു: കോളജ് അടഞ്ഞുകിടപ്പാണ്. പരീക്ഷയ്ക്കു വേണ്ടിയാണ് നഗരത്തിലേക്ക് വീണ്ടുമെത്തിയത്. ശ്രീനഗറിലെ ഒരു യൂണിവേഴ്സിറ്റിയില്‍ ബിരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി അതിര്‍ത്തിയോടു ചേര്‍ന്ന ഷോപ്പിയാന്‍ സ്വദേശിനിയാണ്. രണ്ടു രാജ്യങ്ങളുടെ ശത്രുതയില്‍ ഉരുകിത്തീരുന്ന ജീവിതങ്ങളാണ് തങ്ങളുടേതെന്നു പെണ്‍കുട്ടിയുടെ സാക്ഷ്യം. അതിര്‍ത്തി മേഖലയിലെ പെണ്‍കുട്ടികള്‍ക്കു പഠിക്കാനുള്ള പ്രയാസത്തെക്കുറിച്ചും അവള് വിവരിച്ചു. വെള്ളിക്കണ്ണുള്ള കശ്മീരി പെണ്‍കുട്ടിയോട് ആ നാടിന്റേയും നാട്ടുകാരുടേയും സൗന്ദര്യത്തെക്കുറിച്ച് അതിശയത്തോടെയാണ് സംസാരിച്ചത്.
''കേരളീയരോട് ഞങ്ങള്‍ക്കു പൊതുവെ പ്രിയമേറെയാണ്''-അവള് പറഞ്ഞു. അധികനേരം സംസാരിച്ചിരിക്കുന്നത് അപകടരമാണെന്ന് അവള് മുന്നറിയിപ്പു നല്കി. ''നിങ്ങള്‍ കശ്മീരിയല്ലെന്ന് ഒറ്റനോട്ടത്തില്‍ അറിയാം. പലരും ശ്രദ്ധിക്കും. നിങ്ങള്‍ക്കും എനിക്കും ദോഷമാകും''- അവള് ഓര്‍മിപ്പിച്ചു.
സദാചാര പോലീസ് കേരളത്തിലുമുണ്ടെന്നു പറഞ്ഞപ്പോള്‍ അവള് ചിരിച്ചു. ഇത് അതുക്കുംമേലെയെന്നായി വിശദീകരണം. ''മാത്രമല്ല''- അവള് ഒളികണ്ണാല്‍ ചുണ്ടില്‍ ചിരി ഒളിപ്പിച്ചു പറഞ്ഞു: ''370-ാം വകുപ്പ് എടുത്തുമാറ്റിയതോടെ ഇതര ദേശക്കാരനെ വിവാഹം ചെയ്താലും ഞങ്ങള്‍ക്കു സ്വത്തിന്റെ പങ്ക് തരേണ്ടിവരും...'' പാര്‍ക്കില്‍നിന്നു പുറത്തെ റോഡിലേക്കു കടന്നതോടെ പിരിമുറുക്കം കൂടി.
ഓരോ കണ്ണും നിരീക്ഷിക്കുന്നതു പോലൊരു തോന്നല്‍. ഈ പിരിമുറുക്കംതന്നെയാണ് ഇപ്പോഴത്തെ കശ്മീരിന്റെ പൊതുവികാരവും. കശ്മീരിലെ ഈ മാറ്റങ്ങളൊന്നും അറിയാത്തവരും അതേപോലെ, ഹിസ്ബുള്‍ മുജാഹീദ്ദീന്റെ സ്ലീപ്പിങ് സെല്ലുകളായി പ്രവര്‍ത്തിക്കുന്നവരും ഇവിടെയുണ്ട്.






