
മഞ്ചേശ്വരം: കാസര്‍ഗോഡ് മിയ പദവിലെ അധ്യാപിക രൂപശ്രീയുടെ മൃതദേഹം കടപ്പുറത്ത് നിന്നും കണ്ടെത്തിയ സംഭവത്തില്‍ നടന്നത്കൊ ലപാതകമെന്ന് പോലീസ്. മരണവുമായി ബന്ധപ്പെട്ട് സഹ അധ്യാപകൻ വെങ്കിട രമണ കാരന്തിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ 18 ാം തീയതി രാവിലെ പെർവാഡ് കടപ്പുറത്ത് നിന്നുമാണ് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്.
വെള്ളം നിറച്ച ബക്കറ്റിൽ തലമുക്കിയാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പിന്നീട് കണ്വ തീർഥ കടപ്പുറത്ത് തള്ളി. കേസ് മഞ്ചേശ്വരം പോലീസില്‍ നിന്നും ഏറ്റെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതോടെയാണ് രമണ കാരന്ത് സംശയത്തിന്റെ നിഴലിലായത്.
തുടക്കം മുതൽ രമണ സംശയത്തിന്റെ നിഴലിലായിരുന്നു. ഈ അധ്യാപകൻ ലക്ഷക്കണക്കിനു രൂപ വായ്പ എടുത്തിരുന്നതായും അതിനു ജാമ്യം നിന്നത് രൂപശ്രീ ആയിരുന്നു എന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. ആദ്യം മഞ്ചേശ്വരം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പിന്നാലെയാണ് അധ്യാപകനിലേക്ക് കേസ് നീണ്ടത്.
ജനുവരി 16 വ്യാഴാഴ്ച ഉച്ചയോടെയാണ് സ്കൂളിലേക്ക് പോയ രൂപശ്രീയെ കാണാതായത്. പിന്നീട് ജനുവരി 18 ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യയെ കാണാതായതിനെ തുടര്‍ന്ന് രൂപശ്രീയുടെ ഭര്‍ത്താവ് വെള്ളിയാഴ്ച മഞ്ചേശ്വരം പൊലീസിൽ പരാതി നൽകിയിരിന്നു. അന്വേഷണത്തില്‍ ഭർതൃ വീട്ടിൽ നിന്നിറങ്ങിയ രൂപശ്രീ സ്കൂളിൽ എത്തുകയും ഉച്ചയ്ക്കു ശേഷം സ്വന്തം സ്കൂട്ടറിൽ മടങ്ങുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു.
അന്വേഷണം നടക്കുന്നതിനിടെ രണ്ടാം ദിവസം കോയിപ്പാടി കടപ്പുറത്ത് നിന്നും മൃതദേഹം കണ്ടെത്തി. തലമുടി പൂർണ്ണമായി കൊഴിഞ്ഞ നിലയിൽ വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം.





