
തിരുവനന്തപുരം: കോവിഡ് പോരാട്ടത്തില്‍ പങ്കാളികളാകുന്നവര്‍ക്ക് ഇന്ത്യന്‍ സേന സംയുക്തമായി ഇന്ന് ആദരമര്‍പ്പിക്കുന്നു. കോവിഡ് മഹാമാരിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നയിക്കുന്ന യുദ്ധത്തില്‍ മുന്നണിപ്പോരാളികള്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്നും കേന്ദ്രമന്ത്രി വി.മുരളീധരന് പറഞ്ഞു.
കോവിഡ് പോരാളികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് കശ്മീര്‍ മുതല്‍ തിരുവനന്തപുരം വരെ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ പറത്തും. കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്കു മുകളില്‍ ഹെലികോപ്ടറുകള്‍ പുഷ്പവൃഷ്ടി നടത്തുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ പടക്കപ്പലുകളില്‍ ഐക്യ ദീപം തെളിച്ചുകൊണ്ടും ആര്‍മിയുടെ ബാന്‍ഡ് സംഘങ്ങള്‍ മേളം മുഴക്കിയും ആരോഗ്യ പ്ര്വര്ത്തകര്ക്കായി കര-നാവിക-വ്യോമ സേന ആദരമര്‍പ്പിക്കും. കോവിഡ് കാലത്ത് നിരവധി മേഖലകളില്‍ അവശ്യ സര്‍വീസായി ജോലി ചെയ്യുന്നവര്‍ക്കെല്ലാം കേന്ദ്രമന്ത്രിയും അഭിവാദ്യമര്‍പ്പിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം:
കൊവിഡ് എന്ന മഹാമാരിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നയിക്കുന്ന യുദ്ധത്തിന്റെ മുന്നണിപ്പോരാളികളാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ. അതിജീവനത്തിനായുള്ള ഈ പോരാട്ടത്തിൽ പങ്കാളികളാകുന്നവർക്ക് ഇന്ത്യൻ സേന ആദരമൊരുക്കുകയാണ് ഇന്ന്. കര, നാവിക, വ്യോമ സേനകൾ സംയുക്തമായി കൊവിഡ് പോരാളികൾക്ക് നന്ദി പറയും. കശ്മീർ മുതൽ തിരുവനന്തപുരം വരെ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ പറക്കും. കൊവിഡ് ചികിത്സാകേന്ദ്രങ്ങൾക്ക് മുകളിൽ ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തും. ഇന്ത്യൻ ആർമിയുടെ ബാന്റ് സംഘങ്ങൾ കൊവിഡ് പോരാളികൾക്കായി മേളം മുഴക്കും. ഇന്ത്യയുടെ പടക്കപ്പലുകളിൽ ഐക്യദീപം തെളിക്കും.
നമ്മുടെ പ്രധാനമന്ത്രി ജനതാ കർഫ്യൂ ദിനത്തിൽ തുടങ്ങി വച്ച ആദരവിന്റെ മാതൃക ഇന്ന് രാജ്യം ഏറ്റെടുത്ത് തുടർന്നു കൊണ്ടുപോവുകയാണ്. ഒത്തൊരുമിച്ച് പ്രവർത്തിച്ച് നമ്മൾ ഈ മഹാമാരിയെ കീഴ്പ്പെടുത്തും.ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ, ഭക്ഷണവിതരണക്കാർ, മാധ്യമ പ്രവർത്തകർ തുടങ്ങി നിരവധി മേഖലകളിൽ ഈ പ്രയാസകരമായ ഘട്ടത്തിൽ അവശ്യ സർവീസായി ജോലി ചെയ്യുന്നവർക്കെല്ലാം എന്റെയും അഭിവാദ്യങ്ങൾ




