
കൊല്ലം: ഉത്ര വധക്കേസില്‍ ആദ്യതവണ ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിക്കാതിരുന്ന സുരജ്, പാമ്പുപിടുത്തവിദഗ്ധന് വാവ സുരേഷാണു പാമ്പിനെത്തന്ന ചാവരുകാവ് സുരേഷിനെ പരിചയപ്പെടുത്തിയതെന്നും പറഞ്ഞു. എന്നാല്‍, ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ വാവ സുരേഷുമായി സൂരജിനു ബന്ധമില്ലെന്നു വ്യക്തമായി. വാവ സുരേഷുമായി പോലീസ് ബന്ധപ്പെടുകയും ചെയ്തതോടെ സൂരജിന്റെ കള്ളം പൊളിഞ്ഞു.
ആദ്യതവണ, മാര്‍ച്ച് രണ്ടിനു രാത്രി 12.45-ന് ഉത്രയ്ക്കു പാമ്പുകടിയേറ്റെന്നാണു സൂരജിന്റെ മൊഴി. എന്നാല്‍, ആശുപത്രിയിലെത്തിക്കാന്‍ പുലര്‍ച്ചെ 3.30 വരെ എന്തിനു വൈകിയെന്ന ചോദ്യത്തിനു മറുപടിയില്ലായിരുന്നു. 15 മിനിറ്റ് കൊണ്ട് ആശുപത്രിയിലെത്തിക്കാവുന്ന ദൂരമേയുണ്ടായിരുന്നുള്ളൂ. ഉത്രയുടെ സഹോദരനു കൊലപാതകത്തില്‍ പങ്കുണ്ടെന്ന സൂരജിന്റെ ആരോപണവും പിന്നീടു പൊളിഞ്ഞു. മാര്‍ച്ച് രണ്ടിനു പാമ്പുകടിയേറ്റ ഉത്ര ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടില്‍ കഴിയവേ കഴിഞ്ഞ മേയ് ഏഴിനാണു രണ്ടാമതും പാമ്പുകടിയേറ്റു മരിച്ചത്. മേയ് എട്ടിന് ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതായിരുന്നു. സാധാരണ ആശുപത്രിയില്‍ പോകേണ്ടതിന്റെ തലേന്നു വരവറുള്ള സൂരജ് ഒരുദിവസം മുമ്പേയെത്തി. കൊലപാതകം നടന്ന ദിവസം ഇയാള്‍ എല്ലാവര്ക്കും ജ്യൂസ് ഉണ്ടാക്കിനല്കിയതായും പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍, ഉത്രയെ മയക്കിക്കിടത്തിയശേഷമാണോ പാമ്പിനെ കൊണ്ടിട്ടതെന്നു സ്ഥിരീകരിച്ചിട്ടില്ല. തലവേദനയ്ക്കെന്ന പേരില്‍ ഉത്രയ്ക്കു ചില മരുന്നുകള്‍ നല്‍കിയതായി സൂരജ് സമ്മതിച്ചു. ഉത്രയുടെ സ്വത്ത് തട്ടിയെടുക്കാന്‍ സൂരജ് കൊലപാതകം നടത്തിയെന്നാണു റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രധാനസഹായി പാമ്പുപിടിത്തക്കാരന് സുരേഷ്കുമാറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്രയുടേയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലുള്ള ലോക്കര്‍ തുറക്കാന്‍ മാര്‍ച്ച് രണ്ടിനു സൂരജ് ഒറ്റയ്ക്കു ബാങ്കിലെത്തിയിരുന്നു. അന്നു രാത്രിയാണ് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റത്. ഈ വിവരവും അന്വേഷണത്തില്‍ നിര്‍ണായകമായി. ഉത്ര മരിക്കുന്നതിനു തലേന്നെത്തിയ സൂരജ് 12.30-നുശേഷം ഉറങ്ങിയെന്നാണു പറഞ്ഞത്. എന്നാല്‍, സാധാരണ രാവിലെ ഏഴിനുശേഷം എഴുന്നേല്‍ക്കാറുള്ള സൂരജ് അന്നു രാവിലെ ആറിന് ഉണര്‍ന്നു. ഭാര്യയുടെ മരണമറിഞ്ഞശേഷമുള്ള സൂരജിന്റെ പെരുമാറ്റവും സംശയത്തിനിടയാക്കി. തലേന്നു രാത്രി 10.30-നു താന്‍ കിടപ്പുമുറിയുടെ ജനാല അടച്ചെന്നാണ് ഉത്രയുടെ അമ്മ മണിമേഖലയുടെ മൊഴി. എന്നാല്‍, ജനാല തുറന്നുകിടക്കുകയായിരുന്നെന്നും പുലര്‍ച്ചെ മൂന്നിനു താനാണ് അടച്ചതെന്നുമാണു സൂരജ് പറഞ്ഞത്.
ഉത്രയുടെ മാതാപിതാക്കള്‍ക്കെതിരേ സൂരജിന്റെ സഹോദരി പോലീസില്‍ പരാതി നല്‍കിയിരുന്നു. സൂരജിനെയും അമ്മയേയും തടഞ്ഞുവച്ചിരിക്കുന്നുവെന്നായിരുന്നു പരാതി. ഇതു തെറ്റാണെന്നു തെളിഞ്ഞതും അന്വേഷണം സൂരജിലേക്കുതന്നെ എത്തിച്ചു. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുള്ളില്‍ വീട്ടില്‍ പാമ്പിനെ കണ്ടതായും പാമ്പുപിടുത്തക്കാരെ വിളിച്ചുവരുത്തിയതായും സൂരജ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. അന്നു പാമ്പിനെ കിട്ടിയില്ലെന്നും ഇയാള്‍ പറഞ്ഞതായി സുഹൃത്തുകള്‍ ഓര്‍മിക്കുന്നു. അന്നു വിളിച്ചുവരുത്തിയ പാമ്പുപിടുത്തക്കാരനാണ് സൂരജിനൊപ്പം അറസ്റ്റിലായ സുരേഷ്കുമാറെന്നു നാട്ടുകാരും സ്ഥിരീകരിച്ചു.
ആദ്യതവണ, മാര്‍ച്ച് രണ്ടിനു രാത്രി 12.45-ന് ഉത്രയ്ക്കു പാമ്പുകടിയേറ്റെന്നാണു സൂരജിന്റെ മൊഴി. എന്നാല്‍, ആശുപത്രിയിലെത്തിക്കാന്‍ പുലര്‍ച്ചെ 3.30 വരെ എന്തിനു വൈകിയെന്ന ചോദ്യത്തിനു മറുപടിയില്ലായിരുന്നു. 15 മിനിറ്റ് കൊണ്ട് ആശുപത്രിയിലെത്തിക്കാവുന്ന ദൂരമേയുണ്ടായിരുന്നുള്ളൂ. ഉത്രയുടെ സഹോദരനു കൊലപാതകത്തില്‍ പങ്കുണ്ടെന്ന സൂരജിന്റെ ആരോപണവും പിന്നീടു പൊളിഞ്ഞു. മാര്‍ച്ച് രണ്ടിനു പാമ്പുകടിയേറ്റ ഉത്ര ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടില്‍ കഴിയവേ കഴിഞ്ഞ മേയ് ഏഴിനാണു രണ്ടാമതും പാമ്പുകടിയേറ്റു മരിച്ചത്. മേയ് എട്ടിന് ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതായിരുന്നു. സാധാരണ ആശുപത്രിയില്‍ പോകേണ്ടതിന്റെ തലേന്നു വരവറുള്ള സൂരജ് ഒരുദിവസം മുമ്പേയെത്തി. കൊലപാതകം നടന്ന ദിവസം ഇയാള്‍ എല്ലാവര്ക്കും ജ്യൂസ് ഉണ്ടാക്കിനല്കിയതായും പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍, ഉത്രയെ മയക്കിക്കിടത്തിയശേഷമാണോ പാമ്പിനെ കൊണ്ടിട്ടതെന്നു സ്ഥിരീകരിച്ചിട്ടില്ല. തലവേദനയ്ക്കെന്ന പേരില്‍ ഉത്രയ്ക്കു ചില മരുന്നുകള്‍ നല്‍കിയതായി സൂരജ് സമ്മതിച്ചു. ഉത്രയുടെ സ്വത്ത് തട്ടിയെടുക്കാന്‍ സൂരജ് കൊലപാതകം നടത്തിയെന്നാണു റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രധാനസഹായി പാമ്പുപിടിത്തക്കാരന് സുരേഷ്കുമാറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്രയുടേയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലുള്ള ലോക്കര്‍ തുറക്കാന്‍ മാര്‍ച്ച് രണ്ടിനു സൂരജ് ഒറ്റയ്ക്കു ബാങ്കിലെത്തിയിരുന്നു. അന്നു രാത്രിയാണ് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റത്. ഈ വിവരവും അന്വേഷണത്തില്‍ നിര്‍ണായകമായി. ഉത്ര മരിക്കുന്നതിനു തലേന്നെത്തിയ സൂരജ് 12.30-നുശേഷം ഉറങ്ങിയെന്നാണു പറഞ്ഞത്. എന്നാല്‍, സാധാരണ രാവിലെ ഏഴിനുശേഷം എഴുന്നേല്‍ക്കാറുള്ള സൂരജ് അന്നു രാവിലെ ആറിന് ഉണര്‍ന്നു. ഭാര്യയുടെ മരണമറിഞ്ഞശേഷമുള്ള സൂരജിന്റെ പെരുമാറ്റവും സംശയത്തിനിടയാക്കി. തലേന്നു രാത്രി 10.30-നു താന്‍ കിടപ്പുമുറിയുടെ ജനാല അടച്ചെന്നാണ് ഉത്രയുടെ അമ്മ മണിമേഖലയുടെ മൊഴി. എന്നാല്‍, ജനാല തുറന്നുകിടക്കുകയായിരുന്നെന്നും പുലര്‍ച്ചെ മൂന്നിനു താനാണ് അടച്ചതെന്നുമാണു സൂരജ് പറഞ്ഞത്.
ഉത്രയുടെ മാതാപിതാക്കള്‍ക്കെതിരേ സൂരജിന്റെ സഹോദരി പോലീസില്‍ പരാതി നല്‍കിയിരുന്നു. സൂരജിനെയും അമ്മയേയും തടഞ്ഞുവച്ചിരിക്കുന്നുവെന്നായിരുന്നു പരാതി. ഇതു തെറ്റാണെന്നു തെളിഞ്ഞതും അന്വേഷണം സൂരജിലേക്കുതന്നെ എത്തിച്ചു. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുള്ളില്‍ വീട്ടില്‍ പാമ്പിനെ കണ്ടതായും പാമ്പുപിടുത്തക്കാരെ വിളിച്ചുവരുത്തിയതായും സൂരജ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. അന്നു പാമ്പിനെ കിട്ടിയില്ലെന്നും ഇയാള്‍ പറഞ്ഞതായി സുഹൃത്തുകള്‍ ഓര്‍മിക്കുന്നു. അന്നു വിളിച്ചുവരുത്തിയ പാമ്പുപിടുത്തക്കാരനാണ് സൂരജിനൊപ്പം അറസ്റ്റിലായ സുരേഷ്കുമാറെന്നു നാട്ടുകാരും സ്ഥിരീകരിച്ചു.







Comments