
രജനികാന്ത് ഫാൻസ് അസോസിയേഷന്റെ സ്ഥാപകരിൽ ഒരാളായിരുന്ന മുത്തുമണിയ്ക്ക് സഹായഹസ്തവുമായി നടൻ രജനി. 45 വർഷങ്ങൾക്ക് മുൻപാണ് മധുരെെ ജില്ലയിൽ രജനിയ്ക്ക് വേണ്ടി ആരാധകരെ ഒന്നിപ്പിച്ച് മുത്തുമണി സംഘടന തുടങ്ങുന്നത്.
ശ്വാസകോശത്തിൽ ഗുരുതരമായ രോ ഗം ബാധിച്ചതിനെ തുടർന്ന് ചെന്നെെയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് മുത്തുമണി. മുത്തുമണിയുടെ വിവരം അറിഞ്ഞ രജനി അദ്ദേഹത്തെ ഫോണിലൂടെ വിളിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ഇരുപത് ദിവസങ്ങളായി താൻ വിഷാദത്തിലായിരുന്നുവെന്ന് മുത്തുമണി പറയുന്നു. എന്നാൽ തന്റെ അമ്മയായും അച്ഛനായും ദെെവമായും കരുതുന്ന രജനിയുടെ ശബ്ദം കേട്ടപ്പോൾ മനസ്സിന് സുഖം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






