ഹത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂരബലത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തിന് സംരഷണമൊരുക്കാന് 80 അംഗ സി.ആര്.പി.എഫ് സംഘത്തെ നിയോഗിച്ചു. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. സി.ആര്.പി.എഫ് കമാന്ഡന്്റ് മന്മോഹന് സിംഗ് ഹത്രാസിലെത്തി. ഹത്രാസ് എസ്.പി വിനീത് ജെയ്സ്വാളിനെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം ഹത്രാസിലെത്തി. പ്രദേശത്തെ സ്കൂളിലാണ് സി.ആര്.പി.എഫ് സംഘത്തിന് താമസമൊരുക്കിയിരിക്കുന്നത്.
ഇതുവരെ ഉത്തര്‍പ്രദേശ് പോലീസാണ് ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം ഒരുക്കിയിരുന്നത്. ഒക്ടോബര്‍ 27ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന് കൂടുതല്‍ സുരക്ഷയൊരുക്കണമെന്ന് നിര്‍ദ്ദേശിച്ചത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ് സവര്‍ണ വിഭാഗക്കാരായ യുവാക്കള്‍, ദളിത് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തത്. തുടര്‍ന്ന് ചികിത്സയിലിരികെക് സെപ്റ്റംബര്‍ 29ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. ഡല്‍ഹിയിലെ സഫ്ദര്‍ഗഞ്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്. പിറ്റേന്ന് പുലര്‍ച്ചെ തന്നെ പോലീസ് ഇടപെട്ട് ബലമായി സംസ്കാരം നടത്തിയത് വിവാദമായിരുന്നു.






