
കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പു മാറ്റിവെക്കാനുള്ള കാരണം അറിയിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. കേരളത്തിലെ മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള ഇലക്ഷന് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചിരുന്നെങ്കിലും അത് പിന്നീട് മാറ്റിയിരുന്നു. രാജ്യസഭാ അംഗങ്ങളുടെ വിരമിക്കല്‍ കാലാവധി അവസാനിക്കും മുന്‍പ് തിരഞ്ഞെടുപ്പു വിഞ്ജാപനം ഇറക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കോടതിയില്‍ ഉറപ്പു നല്കി.
കേരളത്തില്‍ നിന്ന് ഒഴിവുള്ള മൂന്ന് രാജ്യസഭാ അംഗങ്ങളുടെ കാലാവധി ഏപ്രില്‍ 21 നാണ് അവസാനിക്കുന്നത്. ഇതിന് മുന്‍പ് തിരഞഅഞെടുപ്പു നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. നിയമപരമായ സമയക്രമം പാലിച്ച് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര നിയമവകുപ്പിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇത് പിന്‍വലിച്ചത്. കേരളത്തില്‍ ഒഴിവുള്ള മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പു മരവിപ്പിച്ചതിനെതിരെ നിയമസഭാ സെക്രട്ടറിയും സിപിഎമ്മും ഹര്‍ജിയുമായി ഹെക്കോടതിയെ സമീപിച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ പ്രഖ്യാപിച്ചത്. വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും കമ്മീഷന് കോടതിയെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് രേഖാമൂലം കൈമാറാന്‍ ഹൈക്കോടതി നിര്‍ദ്ധേശവും നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോഴാണ് തിരഞ്ഞെടുപ്പു കമ്മീഷന് നിലപാടില്‍ മാറ്റം വരുത്തിയത്.
തെരഞ്ഞെടുപ്പ് മുന്‍പ് തീരുമാനിച്ച തീയതിയില്‍ നിന്ന് മാറ്റിവെച്ചതിന് കാരണമില്ലെന്നും വോട്ട് ചെയ്യാനുള്ള നിലവിലെ നിയമസഭാ അംഗങ്ങളുടെ അവസരം നഷ്ടപ്പെടുത്താനാണ് ശ്രമമെന്നും നിയമസഭാ സെക്രട്ടറി കോടതിയില്‍ വാദിച്ചു. ഈ വാദം കേട്ട ശേഷമാണ് കോടതി എന്തുകൊണ്ടാണ് മുന്‍പ് തീരുമാനിച്ച തീയതി മാറ്റിയതെന്ന് രേഖാമൂലം അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. കേസ് വീണ്ടും പരിഗണിക്കും.






