
ന്യൂഡല്‍ഹി : കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാംഘട്ട ഇടവേള വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിദദ്ധ സമിതി നിര്‍ദ്ദേശത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ശരിക്കും വിദദ്ധ ഉപദേശം ലഭിച്ചിട്ടാണോ അതോ വാക്സിന് ഇല്ലാഞ്ഞിട്ടാണോ ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം നല്‍കുന്നത്. മോദി സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും സുതാര്യത പ്രതീക്ഷിക്കാമോയെന്നും ജയറാം രമേശ് ചോദിച്ചു. വാക്സിനേഷന് പ്രക്രിയയുടെ സുതാര്യതെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്.
ആദ്യം രണ്ടാമത്തെ ഡോസിന് വേണ്ടിയിരുന്നത് നാല് ആഴ്ചയായിരുന്നു. പിന്നീട് അത് ആറു മുതല്‍ എട്ട് ആഴ്ചവരെയായി. ഇപ്പോഴിതാ 12-16 ആഴ്ച ദൈര്‍ഘ്യം ആകാമെന്ന് പറയുന്നു. ഇത് വാക്സീന് ലഭിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് നല്കാന് ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്തതിനാലാണോ അതോ വിദഗ്ധ ശാസ്ത്രീയ ഉപദേശം ലഭിച്ചിട്ടാണോ? മോദി സര്‍ക്കാരില്‍നിന്ന് എന്തെങ്കിലും സുതാര്യത പ്രതീക്ഷിക്കാമോ?'- ജയറാം രമേശ് ട്വീറ്റ് ചെയ്തു.
വാക്സിന് നല്കാന് 12 ആഴ്ചയില്‍ കൂടുതല്‍ എടുക്കുന്നത് കൂടുതല്‍ ഫലവത്താകുമെന്നാണ് ഫെബ്രുവരി 19ന് രാജ്യാന്തര മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കിയത്. ഫലപ്രാപ്തിയില്‍ 26.1 ശതമാനത്തോളം ഉയര്‍ച്ച അതായത് 55.1 ശതമാനത്തില്‍നിന്ന് 81.3 ശതമാനമായി ഉയരുമെന്നാണ് പഠനത്തില്‍ വ്യക്തമായത്.
എന്നാല്‍ വാക്സീന് ഡോസുകള്‍ക്ക് രാജ്യത്ത് ക്ഷാമമുണ്ടെന്നും ആവശ്യം അനുസരിച്ച് വാക്സീന് നിര്‍മിക്കാന്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിയുന്നില്ലെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഈ വിദഗ്ധ സമിതി നിര്‍ദേശങ്ങള്‍ എന്നതാണ് നിലവില്‍ സംശയത്തിന് ഇടയാക്കുന്നത്. മാത്രമല്ല കോവിഡ് മുക്തരായവര്‍ ആറ് മാസത്തിന് ശേഷമേ വാക്സിന് എടുക്കേണ്ടതുള്ളു. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായവര്‍ പന്ത്രണ്ട് ആഴ്ചയ്ക്ക് ശേഷം വാക്സിന് സ്വീകരിച്ചാല്‍ മതി. ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടായിരുന്നവര്‍ രോഗമുക്തിക്ക് ശേഷം നാല് മുതല്‍ എട്ട് ആഴ്ചക്കുള്ളില്‍ വാക്സിന് സ്വീകരിച്ചാല്‍ മതിയെന്നുമാണ് വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.






