
തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ്, തെരഞ്ഞെടുപ്പ് കമ്മിഷന് എന്നിവര്‍ക്കു കേരള പോലീസ് ഇന്നു പ്രത്യേകം റിപ്പോര്‍ട്ട് നല്‍കും. കേസിലെ കുറ്റപത്രം അടിസ്ഥാനമാക്കി ഹവാലാ പണമൊഴുക്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണു റിപ്പോര്‍ട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 43 കോടി ബി.ജെ.പി. കേരളത്തിലേക്കെത്തിച്ചെന്നാണു നിഗമനം. പോലീസിന്റെ പുതിയ നീക്കം ബി.ജെ.പിക്കു തലവേദനയാകും.
കൊടകര കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, പരാതിക്കാരനായ ധര്മരാജന് എന്നിവരടക്കം 219 സാക്ഷികളുണ്ട്. 22 പേരാണ് പ്രതികള്‍. ബി.ജെ.പി. നേതാക്കളുടെ അറിവോടെയാണു പണമെത്തിച്ചതെന്നാണു പോലീസിന്റെ വിശദീകരണം. തെരഞ്ഞെടുപ്പിനിടെ ഒമ്പതുതവണയായി കോടികള്‍ കൊണ്ടുവന്നെന്നും ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ഏഴുവട്ടം ഹവാല പണമായും രണ്ടുവട്ടം നേരിട്ടും കൊണ്ടുവന്നു.
തെരഞ്ഞടുപ്പ് ചട്ടലംഘനമുണ്ടായോ എന്നതിന്റെ വിശദാംശം തെരഞ്ഞെടുപ്പ് കമ്മിഷന് അന്വേഷിക്കണമെന്നാണു പോലീസ് നിര്‍ദേശം. കള്ളപ്പണം എത്തിച്ചതും ആരൊക്കെ അനധികൃതമായി പണം കൈവശംവച്ചെന്ന കാര്യവും അന്വേഷിക്കണന്നും ചൂണ്ടിക്കാട്ടുന്നു. സമാന രീതിയിലാണു തമിഴ്നാട്ടിലെ സേലത്തും കവര്‍ച്ച നടന്നത്. കേരളത്തിലേക്കു പണമെത്തിക്കുന്നതിനിടെയായിരുന്നു കവര്‍ച്ച. തമിഴ്നാട് പോലീസും കഴിഞ്ഞ ദിവസം തൃശൂരിലെത്തി കേസ് വിശദാംശങ്ങള്‍ തേടി. കൊങ്കണാപുരം പോലീസ് എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സേലത്തു പണമെത്തിച്ചത് ധര്‍മരാജന്റെ സഹോദരന്
തൃശൂര്‍: മാര്‍ച്ച് ആറിനു സേലത്തുണ്ടായ 'കൊടകര മോഡല്‍' കവര്‍ച്ചയില്‍ തമിഴ്നാട് വിശദമായ അന്വേഷണത്തിന്. കവര്‍ച്ചയ്ക്കുശേഷം ഉപേക്ഷിച്ച വാഹനം കൊങ്കണാപുരം പോലീസ് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും കൊണ്ടുപോകാന്‍ ഉടമ എത്തിയിട്ടില്ല. കൊടകരയില്‍ പണം കടത്താന്‍ മുഖ്യ ഏജന്റായി പ്രവര്‍ത്തിച്ച ധര്‍മരാജന്റെ സഹോദരന് ധനരാജനാണു ബംഗളുരുവില്‍നിന്നു സേലംവഴി ഇടപാടിനു നേതൃത്വം നല്‍കിയത്. 4.4 കോടി കവര്‍ന്ന സംഭവം ബി.ജെ.പി. നേതാക്കളെ അറിയിച്ചെന്നാണു ധര്‍മരാജന്റെ മൊഴി. നേതാക്കളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ധര്മരാജന് ഒരുകോടി നല്കിയ അഷറഫ്, പണം തട്ടിയ സംഘത്തിനു വിവരം ചോര്‍ത്തിക്കൊടുത്തെന്നാണ് ആരോപണം. അഷറഫും പണം കടത്തുന്ന സംഘാംഗമാണ്.
കേരള പോലീസിന്റെ കുറ്റപത്രത്തില്‍ കൊങ്കണാപുരം പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ നടന്ന കവര്‍ച്ചയെക്കുറിച്ചും വിവരങ്ങളുണ്ട്.
സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് ഉള്‍പ്പെടുത്തിയത്. 4.4 കോടിയുമായിവന്ന സംഘത്തെ കൊടകര മോഡലില്‍ സേലത്തു തടഞ്ഞ് കവര്‍ച്ച നടത്തി. പരാതിപ്പെടാന്‍ ധര്മരാജന് തീരുമാനിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു. വ്യാപകമായ പണമൊഴുക്കിനെക്കുറിച്ചു വ്യത്യസ്ത അന്വേഷണം വേണമെന്നാണു കേരള പോലീസ് നിലപാട്. വന്‍ ഹവാലാക്കടത്തായതിനാല് വിവിധ ഏജന്‍സികള്‍ അന്വേഷിക്കേണ്ടിവരും. പരാതിയില്ലാത്തതിനാല്‍ ആദ്യം കേസെടുക്കാതിരുന്ന തമിഴ്നാട് പോലീസ് പിന്നീടു തീരുമാനം മാറ്റുകയായിരുന്നു.






