
മോസ്കോ: റഷ്യയ്ക്കുവേണ്ടി യുക്രൈനില്‍ പോരാടുകയും പിന്നീട് റഷ്യന്‍ െസെന്യത്തിനുനേരേ തിരിയുകയും ചെയ്ത വാഗ്നര്‍ കൂലിപ്പട്ടാളത്തിന്റെ മേധാവി യെവ്ജനി പ്രിഗോഷിന് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹത്തേത്തുടര്ന്ന് പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് വീണ്ടും സംശയനിഴലില്‍.
തണുപ്പിച്ച് വിളമ്പുന്ന വിഭവമാണു പ്രതികാരമെന്നു കരുതുന്നയാളാണു പുടിനെന്നു യു.എസ്. ചാരസംഘടനയായ സി.ഐ.എയുടെ മേധാവി വില്യം ബേണ്‍സ് ഒളിയമ്പെയ്തു. വാഗ്നര്‍ സേന റഷ്യയ്ക്കെതിരേ അട്ടിമറിനീക്കം നടത്തി കൃത്യം ഒരുമാസം തികഞ്ഞപ്പോഴാണു പ്രിഗോഷിന് വിമാനാപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. പ്രിഗോഷിന്റെ മരണത്തിനു പിന്നില്‍ പുടിനാണെന്നു സി.ഐ.എ. സൂചിപ്പിക്കുമ്പോഴും റഷ്യന്‍ വൃത്തങ്ങള്‍ അത് നിഷേധിക്കുന്നു. എന്നാല്‍, വഞ്ചകരെന്നു തനിക്കു തോന്നുന്നവരെയെല്ലാം വകവരുത്തുന്നതാണു പുടിന്റെ ശീലമെന്നതാണു ചരിത്രം. വിശ്വസ്തതയുടെ പേരില്‍ തൂക്കിക്കൊല്ലുന്നതാണു വഞ്ചനയുടെ പേരിലുള്ള സമ്മാനത്തേക്കാള്‍ നല്ലതെന്നാണു പുടിന്റെ നയം. 2016-ലെ ഒരു അഭിമുഖത്തില്‍, ക്ഷമിക്കാന്‍ കഴിയാത്തത് എന്താണെന്ന ചോദ്യത്തിന്, വിശ്വാസവഞ്ചന എന്നായിരുന്നു പുടിന്റെ മറുപടി.
2000-ല്‍ പുടിന് പ്രസിഡന്റായി അധികാരമേറിയതു മുതല്‍ നിരവധി പ്രമുഖരാണു ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. പുടിന്റെ നേതൃത്വത്തിനു വെല്ലുവിളിയാകുമെന്നു കരുതപ്പെട്ടിരുന്ന ജനപ്രിയ ഗവര്‍ണര്‍ ജനറല്‍ അലക്സാണ്ടര്‍ ലെബെഡ് 2002-ല്‍ ഒരു ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. പ്രതിപക്ഷനീക്കങ്ങള്ക്കു ധനസഹായം നല്‍കുകയും ലണ്ടനില്‍ അഭയം തേടുകയും ചെയ്ത ബോറിസ് ബെറെസോവ്സ്കി ദുരൂഹസാഹചര്യത്തില്‍ മരിച്ചതു 2013-ലാണ്. മുന്ചാരന്മാരായ അലക്സാണ്ടര്‍ ലിറ്റ്വിന്കോ 2006-ലും സെര്‍ജി സ്ക്രിപാല്‍ 2018-ലും ബ്രിട്ടനില്‍ കൊല്ലപ്പെട്ടപ്പോള്‍ പുടിന്റെ പ്രതികാരത്തിന് അതിര്‍ത്തികള്‍ തടസമല്ലെന്നുകൂടി ലോകത്തിനു ബോധ്യപ്പെട്ടു. ലിറ്റ്വിന്കോ വധക്കേസില്‍ ബ്രിട്ടന് സംശയിച്ച പ്രതികളിലൊരാള്‍ക്കു പുടിന് മാതൃരാജ്യത്തിനു നല്കിയ സേവനത്തിനു ബഹുമതി നല്കി.
പ്രിഗോഷിന്റെ അട്ടിമറിനീക്കത്തിനു പിന്നാലെ റഷ്യന്‍ സേനയില്‍ പല ഉന്നതോദ്യോഗസ്ഥരും പുടിന്റെ അപ്രീതിക്കിരയായി. പ്രിഗോഷിന് പുകഴ്ത്തിയ ജനറല്‍ സെര്‍ജി സുറോവികിന് ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷനായി. വ്യോമസേനാമേധാവി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കംചെയ്തുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസമാണു പറുത്തുവന്നത്. റഷ്യന്‍ െസെന്യത്തെ വിമര്‍ശിക്കുന്ന ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ മറ്റൊരു ജനറല്‍ ഇവാന് പോപോവും അപ്രത്യക്ഷനായി.
പ്രിഗോഷിന് സഞ്ചരിച്ച സ്വകാര്യ ജെറ്റ് വിമാനം എങ്ങനെയാണ് അപകടത്തില്‍പ്പെട്ടതെന്ന് ഇനിയും വ്യക്തമല്ല. ആ സത്യം പുറത്തുവരാനും ഇടയില്ല. അപകടം സംബന്ധിച്ച ജനസംസാരത്തെ പുടിന് ഭരണകൂടം വകവയ്ക്കുന്നില്ല. ഭയപ്പെടുത്തിയാണു പുടിന് നിലവില്‍ ജനങ്ങളെ വരുതിക്കുനിര്ത്തുന്നത്. യുക്രൈന് യുദ്ധത്തിന്റെ പേരിലുള്ള രാജ്യാന്തര സാമ്പത്തിക ഉപരോധങ്ങള്‍ റഷ്യയിലെ സമ്പന്നരെപ്പോലും അതൃപ്തരാക്കിയിട്ടുണ്ട്. കര്‍ശനമായ സാമ്പത്തിക അച്ചടക്കനടപടികള്‍ ജനജീവിതം ദുസ്സഹമാക്കുന്നു.






